ഹോം ← മുൻ ഭാഗങ്ങൾ

അലിയുന്ന പാതിവ്രത്യം 2

കഥ  ഇതുവരെ..

(പുതിയ വീടിനു വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ പെരുവഴിയിൽ ഇറങ്ങേണ്ടി വരുമെന്ന് പേടിച്ച പ്രസാദ് അശ്വതിയെയും പിള്ളേരെയും കൊണ്ട് വീണ്ടും മാധവന്റെ വീട്ടിൽ എത്തുന്നു.

എന്നാൽ കാര്യങ്ങളൊക്കെ വീണ്ടും പ്രതിസന്ധിയിലാവുന്നു. പ്രസാദ് വീണ്ടും മദ്യപാനം തുടങ്ങി. അത് മുതലെടുക്കാൻ മാധവനും ശ്രമിക്കുന്നു. പ്രസാദിന്റെ പൈസ നിയന്ത്രണം ചെയ്യാൻ അശ്വതി മാധവനോട് അഭ്യർത്ഥിക്കുന്നു. അയാൾ തിരിച്ചും ഒരു നിബന്ധന വച്ചുകൊണ്ട് സമ്മതിക്കുന്നു. എന്നാൽ ആ നിബന്ധന അബദ്ധമായെന്ന തരത്തിലുള്ള ചിന്തകൾ അവളുടെയുള്ളിൽ ഉയരുമ്പോൾ മദ്യപാനത്തിന് പുറകെ പ്രസാദ് ചൂതാട്ടത്തിലും ഏർപ്പെടുന്നു.

സംഗതി ഏറെ വഷളായിക്കൊണ്ടിരിക്കെ ചിന്നുമോളെ സ്കൂളിൽ ചേർക്കാനാവാതെ ഉഴലുന്ന അശ്വതിയുടെ മുന്നിൽ മാധവൻ വീണ്ടും സഹായമായി എത്തുന്നു. ഒരു വഴിയും ഇല്ലാതെ അവൾ അയാളുടെ സഹായം സ്വീകരിക്കേണ്ടി വരുന്നു .

ചിന്നുമോളെ സ്കൂളിൽ ചേർത്ത് മടങ്ങുന്ന നേരം കാറിൽ ഉറങ്ങി പോയ അശ്വതിയെ നോക്കി മാധവൻ ശപഥമെടുക്കുന്നു. തിരികെ വീട്ടിലെത്തിയ നേരം മാധവന് അവളോടുള്ള സ്നേഹം കടലലകൾ പോലെ ശക്തമാണെന്ന് വാക്കുകളിൽ സൂചിപ്പിക്കുന്നു.

“നീയൊരു നല്ല പെണ്ണാണ് അശ്വതി. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മൂല്യം കൂടിയവൾ. സ്വഭാവമായാലും…. ശരീരമായാലും..”

കേട്ടപ്പോഴുള്ള ചെറിയ ഞെട്ടൽ, മുഖത്ത് പ്രകടമായ വിളർച്ച.

“നിങ്ങളൊരു കാര്യം മനസിലാക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയുള്ള പെണ്ണല്ല ഞാൻ..”

“ഒന്നും ഉദ്ദേശിച്ചു കൊണ്ടല്ല പറയുന്നത്.”

അയാൾ കോഫി കുടിച്ചു തീർത്ത് ടേബിളിൽ വച്ചു.

“പക്ഷെ നിന്നോട് തോന്നുന്ന എന്റെ അമിതമായ സ്നേഹം എന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല..”

എഴുന്നേറ്റ് കൊണ്ടാണ് അയാളത് പറഞ്ഞത്. തനിക്ക് നേരെ ഉയർന്ന അശ്വതിയുടെ കണ്ണുകളെ  അയാൾ ആസ്വാദ്യമായി നോക്കി.

“പിന്നെ.. രണ്ടു ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാവില്ല.. തിരിച്ചു വന്നിട്ട് കാണാം..”

അയാൾ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

മാധവന്റെ വാക്കുകളിലെ സ്വര പകർച്ചയിൽ അവളുടെ മനസ്സിലെ ഭയവും ഉത്കണ്ഠയും നിറഞ്ഞ ചിന്തകൾക്ക്‌ വീണ്ടും പൂർണത കിട്ടാത്തത് പോലെയായി.

“നിന്നോട് തോന്നുന്ന എന്റെ അമിതമായ സ്നേഹം എന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല..!!!”

ബാക്കി വായിക്കുക..)

അതിനു ശേഷമുള്ള നിമിഷങ്ങൾ അശ്വതിയുടെ മനസ്സിൽ ശാന്തത നൽകിയില്ല.

അന്നും രാത്രി കുടിച്ചിട്ട് വന്ന പ്രസാദിനെ കണ്ട് ഒരു തരം നിർവികാരതയാണ് അവളുടെ മനസ്സിൽ നിറഞ്ഞത്.

ഭക്ഷണം മേശപ്പുറത് എടുത്ത് വച്ച് അവൾ റൂമിൽ പോയി കിടന്നു. കൈവിട്ട കളിയാണ് ഏട്ടൻ കളിക്കുന്നത്. ഇനി അറിഞ്ഞു കൊണ്ട് കളിക്കുന്നതാണോ എന്നും ഒരു വേള അവൾ ചിന്തിച്ചു. ഏട്ടന്റെ തന്നിഷ്ട പ്രകാരം ജീവിക്കാൻ കുടുംബത്തെ മറന്നു കൊണ്ട്..

പ്രസാദിനെയോർത്ത് അശ്വതിക്കൊരെത്തും പിടിയും കിട്ടിയില്ല..

മോളുടെ കാര്യം അന്വേഷിച്ചതെയില്ല.. അല്ലെങ്കിലും കുടിച്ച് ബോധമില്ലാതാവുമ്പോൾ എന്ത് ഭാര്യ..എന്ത് മക്കൾ..!

പക്ഷെ ഇങ്ങനെ പോയാൽ ജീവിതം എവിടെയെത്തും..??

മനസ്സിൽ ആകുലതകൾ നിറയുന്നെങ്കിലും പ്രസാദ് കുടിച്ചു വന്നതിൽ ആദ്യമായാണ് അവൾക്ക് സങ്കടം വരാതിരുന്നത്. ഇനിയുള്ള നാളുകളിൽ എന്താണ് വരാനിരിക്കുന്നതെന്ന് പേടിയോടെ ഓർത്തുപോയി.

ഉറക്കം കിട്ടാതെ പാതിരാത്രി റൂമിനു വെളിയിലേക്ക് ഇറങ്ങി വന്നപ്പോൾ പ്രസാദ് അവിടെ തറയിൽ തന്നെ കിടന്നുറങ്ങുന്നത് കണ്ടു.

ഭർത്താവുണ്ടായിട്ടും ഒറ്റക്കാവേണ്ടി വരുന്ന ഭാര്യയുടെ അവസ്ഥ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. പ്രണയ നാളുകളെ കുറിച്ചോർക്കുമ്പോൾ തന്നെ അത്രയേറെ സ്നേഹിച്ച പ്രസാദേട്ടനാണോ ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ കുടിച്ച് വന്ന് ബോധമില്ലാതെ ഉറങ്ങുന്നത്. ഇതായിരുന്നോ പ്രസാദേട്ടനുമായി സ്വപ്നം കണ്ട ജീവിതം..?

മാധവൻ തന്നോട് ഇടപെഴുകുന്നതും സഹായങ്ങൾ ചെയ്ത് തരുന്നതിനെ കുറിച്ചും ഏട്ടന് ബോധമുണ്ടോ.? അയാളുടെ ഉദ്ദേശങ്ങൾ അറിയുന്നുണ്ടോ.. ഏട്ടൻ ഇങ്ങനെയല്ലെങ്കിൽ തന്നോട് ഇഷ്ടമുള്ള കാര്യം പറഞ്ഞു വെക്കാൻ അയാൾക്ക് ധൈര്യം വരുമോ..?

നിറഞ്ഞ കണ്ണുകളോടെ അവൾ തറയിൽ കിടന്നുറുങ്ങുന്ന പ്രസാദിനെ നോക്കി.

ഈശ്വരാ.. എത്രയും പെട്ടെന്ന് ഏട്ടനെ നല്ല രീതിയിൽ നയിച് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് അറുതി വരുത്തണേ..

പിറ്റേ ദിവസം രാവിലെ,

പ്രസാദേട്ടൻ മോളുടെ കാര്യമെങ്കിലും അന്വേഷിക്കണേ എന്നവൾ അതിയായി ആഗ്രഹിച്ചു.

ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങുന്നത് കണ്ട് അശ്വതി അവനെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നു.

“പ്രസാദേട്ട.. ഒന്ന് നിന്നെ..”

“മ്മ്..?”

അവൻ ചോദ്യഭാവത്തിൽ മൂളി.

“ഇങ്ങനെ ആയാൽ ശരിയാവില്ല..”

“എങ്ങനെ..?”

“ഞാനും മക്കളും ഇവിടെ ജീവിക്കുന്നുണ്ടെന്ന കാര്യം മറക്കുകയാണോ..?”

“എന്താ ഇവിടെയൊരു കുറവ്..?”

“ഭർത്താവ് ഉത്തരവാദിത്വം കാണിക്കാത്ത കുറവ് എനിക്കും അച്ചന്റെ കുറവ് മക്കൾക്കുമുണ്ട്..”

“ങേ..? അവളെ സ്കൂളിൽ ചേർത്തില്ലേ..?”

“ആര്..?”

“നീ..”

“നമ്മൾ രണ്ടാളും പോയല്ലേ ചേർക്കേണ്ടത്..”

“പിന്നേ.. എനിക്ക് സമയം വേണ്ടേ.. പണിക്ക് പോകണ്ടേ..?”

“ആർക്ക് വേണ്ടിയാ പോവുന്നെ..?”

“അശ്വതി.. നീ രാവിലെ തന്നെ എന്നോട് വഴക്ക് കൂടാൻ വരുവാണോ..?”

“ദയവ് ചെയ്ത് ഏട്ടൻ ഇങ്ങനെ കുടിച്ചിട്ട് വരരുത്..”

“നിനക്ക് പൈസയല്ലേ വേണ്ടത്..”

അവൻ പോക്കെറ്റിൽ നിന്ന് നാല് അഞ്ഞൂറിന്റെ നോട്ടുകൾ എടുത്ത് അവളുടെ കയ്യിൽ പിടിപ്പിച്ചു.

“എന്താ ഏട്ടാ..? ഇവിടുന്ന് മാറാൻ നോക്കുന്നില്ലേ..?”

ദയനീയമായിരുന്നു അവളുടെ ചോദ്യം

“തല്ക്കാലം ഇല്ലാ…”

“നമ്മൾ ഇനിയും അയാളുടെ സഹായങ്ങൾ വാങ്ങിയാൽ..”

“എന്തേ നിന്നെ കേറിപ്പിടിക്കുമോ..?”

“ഏട്ടാ…”

“ഒന്നും സംഭവിക്കില്ല അശ്വതി..ഞാൻ കുറച്ച് പൈസ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പറ്റുവാണേൽ മാറാം..”

അവനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“എങ്ങനെ..?”

“അതൊന്നും നീയറിയേണ്ട.. പണിയുടെ ക്ഷീണം കാരണം കുറച്ച് കുടിച്ച് വന്നാൽ നീ പ്രശനം ഉണ്ടാക്കാതിരുന്നാൽ മതി..”

പ്രസാദ് താഴെക്കിറങ്ങി. അവൾക്കവനെ നോക്കി നിൽക്കാനല്ലാതെ വേറൊന്നും പറയാൻ കഴിഞ്ഞില്ല.

ഈ അവസ്ഥ തുടരുന്നതിൽ ഒരു മാറ്റമുണ്ടാകില്ലേയെന്നോർത്ത് സങ്കടത്തോടെ  അശ്വതി നെടുവീർപ്പിട്ടു. ചിന്നുമോൾക്ക് സ്കൂളിൽ പോവേണ്ട സമയം ആകുന്നു.

തിരിച്ചു കയറുമ്പോൾ ഒരു നിമിഷം മാധവനെ ഓർമ വന്നു. രണ്ട് ദിവസത്തേക്ക് സ്ഥലത്തില്ല. അത് തനിക്കൊരു ആശ്വാസമാണോ അല്ലയോ എന്നവൾക്ക് പിടി കിട്ടിയില്ല.

യൂണിഫോം പെട്ടെന്ന് കിട്ടിയിരുന്നെങ്കിൽ നന്നായേനെ. കാരണം ചിന്നുമോൾക്ക് കൂടുതൽ ഡ്രെസ്സൊന്നുമില്ല. ആകെയുള്ളത്, അതും മാധവൻ വാങ്ങി തന്ന രണ്ട് ഉടുപ്പുകൾ.

അതുടുപ്പിച്ച് മോളെ സ്കൂളിലേക്കയക്കുമ്പോൾ മാധവനോട് കൂടുതൽ കടപ്പെടുന്നത് പോലെയവൾക്ക് തോന്നി. മാത്രമല്ല കിട്ടാൻ പോകുന്ന യൂണിഫോമും അയാളുടെ ചിലവ് തന്നെ..!

ഒരന്യ പുരുഷന്റെ സഹായത്തിനു മുന്നിൽ ഇത്രമാത്രം നിസ്സഹായയാവേണ്ടി വരുന്ന അവസ്ഥ എത്റ കഠിനമാണ്. ഭർത്താവും മക്കളും ഒന്നും ഉണ്ടായിരുന്നില്ലേൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. ചിന്നുമോളുടെ കാര്യത്തിലാണ് താൻ അടിയറവ് പറയേണ്ടി വരുന്നത്. പക്ഷെ ഒന്നുമറിയാത്ത ന്റെ മോളെന്തു പിഴച്ചു..!

ഏർപ്പാടാക്കിയ സ്കൂൾ ബസിന്റെ ഹോണടി വീട്ടുമുന്നിൽ നിന്നും കേട്ടപ്പോൾ അശ്വതി വേഗം ചിന്നുവിനെ കൂട്ടി താഴേക്ക് വന്നിരുന്നു.

ബസ് ഡ്രൈവർ അൻവർ. സംസാരത്തിലും ചിരിയിലും മാന്യത ഉണ്ടായാൾക്ക്. മാധവന്റെ വീട്ടിൽ താമസിക്കുന്നതിന്റെയാവണം.

ഒരേ സ്കൂളിലേക്ക് പോകുന്ന ചിന്നുമോളുടെ പ്രായത്തിലുള്ള കുട്ടികൾ. അവരിലൊരാളായി തന്റെ മോളും സ്കൂളിലേക്ക് പോകുന്നത് സന്തോഷത്തോടെ അവൾ കണ്ടു നിന്നു.

സമയം നീങ്ങി, പകലുകൾ രാത്രികളാവുമ്പോൾ അശ്വതിയുടെ മനസ്സിൽ പ്രസാദിനെ കുറിച്ചോർത്തുള്ള സങ്കടവും ഉത്കണ്ഠയും അനുപ്രതി കൂടുകയാണ്‌ മദ്യപാനം പതിവായ ജീവിത ശൈലിയാകുമോ എന്നുള്ള പേടിയിൽ.

മാധവൻ ചെയ്തു തരുന്ന സഹായത്തിൽ ഊന്നൽ നൽകുകയാണ് തന്റെ ഭർത്താവിപ്പോൾ. നിക്കാനൊരിടം, ചിന്നുവിനെ സ്കൂളിൽ ചേർത്തു. ഇനി കടമ്പകൾ ഒന്നുമില്ലെന്ന് ചിന്തിക്കുകയാവും. പക്ഷെ കെണിയിൽ അകപ്പെടാതിരിക്കാൻ ശ്രമിക്കുന്ന എലിയെ പോലെയുള്ള തന്റെ ജീവിതം പ്രസാദേട്ടൻ കാണുന്നില്ല. കാണാൻ ശ്രമിക്കുന്നില്ല..!!!

എത്രയും പെട്ടെന്ന്, അശ്വതിയെ കാണാൻ വെമ്പുന്ന മനസ്സോടെ എറണാകുളത്ത് നിന്നും മടങ്ങുന്ന മാധവന്റെ ഫോണിൽ സിന്ധുവിന്റെ പേര് തെളിഞ്ഞു.

അയാൾ കാറൊതുക്കി.

“ഹലോ..”

“മാധവേട്ടാ..”

“ഓ പറയെടി പെണ്ണേ..”

“തുണികൾ ആയിട്ടുണ്ട്..ഇന്നിങ്ങോട്ട് വരില്ലെ..?”

“ഞാൻ രാത്രിയാകുമെടി എത്താൻ..”

“അതിനെന്താ..?”

“നിനക്ക് കടയടക്കണ്ടേ..?”

“ഓ അതിച്ചിരി വൈകിയാലും കുഴപ്പമില്ല..”

“ആഹ.. എങ്കി പിന്നെ നിന്നെയൊന്നു എനിക്ക് കാണേണ്ടി വരും..”

“ഞാൻ റെഡിയാ..”

“ഹാ.. ഞാൻ എത്തിക്കോളാം..”

“അതേയ്…”

അവളെന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് മാധവൻ കോള് കട്ട് ചെയ്തു. അശ്വതിയുടെ ബ്ലൗസുകൾ റെഡി ആയതിന്റെ സന്തോഷം കൂടാതെ ഇരട്ടി മധുരമാണ് അയാൾക്ക് തോന്നിയത്.

മഴക്കാറ് മൂടപ്പെട്ട കാലാവസ്ഥയിൽ വണ്ടിയോടിച്ചു പോകുമ്പോൾ അതീവ സന്തോഷവാനായിരുന്നു അയാൾ. ആഗ്രഹിക്കുന്നതൊക്കെ നടക്കാൻ പോകുന്നുവെന്ന പ്രതീതി.

എട്ടു മണിക്ക് മുൻപേ അയാൾ സിന്ധുവിന്റെ ഷോപ്പിന് മുന്നിലെത്തി. ഡോർ തുറന്ന് ഉള്ളിൽ കയറിയപ്പോൾ മുറിയിൽ നിന്ന് പുറത്തു വരുകയായിരിന്നു സിന്ധു.

“മാധവേട്ട..”

“വൈകിയോടി ഞാൻ..?”

“കുറച്ച്, ഞാൻ വിളിക്കാൻ പോകുവായിരുന്നു..”

“മ്മ്.. മോളെവിടെ..?”

“ഒരു തുണി കൊണ്ടുകൊടുക്കാൻ പോയേക്കുവാ..”

അയാൾ അവളുടെ അടുത്തേക്ക് നീങ്ങി ഇടുപ്പിലൂടെ കൈകൾ കടത്തി ദേഹത്തേക്ക് അടുപ്പിച്ചു.

“ന്ഹ്..”

ഭാരിച്ച മുലകൾ അയാളുടെ നെഞ്ചിൽ തട്ടിയമർമ്മപ്പോൾ അവളൊന്ന് കുറുകി.

“കയ്യിൽ കൊള്ളാത്ത തരത്തിൽ തടിച്ചല്ലോടി നീ..”

ഇടുപ്പിലെ കൊഴുപ്പുകളിൽ വിരലുകളമർത്തി ഞെരിച്ചു കൊണ്ടയാൾ പറഞ്ഞു.

“നിങ്ങൾക്കിടക്ക് ഇങ്ങോട്ടേക്കൊന്ന് വന്നാലെന്താ..?”

“പൂറിലിറുക്കി പിടിക്കാൻ വേറെ കുണ്ണകളൊന്നും കിട്ടിയില്ലെടി നിനക്ക്..”

“ശെഹ്.. വായ തുറന്നാൽ വേണ്ടാതീനമേ വരൂ അല്ലേ..”

“നിന്നോടല്ലാതെ വേറെ ആരോടാടി ഞാൻ  പറയേണ്ടത്..”

സാരിക്ക് പുറത്തോടെ അവളുടെ കുണ്ടി കീറിൽ തലോടിക്കൊണ്ടായാൾ പറഞ്ഞു.

“ഇപ്പൊരുത്തിയെ കിട്ടിയിയുണ്ടല്ലോ..”

സിന്ധുവിന്റെ പരിഭവം.

“സ്വാർത്ഥത നിനക്ക് ചേരില്ല പെണ്ണേ..”

അയാൾ അവളുടെ ചുണ്ടുകളിലേക്ക് മുഖം അടുപ്പിച്ചു. സിന്ധുവിന്റെ കനത്ത ശ്വാസം മുഖത്തേക്ക് പകർന്ന വേളയിൽ അവളുടെ പാതി തുറന്ന ചുണ്ടിലേക്ക് മുത്തി. വിരിഞ്ഞ ഇരു കുണ്ടി പാളികളും അയാളുടെ കയ്യിൽ കിടന്ന് തുളുമ്പി.

“മ്മ് ഹ്ഹ്..മതി…”

ചുണ്ടുകൾ വിടുവിച്ച് കുറുമ്പോടെ അയാളെ നോക്കി ഉമിനീർ തുടച്ചു കളഞ്ഞു.

“ഇനി വീട്ടിൽ ചെന്നിട്ട്.. ഇന്നത്തെ രാത്രി എന്റെ കൂടെയാണുട്ടോ..”

സിന്ധുവിന്റെ സൗമ്യമായ സ്വരത്തിന് മറുപടിയായി പുഞ്ചിരിച്ചു കൊണ്ടയാൾ അവളുടെ കവിളിന് താഴേക്ക് തഴുകി. തൊണ്ടയിലൂടെ മുലകളുടെ മുഴപ്പ് ഉയരുന്നിടത്ത് കൈത്തലം വിശ്രമിക്കുമ്പോൾ അയാളുടെ കൈയുടെ മുകളിൽ പിടിച്ച് വശ്യമായി ചിരി തൂകുകയാണ് സിന്ധു.

“ഒന്ന് പിടിക്കട്ടെടി..”

“പെണ്ണിപ്പോ വരും..”

“ഉം ശെരി..”

അതും പറഞ് മാധവൻ കയ്യെടുക്കാൻ ശ്രമിച്ചപ്പോൾ അവളത് ചേർത്ത് പിടിച്ചു.

“കയ്യെത്തിയതല്ലേ.. ഇനി പിടിക്കാതെ പോവേണ്ട..”

“കള്ളി..”

“മാധവേട്ടൻ തൊടുമ്പോൾ തന്നെ ചൂടാ.. പിന്നെ എനിക്ക് സഹിക്കുമോ..”

സിന്ധുവിന്റെ ലാസ്യമുണർന്ന ഭാവം.

മാധവൻ അവളുടെ സാരിക്കടിയിലേക്ക് കയ്യിട്ട് ഇടത്തേ മുലയെ ഹോണടിക്കുന്നത് പോലെ പിടിച്ചമർത്തി, മറു കൈ കൊണ്ട് കഴുത്തിനു പിന്നിൽ പിടിച്ച് മുഖം അടുപ്പിച്ച് കീഴ്ച്ചുണ്ട് വായിലാക്കി.

“മ് ഹ്..”

ചുണ്ടുകൾ പരസ്പരം പുണരുമ്പോൾ കണ്ണടച്ചു പിടിച്ചിട്ടുണ്ടായിരുന്നു അവൾ. വിരലുകൾ അയാളുടെ ഷേർട്ടിനെ ചുളിച്ചു പിടിച്ച് കാലുകൾ പെരുവിരലിൽ പൊങ്ങി.

സ്വാദറിയുന്ന ചുംബനം..! രണ്ടാളും രസിച്ചു നിന്നു.

ചുണ്ടുകൾ വിടുവിക്കുമ്പോൾ സിന്ധുവിന്റെ നോട്ടം, കണ്ണുകൾ ചുവന്ന് ആലസ്യത്തിൽ മുങ്ങിയിരുന്നു. മലന്ന ചുണ്ടിൽ നിന്ന് ഉമിനീർ വഴുപ്പ് താഴേക്ക് ഞ്ഞോളുന്നത് കാണാം.

അപ്പോഴും പിടി വിടാതെ അവളെ നോക്കി ക്കൊണ്ട് മുലയിൽ പതിയെ ഒന്നുഴിഞ്ഞു പിടിച്ചു. അതിന്റെ ചൂടും മാംസളതയും വിരലുകളിലറിയും വിധം..!

കുണുങ്ങി കൊണ്ടുള്ള അവളുടെ ഭാവം അയാളെ വല്ലാതെ മത്തു പിടിപ്പിച്ചു. ഒരു നിമിഷം അയാൾ അശ്വതിയെ ഓർത്തു പോയി. അവളുമായി ഇങ്ങനൊരു അവസരം കാത്തു കിടക്കുന്ന മനസ്സുമായി.

“വല്ലാത്തൊരു സുഖമാടി നിന്നെ..”

“ഇനി വീട്ടിൽ ചെന്നിട്ട്.. പോരെ..?”

“മ്മ്..”

“കടയടക്കട്ടെ..?”

“അടക്ക്..”

ബ്ലൗസിനു പുറത്തൂടെ മുല മുനമ്പിൽ ഒന്ന് ചൊറിഞ്ഞു വിട്ടുകൊണ്ടയാൾ പറഞ്ഞു.

“ശെഹ്.. ഈ മനുഷ്യൻ…”

ഇക്കിളിപ്പെട്ട സുഖത്തോടെ ചിരിച്ച് അവൾ പുറകോട്ട് വലിഞ്ഞു. സാരി നീക്കി മുല മറച്ചു പിടിച്ച് ബാഗ് എടുക്കാൻ നീങ്ങി.

ആ സമയമാണ് ശാലിനി വരുന്നത് . കുടുക്കുകളുള്ള കറുപ്പ്‌ ക്രോപ്പ് ടോപ്പും മുട്ട് വരെ ഇറക്കുമുള്ള പാവാടയും അണിഞ്ഞ മെലിഞ്ഞ സുന്ദരി. പക്ഷെ ശരീരത്തിലെ മുഴുപ്പുകൾക് പാകമായി വരുന്ന വണ്ണം കാണാനുണ്ട്.

അമ്മയുടെ കൂടെ മാധവനെയും കണ്ടപ്പോൾ ശാലുവിന്റെ കണ്ണുകൾ വിടർന്നു.

‘ആഹ അമ്മയുടെ ജാരൻ വന്നല്ലോ..’

മനസ്സിൽ പറഞ്ഞു കൊണ്ട് ശാലിനി അയാളോട് ചിരിച്ചു.

“നീ എവിടെ പോയതാ മോളെ..?”

എന്തെങ്കിലും ചോദിക്കണമല്ലോ..

“അ. ഞാൻ തുണി കൊടുക്കാൻ പോയതാ..അങ്കിൾ.”

“മോളെ.. മാധവേട്ടന്റെ കവറുകൾ എവിടെയാ വച്ചേ..?”

സിന്ധുവിന്റെ സ്വരം.

“ഉള്ളിലുണ്ട്..”

“ചെന്നെടുത്തു കൊണ്ടു വാ.. നമുക്കിറങ്ങാം..”

അവൾ തല കുലുക്കി കൊണ്ട് മാധവന്റെ മുന്നിലൂടെ നടന്നു. അതയാളെ കൂടുതൽ ഭ്രമിപ്പിക്കുകയാണ് ചെയ്തത്. അസ്വസ്ഥാനക്കും വിധം ശാലിനിയുടെ മണം അയാളുടെ നാസാരേന്ദ്രത്തിലേക്ക് ഇരച്ചു കയറി.

ഹൊ ഈ പ്രായത്തിൽ പെണ്ണിന് ഇത്രയധികം മാദക മണമോ.. കിളുന്ത് പെണ്ണിന്റെ മണം അയാളെ വല്ലാതെ കമ്പിയടിപ്പിച്ചു.

ബാഗും, കവറിൽ വേറെ രണ്ടു തുണികളുമെടുത്ത് പോകാൻ തയ്യാറായിരുന്നു സിന്ധു.

“എന്താ മാധവേട്ട.. പന്തം കണ്ടത് പോലെ..”

“ഏയ്‌.. ഒന്നുല്ലെടി..”

“മ്മ്..”

അവളൊന്ന് ആക്കി മൂളി.

“വീട്ടിലെത്തട്ടെ..”

ചുണ്ടുകൾ കൂർപ്പിച് അവൾ ആംഗ്യ പറച്ചിൽ നടത്തി. പുഞ്ചിരിയാണ് മാധവന്റെ മുഖത്ത്.

റൂമിനുള്ളിൽ കവറുകൾ പരതുകയാണ് ശാലിനി.

നമുക്കിറങ്ങാം എന്ന അമ്മയുടെ വാക്കുകൾ അവൾക്കത്ര പന്തി തോന്നിയില്ല. അങ്കിളിന്റെ കൂടെ കാറിലാവും വീട്ടിലേക്കുള്ള യാത്ര എന്നവൾ ഉറപ്പിച്ചു. അങ്കിൾ വരാനാണ് അമ്മ ഇത്രയും കാത്തു നിന്നതെന്ന് അവൾക്കൊരു സുഖമുള്ള ചിന്തയായി തോന്നി.

തന്റെ പതിനാല് വയസ്സ് മുതൽ കാണുന്നതാണ് അയാളെ. മിക്ക ദിവസങ്ങളിൽ രാത്രിയിലും വല്ലപ്പോഴും പകലും വന്നിരുന്ന അമ്മയുടെ മാന്യനായ ജാരൻ..!

അങ്കിൾ പോയതിനു ശേഷം വിയർത്ത് വെമ്പി മുടിയും കെട്ടികൊണ്ടു വരുന്ന അമ്മയെ എത്ര തവണ കണ്ടിരിക്കുന്നു. രാത്രികളിൽ ഒരു നൈറ്റി മാത്രം ഇട്ട് കൊണ്ട് തളർന്ന് കിടക്കുന്ന അമ്മയെ എത്ര തവണ ഒളിഞ്ഞു നോക്കിയിരിക്കുന്നു..

പതിനെട്ടു തികഞ്ഞതിനു ശേഷമാണു എല്ലാത്തിന്റെയും അർത്ഥം അതിന്റെ പൂർണതയിൽ മനസിലായി തുടങ്ങിയത്. പക്ഷെ അപ്പോഴേക്കും അങ്കിളിന്റെ വരവും കുറഞ്ഞിരുന്നു.

പക്ഷെ പുതിയ വീട്, ഈ കട, എല്ലാം പെട്ടെന്നെങ്ങനെ ഉണ്ടായി എന്നത് അശ്ചര്യത്തോടെ വീക്ഷിക്കുന്മ്പോഴും അമ്മക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല. പിന്നീടല്ലേ അതിന്റെ ഗുട്ടൻസ് മനസിലാവുന്നത്.

ചുണ്ടിലൊരു ഇളം പുഞ്ചിരിയോടെ കവറുകൾ എടുത്ത് പിടിക്കുമ്പോൾ സിന്ധുവിന്റെ വിളി വന്നു.

“മോളെ കിട്ടിയില്ലേ..?”

“കിട്ടി..”

ശാലിനി വേഗം കവറുകൾ എടുത്തോണ്ട് വരുമ്പോൾ കടയ്ടക്കാൻ അമ്മക്ക് ധൃതിയായി. അങ്കിളിനെ കണ്ടില്ല. കാറിലാവും.

“വേഗം മോളെ.. ലൈറ്റ് അണച്ച് വാ..”

അവളതനുസരിച് ഡോർ ക്ലോസ് ചെയ്ത് പുറത്തിറങ്ങി, കാറിനുള്ളിലേക്ക് കണ്ണുകൾ അലച്ചു കൊണ്ട്.

ആ സമയം സിന്ധു ഷട്ടർ വലിച്ചടച്ച് താഴിടുകയാണ്.

ശാലിനിയുടെ കണ്ണുകൾ മാധവനെ തേടിയപ്പോൾ കുറച്ചപ്പുറം മാറി നിന്ന് പുകയൂതി വിടുന്നത് കണ്ടു.

“അമ്മേ.. നമ്മൾ കാറിലാണോ പൊന്നേ..?”

“എന്തേ കാറിൽ നിന്റെ കുണ്ടി ഉറക്കില്ലേ..?”

“നന്നായി ഉറക്കും.. അമ്മയുടെയോ..?”

“നടക്കെടി അങ്ങോട്ട്..”

സിന്ധു നിവർന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു. പുഞ്ചിരി പൊട്ടിയ മുഖവുമായി ശാലിനിയും. കാറിനടുത്തേക്ക് നീങ്ങുന്ന സിന്ധുവിനെയും മകളെയും കണ്ട് സിഗരറ്റ് കുറ്റി കുത്തി കെടുത്തി മാധവൻ അങ്ങോട്ട് നീങ്ങി.

“പോകാം..?”

“ആ..”

സിന്ധു തല കുലുക്കി. ശാലിനിയുടെ കണ്ണുകൾ മാധവനെ ഒന്നളന്നു.

“കേറിക്കോ..”

മാധവന്റെ വാക്കുകൾ അനുസരിച് കാറിന്റെ ഡോർ തുറന്ന് ശാലിനിക്ക് പുറകെ സിന്ധുവും പുറകിൽ കയറാൻ പോകുമ്പോൾ അയാൾ അവളുടെ കുണ്ടിയിൽ ഒന്ന് പിച്ചി.

“ങ് ഹാ..”

വായിൽ നിന്ന് വന്ന സീൽക്കാര സ്വരത്തോടൊപ്പം കുണ്ടിയിൽ പിടിച്ച് കൊണ്ട് അവൾ മാധവനെ നോക്കി കെറുവിച്ചു.

“ഞാനെന്താടി ഡ്രൈവറോ..? മുൻപിൽ കേറെടി..”

മാധവന്റെ അമറൻ സ്വരം..!

തന്റെ മുന്നിൽ ചമ്മി നിൽക്കുന്ന അമ്മയെ കണ്ട് അടക്കാൻ ശ്രമിച്ച ചിരിയുടെ സ്വരം പുറത്ത് വന്നതും ശാലിനി സ്വയം വായപൊത്തി. കുണ്ടിയിൽ തടവിക്കൊണ്ട് മകളെ നോക്കേണ്ടി വന്നു സിന്ധുവിന്. വേഗത്തിൽ ആ ഡോർ അടച്ചു കൊണ്ട് മാധവനെ കുറുമ്പോടെ നോക്കി. പെണ്ണ് കൂടെയുള്ളപ്പോഴാണ് ഇങ്ങേരുടെ ഓരോ..

“അവള് കണ്ടു..”

മാധവൻ കേൾക്കെ മന്ത്രിച്ചു.

“സാരമില്ലെന്നേ..”

“ശെഹ്..”

“മുന്നിൽ കയറ്..”

അവൾ കുണ്ടി കുലുക്കി കൊണ്ട് മുൻപിലെ ഡോർ തുറന്ന് കയറി.

സിന്ധുവിന്റെ പിൻ വിരിവ് അയാളുടെ സാമാനത്തെ തടിപ്പിക്കുകയാണ്. ചരക്കിനെ കൊണ്ട് നിയന്ത്രണമില്ലാതെയായി. അശ്വതിയെ ഓർത്ത് ഇന്നിവളെ പണ്ണി പൊളിക്കണമെന്ന് അയാൾ ഉറപ്പിച്ചു. പറ്റുമെങ്കിൽ മോളെയും..!

അതിന് വേണ്ടി തന്നെയാണ് ശാലിനി കാൺകെ സിന്ധുവിനെ പിച്ചിയതും. അവൾക്കും എന്തെങ്കിലുമൊക്കെ തോന്നിക്കോട്ടെ.

പുഞ്ചിരിച്ചു കൊണ്ട് കാറിനെ ചുറ്റി വന്ന് മാധവൻ ഡ്രൈവർ സീറ്റിൽ കയറി.

സീറ്റ് നിറയുന്ന മേനിയഴകോട് ഇരിക്കുന്ന സിന്ധുവിനെയും പുറകിലിരുന്ന് മന്ദഹാസിക്കുന്ന ശാലിനിയെയെയും നോക്കി അയാൾ വണ്ടിയെടുത്തു.

മകളെ നോക്കാൻ സിന്ധുവിന് മടി തോന്നിപ്പോയി.

“മാധവേട്ടാ ടൗണിൽ ആ ബേക്കറിക്കടുത്തു ഒന്ന് നിർത്തണേ.”

“വാങ്ങാനുണ്ടോ..”

“അതിന്റെ പുറകിലെ ഷോപ്പിൽ ഈ തുണി കൊടുക്കണം..പൈസ കിട്ടാനുള്ളതാ..”

“ഒഹ്.. അവിടെ നോ പാർക്കിങ് ആണല്ലോ.”

“ആണോ..?”

“ഒരു കാര്യം ചെയ്യ്.. നിന്നെ അവിടെ ഇറക്കാം.”

“അപ്പോ നിങ്ങളോ..?”

“നീ കൊടുക്കുമ്പോഴേക്ക് വളഞ്ഞു വരാടി.”

“ഓ..ഒക്കെ..”

ടൗണിലെത്തിയപ്പോ അയാൾ കാറൊതുക്കി കൊടുത്തു.

“കൊടുത്ത് കഴിഞ്ഞ് നീ വിളിക്ക്..”

“ശെരി..”

സിന്ധു ഡോർ തുറന്ന് പുറത്തിറങ്ങി. പുറകിലെ ഹോണടികൾ കാരണം മാധവന് വേഗം തന്നെ കാർ മുന്നോട്ടേക്ക് എടുക്കേണ്ടി വന്നു. കാറിൽ ശാലിനിയെ ഒറ്റക്ക് കിട്ടിയതിന്റെ ഒരു മദിപ്പും അയാൾക്കുണ്ടായി.

“അവിടെ നോ പാർക്കിങ്ങാ അല്ലേ അങ്കിളെ..?”

പെട്ടന്നായിരുന്നു ശാലിനിയുടെ ചോദ്യം. അവളിൽ നിന്ന് ചോദ്യമോ പറച്ചിലോ അയാൾ പ്രതീക്ഷിച്ചിരുന്നില്ല. പെണ്ണ് അത്യാവശ്യം മിണ്ടാൻ ശ്രമിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നിയപ്പോ അയാൾ ചിരിച്ചു കൊണ്ട് ഒരു നമ്പർ എറിഞ്ഞു.

“പാർക്കിംഗ് ഉള്ളിടതല്ലേ നമുക്ക് പാർക്ക്‌ ചെയ്യാൻ ആകു..”

അത് കേട്ട് കുണുങ്ങി ചിരിക്കുകയാണ് പെണ്ണ്. ഇനി താൻ പറഞ്ഞതിന്റെ ദ്വായർത്ഥം മനസിലായിട്ടാണോ ചിരിച്ചതെന്ന് അയാൾക്ക് തോന്നിപോയി.

ശ്രദ്ധയോടെ മാധവൻ യൂ ടെൺ എടുത്ത് കാറ് തിരിച്ചു.

“മോള് പഠിക്കുവല്ലേ..?”

“അതെ. പ്ലസ്ടു കഴിഞ്ഞു.”

“ആഹ.. ഇനിയെന്താ പരിപാടി..?”

“ഫാഷൻ ഡിസൈനിങ്ങാ എനിക്കിട്ട്ടം.. കോളേജിൽ അപ്ലൈ ചെയ്തിട്ടുണ്ട്..”

“കൊള്ളാലോ..  കുറേ കാശാവില്ലേ..?”

“ആകുമായിരിക്കും..”

“മ്മ്.. എന്തേലും ആവിശ്യം വേണേൽ അമ്മയോട് എന്നെ അറിയിക്കണമെന്ന് പറയണം കേട്ടോ..”

“ഉം..”

അവൾ ചിരിച്ചു കൊണ്ട് മൂളി. അതയാൾ മിററിലൂടെ കാണുന്നുണ്ട്. കാറ് ഒതുക്കാൻ സ്ഥലം നോക്കുകയാണ് മാധവൻ. അപ്പഴാണ് ഒരു സൂപ്പർ മാർക്കെറ്റിന്റെ പാർക്കിംഗ് കാണുന്നത്. വലിയ ഗംഭീര്യമായ പാർക്കിംഗ് ഒന്നുമല്ല. ചതുരത്തിൽ കെട്ടിയുണ്ടാക്കിയ മതിലുകൾക്കുള്ളിൽ ഒരിടം.

“വണ്ടി ഹൈവെയിൽ വച്ചാൽ ശെരിയാകില്ല..”

അവൾ കേൾക്കെ പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്ക് നോക്കുവാണ്.

“എന്താ അങ്കിളെ..?”

“പറ്റിയ സ്ഥലമില്ല മോളെ.. ആ പാർക്കിങ്ങിലിടാം..”

മാധവൻ സൈഡിലുള്ള പാർക്കിങ്ങിന്റെ ഉള്ളിലേക്ക് കാറെടുത്തു. സെക്യൂരിറ്റി പോലുമില്ലാത്ത പാർക്കിങ്ങിനുള്ളിൽ ഒന്ന് രണ്ട് കാറ് മാത്രമേ ഉണ്ടായിരുന്നുള്ളു. അയാളതിൽ ഒരു മൂലക്ക് വലത്തേ വശം ചേർത്ത് ഒതുക്കി വച്ചു.

അത് കണ്ടപ്പോൾ ശാലിനിക്ക് എന്തൊക്കെയോ തരം ചിന്തകളാണ് മനസിൽ വന്നത് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയത് പോലെ. പക്ഷെ പേടി തോന്നിയില്ല.

“ഇവിടെ ഇടാം. അല്ലേ മോളെ..?”

“ഉം..  അമ്മ വിളിക്കുമ്പോ വേഗം പോകാൻ കഴിയുമോ..?”

“അതൊക്കെ പറ്റും..”

അയാൾ കാർ ഓഫ് ചെയ്തു. വളരെ അരണ്ട വെളിച്ചം മാത്രമേ ഇപ്പോ കാറിനുള്ളിൽ കിട്ടുന്നുള്ളു. പെണ്ണിന്റെ വിയർപ്പ് മണം കാറിനുള്ളിൽ ഒഴുകി തുടങ്ങി. അപ്പോഴാണ് സിന്ധുവിന്റെ കോൾ.

“മാധവേട്ടാ..”

“എന്തായെടി കഴിഞോ..?”

നിരാശയോടെയാണ് അയാൾ ചോദിച്ചത്.

“ഒരഞ്ചു മിനുട്ട് വെയിറ്റ് ചെയ്യുമോ..അയാൾ പുറത്ത് പോയിരിക്കുവാ.. ഇപ്പോ വരും.. വന്നാലുടൻ ഞാൻ വിളിക്കാം..”

“ഉം ശെരി..”

“നിങ്ങൾ എവിടെയാ..?”

“കുറച്ചിപ്പുറത്ത് പാർക്ക്‌ ചെയ്തിട്ടുണ്ട്. ആവുമ്പോ നീ വിളിക്ക്..”

“ആ..”

അയാൾ കോൾ കട്ട് ചെയ്തു. ഉടനെ ശാലിനിയുടെ കിളിനാദം..

“അമ്മയെന്തു പറഞ്ഞു..?”

“കുറച്ച് വൈകുമെന്ന്..”

“ആണോ..?”

“മ്മ്, മോളിവിടെ മുൻപിൽ വന്നിരിക്ക്.. നമുക്ക് സംസാരിക്കാമല്ലോ..”

“ഉം..”

അവളതനുസരിച് കാറിൽ നിന്നിറങ്ങി മുന്പിലെ ഡോർ തുറന്ന് കയറി. അയാളെ നോക്കിയൊന്ന് ചിരിച്ചു.

മാധവന്റെ കണ്ണുകൾ തന്റെ ശരീരത്തിലേക്ക് നീങ്ങുന്നുണ്ടോയെന്ന് തോന്നിയ ശാലിനി അൽപം നേർവസ്സായി.

വീണ്ടും മാധവന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം. ഈ നിമിഷത്തിൽ ഏത് അവരാതിയാണോ വിളിക്കുന്നതെന്ന് മനസ്സിൽ പിറുപിറുത്തു കൊണ്ട് അയാൾ ഫോണെടുത്തു.

ലോറെൻസ്..!

ഈ മൈരന്റെ പതിനാറ്..!!

മാധവൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. പക്ഷെ വീണ്ടും വീണ്ടും കോൾ വന്നോണ്ടിരിക്കുകയാണ്. നല്ല അരിശം തോന്നിയ അയാൾ അവന്റെ നമ്പർ ബ്ലോക്ക്‌ ചെയ്ത് വച്ചു.

“എന്താ അങ്കിളേ..? ആരാ വിളിക്കുന്നെ..?”

“ഓ അത് മില്ലിലെ പണിക്കാരനാ..”

“മ്മ്..”

അങ്കിളിന്റെ കണ്ണുകൾ വീണ്ടും തന്റെ ശരീരത്തിലേക്ക് നീളുന്നുണ്ടെന്ന് ബോധ്യമായ സമയം അവൾ കൈകൾ കൂട്ടിതിരുമ്മി. അയാളെ നോക്കാൻ വരെ ചമ്മലുണ്ടായി

പക്ഷെ മാധവന്റെ ഫോണിന് റസ്റ്റ്‌ ഉണ്ടായിരുന്നില്ല. ഇത്തവണ പരിചയമില്ലാത്ത നമ്പറിൽ നിന്നായിരുന്നു കോൾ.

ഒരു പന്തികേട് തോന്നി.

ഫോൺ സ്ക്രീനിലേക്ക് നിശബ്ദമായി നോക്കിയിരുന്ന് റിംഗ് തീരുന്നതിന് മുൻപ് കോൾ അറ്റൻഡ് ചെയ്തു.

“ഹലോ…”

മറു തലക്കൽ വിതുമ്പുന്ന പെണ്ണിന്റെ ശ്വാസവും സ്വരവും മാധവന്റെ തലയിലൂടെ മിന്നൽ പായിച്ചു.

അശ്വതി..!

അയാൾ ഉടൻ തന്നെ കാറിൽ നിന്നിറങ്ങുന്നതിന്മുൻപ് ശാലിനിയെ നോക്കി ഒരു മിനുറ്റിന്റെ ആംഗ്യം കാണിച്ചു. ഒന്നും മനസിലാവാതെ അവൾ അയാളെ തന്നെ നോക്കിയിരുന്നു.

മാധവൻ വേഗം കാറിൽ നിന്നിറങ്ങി കുറച്ചു മാറി.

“ഹലോ..അശ്വതി… അശ്വതി..”

മാധവന്റെ വിളി കേട്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയി.

“എന്താ എന്തു പറ്റി.. കരയാതെ കാര്യം പറയ്..”

ഏങ്ങലോട് കൂടിയ സ്വര വിന്യാസത്തിൽ അശ്വതി പറഞ്ഞ കാര്യങ്ങളെല്ലാം അയാൾ കേട്ടു നിന്നു.

“പേടിക്കേണ്ട.. ഞാൻ ഇപ്പൊ വരും.”

കോൾ കട്ട് ചെയ്യുമ്പോൾ മാധവന്റെ മനസ്സിൽ സമ്മിശ്ര വികാരങ്ങളായിരുന്നു. നടന്ന സംഭവം തനിക്ക് നല്ലതാണോ അതോ അബദ്ധമായി വന്ന് ഭവിക്കുമോ എന്നൊരു ആശങ്ക.

ഉടൻ തന്നെ സിന്ധുവിന്റെ കോളും.

അയാൾ വേഗം തന്നെ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.

“പോകാം മോളെ..?”

“എന്തു പറ്റി അങ്കിളേ.. ഒരു ടെൻഷൻ പോലെ..?”

“ഏയ്‌.. അത് മില്ലിൽ പണിയെടുക്കുന്നവന് പരിക്ക് പറ്റി. ആശുപത്രിയിലാ..”

“ഓ.. സീരിയസ് ആണോ..?”

“അറിയില്ല.. ചെന്നാലേ അറിയൂ..”

മാധവൻ സിന്ധുവിനോടും കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ചു. മുഖം വാടിയെങ്കിലും അവൾക്കറിയാം മാധവന്റെ തിരക്കും ഉത്തരവാദിത്വങ്ങളും.

അയാൾ അവരെ വീട്ടുമുന്നിൽ ഡ്രോപ്പ് ചെയ്തു. സിന്ധുവിനെ കൂടാതെ ശാലിനിയുടെ മുഖത്തും ഒരു നിരാശയുണ്ടോ ന്ന് തോന്നിപ്പോയി മാധവന്. ചിലപ്പോ തോന്നലാവാം.

മാധവൻ വേഗത്തിൽ ടൗണിലെ ഹോസ്പിറ്റലിലേക്ക് വിട്ടു. ലോറെൻസിന്റെ നമ്പർ ബ്ലോക്ക്‌ ആണ്. ഈ കാര്യം പറയാനാവും അവൻ വിളിച്ചിട്ടുണ്ടാവുക. ശേഹ്..!

മാധവൻ അമർഷത്തോടെ ഫോൺ എടുത്ത് ലോറെൻസിനെ ഡയൽ ചെയ്തു.

“മൊതലാളീ…”

“എന്തുവാടാ അവിടെ നടക്കുന്നെ.. നിയൊക്കെ കൂടി അവനെ കൊന്നോ..?”

“ആഹ.. അത് കൊള്ളാല.. പിന്നെ എത്രാന്ന് വച്ചാ അവനെ പറ്റിക്ക്‌ന്നെ..?”

“എന്തുണ്ടായി.. നീ അത് പറ..”

“വാക്ക് തർക്കം, ഉന്തും തള്ളും അവസാനം തല്ലായി. ലോറിയിൽ കയറ്റി വച്ചിരുന്ന മരത്തടി അവന്റെ കാലിൽ വീണ്.”

“എന്നിട്ട്..?”

“എല്ലിന് പൊട്ടലിണ്ടെന്ന ഡോക്ടർ പറഞ്ഞേ..”

“അവളെവിടെ..?”

“ഇവിടുണ്ട്..”

“കരയുവാണോ..?”

“ഇപ്പൊ ഇല്ല..”

“മ്മ്..”

“മൊതലാളി വേഗം വന്നോളി..”

മാധവൻ കോൾ കട്ട് ചെയ്ത് കാറിന്റെ വേഗം കൂട്ടി.

ടൗണിലെ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ.

കാഷ്വാലിറ്റിയുടെ മുന്നിൽ ലോറെൻസും ആൾക്കാരുമുണ്ട്. എല്ലാത്തിന്റെയും കണ്ണ് കണ്ടാൽ അറിയാം മദ്യത്തിൽ മുങ്ങി നിക്കുവാണെന്ന്. കുറച്ചപ്പുറത്തായി അശ്വതിയും ചിന്നുമോളും കൂടെ കൈക്കുഞ്ഞും.

പരിതാപകരമായിരുന്നു ആ അവസ്ഥ.

ഇവളുടെയൊക്കെയൊരു ജീവിതം..!

മാധവൻ നെടുവീർപ്പിട്ടുകൊണ്ട് അങ്ങോട്ടേക്ക് നീങ്ങി.

“മൊതലാളി..”

ലോറെൻസ് അടുത്തേക്ക് വന്നു. ആ നീക്കങ്ങൾ ശ്രദ്ധിച്ച അശ്വതി മാധവനെ കണ്ടു. കലങ്ങി ചുവന്ന കണ്ണുകളുമായി.

“എന്താടാ എന്തു പറഞ്ഞു..”

“കാലിന് സർജറി വേണ്ടി വരും..”

“മ്മ്.. വേറെ കാര്യമായി പറ്റിയിട്ടുണ്ടോ. തലക്കോ മറ്റൊ.?”

“ഇല്ലെന്നാ പറഞ്ഞേ..”

ഉത്തരം കേട്ട് മാധവൻ അവനെയൊന്ന് ചൂഴ്ന്നു നോക്കി.

“നന്നായി അടിച്ചിട്ടുണ്ടല്ലേ..?”

ലോറെൻസ് ജാള്യതയോടെ നോട്ടം മാറ്റി. മാധവൻ ബാക്കിയുള്ളവരുടെ മുഖത്ത് നോക്കിയപ്പോൾ അവരും മുഖം താഴ്ത്തി.

ക്യാഷ്വാലിറ്റി ഡോർ തുറന്ന് നേഴ്സ് വന്ന് പ്രസാദിന്റെ പേര് വിളിച്ചു പറഞ്ഞു. അശ്വതി എഴുന്നേറ്റ സമയം മാധവൻ നേഴ്സിന്റെ അടുത്തേക്ക് ചെന്നു.

“ഈ സാധനങ്ങൾ വാങ്ങാനുണ്ട്..”

മാധവൻ ചീട്ട് വാങ്ങി നോക്കി. മരുന്നും വേറെയൊന്തൊക്കെയോ എഴുതി പിടിപ്പിച്ചിട്ടുണ്ട്. പേഴ്സിൽ നിന്ന് പൈസ എടുത്ത് ചീട്ടിനൊപ്പം അയാൾ ലോറെൻസിനു നേരെ നീട്ടി.

“നോക്കി നിക്കാതെ പോയി വാങ്ങീട്ട് വാടാ..”

ലോറെൻസ് അതനുസരിച്ചു. മാധവൻ പതിയെ തിരിഞ്ഞു നോക്കുമ്പോൾ നിറ മിഴികളോടെ എഴുന്നേറ്റ് നിന്ന അശ്വതിയെയാണ് കാണുന്നത്. ആ ഒരു അവസ്ഥയിൽ അയാൾക്കവളോട് വല്ലാത്ത സഹതാപം തോന്നി അടുത്തേക്ക് ചെന്നു.

പെണ്ണിന്റെ കവിളുകളിലേക്ക് നിറവെള്ളം ഊറിയിറങ്ങിയിരുന്നു.

“കണ്ണ് തുടക്ക് അശ്വതി..”

വാചാലമായി നിക്കുകയാണ് അവൾ.

“ഇരിക്ക്..”

അയാളും അവിടെ ഇരുന്നു.

“നീ പേടിക്കേണ്ട.. എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം..”

ഇതിലും വലിയ ആശ്വാസ വാക്ക് വേറെയവൾക്ക് കേൾക്കാനില്ല. നേരെ ഒന്ന് മുഖമുയർത്താൻ പോലും അവൾക്കായില്ല.

“നീ എന്തെങ്കിലും കഴിച്ചോ..?”

ചോദ്യങ്ങൾക്കെല്ലാം ഉത്തരം മൗനമാവുന്ന വേളയിൽ അവൾക്ക് ഒന്നും മിണ്ടാനാവില്ലെന്ന് മാധവനറിയാം. അയാൾ ചിന്നുമോളെ പിടിച്ച് അടുത്തേക്കാക്കി.

“നിങ്ങളെന്തെങ്കിലും കഴിച്ചോ മോളെ..?”

“ഇല്ല..”

പാവം കൊച്ച്..

ചെയറിലിരുന്ന് എന്തെന്നില്ലാതെ നോക്കി കാണുന്ന ഇളയ കൊച്ചിനെയും അയാളൊന്ന് നോക്കി.

“വാ അങ്കിൾ ഭക്ഷണം വാങ്ങി തരാം.., അശ്വതി..”

അവളപ്പോഴും താളം തെറ്റിയ മനസ്സിൽ നിന്ന് മുക്തയായിട്ടില്ലായിരുന്നു.

“ഇങ്ങനെ ഇരുന്നാൽ നാളെ നിന്നെയും ഡ്രിപ് ഇടേണ്ടി വരും. വാ എന്തെങ്കിലും കഴിക്കാം..”

“വാ അശ്വതി..”

അയാളവളുടെ കുപ്പി വളകളിട്ട കയ്യിൽ പിടിച്ചു. കണ്ണുകൾ ഉയർന്നതല്ലാതെ അവളുടെ മുഖം ദയനീയമായിരുന്നു. എങ്കിലും അയാൾക്ക് ഒരല്പം ധൈര്യമായി അവളുടെ ഭാവാർദ്രമായ നോട്ടം.

“എനിക്ക് മനസിലാവും നിന്റെ അവസ്ഥ. ഈ സമയത്ത് നിന്റെ അടുത്ത് ഞാനും കൂടെ ഇല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കിയേ..”

നനവിലലിഞ്ഞ അവളുടെ കൃഷ്ണമണികൾ അയാളുടെ മുഖത്തലഞ്ഞു. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അവൾക്ക് ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലുണ്ടായി. ഒരേട്ടനെ പോലെ, ഒരച്ഛനെ പോലെ.. അതുമല്ലെങ്കിൽ പുതിയൊരു കാമുകനോ..ഭർത്താവോ..

ചങ്കിടപ്പ് കൂടി. മനസ്സ് മനസ്സിനെ ചോദ്യം ചെയ്യുന്ന നിമിഷങ്ങൾ..!

“വാ..”

മൃദുവായി വിളിച്ചു കൊണ്ട് അയാളവളുടെ കൈ പിടിച്ച് എണീറ്റു. അശ്വതിക്ക് എഴുന്നേൽക്കേണ്ടി വന്നു. നോട്ടമുറച്ചില്ല.

“വേഗം തിരിച്ചു വരാം..”

അതും പറഞ്ഞ് അയാൾ ഇളയകൊച്ചിനെ കൈകളിലേക്കെടുത്തു. ചിന്നുവിന്റെ കൈയ്യും പിടിച്ച് നടക്കുമ്പോൾ അശ്വതി പുറകെ കാലെടുത്തു വച്ചു.

മാധവൻ അവളുടെ ഇളയ കൊച്ചിനെ തോളിൽ എടുത്തതിൽ ആദ്യമായാണ് അവൾക്ക് ഇഷ്ടക്കേട് തോന്നാഞ്ഞത്. ഒരു പക്ഷെ സാഹചര്യം മൂലമായിരിക്കാം.

“നിങ്ങളിവിടെ വേണം. ഞാൻ ഇവർക്ക് ഭക്ഷണം വാങ്ങി കൊടുത്തിട്ട് വരാം..”

മാധവൻ അവിടെ നിന്ന കൂട്ടാളികളോട് ആഗ്ഞാപിച്ചു. അവർക്ക് മുന്നിൽ മാധവനും അശ്വതിയും നടന്നകന്ന് മറഞ്ഞു.

പിള്ളേർക്കും അവൾക്കും ഭക്ഷണം വാങ്ങി നൽകി മാധവനൽപ്പം മാറി നിന്നു. അവളെ വെറും കാമക്കണ്ണോടെ മാത്രം നോക്കുന്നയാളല്ല താനെന്ന്  മനസിലാക്കിപ്പിച്ചേ മതിയാവു. എന്നാലേ അവളെ എന്നെന്നേക്കുമായി സ്വന്തമാക്കാനാവു. കാരണം അവളൊരു വിവാഹിതയാണ്, വീട്ടമ്മയാണ്, രണ്ടു കൊച്ചുങ്ങളുടെ അമ്മയാണ്.

എങ്കിലും മാധവന്റെയുള്ളിലെ കാമനെയും അവളറിയാതെ പോഷിപ്പിച്ചു കൊടുക്കുന്നുണ്ട് ആശുപത്രി നിമിഷങ്ങളിൽ പോലും അവളടുത്തുണ്ടാവുന്ന നിമിഷങ്ങളിൽ  മേനിയിൽ നിന്നുയരുന്ന ഗാഢമായ മണം അണുവിട കൊതി വർദ്ധിപ്പിച്ചിരുന്നു.

താറു മാറായി കിടക്കുന്ന അശ്വതിയുടെ മനസ്സിൽ മാധവന്റെ മനസ്സിലുള്ള പ്രതീക്ഷ പോലെ അയാളോടുള്ള ഇഷ്ടക്കേടിന്റെ അംശംങ്ങൾ കുറയുന്നുണ്ട്. എന്ന് വച്ചാൽ സ്നേഹമാണെന്നാണോ.. അല്ല ഒരിക്കലുമല്ല.

ഭക്ഷണത്തിന്റെ പൈസ കൊടുത്ത് മാധവൻ അവരെയും കൂട്ടി കഷ്വാലിറ്റിക്ക്‌ മുന്നിലെത്തി.

അധിക സമയം നീങ്ങിയില്ല. വീണ്ടും പ്രസാദിന്റെ പേര് വിളിച്ച് നേഴ്സ് വന്നു. ആ സമയം ലോറെൻസും മരുന്നുമായി എത്തിയിരുന്നു. മാധവൻ നേഴ്സിന്റെ അടുത്തേക്ക് ചെന്നു. കാര്യങ്ങളെല്ലാം കേട്ടു. കാലിന്റെ എല്ലിന് രണ്ട് സ്ഥലത്ത് പൊട്ടലുണ്ട്. ഇനിയിപ്പോ നാളെ സർജറി കഴിഞ്ഞ് നോക്കിയാൽ മതി.

മാധവൻ ലോറെൻസിന്റെ അടുത്ത് വന്ന് പൊക്കോളാൻ പറഞ്ഞു. അവനും കൂട്ടാളികളും അവിടുന്ന് പിൻവാങ്ങി.

ആ സമയം അശ്വതി മാധവന്റെ പുറകിൽ എത്തിയിരുന്നു.

“എന്താ..? എന്താ പറഞ്ഞേ..?”

അശ്വതിയുടെ വാക്കുകളിൽ സങ്കടത്തിന്റെ ധ്വനി കുറഞ്ഞിരുന്നു. പകരം അല്പമൊരു ധൈര്യം.

“നാളെയെ സർജറി ഉണ്ടാകു.. നീ പേടിക്കേണ്ട. നമുക്കിവിടെ റൂം എടുക്കാം. നാളെ അവനെ വാർഡിലേക്ക് മാറ്റുന്നതിലും നല്ലത് റൂമാണ്.”

അശ്വതി ഒന്നും മിണ്ടിയില്ല. അല്ലെങ്കിൽ തന്നെ ഒന്നും മിണ്ടാനുമാവില്ല. പക്ഷെ റൂമെടുത്താൽ ഒപ്പം മാധവനുമുണ്ടാവില്ലേയെന്ന ശങ്കയാണ് മനസ്സിൽ. കാരണം അയാളുടെ സ്വഭാവം അറിയുന്നതിന്റെ പേടി തന്നെ.

അശ്വതിയെയും കൊച്ചുങ്ങളെയും അവിടെയിരുത്തി മാധവൻ റിസെപ്ഷനിലേക്ക് ചെന്നു.

കാര്യം അയാളുടെ സ്വഭാവം അത്ര നല്ലതല്ലെങ്കിലും കൂടെയുള്ളത് അശ്വതിക്ക് വലിയ സഹായവും ആശ്വാസവും തന്നെയാണ്. ഇല്ലെങ്കിൽ അയാള് പറഞ്ഞത് പോലെ ഈയൊരു അവസ്ഥയിൽ എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല.

കാശ് തന്നെയാണ് പ്രധാനം. സർജറി എന്നൊക്കെ പറയുമ്പോ എത്ര കാശാവും. വീണ്ടും വീണ്ടും ബുദ്ധിമുട്ടുകൾ തരുന്ന പ്രസാദിനോട് ദേഷ്യം വരുന്നുണ്ടെങ്കിലും ഈയൊരു അവസ്ഥയിൽ എന്തു പറയാനാണ്. വരുത്തി വച്ചതല്ലേ അനുഭവിക്കട്ടെ എന്നായിരുന്നു അശ്വതിയുടെ മനസ്സിലിപ്പോ.

ജീവിതത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ആലോചിച്ച് മനസ്സിൽ വീണ്ടും ആകുലതകൾ നിറയുമ്പോൾ മാധവൻ തിരിച്ചു വരുന്നത് കണ്ടു. അവളെഴുന്നേറ്റു. ശ്വാസമയച്ച നെടുവീർപ്പിട്ട് മുഖം തുടച്ചു.

“നീ ഇപ്പോഴും കരയുവാണോ..?

നേഴ്സ് പറഞ്ഞത് കേട്ടില്ലേ.. വേറെ കുഴപ്പമൊന്നുമില്ല. എല്ലിന് പൊട്ടലുണ്ട്. അത് ഓപ്പറേഷൻ കഴിഞ്ഞാലല്ലേ റെഡിയാകു. എല്ലാം നമുക്ക് ശെരിയാക്കാം..”

മനസ്സിലൊരു ആശ്വാസം തോന്നിയെങ്കിലും അവളൊന്നും മിണ്ടിയില്ല.

“വാ..”

മാധവൻ അവളുടെ ഒക്കത്തു നിന്ന് കൊച്ചിനെ വാങ്ങി. ഇത്തവണ ശ്രദ്ധയോടെ.

ചില വാക്കുകൾക്ക് അത്രമേൽ ശക്തിയുണ്ട്. അത് പറയുന്ന ആളാണെങ്കിൽ ഈ ഹോസ്പിറ്റൽ വാങ്ങാൻ പോലും കഴിവുള്ള വ്യക്തിയും. പതറിപ്പോയ മനസ്സിൽ നിന്നും അവൾ പതിയെ കര കയറാൻ തുടങ്ങി. മാധവന്റെ പുറകെ ചിന്നുമോളെയും കൂട്ടി നടന്നു. മൂന്നാമത്തെ നിലയിലെ റൂമിലെത്തി. പേഷ്യന്റ്സ് കുറവായത് കൊണ്ട് റൂമികളെല്ലാം അധികവും കാലിയാണ്. അശ്വതി ഉള്ളത് കൊണ്ട് എസിയുള്ള റൂം തന്നെയാണ് മാധവൻ എടുത്തത്.

“അശ്വതി, വേണേൽ ഒന്ന് ഫ്രഷായിക്കോ. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..”

“എവിടെ..?”

അവൾ മുരടനക്കി ചോദിച്ചു.

“താഴെ.., നിനക്ക് എന്തെങ്കിലും വാങ്ങണോ..?”

“വേണ്ട..”

“വേഷം മാറാൻ എന്തെങ്കിലുമുണ്ടോ..?”

“സാരമില്ല..”

“മടിക്കേണ്ട.. എന്തെങ്കിലും വേണെങ്കിൽ കൊണ്ടുത്തരാൻ ഞാനേ ഉള്ളു..”

മാധവന്റെ ആധിപത്യം ഉയർത്തുന്ന സംസാരം.

“ഒന്നും വേണ്ട..”

പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് അവൾ കണ്ണുകൾ താഴ്ത്തി.

“മ്മ്..”

മാധവൻ മൂളിക്കൊണ്ട് പുറത്തേക്കിറങ്ങി.

“വാതിൽ അടച്ചോളൂ.. ഞാൻ വന്നാൽ തുറന്നാൽ മതി.”

മാധവൻ നടന്നു കഴിഞ്ഞതും അവൾ വാതിലടച്ച് ലോക്ക് ചെയ്തു. അവരെ അവിടെയാക്കി അയാൾ വേറെ എവിടെയെങ്കിലും കിടക്കുമെന്നാണ് അശ്വതി കരുതിയിരുന്നത്. തിരിച്ചു വരുമെന്ന് പറഞ്ഞപ്പോൾ വീണ്ടും ഒരല്പം ആശങ്ക തോന്നി. മറുത്തൊന്നും പറയാനും കഴിയില്ല. ഇവിടെ കിടക്കാനൊരിടം കിട്ടിയതും അയാൾ കാരണം തന്നെ.

മാധവന്റെ മര്യാദ നിറഞ്ഞ പെരുമാറ്റമാണ് ഇപ്പോഴൊരു പേടി. ഏതെങ്കിലും നിമിഷത്തിൽ മാറിയാൽ തനിക്ക് എതിർക്കാനാവുമോ എന്നൊരു നിശ്ചയമില്ല ഇപ്പൊ. ഒരു ധൈര്യമില്ലായ്‌മ..!

വേറൊരു തരത്തിൽ ചിന്തിച്ചാൽ തന്നെ ഇഷ്ടപ്പെടുന്നതിന് പകരം ഒരു പെങ്ങളായി കണ്ടൂടെ എന്നവൾ ആഗ്രഹിച്ചു

ഉറക്കം വന്ന് തുടങ്ങിയ മക്കളെ സൈഡ് ബെഡിൽ കിടത്തി അവളുമിരുന്നു. എന്തെന്നില്ലാത്ത ചിന്തകളുമായി.

തിരിച്ചു വന്നാൽ അയാളോടൊപ്പം ഒരു മുറിയിൽ കഴിയുന്നതിന്റെ ആകുലതകൾ കലുഷിതമായി.

ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി അവളൊന്ന് ആശ്വസിക്കാൻ ശ്രമിച്ചു. പാവം ഇളയതിനു ഒന്ന് പാല് പോലും കൊടുക്കാനാവാതെയാണ് ഉറക്കിയത്. എല്ലാം തരണം ചെയ്യുക തന്നെ. അല്ലാതെ നിവർത്തിയില്ല.

അവരുടെ അരികിലായി അശ്വതിയും കിടന്നു. കക്ഷത്തിലേക്കുള്ള അരികുകൾ വല്ലാതെ നനഞ്ഞ മാറിടങ്ങൾ ഒരു തരം വിമ്മിഷ്ടമായിരുന്നു. അത് വിയർപ്പിന്റെ മാത്രമല്ലെന്നത് അവൾക്കറിയാം. ഒന്ന് തുടക്കാൻ പറ്റിയെങ്കിൽ എന്നവൾക്ക് തോന്നി. രാത്രിയിൽ മേല് കഴുകാതെ കിടക്കുന്ന ശീലം ഉണ്ടായിരുന്നില്ല.

പതിനഞ്ചു മിനുട്ട് കഴിഞ്ഞതും മാധവൻ തിരിച്ചു വന്നിരുന്നു. മുടിയിഴകൾ വശങ്ങളിലേക്ക് കൊതി മാറ്റി എഴുന്നേറ്റ് അവൾ വാതിൽ തുറന്നു കൊടുത്തു.

മാധവന്റെ കയ്യിലൊരു കവറുമുണ്ട്.

“കിടന്നോ നീ..”

“ഉം..”

“ഫ്രഷായില്ലേ..?”

അവളെ അടിമുടി നോക്കി ചോദിച്ചു. വിയർത്ത കക്ഷങ്ങളിൽ അളവിലധികം നനവും നേരത്തെ മുതൽ അനുഭവിക്കുന്ന പെണ്ണിന്റെ മനം മയപ്പിക്കുന്ന ഗന്ധവും.

“ഇല്ല..”

“മ്മ് എനിക്കറിയാം.. ഇന്നാ ഇതിൽ വേണ്ടുന്നതുണ്ട്. തൽക്കാലത്തേക്ക്.”

കവർ നീട്ടിയപ്പോൾ അവളയാളെ നോക്കി.

“ചെല്ല്..”

അനുസരിപ്പിക്കുമ്പോൾ എതിർക്കാൻ കഴിയാത്ത വിധം മനസ്സിൽ തട വീഴുകയാണ്. മടിച്ചുകൊണ്ടവൾ കവർ വാങ്ങുമ്പോൾ മാധവന്റെ മനസ്സ് ആഹ്ലാദിച്ചിരുന്നു.

“പ്രസാദിന്റെ കാര്യമോർത്ത് ഇനി വിഷമിക്കേണ്ട. ഞാനിവിടെയില്ലേ..എല്ലാം വേണ്ട വിധത്തിൽ ഞാൻ കൈകാര്യം ചെയ്തോളാം… ചെല്ല്..”

വീണ്ടും വീണ്ടും ഉറപ്പ് നൽകി അവളുടെ മനസ്സ് വരുതിയിലാക്കുകയാണ് ലക്ഷ്യം. കാരണം അയാൾക്കറിയാം ആകെയുള്ള ഭർത്താവിന്റെ അവസ്ഥ നിസ്സഹായമാവുമ്പോൾ വേറെയാരുമില്ലാത്ത പെണ്ണിന്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുമെന്ന്.

അയാളുടെ മുഖത്തു നിന്നും കണ്ണുകളെടുത്ത് പാതി മനസ്സോടെ അവൾ ബാത്‌റൂമിൽ കയറി ലോക്ക് ചെയ്തു.

പുഞ്ചിരിയോടെ മാധവൻ, ഉറങ്ങി കിടക്കുന്ന പിള്ളേരെ നോക്കി അവർക്ക് എതിർ വശത്തുള്ള പേഷ്യന്റ് ബെഡിൽ കയറിയിരുന്നു.

ബാത്‌റൂമിനുള്ളിൽ, ചെറിയ കണ്ണാടി നോക്കി നിൽക്കുന്ന അശ്വതിയുടെ മനസ്സ് പേടി പൂണ്ടു. ചിന്ത മാധവനെ കുറിച്ചാണ്. ഈ അവസ്ഥയൊന്നും അയാൾക്കൊരു പ്രശ്നമല്ല. ഏതു വിധേനയും തന്നോടുള്ള സ്നേഹം കാണിക്കാനുള്ള ശ്രമത്തിലാണ്. സമർത്ഥമായി അത് പ്രകടിപ്പിക്കുന്നുമുണ്ട്.

ഈശ്വരാ..!!

കള്ളും കുടിച്ച് സ്വയം വരുത്തി വച്ച വിന കാരണം കാലും പൊട്ടിച്ച് കിടക്കുന്ന ഭർത്താവ് ഒരു വശത്ത്. തന്നെ സ്നേഹിക്കാൻ ശ്രമിക്കുന്ന വേണ്ടി വന്നാൽ സ്വന്തമാക്കാനും നോക്കുന്ന നാൽപതു കഴിഞ്ഞവൻ മറുവശത്ത്. ആഗ്രഹിച്ച കൊച്ചു ജീവിതം പോലും ലഭിക്കാത്ത ഞാൻ ഏത് പക്ഷത്തു നിൽക്കും. പ്രസാദേട്ടന്റെ കൂടെയുള്ള ചുരുങ്ങിയ വർഷങ്ങൾ ഒഴിച്ചാൽ ഇതു വരെയുള്ള ജീവിത നിമിഷങ്ങൾ മുഴുവൻ മാധവന്റെ സഹായങ്ങളാണ്.

തന്റെ മനസ്സ് തളരുകയാണോ ഈശ്വരാ..

കണ്ണുകളിൽ വരാൻ ഇനി വെള്ളമില്ലെന്ന് തോന്നുന്നു. ബ്ലൗസിന്റെ ഹുക്കുകൾ വിടുവിച്ച് ഊരിയെടുത്തപ്പോൾ നനവിന്റെ മണം പടർന്നു. അടുത്ത് വന്ന സമയങ്ങളിൽ മാധവന് കിട്ടിയിട്ടുണ്ടാവുന്ന അതേ മണം. ബ്രേസിയർ ഊരിയെടുത്തപ്പോൾ വണ്ണമുള്ള കൊഴുത്ത മുലകൾ തഞ്ചത്തിൽ ഒന്ന് കുലുങ്ങി നിന്നു. തുളുമ്പുന്ന ഇരു കൊഴുപ്പ് കുടങ്ങൾക്കും നഗ്നതയുടെ പാരമ്യ ഭംഗി..!!

ഒന്ന് മേല് കഴുകാനാണ് അശ്വതിക്ക് തോന്നിയത് പക്ഷെ ചെയ്തില്ല. വേറൊരാണ് ഈ ചുവരപ്പുറത്തുണ്ട്. മേനിയിൽ വെള്ളം വീഴുന്ന ശബ്ദം അയാളിൽ പ്രോലോഭനങ്ങൾ സൃഷ്ടിച്ചേക്കാം. അല്ലെങ്കിലേ തന്നെ മോഹിക്കുന്ന ഒരാണ്.

ചെഹ്.. അവൾക്ക് സ്വയം കുറ്റബോധം തോന്നി. ഇതുവരെ തോന്നാത്ത വേണ്ടാത്ത ചിന്തകൾ. അതോ തന്റെ പെണ്മയിൽ വിള്ളലുണ്ടാവുകയാണോ.

തന്നെ മോഹിക്കുന്ന ഒരാണ് പോലും.. ഇങ്ങനെയൊന്നും ചിന്തിക്കേണ്ട ഒരവിശ്യമേ ഇല്ല.. പതിവ്രതയാണ് നീ.. ഭർത്താവ് പ്രസാദ് പോലും വേണ്ട വിധത്തിൽ കവർന്നെടുക്കാത്ത മാദക നെയ്യുരുക്കിയ അസ്സല് പതിവ്രത..!!

എത്രയൊക്കെ മാറി ചിന്തിച്ചിട്ടും ഒരാശ്വാസം ലഭിക്കുന്നില്ല. ഇത്തരം സന്ദര്ഭങ്ങളിലാണ് ഒരു പെണ്ണിന് പലതിലേക്കും ചിന്തകൾ വഴി തിരിഞ്ഞു പോകുന്നത്. ഒറ്റപ്പെടേണ്ടി വരുന്ന അവസ്ഥ, സഹന ശക്തി കുറയുന്ന അവസ്ഥ. ഇന്നിപ്പോ ആശുപത്രിയിൽ മാധവൻ ഇല്ലായിരുന്നെങ്കിൽ തീർത്തും ഭ്രാന്തായിപ്പോയേനെ. മനസ്സ് അയാളോട് പൂർണമായും കടപ്പെട്ട നിമിഷങ്ങൾ..!

ചിന്തകളെ കാട് കടത്തി അവൾ മനസ്സിനെ ദൃഢപ്പെടുത്തി. ശരീര ഭാഗങ്ങളിൽ വെള്ളം തട്ടുമ്പോൾ .വല്ലാത്തൊരു ആശ്വാസം. മനസ്സ് തണുക്കുന്നത് പോലെ.

ബ്രായും ബ്ലൗസും തിരികെ എടുത്തണിഞ്ഞു. മുടി അഴിച്ച് ഒന്നൂടെ ഒതുക്കി കെട്ടി. ഭർത്താവിന് വേണ്ടി കരഞ്ഞു കലങ്ങിയ മിഴികൾ..!!

എന്തിനു വേണ്ടി…??

താനും മക്കളുമുണ്ടെന്നോർക്കാതെ കള്ളും കുടിച്ചും തല്ലു പിടിച്ചും നടക്കുന്ന ഭർത്താവ്. വന്ന് വന്ന് ഇപ്പൊ ഏട്ടനുള്ളതും ഇല്ലാത്തതുമൊക്കെ കണക്കായി.

അശ്വതി അറിയാതെ തന്നെ അവളുടെ ചിന്തകൾ സ്ഥിരത കിട്ടാതെ വഴുതികളിക്കുകയാണ്. ഉഴലുന്ന മനസ്സുമായി അവൾ മെല്ലെ പുറത്തേക്കിറങ്ങി. മാധവൻ തന്നെ കാത്തിരിക്കുന്നുണ്ടാവുമെന്ന് ചിന്തിച്ച അശ്വതിക്ക് തെറ്റി. റൂമിലെ ലൈറ്റ് അണച്ച് മാധവൻ പുറം തിരിഞ്ഞു കിടന്നിട്ടുണ്ടായിരുന്നു. ബാത്‌റൂമിലെ വെട്ടം നേർത്തതായി റൂമിലേക്ക് കിട്ടുന്നുണ്ട്. അശ്വതിക്ക് അവിശ്വസനീയമായിരുന്നു ആ നിമിഷം. ഓരോ തവണയും എന്തെന്ന് പിടികിട്ടാത്ത മാധവന്റെ നീക്കങ്ങൾ.

അവൾ വേഗം ബാത്‌റൂമിലെ ലൈറ്റ് അണച്ചു. റൂമിലെ വെളിച്ചം വീണ്ടും മങ്ങി. ആ നീക്കങ്ങൾ മാധവനറിയുന്നുണ്ട്.

“കിടന്നോളു അശ്വതി.. നാളെ രാവിലെ എഴുന്നേൽക്കേണ്ടി വരും..”

മുറിയിലെ നിശബ്ദതയിൽ മാധവന്റെ ഗാംഭീര്യ ശബ്ദം..!  ഞെട്ടിയത് കൊണ്ട് അവൾക്കൊന്നും പറയാനായില്ല. വേറൊന്നും അയാൾ പറഞ്ഞുമില്ല.

അശ്വതി വേഗം മക്കളുടെ അടുത്ത് വന്ന് കിടന്നു, നേരിയ വെട്ടത്തിൽ കാണുന്ന പുറം തിരിഞ്ഞു കിടന്ന മാധവനെ നോക്കിക്കൊണ്ട്. മാന്യനാണോ തന്ത്ര ശാലിയാണോ അയാളുടെ മനസ്സിലെന്താണെന്നോ അറിയാതെ അവൾ കുഴങ്ങി. ഒരു വേള മാധവൻ നന്നായിപ്പോയോ എന്ന് ചിന്തിച്ചു. അയാളിപ്പോ ചെയ്ത് തരുന്നതൊക്കെ വളരെ വലിയ സഹായങ്ങളാണ്. ഈ ജീവിതത്തിൽ തിരിച്ചു വീട്ടനാവാത്തവ. ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായ തന്റെ ചാരിത്ര്യം കവർന്നെടുക്കുമോ എന്നുള്ള പേടിയാണ് അയാളോട് അടുക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നത് . പക്ഷെ അതും അയാൾ തന്നെ എന്നിൽ ഉണ്ടാക്കിയതല്ലേ..

പലതരം ചിന്തകൾ വേലിയേറ്റം നടത്തിയ വേളയിൽ മാധവനോടുള്ള മനസ്സിലെ വിദ്വേഷങ്ങൾ അലിയുന്നതിൽ അവൾക്ക്‌ സ്വയം ആശങ്ക തോന്നി. ഉറക്കം പോലും കിട്ടാത്ത അവസ്ഥ.

അടുത്ത ദിവസം രാവിലെ, തീയറ്റർ കോംപ്ലക്സ്നു മുന്നിൽ ഇരിക്കുകയാണ് മാധവനും അശ്വതിയും പിള്ളേരും. പ്രസാദിന്റെ സർജറി കഴിഞ്ഞു. വേറെ കുഴപ്പൊന്നുമില്ല. ഒരാഴ്ച ഹോസ്പിറ്റൽ റസ്റ്റ്‌. പിന്നെ വീട്ടിൽ രണ്ടു മാസം.

പ്രസാദിനെ സ്ട്രക്സ്റ്ററിൽ റൂമിലേക്ക് മാറ്റി. പുറകെ അവരും അനുഗമിച്ചു. മൗനിയായി നടക്കുന്ന അശ്വതിയുടെ കൂടെ ചിന്നുമോളെ തോളിൽ എടുത്തു കൊണ്ട് മാധവനും. മിഴിയുന്ന കണ്ണുകളിൽ പ്രസാദ് കണ്ട കാഴ്ചയും അതുതന്നെ..!

റൂമിലെത്തി ഒരഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം മാധവൻ പുറത്തേക്കിറങ്ങാൻ നടന്നു. പ്രസാദിന്റെ കണ്ണുകളിൽ മയക്കച്ചടവാണ്. സംസാരങ്ങൾക്കൊന്നും സാധ്യത കാണുന്നില്ല. ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു അശ്വതി.

“ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..”

അവളെ നോക്കി പറഞ്ഞപ്പോൾ കണ്ണുകൾ ചലിച്ച നോട്ടത്തോടെ അശ്വതി തല കുലുക്കി. പുഞ്ചിരിച്ചു കൊണ്ട് അയാൾ പുറത്തേക്കും.

ദീർഘ നിശ്വാസത്തിന്റെ ഒരു നെടുവീർപ്പ്..!

ഉറങ്ങി കിടക്കുന്ന പ്രസാദിനെ നോക്കി അവൾ എതിർ വശത്തെ ബെഡിൽ കയറി കിടന്നു. ചിന്നുമോൾ ചെയറിലിരുന്ന് എന്തൊക്കെയോ പറയുകേം കളിക്കേം ചെയ്യുന്നു.

വിരസമായ സമയം നീങ്ങുമ്പോൾ എവിടെക്കെന്നില്ലാതെ നോക്കിക്കിടക്കുന്ന അശ്വതിയുടെ മനസ്സ് വളരെ അസ്വസ്ഥമാണ്.

“അശ്വതി..”

മയക്കം തെളിഞ്ഞ പ്രസാദിന്റെ വിളി. ഒരു തരം നിർവികാരതയായിരുന്നു അശ്വതിക്ക് തോന്നിയത്. എങ്കിലും ചിന്നുമോളിരിക്കുന്ന പ്രസാദിന്റെ ഭാഗത്തേക്ക് നീങ്ങി. അവൻറെ നോട്ടത്തിന് അധികം കണ്ണുകൾ നൽകിയില്ല.

“ദേഷ്യമാണോ എന്നോട്..?

അവളൊന്നും മിണ്ടിയില്ല.

“എടി..”

“അല്ല..”

“തോന്നുന്നില്ലേ..?”

“തോന്നിയിട്ട്…? ഈ ചിലവ് മുഴുവൻ കൊടുക്കാനാകുമോ..?”

അൽപ നേരം മൗനമായിപ്പോയ പ്രസാദിന്റെ കണ്ണുകളിൽ വെള്ളം പൊടിഞ്ഞു .

“അച്ചൂ..ഞാൻ..”

“ഒന്നും പറയേണ്ട.., മോള് അപ്പുറത്തു ചെന്നിരിക്ക്..”

ചിന്നുമോളെ മാറ്റി അവൾ അവന്റെ അരികിലായി സ്ടൂളിൽ ഇരുന്നു.

“വേദനയുണ്ടോ ഇപ്പൊ..?”

“ഇല്ല..”

“എന്തിനാ ഇങ്ങനെ കുടിക്കുന്നെ..? ഞങ്ങളെ വേണ്ടെന്നാണോ തീരുമാനം..?”

“പറ്റിപ്പോയി..”

“പറ്റിപോയതല്ല.. ഏട്ടന്റെ സ്വയം തീരുമാനണത്. ഒന്നും വേണ്ടെന്ന് വച്ച് നശിക്കാനുള്ള തീരുമാനം..!”

അവനൊന്നും മിണ്ടാനായില്ല.

“ഇനി ഒരു രണ്ടു മാസത്തേക്ക് നോക്കേണ്ട..റസ്റ്റ്‌ വേണമെന്ന ഡോക്ടർ പറഞ്ഞേ. തീർന്നല്ലോ അപ്പോ ഏട്ടന്റെ എല്ലാ ദുശീലങ്ങളും.”

“ഇതിനൊക്കെ എത്ര പൈസയായി കാണും..?”

“അതൊന്നും ഓർത്ത് ഏട്ടൻ പേടിക്കേണ്ട.. ഈ വരുത്തി വച്ചതിന്റെ ചിലവ് മുഴുവൻ അയാള് നോക്കും. എന്നോട് പറഞ്ഞു.”

മനസിലാകാത്തത് പോലെ പ്രസാദ് അവളെ നോക്കുമ്പോൾ ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല. പ്രസാദിന്റെ മുഖം അവളുടെ കണ്ണുകളിൽ മങ്ങിയ രീതിയിലായി.

“ഇത്രയും വലിയ ചിലവ് വഹിക്കുന്നതിന് പകരമായി അയാൾ എന്ത് ചോദിക്കുമെന്നറിയില്ല..

“അതൊരു പക്ഷെ എന്നെയാണെങ്കിൽ ഏട്ടനെന്തു ചെയ്യും …!”

പറഞ്ഞു നിർത്തിയതും പ്രസാദിന്റെ മുഖം വിളറുന്നത് കണ്മുന്നിൽ അവൾ കണ്ടു.

“ഏട്ടന് സ്വന്തമെന്ന് പറയാൻ ഞാനല്ലേ ഉള്ളൂ..”

ഉടനെ അവൻ കൈ ഉയർത്തി അവളുടെ വാ പൊത്തി. താൻ ഉദ്ദേശിച്ച കാര്യത്തിൽ വിജയിച്ചെന്ന ഭാവത്തിൽ തിളക്കുമുള്ള നോട്ടമായിരുന്നു അശ്വതിയുടേത്. കാരണം ഇത്രയെങ്കിലും താൻ പറഞ്ഞില്ലെങ്കിൽ മനസ്സിനൊരു സ്വസ്ഥത കിട്ടില്ല.

“എന്തേ..?”

“മാധവേട്ടൻ അങ്ങനെയുള്ള ആളല്ല..”

ചിരിയായിരുന്നു അശ്വതിയുടെ മുഖത്ത് ഇതുവരെ കാണാത്ത ഒരു തരം ഭാവം.

“ഏട്ടനിപ്പഴും അയാളെ വിശ്വാസമുണ്ടോ…?”

“മതി നിർത്ത്..”

“നിർത്താം.. പക്ഷെ ഇനിയുള്ള ദിവസങ്ങൾ ഏട്ടൻ തന്നെ കണ്ടറിഞ്ഞോളൂ.. അങ്ങോട്ടേക്ക് തന്നെയല്ലേ നമ്മൾ പോകേണ്ടത്..”

“അശ്വതി.. എടി..”

അൽപം സ്വരം ഉയർന്ന രീതിയിൽ അവൻ അവളുടെ കയ്യിൽ തട്ടി വിളിച്ചപ്പോഴാണ് അശ്വതി ചിന്തകളിൽ നിന്നുണർന്നത്. വെപ്രാളത്തോടെ അവനെ നോക്കുമ്പോൾ എന്താണ് കാര്യമെന്ന് അവന് മനസിലായില്ല.

“നീ എന്താ ആലോചിക്കുന്നേ..?”

“ഒ.. ഒന്നുമില്ല..”

“ചിലവ് മുഴുവൻ മാധവേട്ടൻ എടുക്കാമെന്ന് പറഞ്ഞോ..?”

“ഉം..”

അശ്വതി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വാതിൽ തുറന്ന് നേഴ്സ് വന്നു. പ്രസാദിന് വേണ്ട മരുന്നും ഇൻജെക്ഷനും നൽകുകയാണ്.

ഈശ്വരാ.. താനെന്തൊക്കെയാണ് ചിന്തിച്ചത്..

അശ്വതിയുടെ കവിളിലേക്ക് വെള്ളം ഊറിയിറങ്ങിയിരുന്നു. വയ്യാതെ കിടക്കുന്ന ഭർത്താവിനോട് പറയേണ്ട വാക്കുകളാണോ ഞാൻ ചിന്തിച്ചത്. മനസ്സിൽ എങ്ങനെയാണ് അത്തരത്തിൽ ചിന്തിക്കാൻ തോന്നിയതെന്ന് ഒരു പിടിയുമില്ല. അയാൾ തന്നെ നേടുമെന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ.

അതാലോചിച്ചു അശ്വതിക്ക് തല പെരുത്തു പോയി. അല്ലെങ്കിൽ ഒരു പക്ഷെ തന്റെ മനസ്സ് പേടിക്കുകയാണ് വരും ദിവസങ്ങളിൽ ഏതു വിധേനെയും മാധവൻ തന്നെ സമീപിക്കുമെന്നും അരുതാത്ത പ്രവർത്തികൾ കാട്ടാൻ മുതിരുമെന്നും. എന്നുവെച്ച് അതിന് വേണ്ടി തന്റെ മനസ്സ് കീഴടങ്ങി തുടങ്ങുകയാണോ..?

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മനസിലുണ്ടാവുന്ന മാറ്റങ്ങൾ പിടികിട്ടാതെ അശ്വതി ഉഴഞ്ഞു. കാരണം അവസാനം മാധവൻ പറഞ്ഞ വാക്കുകളിലെ പ്രഹരണം അവളെ നന്നായി അലട്ടുന്നുണ്ട്. തന്നോടുള്ള ഇഷ്ടം അയാളെ എവിടെ ഏത്തിക്കുമെന്നറിയില്ലെന്നത്.

ഹോസ്പിറ്റൽ ദിവസങ്ങൾ നീങ്ങുകയാണ്. പ്രസാദിന്റെ ചിലവിനായി മാധവൻ അശ്വതിയെ ഏല്പിച്ച പൈസ ഓരോ ദിവസത്തെയും മരുന്നുകൾക്കും ബാക്കി വക ആവിശ്യങ്ങൾക്കും ചിലവായി. പൈസ വാങ്ങാൻ അവൾക്ക് മടിയുണ്ടായിരുന്നില്ല. എല്ലാം നോക്കി കണ്ട് ഒന്നും മിണ്ടാനാവാതെ, കാലനക്കാനാവാതെ കിടക്കുന്ന പ്രസാദ്.

ഹോസ്പിറ്റലിൽ വച്ച് അശ്വതിയോടുള്ള മാധവന്റെ മാന്യമായ പെരുമാറ്റത്തിൽ അവൾക്ക് എന്തെന്നില്ലാത്ത പേടിയും ഉടലെടുത്തു തുടങ്ങി  അതൊരു തരം കബളിപ്പിക്കലാണെന്ന് തോന്നിക്കുന്നുണ്ട്. പക്ഷെ എന്ത് ചെയ്യാൻ..!!

ആ ചിന്തകളോട് മനസ്സ് പൊരുത്തപ്പെടുന്നത് പോലെ.

നാളെ വൈകുന്നേരം പ്രസാദിന് ഡിസ്ചാർജാണ്. ദിവസം നീങ്ങി.

പ്രസാദ് അശ്വതിയെ അരികിലേക്ക് വിളിച്ചു. കാരണം എന്തൊക്കെയോ തരം പേടിയും സംശയങ്ങളും അവന്റെ മനസ്സിലും മുള പൊട്ടിയിരുന്നു. എന്തോ ദീർഘ വീക്ഷണം പോലെ..!

“എടി.. നമുക്കവിടുന്ന് മാറാം..”

“എവിടേക്ക്..?”

“എവിടെയെങ്കിലും..”

“നന്നായിപ്പോയി. ഇങ്ങനെയുള്ള ഏട്ടനെയും കൊണ്ട് ഞാൻ എവിടേക്ക് മാറാനാണ്..?”

അവന് ഉത്തരമുണ്ടായില്ല.

“മുഴുപട്ടിണിയിൽ കിടന്ന് മരിക്കാനോ..? അല്ലെങ്കിൽ തന്നെ അയാൾ നമ്മളെ മാറാൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ..?”

“എന്തെ..?”

“വിടില്ല..”

അത് കേട്ടപ്പോൾ അവന്റെ മുഖം വിളറുന്നുണ്ടായിരുന്നു.

“ഞാൻ ഈ അവസ്ഥയിൽ ആകുമ്പോൾ അയാൾ നിന്നോട് എന്തെങ്കിലും മോശമായി പെരുമാറിയാലോ..?”

“കൊള്ളാം.. ഏട്ടനിപ്പഴാണോ അതിന്റെ പേടി തോന്നിയത്..? കള്ള് കുടിച്ച് ബോധമില്ലാതെയാവുമ്പോൾ തോന്നാറില്ലേ..?”

“പ്ലീസ്.. നീയെന്നെ കുറ്റപ്പെടുത്തല്ലേ..”

“പെടുത്തും.. ഏട്ടനത് കൂടെ സഹിക്കണം. ഈ അവസ്ഥ ഞാൻ ഉണ്ടാക്കിയതല്ല.. ആവുന്നത് പോലെ ഞാൻ എല്ലാം പറഞ്ഞതാണ്. ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല..”

“നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ..?”

“ഞാൻ പിന്നെന്താ വേണ്ടേ..? അതൂടെ പറഞ്ഞു താ..”

ഒന്നും മിണ്ടാനാവാതെ കിടക്കുന്ന പ്രസാദിന്റെ അരികിലായി അവളിരുന്നു.

“സങ്കടപ്പെടുത്താൻ പറഞ്ഞതല്ല.. എന്റെ സങ്കടം കൊണ്ട് പറഞ്ഞതാണ്. ഈയൊരു സാഹചര്യം നമ്മളെ അയാളുടെ അടിമകളാക്കി മാറ്റിയത് പോലെ തോന്നുന്നു.”

“എടി അതിന്..”

പ്രസാദ് എന്തോ പറയാൻ തുടങ്ങുന്ന സമയം മാധവൻ റൂമിലേക്ക് വന്നു. ഡിസ്ചാർജ് ചെയ്ത കടലാസുകളുമായി. അശ്വതിയും പ്രസാദും മാധവനെ നോക്കി.

“ആഹ.. പ്രസാദ് ഉഷാറായാല്ലോ..”

അയാൾ അടുത്തേക്ക് വന്നു.

“കണ്ടോ അശ്വതി. അവനിപ്പോ ഒരു കുഴപ്പവുമില്ല. ഹാപ്പി ആയില്ലേ നീ..?”

അവൾ ദയനീയമായി ചിരിക്കാൻ ശ്രമിച്ചു.

“എങ്കി പിന്നെ നമുക്ക് പോകാം. ബില്ല് എല്ലാം ഞാൻ ക്ലോസ് ചെയ്തിട്ടുണ്ട്. ഇനി അടുത്ത മാസമേ വരേണ്ടു.”

അയാൾ പ്രസാദിനെ നോക്കി പറഞ്ഞു. അവനും എന്ത് പറയണമെന്ന് കിട്ടിയില്ല. അയാളുടെ മര്യാദ നിറഞ്ഞ പെരുമാറ്റത്തിൽ അവൻ ആശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു.

കാറിന്റെ പിൻ സീറ്റിൽ പ്രസാദിനെ ശ്രദ്ധയോടെ ചാരിയിരുത്തി അശ്വതിയും കയറി. ഇളയ കൊച്ചിനെ അവളുടെ കൈകളിലേക്ക് നൽകി ചിന്നുമോളെ കൂട്ടി മാധവൻ മുൻ സീറ്റിൽ കയറി.

വീട്ടിലേക്കുള്ള യാത്ര.

വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന അശ്വതിയെ നോക്കുകയാണ് പ്രസാദ്. കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അവന്റെ മനസ്സിൽ മുള്ളുകൾ പോലെ വന്ന് തറച്ചു. അവളെയും മക്കളെയും അവഗണിച്ച നാളുകൾ, കുടിച്ച് ചൂതാടി നടന്ന നാളുകൾ. മോളെ ഒന്ന് സ്കൂളിൽ പോലും ചേർക്കാൻ താനുണ്ടായില്ല. ഓർക്കും തോറും അവന്റെ കണ്ണുകളിൽ വെള്ളം പൊടിഞ്ഞിരുന്നു.

കാറ് മാധവന്റെ വീട്ടിലേക്ക് കയറി. പ്രസാദും അശ്വതിയും മുഖാമുഖം നോക്കുകയാണ്. മാധവൻ ഇറങ്ങുമ്പോൾ അശ്വതിയും ഇറങ്ങി. ഇളയ കൊച്ചിനെ ചിന്നുമോളെ ഏല്പിച്ച് കാറിൽ തന്നെയിരുത്തി.

“മാധവേട്ട ആരെയെങ്കിലും വിളിക്കണ്ടേ സഹായത്തിന്..?”

പ്രസാദ് ആരാഞ്ഞു.

“എന്തിന്..? നിന്നെ മുറിയിലേക്ക് കിടത്താൻ ഞാൻ തന്നെ ധാരാളം..”

അത് കേട്ടപ്പോൾ അശ്വതിക്കും ആശങ്ക തോന്നി.

“അല്ല മാധവേട്ട.. മുകളിലേക്ക് എത്തണ്ടേ..”

“ഏതിന്റെ മുകളിൽ..? നിങ്ങളിന്ന് മുതൽ താഴെയാ.. എന്റെ കൂടെ..”

അതും പറഞ്ഞ് മാധവൻ അവന്റെ ഭാഗത്തെ ഡോർ തുറന്നു.

പ്രസാദ് തീർത്തും ഞെട്ടിയിരുന്നു. മാധവന്റെ വേറൊരു മുഖം പുറത്ത് വരികയാണോ എന്ന ഞെട്ടൽ.

മാധവൻ അവനെ മയത്തിൽ കൈകളിലേക്ക് ചേർത്തു.

“അശ്വതി, അവന്റെ കാലൊന്ന് തൊട്ടു പിടിച്ചേക്ക്.. തട്ടി പോകേണ്ട..”

പകച്ചു നിൽക്കുകയായിരുന്നു അവൾ. മാധവൻ വീണ്ടും വാക്കുകൾ ആവർത്തിച്ചപ്പോൾ അവരുടെ അടുത്തേക്ക് നീങ്ങി. മുഖത്തോട് മുഖം നോക്കുകയാണ് അശ്വതിയും പ്രസാദും.

“എടി വേഗം..”

മാധവന്റെ നിർബന്ധനയിൽ അവളവന്റെ മുഖത്ത് നിന്ന് നോട്ടമെടുത്തു. അശ്വതിയുടെ സഹകരണത്തോടെ പ്രസാദിനെ മുഴുവനായി അയാൾ കൈകളിൽ എടുത്തു. അവനല്പം വേദന തോന്നിയിരുന്നു. വേറൊന്നും വക വെക്കാതെ അയാൾ അവനെയും എടുത്ത് പടിമ്മൽ കയറി.

“അശ്വതി.. ഈ വാതിൽ തുറക്ക്..”

അങ്കലാപ്പോടെ അവൾ താക്കോലിന് വേണ്ടി നോക്കുകയാണ്.

“എന്താ നീ ചെയ്യുന്നേ..?”

അയാളുടെ ചോദ്യത്തിന് താക്കോൽ എവിടെയെന്ന ഭാവത്തിൽ അവളുടെ നോട്ടം.

“താക്കോൽ ഇവിടെ..എന്റെ അരയിൽ..”

അത് കേട്ടപ്പോൾ അശ്വതി സ്തംഭിച്ചു പോയി. പ്രസാദിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. വരാൻ വേണ്ടി മടി കാട്ടിയ ഭാവത്തോടെ അവളവിടെ തഞ്ചി.

“വന്നെടുക്ക് അശ്വതി.. എന്തായിത്…?”

പ്രസാദിനെയും എടുത്ത് പിടിച്ച് നിൽക്കുന്ന മാധവൻ അമർഷം മുഴക്കി. അശ്വതിക്ക് വേറെ നിവർത്തിയില്ല. മടിയോടെ അവൾ അടുത്തേക്ക് വന്നു. പ്രസാദിനെ നോക്കാൻ അവൾക്ക് അത്യധികം മടി തോന്നി. പക്ഷെ അവനവളെ തന്നെ നോക്കുകയാണ്.  എല്ലാം വീക്ഷിച്ച് ഉള്ളിൽ പുഞ്ചിരിച്ചു കൊണ്ട് മാധവനും.

“മ്മ് എടുത്ത് തുറക്ക്..”

അവൾ പതിയെ മണങ്ങി അയാളുടെ ഷേർട്ട് പൊക്കി മുണ്ടിൽ തിരുകി വച്ച താക്കോൽ തപ്പുകയാണ്. സാരിയുടെ പല്ലു നീങ്ങി അവളുടെ വലത്തേ മുലയുടെ മാംസം മുകളിലേക്ക് അമർന്ന് നിൽക്കുന്ന കാഴ്ച്ച കാണാം. പ്രസാദിനും കാണാം. മാധവന് പതിയെ കമ്പിയായി തുടങ്ങി. പ്രസാദ് നോക്കുമ്പോൾ മാധവന്റെ തിളങ്ങുന്ന കണ്ണുകൾ തന്റെ ഭാര്യയുടെ മാറിലേക്കാണെന്നത് അവന്റെ നെഞ്ച് പിടപ്പിച്ചു. അശ്വതി മുൻപ് തന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നത് പോലെ. അപ്പോഴൊക്കെ അവളുടെ വാക്കുകൾ തള്ളി കഴിഞ്ഞ് ഇപ്പൊ കണ്മുന്നിൽ അതനുഭവിക്കുമ്പോഴാണ് കാഠിന്യം മനസിലാവുന്നത്.

“ഇക്കിളിപെടുത്തല്ലേ പെണ്ണേ…”

അശ്വതിയുടെ പിഞ്ചു വിരലുകൾ വയറിൽ ഉരഞ്ഞതിന്റെ സുഖത്തിൽ ആ നിമിഷങ്ങളെ പൂർണമായും രസിച്ചു കൊണ്ട് അയാൾ പറഞ്ഞു. അശ്വതിക്ക് നല്ല ദേഷ്യം വന്നു. പ്രസാദിനാണെങ്കിൽ നെഞ്ച് പിടയുവാണ്.

കൺവെട്ടത്തിൽ മാധവന്റെ മുണ്ടിൽ ഒരു മുഴപ്പ് പൊങ്ങുന്നത് ശ്രദ്ധിച്ച അശ്വതി വേഗത്തിൽ താക്കോലെടുക്കാൻ ശ്രമിച്ച് നിവർന്നു. മാറിൽ നിന്ന് പല്ലു നീങ്ങിയത് കണ്ട് വേഗത്തിൽ അവളത് നേരെയാക്കി പ്രസാദിനെ ഒന്ന് നോക്കി.

“മ്മ് തുറക്ക്..”

മാധവൻ വീണ്ടും ആഗ്ജ്ഞപിക്കുകയാണ്. വ്യസന്നതയോടെ അവളതനുസരിച്ചു. മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്ന പെണ്ണിന്റെ വിരിഞ്ഞ ബ്ലൗസിന്റെ വട്ടം നോക്കിയാസ്വദിക്കുന്ന സമയം അയാൾ പ്രസാദിന്റെ മുഖവും ഒന്ന് ശ്രദ്ധിച്ചു. അവന്റെ മുഖത്തൊരു അനിഷ്ടം ഉണ്ടായിരുന്നു. അതയാൾക്ക് പിടിച്ചില്ല.

നിന്റെ ഭാര്യ ഇനി മുതൽ എനിക്കുള്ളതാണെന്ന ഭാവമായിരുന്നു മാധവന്.

“എന്താ പ്രസാദേ..?”

ഗൗരവത്തോടെ ചോദിച്ചു. ഒരേ നിമിഷം പേടിയും ഉത്കണ്ഠയും നിറഞ്ഞ പ്രസാദ് ഒന്നുമില്ലെന്ന് തല കുലുക്കി. അശ്വതി വാതിൽ തുറന്ന് കഴിഞ്ഞിരുന്നു. മാധവൻ അവനെയും എടുത്ത് ഉള്ളിലേക്ക് നടന്ന്, ഇടതു ഭാഗത്തെ മുറിയിൽ കയറി ബെഡിൽ കിടത്തി. അതൊക്കെ അയാൾ ആദ്യമേ മനസ്സിൽ കണ്ടതായിരുന്നു. അശ്വതി മക്കളെയും കൂട്ടി പുറകെയെത്തി.

“മുറി എങ്ങനെയുണ്ട് പ്രസാദേ..? ഇവിടെയാ നല്ലത്.. അതാവുമ്പോ എല്ലാർക്കും സൗകര്യമായി..”

അവനൊന്നു ചിരിക്കാൻ ശ്രമിച്ചു.

“കുഴപ്പമൊന്നുമില്ലല്ലോ..”

“ഇ.. ഇല്ല..”

“നല്ലത്,  ഞാൻ ബാക്കി സാധനങ്ങൾ എടുത്തിട്ട് വരാം..”

അതും പറഞ്ഞ് ചിരിയോടെ അയാൾ പുറത്തേക്ക് നടന്നു. അശ്വതി വേഗം അവനരികിൽ എത്തി വിഷമം നിറഞ്ഞ മുഖവുമായി. അതിന്റെ കാരണം അവനറിയാമായിരുന്നു.

“ഏട്ടാ.. ഞാൻ.. അയാള് പറഞ്ഞപ്പോ നിവർത്തിയില്ലാതെയാ..”

അവനവളുടെ കവിളുകൾ തുടച്ചുകൊടുത്തു.

“സാരമില്ല.. എനിക്കറിയില്ലേ നിന്നെ.. മാധവട്ടനും അത് മനപൂർവം ചെയ്തതാകില്ല..”

അവനവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ  കൂടെ സ്വയം ആശ്വസിക്കാനും നിർബന്ധിതനാവുകയാണ്. അശ്വതിയും അത് മറക്കാൻ ശ്രമിച്ചു. എങ്കിലും ഭർത്താവിന്റെ മുന്നിൽ വച്ച് അയാളുടെ അരയിൽ തപ്പിച്ചത് എന്തോപോലെ തോന്നി അവൾക്ക്. തന്നോട് കാണിച്ച മാന്യത ഒരു മുഖം മൂടിയാണെന്നത് പേടിയോടെ മനസിലിരമ്പി.

“കരയല്ലേ.. മക്കള് ശ്രദ്ധിക്കും..”

പ്രസാദിന്റെ വാക്കുകൾ കേട്ട് അശ്വതി കണ്ണുകൾ തുടച്ച് ചിന്നുമോളെ നോക്കി.

ബാക്കി സാധനങ്ങളുമായി മാധവൻ വീണ്ടും പുറകെ എത്തിയിരുന്നു. അശ്വതി എണീറ്റ് വശത്തേക്ക് മാറി.

“ഹല്ല.. നിങ്ങളിവിടെ സെന്റിയും അടിച്ചിരിക്കുവാണോ..? മുകളിലെ വേണ്ടുന്ന സാധനങ്ങൾ ഇങ്ങോട്ട് മാറ്റണ്ടേ..വന്നേ..”

അയാൾ അശ്വതിയെ നോക്കി പറഞ്ഞു. മുഖത്തേക്ക് നോക്കിയതല്ലാതെ അവളൊന്നും മിണ്ടിയില്ല. ചില ഉദ്ദേശങ്ങൾ ചിന്തിച്ചു വച്ചിരുന്ന മാധവൻ അവളെ അവന്റെയടുത്തു നിന്നും മാറ്റാൻ ശ്രമിച്ചു.

“വന്നേ..വന്നേ…”

നിർബന്ധം മുഴക്കിക്കൊണ്ട് അയാൾ പുറത്തേക്കിറങ്ങി. അശ്വതി പ്രസാദിനെ നോക്കുകയാണ്. അവൻ കണ്ണുകൾ ചിമ്മിക്കൊണ്ട് ആംഗ്യ സമ്മതം നൽകി.

“ചിന്നു.. അച്ഛന്റെ കൂടെയിരിക്ക്. അമ്മയിപ്പോ വരാട്ടോ..”

“ആ അമ്മേ..”

ഒന്നൂടെ പ്രസാദിനെ നോക്കി പേഴ്സിൽ നിന്നും അവരുടെ മുറിയുടെ താക്കോൽ എടുത്ത് അവളും പുറത്തേക്കിറങ്ങി. മാധവൻ കോലായിൽ ഉണ്ടായിരുന്നു. അവളങ്ങോട്ട് നീങ്ങി.

“എത്രയാണെടി സമയം.. വിളിച്ചാ വന്നൂടെ നിനക്ക്.?”

പ്രസാദിന്റെയടുത്ത് അവൾ കൂടുതൽ സമയം നിൽക്കുന്നത് അയാൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മാധവന്റെ ഭാവ വ്യത്യാസം അവൾക്ക് ഉൾക്കൊള്ളനായില്ല. ദേഷ്യം വന്നു.

“എന്നെ നോക്കിപ്പേടിപ്പിക്കാതെ ചെന്ന് നിങ്ങടെ റൂം തുറക്ക്..”

ഒന്നും മിണ്ടാതെ അശ്വതി മുൻപിൽ നടന്നു. മാധവൻ പുറകെയും. സ്റ്റെയർ കയറി പോകുന്ന അവളുടെ നിതംബ ഭംഗി തൊട്ടു മുന്നിൽ ഇളകി കളിക്കുകയാണ്. ഇതെല്ലാം ഇനിയെന്റെ കൈപ്പിടിയിൽ ഒതുങ്ങാൻ പോകുന്നതനാല്ലോ എന്ന ചിന്ത അയാളെ മദോന്മാത്തനാക്കി. അവളെയൊന്ന് കെട്ടിപിടിക്കാനും ചുംബിക്കാനും കൊതി മൂത്തു. നേരായ വഴിക്ക് അവളൊരിക്കലും തരില്ല. പ്രസാദിന് എഴുന്നേൽക്കാൻ പറ്റാത്ത ഈ കാലയളവിൽ എങ്ങനെയെങ്കിലും സ്വന്തമാക്കിയേ പറ്റു. അവസരമാണ്.. വലിയ അവസരം…!

അശ്വതി മുറി തുറന്ന് കയറിയതിനു പുറകെ മാധവനും ഉള്ളിലേക്ക് കയറി.

“എടുത്തോ എടുക്കാനുള്ളതൊക്കെ.. ഇനി നീ താഴെയാ എന്റെ കൂടെ..”

വീണ്ടും വീണ്ടും അവളെ ദേഷ്യം വരുത്തിച്ചു സങ്കടപ്പെടുത്താനാണ് അയാൾക്ക് തോന്നിയത്  കാരണം അത്തരത്തിൽ ഒരു സന്തോഷ ഉത്തേജനമാണ് അയാൾക്ക് തോന്നിക്കൊണ്ടിരിക്കുന്നത്. കിട്ടുമെന്ന് ഉറപ്പാക്കുമ്പോൾ പൂച്ച എലിയെ ഇങ്ങനെ കളിപ്പിക്കുന്നത് പോലെ..

ഒന്നും മിണ്ടാതെ അശ്വതി ബെഡ്റൂമിലേക്ക് കടന്നു. പുറകെ അയാളും. അവൾക്കതിഷ്ടപ്പെട്ടില്ല.

“ഞാൻ എടുത്തോളാം..” അവളല്പം ദേഷ്യത്തോടെ പറഞ്ഞു.

“അപ്പോ ഞാൻ സഹായിക്കണ്ടേ..?”

“വേണ്ട..”

“എങ്കി വേണ്ട.. ഞാൻ ഇവിടെ നിന്നെ നോക്കിയിരിക്കാം..”

അയാൾ ബെഡിലിരുന്നു കൊണ്ട് പറഞ്ഞു. അശ്വതിയുടെ മുഖം ദേഷ്യം വന്നു തുടുത്തു.

“എന്തിനാടി പല്ലിറുമുന്നത്. നിൻറെ സൗന്ദര്യത്തെ പുകഴ്ത്തിയതല്ലേ..”

“മതി നിർത്ത്…!!”

“എന്തേ എന്തു പറ്റി…?”

അയാൾ എഴുന്നേറ്റു.

“എന്നെ പുകഴ്ത്തേണ്ട ഒരവിശ്യവും നിങ്ങൾക്കില്ല..”

“ഉണ്ട്. നീ എന്റേതാണ്..”

മാധവൻ അടുത്തേക്ക് കാലെടുത്തു വച്ച് കൊണ്ട് പറയുമ്പോൾ അവൾക്ക് പേടി തോന്നി.

“ഞാനൊരു പാവമാണ് അശ്വതി .. നിയെന്നെ സ്നേഹിച്ചാൽ മനസിലായിക്കോളും..”

“അതൊരിക്കലും നടക്കില്ല…”

മാധവൻ വീണ്ടും അടുത്തേക്ക് വരികയാണെന്ന ബോധം അവളുടെ കാലുകളെ വിറപ്പിച്ചു. പുറകിലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ ചുമരിൽ തട്ടി നിന്നു. നെഞ്ചിടപ്പ് കൂടി. എതിർത്ത് പറയാനുണ്ടായിരുന്ന ശക്തി അയാൾ അടുത്തെത്തിയപ്പോഴേക്കും തളർന്ന് പോയത് പോലെ. കണ്ണുകളിൽ വെള്ളം നിറയുന്നു.

“ഞാൻ നിന്നോട് പറഞ്ഞതാണ്.. എന്നേക്കാൾ ഇഷ്ടമാണ് എനിക്ക് നിന്നെ. കാൽ കാശിനു ഗതിയില്ലാത്ത നിന്റെ ഭർത്താവിനെ രക്ഷിച്ചത് അവനോടുള്ള ഇഷ്ടമാണെന്ന് നീ കരുതിയോ..?”

അവൾക്കതൊരു നടുക്കമായിരുന്നു. പേടിയോടെ പ്രതീക്ഷിച്ചതെന്തോ നടക്കാൻ പോവുകയാണെന്ന തോന്നൽ.

മാധവൻ അവളുടെ വളരെ അടുത്തായി എത്തിയിരുന്നു. വെള്ളം പൊടിയുന്ന കണ്ണുകളുമായി മുഖം ഉയർത്തി നോക്കേണ്ടി വന്നു അവൾക്ക്. അപ്രതീക്ഷിതമായി അയാൾ അവളുടെ അരക്കെട്ടിലൂടെ കൈ കടത്തി ഇടുപ്പിൽ പിടിച്ച് ശരീരത്തിലേക്കടുപ്പിച്ചു.

“ഹ്.. വിട്.. വിട്…”

അയാളുടെ നെഞ്ചിൽ കുത്തിക്കൊണ്ട് ഏങ്ങലോടു കൂടിയ സ്വരത്തിൽ കൂതറാൻ ശ്രമിക്കുകയാണവൾ. അയാൾ ഒന്നൂടെ പിടിമുറുക്കി അവളുടെ എതിർക്കുന്ന വലം കൈ ബലമായി പിടിച്ചു വച്ചു. അവൾക്കൊന്നനങ്ങാൻ പോലുമായില്ല.

“നിന്റെ ഒരു ശ്രമവും ഇവിടെ വിലപോവില്ല. ഇതാ ഇവിടെ, ഇപ്പൊ ഈ ബെഡിൽ വച്ച് നിന്നെയെനിക്ക് നേടാം. അതല്ല എനിക്ക് വേണ്ടത്.. നിനക്കും..”

അവളുടെ കണ്ണുകളിൽ നിന്നും കുടുകുടാ വെള്ളം താഴെക്കിറങ്ങി. ശരീരം തളരുന്നത് പോലെ. ബോധം മറയുമെന്ന അവസ്ഥ.

“ദാ ഇപ്പോഴും നിന്റെ മാറിടങ്ങൾ എന്റെ ദേഹത്തു മുട്ടിയിട്ടില്ല. നീയൊരു നല്ല പെണ്ണാണ് അശ്വതി. നിന്നെയെനിക്ക് വേണം. പിടിവാശികൾ ഒക്കെ കളഞ്ഞു സ്വയം ഒന്നാലോചിക്ക്. റാണിയായി നിനക്കും നിന്റെ മക്കൾക്കും ഇവിടെ കഴിയാം. വെപ്പട്ടിയായിട്ടല്ല.. എന്റെ ഭാര്യയായി…”

അതും പറഞ്ഞ് അയാളവളുടെ മാദകമുണർത്തുന്ന ചുണ്ടുകളിലേക്ക് മുഖം അടുപ്പിച്ചപ്പോൾ അവൾ വേഗം മുഖം വെട്ടിച്ചു. മാധവന്റെ ചുണ്ടുകൾ അവളുടെ ഉപ്പ് രസം പുരണ്ട തുടുത്ത കവിളുകളിൽ അമർന്നു. ബലമായി തള്ളി മാറ്റാൻ ശ്രമിച്ചിട്ടും അവൾക്കതിനായില്ല. ഏങ്ങി നിന്നു.

ആഞ്ഞു ചുംബിച്ച് അവളുടെ മണവും നുകർന്ന ശേഷം പതിയെ വിട്ട് പുറകിലേക്ക് മാറി. അപമാനവും സങ്കടവും കൊണ്ട് അശ്വതി പൊട്ടിക്കരഞ്ഞു പോയി. ശ്വാസമെടുക്കാൻ പോലുമാവാതെ കൈകാലുകൾ ബലം ക്ഷയിച്ചു.

“ഹൊ.. ഇതാണ് ഈ പെണ്ണുങ്ങളുടെ കാര്യം.. കരയുന്നോ..? കരയാനും മാത്രം ഞാനൊന്നും ചെയ്തില്ലല്ലോ..”

“ചുമ്മാ കരഞ്ഞു സംഗതി വഷളാക്കേണ്ട..വേറൊന്നും ഇവിടെ നടന്നിട്ടില്ല.. വേഗം വേണ്ടുന്ന സാധനങ്ങൾ എടുക്ക്.. അവൻ തിരക്കും..”

മാധവന്റെ വാക്കുകളൊന്നും കേൾക്കാനാകാതെ ചുമരിനോട് ചാർന്ന് താഴെക്കിരുന്നു പോയി പെണ്ണ്.

“പേടിക്കേണ്ട.. ബലമായി ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. ഞാൻ ആവിശ്യപ്പെടുന്നത് നിന്റെ സ്നേഹം മാത്രമാണ്.. എല്ലാത്തരത്തിലും..!!”

നിമിഷങ്ങളോളം മൗനം പിടിമുറുക്കിയ റൂമിലെ അന്തരീക്ഷത്തിൽ അശ്വതിയുടെ വിതുമ്പുന്ന സ്വരം മാത്രം കേൾക്കാം. അയാൾക്ക് ദേഷ്യം വന്നു.

“അശ്വതി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. വേണ്ടുന്ന സാധനങ്ങൾ എടുക്ക്.. വേഗം..

പ്രസാദ് ഇപ്പൊ നിന്നെ അന്വേഷിക്കുന്നുണ്ടാവും.. എത്ര നേരമായി വന്നിട്ട്..”

എത്ര പറഞ്ഞിട്ടും ഒന്നനങ്ങാതെ വിതുമ്പിക്കൊണ്ടിരുക്കുകയാണ് പെണ്ണ്. മാധവന്റെ ക്ഷമ നശിച്ച് ഒച്ചയിട്ട സമയം അവളൊന്ന് പേടിച്ചു.

സങ്കടം വന്ന് കലങ്ങിയ കണ്ണുകളുമായി അവളയാളെ നോക്കി പതിയെ എണീറ്റു. അപ്പോഴും കാലുകൾ നിലത്തുറക്കുന്നില്ല. ചെറുപ്പത്തിലേപ്പേഴോ ഉണ്ടായ ട്രോമയുടെ അവശേഷിപ്പുകൾ മനസ്സിലേക്ക് വന്നു. അയാൾ വീണ്ടും എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ ചിലപ്പോൾ അവളുടെ ബോധം പോയേനെ.

“മ്മ്.. വേഗം..”

മാധവൻ വീണ്ടും ശബ്ദിച്ചു. ഇത്രക്ക് അപമാനം സഹിച്ച ദയനീയവസ്ഥ അശ്വതിയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പാതി ചിമ്മുന്ന കണ്ണുകളിലെ വെള്ളം നിയന്ത്രിക്കാനാവാതെ അവൾ ഓരോ സാധനങ്ങളായി എടുക്കാൻ തുടങ്ങി. അത് നോക്കികാണുകയാണ് മാധവൻ.

അയാളും കൂടെ സഹായിച്ച് തുണിമണികളും സാധനങ്ങളൊക്കെ എടുത്ത് അശ്വതി അയാളോടൊപ്പം താഴെക്കിറങ്ങി. ദേഷ്യം മുഴുവൻ പ്രസാദിനോടായിരുന്നു. തന്നെയീ അവസ്ഥയിൽ കൊണ്ടെത്തിച്ച ഭർത്താവിനോട്. തുണികളുമായി മുറിയിൽ വന്ന് ഒരൊറ്റേറായിരുന്നു. വാതിൽ ലോക്ക് ചെയ്ത് തറയിലിരുന്ന് കരയുകയാണ്. തന്റെ മുന്നിൽ വാതിലടഞ്ഞ നിമിഷം മാധവന് ഇളിഭ്യനായി തോന്നി.

“അശ്വതി… എടി.. അശ്വതി..”

നേരാവണ്ണം ഒന്നെഴുന്നേൽക്കാൻ പോലുമാവാതെ പ്രസാദ് അവളെ കുറേ വിളിച്ചു. ചിന്നുമോൾ അവളുടെ അടുത്തേക്ക് വന്നു.

മുഖമുയർത്തി മകളെ കെട്ടിപിടിച്ച് കൊണ്ട് വീണ്ടും കരഞ്ഞു. നെഞ്ച് നീറുന്ന അവസ്ഥ. വീട്ടിലെത്തി കിട്ടേണ്ട താമസം മാധവൻ ഇത്ര മോശമാകുമെന്ന് അവളൊരിക്കിലും കരുതിയില്ല. ഇങ്ങനെയാണെങ്കിൽ ഒന്ന് പ്രതിരോധിക്കാൻ പോലും തനിക്കാവില്ലേയെന്ന് ഭയമായി.

കാരണമറിയാതെ ആശങ്കകുലനായി കിടക്കുന്ന പ്രസാദിന്റെ നെഞ്ചാളുകയാണ്. അവളെണീറ്റില്ല. ഭക്ഷണം പോലും കഴിക്കാൻ തോന്നാതെ രാത്രി സമയങ്ങൾ നീങ്ങി.

പിറ്റേ ദിവസം രാവിലെ, യാന്ത്രികമായ ഭാവത്തോടെ അടുക്കളയിലെ ഏകാന്തതയിൽ കണ്ണ് നട്ടിരിക്കുകയാണ് അശ്വതി. സങ്കടം വരുമ്പോൾ ഏകാന്തതയെ ആശ്രയിക്കുന്ന പതിവ്.

അശ്വതിയെ തേടിയെത്തിയ മാധവൻ അവരുടെ തുറന്നിട്ട റൂമിനു മുന്നിലെത്തി. ഉള്ളിൽ പ്രസാദും കൊച്ചുങ്ങളും ഉറക്കത്തിലാണ്.

മാധവനൊരല്പം പേടിയായി. അവളെ അന്വേഷിച് ഓരോ മൂലയും പരതി അടുക്കളയിൽ എത്തിയപ്പോൾ ഒരു ദീർഘശ്വാസം വിട്ടു.

“അശ്വതി..”

“അശ്വതി..”

വിളി കേട്ട് ഞെട്ടികൊണ്ടവൾ എഴുന്നേറ്റു. മാധവനോടുള്ള വെറുപ്പ് മാറിക്കൊണ്ട് വരുന്നിടത്ത് ഇന്നലെയുണ്ടായ സംഭവം അവളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പൊ അയാളുടെ മുഖം കാണുന്നതേ അങ്ങേയറ്റം വെറുപ്പായി മാറി.

“അശ്വതി.. സോറി.. എന്നോട് ക്ഷമിക്ക്.. ഇനി അങ്ങനെ ഉണ്ടാവില്ല… പ്ലീസ്..”

അയാളെ നോക്കുന്ന അവളുടെ കണ്ണുകൾ ചുവന്ന് തുറിച്ചിരുന്നു.

“നിർത്ത്… നിങ്ങളെ ഞാൻ അന്നേ മനസിലാക്കിയതാണ്. പക്ഷെ ഇടക്ക് എനിക്ക് തെറ്റി. കാമ ഭ്രാന്തൻ..!!”

വായിൽ വന്ന തുപ്പല് അവളവിടെ തുപ്പി.

“അങ്ങനെയല്ല അശ്വതി..”

മാധവൻ അടുത്തേക്ക് വരാൻ തുനിഞ്ഞപ്പോൾ അവൾ അലറി.

“അടുത്തേക്ക് വരേണ്ട….!!!”

മാധവന്റെ കാലുറച്ചില്ല. അവിടെ നിന്നു പോയി.

“ചത്താലും ഞാൻ നിങ്ങൾക്ക് വഴങ്ങുമെന്ന് കരുതേണ്ട.. വൃത്തികെട്ടവനെ…”

കലി പൂണ്ട പെണ്ണിന്റെ ഉറച്ച സ്വരം..!

അശ്വതിയിപ്പോ ഉഗ്ര രൂപം പൂണ്ടിരിക്കുകയാണെന്ന് മനസിലാക്കിയ മാധവൻ പതിയെ പിൻ‌വലിഞ്ഞു. പൊട്ടിക്കരയുകയാണ് അവൾ. ജീവിതം തന്നെ കൈവിട്ടത് പോലെ.

കവിളിൽ ഒരുമ്മ നൽകിയതിനാണ് അവളിങ്ങനെ കിടന്ന് ചീറുന്നതെന്ന കാര്യം മാധവനെ വല്ലാതെ ചൊടിപ്പിച്ചു. ഞാനെന്തോ അവളെ പീഡിപ്പിച്ചത് പോലെ.

അരിശം അടക്കാനാവാതെ മാധവൻ തിരികെ നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ കുളിച്ചു കുട്ടപ്പനായി പുറത്തേക്കിറങ്ങി.

അശ്വതിയുടെ ചുറ്റിലും ഏകാന്തത നിറഞ്ഞ സമയം നീങ്ങുകയാണ്. മക്കളെ കുറിച്ചോർത്തപ്പോൾ കരഞ്ഞു തളർന്ന കണ്ണുകളുമായി അവൾ എഴുന്നേറ്റു. മുഖം തുടച്ച് ബാത്‌റൂമിലേക്ക് നടന്നു.

ശരീരത്തിലേക്ക് വീഴുന്ന തണുത്ത വെള്ളം മനസ്സിന്റെ പൊള്ളൽ അണക്കുന്നില്ല.

വൃത്തികെട്ടവൻ..!

അയാളുടെ ആശകളും ഉദ്ദേശങ്ങളും കൃത്യമായി അറിയാമെങ്കിലും ഈയൊരാവസ്ഥയിൽ അവസരം പോലെ മുതലാക്കാൻ ശ്രമിക്കുന്നത് അവൾക്ക് ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല. പക്ഷെ ചിന്തിച്ചിട്ടുണ്ട് അയാൾ എപ്പഴെങ്കിലും തന്നോട് ഇതുപോലെ പ്രവർത്തിക്കുമെന്ന്. പക്ഷെ അപ്പോഴൊക്കെ ധൈര്യമായി ഭർത്താവ് ഉണ്ടാവുമല്ലോ എന്നൊരു ആശ്വാസമായിരുന്നു. പക്ഷെ പ്രസാദ് വീണ്ടും കുടി തുടങ്ങി ജീവിതം വഷളായി കൊണ്ടിരുന്നപ്പോൾ എല്ലാം കൈവിട്ടു തുടങ്ങി.

ഇപ്പോഴൊന്നങ്ങാൻ പറ്റാതെ കട്ടിൽ കിടക്കുകയാണ് തന്നെ പ്രേമിച്ചു താലി കെട്ടിയ ഭർത്താവ്. അത് കൊണ്ട് മാധവനു മുൻപിൽ കുറച്ചൊക്കെ അടങ്ങാം എന്ന് കരുതിയിടത്താണ് ഒടുക്കത്തെ കാമഭ്രാന്തും കൊണ്ടു വന്നിരിക്കുന്നത്. വൃത്തികെട്ടവൻ.

അവൾക്ക് അരിശം അടക്കാനായില്ല. മനസ്സിലെ ചുട്ടു പഴുക്കുന്ന ചിന്തകളിൽ നിന്ന് രക്ഷയുമില്ല.

ഉച്ച നേരത്താണ് അവൾക്ക് പ്രസാദിനും ചിന്നുമോൾക്കും നല്ല ഭക്ഷണം കൊടുക്കാൻ കഴിഞ്ഞത്. രാവിലെ നേരാവണ്ണം ഒന്ന് കഴിക്കാൻ കിട്ടാതെ വിശന്നു വലഞ്ഞിരുന്നു എല്ലാവരും.

അവൾ ഭക്ഷണവുമായി മുറിയിലേക്ക് വന്നു. പ്രസാദ് പരിഭവം പറഞ്ഞിരുന്നില്ല. അവന്റെ മുന്നിൽ കാര്യങ്ങൾ വിട്ടുകൊടുക്കാനും അവൾ തീരുമാനിച്ചിരുന്നില്ല.

അയാൾക്കിന്നലെ കേറിപ്പിടക്കാൻ ധൈര്യം കിട്ടിയെങ്കിൽ നാളയത് പലതിലേക്കും നീളും. മാധവന് തന്നോടുള്ള ആഗ്രഹം ഏട്ടനെ അറിയിക്കുക തന്നെയാണ് വേണ്ടത്. മുൻപും പലയാളുകളും തന്നെ ഇതുപോലെ സമീപിച്ചിട്ടും ഏട്ടനത് മനസിലാക്കിയിട്ടില്ല.

അശ്വതി അവന് ഭക്ഷണം നൽകി തുടങ്ങി.

“അച്ചൂ..”

“മ്മ്..”

“എന്തു പറ്റി..? ഇന്നലെ നീയെന്തിനാ കരഞ്ഞത്…?”

“ഒന്നുമില്ല..”

“ഒന്നുമില്ലെന്നോ..?”

“നീ സാധനങ്ങൾ എടുക്കാൻ പോയിട്ട് എത്റ വൈകിയാ വന്നത്.. എന്തു പറ്റി പറയ്..”

“അതേട്ടൻ അറിയേണ്ട..”

“പിന്നേ.. ഞാനറിയണ്ടേ..?”

“ഇതിനു മുൻപും ഒന്നും അറിയാൻ ശ്രമിച്ചിട്ടൊന്നുമില്ലല്ലോ.. പിന്നെന്താ ഇപ്പൊ..?”

“എടി നീയെന്നെ തീ തീറ്റിക്കല്ലേ..”

“അല്പമൊക്കെ തിന്ന്.. എന്നാലേ ഞാൻ അനുഭവിക്കുന്നത് എന്താണെന്നൊക്കെ മനസ്സിലാവൂ..”

“മാധവേട്ടൻ.. മാധവേട്ടൻ നിന്നോട് എന്തെങ്കിലും മോശമായി പെരുമാറിയോ..?”

“പെരുമാറിയെങ്കിൽ… ഏട്ടന് അയാളോട് ചോദിക്കാൻ ധൈര്യമുണ്ടോ..?”

അവനൊന്നും മിണ്ടാനായില്ല. ഉണ്ടാവുമെന്ന് പറയുമെന്ന് കരുതിയ അശ്വതിക്ക് അവന്റെ മൗനം ഞെട്ടലാണുണ്ടാക്കിയത്. അവസ്ഥ മനസിലാക്കുന്നുണ്ടെങ്കിലും ഒരാശ്വാസ വാക്ക് അവൾ പ്രതീക്ഷിച്ചു. പക്ഷെ ഉണ്ടായില്ല. കാലിന്റെ ഓപ്പറേഷൻ കഴിഞ്ഞത് തന്നെ അയാളുടെ കാരുണ്യം. പിന്നെന്തു മിണ്ടാൻ.

“ഒന്ന് മിണ്ടാനില്ലല്ലോ.. അപ്പോ പിന്നേ ഒന്നുമറിയേണ്ട..”

സങ്കടത്തോടെ അവന് ഭക്ഷണം കൊടുത്ത് കഴിഞ്ഞ് അവളെഴുന്നേറ്റു. ആ അവസ്ഥ പ്രസാദിന്റെ മനസ്സിനെയും പൊള്ളിച്ചു.

“കുറച്ച് കഴിഞ്ഞ് കുളിക്കാം..”

റൂമിൽ നിന്നിറങ്ങുന്നതിനു മുൻപ് പറഞ്ഞ്, അവൾ കിച്ചണിലേക്ക് നടന്നു. അന്തം വിട്ടത് പോലെയായിരുന്നു പ്രസാദിന്റെ ഇരിപ്പ്. എല്ലാത്തിന്റെയും കാരണക്കാരൻ ഞാൻ തന്നെയാണെന്ന സത്യം അവനെ കീറി മുറിച്ചു.

രാത്രി ഒൻപതു മണിക്കാണ് മാധവൻ എത്തിയത്. നിവർത്തിക്കേട് കൊണ്ട് വാതിൽ തുറന്ന് കൊടുക്കാൻ അശ്വതിക്ക്‌ പോവേണ്ടി വന്നു. അതിൽ മാധവന് അതിയായ സന്തോഷമായി.

“അശ്വതി..”

വിളിക്ക് ചെവി നൽകാതെ അവൾ മുറിയിലേക്ക് പോയി കതകടച്ച് കുറ്റിയിട്ടു. എളിഭ്യനായി നിൽക്കുന്ന മാധവന് വളരെ വേഗത്തിൽ വിഷമവും വന്നു. അത്ര വരെ തന്നോട് മിണ്ടുവെങ്കിലും ചെയ്യുന്ന പെണ്ണായിരുന്നു. ഇപ്പൊ അതും ഇല്ലാതാക്കി. അശ്വതി വഴങ്ങുമെന്ന് കരുത്തിയിടത്ത് അയാൾക്ക് തെറ്റി. പക്ഷെ വഴങ്ങിപ്പിച്ചല്ലേ മതിയാവു.

ദിവസങ്ങൾ സമാന്തരമായി നീങ്ങുമ്പോൾ പൂച്ചയെ കാണാതെ ഒളിക്കുന്ന എലിയെ പോലെ പമ്മുകയാണ് അശ്വതി. മാധവന് മുഖം കൊടുക്കുന്നത് പോയിട്ട് നിഴൽ വെട്ടത്ത് പോലും അവൾ വന്നില്ല. ചിന്നുമോളെ സ്കൂളിലേക്ക് അയക്കാനും നിന്നില്ല. അവളുടെ ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാക്കുന്ന പ്രെഷർ മാധവന് ഒട്ടും താങ്ങാനായില്ല. അവളോടൊന്ന്ശെരിക്ക് സംസാരിക്കാൻ സാഹചര്യം കിട്ടാത്ത വിധം ബിസിനസ്സ് കാര്യങ്ങളും ഇടയിലുണ്ട്.

പക്ഷെ പെടക്കുന്ന മത്തി മുന്നിൽ വച്ചിട്ട് നാവ് നുണഞ്ഞിരിക്കാൻ തയ്യാറല്ലായിരുന്നു മാധവൻ. രാവിലെ അവൾ അടുക്കളയിൽ പണിയെടുക്കുന്ന സമയത്ത് അയാൾ വന്നു.

“അശ്വതി..”

വിളി കേട്ടിട്ടും അവൾ നോക്കിയില്ല. കാലെടുത്തു വെക്കാൻ നോക്കിയതും അശ്വതിയുടെ ശബ്ദം ഉയർന്നു.

“അടുത്തേക്ക് വരേണ്ട..”

അയാൾ സ്തംഭിച്ചു പോയി. അവിടെ തന്നെ നിന്നു.

“നീയെന്നോട് ക്ഷമിക്ക്. അരുതാത്തതാണ് ഞാൻ ചെയ്തത്.  ഞാനതിൽ ക്ഷമ ചോദിക്കുന്നു..”

“എനിക്കൊന്നും കേൾക്കേണ്ട..”

“പ്ലീസ്‌..”

“നിങ്ങൾ ഇങ്ങനെ ഓരോന്ന് ചെയ്യും എന്നിട്ട് ക്ഷമ ചോദിക്കും. എന്തിനാണ് എന്നോട് ഇങ്ങനെ..?”

“ഞാനൊരു ഉമ്മ തന്നതിനാണോ നിനക്ക് ദേഷ്യം..?”

അവൾ അയാളെ കണ്ണുകൾ കൂർപ്പിച്ചു നോക്കി.

“ശെരി ഞാൻ നിന്റെ അടുത്ത് വരുന്നില്ല. നിന്നെ ആഗ്രഹിക്കുന്നില്ല പോരെ..?

നീ എത്ര ദിവസമായി ചിന്നുവിനെ സ്കൂളിൽ അയച്ചിട്ട്..? അവളെ ഇനി പഠിപ്പിക്കുന്നില്ലെന്നാണോ തീരുമാനിച്ചത്..?

എന്നോടുള്ള ദേഷ്യം എനിക്ക് എനിക്ക് മനസിലാവും. നീ കൊച്ചിനെ സ്കൂളിലേക്ക് അയക്കണം..”

അതും പറഞ്ഞ് അയാൾ തിരികെ നടന്നു. അശ്വതിക്ക് സങ്കടം വന്നു. ചിന്നുമോളെയോർത്ത്..!

അടുത്ത ദിവസം മുതൽ മാധവനും അവളുടെ അടുത്തേക്ക് പോയില്ല. കുറച്ച് വിട്ടു നിന്നാൽ എന്തെങ്കിലും ആവിശ്യം പറഞ്ഞ് അവളടുത്തു വരുമെന്ന് കരുതി. പക്ഷെ അതിലും അവൾ വിട്ടു വീഴ്ച നടത്തിയില്ല.

മൂന്ന് ദിവസങ്ങളോളം ചിലവഴിച്ച് ബിസിനെസ്സ് കാര്യങ്ങളൊക്കെ ഒരു വിധം തീർത്ത് തക്കം പാർത്തിരിക്കുകയാണ് മാധവൻ.

രാവിലെ, പുറത്ത് പത്രം വായിക്കാനിരിക്കുമ്പോൾ അശ്വതി ചിന്നുമോളെ സ്കൂളിലേക്ക് അയക്കുന്നത് കണ്ട് മാധവന് സന്തോഷം തോന്നി. തിരിച്ചു കയറുമ്പോൾ അവളെ വിളിച്ചു. കേൾക്കാത്തത് പോലെ നടിച്ച് നടക്കാനൊരുങ്ങുമ്പോൾ അവളുടെ കയ്യിൽ പിടിച്ചു. പൊടുന്നനെ അവളത് തട്ടി മാറ്റി ദേഷ്യത്തോടെ നോക്കി.

“പ്ലീസ്..”

അയാൾ ദയനീയമായി പറഞ്ഞു.

“നിങ്ങളുടെ ഒരടവും എന്റടുത്തു വേണ്ട..”

“അടവല്ല..നീയെന്നെ കണ്ടഭാവം നടിക്കാതെ പോകുന്നത് മനസ്സ് താങ്ങുന്നില്ല. നിന്നോട് അത്രക്ക് ഇഷ്ടമുള്ളത് കൊണ്ടല്ലേ.. അത് വലിയ തെറ്റാണോ..?”

“വേറൊരാളുടെ ഭാര്യയെ സ്നേഹിക്കുന്നത് തെറ്റ് തന്നെയാണ്. എനിക്ക് ഭർത്താവും കൊച്ചുങ്ങളുമുണ്ട്. അത് മറക്കരുത്.”

“പ്രസാദിനെക്കൊണ്ട് നിനക്ക് എന്തെങ്കിലും കാര്യം ഉണ്ടായിട്ടുണ്ടോ..?”

മാധവൻ അൽപം ദേഷ്യത്തോടെ ചോദിച്ചു.

“മതി നിർത്ത്..”

അയാളുടെ വാക്കുകൾ തീർത്തും അവഗണിച്ചു കൊണ്ട് അവൾ ഹാളിലേക്ക് നടന്നു. മാധവന് നല്ല ദേഷ്യം വന്നു.

“നീയെന്ത് കാര്യത്തിനാണ് ഇപ്പോഴും ഇങ്ങനെ ദേഷ്യം കാണിച്ചു നടക്കുന്നത്.. ഞാനൊന്ന് ഉമ്മ വച്ചതിനോ..?”

ഉച്ചത്തിൽ സംസാരിച്ചു കൊണ്ടയാൾ പുറകെ വന്നപ്പോൾ അശ്വതി ഞെട്ടിപ്പോയി. പ്രസാദ് കിടക്കുന്ന മുറി തുറന്നിട്ടുമാണുള്ളത്. ദയനീയമായി അവൾ തിരിഞ്ഞു നോക്കി.

“പറയ്…!!!”

“പ്ലീസ്.. ഒന്ന് മെല്ലെ സംസാരിക്ക്.. പ്രസാദേട്ടൻ കേൾക്കും..”

“കേൾക്കട്ടെ.. അവനെക്കൊണ്ട് നിനക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. വെറുതെയൊരു ഭർത്താവിന്റെ പദവി അലങ്കരിക്കാൻ എന്തിനാണവൻ..?”

അശ്വതി ആകെ വിളറി. പ്രസാദേട്ടൻ കേൾക്കെ ഇത്തരത്തിലുള്ള നീക്കം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.

“പ്ലീസ് ഞാൻ കാല് പിടിക്കാം..”

മുറിയിലേക്കും മാധവനെയും നോക്കി കൊണ്ട് അവൾ കെഞ്ചി.

“വേണ്ട.. നിനക്ക് എന്നോടുള്ള ദേഷ്യം മാറ്റണം. കുടിച്ച് കാല് പൊട്ടിച്ച നിന്റെ ഭർത്താവിനെ ഇവിടെ എത്തിച്ചതും മോള് സ്കൂളിൽ പോകുന്നതുമൊക്കെ എന്റെ പണം കൊണ്ടാണ്. നിങ്ങൾ ഇവിടെ താമസിക്കുന്നത് പോലും. അത്കൊണ്ട് നിന്നെയെനിക്ക് ഉമ്മ വെക്കാം എന്തു ചെയ്യാം…മനസ്സിലായോ..?”

പറഞ്ഞ് നിർത്തി ദേഷ്യത്തോടെ അയാൾ റൂമിലേക്ക് നടന്നു. എന്ത് ചെയ്യണമെന്നറിയാതെ ആ നിമിഷത്തിൽ പകച്ചു പോയിരുന്നു അവൾ. തുറന്നു കിടക്കുന്ന മുറി നോക്കി കണ്ണിൽ വെള്ളം വന്നു. പതിയെ അങ്ങോട്ടേക്ക് നീങ്ങി. ദയനീയമായി പ്രസാദും വാതിൽക്കൽ നോക്കി കിടക്കുകയാണ്. അത് കണ്ട് അവളുടെ നെഞ്ചിടറി.

“ഏട്ടാ…”

ഇടർച്ചയോടെ വിളിച്ചു കൊണ്ട് അവൾ അവന് നേരെ കട്ടിലിനു താഴെ വന്നിരുന്നു.

“ഏട്ടാ..”

അവൻ കണ്ണുകൾ തുടച്ചു.

“മാധവേട്ടൻ നിന്നോട് മോശമായി പെരുമാറുന്നുണ്ടല്ലേ..”

“ഞാൻ ആവുന്നത് പോലെ പറഞ്ഞതല്ലേ.. ഇവിടുന്ന് മാറാമെന്ന്. ഏട്ടൻ കുടിയിലേക്ക് പോകരുതെന്ന്…”

അശ്വതി എങ്ങലോട് കൂടി ചോദിക്കുകയാണ്. പ്രസാദിന് ഉത്തരമുണ്ടായില്ല. കണ്ണുകൾക്കരികിലേക്ക് വെള്ളം ഊറി വന്നു.

Leave a Comment

Your email address will not be published. Required fields are marked *