ഹോം ← മുൻ ഭാഗങ്ങൾ

ശോശന്നയുടെ ഉത്തമഗീതം 1

അങ്ങ് ദൂരെ നിന്ന് ഒരല്പം വെട്ടം വരുന്നുണ്ട്. വളരെ പതിയെ അത് കിഴക്കേമലയുടെ മുകളിലൂടെ അരിച്ചുകയറുന്നേയുള്ളൂ. നോക്കെത്തുന്ന ദൂരത്ത് മുഴുവനും ഇരുട്ടാണ്. വൈകാശിയിലെ പ്രഭാതങ്ങൾക്ക് എന്നും മഞ്ഞ് കനത്തുകൂടി പരന്നുകിടക്കുന്ന ഇരുണ്ട നിറമാണ്! ഓർമ്മവച്ച കാലം മുതൽ ഞാൻ എന്നും ഇത് കാണുന്നുണ്ട്.

കഞ്ഞിക്കലത്തിൽ നിന്ന് പൊന്തിവന്ന ആവി ജനലഴികൾ കടന്ന് ആ ഇരുട്ടിലേക്ക് അലിഞ്ഞ് ചേരുന്നത് കണ്ടപ്പോൾ ഞാൻ അമ്മയെ ഓർത്തു. വെളുപ്പിനെ അമ്മ ഒറ്റക്ക് അടുക്കളയിൽ വിയർത്ത് വയ്യാതാകുന്നത് കണ്ടതിൽ പിന്നെയാണ് ഞാനും പ്രഭാതങ്ങൾ കാണുന്നത് സ്ഥിരമായത്. അമ്മയെ സഹായിക്കാൻ.

എന്നെങ്കിലും ഒരിക്കല്‍ എന്റെ സ്വപ്നമോളും അതുപോലെ എന്നെ സഹായിക്കാൻ വരുമായിരിക്കും. അവൾക്കിപ്പോൾ പന്ത്രണ്ട് വയസ്സായി. ഇതുവരെ അങ്ങനെ വന്നിട്ടില്ല, ഉറക്കപ്രാന്തി. ദൂരങ്ങളിൽ വീടുകളിലെ മഞ്ഞവെളിച്ചങ്ങൾ മിന്നാമിനുങ്ങുകളെപ്പോലെ തിളങ്ങിനിന്നു…. തോട്ടങ്ങളില്‍ പണിക്കു പോകുന്നവരുടെ നിഴലുകൾ ഇരുട്ടിൽ ശാന്തമായി ഒഴുകിനീങ്ങി…..

വർക്കിച്ചായൻ എഴുന്നേറ്റിട്ടില്ല. ഇന്ന് കാലത്ത് നേരത്തേ പോകണമെന്ന് ഇന്നലെ പറഞ്ഞിരുന്നു. മുതലാളിക്ക് കൊച്ചിക്ക് പോകാനുണ്ട്. കൂടെ പോകണം. പക്ഷേ ഞാന്‍ വിളിക്കാതെ എഴുന്നേക്കില്ലല്ലോ. എങ്ങാനും വൈകിയാൽ അതിനുള്ള തെറിയും ചവിട്ടും എനിക്കുള്ളതാണ്.

വെട്ടം അല്പം പരന്നുകഴിഞ്ഞപ്പോൾ കുളിക്കാനുള്ള വെള്ളം അടുപ്പത്ത് വച്ച് ഞാന്‍ അയാളെ ചെന്ന് വിളിച്ചെഴുന്നേൽപ്പിച്ചു. ഇന്നലെ കുടിച്ച റാക്കിന്റെ നാറ്റം അപ്പോഴും അയാൾക്കുണ്ടായിരുന്നു. എനിക്ക് മനംപിരട്ടി വന്നു. ഇന്നലത്തെ രാത്രി…. കഴുത്തിലെ കടി കൊണ്ട പാട് കാലത്ത് കണ്ണാടിയിൽ നോക്കിയപ്പോഴാണ് കണ്ടത്! വേണ്ട വേണ്ട എന്ന് ഞാന്‍ ഒരുപാട് പറഞ്ഞതാണ്.

അയാൾ കേട്ടില്ല. ഇപ്പൊൾ കാല് ചേർത്ത് നടക്കാൻ പറ്റുന്നില്ല. പൂറിന് ചുറ്റും മുറിഞ്ഞിട്ടുണ്ട്. ഇന്ന് പുതിയ സ്ഥലത്ത് ജോലിക്ക് പോകേണ്ടതാണെനിക്ക്. അവിടേക്ക് ഞാൻ എങ്ങനെ ഇതുപോലെ പോകും? ആരോട് പറയാൻ? ആര് കേൾക്കാൻ? പതിവുകൾക്ക് എന്ത് പ്രതിഷേധം കൊണ്ടും കാര്യമില്ലല്ലോ….

വർക്കിച്ചായൻ പോയി കുറച്ചു കഴിഞ്ഞാണ് സ്വപ്ന എഴുന്നേറ്റത്. അവളെ ഒരുക്കി സ്കൂളിലേക്ക് പറഞ്ഞയച്ചുകഴിഞ്ഞപ്പോഴേക്കും അല്പം വൈകി. എങ്ങനെയോ ഞാനും ഒരുങ്ങിയിറങ്ങി ബസ്സ്റ്റോപ്പിലേക്ക് ഓടി. കഴുത്തിലെ കടി കൊണ്ട പാട് മറച്ച് ഒരു കമ്പിളി സ്കാർഫ് ചുറ്റിയത് ഓട്ടത്തിൽ അഴിഞ്ഞു വീഴാതിരിക്കാൻ ഞാൻ മുറുക്കിപ്പിടിച്ചിരുന്നു. ബസ് കയറി നാല് സ്റ്റോപ്പ് അപ്പുറം ദേവീകോവിലിനരികിൽ ഞാനിറങ്ങി.

അവിടുന്ന് മുകളിലേക്ക്, വളഞ്ഞു നീളുന്ന ടാറിട്ട വഴിയിലൂടെ ഞാൻ നടന്നു. അത് നെസ്റ്റിലേക്കുള്ള വഴിയാണ്. വർക്കിച്ചായൻ കൈക്കാരനായി പോകുന്ന പുല്ലയ്ക്കൽ സെബാസ്റ്റ്യന്‍ മുതലാളിയുടേതാണ് കോവിൽപ്പടിയിലെ ഈ വീട്- നെസ്റ്റ്.

നാടുകാണാൻ വരുന്ന വിദേശികളേയോ സഞ്ചാരികളേയോ തോട്ടം കാണാന്‍ വരുന്ന അതിഥികളേയോ വ്യഭിചരിക്കാൻ വരുന്ന ധനികരായ കൂട്ടുകാരെയോ ഒക്കെ പുല്ലയ്ക്കലുകാർ താമസിപ്പിക്കാറുള്ള ഗസ്റ്റ് ഹൗസാണത്. അവിടേക്ക് കുറച്ച് ദിവസം സഹായത്തിന് ആളെ വേണമെന്ന് പറഞ്ഞപ്പോള്‍ നല്ല പണം കിട്ടുമെന്നറിയാവുന്ന വർക്കിച്ചായൻ എന്നെ അയക്കാമെന്ന് പറയുകയായിരുന്നു. എന്നോട് ഒന്ന് ചോദിക്കുകപോലും ചെയ്തില്ല.

രണ്ടാഴ്ചയായി നെസ്റ്റിൽ ഒരാൾ താമസിക്കുന്നുണ്ട്. അയാളുടെ സഹായത്തിന് നിന്നിരുന്ന സാറച്ചേച്ചിക്ക് ഡെങ്കിപ്പനി പിടിച്ചു. അവർക്ക് പകരം ഇപ്പോൾ ഞാൻ…. നെസ്റ്റിന്റെ ഗേറ്റ് കടന്നപ്പോള്‍ തന്നെ ഉമ്മറവരാന്തയിലെ ചാരുകസേരയിൽ അയാളിരിക്കുന്നത് ഞാൻ കണ്ടു. അയാളുടെ നീളൻ വിരലുകൾക്കിടയിൽ എരിയുന്ന സിഗററ്റ്. കണ്ണുകളടച്ച് എന്തോ ചിന്തിച്ചിരിക്കുന്ന അയാളുടെ അടുത്തേക്ക് ഞാൻ ചെന്നു.
“സർ….”
അയാൾ കണ്ണുതുറന്നു. കറുത്ത കൃഷണമണികൾ. ചുണ്ടില്‍ മധുരമായ ഒരു പുഞ്ചിരി. ചെറുപ്പമാണ് അയാൾ. മുപ്പതിനോടടുത്ത് പ്രായം കാണും. എന്നേക്കാൾ ഇളപ്പമായിരിക്കുമോ? ഞാൻ എന്നെ പരിചയപ്പെടുത്താൻ തുനിഞ്ഞപ്പോഴേക്കും അയാൾ ഇങ്ങോട്ട് ചോദിച്ചു,
“ശോശന്ന…… അല്ലെ?”
ഒന്ന് പകച്ചെങ്കിലും ഞാൻ അതെയെന്ന് തലയാട്ടി.
“സെബാസ്റ്റ്യന്‍ പറഞ്ഞിരുന്നു ശോശന്ന വരുമെന്ന്. ഇങ്ങോട്ടേക്ക് ദൂരക്കൂടുതലുണ്ടോ?”
അത് കേട്ടപ്പോൾ വൈകിയതിന്റെ കാരണമാണ് തിരക്കിയത് എന്നാണ് ഞാൻ കരുതിയത്.

“അയ്യോ സർ…. അത്ര ദൂരമൊന്നുമില്ല…. ഇന്നൊരല്പം വൈകിപ്പോയി… സോറി സർ…!”, ഞാൻ വ്യഗ്രതപ്പെട്ട് പറഞ്ഞൊപ്പിച്ചു. അത് കേട്ടപ്പോൾ അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു,
“ഞാൻ അങ്ങനെ ചോദിച്ചതല്ല. ചുമ്മാ കുശലാന്വേഷണം നടത്തിയതാണ്. അങ്ങനെ വൈകിയിട്ടൊന്നുമില്ല. കാലത്തെ ഭക്ഷണം ഞാൻ താഴെ ഒരു കടയിൽ നിന്ന് കഴിച്ചു. പുട്ട് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും കടലക്കറി സൂപ്പർ ആയിരുന്നു”.

അയാൾ വീണ്ടും പുഞ്ചിരിച്ചു.

“അകത്തേക്ക് കയറിക്കോളൂ. കാര്യമായ കാര്യങ്ങളൊന്നൂല്ല. ഉച്ചയ്ക്കുള്ള ഫുഡ് ഉണ്ടാക്കണം. ഇടയ്ക്ക് ഇവിടമെല്ലാം ഒന്ന് അടിച്ചുതുടച്ച് വൃത്തിയാക്കണം…. അങ്ങനെയൊക്കെ ബേസിക് ജോലികളേ ചെയ്യാനുള്ളൂ. അപ്പൊ കയറിക്കോളൂ ”

” ശരി സർ”.
ഞാൻ അകത്തേക്ക് കയറുമ്പോൾ അയാൾ എന്നോട് പറഞ്ഞു,
” ശോശന്ന….. എന്റെ പേര് വിഷ്ണു എന്നാണ്…. വിഷ്ണുദാസ്… എന്നെ അങ്ങനെ വിളിച്ചാൽ മതി…. അതാണ് എനിക്കിഷ്ടം…. ”

അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ എങ്ങനെ അയാളെ പേരെടുത്ത് വിളിക്കും? മനസ്സിൽ തെറി വിളിച്ചാലും പുറത്തേക്ക് സർ എന്നോ മുതലാളി എന്നോ ഒക്കെയല്ലേ വരാൻ പാടുള്ളു. മറ്റൊന്നും എന്റെ വായിൽ വരാറില്ല. മറുപടിയൊന്നും പറയാനില്ലാതെ ഞാൻ ഒരു അളിഞ്ഞ ചിരി ചിരിച്ച് അകത്തേക്ക് കയറിപ്പോന്നു. അയാൾക്ക് നല്ല വട്ട് തന്നെ.

അല്ലെങ്കിൽ വേലക്കാരോട് പേരെടുത്ത് വിളിക്കാൻ പറയുമോ…. അകത്ത് നോക്കിയപ്പോൾ കുറെ പുസ്തകങ്ങൾ…. കുറെ എന്ന് പറഞ്ഞാൽ കുറെ കുറെ പുസ്തകങ്ങൾ! നടുമുറിയിലെ ടീപ്പോയിൽ കുറെയെണ്ണം. തറയിൽ പരന്നു കിടക്കുന്ന കുറെയെണ്ണം. സോഫയിൽ കുറച്ചെണ്ണം. വായനയുടെ അസുഖമുള്ള ആളാണ്.

അപ്പോൾ പിന്നെ ഇങ്ങനെ വട്ട് പറയുന്നതിൽ അത്ഭുതമില്ല. എനിക്ക് ചിരി വന്നു. അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ കറിസാധനങ്ങളെല്ലാമുണ്ട്. അയാൾക്ക് ഉച്ചത്തേക്ക് കഴിക്കാൻ എന്താ ഉണ്ടാക്കേണ്ടത് എന്ന് ചോദിച്ചറിയാൻ ഞാൻ ഉമ്മറത്തേക്ക് വന്നപ്പോൾ അയാളെ കാണാനില്ല.

നോക്കിയപ്പോൾ മുറ്റത്ത് ഒരു മൂലയിലുള്ള പൂമരത്തിന്റെ ചോട്ടിൽ നിന്ന് ഫോൺ ചെയ്യുന്നു. കോൾ കട്ടാക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ടേക്ക് ചെന്നു.
“സർ…”
അയാൾ തിരിഞ്ഞുനോക്കി.
“ഉച്ചയ്ക്ക് കഴിക്കാൻ എന്താ വേണ്ടത്?”
അയാൾ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു,
“ശോശന്നയ്ക്ക് ഇഷ്ടമുള്ളത് എന്താന്ന് വച്ചാൽ ഉണ്ടാക്കിക്കോ… അവിടെ വേണ്ടതെല്ലാം സാറച്ചേച്ചി വാങ്ങി വച്ചിട്ടുണ്ട്. എന്ത് വേണമെങ്കിലും ഉണ്ടാക്കിക്കോളൂ…”
ഞാനും ഒന്ന് പുഞ്ചിരിച്ചു.
“ശോശന്ന കാലത്ത് എന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്?”, അയാൾ ചോദിച്ചു.
അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു.
” ഇല്ല സർ…. തിരക്കായതുകൊണ്ട്…. ”
” എന്നെ പേര് വിളിച്ചാല്‍ മതി ശോശന്ന. മറ്റുള്ളവർക്ക് വിളിക്കാനല്ലേ നമുക്കെ പേര് തന്നിട്ടുള്ളത്…. ”
അയാൾ വീണ്ടും പുഞ്ചിരിച്ചു. മഞ്ഞുകൊണ്ട് വിളറിയ ആ മുഖത്ത് വെട്ടിച്ചെറുതാക്കി നിർത്തിയ താടിമീശകൾ കറുത്ത കുത്തുകളായി തെളിഞ്ഞ് കാണാമായിരുന്നു….

അടുക്കളയില്‍ പച്ചക്കറി അരിയുന്നേരം അകത്തുനിന്നും അയാൾ വിളിക്കുന്നത് കേട്ടു. തിരിഞ്ഞ് നോക്കിയപ്പോഴേക്കും അയാൾ അടുക്കളയിലെത്തിയിരുന്നു. ഒരു കവർ എനിക്ക് നേരെ നീട്ടി അയാൾ പറഞ്ഞു,
“ഇന്നാ…താഴത്തെ കടയിൽ നിന്നാണ്…. ശോശന്നയ്ക്ക് ദോശ ഇഷ്ടമാണല്ലോ അല്ലേ…? പുട്ടും ഇഡ്ഡലിയുമൊന്നും എല്ലാവർക്കും ഇഷ്ടപ്പെടില്ലല്ലോ…. അതാ ദോശ വാങ്ങിയത്…”
“അയ്യോ സർ…. ഇത് വേണ്ടായിരുന്നു….. ഞാൻ ഇവിടുന്നു എന്തെങ്കിലും കഴിച്ചേനെയല്ലൊ….!”.
ഞാന്‍ അങ്ങനെ പറഞ്ഞെങ്കിലും ഭക്ഷണം കൊണ്ടുവന്നത് എനിക്ക് ശരിക്കും ആശ്വാസമായിരുന്നു. വിശക്കുന്നുണ്ടായി. എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.
” ഇവിടുള്ളത് എന്തെങ്കിലും ഉണ്ടാക്കിയിട്ട് വേണ്ടേ.., അത് നമുക്ക് ഉച്ചയ്ക്ക് തിന്നാം… തൽക്കാലം ഇപ്പോൾ ഇത് കഴിക്ക്”, അയാൾ ഒരു നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

ഞാൻ കൈ നീട്ടിയപ്പോൾ  സ്കാർഫ് സ്ഥാനം മാറി കഴുത്തിലെ പാട് വെളിവായി. അയാളുടെ കണ്ണുകൾ അങ്ങോട്ടേക്ക് താഴ്ന്നത് ഞാൻ കണ്ടു. ഞാൻ പെട്ടെന്ന് സ്കാർഫ് വീണ്ടും നേരെയാക്കി. എന്റെ വെപ്രാളം കണ്ട് അയാൾ ഒരല്പം കളിയാക്കൽ കലർന്ന ഒരു ചിരി ചിരിച്ച് തലയാട്ടി. അതും കൂടിയായപ്പോൾ ഞാൻ അങ്ങ് ചൂളിപ്പോയി. ഞാൻ എന്തൊരു മണ്ടിയാണ്….

ഒന്നും ചെയ്യാതിരുന്നെങ്കിൽ അയാൾ അത് കണ്ട് ഒന്നും മിണ്ടാതെ പോകുമായിരുന്നു. വെറുതെ ഞെട്ടിവിറച്ച് ആകെ കുളമാക്കി. വിഡ്ഢീ…!! ഞാൻ എന്നെത്തന്നെ ശകാരിച്ചു….. അയാൾ പക്ഷേ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് പോയി. ഭാഗ്യം..! അല്ലെങ്കിൽ തന്നെ അയാൾ എന്ത് പറയാനാണ്….

വർക്കിച്ചായന്റെ അക്രമത്തിന്റെയും ആക്രാന്തത്തിന്റെയും അടയാളത്തെ എന്റെ കാമാസക്തിയുടെ തിലകച്ചാർത്താണെന്ന് അയാൾക്ക് മനസ്സിലിട്ട് താലോലിക്കാമെന്ന് മാത്രം. അല്ലാതെന്ത്.

ഞാൻ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോഴും പിന്നെ അകം അടുക്കിപ്പെറുക്കുമ്പോഴുമെല്ലാം അയാൾ അകത്തെ മുറിയിൽ പുസ്തകങ്ങൾ വായിക്കുകയായിരുന്നു. ഇടയ്ക്ക് വരുന്ന കാളുകൾ അയാൾ എടുക്കാതെ കുറെ നേരം അടിച്ച് നിന്നു. ചിലത് ചിലപ്പോൾ എടുത്ത് സംസാരിച്ചു. അത്ര തന്നെ.

ഭക്ഷണം തയ്യാറായെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ വന്ന് കഴിച്ചിട്ട് എഴുന്നേറ്റു.
“തീയല് കലക്കിയിട്ടുണ്ട്…”, അയാൾ പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു.
വീണ്ടും അയാൾ പുസ്തകങ്ങളിലേക്ക് മടങ്ങി. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വരുന്ന സ്വപ്നയോട് കോവിൽപ്പടിയിൽ ഇറങ്ങാൻ പറഞ്ഞിരുന്നു.

അവളെ ഞാൻ താഴേക്ക് ചെന്ന് കൂട്ടിക്കൊണ്ടുവന്നു. അവൾ നെസ്റ്റിലേക്ക് വന്നപ്പോഴാണ് അയാൾ ഒന്ന് വായനകൾക്ക് വിരാമമിട്ടത്. അയാൾ അവളോട് വിശേഷങ്ങള്‍ ചോദിച്ചു. തമാശകൾ പറഞ്ഞു. അവളുടെ കൂടെ പടം വരച്ചും ചിത്രങ്ങൾക്ക് നിറം കൊടുത്തുമിരിക്കുന്ന അയാളെ കണ്ടപ്പോൾ, ആ കറുത്ത കണ്ണുകളിൽ തിളങ്ങുന്ന വാത്സല്യം കണ്ടപ്പോൾ എനിക്ക് എന്തോ സന്തോഷം തോന്നി.

എന്തേ ഒരു ആശ്വാസം പോലെ. അത്താഴം തയ്യാറാക്കിവച്ചിട്ടാണ് ഞങ്ങൾ നെസ്റ്റിൽ നിന്നും ഇറങ്ങിയത്. ഗേറ്റ് കടന്ന് പോകുന്ന ഞങ്ങൾക്ക് അയാൾ വരാന്തയിൽ നിന്ന് കൈവീശി കാണിച്ചു. സ്വപ്നയും തിരിച്ച് കൈവീശി റ്റാറ്റാ പറഞ്ഞു.

അവൾക്കും അയാളെ നന്നായി ബോധിച്ചിട്ടുണ്ട്. എനിക്കും അതെ. പിന്നെ ഇടക്കിടെയുള്ള ഈ പേര് വിളിക്കാനുള്ള ഉപദേശമാണ് പിടിക്കാത്തത്! എന്നാലും….
എനിക്കിഷ്ടമായി….!

വൈകാശിയിൽ പെട്ടെന്ന് രാത്രിയാകും. ഇരുട്ടുമൂടിയ വഴികളിൽ ഇടക്കിടെ വഴിവിളക്കുകൾ തെളിഞ്ഞുകത്തും. അങ്ങനെ ഒരു വെട്ടത്തിലേക്ക് നോക്കി ഞാന്‍ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. വർക്കിച്ചായൻ വന്നിട്ടില്ല. മൊബൈലില്‍ വിളിച്ചിട്ട് എടുക്കുന്നുമില്ല. സ്വപ്നമോൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.

ഇതിപ്പോൾ കുറെ തവണയായി ഇങ്ങനെ വൈകി വരുന്നത്. എനിക്ക് അതെന്തോ അത്ര പന്തിയായി തോന്നിയിട്ടില്ല. ചോദിക്കാൻ പറ്റില്ലല്ലോ. ആണുങ്ങളാകുമ്പൊ അങ്ങനെ വൈകി വന്നെന്നിരിക്കും എന്ന് തിട്ടൂരമിടുകയല്ലേയുള്ളൂ. അർദ്ധരാത്രി ആയപ്പോൾ അയാൾ വന്നു. ബൈക്കില്‍ നിന്ന് ഇറങ്ങി വന്നപ്പോൾ ഒരു ചെറിയ ആട്ടമുണ്ട്. ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി.

മുൻവാതിലടച്ച് ഞാൻ മുറിയിൽ ചെന്ന് നോക്കിയപ്പോൾ അയാൾ കിടന്നുറങ്ങിയിരുന്നു. ഞാനും കിടക്കാനായി ലൈറ്റ് ഓഫ് ചെയ്യാൻ നോക്കിയപ്പോഴാണ് ഹാങ്ങറിൽ അയാൾ അഴിച്ചിട്ടിരുന്ന ഷർട്ടിൽ എന്തോ അഴുക്കുപിടിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. കോളറിന് താഴെ, തോളിൽ നിന്ന് അല്പം താഴത്തായി ചുവന്ന ചായം പിടിച്ചുകിടക്കുന്നു! ഒന്നുകിൽ ലിപ്സ്റ്റിക്കിന്റെ, അല്ലെങ്കിൽ വിയർത്ത് കലങ്ങിയ കുങ്കുമത്തിന്റെ….

എനിക്ക് ഇത് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു. ഇപ്പോൾ ഉറപ്പായി, ഇയാൾ ആരുടെയോ അടുത്ത് പോകുന്നുണ്ട്. ഏലത്തോട്ടത്തിൽ പണിക്ക് വന്ന പുതിയ ഏതെങ്കിലും യക്ഷി ആയിരിക്കാം. അല്ലെങ്കിൽ വൈകാശിയിലെ വണ്ടിപ്പണിക്കാർക്ക് കാലകത്തിക്കൊടുക്കുന്ന രാത്രിവേശ്യയാകാം.

അതുമല്ലെങ്കിൽ ഇവിടുത്തെ തന്നെ ഏതെങ്കിലും തെറിച്ച പെണ്ണുങ്ങളാകാം. എനിക്ക് അതറിയണ്ട. അറിഞ്ഞിട്ടെന്തിനാണ്? ഏതോ അവളുടെ മുലയും പൂറും കുടിച്ചും മദിച്ചും വന്ന് തളർന്ന് കിടന്നുറങ്ങുന്ന ഇയാളോട് ഇപ്പോൾ തോന്നുന്നത് പുച്ഛമാണ്. ദേഷ്യം പോലുമില്ല. അയാളുടെ അടുത്ത് കിടക്കാന്‍ എനിക്ക് തോന്നിയില്ല.

അന്ന് രാത്രി ഞാൻ സ്വപ്നയുടെ മുറിയിലാണ്  കിടന്നത്. പിന്നീടുള്ള കുറെ ദിവസങ്ങളിലും ഞാൻ മോളുടെ മുറിയിൽ തന്നെ ഉറങ്ങി. ആ ദിവസങ്ങളിലെല്ലാം ഞാൻ നെസ്റ്റിൽ പോയിരുന്നു. എന്നും രാവിലെ പോകും. സാറിന് ഭക്ഷണം വയ്ക്കും. വീട് വൃത്തിയാക്കും. തുണികൾ കഴുകിയിടും.

അന്നേരമൊക്കെയും അയാൾ പുസ്തകങ്ങൾ വായിക്കുകയായിരിക്കും. ഇടക്ക് എന്റെ വിശേഷങ്ങള്‍ ചോദിക്കും. ഞാൻ ഒന്നും വിട്ടുപറയാറില്ല. സാർ ആള് ശരിക്കും സംസാരപ്രിയനാണ്. അവിടെ വരുന്ന പാൽക്കാരനോടും പത്രക്കാരനോടും തോട്ടംപണിക്കാരനോടുമെല്ലാം വാതോരാതെ സംസാരിക്കും.

അവരുടെ വിശേഷങ്ങളും അവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വരെ വിശേഷങ്ങളും ചോദിച്ചറിയും. പക്ഷേ നെസ്റ്റ് വിട്ട് അധികം ദൂരെക്ക് എങ്ങോട്ടും പോകാറില്ല. അവിടെ ഇരുന്ന് പുസ്തകങ്ങൾ വായിക്കും അത്ര തന്നെ. ഒരു ദിവസം, തറയിൽ കിടക്കുന്ന പുസ്തകങ്ങൾ അടുക്കിവെക്കുകയായിരുന്ന ഞാൻ ചോദിച്ചു,

“സാറെന്താ ഇവിടുത്തെ സ്ഥലങ്ങളൊന്നും കാണാന്‍ പോകാത്തത്? ഇങ്ങനെ പുസ്തകം വായിക്കാനാണെങ്കിൽ വൈകാശിയിലേക്ക് വരണ്ടായിരുന്നല്ലോ…..ഇവിടെ ഒരുപാട് കാണാനുണ്ട്.”

സോഫയിൽ കിടന്ന് ഏതോ കട്ടിയുള്ള പുസ്തകം വായിക്കുകയായിരുന്ന അയാൾ എഴുന്നേറ്റിരുന്ന് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

“പോകണമെന്ന് വിചാരിച്ചിട്ടാണ് ഞാൻ വന്നത്… പിന്നെന്തോ മടിയായി….കുറച്ച് പേടിയുമുണ്ടെന്ന് കൂട്ടിക്കോ… ഉളള സമയം കൊണ്ട് ഒരുപാടൊക്കെ കാണണം, ചെയ്യണം എന്നൊക്കെ മനസ്സിലുണ്ടായിരുന്നു…. പക്ഷേ പേടി….. വല്ല മലയും കേറുമ്പോ വീണുപോകുമോ എന്നൊരു ഭയം…”

“അതെന്തിനാ അങ്ങനെ പേടിക്കുന്നത്…? “, ഞാൻ ചോദിച്ചു.
” എനിക്ക് വയ്യാത്തതാണ് ശോശന്ന…. തീരെ വയ്യാത്തതാണ്…! ”
” എന്ത് വയ്യായ്ക….?! ”
എന്റെ കയ്യിലിരുന്ന ബുക്ക് നോക്കി അയാൾ പറഞ്ഞു,
” അതേതാ ബുക്ക് എന്ന് നോക്കിയേ”

ഞാന്‍ നോക്കിയപ്പോള്‍ അത് ഇന്നസെന്റിന്റെ ‘ക്യാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകമായിരുന്നു. അയാൾ തുടർന്നു,

” ഞാൻ ഇന്നസെന്റിനെ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തെ RCC-യിൽ വച്ച്. ശോശന്ന കേട്ടിട്ടുണ്ടോ റീജണല്‍ ക്യാൻസർ സെന്ററിനെപ്പറ്റി?”

ഉവ്വെന്ന് ഞാൻ തലയാട്ടി. പിന്നീട് അയാൾ ഒന്നും പറഞ്ഞില്ല. ആ കറുത്ത കണ്ണുകളിൽ നേരിയ നനവിന്റെ തിളക്കം. ഒന്നും മിണ്ടാതെ കുറച്ച് നേരം ഇരിന്നപ്പോൾ ഞാൻ ചികിത്സയെ പറ്റി തിരക്കി.

” ചികിത്സയെല്ലാം കഴിഞ്ഞതാണ്. അതുകൊണ്ടൊന്നും ഇനി കാര്യമില്ല. ചികിത്സ മാറി ഡോക്ടർമാർ ഉപദേശം തരാൻ തുടങ്ങിയപ്പോൾ എനിക്ക് പിടികിട്ടി ഇനി അധികകാലമില്ലെന്ന്. ഏതെങ്കിലും ആശുപത്രിയില്‍ മരുന്ന് വിഴുങ്ങിച്ചാവാൻ താത്പര്യമില്ലാത്തതുകൊണ്ട് ഞാൻ എല്ലാം കെട്ടിപ്പെറുക്കി ഇങ്ങോട്ട് പോന്നു.

പഴയ ജീവിതത്തെ മുഴുവൻ പടം പൊഴിച്ചുകളഞ്ഞ് ശോശന്നയുടെ വൈകാശിയിലേക്ക്….! വളരെ random ആയിട്ടാണുട്ടോ ഇങ്ങോട്ട് വന്നത്… പക്ഷേ ഇവിടം എനിക്കിഷ്ടപ്പെട്ടു ” – എന്റെ കണ്ണിലേക്ക് നോക്കി – ” I like it here…! ”

സന്ധ്യയ്ക്ക് കുറുകെ വീശിയ ഒരു കാറ്റ് ഞങ്ങൾക്കിടയിലേക്ക് ഒഴുകിക്കയറി വന്ന് എന്റെ കയ്യിലെ ബുക്കിന്റെ പേജുകൾ മറിച്ചു….

ആ രാത്രി വർക്കിച്ചായൻ സമയത്തിന് എത്തി. ഇന്ന് കൂത്താടാൻ പോയിട്ടില്ല. അത്താഴം കഴിച്ച് കിടക്കാറായപ്പോൾ ഞാൻ മോളുടെ മുറിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എന്നെ വിളിച്ച് മുറിയിലേക്ക് കൊണ്ടുപോയി. മടുപ്പോടെ ഞാൻ കൂടെ ചെന്നു.

“എന്താ അവിടെ കിടക്കുന്നേ…? ഇവിടെ കിടക്ക്…”
എനിക്കെന്തോ വല്ലാത്ത ദേഷ്യം വന്നു.

“ഇന്ന് വേറെ അവളുമാരെയൊന്നും കിട്ടാത്തോണ്ടാണോ?!!” – ഞാൻ ഉച്ചത്തിൽ ചോദിച്ചു.
“കൂത്തിച്ചീ…. കൊണക്കുന്നോ നീ…!!”

അയാൾ കൈ വീശി എന്റെ മുഖത്തടിച്ചു. അടി കൊണ്ട ഞാൻ ആകെ പകച്ചുപോയി. കവിളുപൊത്തി കരയുകയായിരുന്ന എന്നെ അയാൾ വട്ടം പിടിച്ച് കട്ടിലിലേക്ക് മറിഞ്ഞു. അയാളുടെ കൈകളിൽ കിടന്ന് ഞാൻ ഞെരിയുകയായിരുന്നു. എന്റെ എല്ലുകള്‍ നുറുങ്ങുന്നതുപോലെ തോന്നി.

എന്റെ മുലകൾക്ക് മീതെ അയാളുടെ തഴമ്പിച്ച കൈകൾ മുറുകി. മന്തൻ വിരലുകൾക്കിടയിൽ വച്ച് ഇടത് മുലക്കണ്ണ് ഞെരടിയപ്പോൾ എനിക്ക് ഉയിര് പോകുന്ന വേദനയാണുണ്ടായത്. നൈറ്റിക്ക് മേലെക്കൂടെ എങ്ങനെ ഇയാൾ മുലക്കണ്ണ് കണ്ടുപിടിച്ചു എന്ന് ഞാൻ ആശ്ചര്യപ്പെട്ടുപോയി. വേദനിച്ച് ഞാൻ ഒച്ചവെച്ചപ്പോൾ അയാൾ എന്റെ വായപൊത്തി കാതിലേക്ക് മുഖം ചേർത്ത് കിതച്ചുകൊണ്ട് പറഞ്ഞു,

“ഒച്ചവെച്ച് നിന്റെ കഴപ്പ് മോളേം നാട്ടുകാരേം അറിയിക്കാതെ മിണ്ടാതെ കിടക്കെടി….”
അത് പറഞ്ഞുകഴിഞ്ഞ് അയാളൊരു ചിരി ചിരിച്ചു. നരകത്തിന്റെ ശബ്ദമായിരുന്നു അതിന്. ബലം പ്രയോഗിച്ച് എന്റെ നൈറ്റി തെറുത്ത് കയറ്റി ഷെഡി വലിച്ചൂരി പൂറിലേക്ക് അയാൾ ലിംഗം കുത്തിയിറക്കി.

ലിംഗത്തിന് ചുറ്റുമുള്ള അയാളുടെ രോമങ്ങളുരഞ്ഞ് എന്റെ തുട മുറിയുമോ എന്ന് വരെ ഞാൻ ഭയപ്പെട്ടു. അയാളെ എതിർത്തിട്ട് കാര്യമില്ല എന്ന് എനിക്കറിയാമായിരുന്നു. ഞാൻ ഒരു മരപ്പാവ പോലെ കിടന്നു.

“അങ്ങനെ വഴിക്ക് വാ മൈരേ…!”, അയാൾ വിജയാഹ്ലാദം കൊണ്ടു. അല്പനേരത്തെ ഉഴുതുമറിക്കൽ കഴിഞ്ഞപ്പോൾ അയാൾക്ക് വെള്ളം പോയതും കിതച്ചുകൊണ്ട്  എന്റെ മേലെനിന്ന് മാറിക്കിടന്നു.

“ഈ സുഖം എന്തിനാ മോളേ വാശിപിടിച്ച് കളയാന്‍ നിൽക്കുന്നേ…!!”

പിന്നെയും അയാൾ ചിരിച്ചു. ഏത് സുഖത്തിനേപ്പറ്റിയാണ് ഇയാൾ പറയുന്നതെന്ന് ഞാൻ ആശ്ചര്യപ്പെട്ടുപോയി. തണുത്തുറഞ്ഞൊരു ജഡം പോലെ അയാൾക്കരികിൽ ഞാൻ അനങ്ങാതെ കിടക്കുമ്പോഴും എന്റെ കണ്ണില്‍ നിന്ന് കണ്ണീർ നിശബ്ദമായി ഒഴുകി. അന്ന് രാത്രി എനിക്ക് ഉറങ്ങാനായില്ല.

എത്ര ശ്രമിച്ചാലും വർക്കിച്ചായന്റെ വൃത്തികെട്ട ചിരി മനസ്സിലേക്ക് തികട്ടിവന്നു. അയാളുടെ ശുക്ലം നിറഞ്ഞ് നനഞ്ഞൊട്ടിയ എന്റെ പൂർത്തടത്തിൽ എനിക്ക് തീയിട്ട് കത്തിക്കാൻ തോന്നി…. നരകരാത്രി ഞാൻ ഒരു പോള കണ്ണടക്കാതെ വെളുപ്പിച്ചു.

ഉറങ്ങാതിരുന്നത് കൊണ്ട് പതിവിലും നേരത്തെ വീട്ടിലെ കാര്യങ്ങൾ കഴിച്ച് മോളോടൊപ്പം തന്നെ ഇറങ്ങാന്‍ പറ്റി. കഴുത്തിൽ ഇത്തവണയും പാടുണ്ടായിരുന്നു. അയാളുടെ വിരലുകൾ മുറുകിയ പാടുകൾ. സ്കാർഫ് ചുറ്റി അത് മറച്ചു.

പക്ഷേ കവിളിലെ ചുവപ്പും കൈപ്പത്തിയുടെ അടയാളവും ഞാൻ എങ്ങനെ മറയ്ക്കും? ആരുടേയും മുഖത്ത് നോക്കാതെ തലകുനിച്ചാണ് ഞാൻ ബസ്സിലിരുന്നത്. ബസ്സിൽ നിന്നിറങ്ങി നെസ്റ്റിന്റെ ഗേറ്റ് കടന്നുകഴിഞ്ഞാണ് ഞാന്‍ ഒന്ന് തലയുയർത്തിയത്. സാർ കണ്ടാൽ ചോദിക്കും. ഉറപ്പാണ്.

ഞാൻ എന്ത് പറയും. തുറന്നുപറയാൻ എനിക്ക് എന്തോ ഒരു ജാള്യത തോന്നി. സാറിനെ വരാന്തയിൽ കാണുന്നില്ല. മുൻവാതിൽ അടഞ്ഞുകിടക്കുന്നു. തള്ളിനോക്കിയപ്പോൾ തുറന്നുവന്നു, ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ.

സാറിന് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെട്ടു. ഞാൻ വേഗത്തിൽ അകത്തേക്ക് കടന്ന് സാറിന്റെ മുറിയിലേക്ക് നടന്നു. മുറിക്ക് മുന്നിലെത്തിയ ഞാൻ ഞെട്ടിത്തരിച്ചുപോയി. അരയ്ക്ക് കീഴ്പ്പോട്ട് നഗ്നനായി കട്ടിലിൽ കിടന്ന് സാർ തന്റെ കുണ്ണ തഴുകുകയായിരുന്നു. മലർന്നു കിടന്ന്, ഇടം കയ്യില്‍ ഒരു പുസ്തകവും പിടിച്ച്,

അത് വായിച്ചുകൊണ്ട്, വലം കൈ കൊണ്ട് പതിയെ ആ നീളൻ ലിംഗം അയാൾ ഉഴിഞ്ഞുകൊണ്ടിരുന്നു! ഞാൻ അയ്യോ എന്ന് ഉറക്കെ പറഞ്ഞുപോയി! സാർ ഞെട്ടി എന്നെ നോക്കി. ആ മുഖത്തെ ചോര മുഴുവന്‍ ഒറ്റ നിമിഷം കൊണ്ട് വറ്റിപ്പോകുന്നത് ഞാൻ കണ്ടു. ഞാൻ വേഗം മുഖം തിരിച്ച് അടുക്കളയിലേക്കോടി.

എനിക്ക് ഞെട്ടൽ മാറിക്കഴിഞ്ഞപ്പോൾ ചിരിയാണ് വന്നത്. നല്ല കാഴ്ച്ച തന്നെ…! പിന്നെ ഓർത്തപ്പോൾ എനിക്ക് പാവം തോന്നി. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ചെറുപ്പക്കാരനല്ലേ. അതുകൊണ്ട് ഇതൊക്കെ ആയിരിക്കും ഒരാശ്വാസം.

കുറ്റം പറയാന്‍ പറ്റില്ല. എന്നാലും സാറിന്റെ മുഖത്ത് ഇനി എങ്ങനെ നോക്കും എന്നായിരുന്നു എന്റെ മനസ്സിൽ. ഞാൻ ആ കുലച്ച കുണ്ണ കണ്ടുപോയല്ലോ. സാറിനും എന്നെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. കുറെ നേരത്തേക്ക് സാർ മുറി വിട്ട് വന്നില്ല. അല്പം കഴിഞ്ഞപ്പോൾ പതിയെ അടുക്കളയിൽ പാചകത്തിലായിരുന്ന എന്റെ അടുത്തേക്ക് വന്നു.

“ശോശന്ന… I am really sorry. ഞാൻ പ്രതീക്ഷിച്ചില്ല ആ സമയം ശോശന്ന വരുമെന്ന്. ഒന്നും വിചാരിക്കല്ലേ….”

സാറിന്റെ പരിഭ്രമത്തോടെയുള്ള മാപ്പുപറച്ചിൽ കണ്ടപ്പോൾ എനിക്കെന്തോ ഒരു കുസൃതി തോന്നി. ഞാൻ പറഞ്ഞു,

“അപ്പൊ ഇതാണല്ലേ കാര്യമായി വായിക്കുന്ന പുസ്തകങ്ങൾ…. ഇങ്ങനെ നിർത്താതെ വായിക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതിയത് വല്ല വിശ്വസാഹിത്യവുമായിരിക്കുമെന്നാണ്…. ഇപ്പഴല്ലേ മനസ്സിലായത് മുഴുവന്‍ മറ്റേക്കഥകളാണെന്ന്….!”

ഞാൻ കളിയാക്കി ചിരിച്ചു. ഇത് കേട്ട് സാറും ചിരിച്ചു.
” ഓഹ്…. നമുക്കൊക്കെ ഇതല്ലാതെ വേറെ വഴിയില്ലല്ലോ. ശോശന്നയക്ക് ഒരു കെട്ടിയോനുള്ളതു കൊണ്ട് എല്ലാം ഓക്കെയാണ്… ഇത്തവണത്തെ കഴുത്തിലെ പാട് സ്കാർഫ് കൊണ്ട് മറഞ്ഞിട്ടില്ലാട്ടോ…. ”

സാർ അത് പറഞ്ഞ് കേട്ടപ്പോൾ എന്റെ ഉള്ളില്‍ എന്തോ കൊളുത്തിവലിച്ചു. കറി ഇളക്കുകയായിരുന്ന എന്റെ വലതുവശത്ത് നിൽക്കുന്ന സാറിന് അടികൊണ്ട് ചുവന്ന എന്റെ ഇടംകവിൾ കാണാനില്ലെന്ന് എനിക്കപ്പോള്‍ മനസ്സിലായി.

ഞാൻ പതിയെ സാറിന്റെ നേരേ തിരിഞ്ഞു നിന്നു. കവിളിലെ പാട് കണ്ട സാറിന്റെ മുഖം മങ്ങുന്നത് ഞാൻ കണ്ടു.

“ഇതാണ് ഒരു കെട്ടിയോനുള്ളതു കൊണ്ട് എനിക്ക് കിട്ടുന്ന സുഖം! കഴുത്തിൽ അന്ന് കണ്ട പാടും ഇപ്പോഴത്തെ പാടും സാർ വിചാരിക്കുന്നതുപോലെ കിട്ടിയതല്ല…!”
എന്റെ കണ്ണുകള്‍ നിറയുകയും ശബ്ദമിടറുകയും ചെയ്തു.

“ശോശന്ന…. ഞാൻ……..”

സാർ എന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൈ നീട്ടി എന്റെ കവിളിൽ തൊട്ടു. തണുപ്പ്…! വൈകാശിയിലെ മഞ്ഞിനേക്കാളും തണുപ്പ് ആ വിരലുകള്‍ക്ക്….! പെട്ടെന്ന് എന്തോ ഓർത്തപോലെ സാർ കൈ പിൻവലിച്ചു.

“I am sorry, ശോശന്ന…”

സാർ അടുക്കളക്ക് പുറത്തേക്ക് പോയി. എന്റെ മുന്നില്‍ ലിംഗമുഴിഞ്ഞതിനോ അടി കൊണ്ട പാടുകള്‍ തിരിച്ചറിയാതിരുന്നതിനോ അതോ കവിളിൽ തലോടിയതിനാണോ അപ്പോൾ ക്ഷമ ചോദിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. മൂന്നിനും സാർ എന്നോട് ക്ഷമ ചോദിക്കേണ്ടതില്ല എന്ന് മാത്രം എനിക്കറിയാമായിരുന്നു….

കുറെനേരത്തേക്ക് സാർ എന്റെ അടുത്തേക്ക് വന്നില്ല. ഉച്ചക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പക്ഷേ സാർ എന്നോട് വീട്ടിലെ അവസ്ഥ ചോദിച്ചു. മുൻപെല്ലാം വിശേഷങ്ങള്‍ ചോദിച്ചത് പോലെയല്ല. ഇത്തവണ ഞാൻ എല്ലാം പറഞ്ഞു.

എല്ലാം….. ആരോടെങ്കിലും ഒന്ന് തുറന്ന് സംസാരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഊണുമേശയ്ക്കരികിൽ നിന്ന് മനസ്സ് തുറന്ന് സംസാരിക്കുമ്പോള്‍ ഞാൻ നിയന്ത്രിക്കാനാകാത്തവിധം കരഞ്ഞുപോയി.

തലകുനിച്ച് നിന്ന എന്നെ അന്നേരം സാർ എഴുന്നേറ്റ് വന്ന് മാറോടണച്ചു! അത് ഞാൻ പ്രതീക്ഷിച്ചില്ല! എന്റെ നെഞ്ച് പടപടായെന്ന് മിടിക്കുന്നത് ഞാനറിഞ്ഞു. കരച്ചിൽ ഒരു കിതപ്പിലേക്ക് വഴുതിവീണു.

ഉള്ളില്‍ എവിടെയൊ ഒരു ഭയത്തിന്റെ തിരളൽ…! ആരെങ്കിലും ഇപ്പോൾ വന്ന് കണ്ടാൽ…?! ഇല്ല…. വിട്ടുമാറാൻ തോന്നിയില്ല…. തള്ളിമാറ്റാൻ തോന്നിയില്ല. അങ്ങനെ തന്നെ നിന്നു. ആ നിൽപ്പിൽ അതുവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതത്വം ഞാനറിഞ്ഞു.

എന്റെ ശിരസ്സില്‍ സാറിന്റെ നീളൻ വിരലുകൾ തലോടുന്നുണ്ടായിരുന്നു. ആ നെഞ്ചിൽ തലചായ്ച്ച് നിൽക്കുമ്പോൾ വിയർപ്പിന്റെ നേരിയ ഗന്ധം എനിക്ക് കിട്ടുന്നുണ്ട്…. അടിവയറ്റിൽ ഒരു ചെറിയ വിറയൽ അനുഭവപ്പെട്ടോ…?!

“ശോശന്ന…..”

“മ്…”

“സാരമില്ല… എല്ലാം ശരിയാകും…. വിഷമിക്കണ്ട…”

“മ്….”

സാർ പതിയെ വിട്ടുമാറി. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. കരുണ…. പരമമായ കരുണയായിരുന്നു അതിൽ നിറയെ… അതോ സഹതാപമാണോ…? അതുമല്ലെങ്കിൽ….?!
വേറൊന്നും പറയാതെ സാർ ഭക്ഷണം കഴിക്കാനിരുന്നു.

അന്ന് കുറേനേരമെടുത്താണ് സാർ കഴിച്ച് തീർന്നത്. ഉച്ചകഴിഞ്ഞ് കുറേസമയം മുറ്റത്തെ പൂമരത്തിന്റെ ചോട്ടിലിരുന്ന് ഒരുപാട് സിഗററ്റുകൾ വലിച്ചുതള്ളുന്നത് ഞാൻ കണ്ടു. പിന്നിട് പിറകുവശത്ത് അലക്കിയിട്ട തുണികൾ ഞാൻ പെറുക്കിയെടുക്കുമ്പോൾ സാർ അവിടേക്ക് വന്നു. എങ്ങോട്ടോ നോക്കിനിന്നുകൊണ്ട് സാർ പറഞ്ഞു,

“വലിയ കേസാണ് ഇങ്ങനെ ഭാര്യമാരെ ഉപദ്രവിക്കുന്നത്….”
ഞാൻ നോക്കിയപ്പോൾ മാത്രം സാർ എന്നെയും നോക്കി.
“ശോശന്ന കേസിന് പോയാൽ അയാൾ തൂങ്ങും…”

എന്റെ മനസ്സിലേക്ക് സ്വപ്നമോളുടെ മുഖം തെളിഞ്ഞുവന്നു…
“എന്റെ മോളെ ഓർത്താണ് ഞാൻ….!”
ഞാൻ പറഞ്ഞൊപ്പിച്ചു.

അത് കേട്ടപ്പോൾ സാർ കയ്യിലിരുന്ന സിഗററ്റ് ഒന്ന് കൂടി വലിച്ച് പുകവിട്ടു. എനിക്ക് അത് കണ്ടപ്പോൾ ഇത്തിരി നീരസം തോന്നി. ഞാൻ ചോദിച്ചു,

” ഇത്രയും സിഗററ്റ് വലിക്കാൻ പാടുണ്ടോ??”
സാർ ചിരിച്ചു.

“ഇത്രയും എന്നല്ല… ഒട്ടും പാടില്ല എന്നാണ്… എന്നാലും ഈ ശീലക്കേട് വിട്ട്കളയാൻ തോന്നുന്നില്ല…”

“മ്…”
മറുത്തൊന്നും പറയാൻ എനിക്ക് തോന്നിയില്ല. കുറെ കഴിഞ്ഞ് സ്വപ്ന വന്നു. അവർ കുറേനേരം വർത്തമാനം പറഞ്ഞിരുന്നു. വൈകുന്നേരമായപ്പോൾ എന്നത്തേയും പോലെ ഞങ്ങൾ മടങ്ങി.

 

വിട്ടിലെത്തി കുളിക്കാന്‍ കുളിമുറിയിൽ നിൽക്കുമ്പോഴും മനസ്സിലേക്ക് സാറിന്റെ നെഞ്ചിൽ തലചായ്ച്ച് നിന്നതാണ് തികട്ടിവന്നത്! ആ കൈകളുടെ തണുപ്പും നെഞ്ചിന്റെ ചൂടും അകിവയറ്റിലറിഞ്ഞ വിറയലും….

വസ്ത്രങ്ങൾ മുഴുവന്‍ അഴിച്ച് ഒന്ന് കുനിഞ്ഞ് നോക്കിയപ്പോൾ കണ്ടു, യോനീമുഖം നനഞ്ഞൊട്ടിയിരിക്കുന്നു. രാമങ്ങൾ പൂർതടത്തിൽ പതിഞ്ഞ് കിടക്കുന്നു…! മനസ്സിൽ കുറ്റബോധം തോന്നിയില്ല. ഒരുതരം സംതൃപ്തി…. അല്ല… സന്തോഷം തന്നെ….! ഈ നനവുകൾ എനിക്കിഷ്ടമായിരിക്കുന്നു…

സാറിനെ വീണ്ടും കാണണം എന്നായിരുന്നു മനസ്സിൽ. അടുത്ത ദിവസം ഒന്ന് വേഗമെത്തിയെങ്കിൽ എന്ന് തോന്നിപ്പോയി…! ഒരുപാട് നാളുകൾ സാറിനോടൊത്ത് സമയം ചിലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…

പക്ഷേ കഴിയില്ലല്ലോ…. ഒരുപാട് നാളുകൾ സാറിനില്ലല്ലോ…! ഒരു നീറ്റലോടെയാണ് ആ ചിന്ത മനസ്സിലേക്ക് വന്നത്… മുട്ടുകുത്തി നിന്ന് മാതാവിന് പ്രാർത്ഥനയെത്തിക്കുമ്പോഴും മനസ്സിൽ സാറിന്റെ മുഖം…!

പ്രാർത്ഥന കഴിഞ്ഞ് കുരിശുവരച്ച് എഴുന്നേൽക്കുമ്പോൾ സ്വപ്ന എന്നെ വിളിച്ചു,
“അമ്മച്ചീ…”
ഞാൻ മോളെ നോക്കി.
“ഇന്നലേം ചാച്ചൻ അമ്മച്ചിയെ തല്ലിയല്ലേ…!”

എന്റെ കവിളിൽ നോക്കി അവൾ അത് പറഞ്ഞപ്പോൾ എന്റെ ഹൃദയം നുറുങ്ങിപ്പോയി. ആദ്യമായാണ് എന്റെ മോൾ ഇങ്ങനെ എന്നോട് ചോദിക്കുന്നത്. അവൾക്ക് അതൊന്നും മനസ്സിലാകുന്നുണ്ടായില്ല എന്നാണ് ഞാൻ കരുതിയിരുന്നത്!
” നീ എങ്ങനെ അറിഞ്ഞു…?! ”

” ഞാൻ കേട്ടു ഇന്നലെ രാത്രി നിങ്ങളുടെ മുറിയിൽ നിന്ന് ഒച്ചയും ബഹളവും…. എന്തിനാ അമ്മച്ചീ ചാച്ചൻ എന്നും അമ്മച്ചിയെ ഇങ്ങനെ ഉപദ്രവിക്കുന്നേ…?”

അവളുടെ കുഞ്ഞുകണ്ണുകൾ നിറഞ്ഞിരുന്നു. എനിക്ക് അത് കണ്ടിട്ട് സഹിച്ചില്ല. അവൾ ഒന്നും ഒരിക്കലും അറിയണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. ഞാൻ അവളെ നെഞ്ചോട് ചേർത്ത് ശിരസ്സില്‍ തലോടി.

” മോള് കരയല്ലേ…. എന്റെ മോൾ വിഷമിക്കണ്ട. ഇതെന്റെ വിധിയാണ്. കർത്താവ് തീരുമാനിക്കുന്നത് അനുസരിക്കാനല്ലേ നമുക്ക് പറ്റുവൊള്ളൂ. നമുക്ക് ദൈവംതമ്പുരാൻ തുണയുണ്ടാകും. മോള് വിഷമിക്കണ്ട….!”

കുറെ നേരം അങ്ങനെ നിന്ന് കരഞ്ഞിട്ട് പിന്നെ അവൾ മുഖം തുടച്ച് മുറിയിലേക്ക് പോയി. സ്വപ്നമോൾക്ക് എല്ലാം അറിയാമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. വീട്ടിലെ വഴക്കുകൾ തിരിച്ചറിയാവുന്ന പാകമായിരിക്കുന്നു എന്റെ മകൾ! തിരിച്ചറിയുന്നു എന്ന് മാത്രമല്ല അത് അവളെ ശക്തമായി ബാധിക്കുന്നുമുണ്ട്.

ഒരു അമ്മ എന്ന നിലയിൽ ഞാൻ അതിന് ഒരിക്കലും അനുവദിക്കാൻ പാടില്ല. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ അനിവാര്യമാണെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.

നെസ്റ്റിലേക്ക് നടന്നുകയറുമ്പോൾ വരെ സ്വപ്നയെ കുറിച്ചാണ് ഞാൻ ഓർത്തത്.
“ശോശന്ന…”
സാറിന്റെ ശബ്ദം.

ഞാൻ നോക്കിയപ്പോൾ സാർ വരാന്തയിൽ നിൽക്കുന്നുണ്ട്. ഞാൻ പുഞ്ചിരിച്ചു.
“എന്താ സാർ…?”

“നമുക്ക് ഇന്നൊന്ന് പുറത്തുപോയാലോ?” സാർ ചോദിച്ചു.

എനിക്കത് വലിയ അത്ഭുതമായിരുന്നു. ഞാൻ വന്ന അന്ന് തൊട്ട് എങ്ങോട്ടും പോകാത്ത സാറാണ് ഈ പറയുന്നത്.

“എങ്ങോട്ടാണ് സാർ?”

“മാർക്കറ്റിൽ ഒന്ന് പോകാം. സാധനങ്ങൾ വാങ്ങാനില്ലേ. ഞാൻ പുറത്തൊക്കെ പോയിട്ട് ഒരുപാട് നാളായി”.

“പോകാം സാർ” എന്റെയുള്ളില്‍ നല്ല സന്തോഷമായിരുന്നു.

“എന്നാൽ അകത്ത് പോയി എന്തൊക്കെയാ വാങ്ങേണ്ടതെന്ന് നോക്കിയിട്ട് വായോ. ഞാൻ പോയി റെഡിയാകാം”.

ഞാൻ ശരിയെന്ന് തലയാട്ടി അടുക്കളയിലേക്ക് പോയി. സാധനങ്ങളെല്ലാം നോക്കി മനസ്സിൽ ലിസ്റ്റ് ഇട്ട് പുറത്തേക്കിറങ്ങിയപ്പോൾ സാർ ഒരുങ്ങിവന്ന് നടുമുറിയിലെ സോഫയിൽ ഇരിപ്പുണ്ടായിരുന്നു.

ഒരു വെളുത്ത ബനിയനും നീല ജീൻസും ഇട്ട്, ചീകിയൊതുക്കിയ മുടിയും വെട്ടിയൊതുക്കിയ താടിമീശയുമായി അവിടെയിരിക്കുന്ന സാറിനെ കണ്ടപ്പോൾ എന്ത് സുന്ദരനായിരിക്കുന്നു എന്നാണെനിക്ക് ആദ്യം തോന്നിയത്. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അദ്ദേഹം എഴുന്നേറ്റു. എന്തൊരു നല്ല മണമാണെന്നോ സാറിന്! ഞാൻ ഒരു നിമിഷം ആ മണത്തിൽ മയങ്ങിനിന്നുപോയി.

ഏതോ വിലകൂടിയ പെർഫ്യൂമിന്റെ സുഗന്ധമാണത്.
“പോവാം..” സാർ പറഞ്ഞു.

അദ്ദേഹം പുറത്തേക്കിറങ്ങുമ്പോൾ നടുമുറിയിലെ വലിയ ഷോക്കേസിന്റെ ചില്ലിൽ തെളിഞ്ഞുകാണുന്ന എന്റെ പ്രതിബിംബം ഞാൻ ഒന്ന് നോക്കി. അലക്കിയലക്കി നിറംമങ്ങിയ സാരി! കഴുത്തിൽ ചേർന്ന് പിണഞ്ഞുകിടക്കുന്ന കൊന്തയും കറുത്ത ചരടും, അതിൽ കോർത്ത മിന്നും! മുഷിഞ്ഞ് പിഞ്ഞിയ സ്വെറ്റർ. ഇരുണ്ടമുഖത്തെ കറുത്ത കൺതടങ്ങൾ! നേരിയ കൊഴുപ്പ് തൂങ്ങിയ അരക്കെട്ട്. അലങ്കോലമായ മുടിയിഴകൾ! ഞങ്ങൾ തമ്മില്‍ എത്ര വലിയ അന്തരമുണ്ടെന്ന് ആ രൂപം എന്നെ വീണ്ടും ഓർമ്മിപ്പിച്ചു. ഇടയ്ക്കെപ്പൊഴോ ഞാനത് മറന്നുപോയിരുന്നു…

“വാ ശോശന്നാ…” സാർ പുറത്തുനിന്ന് വിളിച്ചു. ഞാൻ നെസ്റ്റിന്റെ വാതിൽ പൂട്ടി ഇറങ്ങിയപ്പോഴേക്കും സാർ കാറെടുത്തു വന്നു. ഞാനും കാറിൽ കയറി. ഞങ്ങൾ വൈകാശിയിലെ മഞ്ഞിലേക്കിറങ്ങി. നേരെ പോയത് മാർക്കറ്റിലേക്കാണ്. കാർ ഒരിടത്ത് ഒതുക്കിയിട്ട് ഞങ്ങൾ ആ മുഷിഞ്ഞ കടകൾക്കിടയിലൂടെ നടന്നു. ഒരു തൂക്ക്സഞ്ചിയും താങ്ങി ഞാനും എന്റെ മുന്നിലൂടെ പ്രൗഢിയോടെ സാറും.

ഓരോന്നും വാങ്ങുമ്പോള്‍ സാർ എന്നോട് അഭിപ്രായം ചോദിക്കുന്നുണ്ടായിരുന്നു. എന്റെ ഇഷ്ടത്തിന് വാങ്ങാൻ വന്നതുപോലെ! കറി വെക്കാൻ എനിക്ക് ഇഷ്ടമുള്ളത് വാങ്ങിക്കണം, ചന്ദനത്തിരി എനിക്കിഷ്ടമുള്ള മണം വേണം, എനിക്കിഷ്ടമുള്ള സോപ്പ് വേണം…. അങ്ങനങ്ങനെ…!

എനിക്കെന്തോ എല്ലാം കൊണ്ടും നാണം വന്നു. അകലങ്ങൾ ഞാൻ വീണ്ടും മറന്നുപോവുകയായിരുന്നു…. എനിക്ക് സാറിനോട് കൈവിരലുകൾ കോർത്ത് നടക്കണമെന്നുണ്ടായിരുന്നു. ആ കൈയ്യിൽ കൈകോർത്ത് തോളോട് തോളുരഞ്ഞ് നടക്കണമെന്നുണ്ടായിരുന്നു….

ചുറ്റിലുമുള്ള പരിചിതരോടെല്ലാം എനിക്കിപ്പോള്‍ ദേഷ്യം തോന്നി…. ആരെയും അറിയാത്ത ഒരിടമായിരുന്നെങ്കിൽ…. അല്ലെങ്കിൽ ആരുമില്ലാത്ത ഒരിടമായിരുന്നെങ്കിൽ…! മഞ്ഞലിഞ്ഞു മാഞ്ഞ വെയിലില്‍ ഞാൻ അദ്ദേഹത്തിന്റെ നിഴലായി നടന്നു….

മാർക്കറ്റിൽ നിന്ന് തിരിച്ച് പോകുന്നേരം സാറിന് കാണാന്‍ കൊള്ളാവുന്ന എവിടേയെങ്കിലും കാഴ്ച്ച കാണാന്‍ പോകണമെന്ന് പറഞ്ഞു. ഒരുപാട് കാണാനുണ്ടെന്ന് ഞാൻ ഒരിക്കൽ പറഞ്ഞതുകൊണ്ട് ഞാൻ തന്നെ കൊള്ളാവുന്ന ഒരിടം പറഞ്ഞുകൊടുക്കാനാണ് പറയുന്നത്. അധികം ദൂരേയ്ക്ക് പോകാൻ താത്പര്യമില്ലാത്തകൊണ്ട് ഞാൻ തട്ടാത്തിപ്പാറയിലേക്ക് പോകാമെന്ന് പറഞ്ഞു.

തട്ടാത്തിപ്പാറ കോവിൽപ്പടിയ്ക്കരികിൽ തന്നെയാണ്. നെസ്റ്റിന്റെ അടുത്തൂടെ പടിഞ്ഞാട്ടേക്ക് നീളുന്ന വഴിയേ മുക്കാല്‍ കിലോമീറ്റർ പോയാൽ മതി. അതൊരു ചെറിയ വെള്ളച്ചാട്ടമാണ്. ഏലക്കാടുകൾക്കരികിൽ ഒരു നേരിയ അരുവി ഉരുളൻപാറകളുടെമേൽ വന്നു വീണ് ഒഴുകിയിറങ്ങുന്ന വളരെ ചെറിയ ഒരു വെള്ളച്ചാട്ടം.

അത് നേരെ ഇറങ്ങി ചില്ലാറിൽ പോയി ചേരുന്നു. തട്ടാത്തിപ്പാറയിൽ ഒരു ബണ്ട് കെട്ടുണ്ട്. ഒരു ചെറിയ സ്വിമ്മിംഗ് പൂൾ പോലെയാണത്. അവിടെ വൈകുന്നേരങ്ങളിൽ അൺകുട്ടികൾ മുങ്ങിക്കുളിക്കാൻ വരുന്നത് പതിവാണ്. അവിടെ

താഴത്ത് കാർ നിർത്തി ഞാൻ സാറിനെയും കൂട്ടി മുകളിലേക്ക് കയറി. ചെറുമരങ്ങൾക്കും വള്ളിച്ചെടികൾക്കുമിടയിലൂടെ നീളുന്ന കാൽനടവഴിയിലൂടെ ഞങ്ങൾ ഏച്ചുകയറുമ്പോൾ സാർ കിതക്കുന്നുണ്ടായിരുന്നു. മുകളിലെ തേച്ചുമിനുക്കിയപോലുള്ള പാറക്കെട്ടിന്റെ മേലെ കുനിഞ്ഞുനിന്ന് കിതപ്പാറിയപ്പോൾ സാർ വെള്ളച്ചാട്ടം തലയുയർത്തി നോക്കി. ആരോടെന്നില്ലാതെ സാർ മന്ത്രിച്ചു,

” Wow… Beautiful..!”

അത്രയും നേരം ഞാൻ സാറിനെ തന്നെ നോക്കിനിൽക്കുകയായിരുന്നു. എട്ടടി മാത്രം ഉയരമുള്ള ആ വെള്ളച്ചാട്ടം കണ്ടപ്പോൾ സാറിന് എന്താണ് ഇത്ര സൗന്ദര്യം തോന്നാൻ കാരണമെന്ന് എനിക്കറിയില്ല. ദൂരേക്ക് ചൂണ്ടി ഞാൻ പറഞ്ഞു,

“ആ കാണുന്ന ഏലത്തോട്ടം പുല്ലയ്ക്കലെ സെബാസ്റ്റ്യന്‍ സാറിന്റെയാ….”
“ഇവിടെ ആളുകളാരും കുളിക്കാന്‍ വരാറില്ലേ…?”

സാറിന്റെ കണ്ണില്‍ അപ്പോഴും കൗതുകം തന്നെ… നോട്ടം തെന്നിയൊഴുകുന്ന തെളിനീരിൽ നിന്ന് മാറിയിട്ടില്ല. ഞാൻ മറുപടി പറഞ്ഞു,

“ദിവസവും ആൺപിള്ളേർ വരും. കാലത്തും വൈകുന്നേരവും ഇവിടെ പിള്ളേർ വരാറുണ്ട്. ഇങ്ങോട്ട് ഏന്തിവലിഞ്ഞ് കേറുന്നത് മല്ലല്ലേ… അതുകൊണ്ട് ഒരു പ്രായം കഴിഞ്ഞ അധികമാരും വരാറില്ല…”
“ശോശന്ന വന്നിട്ടുണ്ടോ?”

“ചെറുപ്പത്തിൽ. കുട്ടിയായിരിക്കുമ്പൊ കൂട്ടുകാരുടെ കൂടെ…. അന്നൊക്കെ ഇവിടെ കുറെ നീന്തിയിട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞേപ്പിന്നെ അമ്മച്ചി വിട്ടില്ല. ഇപ്പൊ കുറെ കൊല്ലമായി… ”
” എന്നാൽ നമുക്ക് ഇപ്പൊ നീന്തിയാലോ?! ”

സാർ അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.
” അയ്യോ… ഞാനില്ല… ” ഞാൻ പേടിച്ചുകൊണ്ട് പറഞ്ഞു.
” അതെന്താ…?! ”

” ആരെങ്കിലും കണ്ടാൽ തീർന്നു…. ”

” അപ്പൊ ആ പ്രശ്നമേയുള്ളൂ… ഇവിടെ ഇപ്പൊ ആരുമില്ലല്ലോ. ആരെങ്കിലും ഇങ്ങോട്ട് വരാറുണ്ടോ?”

” അതില്ല… ഉച്ചനേരമായതു കൊണ്ടാ ആരുമില്ലാത്തെ…”
“അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ… ”

അത് പറഞ്ഞുകഴിഞ്ഞതും സാർ എന്നെ തള്ളി വെള്ളക്കെട്ടിലേക്കിട്ടു! ഞാൻ പേടിച്ച് ഞെട്ടിത്തരിച്ചുപോയി! വെള്ളത്തിനാണെങ്കിൽ പല്ല് കിടുക്കാൻ പാകത്തിന് തണുപ്പ്. അടിമുടി മുങ്ങി നിവർന്നപ്പോൾ ഞാൻ കാല് നീട്ടി നോക്കി, നില കിട്ടുന്നുണ്ട്. ചവിട്ടി നിന്ന് നോക്കിയപ്പോൾ സാർ ചിരിച്ചുനിൽക്കുന്നു.

“എന്ത് പണിയാ സാറേ കാണിച്ചത്…?!” ഞാൻ പരിഭവിച്ചു…
“മര്യാദക്ക് പറഞ്ഞാൽ ശോശന്ന കേൾക്കില്ലല്ലോ. എന്നെ സാറെന്ന് വിളിക്കല്ലേന്ന് എത്ര പറഞ്ഞിട്ടും കേട്ടില്ലല്ലോ. അപ്പൊ പിന്നെ ഇതേ വഴിയുള്ളൂ…” സാർ അപ്പോഴും ചിരിക്കുകയായിരുന്നു.

“എന്നാപ്പിന്നെ സാറും കൂടി ഇറങ്ങ്… ” ഞാൻ പറഞ്ഞു.
” അത് വേണോ… ”
” പിന്നല്ലാതെ. എന്നെ ആകെ നനച്ചിട്ട്…. ”
സാർ ചിരിച്ചു. പോക്കറ്റില്‍ നിന്ന് ഫോൺ എടുത്ത് പാറമേല്‍ വച്ച് വെള്ളത്തിലേക്ക് ചാടി. ഞാൻ എന്റെ സ്വെറ്ററും സ്കാർഫും ഊരി പാറപ്പുറത്ത് വച്ചു. കുറേനേരം ഞങ്ങൾ ഒരുമിച്ച് അവിടെ നീന്തിക്കുളിച്ചു.

ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ നീന്തുന്നത്. എനിക്ക് വീണ്ടും എന്റെ കുട്ടിക്കാലത്തേക്ക് പോയതുപോലെയാണ് അനുഭവപ്പെട്ടത്. ലോകത്തുള്ള മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കാതെ , പ്രിയപ്പെട്ട ഒരാളോടൊത്ത് നീന്തുന്ന സുഖം, സന്തോഷം…. സമാധാനം…

അവിടെ വച്ച്, അന്നേരം എനിക്കുറപ്പായി- ഞാൻ എന്റെ സാറിനെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു! മുങ്ങാംകുഴിയിട്ട് കലങ്ങിയ കണ്ണുകളുമായി ഇടക്കിടെ സാർ എന്നെ നോക്കുന്നു. പിന്നെ ഒരു കുട്ടിയേപ്പോലെ ചിരിക്കുന്നു. ചിന്തകൾക്കിടയിൽ ഒന്ന് നിലതെറ്റിയ എന്നെ സാർ വട്ടംപിടിച്ച് താങ്ങിനിർത്തി. എനിക്ക് അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു സുഖം തോന്നി.

കാലത്തിന്റെ അവസാനം വരെ ആ കൈത്താങ്ങിനകത്ത് നിൽക്കാൻ തോന്നി! എന്റെ പുറത്ത് സാറിന്റെ വലംകൈ വിരലുകൾ…. അരക്കെട്ടിന് മുകളിൽ താങ്ങിപ്പിടിച്ച ഇടംകൈ… ആ നെഞ്ചിലേക്ക് അമർന്നു നിൽക്കുന്ന എന്റെ മുലകളുടെ കണ്ണുകൾ കൂർത്ത് പൊന്തിയത് സാറിന് അറിയുന്നുണ്ടാകുമോ…? എനിക്കറിയില്ല…!

ആ മുഖത്ത് ഭാവമാറ്റങ്ങളില്ല. അചഞ്ചലമായ ആഹ്ലാദം… എനിക്ക് ആ കഴുത്തിനെ കീഴേക്ക് മുഖം ചേർക്കാൻ തോന്നി! ഒഴുകിയിറങ്ങുന്ന നീർച്ചാലുകളിൽ ചുണ്ട് ചേർക്കാൻ തോന്നി…. ഒരിക്കൽ മാത്രം കണ്ട കളിക്കോലിന്മേൽ കൈകളമർത്താൻ തോന്നി….! പക്ഷേ ചെയ്തില്ല…! ഒന്നും ചെയ്യാതെ അങ്ങനെ അല്പനിമിഷം നിന്നശേഷം ഞങ്ങൾ വിട്ടുമാറി.

നനഞ്ഞുകുതിർന്നാണ് കാറിൽ കയറിയത്. ആരെങ്കിലും കാണുന്നതിന് മുന്നെ നെസ്റ്റിലെത്തണം. ഞങ്ങൾ വേഗം സ്ഥലം വിട്ടു. അവിടെയെത്തിയപ്പോൾ ഞാൻ കാറിൽ നിന്നിറങ്ങി ഓടി അകത്തേക്ക് കയറി. സാർ വണ്ടി പുറകില്‍ പാർക്ക് ചെയ്യാൻ പോയിരുന്നു. വീടിന്റെ അകത്തേക്ക് കയറിക്കഴിഞ്ഞപ്പോഴാണ് ഉടുത്തുമാറാൻ ഒന്നും കൊണ്ടുവന്നിട്ടില്ലല്ലോ എന്ന് ഞാനോർത്തത്

‘അയ്യോ…. ഇനിയെന്ത് ചെയ്യും..?!’

ഒരു തോർത്തെടുത്ത് ഞാൻ മുടിവിടർത്തി തോർത്തുമ്പോഴാണ്  സാർ അകത്തേക്ക് വരുന്നത്. ഞാൻ നിന്ന് തണുത്ത് വിറക്കുകയായിരുന്നു. അത് കണ്ടപ്പോൾ സാർ പറഞ്ഞു,
“ആ ഡ്രെസ്സ് മാറിയിട്. നനഞ്ഞിരിക്കയല്ലേ”

“ഞാൻ അതിന് മാറിയിടാൻ ഒന്നും കൊണ്ടുവന്നിട്ടില്ല”, ഒരല്പം പരിഭവത്തോടെ ഞാൻ പറഞ്ഞു.
“അയ്യോ…. അതൊരു പ്രശ്നമാണല്ലോ”.

“പിന്നല്ലാതെ. എന്നെ ചുമ്മാ വെള്ളത്തിൽ ഉന്തിയിട്ടിട്ട്…. ഇനി ഞാൻ എന്ത് ചെയ്യും..?”
സാർ ഒന്ന് ചിരിച്ചു.

” വിഷമിക്കണ്ട. എന്റെ ഏതെങ്കിലും ഡ്രസ്സ് തരാം “.

” എന്തോന്ന്? പാന്റും ഷർട്ടുമോ?! എനിക്കെങ്ങും വേണ്ട…!!”
“പിന്നെ തുണിയില്ലാതെ നിക്കാനാണോ ഉദ്ദേശം ” സാർ കളിയാക്കിച്ചിരിച്ചു.
അത് കേട്ടപ്പോൾ എനിക്ക് ചെറുതായി ദേഷ്യം വന്നു.

” ഓഹ്… എന്റെ മുന്നില്‍ ഉടുക്കാക്കുണ്ടിയായി കിടന്ന് കുണ്ണ കുലുക്കിയോര് വല്യ വർത്തമാനമൊന്നും പറയണ്ട” ഞാനും തിരിച്ച് കളിയാക്കി പറഞ്ഞു.

സാറിന്റെ കണ്ണ് തള്ളിപ്പോയി! പിന്നെ വായപൊത്തി ചിരിക്കാൻ തുടങ്ങി. കൂടെ ഞാനും ചിരിച്ചു. പക്ഷേ പതിയെ ആ മുഖത്തെ ഭാവങ്ങൾ മാറുന്നത് ഞാൻ കണ്ടു. അദ്ദേഹം തന്റെ വയറിൽ ഉഴിയാൻ തുടങ്ങി. ഭയം…! എനിക്കത് തെളിഞ്ഞ് കാണാം! വല്ലാത്ത ഭയം. അത് എന്റെ ഉള്ളിലും പിടക്കാൻ തുടങ്ങിയിരുന്നു.

“ആഹ്..” എന്നൊരു ശബ്ദം പുറപ്പെടുവിച്ച് സാർ തറയിലേക്ക് ചുരുണ്ട് കിടന്നു! വയർ പൊത്തിപ്പിടിച്ച് തറയിൽ കിടന്ന് അദ്ദേഹം വേദനകൊണ്ട് പിടയാൻ തുടങ്ങി. ഒരു നിമിഷം ഭയന്ന് നിന്ന ഞാൻ മനസ്സ് വീണ്ടെടുത്ത് സാറിന്റെ അരികിലേക്ക് ഓടിച്ചെന്നു.
“സാർ… എന്തുപറ്റീ…?!!!” ഞാൻ വ്യഗ്രതയോടെ ചോദിച്ചു.

“വേദനിക്കുന്നു… അമ്മേ…! വേദന… മരുന്ന് വേണം…” സാർ വിറച്ചു വിറച്ച് സാറിന്റെ മുറിയിലേക്ക് ചൂണ്ടി. ഞാൻ ആ മുറിക്കകത്തേക്ക് ഓടിച്ചെന്ന് നോക്കി. അവിടെ മേശപ്പുറത്ത് കണ്ട ഒരു മെഡിസിന്‍ ബാഗ്  എടുത്ത് ഞാൻ നടുമുറിയിൽ വീണുകിടക്കുന്ന സാറിന്റെ അടുത്തേക്ക് ചെന്നു.

” ഇതാണോ സാർ..?!! ”
” Yes…! ”

സാർ പതിയെ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. ഞാൻ അദ്ദേഹത്തിന്റെ അരികില്‍ മുട്ടുകുത്തിയിരുന്ന് തോളിൽ താങ്ങിക്കൊടുത്തു. ബാഗില്‍ നിന്ന് ഒരു ഇഞ്ചക്ഷൻ എടുത്ത് സാർ തന്നെ തന്റെ കയ്യിൽ കുത്തിവച്ചു. അത് കഴിഞ്ഞപ്പോഴേക്കും സാർ ക്ഷീണിച്ച് എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു.

നനഞ്ഞ് തുടുത്ത ആ കവിൾ എന്റെ മാറിൽ കിടന്ന് വിറക്കുന്നുണ്ടായിരുന്നു. വെട്ടിനിർത്തിയ കുറ്റിത്താടി മാർത്തടത്തിലുരഞ്ഞ് എന്നെ ഇക്കിളികൂട്ടി. പക്ഷേ ഞാൻ വിട്ടില്ല. അദ്ദേഹത്തെ ഞാൻ പൊതിഞ്ഞുപിടിച്ചു! സാർ അടിമുടി വിറക്കുന്നുണ്ട്. ഞാനും ആകെ നനഞ്ഞിരിക്കുന്നത് കൊണ്ട് സാറിന് ഒന്നുകൂടി തണുപ്പ് തോന്നുന്നുണ്ടാകും.

ഞാൻ സാവധാനം അദ്ദേഹത്തെ അവിടെ നെരിപ്പോടിനടുത്തേക്ക് കിടത്തി. ഓടിപ്പോയി വിറകെടുത്ത് വന്ന്, കനലുതട്ടി നെരിപ്പോടിൽ തീ കൂട്ടി. അടത്തുപോയി കമ്പിളിപ്പുതപ്പ് കൊണ്ടുവന്നു. പിന്നെ സാറിന്റെ നനഞ്ഞ ടിഷർട്ട് തലവഴി വലിച്ചൂരി. ജീൻസിന് മേലെ മുറുകിക്കിടന്ന ബെൽറ്റ് അഴിക്കാൻ നോക്കിയപ്പോൾ സാർ എന്റെ കയ്യിൽ പിടിച്ചു. ആ കൈകൾ പച്ചില പോലെ വിറക്കുന്നുണ്ടായിരുന്നു.

“വ്… വ്.. വേണ്ട… വേണ്ട…!!” സാർ പറഞ്ഞു.

ഇല്ല. എനിക്കത് കേൾക്കാൻ തോന്നിയില്ല. ഞാൻ ആ കൈകൾ വിടുവിച്ചു. അല്പം ബദ്ധപ്പെട്ട് ബെൽറ്റ് ഊരി. ജീൻസിന്റെ ഹുക്കഴിച്ചു. ജീൻസും അകത്ത് കിടക്കുന്ന ഷഡിയും അരക്കെട്ടിൽ ചേർത്തുപിടിച്ച് വലിച്ചൂരി! പെറ്റുവീണ കുട്ടിയെ പോലെ നഗ്നനായി സാർ എനിക്ക് മുന്നിൽ കിടന്നു.

സാറിന്റെ അരക്കെട്ടിന് താഴെ രോമരാജിക്കിടയിൽ ചുരുങ്ങിച്ചുളിഞ്ഞ് കിടക്കുന്ന ലിംഗം ഞാൻ കണ്ടു! കഴിഞ്ഞ ദിവസം പ്രൗഢിയോടെ ഉണർന്ന് നിൽക്കുന്നത് കണ്ട അതേ ലിംഗം ഇപ്പോൾ വേദനിലും തണുപ്പിലും ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. ഞാൻ ഒരു ടർക്കികൊണ്ട് സാറിനെ മൊത്തത്തില്‍ തുടച്ച് നനവൊപ്പി മാറ്റി. തുടകൾക്കിടയിൽ ടർക്കി വച്ച് തുടക്കുമ്പോൾ ഒന്നുരണ്ട് തവണ ആ ലിംഗം എന്നെ കൈപ്പുറത്ത് തഴുകിയിരുന്നു.

അതിന് തണുപ്പായിരുന്നു! ആ വിരലുകൾക്കുണ്ടായിരുന്നതിലും തണുപ്പ്! ഞാൻ സാറിന്റെ നെഞ്ചില്‍ കൈവച്ചുനോക്കി. അവിടേയും തണുത്തിരിക്കുന്നു. സാർ എന്റെ മുഖത്തു നോക്കാതെ തറയിൽ തളർന്നുകിടന്നു. ഞാൻ കമ്പിളിപ്പുതപ്പ് കൊണ്ട് സാറിനെ മൂടിപ്പൊതിഞ്ഞു. സാറിന്റെ വിറയൽ നിന്നിട്ടില്ല. അപ്പോഴു വയർ പൊതിഞ്ഞുപിടിച്ച് ചുരുണ്ടുകിടക്കുന്നു.

പല്ലുകൾ കൂട്ടിയിടിക്കുന്ന ചെറിയ ഞരക്കം എനിക്ക് ആ മഞ്ഞലിഞ്ഞ നിശബ്ദദയിൽ കേൾക്കാമായിരുന്നു. നെരിപ്പോടിൽ തീ നന്നായി കത്താൻ തുടങ്ങി. ഞാൻ എന്റെ നനഞ്ഞ സ്വറ്റർ അഴിച്ചുമാറ്റി സാറിന്റെ നനഞ്ഞ തുണികളുടെ കൂട്ടത്തിലേക്കിട്ടു. സാരിയും ബ്ലൗസുമഴിച്ചു. അല്പം തുടുത്ത എന്റെ അണിവയർ അടിപ്പാവാടക്ക് മേലേക്ക് തൂങ്ങിക്കിടപ്പുണ്ടായിരുന്നു.

അതിന്റെ കെട്ടഴിച്ചപ്പോൾ അടിപ്പാവാട തുടകൾ വഴി ഊർന്നുവീണു. അടിവയറ്റിൽ, പാകത്തിന് മുന്നേ വീർത്തതിന്റെ വെളുത്ത പാടുകൾ വേരുകൾ പോലെ എന്റെ നരച്ച ഷെഡിക്കുള്ളിലേക്ക് നീണ്ടുകിടക്കുന്നത് ഞാൻ കണ്ടു. ആദ്യമായിട്ടാണ് ഞാനത് ശ്രദ്ധിക്കുന്നത്. നനഞ്ഞൊട്ടിയ ആ ഷഡിയും ബ്രായും കൂടി ഞാൻ അഴിച്ചു. തണുപ്പ്…! എല്ലായിടത്തും തണുപ്പ്.

എന്റെ നെഞ്ച് ശക്തമായി മിടിക്കാന്‍ തുടങ്ങിയിരുന്നു. സാർ ഇതൊന്നും അറിയാതെ എനിക്ക് എതിരായി തിരിഞ്ഞ് കിടക്കുകയാണ്. ഞാൻ ടർക്കി കൊണ്ട് മേലാസകലം വേഗം തുടച്ചു. പിന്നെ ആ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞുകയറി സാറിന്റെ അരികിലേക്ക് കിടന്നു. ചരിഞ്ഞു കിടക്കുന്ന സാറിനെ പുറകിൽ നിന്ന് പൊതിഞ്ഞുപിടിച്ചു.

തണുപ്പിൽ കൂർത്ത എന്റെ കറുത്ത മുലക്കണ്ണുകള്‍ സാറിന്റെ പുറത്ത് കുത്തിയമർന്നു! എന്റെ മുലകളുടെ കൊഴുപ്പ് രണ്ടുവശത്തേക്കും പതിഞ്ഞ് ഞെരിയുന്നതുപോലെ ഞാൻ സാറിനെ എന്റെ മാറിനോട് ചേർത്തു. സാറിന്റെ ചെറിയ ചന്തികൾ എന്റെ പൂർത്തടത്തിലമർന്നപ്പോൾ ഉള്ളിലെവിടെയോ അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു വിറയൽ ഞാനറിഞ്ഞു.

ഇടംകൈ സാറിന്റെ കഴുത്തിനടിയിലൂടെ കടത്തി ഞാൻ ആ നെഞ്ചില്‍ കൈത്തലമമർത്തി വച്ചു. വലംകൈ കൊണ്ട് നെഞ്ചിലും വയറിലും ഉഴിഞ്ഞ് ചൂട് കൊടുത്തു. സാറിന്റെ വിറ പതിയെ കുറയാന്‍ തുടങ്ങിയിരിക്കുന്നു.

ആ നെഞ്ചിലാകെ രോമാഞ്ചം…. തണുപ്പ് വിട്ടിട്ടില്ല. എന്റെ കൈ അപ്പോഴും അവിടെയെല്ലാം നിർത്താതെ ഓടിനടന്നു. വയറിൽ ഉഴിയുമ്പോൾ അടിയറ്റിലെ രോമങ്ങളിലും ഇടയ്ക്ക് വിരൽ തൊട്ടു. പിന്നെ കൂട്ടത്തിൽ ഞാൻ ഒന്നുകൂടെ താഴേക്ക് പോയി കുണ്ണയിലും പിടിച്ചുനോക്കി! സാർ അപ്പോൾ ഒന്ന് വിറച്ചു.

അത് ചുങ്ങിത്തന്നെ കിടപ്പായിരുന്നു. വീണ്ടും ഞാൻ നെഞ്ചും വയറുമുഴിഞ്ഞു. ഇടക്ക് കുണ്ണയിലും കൈവച്ച് നോക്കി. പതിയെ അതിന്റെ ചുളിവുകൾ വിടർന്നത് ഞാനറിഞ്ഞു. ഞൊറിഞ്ഞുകയറിയിരുന്ന മണികൾ തുടുത്ത നെല്ലിക്കകൾ പോലെയായതും കയ്യിലറിഞ്ഞു. എന്റെ കൈത്തണ്ടമേൽ തലവച്ച് സാർ നല്ല മയക്കത്തിലായിരുന്നു. മരുന്നിന്റെയായിരിക്കണം…

കുണ്ണയിൽ നിന്ന് കൈ എടുത്ത് ഞാൻ വീണ്ടും നെഞ്ചൂഴിഞ്ഞുകിടന്നു. ഇടയ്ക്കെപ്പൊഴോ ഞാനും ഉറക്കത്തിലേക്ക് പോയി. മൂന്നോ നാലോ മണിക്കൂര്‍ ഞങ്ങൾ അങ്ങനെ കിടന്നുറങ്ങിപ്പോയി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതുമില്ല. എന്റെ കൈവിരലുകളിൽ ഒരു മുറുക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഉണർന്നത്.

കണ്ണുതുറന്നു നോക്കിയപ്പോള്‍ എന്റെ മുഖം സാറിന്റെ പിൻകഴുത്തിന് കീഴെ മുതുകിൽ പതിഞ്ഞ് കിടക്കുകയായിരുന്നു. വലം കയ്യില്‍ സാറിന്റെ കൈ മുറുകിയിട്ടുണ്ട്. ഇടത്തേ കൈത്തണ്ടയിൽ നേരിയ ചൂടുള്ള നനവറിയുന്നു….

സാറിന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ…! ഞാൻ ഒന്നും മിണ്ടിയില്ല, സാറും…. നെരിപ്പോടിലെ തീയണഞ്ഞ് കനൽ നീറുന്നു… ആ ശിരസ്സ് താങ്ങി എന്റെ ഇടംകൈ ആകെ തരിച്ച് പോയിരിക്കുന്നു. പക്ഷേ ഞാൻ കൈ എടുത്തില്ല! പുതപ്പ് ഇപ്പോൾ ഒരു പ്രപഞ്ചമാണ്….

എന്റെ കയ്യിന്മേലെ മുറുക്കിയ കൈ ഒന്ന് അയഞ്ഞത് കുറേനേരം കഴിഞ്ഞാണ്. ഞാൻ ആ കൈ അപ്പോൾ വീണ്ടും സാറിന്റെ വയറിന്മേൽ വച്ചു.
“ശോശന്ന…”
“മ്…”
“എന്നോട് ക്ഷമിക്കണം… I am so sorry…!”
“എന്തിന്…?!”
“അത്… ഇങ്ങനെ…. ഞാൻ കാരണം…”
“………………..”
“ശോശന്ന…..”
“മ്….”
“ഞാൻ കാരണം നമ്മൾ….!”
“വേദന മാറിയോ….?”
“മ്…”
“തണുപ്പോ…?”
“മാറി…”
“അത് മതി…. വേറൊന്നും ചിന്തിക്കണ്ട”.
“അതിന് കഴിയുമോ?! ”
” കഴിയും സാർ… ”
“എന്നാലും… എന്നെയിങ്ങനെ….. ശോശന്ന….!!”
“ഞാൻ കാണാത്തതൊന്നുമല്ലല്ലോ….! “ഞാൻ ചിരിച്ചു.
” കാണുക മാത്രമായിരുന്നോ കുറച്ചുമുന്നേ….?! ”
ഞാൻ ഒന്നും മിണ്ടിയില്ല. വെറുതെ പുഞ്ചിരിച്ച് സാറിന്റെ പുറത്തിനോട് ചേർന്നുകിടന്നു.
“പറ…! ” സാർ വളരെ പതിയെ പറഞ്ഞു.
” അത് പിന്നെ ചൂട് കിട്ടാനായിട്ട്…” ഞാൻ ഒരല്പം പരുങ്ങിപ്പോയി. നഗ്നയായി സാറിന്റെ അരികില്‍ കിടക്കുമ്പോൾ തോന്നാത്ത ഒരു നാണം സാർ അങ്ങനെ നേരിട്ട് ചോദിക്കുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഉത്തരം പറയുമ്പോൾ സാറിന്റെ മുഖത്തേക്ക് നോക്കേണ്ടതില്ലാത്തത് ആശ്വാസം. ഇനി സാർ എന്ത് ചോദിക്കും എന്ന് ഭയന്നിരിക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു,
“Thank you….!”
“എന്തിന്….?!”
“ചൂട് തന്നതിന്….. കൂട്ടായി കിടന്നതിന്…. എന്നെ…. എന്നെ തൊട്ടതിന്…. ആദ്യമായാണ് ഒരാൾ…..!” സാർ പറഞ്ഞു നിർത്തി.
“അപ്പൊ ഇതുവരെ…?!” ഞാൻ ചോദിച്ചു.
“ഇല്ല…”
കനലുകള്‍ ഞരങ്ങുന്ന ശബ്ദത്തിൽ ആ മറുപടി മുങ്ങിപ്പോകുമെന്ന് എനിക്ക് തോന്നി.
ഒരു കളിതമാശ പോലെ ഞാൻ ചോദിച്ചു,
” എങ്ങനെയുണ്ട് ആദ്യമായി വേറൊരാള്‍ സാമാനത്തിൽ പിടിച്ചപ്പോൾ…?! ” ഞാൻ ചിരിച്ചു. കൂടെ സാറും.
“എനിക്കറിയില്ല. ശോശന്ന തൊട്ടു എന്നറിഞ്ഞേയുള്ളൂ. കൂടുതലൊന്നും…. ഒന്നാമത് വേദന… പിന്നെ മയക്കത്തിലേക്ക് അങ്ങ് പോകുന്നതാണ് ഓർമ്മയുള്ളൂ. അതുകൊണ്ട് എനിക്കൊന്നും തോന്നാൻ സമയം കിട്ടിയില്ല… “സാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് എന്റെയുള്ളില്‍ ഒരു ചെറിയ നിരാശയാണ് തോന്നിച്ചത്. ഞാൻ ആദ്യമായി സാറിന്റെ കുണ്ണയിൽ പിടിച്ചിട്ട് സാറിന് അതിന്റെ സുഖം അനുഭവിക്കാൻ കിട്ടിയില്ല എന്നത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലായിരുന്നു.

അദ്ദേഹത്തിന്റെ വയറിനെ ചുറ്റിവച്ചിരുന്ന എന്റെ വലംകൈ ഞാൻ വീണ്ടും താഴേക്ക് കൊണ്ടുപോയി ആ ലിംഗത്തില്‍ ഒന്നുകൂടി ചുറ്റിപ്പിടിച്ചു. ആദ്യത്തേത് പോലെയല്ല, ഇത്തവണ എന്റെ കൈകൾക്കായി ആ കുണ്ണ കനം വച്ച് കാത്തിരുന്നതായി തോന്നി! സാർ ഒരു ദീർഘനിശ്വാസമെടുത്തത് ശബ്ദത്തിലും ശരീരത്തിലും ഞാനറിഞ്ഞു. കൈകൾ കൊണ്ട് ഞാനത് ഒന്നുഴിഞ്ഞു നോക്കി.

വലിയ വണ്ണമില്ല. നല്ല നീളമുണ്ട്. അതിന്റെ അറ്റത്ത് തൊലിമാറിയ തുമ്പിൽ ഏതോ പ്രതീക്ഷകളുടെ നനവ്…! ചൂണ്ടുവിരൽ കൊണ്ട് ആ തുമ്പിൽ ഒന്ന് തൊട്ടുഴിഞ്ഞ് ഞാൻ നനവ് വടിച്ചപ്പോൾ സർ ഒന്ന് ശിരസ്സനക്കി. സാറിന്റെ ആദ്യ അനുഭവം. സ്വന്തം ഇഷ്ടപ്രകാരം ഒരു ലിംഗത്തില്‍ തൊടുന്നത് എനിക്കും ആദ്യത്തെ അനുഭവമായിരുന്നു! പതിനാല് കൊല്ലത്തെ നശിച്ച ദാമ്പത്യം…!

പക്ഷേ എനിക്കിപ്പോള്‍ അതോർക്കുവാൻ വയ്യായിരുന്നു. എന്റെ മനസ്സ് ചുറ്റിപ്പിണഞ്ഞ് കിടന്നത് സാറിന്റെ ശ്വാസങ്ങളിലായിരുന്നു…! ലിംഗത്തിന് നെടുകെ നീളുന്ന ഞരമ്പുകളിലെ രക്തത്തിന്റെ തുടിപ്പുകളിലായിരുന്നു…! ഞൊറി നിവർന്ന ചർമ്മത്തിന് മീതെ നനവ് പടരുന്നതിന്റെ നേർത്ത ശബ്ദങ്ങളിലായിരുന്നു….

മരവിച്ചുപോയ എന്റെ ഇടം കൈത്തണ്ടയിൽ സാറിന്റെ ശിരസ്സ് താളത്തിൽ ചലിക്കാൻ തുടങ്ങി. മുലക്കണ്ണുകളിന്മേലേക്ക് വീണ്ടും പുറം അമർന്നു. പിന്നെ വിറച്ചുവിറച്ച് എന്റെ കയ്യിലേക്ക് നനവ് ചുരത്തി…! അരക്കെട്ടിന്റെ വിറയൽ നിന്നപ്പോള്‍ സാർ കിതക്കുകയായിരുന്നു!

എന്റെ കൈവിരലുകളിൽ നേരിയ ചൂടുള്ള നനവിന് നല്ല കൊഴുപ്പുള്ളതായി എനിക്ക് തോന്നി… തുറന്ന് കിടക്കുന്ന മുൻവാതിലിനപ്പുറത്ത് വെയിൽ താഴ്ന്ന് ഇപ്പോൾ വൈകാശി മഞ്ഞ് ചുറ്റാൻ തുടങ്ങിയിരിക്കും.

ഇപ്പോൾ പക്ഷേ ഞങ്ങൾക്കിടയിൽ മാത്രം, തമ്മിലുരഞ്ഞ ചർമ്മങ്ങൾക്കിടയിൽ മാത്രം, വിയർപ്പ് കടഞ്ഞെടുത്ത ചൂടാണ് പൊതിഞ്ഞുനിൽക്കുന്നത്….

-തുടരും….

Leave a Comment

Your email address will not be published. Required fields are marked *