ഹോം ← മുൻ ഭാഗങ്ങൾ

അലിയുന്ന പാതിവ്രത്യം 1

 

“ഏട്ടാ.. എന്ത് ചെയ്യുമെനി..?”

കണ്ണീർ വാർന്ന മിഴികളുമായി ഭർത്താവിന്റെ തോളിൽ തലചായ്ച്ചു കൊണ്ടാണ് അശ്വതിയുടെ ചോദ്യം.

ഒന്നും പിടികിട്ടാത്ത മനസ്സുമായി അവളുടെ ചോദ്യത്തിന് മുന്നിൽ പകക്കുകയാണ് ഭർത്താവ് പ്രസാദ്. എന്തുത്തരം പറയണമെന്ന് അവനും അറിയില്ല. ആകെയുള്ളത് മാധവേട്ടൻ തന്ന വാക്കിന്റെ ബലം..! അയാളെ ആണെങ്കിൽ അശ്വതിക്ക് വെറുപ്പും..!

തൊട്ടടുത്തു ഉറങ്ങുകയാണ് അവരുടെ രണ്ടാം ക്ലാസിൽ പഠിക്കുന്ന ചിന്നു മോളും ഒൻപത് മാസം പ്രായമായ മുല കുടി മാറാത്ത മോനും. തന്റെ മക്കളുടെയും അവസ്ഥ ഓർത്ത് അശ്വതിയുടെ കണ്ണുകളിൽ നിന്നും വീണ്ടും വെള്ളമൂറി കവിളുകൾ നനഞ്ഞു. നാലഞ്ച് മാസത്തോളം വാടക കൊടുക്കാൻ പറ്റാതെയായപ്പോൾ ഉടമസ്ഥനും ആളുകളും ഇന്ന് വീട്ടിൽ വന്ന് ഉണ്ടാക്കിയ ബഹളങ്ങളിൽ പേടിച്ചു പോയിരുന്നു അശ്വതി.

“നീ കരയല്ലേ.. നമുക്ക് വഴിയുണ്ടോ ന്ന് നോക്കാം..”

“എന്ത് വഴി..? എല്ലാം അടഞ്ഞില്ലേ..”

“നോക്കാമെടി.. നീ പേടിക്കേണ്ട..”

“നാളെയും വരുമെന്നല്ലേ അയാൾ പറഞ്ഞത്..?”

“അപ്പോഴേക്കും എവിടുന്നെങ്കിലും ഒപ്പിക്കാം..”

അത് കേട്ടപ്പോൾ അവൾക്കല്പം ആശ്വാസം തോന്നി. കേൾക്കുമ്പോഴുള്ള ആശ്വാസം..!

“ഏട്ടാ.. നമുക്ക് ഈ നാട് വിട്ട് പോകേണ്ടി വരുമോ..?”

“എവിടേക്ക്..?”

അതിനവൾക്കും ഒരുത്തരമുണ്ടായില്ല. കാരണം ഈ കഴിഞ്ഞ കാലത്തോളം അത് തന്നെയായിരുന്നു പണി. കുഞ്ഞ് എണീറ്റതിന്റെ ഞരുക്കങ്ങൾ കെട്ട് അവളവന്റെ തോളിൽ നിന്നും മുഖമെടുത്തു.

വാർന്നു നിന്ന കണ്ണീർ തുടച്ച് കളഞ്ഞ് എണീറ്റ് ഇരുകൈകളും ഉയർത്തി മുടി ചുരുട്ടി വെച്ച് മുറുക്കുമ്പോൾ നീല ടോപണിഞ്ഞ കൊഴുത്ത കൈകൾക്കിടയിലെ ഇരു കക്ഷങ്ങളും നനഞ്ഞു കുതിർന്നിരുന്നു. പോരാത്തതിന് ഉഷ്ണ ചൂടുള്ള കാലാവസ്ഥ അസഹ്യം..

“കറങ്ങാത്തൊരു ഫാനും..”

അവൾ പിറുപിറുത്തു.

“പൈസ കൊടുത്താലല്ലെടി നന്നാക്കി തരൂ..”

അവന്റെയുത്തരത്തിനു ചെവി കൊടുക്കാതെ അവൾ നടന്ന് തൊട്ടിലിലുള്ള കുഞ്ഞിനെയെടുത്ത് പാല് കൊടുക്കാൻ തുടങ്ങി.

അശ്വതി പല ജോലികൾക്കും പോയതാണ്. പരമാവധി പിടിച്ചു നിൽക്കാൻ നോക്കിയിട്ടും മുതലാളിമാരുടെയും കൂടെ പണിയെടുക്കുന്നവരുടെയും ചൂഴ്ന്നു നോട്ടവും മോശം സംസാരവും കടുത്തു പോകുന്ന സാഹചര്യങ്ങളിൽ പലയിടത്തും അവൾക്ക് ജോലി തുടരാൻ തടസ്സമുണ്ടായി. ജീവിത പ്രാരാബ്ദമുള്ള പെണ്ണിനെ എളുപ്പത്തിൽ വഴങ്ങിക്കാം എന്നാണ് അവരുടെയൊക്കെ ചിന്ത. സൗന്ദര്യവും ഉണ്ടെങ്കിൽ പിന്നേ പുറകിൽ നിന്ന് ആളുകൾ മാറില്ല. ആ നിമിഷങ്ങളിൽ അവൾ സ്വയം ശപിക്കുമായിരിന്നു.

ഇരുനിറത്തോടെ കാണാൻ സുന്ദരിയാണ് അശ്വതിയെന്ന പ്രസാദിന്റെ ഭാര്യ. സ്വതവേ കൊഴുപ്പുള്ള ശരീരം. മുടി വാർന്നു കെട്ടി ആകൃതിയൊത്ത വിടർന്ന കണ്ണുകളിൽ കരിമഷിയെഴുതിയാൽ സിനിമ നടികളുടെ ചന്തമാണെന്ന് അവളുടെ ചെറുപ്പം മുതൽ കേൾക്കുന്ന സ്തുതി വാക്കാണ്.

അല്പം തടിച്ച് നിൽക്കുന്ന ചുണ്ടുകളിലെ മാദകത്വം കാരണം പതിനെട്ടു കഴിഞ്ഞത് മുതൽ അവൾക്ക് വളരെയധികം ആരാധകരുണ്ടായിരുന്നു. പക്ഷെ കോളേജിൽ പഠിക്കുന്ന സമയം ആർക്കും പിടികൊടുക്കാതെ വീടിനടുത്തു തന്നെയുള്ള പ്രസാദ് എന്ന ചെറുപ്പകാരനുമായി  പ്രണയത്തിലകപ്പെട്ടു.

അതിന് വേണ്ടിയവൻ അഞ്ചാറ് കൊല്ലത്തോളം അവളുടെ പുറകെയും നടന്നിരുന്നു. അവസാനം വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവളവന്റെ കൂടെ ഇറങ്ങി. പഠനത്തിൽ അത്യാവശ്യം മിടുക്കിയായിരുന്ന അശ്വതിക്കുട്ടി കോളേജ് കഴിഞ്ഞതും പ്രസാദുമായി രജിസ്റ്റർ മാര്യേജ് ചെയ്തു.

പക്ഷെ സ്വന്തമായി വീടില്ലാതിരുന്ന പ്രസാദ് അമ്മയുടെ മരണ ശേഷം അവളെയും കൂട്ടി നാട്ടിൽ നിന്നു മാറി. സ്വന്തം വീട്ടുകാരെ ഫേസ് ചെയ്യാൻ മടിയുള്ളത് കൊണ്ട് അവളക്കുമത് ആശ്വാസമായിരുന്നു. നല്ല രീതിയിൽ പോകുന്ന ജീവിതത്തിൽ ദുർഘട സങ്കട കാര്യങ്ങളും കൂട്ടുണ്ട്.

അശ്വതിയെ കെട്ടി സ്വന്തമാക്കിയിട്ടും പ്രസാദ് അവന്റെ കൂട്ടുകെട്ടുകളെയും മദ്യപാനമെന്ന ദുശീലവും വിടാൻ ഒരുക്കമല്ലായിരുന്നു. വീണിടം വിഷ്ണുലോകം എന്നപോലെ കൂട്ടുകെട്ടുകൾ അവനെ തേടി വരും. അവരെ സന്തോഷിപ്പിക്കുന്നതിലും അവൻ ആനന്ദം കണ്ടെത്തിയിരുന്നു. അശ്വതി എത്ര പറഞ്ഞു നോക്കിയിട്ടും അതിനൊരു മാറ്റം ഉണ്ടായിരുന്നില്ല. കയ്യിലെ പൈസ തീരുന്നതും അതുകൊണ്ടാണ്.

വിവാഹ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴാണ് അതിലെത്ര മാത്രം കാരമുള്ളുകൾ ഒളിച്ചു കിടക്കുണ്ടെന്ന് അറിയുക. സ്നേഹം മുൻനിർത്തി വലിയ മോഹങ്ങൾ ഇല്ലാതെ തന്നെയാണ് അവൾ പ്രസാദിന്റെ കൂടെ ഇറങ്ങിയത്. കാരണം അവൾക്കറിയാം ഏത് രീതിയിൽ ജീവിതം മുന്നോട്ട് നീങ്ങുമെന്ന്. പക്ഷെ ഉദ്ദേശിച്ചതിലും കൂടുതൽ കഷ്ടപ്പാടാണ് വന്നു കൊണ്ടിരിക്കുന്നത്. പ്രസാദിന്റെ ഭാഗത്ത്‌ നിന്നായാലും സാഹചര്യങ്ങളിൽ നിന്നായാലും. പക്ഷെ അവൾക്കവനോടുള്ള പ്രണയം മാത്രം മുന്നിൽ നിർത്തി ജീവിക്കാൻ ശ്രമിച്ചു.

അവസാനം പണിയെടുത്ത തുണി ഷോപ്പിലെ മുതലാളി ആരുമില്ലാത്ത തക്കം പാർത്തു പുറകിൽ നിന്ന് കെട്ടിപ്പിടിക്കാൻ ശ്രമം നടത്തിയതിൽ പകച്ചു പോയിരുന്നു അശ്വതി. അതിന് പ്രതിഫലമായി പൈസ ഓഫർ ചെയ്തപ്പോൾ അയാളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ച് അവിടുന്നിറങ്ങേണ്ടി വന്നതാണ്.

ആ സമയം അവൾ രണ്ടാമതും ഗർഭിണിയായി. പിന്നെ ജോലിക്ക് പോയില്ല. അന്നൊക്കെ പ്രസാദിന് മെച്ചപ്പെട്ട പണി ഉണ്ടായിരുന്നു. പ്രസവമൊക്കെ കഴിഞ്ഞ് നല്ല രീതിയിൽ മുന്നോട്ട് പോയി. മാസങ്ങൾ നീങ്ങെ പ്രസാദിന്റെ മുതലാളി ഗംഗാധരൻ ഒരു നാൾ അവന്റെ വാടക വീട്ടിൽ വന്ന ദിവസം എല്ലാം തകിടം മറിഞ്ഞു.

അയാൾക്ക് അശ്വതിയെ പെരുത്തങ്ങു ഇഷ്ടപ്പെട്ടു. ഏതു നേരവും അവളുടെ കാര്യങ്ങൾ തന്നെ അയാൾക്കറിയേണ്ടു. അവസാനം പ്രസാദിന് അതൊരു തലവേദനയായി. രണ്ടു കുഞ്ഞിന്റെ അമ്മയതൊന്നും അയാൾക്ക് കുഴപ്പമില്ല ആൾക്ക് അവളെ കല്യാണം കഴിക്കണമെന്ന്. എത്ര പൈസ വേണമെങ്കിലും തരാമെന്ന് പറഞ്ഞ് പ്രസാദിന് അയാളൊരു തീരാശല്യമായി മാറിക്കൊണ്ടിരിക്കെ അയാളോട് ചൂടായി പ്രശ്നമുണ്ടാക്കി അവനാ ജോലി ഉപേക്ഷിക്കേണ്ടി വന്നു.

പക്ഷെ പിന്നീട് അയാൾ എത്തിയത് പ്രസാദ് ഇല്ലാത്ത സമയം നോക്കി അവന്റെ വീട്ടിലേക്കായിരുന്നു. വാതിൽ ചാരി ഡ്രസ്സ്‌ മാറുന്ന അശ്വതിയുടെ അടുത്തേക്ക് അയാൾ വെറി പിടിച്ച സിംഹത്തെ പോലെ പമ്മി.

ഇത്രവരെയുള്ള ജീവിതത്തിൽ പ്രസാദ് അല്ലാതെ അവളെ ബ്രേസിയർ ഇട്ട് കണ്ട ഒരു വ്യക്തി ഗംഗാധരൻ മാത്രമായിരിക്കും. മോളുടെ സ്‌കൂളിലേക്ക് പോകാനൊരുങ്ങുന്ന അശ്വതി മുന്പിലത്തെ വാതിൽ ലോക്ക് ചെയ്യാൻ മറന്നു. ശബ്ദമുണ്ടാക്കാതെ ഉള്ളിലേക്ക് കയറിയ അയാൾ അവളുടെ റൂമിന്റെ പാതി ചാരിയ വാതിലിന്റെ മറവിലെത്തി. ഡ്രസ്സ്‌ മാറുന്ന അശ്വതിയുടെ മേനിയഴക് കണ്ട് തൊണ്ടയിലൂടെ ഉമിനീർ ഇറങ്ങിയ അയാളുടെ കണ്ണുകൾ കൂർത്തു.

കറുപ്പ് പാവാട പൊതിഞ്ഞ വിരിഞ്ഞിറങ്ങിയ കുണ്ടിയും കാണിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന പെണ്ണ് പുറകിലേക്ക് കയ്യെത്തിച്ച് ബ്രായുടെ ഹുക്കുകൾ ശ്രമകരമായി ഇടുന്ന കാഴ്ച്ച. വിയർത്തു വെമ്പിയ ഗംഗധരന്റെ നെടുവിരിയൻ സാമാനം മുണ്ടിനെ വകയാൻ തുടങ്ങി. ബ്രാ കെട്ടി കഴിഞ്ഞ് ബ്ലൗസ് എടുത്ത് അവൾ അഭിമുഖമായി തിരിഞ്ഞു. പിങ്ക് ബ്രായിൽ നിറഞ്ഞു കവിഞ്ഞ കൊഴുത്ത മുലകളുടെ വലിപ്പം കണ്ട് വായിൽ വിരൽ വച്ച് കുണ്ണയിൽ പിടിച്ചമർത്തുകയാണ് അയാളിലെ കാമഭ്രാന്തൻ.

ബ്രായിൽ ഒതുങ്ങാത്ത മുല മാംസമാണ് അധികവും. അതിങ്ങനെ താലി മാലക്ക് ചുറ്റും കൂടി നിൽക്കുന്ന കാഴ്ച്ച അയാളുടെ നിയന്ത്രണം നഷ്ട്പ്പെടുന്നതായിരുന്നു. ബ്ലൗസിടാൻ കൈകൾ പൊങ്ങിയപ്പോൾ അവളുടെ പാതി നഗ്ന ശരീരം അയാൾ മുഴുവനായി കണ്ടു. ഒരു തുടം വെള്ളം കൊള്ളുന്ന ആഴമുള്ള പൊക്കിൾ ചുഴിയും അതിന് താഴെ ഒരു ചെറു ഹമ്പ് പോലെ കൊഴുപ്പ് തങ്ങിയ അടിവയർ പാവാട കെട്ടിലേക്ക് ഇറങ്ങി നിൽക്കുന്നു.

കുലച്ചു ചാറോലിപ്പിച്ച കുണ്ണ പുറത്തെടുക്കാൻ നേരം കൈമുട്ട് വാതിലിൽ തട്ടി ‘ടപ്’ ന്നൊരു ശബ്ദം വന്നതും ഞെട്ടലോടെ അശ്വതിയുടെ നെഞ്ചാന്തി. വാതിൽ മറവിലേക്ക് നോട്ടം മാറി, തന്നെ ഒളിഞ്ഞു നോക്കുന്നവനെ കണ്ട് പേടിച്ച് ഒറ്റ നിലവിളിയായിരുന്നു. പേടിയോടെ സാരി തുണി എടുത്ത് മാറ് മറക്കുമ്പോൾ അയാൾ ഉള്ളിലേക്ക് വന്നു.

“മോളെ.. ഒച്ച വെക്കല്ലേ…”

“പുറത്ത് പോ..” അവൾ അലറി

“എനിക്ക് മോളെ ഇഷ്ടമാണ് കല്യാണം കഴിച്ചോളാം..”

അവൾ രണ്ടാമതും നിലവിളിച്ചു കൊണ്ട് അയാളുടെ നേരെ ചീറി. സാഹചര്യം അത്ര പന്തിയാകില്ലെന്ന് കണ്ട അയാൾക്ക്‌ ഇറങ്ങിയോടേണ്ടി വന്നു. ഈയൊരു നിമിഷം എന്താണ് സംഭവിച്ചതെന്ന നെഞ്ചിടിപ്പോടെ ബെഡിലേക്ക് വീണ് കമിഴ്ന്നു കിടന്ന് കരയുന്ന അശ്വതിയുടെ വീട്ടിലേക്ക് പുറകിലത്തെ വീട്ടിലെ ചേച്ചി ഓടി വന്നു.

കാര്യങ്ങൾ ഇത്രവരെയായ പ്രസാദിന് ഇനിയും തന്റെ ഭാര്യയെ കൊണ്ട് അവിടെ നിൽക്കുന്നത് അത്ര പന്തിയല്ലെന്ന് മനസിലായി. രായ്ക്ക് രാമാനം അവൻ ഭാര്യേം മക്കളേം കൊണ്ട് നാട് വിട്ടു. അപ്പോഴും അശ്വതിക്ക് ഒരൊറ്റ നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രസാദിന്റെ കൂട്ടുക്കെട്ടും മദ്യപാനവും നിർത്തണമെന്ന്. അതുകൊണ്ടാണ് പലരും അവളെ സമീപിക്കുന്നതെന്ന് അവൾക്ക് മനസിലായതാണ്. ഇനി ഒന്നും ഉണ്ടാവില്ലെന്ന് അവൻ അവൾക്ക് വാക്കും കൊടുത്തു.

പ്രസാദിന്റെ സുഹൃത്തിന്റെ സഹായത്താൽ അവന്റെ അകന്ന ബന്ധു മാധവന്റെ നാട്ടിലെത്തി.

ബിസിനസ്സും ഫിനാൻസും ഷാപ്പും തടിമില്ലുമൊക്കെയായി നാട്ടിലെ പ്രമാണിയായ മാധവൻ..!

ഒരു വാടക വീട് ശെരിയാകുന്നത് വരെ മാധവൻ അവർക്ക് അഭയം നൽകി. കൂടാതെ ചിലവിനുള്ള പൈസയും. ഒരു മാസത്തോളം അവരവിടെ കഴിഞ്ഞു. പക്ഷെ കാര്യങ്ങൾ വഷളവുകയാണ് ഉണ്ടായത്. ഭാര്യ മരിച്ചതിനു ശേഷം ഒറ്റത്തടിയായി ജീവിക്കുന്ന മാധവന് അശ്വതിയിൽ വല്ലാത്ത മോഹമുദിച്ചു. രണ്ട് പെറ്റിട്ടും അധികം ഉടയാത്ത ശരീരവുമായി വിരിഞ്ഞു തുടുത്ത നിൽക്കുന്ന പെണ്ണിനെ കണ്ട് അയാൾക്ക് മദം പൊട്ടിയെന്നു പറയാം.

കണ്ട മാത്രയിൽ തന്നെ മനസ്സിൽ കേറി കുടിയിരുന്നവൾ ദിവസങ്ങൾ കഴിയും തോറും ഭ്രാന്ത് പോലെയായി. ചില നേരത്തെ അയാളുടെ നോട്ടങ്ങൾ അവളെ കൊത്തി വലിക്കുന്നത് പോലെ അശ്വതിക്കും തോന്നി. ആദ്യമാദ്യം ഉണ്ടായ മര്യാദ പെരുമാറ്റത്തിൽ നിന്നും അവൾ പതിയെ അകലം കാണിച്ചു തുടങ്ങിയപ്പോൾ മാധവന് അത് താങ്ങാനായില്ല. പോകെ പോകെ മാധവന്റെ സാധാരണയുള്ള സംസാരവും നോട്ടങ്ങളും അവൾക്ക് അസഹ്യമായി തോന്നി.

അശ്വതി ഒരു ദിവസം ടൗണിൽ നിന്ന് ബസ്സിൽ മടങ്ങുമ്പോൾ അവളെ തക്കം പാർത്ത് കൂടെ കയറിയ മാധവനിൽ നിന്നും മോശം അനുഭവം സഹിക്കേണ്ടി വന്നതോടെ ആ വീട്ടിൽ നിന്ന് ഇറങ്ങിയേ പറ്റു എന്ന് ഭർത്താവിനോട് തുറന്നു പറഞ്ഞു. എങ്കിൽ പോലും ബസിൽ വച്ചുണ്ടായ അനുഭവം പറയാൻ മടിച്ചു.

“എടി.. മിക്കയിടത്തും നിനക്കുണ്ടായ മോശം സാഹചര്യം കൊണ്ട് തോന്നുന്നതാണ്. മാധവേട്ടൻ അങ്ങനെയൊന്നുമല്ല..”

പ്രസാദിന്റെ മറുപടി അവൾക്ക് കൂടുതൽ ദേഷ്യമാണ് വരുത്തിയത്. പ്രസാദിന് അവിടുന്ന് ഇറങ്ങാൻ താല്പര്യമേ ഇല്ലായിരുന്നു. കാരണം ഭക്ഷണത്തിനു മുട്ടില്ലാതെ എങ്ങനെയെങ്കിലും ജീവിച്ചു പോകണമെന്നേ അവനപ്പോ ഉണ്ടായിരുന്നുള്ളു. കാരണം ജോലിയും നാടും മാറി മാറി അവന് മടുത്തിരുന്നു. ഒരു പക്ഷെ കല്യാണം പോലും കഴിക്കേണ്ടതില്ലെന്ന് തോന്നി.

പക്ഷെ അശ്വതിയുടെ ശാട്യം കാരണം അവളെയും കൂട്ടി അവന് അവിടുന്ന് ഇറങ്ങേണ്ടി വന്നു. മാധവന് അതൊരു ക്ഷീണമായി. പക്ഷെ ഇപ്പോഴുള്ള വാടക വീടും കൗശലക്കാരനായ അയാൾ തരപ്പെടുത്തി കൊടുത്തതാണ്. അശ്വതി അതറിയില്ല. തന്റെ കൺവെട്ടത് നിന്നും അവൾ പോകാൻ പാടില്ലെന്ന് മാധവൻ നിർബന്ധം കാണിച്ചു. ജോലി കാര്യത്തിൽ അയാൾ പ്രസാദിനെ സഹായിച്ചില്ല. അവർ വീണ്ടും തന്റെ മുന്നിലേക്ക് വരണമെന്ന് അയാൾ കണക്കു കൂട്ടി. അതിന് വേണ്ടിയുള്ള  സൂത്രങ്ങളും തുടങ്ങി.

കഷ്ടത്തിലായ പ്രസാദ് കുറെയേറെ പണികൾ നോക്കി. പുതിയ വീടിന്റെ വാടകയെങ്കിലും കൊടുക്കണ്ടേ എന്ന് കരുതി അവസാന ശ്രമത്തിൽ ഒരു പണി തരപ്പെടുത്തിയെടുത്തു. അങ്ങനെ കുറച്ച് മാസങ്ങളോളം അവരവിടെ കഴിഞ്ഞു പോരുകയാണ്. രണ്ടാമത്തെ കൊച്ചിന് ചെറിയ പ്രായമായത് കൊണ്ട് അശ്വതിയെ അവൻ പണിക്ക്‌ വിടാൻ തീരുമാനിച്ചിരുന്നില്ല.

അശ്വതി പുറത്തിറങ്ങുമ്പോൾ അവളെ കാണാൻ വേണ്ടി മാധവൻ അവിടിവിടെയായി തക്കം പാർത്തിരുന്നു. അവളറിയാതെ അവളുടെ എല്ലാ നീക്കങ്ങളും മനസിലാക്കാൻ വേണ്ടി. കാണേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഒരിക്കൽ പോലും അവൾ അയാൾക്ക് മുഖം കൊടുത്തില്ല. പകരം വെറുപ്പിന്റെ കണികകൾ ശക്തമായി.

പക്ഷെ നടക്കേണ്ടതേ നടത്തു എന്ന് പറയുന്നത് പോലെ നാല് മാസങ്ങൾക്ക് മുന്നെയാണ് പ്രസാദിന് വീണ്ടും ജോലി നഷ്ടപ്പെടുന്നത്. ലാഭമില്ലായ്മയെന്ന കാരണത്തിൽ കമ്പനി അടച്ചു പൂട്ടുമ്പോൾ എംപ്ലോയീസിന് കൊടുത്തൊഴിവാക്കുന്ന പൈസ അവനും ലഭിച്ചു. കടങ്ങൾ വാങ്ങിയ പൈസ കൊടുക്കാനെ അത് തികഞ്ഞുള്ളു.ബാക്കി വന്നത് ജീവിതം മുൻപോട്ട് പോകുമ്പോൾ അപ്രത്യക്ഷമെന്ന പോലെ തീർന്നു.

അത്രവരെയും തരക്കേടില്ലാതെ പോയികൊണ്ടിരുന്ന കമ്പനി പെട്ടെന്ന് പൂട്ടിയതിന്റെ കാരണം എത്രയാലോചിച്ചിട്ടും പ്രസാദിന് പിടികിട്ടിയില്ല. ജോലി നഷ്ടപ്പെടാൻ ഓരോ കാരണങ്ങൾ…! ബാക്കിയുള്ള കടങ്ങൾക്ക് പുറമെ ഇപ്പോഴുള്ള വീട്ടുടമസ്തന് നാല് മാസത്തെ വാടക കൊടുക്കാനുണ്ട്. വീട്ടുടമസ്ഥൻ എന്ന് പറയുമ്പോൾ മാധവന്റെ ആൾ.

അവരുടെ പ്രാരാബ്ദ കാഴ്ചകൾ പേറി അന്നത്തെ അന്തി മയങ്ങി. ഈ മേടത്തിൽ അശ്വതിക്ക് ഇരുപത്തിഎട്ട് വയസ്സ് തുടങ്ങുകയാണ്. സൗന്ദര്യത്തിന്റെ മാറ്റ് കൂടുന്ന നാളുകൾ.

അടുത്ത ദിവസം ഭർത്താവിനും മോൾക്കും ഉച്ചഭക്ഷണം വിളമ്പി കൊടുക്കുയാണ് അശ്വതി. മുഖത്തെ ടെൻഷൻ എന്തെന്നാൽ വാടക ചോദിക്കാൻ വരുന്നവരോട് എന്ത് പറയുമെന്നാണ്. ഏട്ടനാണെങ്കിൽ ഒന്നും പറയുന്നുമില്ല.

“ഏട്ടാ.. എവിടെക്കാ രാവിലേ പോയത്..?”

“ടൗണിൽ പോയതാടി..”

“എന്നിട്ട്..?? പൈസ കിട്ടിയോ..?”

അവനൊന്നും മിണ്ടിയില്ല..

“പറയ് ഏട്ടാ. എന്തിനാ എന്നെ ഇങ്ങനെ തീ തീറ്റിക്കുന്നെ..??”

“നമ്മൾ ഈ വീട് മാറും..”

“എവിടേക്ക്..??”

ആകാംഷയോടെ അവളവന്റെ ചുമലിൽ പിടിച്ചു.

ആ സമയം തന്നെയാണ് വീടിനു പുറത്ത് ബഹളങ്ങൾ കേൾക്കുന്നത്. ഞെട്ടലോടെ അവളവന്റെ ചുമലിൽ വിരലുകൾ മുറുക്കി. അശ്വതിയെ സമാധാനിപ്പിച്ചു കൊണ്ട് അവൻ എഴുന്നേറ്റു.

“ഏട്ടാ..”

പേടിക്കേണ്ടെന്ന തരത്തിൽ കണ്ണുകൾ ചിമ്മി അവളുടെ കൈകൾ വിടുവിച്ച് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോ അവനെ പേടിയോടെ നോക്കുകയാണ് പെണ്ണ്.

പ്രസാദ് വാതിൽ തുറന്ന് പുറത്തിറങ്ങി. അഞ്ചാറു പേരുള്ള കൂട്ടം തടിയന്മാർ അവന്റെ വരവും പ്രതീക്ഷിച്ചു നിൽക്കുയാണ്. ഒത്ത നടുവിൽ ഉടമസ്ഥൻ വർഗീസും.

“ഇതിവിടെ നടക്കില്ല മോനേ.. നാളെ തരാം നാളെ തരാം എന്ന് പറഞ്ഞ് നിന്റെയിവിടുത്തെ പൊറുപ്പ് ഇനി നടക്കില്ല..”

“ഞാൻ പറഞ്ഞില്ലേ വർഗീസേട്ടാ.. കുറച്ച് സമയം വേണമെന്ന്.. പണി നഷ്ടപ്പെട്ടത് നിങ്ങൾക്കറിയില്ലേ..”

“പിന്നേ…വലിയ കാര്യം..! ഇത് തന്നെയല്ലേ നി എപ്പോഴും പറയുന്നത്.. ഇനിയുമൊരു പണി കണ്ടെത്താൻ നിനക്ക് കഴിഞ്ഞില്ലേ..?”

അത് കേട്ടപ്പോൾ അവന് മിണ്ടാൻ വയ്യാത്ത അവസ്ഥയായി.

“ശ്രമിക്കാഞ്ഞിട്ടല്ലല്ലോ ചേട്ടാ..”

“ശെരി നി ശ്രമിക്ക്. കാല് വയ്യാത്ത എനിക്ക് ആകെയുള്ള വരുമാന മാർഗമാണിത്.. നി ഒന്ന് ഒഴിഞ്ഞാൽ ഇവിടെ കൂടാൻ ആളുകളുണ്ട്..  രണ്ടിലൊന്ന് ഇപ്പോ എനിക്കറിയണം. ഒന്നുകിൽ ഇപ്പോ പൈസ..ഇല്ലേൽ ഇപ്പോ ഇറക്കം..”

അൽപ നേരം മൗനമായിരുന്ന അവൻ അയാളുടെ മുഖത്തേക്ക് നോക്കി.

“ഇറങ്ങാം..”

“അമ്പട..എങ്കി നിനക്കിത് ആദ്യമേ ചെയ്താൽ പോരെ.. എങ്കി വേഗം നോക്കിക്കോ..സാധനങ്ങൾ ഇറക്കാൻ ഇവര് സഹായിച്ചോളും..”

“പിള്ളേരെ.. ഒന്ന് നോക്കിനെടാ…”

എല്ലാം എടു പിടിന്ന്.. പ്രസാദിന്റെ കണ്ണുകൾ തള്ളി.

വർഗീസിന്റെ ആഗ്ജ്ഞ കേട്ട് നാലഞ്ച് ആണുങ്ങൾ വീടിനുള്ളിലേക്ക് കയറിയതും അശ്വതി മക്കളെ കൂട്ടി പുറത്തേക്ക് ഓടി വന്നു. പേടിയോടെ പ്രസാദിന്റെ അരികിലേക്ക് ചേർന്ന് നിൽക്കുമ്പോൾ വർഗീസിന്റെ നോട്ടം അവളുടെ മേൽ തഴുകി പോകുന്നുണ്ട്. അത് മനസിലാക്കി അവൾ പ്രസാദിന്റെ പുറകിലേക്ക് നന്നായി മറഞ്ഞു നിന്നു.

ഒരു കാൽ മണിക്കൂർ സമയം, അവരുടെ സാധന സാമഗ്രികികൾ എല്ലാം പുറത്തെത്തിയിരുന്നു. അവസാനം വീട് പൂട്ടി താക്കോൽ വർഗീസിനെ ഏല്പിച്ച് തടിയന്മാർ പിൻവാങ്ങി.

“നിങ്ങളെക്കെന്നോട് ദേഷ്യമൊന്നും തോന്നരുത്. വർഗീസേട്ടന്റെ അവസ്ഥ ഇതായിപ്പോയി.. അഞ്ചു മണിയാകുമ്പോൾ പുതിയ കൂട്ടർ വരും. അതിന് മുൻപ് ഇവിടുന്ന് മാറിക്കോണം..”

പ്രസാദിനോട് പറഞ്ഞു കഴിഞ്ഞ് അയാൾ അശ്വതിയെ നോക്കി. കണ്ണുകളിൽ തിളക്കത്തോടെ..

“മോളെ പോലൊരു പെണ്ണിനെ ഇങ്ങനെ ഇറക്കി വിടുന്നതിൽ ചേട്ടന് സങ്കടമുണ്ട്.. എന്ത് ആവിശ്യമുണ്ടേലും വിളിക്കണം..എന്തും..!”

പാതി പൊട്ടിയിളകിയ പല്ല് കാണിച്ച് അയാൾ അവളെ നോക്കി പറഞ്ഞതിന്റെ ദ്വയാർത്ഥം കേട്ട് ചൂളി പോയിരുന്നു അവൾ. ഭർത്താവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ നിസ്സഹായനായ പ്രസാദ് എന്തു മിണ്ടാൻ..!

അവർ പോയി കഴിഞ്ഞതും അപമാന നിസ്സഹായതയിൽ അവനവിടെ പടിമ്മൽ ഇരുന്നു. ചിന്നുമോൾ അവന്റെ മടിയിലും കയറിയിരുന്നു. കണ്ണീർ തങ്ങിയ മിഴികളോടെ ഇളയ കുഞ്ഞിനെ ഒക്കത്തെടുത് അന്തമായി നിൽക്കുകയാണ് അശ്വതി. നാണക്കേടിന് പുറമെ അപമാനവും..!

അയാളുടെ പല്ല് പൊട്ടിയില്ലെങ്കിലേ അതിശയമുള്ളൂ.

ദേഷ്യത്തോടെ അവൾ പല്ലിറുമി.

“ഇതാണോ നിങ്ങൾ കണ്ടുപിടിച്ചെന്ന് പറഞ്ഞ വഴി.. ഈ പെരുവഴിയിൽ ഇറങ്ങാൻ..”

സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന അവൾ പ്രസാദിന് നേരെ ചീറി. അവനൊന്നും മിണ്ടിയില്ല. നിസ്സഹമായ അവസ്ഥയിൽ അവളും അവിടെ പടിമ്മൽ ഇരുന്നുപോയി.

“എടി.. നീയെന്നോട് ദേഷ്യപ്പെടരുത്..”

അശ്വതിയുടെ മുഖം തന്റെ നേരെ തിരയുന്നത് ഇടം കണ്ണിലവൻ കാണുന്നുണ്ട്. മുഖത്തേക്ക് നോക്കാൻ അവന് കഴിഞ്ഞില്ല.

“മാധവേട്ടനെ ഇന്നലെ കണ്ടിരുന്നു..”

അവളുടെ മുഖം ദേഷ്യത്താൽ തുടുത്തു.

“എന്തിന്..?”

“അങ്ങോട്ടേക്ക് വരാൻ പറഞ്ഞു നിങ്ങളെയും കൂട്ടി..”

അൽപ നേരം മൗനമായിരുന്ന അശ്വതിയുടെ വിറക്കുന്ന സ്വരമാണ് ഉയർന്നത്.

“നിങ്ങൾക്ക് ഭ്രാന്താണോ..?”

“എടി..”

“വേണ്ട..ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ.. അയാള് ശെരിയല്ലെന്ന്.. അസ്സല് കാമഭ്രാന്തനാ ആ കെളവൻ..”

സ്വരം ഉയർത്തി പറഞ്ഞു നിർത്തിയപ്പോഴാണ് അവൾ ചിന്നു മോളുടെ മുഖം ശ്രദ്ധിക്കുന്നത്. പാവം പേടിയോടെ അമ്മയെ നോക്കിയിരിക്കുവാണ്. വേഗം തന്നെ മിഴിനീർ തുടച്ച് പ്രസാദിന്റെ മടിയിൽ നിന്ന് മോളെ എഴുന്നേൽപ്പിച്ച് ചേർത്തു പിടിച്ചു. ഒക്കത്തുള്ള കുഞ്ഞിനെ പ്രസാദ് വാങ്ങി. അപ്പോഴും അവളുടെ നോട്ടം അവനെ ദഹിപ്പിക്കുന്നതായിരുന്നു. പിന്നീടൊന്നും പറയാതെ അവൾ മോളെയും കെട്ടി പിടിച്ചിരുന്നു.

പ്രസാദിന് എന്ത്‌ ചെയ്യണന്ന് ഒരു പിടിയുമില്ല. മാധവട്ടന്റെ വീട്ടിലേക്ക് പോകാൻ അശ്വതി സമ്മതിച്ചില്ലെങ്കിൽ ഇന്ന് കുടുംബത്തോടെ പെരുവഴിയിലാണ്. കണക്കു കൂട്ടലൊക്കെ തെറ്റുകയാണല്ലോ ഈശ്വരാ..

തീർച്ചയായും അങ്ങോട്ടേക്ക് വരാമെന്ന് മാധവേട്ടൻ പറഞ്ഞതാണ്. ഒരിക്കൽ അവിടുന്ന് ഇറങ്ങിയിട്ടും വീണ്ടും അങ്ങോട്ടേക്ക് വരാൻ സമ്മതിച്ചത് മാധവന്റെ നല്ല മനസ്സാണെന്നാണ് പ്രസാദിന്റെ ചിന്ത. അതിന്റെ ബലത്തിലാണ് ഇവിടുന്ന് ഇറങ്ങാമെന്ന് സമ്മതിച്ചതും. ഇല്ലെങ്കിലും ഇറക്കി വിടും. അപ്പോ മാധവേട്ടൻ തന്നെ രക്ഷ..! കയറി ചെല്ലാൻ ഇപ്പോ അവിടെയൊരു ഇടം മാത്രമേ ഉള്ളു. അശ്വതി സമ്മതിക്കാതിരുന്നാൽ എന്തു ചെയ്യണമെന്ന് അവനൊരു പിടിയുമില്ല. രണ്ടിലൊരു തീരുമാനം ഇന്ന് സന്ധ്യക്ക്‌ മുൻപ് അറിഞ്ഞേ പറ്റു.

“എടി.. ഒന്ന് സമ്മതിക്ക്.. നി കരുതുന്ന പോലെയാവില്ല അയാൾ..”

ഇളയ കൊച്ചിനെ ചുമലിൽ കിടത്തി ഉറക്കി ദീർഘ നേരത്തെ മൗനത്തിനു ശേഷം അവൻ അശ്വതിയുടെ അടുത്തേക്ക് വന്നു. ഷാള് വിരിച്ച് ചിന്നുവിനെ അതിൽ കിടത്തിയുറക്കി തൂണിനോട് ചാർന്നിരിക്കുകയാണ് അശ്വതി. അവന്റെ വാക്കുകൾ കേട്ടിട്ടും യാതൊരു ഭാവവ്യസ്ത്യസമില്ലാതെ ദൂരേക്ക് നോക്കിയിരിക്കുവാണ്.

“എടി..”

“ഏട്ടനെന്തിങ്കിലും ചെയ്.. ഞാൻ വരുന്നില്ല..”

“നീയില്ലാതെ ഞാനെന്തിനാ പോണെ..?”

“അറിയില്ല..”

“എടി.. എന്താ നി പറയുന്നേ.. വാശി കാണിക്കല്ലേ..”

“എന്തിന് വാശി.. ഏട്ടനറിയില്ല അയാളെ.. ഒരു പെണ്ണിനോടുള്ള സമീപനവും നോട്ടവും കണ്ടാൽ അവൾക്കറിയാം അയാൾ ഏതു തരക്കാരനാണെന്ന്..”

“അത് നിന്റെ തോന്നൽ ആണെങ്കിലോ..?”

“ഞാൻ പൊട്ടിയല്ല..”

ദേഷ്യത്തോടെ അവളുടെ സ്വരം ഉയർന്നു. അത് കേട്ട് ചിന്നുമോളുടെ ഉറക്കം ഞെട്ടി.

“സമാധാനമായല്ലോ ഏട്ടന്.. കൊച്ചിന്റെ ഉറക്കം കളഞ്ഞപ്പോ..”

“പൊന്നൂ വാ.. അമ്മേടെ മടീലിരിക്ക്.. അമ്മയുറക്കാം പൊന്നുമോളെ..”

എഴുന്നേറ്റിരുന്ന ചിന്നുവിനെ ഇരുകൈകൾ നീട്ടിയവൾ വിളിച്ചു. മടിയിലേക്ക് മുട്ടിലഴഞ്ഞു നീങ്ങിയ കൊച്ചിനെ അവൾ വാരിയെടുത്ത് മടിയിലിരുത്തി.

“വേറൊരു താമസ സ്ഥലം കിട്ടുന്നത് വരെയെങ്കിലും നിനക്കൊന്ന് സമ്മതിച്ചൂടെ.. ഞാൻ എത്രയും പെട്ടെന്ന് നോക്കിക്കോളാം..”

അവളൊന്നും മിണ്ടാതെ ചിന്നുവിന്റെ തലമുടിയിൽ തഴുകി കൊണ്ടിരിക്കുകയാണ്.

“പോവാം അമ്മേ.. അച്ചൻ പറയുന്നതല്ലേ..”

തല ഉയർത്തി ചിന്നുമോൾ പറഞ്ഞത് കേട്ട് അവൾ പതറി പോയി. ആ നിഷ്കളങ്ക മുഖത്ത് നോക്കിയ സമയം തന്നെ അശ്വതിയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. ഈ രാത്രി കിടക്കാൻ ഇടമില്ലെന്നവൾക്കറിയാം. ഒന്നുമറിയാത്ത കൊച്ചുങ്ങളും പെരുവഴിയിൽ ആകുന്നതിനെ കുറിച്ച് ബോധ്യം വന്നപ്പോൾ അവളുടെ മനസ്സ് നീറുകയാണ്.

“എടി.. കുറച്ച് ദിവസങ്ങൾ മാത്രം മതി. നമുക്ക് വേഗം മാറാം.. ഞാൻ അയാളെ വിളിക്കട്ടെ..?”

“അച്ചൂ.. വിളിക്കട്ടെ..?”

“എനിക്കറിയില്ല.. എന്നോട് ചോദിക്കല്ലേ…”

സങ്കടത്തോടെ അവൾ കേണപേക്ഷിച്ചു.

“ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്താ ചെയ്യണ്ടേ.. എങ്കി നമുക്ക് ഈ പെരുവഴിയിൽ കിടക്കാം പോരെ.. മക്കളെയും കിടത്താം.. നിന്റെ വാശി തന്നെ ജയിക്കട്ടെ…

ഞാൻ വിളിക്കുവാ.. കുറച്ച് ദിവസങ്ങൾ മാത്രമേ അവിടെ നിക്കു. ഞാൻ ഉറപ്പ് തരുന്നു..”

എടി.. അച്ചൂ..”

ഇത്രയേറെ അവൻ പറഞ്ഞിട്ടും അവളൊന്നും മിണ്ടാതെ കലങ്ങിയ കണ്ണുകളുമായി മോളെയും കെട്ടിപിടിച്ചിരുന്നു. വൈകുന്നേരത്തെ സമയം നീങ്ങുമ്പോൾ പ്രസാദിന് വേറെ വഴിയില്ല. അവളുടെ മൗനം കണക്കിലെടുത്ത് അവൻ മാധവനെ വിളിച്ചു.

അരമണിക്കൂർ നീങ്ങിയില്ല. മാധവന്റെ കാറും പുറകിലൊരു പിക്കപ്പ് വണ്ടിയും അവരുടെ വാടക വീട്ടുമുന്നിലെത്തി. കാറിൽ നിന്നിറങ്ങിയ മാധവനെ നോക്കാതെ കുഞ്ഞിനെ ഒക്കത്തെടുത് ചിന്നുവിന്റെ കയ്യും പിടിച്ച് അശ്വതി കുറച്ച് മാറി നിന്നു. മാധവൻ ആ നീക്കങ്ങൾ കണ്ടെങ്കിലും പ്രസാദുമായി സംസാരം തുടങ്ങി.

പത്തു മിനിറ്റോടെ മാധവന്റെ കൂടെ വന്നവർ പിക്കപ്പ് ലോറിയിലേക്ക് സാധങ്ങൾ കയറ്റാൻ തുടങ്ങി. ഒപ്പം പ്രസാദും സഹായിക്കാൻ കൂടി. ആ സമയം വീടിന്റെ തിണ്ണയിലേക്ക് കയറിയിരുന്ന് അശ്വതിയെ നോക്കുകയാണ് മാധവൻ. പുറം തിരിഞ്ഞു നിൽക്കുന്ന അവളുടെ ബ്ലൗസിനും സാരിച്ചുറ്റിനും ഇടയിലൂടെ നഗ്നമായ ഇടുപ്പിലെ കൊഴുപ്പിന്റെ മടക്ക് കാണാം. സാരി പൊതിഞ്ഞ അവളുടെ തള്ളിയ പിന്നഴക് നോക്കി കൊതിക്കുകയാണ് അയാളുടെ മനസ്സ്.

‘വിരിഞ്ഞു നിൽക്കുന്ന നിന്റെ കുണ്ടിമാംസം മുഴുവൻ എന്റെ മടിത്തടത്തിൽ നിറച്ച് ആ ചൂടുള്ള പൂറിൽ.. ദേ ഇവനെ കയറ്റി ഇരുത്തുമെടി നിന്നേ..എന്റെ പൊന്നശ്വതി മോളെ..’

മുണ്ടിൽ മുഴച്ചു നിന്ന കുണ്ണയെ താഴേക്ക് അമർത്തി വച്ചു കൊണ്ട് അയാളുടെ മനസ്സ് ശപഥമെടുത്തു.

‘അതിനെനി ഏത് പെരുപ്പാമ്പിന്റെ ക്ഷമ കാണിക്കാനും ഞാൻ തയ്യാറാണ്. നിന്നെയെനിക്ക് വേണം..!’

സാധനങ്ങൾ വണ്ടിയിൽ കയറ്റുന്ന പ്രസാദിന്റെ നോട്ടത്തോട് അയാൾ തിരിച്ചൊരു ചിരി നൽകി. നല്ല അസ്സല് വില്ലന്റെ ചിരി. അത് മനസിലാവാനും മാത്രം പ്രസാദിന്റെ അവസ്ഥ അവനെ സമ്മതിച്ചില്ല.

“പിള്ളേർ എന്തെങ്കിലും കഴിച്ചാരുന്നോ ടാ..?”

അയാളുടെ ചോദ്യത്തിന് അവൻ തല കുലുക്കി. ചിന്നുമോളുടെ നോട്ടം അയാൾക്ക് നേരെയെത്തി. ഉദ്ദേശിച്ചത് പോലെ കാര്യം നീങ്ങിയ മാധവൻ പോക്കെറ്റിൽ നിന്ന് ചോക്ലേറ്റ് എടുത്തുയർത്തി ലാളനയുള്ള ചിരിയോടെ ചിന്നു മോളോട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.

“അമ്മേ.. പോട്ടെ..?”

“വേണ്ട..”

മോൾടെ കയ്യിൽ പിടിച്ച് വിലക്കിക്കൊണ്ടവൾ പറഞ്ഞു.

“പ്ലീസ് അമ്മ..”

“അടങ്ങി നിന്നോ അവിടെ.. അടി കിട്ടും..”

അശ്വതിക്ക് ദേഷ്യം ഇരച്ചു കയറി. പെണ്ണിന്റെ കൈ പിടിച്ച് അവൾ മുന്നിലേക്ക് മറച്ചു നിർത്തി. പക്ഷെ കൊച്ചാണെങ്കിൽ ചിണുങ്ങി കരയാൻ തുടങ്ങി.

“അച്ചു.. മോളെയിങ് വിട്.”

പ്രസാദിന്റെ ശബ്ദം. അവൾക്കവനെ കൊല്ലേണ്ട ദേഷ്യം വന്നു. ആ സമയം ചിന്നുമോൾ അമ്മയുടെ കൈ വിടുവിച്ച് അച്ഛന്റെ അടുത്തേക്കൊടി.

“എടി..ചിന്നു..”

അശ്വതി വിളിച്ചെങ്കിലും അവൾ നിന്നില്ല.

“പോട്ടെ.. മോളെ സാരൂല്ലട്ടോ.. കരയേണ്ട.. ദാ അങ്കിളിന്റെ അടുത്തേക്ക് പോയി ചോക്ലേറ്റ് വാങ്ങിക്കോ..”

പ്രസാദ് ചിന്നുമോളെ സമാധാനിപ്പിച് മാധവന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. തിണ്ണയിൽ നിന്നിറങ്ങിയ മാധവൻ കൊച്ചിനെ കൈകളിലേക്കെടുത്ത് ലാളനയോടെ ഉമ്മ നൽകി. ആ നീക്കങ്ങളൊക്കെ ഒട്ടും ഇഷ്ടപ്പെടാതെ ഭർത്താവിനെ നോക്കി ദഹിപ്പിക്കുകയാണ് അശ്വതി. അവൻ നോട്ടം മാറ്റി മാധവന്റെ അടുക്കലേക്ക് പോയി.

“മാധവേട്ടാ.. എല്ലാം ആയി..”

“എങ്കി പിന്നെന്താ.. നമുക്ക് പൊയ്ക്കളയാം.. അശ്വതിയുടെ മുഖത്തെന്താ ഒരു ദേഷ്യം..?”

അവൾ കേൾക്കെയാണ് മാധവൻ അവനോട് ചോദിച്ചത്.

“ഏയ്‌.. അതീ വീടുമാറുന്നതിന്റെയൊക്കെ.. ഇപ്പോ കുറച്ച് തവണയായില്ലേ ഇങ്ങനെ വീട് മാറുന്നത്..”

ഇളിഭ്യനായുള്ള പ്രസാദിന്റെ മറുപടി കേട്ട് അയാൾ പുഞ്ചിരിച്ചു.

“ശെരി.. അവളേം കൂട്ടി വാ..”

അതും പറഞ് ചിന്നുവിനെ എടുത്ത് കൊണ്ട് തന്നെ അയാൾ കാറിനരികിലേക്ക് നടന്നു. ചോക്ലേറ്റ് തിന്നുന്നതിന്റെ സന്തോഷം ചിന്നുവിന്റെ കൊച്ചു മുഖത്ത് പ്രസരിച്ചിരുന്നു. പ്രസാദ് അശ്വതിയുടെ അടുത്തേക്കും പോയി.

“എടി..വാ..”

“നിങ്ങളെന്നെ ഭ്രാന്ത് പിടിപ്പിക്കരുത്.. കൊച്ചിനെ എന്തിനാ എന്റെടുത്തു നിന്നും അയാളുടെ കയ്യിൽ ഏല്പിച്ചത്..??”

“ശേ.. പോട്ടെടി.. ചിന്നു കരയുന്നത് കണ്ടില്ലേ നി..”

“അതിന്..??”

“ചോക്ലേറ്റ് കൊടുക്കാനല്ലേ മാധവേട്ടൻ വിളിച്ചത്.. അതിനെന്താ..?”

“അങ്ങനത്തെ ഒരു കാര്യവും വേണ്ട.. വേഗം എന്റെ കൊച്ചിനെ വാങ്ങി തന്നോ..”

“ശെരി.. ശെരി.. നി ഒന്ന് വാ.. പോകാം..”

കടിച്ചമർത്തിയ ദേഷ്യത്തിൽ മനസ്സിലാ മനസ്സോടെ അവൾ ഒക്കത്തുള്ള കൊച്ചുമായി പ്രസാദിന്റെ പുറകെ നടന്നു. കാറിന്റെ ഡോർ തുറന്ന് അവളെ പുറകിൽ കയറ്റിയിരുത്തി അവൻ മുൻപിൽ കയറി. മാധവന്റെ മടിയിലിരിക്കുന്ന ചിന്നുവിനെ കണ്ട് അവൾക്ക് ദേഷ്യം ഇരട്ടിച്ചു.

കൂടെ വന്ന ലോറിക്കാരോട് പുറകെ വരാൻ വേണ്ടി മാധവൻ നിർദേശം കൊടുക്കുന്ന സമയം അവൾ ഭർത്താവിന്റെ ചുമലിൽനുള്ളി കൊച്ചിനെ വാങ്ങാൻ ആംഗ്യം കാണിച്ചു. അതനുസരിച്ച് മാധവന്റെ മടിയിൽ നിന്നും അവൻ കൊച്ചിനെ എടുത്തു.

“മോള് അമ്മയുടെ കൂടെ ഇരുന്നോ. ഇവിടെ ഇരുന്ന അങ്കിളിനു ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാവും..”

“ഞാൻ മുന്നിലിരുന്നോളാം…”

“ശെരി.. എങ്കി അച്ഛന്റെ മടിയിലിരിക്ക്..”

“ഉം..”

ചോക്ലേറ്റ് തിന്നുകൊണ്ടുള്ള കൊച്ചിന്റെ ശാട്യം അവൾക്കിഷ്ടപ്പെട്ടില്ല. എങ്കിലും അയാളുടെ അടുത്ത് നിന്ന് മാറിയത് ആശ്വാസം നൽകി. തന്റെ മക്കളെയൊന്നും അയാൾ തൊടുവോ കൊഞ്ചിക്കുവോ ഒന്നും വേണ്ടെന്ന നിർബന്ധമായിരുന്നു അവളുടെയുള്ളിൽ. നിവർത്തികേട് കൊണ്ടാണ് ഈ കാറിൽ ഇരിക്കുന്നത് തന്നെ..

എന്തൊക്കെയാണ് വരാനിരിക്കുന്നതെന്ന് അറിയാതെ അവർ മാധവന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി. അയാൾ ബാക്ക് മിറർ അഡ്ജസ്റ്റ് ചെയ്ത് വച്ചിരുന്നു. അതിൽ കൃത്യമായി അശ്വതിയുടെ മീൻകണ്ണുകൾ പതിയും വിധം. അവളത് ശ്രദ്ധിച്ചില്ല. മാധവന്റെ മനസ്സ് ഉത്സവത്തിന്റെ മേളം മുറുക്കുന്നത് പോലെ തുടിക്കുകയാണ്. ഇതുവരെ ആഗ്രഹിച്ച പെണ്ണിൽ ഏറ്റവും മൂല്യമുള്ള പെണ്ണായി അയാൾ അശ്വതിയെ മനസിലിട്ടു. അവളെ അടുത്തു കിട്ടിയതിലുള്ള സന്തോഷത്തിനു പകരം മറ്റൊന്നുമില്ലെന്ന് ഉറപ്പിച്ചു. ഇപ്പോൾ വീണ്ടും തന്റെ വീട്ടിലേക്ക് തന്നെ എത്തിച്ചിരിക്കുന്നു. മുൻപുണ്ടായത് പോലെ അത്യർത്തി കാണിച്ച് വീണ്ടും അവളെ നഷ്ടപ്പെടുത്താൻ മാധവൻ ഒരുക്കമല്ല. അവളെ നേടാൻ ഏതറ്റം വരെയും പോകാൻ അയാളുടെ മനസ്സ് തയ്യാറെടുത്ത് കഴിഞ്ഞു എന്നതാണ് സത്യം. വിവാഹിതയായ യൗവനയുക്തയായ പെണ്ണിനെ ഓർത്ത് മനക്കോട്ട കെട്ടുകയാണ് നാൽപതിയാറു കാരനായ മാധവൻ. അതും അവളുടെ ഭർത്താവ് അടുത്തിരിക്കുമ്പോൾ..!

കണ്ണുകൾ ചലിക്കുന്ന നോട്ടങ്ങൾക്കിടയിൽ മിററിലൂടെ അയാളുടെ മുഖം കണ്ടതും ദേഷ്യത്തോടെ നോട്ടം മാറ്റി അവൾ ഒരു സൈഡിലേക്ക് ഒതുങ്ങി ഇരുന്നു. മാധവന് അത് മനസിലായി.

നിനക്ക് തന്റെയീ മുഖം കാണാൻ കൊതിക്കുന്ന ദിവസം വരുമെന്റെ മോളെ…

മനസ്സിൽ പറഞ്ഞു കൊണ്ട് അയാൾ പോക്കെറ്റിൽ നിന്ന് വീണ്ടും ചോക്ലേറ്റ് എടുത്ത് ചിന്നുവിന് നേരെ നീട്ടി. ചിന്നുമോൾ അത് വാങ്ങാൻ തുടങ്ങുമ്പോൾ അശ്വതി ആക്രോഷമായി ഇടപെട്ടു.

“ചിന്നു.. മതി ചോക്ലേറ്റ് തിന്നത്..”

“ഹ.. കൊച്ചല്ലേ അശ്വതി..”

തന്റെ പേര് വിളിച്ച മാധവനെ അവൾ രൂക്ഷമായി നോക്കി.

“പ്രസാദേട്ടാ കൊച്ചിനെ ഇങ്ങ് താ.. വേണ്ടാത്ത ഓരോ ശീലങ്ങൾ തുടങ്ങി വെക്കേണ്ട..”

ചിന്നുമോൾ വീണ്ടും ചിണുങ്ങി കരയാൻ തുടങ്ങി.

“വീട്ടിൽ കുറേ ചോക്ലേറ്റ് വാങ്ങി വച്ചിട്ടുണ്ട്.. അതൊക്കെ ഇവർക്കല്ലാതെ വേറെ ആർക്ക് കൊടുക്കാനാണ് എന്റെ പ്രസാദേ..”

അയാൾ പ്രസാദിനെ നോക്കി പറഞ്ഞു.

“ഏട്ടാ.. കൊച്ചിനെ താ..”

അയാളുടെ സംസാരം വകവെക്കാതെ അവൾ വീണ്ടും ആക്രോഷിച്ചു. പ്രസാദ് കൊച്ചിനെ പുറകിലേക്ക് കൈമാറി മാധവനെ നോക്കി ദയനീയമായി ചിരിച്ചു.

“അശ്വതിക്ക് എന്തോ കാര്യമായി എന്നോട് ദേഷ്യമുണ്ട്.. കാര്യമറിഞ്ഞാൽ കൊള്ളാമായിരുന്നു..”

അയ്യോ പാവത്തിനെ പോലെയുള്ള മാധവന്റെ സംസാരം കേട്ട് നെറ്റിച്ചുളിച്ച് അവൾ അയാളെ മിററിലൂടെ നോക്കി. മാധവൻ ചിരിക്കുകയാണ്. ഒരു തമാശ പറഞ്ഞ ലാഘവത്തിൽ. ഒന്നനങ്ങാൻ പോലും വിടാതെ ബസ്സിൽ വച്ച് അയാളോട് ചേർത്ത് പിടിച്ച് നിന്ന സമയം ചിരിച്ച അതേ ചിരി. അവൾക്കാകെ ദേഷ്യം വന്ന് മുഖം ചുവന്നു…!!

വൈകുന്നേരം തിരക്കുള്ള ബസ്സിൽ, സ്വാഭാവികമായും ഉണ്ടാവുന്ന ശരീര സ്പർശനം അശ്വതി വകവെച്ചില്ല. സൈഡിൽ ഇരിക്കുന്ന ചേച്ചിയുടെ പക്കൽ മക്കളെ കൊടുത്ത് ആയാസത്തോടെ അവൾ നിന്നു. പക്ഷെ അവളെ മാത്രം കേന്ദ്രീകരിച്ചു ഉണ്ടായ സ്പർശങ്ങൾ കൂടിയപ്പോൾ ദേഷ്യത്തോടെ അവൾ തിരിഞ്ഞു നോക്കി. സ്വർണം കെട്ടിയ ഇടപ്പല്ലുമായി ചിരിച്ചു നിൽക്കുന്ന മാധവൻ…! പെട്ടെന്ന് തന്നെ അവൾ മുന്നിലേക്ക് മാറി നിൽക്കാൻ നേരം അവളുടെ അടിവയറിൽ പിടിച്ച് അയാൾ ദേഹത്തേക്ക് ചാർത്തി നിർത്തി. അയാളുടെ ധൈര്യത്തോടെയുള്ള നീക്കം അവളെ വല്ലാതെ ഭയപ്പെടുത്തി.

“നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. നിന്റെ മാനം തന്നെ പോകും..”

ചെവിയിൽ മന്ത്രിച്ചു കൊണ്ട് അയാൾ അവളുടെ അരയിലെ സാരിച്ചുറ്റ് പൊക്കിളിനു താഴേക്ക് ബലമായി താഴ്ത്തി. എന്തു ചെയ്യണമെന്നറിയാതെ പകക്കുകയാണ് അശ്വതി. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത തിരക്കിൽ തന്റെ മാനം പോകുമോ എന്നവൾ ഭയന്നു. പൊക്കിളിനു ചുറ്റും കറങ്ങുന്ന അയാളുടെ തടിപ്പൻ വിരലുകളെ പിടിച്ചു മാറ്റാൻ അവൾ ആവോളം പരിശ്രമിച്ചു. സങ്കടവും നിസ്സഹായതയും കാരണം നിന്ന് വെരുകുകയാണ് അവൾ. പൊക്കിളിനാഴത്തിലേക്ക് അയാളുടെ വിരൽ ചൂഴ്ന്നു കയറിയതും നിന്ന നിൽപ്പിൽ അവൾ തരിച്ചു പോയി. പെണ്ണിന്റെ വിടർന്ന് മുറ്റിയ ചന്തിയിൽ അരയമർത്തി അയാൾ അവളോട്‌ ചേർന്നു നിന്നു.

“പ്ലീസ് എന്നെ വിട്.. ഞാൻ കാല് പിടിക്കാം..”

“അതൊന്നും വേണ്ട.. നിന്നെ സ്നേഹിക്കാൻ അനുവദിച്ചാൽ മതി. നിന്നെയെനിക്ക് വേണം.. ഒരു കഷ്ടപ്പാടും അറിയിക്കാതെ ഞാൻ പോറ്റിക്കോളാം..”

“ശ്ച്ചേ…”

നീരസത്തോടെ അവൾ തല കുമ്പിട്ടു. പൊക്കിളിലിറങ്ങിയ വിരൽ അവിടെ വൃത്തം വരയാൻ തുടങ്ങി. കണ്ണുകൾ അടച്ചു പിടിച്ച് അവൾ അയാളുടെ കയ്യിൽ അമർത്തി പിടിച്ചു.

“നോക്ക്..ഇതൊന്നും ആരും കാണുന്നില്ല.. കണ്ടാൽ തന്നെ എന്നോടാരും ഒന്നും ചോദിക്കില്ല. നി എന്റേതാണെങ്കിൽ നിന്നോടും ആരും ചോദിക്കില്ല..”

“പ്ലീസ്‌.. എന്നെ വിട്..”

മാധവന്റെ കൈ അവളുടെ വയറിനു മുകളിലേക്ക് നീങ്ങി. മുല പിടിക്കലായിരുന്നു അയാളുടെ ലക്ഷ്യം. അത് മനസിലാക്കി അവളൊന്ന് കൂതറാൻ ശ്രമം നടത്തി. ആൾക്കാരുടെ ശ്രദ്ധ കിട്ടിയാൽ ഇയാൾക്ക് മാറിയല്ലേ പറ്റു. പക്ഷെ അധിക ബലത്തോടെ അയാളവളെ പിടിച്ചു നിർത്തി. കണ്ണുകൾ കലങ്ങി തുടങ്ങിയ അശ്വതിക്ക് ബലം നഷ്ട്പ്പെട്ടത് പോലെ.. പക്ഷെ അയാളുടെ നീക്കം തടയാൻ മുലകൾക്ക് മുകളിൽ വലം കൈ അമർത്തി കൈത്തുട കൊണ്ട് പരമാവധി മൂടി. മുലകളുടെ അടിവശത്ത് അയാളുടെ തടിപ്പൻ വിരലുകളമർന്നു. സാരി പൊതിഞ്ഞ കുണ്ടിയുടെ മാർദ്ദവം ഉളവാക്കുന്ന ചാലിൽ അയാളുടെ മൂത്ത മുഴപ്പ് കയറി നിന്നു.

“പ്ലീസ് സ്സ്…”

അശ്വതിയുടെ ചുണ്ടുകളിൽ വല്ലാത്ത വിറയൽ. മുടിയിഴകളിൽ നിന്നുയരുന്ന മണം അയാളെ വല്ലാതെ ആസക്തനാക്കി. മുലകളിൽ മൂടി വച്ച അവളുടെ കൈ അയാൾ ബലമായി പിടിച്ചു താഴ്ത്തി. സാരി നീങ്ങി വലത്തേ മുല അതിന്റെ മുഴുത്ത വണ്ണത്തിൽ വെളിയിലേക്ക് വന്നിരുന്നു.

ഏത് നിമിഷവും തന്റെ മാറിടത്തിൽ ഒരന്യ പുരുഷന്റെ കൈത്തലം പതിയുമെന്നവൾ മനസിലാക്കി. കൈകൾ ബന്ധനമാക്കിയ രീതിയിൽ ഒന്നും ചെയ്യാനാവാതെ വിങ്ങുകയാണ് അശ്വതി. ഒന്നലറി വിളിക്കണമെന്നുണ്ടെങ്കിലും ഒരു വാക്ക് പോലും മിണ്ടാൻ പറ്റാത്ത അവസ്ഥ…

മാധവന്റെ പ്രതീക്ഷകൾ തകിടം മറച്ചു കൊണ്ടാണ് ബസ്സിന്റെ വേഗത കുറഞ്ഞത്. നല്ല തിരക്കായത് കൊണ്ട് അടുത്ത സ്റ്റോപ്പ്‌ എത്താറായത് അയാൾക്ക് മനസിലായില്ല. അവളുടെ കൈകൾ സ്വതന്ത്രമായി. മേല് നിന്നും അയാളുടെ സ്പർശനം അയഞ്ഞു. കണ്ണുകൾ തുറന്ന് അവൾ ചുറ്റിലും കണ്ണോടിച്ചു. തെന്നി നീങ്ങിയ സാരി മുലക്ക് മുകളിലേക്ക് വലിച്ചു മറച്ചു.

“മൈര്…”

അയാൾ പിറു പിറുത്തു.

ആൾക്കാരുടെ ഞരുക്കത്തിനിടയിൽ അവൾ വേഗം തന്നെ കുറച്ച് മുന്നോട്ട് കയറി നിന്നു. ബസ് നിർത്തി. കുറച്ചധികം ആൾക്കാർ ഇറങ്ങിയത് അവൾക്ക് ആശ്വാസമായി. ഇരയെ നഷ്ടപ്പെട്ട ഒരു സിംഹത്തിന്റെ ക്രൂര്യമായിരുന്നു മാധവന്റെ കണ്ണുകളിൽ ആളിയത്.

സാരിതലപ്പു കൊണ്ട് കണ്ണുകൾ തുടച്ച് അവളൊന്ന് പുറകിലേക്ക് നോക്കി. അയാളെ അവിടെ കാണാനില്ല. അശ്വതിക്ക് സങ്കടം വന്ന് കനത്തു. ഇങ്ങനെയൊരു അനുഭവം ഇതാദ്യം..!!

“അച്ചു.. ഇറങ്ങ്..”

പ്രസാദിന്റെ ശബ്ദം കേട്ട് അവളൊന്ന് ഞെട്ടി. ശ്രദ്ധിക്കുമ്പോൾ, മാധവന്റെ വീടിനു മുന്നിലേക്ക് കാർ നിർത്തിയിരിക്കുന്നു. അവിടെ ഇറങ്ങാൻ വേണ്ടി അവളുടെ മനസ്സ് നന്നായി മടിച്ചു. പക്ഷെ എന്തു ചെയ്യാൻ.. മക്കളെയും കൂട്ടി അവൾ കാറിൽ നിന്നിറങ്ങി. കറുത്ത ബ്ലൗസ് പൊതിഞ്ഞ വലത്തേ മുല സാരിക്ക് പുറത്തേക്ക് മുനമ്പ് കൂർത്തു നിന്നിരുന്നു. അശ്വതിയുടെ അനിഷ്ട ഭാവം കണ്ട് അരികിലേക്ക് വന്ന പ്രസാദ് അവളുടെ സാരി നീക്കി കൊടുത്തു. അവളവന്റെ കൈ ചേർത്ത് പിടിച്ചു. മാധവനും കാറിൽ നിന്നിറങ്ങി.

“പ്രസാദേ പഴയത് പോലെ തന്നെയാണോ..? വേണമെങ്കിൽ നിങ്ങൾക്ക് താഴെ തന്നെ താമസിക്കാം..”

“ഏയ്‌.. വേണ്ട..മുകളിൽ തന്നെ മതി. മാധവേട്ടൻ ഈ ചെയ്ത് തന്നത് തന്നെ വലിയ ഉപകാരം..”

“നന്ദി വാക്കൊന്നും വേണ്ടെടാ.. എങ്കി സാധനങ്ങളൊക്കെ മുകളിലേക്ക് കയറ്റാൻ പറയട്ടെ..?”

“ആ.. ഞാനും സഹായിക്കാം..”

അപ്പോൾ തന്നെ അശ്വതി അവന്റെ കയ്യിൽ അമർത്തി. വേണ്ടെന്ന തരത്തിൽ തല കുലുക്കി. അതയാൾക്കും മനസിലായി.

“ഏയ്‌.. വേണ്ടെ.. ഇവർ തന്നെ ചെയ്തോളും.. ഞാൻ കീ എടുത്തു തരാം..”

അതും പറഞ്ഞ് മാധവൻ വീട്ടിനുള്ളിലേക്ക് കയറി. അശ്വതിയും പ്രസാദും പരസ്പരം നോക്കി നിൽക്കുകയാണ്.

“ദേ ഏട്ടാ.. കുറച്ച് ദിവസങ്ങൾ മാത്രമേ ഇവിടെ നിൽക്കേണ്ടു.. കേട്ടല്ലോ..”

“കേട്ടു.. നി കരുതുന്ന പോലെ അയാൾ അത്ര മോശക്കാരനൊന്നുമല്ല..”

“ഇത്ര പാവമാവല്ലേ ഏട്ടാ..”

കയ്യിൽ നുള്ളിക്കൊണ്ടാണവൾ പറഞ്ഞത്.

“താക്കോലും വാങ്ങി വാ.. എനിക്ക് കാണേണ്ട അയാളുടെ താക്കോൽ ദാന ചടങ്ങ്..”

അതും പറഞ്ഞവൾ ചിന്നുവിനേം കൂട്ടി ഒക്കത്തെ കുഞ്ഞുമായി വശത്തേക്ക് മാറി നിന്നു. സൈഡിലൂടെയുള്ള സ്റ്റെയർ വഴിയാണ് മുകളിലത്തെ നിലയിൽ പോകേണ്ടത്. അവളാ വഴിക്ക് മാറി നിന്നു.

വീണ്ടും മാധവന്റെ വീട്ടുമുന്നിൽ എത്തിക്കിട്ടിയ പ്രസാദിന്റെ ചിന്ത എങ്ങനെയെങ്കിലും ഇവിടെ തന്നെ ജീവിക്കാമെന്നായിരുന്നു. ഇനി എന്ത്ജോലി ചെയ്താലും വലുതായി ഒന്നും നേടാനാവില്ല. ഒരു വീട് വെക്കണമെങ്കിൽ തന്നെയുണ്ട് പെരുത്ത് പണി. അതിന് മുൻപ് മക്കളുടെ പഠിപ്പ്, ഭാവി..

ഇപ്പോഴൊരു ജോലി മാത്രമേ എത്രയും പെട്ടെന്ന് നോക്കേണ്ടതുള്ളു. അശ്വതിയെ എങ്ങനെയെങ്കിലും പറഞ്ഞു സമ്മതിപ്പിക്കാം എന്നവൻ കണക്കു കൂട്ടി. വന്നു ചേർന്ന ഭാഗ്യത്തെ ഒരു സൗഭാഗ്യമായി കണ്ടു.

മാധവൻ താക്കോലുമായി പുറത്ത് വന്നു.

“പ്രസാദേ അവളെവിടെ..?”

“അപ്പുറത്തുണ്ട്..”

“മ്മ്..”

അയാൾ അവന് താക്കോൽ കൊടുത്തു.

“പിന്നേ.. ഭാര്യയോട് പറയണം ഞാൻ അങ്ങനെ പച്ചക്ക് മനുഷ്യനെ തിന്നുന്നയാളല്ലെന്ന്..”

പ്രസാദ് ചിരിച്ചു.

“അങ്ങനെയല്ല മാധവേട്ടാ..”

“മ്മ്..ശെരി പോയി തുറക്ക്.. ഇവർ സാധനങ്ങൾ കൊണ്ടു വെക്കട്ടെ..”

സന്തോഷത്തോടെ മൂളി, അവൻ നടന്നു. സ്റ്റെയറിനടുത്തു നിൽക്കുകയാണ് തന്റെ സുന്ദരിയായ പെണ്ണ്. പെരു വഴിയിൽ ഇറങ്ങേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തോടെ അവൻ അവരെയും കൂട്ടി മുകളിൽ കയറി വാതിൽ തുറന്നു. മുൻപ് താമസിച്ചത് കൊണ്ട് സുപരിചിതമാണ് അവർക്കവിടം. അവൾ വേഗം മുറിയിൽ കയറി ലോക്ക് ചെയ്ത് കൊച്ചിന് പാല് കൊടുക്കാൻ തുടങ്ങി.

അവരുടെ സാധനങ്ങളൊക്ക കയറ്റി കഴിഞ്ഞ് ആ പണി അങ്ങ് തീർന്നു.

സമയം സന്ധ്യ മയങ്ങി.

ഇളയ കൊച്ചിനെ പാല് കൊടുത്ത് കിടത്തിയുറക്കി ചിന്നുവിനെ കുളിപ്പിക്കാൻ വേണ്ടി നോക്കുകയാണ് അശ്വതി. ശേഷം അവളും കുളിയൊക്കെ കഴിഞ്ഞ് ഒരു നേർത്ത ചുരിദാർ ടോപ്പും പാവാടയും എടുത്തിട്ടു. ബാൽക്കണിയിൽ ഇരിക്കുകയാണ് പ്രസാദ്. അവളങ്ങോട്ട് നീങ്ങി.

“ഏട്ടൻ കളിക്കുന്നില്ലേ..?”

“ഉണ്ട്.. നിന്റെ കഴിഞ്ഞോ..?”

“ഉം..”

“എങ്കി കുറച്ച് നേരം ഇവിടിരിക്ക്..”

അത് കേട്ട് അവളും അവനടുത്തായി ഇരുന്നു. എങ്ങനെയെങ്കിലും അശ്വതിയുടെ മനസ്സിൽ നിന്ന് മാധവനോടുള്ള ഇഷ്ടക്കേട് മാറ്റിയെടുക്കണമെന്നായിരുന്നു പ്രസാദിന്റെ മനസ്സിൽ..

“നി ഒന്ന് ആലോചിച്ചു നോക്കിയേ.. ഇവിടെ ഇടമില്ലായിരുന്നെകിൽ ഈ രാത്രി നമ്മൾ എവിടെ പോകേണ്ടി വന്നേനെ..?”

“മ്മ്..”

താല്പര്യമില്ലാത്ത രീതിയിൽ മൂളി രാത്രിയുടെ ഇരുട്ടിലേക്ക് അവളും നോക്കിയിരുന്നു.

“മാധവേട്ടൻ സഹായിച്ചില്ലായിരുന്നെങ്കിൽ സത്യം പറഞ്ഞാൽ എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല..”

അത് കേട്ട് നെറ്റി ചുളിച്ചായിരുന്നു അവളുടെ നോട്ടം.

“അപ്പോ ഇവിടെ സ്ഥിര താമസമാക്കാനാണോ പരിപാടി..?”

“കുഴപ്പമുണ്ടോ..?”

“ദേ ഏട്ടാ.. എന്നെക്കൊണ്ട് പറയേപ്പിക്കേണ്ട..നാളെ തന്നെ വേറെ സ്ഥലം നോക്കിക്കോണം. ഇവിടെ കൂടുതൽ ദിവസം നിക്കാനൊന്നും എനിക്ക് ഒക്കില്ല..”

“എത്രയെന്ന് വച്ചാടി ഇങ്ങനെ താമസം മാറിക്കൊണ്ടിരിക്കുന്നത്..”

“അതൊന്നും കുഴപ്പമില്ല..”

അവൾ ദേഷ്യത്തോടെ പറഞ്ഞു.

“മ്മ്.. നോക്കാം.. ഞാൻ പറഞ്ഞെന്നെ ഉള്ളു..”

“കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണ്ടേ..?”

“വേണം.. ഒന്നുമില്ലേ..?”

“ഇല്ല..!”

അവനവളെ നോക്കി. നിസംഗ ഭാവത്തോടെ അവളും.

“മാധവട്ടനോട് എന്തെങ്കിലും ചോദിച്ചാലോ..?”

അവൾക്കതിന് ഉത്തരമുണ്ടായില്ല.

“ഈയൊരു നേരത്തേക്ക് വേണ്ടിയല്ലേ.. മാധവനേട്ടനറിയാം ഇന്നത്തെ ദിവസം നമ്മുടെ കയ്യിൽ ഒന്നുമുണ്ടാവില്ലെന്ന്..ചോദിക്കാമല്ലേ..”

അവളെ അനുനയിപ്പിക്കാനുള്ള ഒരു രീതിയിൽ അവൻ പറഞ്ഞു. പക്ഷെ അവളൊന്നും മിണ്ടിയില്ല..

“നി ചോദിക്കുമോ..? ചിലപ്പോ അയാൾക്ക് നല്ല സന്തോഷമാകും. നി ദേഷ്യം കാണിച്ച് നിൽക്കുന്നതാണ് ഇപ്പോ ഒരു പ്രശ്നം.”

“പിന്നേ.. അയാളെ സന്തോഷിപ്പിക്കലല്ല എന്റെ പണി. ഏട്ടന് ചോദിക്കാൻ കഴിയില്ലെങ്കിൽ വേണ്ട.. പട്ടിണി കിടന്നാലും ഞാൻ ചോദിക്കില്ല..”

മുഖത്തുളവായ നീരസത്തോടെ തന്നെയവൾ പറഞ്ഞു.

“പക്ഷെ കിട്ടിയാൽ കൊള്ളാമല്ലേ..? അയാൾ എന്താ നിന്നോട് ചെയ്ത പ്രശ്നം..? അത് പറയ് എന്നാൽ..

നിന്നെ ഒന്ന് നോക്കിയതോ.?”

അത് കൂടെ കേട്ടപ്പോൾ ദേഷ്യത്തോടെ ഒന്നും മിണ്ടാതെ അവളവിടുന്ന് എണീറ്റ് പോയി..

“എടി.. അച്ചൂ..”

വിളി കേട്ടിട്ടും നിന്നില്ല. അന്ന നടയായി പോകുന്ന ഭാര്യേടെ പിൻഭാഗവും നോക്കി അവനിരുന്നു. അല്ലെങ്കിലും ശരീര സൗന്ദര്യമുള്ള പെണ്ണിനെ ആരാണ് നോക്കാത്തത്.. ഒരു തവണ പോലും പെണ്ണിന്റെ മാറിലേക്ക് നോക്കാത്ത രക്ത ബന്ധങ്ങൾ പോലും വിരളമാണ്. അപ്പോഴാണ് തന്റെ ഭാര്യയെ നോക്കിയ മാധവേട്ടൻ. അതൊക്കെ ആ രീതിയിലെ കാണേണ്ടു എന്ന് ഈ പെണ്ണിനെ എങ്ങനെ പറഞ്ഞു മനസിലാക്കാൻ.. എന്താണേലും ഇവിടെ താമസിച്ച സമയം അങ്ങേര് ഇവളെ കേറിപ്പിടിക്കാനൊന്നും ശ്രമിച്ചില്ലല്ലോ..

അവസാനം പ്രസാദ് തന്നെ താഴെ മാധവന്റെ അടുത്തേക്ക് ചെന്നു.

“എനിക്കറിയില്ലേ പ്രസാദേ നിങ്ങടെ കഷ്ടപ്പാട്.. മുൻപ് നിങ്ങൾ ഇവിടുന്ന് ഇറങ്ങിയത് തന്നെ എന്തിനാണെന്നെനിക്കറിയില്ല..”

അവനൊന്നും മിണ്ടിയില്ല.

“അതാ സ്റ്റോർ റൂമിൽ അരിയും സാധങ്ങളും അടക്കം നിങ്ങൾക്ക് വേണ്ടത് ഉണ്ട്. എടുത്തോളു..”

അത് കേട്ടപ്പോൾ അവന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. മാധവൻ അവന്റെ പുറത്ത് തട്ടി.

“എന്താ പ്രസാദേ ഇത്.. ഞാൻ നിന്നെ അനിയനെ പോലെയല്ലേ കണ്ടത്.. ചെല്ല്.. പോ.. ഭാര്യക്കും പിള്ളേർക്കും വിശക്കുന്നുണ്ടാവും എനിക്കറിയാം.”

മാധവനോടുള്ള ഭയഭക്തി ബഹുമാനത്തോടെ അവൻ സാധനങ്ങളുമായി മുകളിലെത്തി. വാതിൽ തുറന്ന അശ്വതി അവന്റെ കൈകളിലെ സാധനങ്ങൾ കണ്ട് അമ്പരന്നു.

“ഏട്ടാ.. ഇത്രയും സാധനങ്ങൾ..?”

അവനൊന്നും മിണ്ടാതെ ഉള്ളിലേക്ക് നടന്ന് അവരുടെ ചെറിയ അടുക്കളയിൽ കയറി. അവളും പുറകെയെത്തി.

“ഏട്ടാ..”

അവളുടെ വിളി കേട്ടിട്ടും അവൻ ഒന്നും മിണ്ടിയില്ല. സാധനങ്ങളൊക്കെ എടുത്തു വെക്കുകയാണ്. കൂടുതലൊന്നും ചോദിക്കാതെ അശ്വതിയും അവിടെ നിന്നു. അടുക്കളയിൽ നിന്ന് പോരാൻ നേരം അവളുടെ മുഖത്തേക്ക് നോക്കി.

“നി ദേഷ്യത്തോടെ കാണുന്ന മാധവൻ തന്ന സാധനങ്ങൾ ആണ് ഇത്രയും. നിനക്ക് വേണ്ടുന്നത് ഉണ്ടാക്കാം..”

അല്പം കനത്തിൽ പറഞ്ഞു കൊണ്ട് അവൻ നീങ്ങുമ്പോൾ വാക്കുകൾ കിട്ടാതെ അവളവനെ തന്നെ നോക്കി നിന്നു പോയി.

അടുക്കളയിൽ നിറഞ്ഞ സാധനങ്ങൾ കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു. പോരാത്തതിന് ഒരു സഞ്ചിയിൽ പച്ചക്കറികളും. പ്രസാദിനോപ്പമുള്ള ജീവിതത്തിൽ ആദ്യമായാണ് അവളിത്ര സാധനങ്ങൾ കാണുന്നത്. അതിന്റെയൊരു പ്രകാശം അവളുടെ കണ്ണുകളിൽ ഉളിഞ്ഞെങ്കിലും പേടിയും തോന്നി. കാരണം മാധവൻ ഇങ്ങനൊക്കെ ചെയ്യേണ്ട ആവിശ്യകതയാണ് അവൾ ആലോചിച്ചത്. ഏട്ടനെ അയാൾ തന്ത്ര പരമായി കയ്യിലെടുക്കുകയാണ്. അതിന് പകരം അയാൾ എന്താണ് ഉദ്ദേശിക്കുന്നതോർത്തു കണ്ണുകളിൽ ഭയം നിറഞ്ഞു.

ഉത്കണ്ഠയോടെ നേരെ പ്രസാദിന്റെ അടുത്തേക്ക് ചെന്നു. കുളിക്കാൻ തയ്യാറായി ബാത്‌റൂമിലേക്ക് പോകാൻ നിൽക്കുകയാണ് അവൻ.

“ഏട്ടാ.. എന്തിനാ ഇത്രയധികം സാധനങ്ങൾ..? ആവിശ്യത്തിനുള്ളത് പോരായിരുന്നോ..?”

അവളെ നോക്കിയതല്ലാതെ ഒന്നും മിണ്ടാതെ അവൻ ബാത്‌റൂമിൽ കയറി. കാര്യങ്ങൾ ആകെ കുഴയുകയാണല്ലോ ഈശ്വരാ..

ഭർത്താവിനും കൊച്ചുങ്ങൾക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കുമ്പോൾ അയാൾ തന്ന സാധനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നത് അവൾക്ക് അസഹ്യമായിരുന്നു. ബസ്സിൽ വച്ച് തന്നോട് ചെയ്തത് അവൾക്ക് മറക്കാൻ കഴിഞ്ഞില്ല. ഏട്ടനോട് പറഞ്ഞിരുന്നെങ്കിൽ ഇന്നിവിടെ നിൽക്കേണ്ടി വരില്ലായിരുന്നു. പക്ഷെ പറഞ്ഞാൽ.. എങ്ങനെ ഞാൻ പറയും.. എന്നെക്കുറിച്ചു എന്ത് കരുതും..

ഭക്ഷണം കഴിച്ച് പ്രസാദും പിള്ളേരും ഉറങ്ങാൻ കിടന്നു. പണിയൊക്കെ കഴിഞ്ഞ് ലൈറ്റ് അണച്ച് അവളും റൂമിലെത്തി. ഫാനിന്റെ കാറ്റ് തട്ടുമ്പോൾ വല്ലാത്തൊരു ആശ്വാസം. അത്രയും നാളുകൾ വെമ്പി വിയർത്ത് കിടക്കേണ്ടി അവസ്ഥ അവളൊരു നിമിഷം ഓർത്തു. പക്ഷെ ഈ സുഖങ്ങളുടെ കാരണക്കാരൻ മാധവൻ ആണെന്ന് ഓർക്കുമ്പോൾ ഉള്ള ഒരു നീരസം. അവളും ബെഡിൽ കയറി കിടന്നു.

“ഏട്ടാ..നേരത്തെ കിടന്നോ.?”

“ഉം..”

“എന്താ എന്നോട് ഒരു ദേഷ്യം പോലെ..?”

“ഒന്നുമില്ല..”

“എനിക്കറിയാം.. വേറൊരാളുടെ ഔദാര്യത്തിൽ ഇങ്ങനെ കഴിയേണ്ടി വരുന്ന പേടി കൊണ്ടാ ഞാൻ..”

“നിനക്കിന്ന് ഉഷ്ണമില്ലാതെ കിടക്കാൻ പറ്റിയില്ലേ.. വേറൊന്നും ചിന്തിക്കേണ്ട..”

“അങ്ങനെയല്ല..”

“ഞാൻ കണ്ടില്ലല്ലോ.. നിന്നെ അയാൾ ഒന്ന് നോക്കുന്നത് പോലും.. നിനക്ക് സംശയമാണ്. നിന്നോട് മോശമായി പെരുമാറിയവരെ വച്ച് എല്ലാരേയും അളക്കരുത്..”

അശ്വതിയുടെ വായ അടഞ്ഞു പോയി. ഈശ്വര ഞാനെങ്ങനെ ഏട്ടനോട് പറയും അയാളും അത്തരക്കാരനാണെന്ന്.

അവളൊന്നും മിണ്ടാതെ കിടന്നു. ഏതോ വലിയ ട്രാപ്പിൽ പെടുന്നത് പോലെയൊരു പ്രതീതി. അപ്പോഴും സുഖമായൊരു നിദ്രയിൽ അഴയുന്നത് പോലെ കണ്ണുകൾ കൂമ്പി. ദിവസങ്ങൾ താണ്ടിയുള്ള ഒരു സുഖ നിദ്ര..!

അടുത്ത ദിവസം രാവിലെ പുറത്തേക്ക് പോകാൻ ഒരുങ്ങുകയാണ് പ്രസാദ്.

“ഏട്ടനെവിടെക്കാ ഇത്ര രാവിലെ തന്നെ..?”

മുടി ബണ്ണ് പോലെ മുറുക്കി വച്ച്കൊണ്ട് അശ്വതി അവന്റെ അടുത്തേക്കെത്തി.

“ഇന്ന് തന്നെ വേറെ സ്ഥലം അന്വേഷിക്കണമെന്നല്ലേ നി പറഞ്ഞത്.”

“ഓ.. അതിനിത്ര രാവിലെ പോണോ..?”

അവനൊന്നും മിണ്ടിയില്ല.

“ഞാൻ ഭക്ഷണം ഉണ്ടാക്കുന്നത്തെ ഉള്ളു”

“വന്നിട്ട് കഴിക്കാം..”

“ഞാൻ പറഞ്ഞതിനോട് ഏട്ടനിത്ര ദൃതി കാണിക്കേണ്ട. എന്തായാലും കുറച്ച് ദിവസം ഇവിടെ തങ്ങുന്നില്ലേ..”

“ഒഹ്.. ഇപ്പൊ അങ്ങനെയാണോ..?”

“എങ്ങനെയും അല്ല.. എനിക്ക് അയാളെ ഉൾക്കൊള്ളാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. പക്ഷെ ഏട്ടൻ ഇങ്ങനെ വെപ്രാളം കാണിച്ചാൽ നല്ലൊരു ചുറ്റുപാടുള്ള സ്ഥലം കിട്ടിയെന്ന് വരില്ല. അത്കൊണ്ട് പറഞ്ഞതാ. പിന്നെയൊരു ജോലിയും വേണമല്ലോ..”

“മ്മ്..ഞാൻ പോയിട്ട് വരാം..”

സ്റ്റെയർ ഇറങ്ങി പോകുന്ന ഭർത്താവിനേം നോക്കി അവളവിടെ നിന്നു.

ഈശ്വരാ.. പെട്ടെന്ന് ഒരു ജോലി റെഡിയാക്കി കൊടുക്കണേ..

രണ്ട് പിള്ളേരേം കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് അവളും കഴിച്ചു. ചിന്നുവിന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ അവൾക്കും സന്തോഷിക്കാതിരിക്കാനായില്ല. രണ്ട് ദിവസത്തോളം അലക്കാനുള്ള വസ്ത്രം ബക്കട്ടിലിട്ടു.

ഇളയ കൊച്ചിനെ ചിന്നുവിനെ ഏല്പിച്ച് ബക്കറ്റുമാമായി അവൾ സ്റ്റെയർ ഇറങ്ങി താഴെയെത്തി. പുറത്ത് കാറ് കാണാഞ്ഞപ്പോൾ നല്ല ആശ്വാസമായി. സ്വസ്ഥമായി അലക്കാൻ തുടങ്ങി.

ഇന്നത്തെ ദിവസം എവിടെയും പോകുന്നില്ലെന്ന് ഉറപ്പിച്ച് ഉറങ്ങുന്ന മാധവന്റെ ചെവിയിൽ ഒലിയലകൾ പോലെ അശ്വതി വസ്ത്രമലക്കുന്ന ശബ്ദം ഇരച്ചെത്തി. നിമിഷ നേരം കൊണ്ട് ഇന്നലത്തെ ഓർമകൾ അയാളുടെ ഉള്ളിലേക്ക് ഇരമ്പി.

“അശ്വതി..!”

അയാളുടെ ചുണ്ടുകൾ ഉരുവിട്ടു. വീണ്ടും അവളെ സ്വന്തം വീട്ടിലേക്ക് എത്തിച്ചതോർത്ത് മാധവന് ഒന്ന് തുള്ളിച്ചാടമെന്ന് തോന്നി. എണീറ്റ് മുണ്ട് മുറുക്കി നേരെ അടുക്കളയിലേക്ക്. അവിടെയുള്ള ജനൽ പാതി തുറന്നാൽ കൃത്യമായ വ്യൂ ആണ്. മുൻപും അവളുടെ സീൻ പിടിച്ചിരുന്ന അതേ സ്ഥലം. ഒന്ന് മുഖം കഴുകി അയാൾ ജനൽ പാളി പതിയെ തുറന്ന് നീക്കി.

ഒഹ്..കുനിഞ്ഞു നിന്ന് ബക്കറ്റിൽ തുണി മുക്കി തിരുമ്പുന്ന അശ്വതിയെ കണ്ട് അയാൾക്ക് വായിൽ വെള്ളമൂറി. ബ്രായിൽ കൊള്ളാത്ത തരത്തിൽ ടോപ്പിന്റെ കഴുത്ത് വെട്ടിലേക്ക് വന്നാഞ്ഞു നിൽക്കുകയാണ് അവളുടെ ഇരുനിറമുള്ള കൊഴുത്ത മുലകൾ. ആ കറുത്ത ബ്രായിലെങ്കിൽ പുറത്തേക്ക് ചാടിയേനെ. എങ്കിലും അവളുടെ മുഖം മറയുന്നത് കാരണം  വ്യൂ അത്ര ക്ലിയർ അല്ല. അവളൊന്ന് തല ഉയർത്തിയെങ്കിൽ എന്ന് അതിയായി ആശിച്ചു.

പക്ഷെ അതിലും മികച്ച കാഴ്ചയാണ് ആകാരത്തോട് കൂടി ഉയർന്നു നിൽക്കുന്ന കുണ്ടി വണ്ണം. അത് അരക്കെട്ടിൽ നിന്നുയരുന്ന വടിവ് വ്യക്തം. അവളുടെ ശരീരത്തിൽ കണ്ണുകൾ പരതുന്ന വേളയിൽ മാധവന്റെ മുണ്ടിന് മുൻവശം നന്നായി ഉയർന്നു. അണ്ടർ വെയർ ഇല്ലാത്ത കുണ്ണയെ സ്വതന്ത്രമാക്കാൻ അയാൾ മുണ്ടുരിഞ്ഞ് ഊരിയിട്ടു. പടവലങ്ങ പോലെ അയാളുടെ സാമാനം മുന്നോട്ട് കുതിച്ചാടി. അയാളതിൽ പിടിച്ച് പതിയെ ചലിപ്പിക്കാൻ തുടങ്ങി.

ബക്കറ്റിൽ നിന്ന് അടുത്ത ഡ്രസ്സ്‌ എടുക്കാൻ മുഖം മാറ്റിയ നേരം ഇത്തവണ അവളുടെ മുലവെട്ടിനുള്ളിലേക്ക് കൃത്യമായി കണ്ടു. ഒരു പിടപ്പായിരുന്നു കുണ്ണയിൽ. മാംസളമായ മുലകളുടെ മേൽഭാഗം. കൊഴുത്ത കൈത്തുടകൾ കുലുങ്ങുന്നതിനനുസരിച് മുലകളും ഓളം വെട്ടുകയാണ്.

എന്തൊരു പെണ്ണാണ് മോളെ നി..

ബ്രായിൽ മുഴുത്തു നിറഞ്ഞു നിൽക്കുന്ന മുലകൾ കുലുങ്ങി കളിക്കുന്നത് നോക്കി അയാൾ വാണം വിടാൻ തുടങ്ങി. നിവർന്നപ്പോൾ മുലകളുടെ വണ്ണം അങ്ങനെ തള്ളി കൂർത്തു നിൽക്കുകയാണ്.

രണ്ടു കൈകൾ കൊണ്ടും അതിങ്ങനെ പിടിച്ചമർത്തുമ്പോൾ എന്തായിരിക്കു സുഖം..! മുലകൾക്കിടയിൽ മുഖം വച്ചുരുക്കമ്പോൾ.. ഹൊ ആലോചിക്കാൻ കൂടി കഴിഞ്ഞില്ല.. അയാളിലെ കാമൻ ഉണർന്ന് രോമാഞ്ചിച്ചു. കയ്യിൽ കിടന്ന് വെട്ടുകയാണ് ഇളം ചൂടുള്ള മൂത്ത കുണ്ണ..!

പാവം.., അറിയാതെ ആണെങ്കിലും നിവർന്നും കുനിഞ്ഞും മാധവന് ഒരു അസ്സല് കണി ആയിരുന്നു അശ്വതി നൽകിയത്. ആ കാഴ്ച്ച കണ്ടു തന്നെ കുണ്ണ കുലുക്കുന്ന മാധവന് ഇപ്പൊ വരുമെന്നായി. കണ്ണിമ ചിമ്മാതെ അയാൾ അവളുടെ കൊഴുത്ത മേനിയിൽ കണ്ണ് നട്ട് തുടം കണക്കെ കുണ്ണപ്പാല് ചീറ്റിച്ചു.

എന്നിട്ടും തളരാത്ത കുണ്ണയിൽ പതിയെ തടവി പെണ്ണിന്റെ മേനിയളവുകൾ മനഃപാഠമാക്കുകയാണ്. അവളുടെ പണി ഏകദേശം തീരാറായെന്ന് കണ്ടപ്പോൾ മാധവൻ വേഗം ഉൾവലിഞ്ഞു. മുണ്ട് എടുത്തുടുത്ത് ബ്രഷിൽ പേസ്റ്റ് പുരട്ടി അടുക്കള മുറ്റം വഴി കിണറ്റിൻ കരയിലേക്ക്.

വസ്ത്രങ്ങൾ അഴയിൽ വിരിച്ചിടാൻ തുടങ്ങിയിരുന്നു അശ്വതി. കിണറ്റിൻ കരയിൽ ചാരി നിൽക്കുന്ന മാധവനെ അവൾ കണ്ടില്ല. ചുവടുകൾ വെക്കുമ്പോൾ കുലുങ്ങുന്ന ചന്തിയും ഇളക്കി അവൾ പണി തുടർന്നു. കക്ഷങ്ങളിൽ നിന്ന് മുലകളിലേക്ക് വിയർപ്പ് നനവ് പടർന്നു കേറിയിട്ടുണ്ട്. ആകെ മൊത്തം യൗവ്വനയുക്തായ ഭാര്യയുടെ മാദകമായ കാഴ്ച..!

വസ്ത്രങ്ങളൊക്കെ വിരിച്ച് കഴിഞ്ഞ് ബക്കറ്റുമായി തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ് അവൾ മാധവനെ കാണുന്നത്.

ബ്രഷും വായിൽ വച്ച് അയാളുടെ നോട്ടം കണ്ട് അശ്വതിക്ക് കലി വന്നു. അയാളുടെ മുൻപിലൂടെ വേണം സ്റ്റെയർ കയറി പോകാൻ വേണ്ടിയിട്ട്.  ദേഷ്യത്തോടെയുള്ള തന്റെ മുഖം കനത്ത ഭാവം കണ്ടിട്ടും അയാൾക്ക് കൂസലില്ലെന്ന് കണ്ടപ്പോൾ അവൾ നടക്കാൻ തുടങ്ങി. അയാളുടെ മുൻപിലൂടെ സ്റ്റെയർ കേറാൻ തുടങ്ങിയപ്പോൾ വിളിയും.

“അശ്വതി…”

വിളി കേൾക്കാനോ മറുത്ത് പറയാനോ നിൽക്കാതെ അവൾ വേഗം ഓടി കയറി മുകളിലെത്തി. വാതിൽ ലോക്ക് ചെയ്തു.

“കൊശ്വതി… തന്റെ പേര് വിളിക്കുന്നത് കേട്ടില്ലേ കാമഭ്രാന്തൻ..”

അവൾക്ക് നല്ല അരിശം വന്നു.

ചേ.. താൻ സ്റ്റെയർ ഓടി കയറിയത് നോക്കി നിന്നിട്ടുണ്ടാവും ആ കെളവൻ. അല്ലെങ്കി തന്നെ അയാളവിടെ എപ്പോ വന്നു. താൻ അലക്കുന്നതും നോക്കി നിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായോ എന്നവൾ ശങ്കിച്ചു.

എന്തുറപ്പുണ്ടെങ്കിലും ചുറ്റിലും ഒരു കണ്ണ് വേണം പൊട്ടി പെണ്ണേ.. അവൾ സ്വയം ഒന്ന് തലക്ക് കിഴുക്കി.

“അമ്മയെന്താ സ്വയം പറയുന്നേ..?”

മുറിയിൽ നിന്നും ചിന്നുമോൾ പുറത്ത് വന്നിരുന്നു.

“ഒന്നുല്ല മോളെ.. വാവ എവിടെ..?”

“ഉറങ്ങി..”

“അവനെ ശ്രദ്ധിക്കണം കേട്ടോ.. അമ്മ വേഗം കുളിച്ചിട്ട് വരാം..”

“ശെരി അമ്മേ..”

ആകെ വിയർത്തത് കൊണ്ട് അവൾ വേഗം കുളിക്കാൻ കയറി. നനവ് കാരണം ശരീരത്തിൽ അങ്ങിങ്ങായി ടോപ്പ് ഒട്ടി പിടിച്ചിട്ടുണ്ട്. അവളത് പൊക്കി ഊരി മാറ്റി. ശരീരത്തിലാകമാനം വിയർപ്പ് തന്നെ. പെട്ടെന്ന് വിയർക്കുന്ന ശരീരം. ബ്രാക്കപ്പിനുള്ളിൽ വെള്ളം ഒഴിച്ച് നനഞ്ഞത് പോലെയാണ് നനവ്. കുലുക്കവും അനക്കവും കൊണ്ട് പാല് ചുരന്നിട്ടുണ്ടെന്ന് അവൾക്ക് മനസിലായി. ഉടൻ തന്നെ എല്ലാം ഊരിയിട്ട് വിവസ്ത്രയായ കൊഴുത്ത മേനിയിൽ വെള്ളത്തിന്റെ തണുപ്പ് പകർന്നു.കുളി കഴിഞ്ഞ് ആകെയുള്ള മൂന്നു സാരിയിൽ നീല സാരി എടുത്തുടുത്തു. പനങ്കുല പോലെയുള്ള മുടിയഴകിനെ തോർത്തിൽ കെട്ടി വച്ച് അടുക്കളയിലേക്ക് കയറി.

പ്രസാദിനെ ഒന്ന് വിളിച്ചു നോക്കിയപ്പോൾ കിട്ടിയില്ല.

കയ്യിൽ പൈസ ഉണ്ടോ..?,ഉച്ചക്ക് എവിടുന്ന് ഭക്ഷണം കഴിക്കും എന്നോർത്ത് വേവലാതായി അവൾക്ക്. അപ്പോഴാണ് പുറത്ത് കാറ് സ്റ്റാർട്ട്‌ ചെയ്ത ശബ്ദം കേട്ടത്.

ഹാളിലെ ജനൽ പാളി വഴി നോക്കിയപ്പോൾ മാധവൻ അതിൽ പോകുന്നത് കണ്ടു. ഒന്നിൽ കൂടുതൽ കാറുകളും സ്വത്തുക്കളും ഉള്ള മാധവന്റെ ജീവിതം അവളോർത്തു. അതും ഒറ്റത്തടി. ഇതൊക്കെ അനുഭവിക്കാൻ അയാൾക്ക് വീണ്ടുമൊരു കല്യാണം കഴിച്ചൂടെ എന്നായിരുന്നു അവളുടെ ചിന്ത. എങ്കിൽ അയാളുടെ നികൃഷ്ട നോട്ടങ്ങളിൽ നിന്ന് തനിക്കൊരു മോചനം കിട്ടിയേനെ.

വേറെയൊരു വീട്., ഏട്ടനൊരു നല്ല ജോലി എല്ലാം ആകുന്നത് വരെ ഇവിടെ നിന്നല്ലേ പറ്റു…

രണ്ടു മൂന്ന് ദിവസത്തോളം അവൾ  അലക്കാൻ വേണ്ടി പുറത്തിങ്ങിയില്ല. അത്യാവശ്യമുള്ളത് ബാത്‌റൂമിൽ വച്ച് തന്നെ കഴുകിയിട്ടു. വേറൊരു വഴിക്കും മാധവന് അവളെ കാണാനും സാധിച്ചില്ല. വല്ലാത്തൊരു പിരിമുറുക്കാമായിരുന്നു അയാളുടെ മനസ്സിൽ.

പ്രസാദിന്റെ ജോലി അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒന്നും അങ്ങ് ശെരിയായില്ല. അശ്വതി ദേഷ്യപ്പെടുമോ എന്ന് കരുതി മാധവനോട് ജോലി ആവിശ്യപ്പെടാനും അവൻ നിന്നില്ല. അയാളാണെങ്കിൽ സഹായിച്ചുമില്ല.

ദിവസവും കാർ സ്റ്റാർട്ട്‌ ചെയ്തു പോകുന്ന ശബ്ദം അശ്വതി ശ്രദ്ധിക്കാറുണ്ട്. മാധവൻ പോയി എന്നുറപ്പു വരുത്താൻ. തന്നെയിവിടെ ഒറ്റക്ക് കിട്ടിയിട്ടും മോശമായൊരു പ്രവർത്തിയും കാട്ടാൻ അയാൾ മുതിരുന്നില്ല എന്നത് അവൾക്ക് അശ്ചര്യമായിരുന്നു. കാരണം ബസ്സിൽ വച്ച് ചെയ്ത കാര്യം അവളെ നന്നായി ഭയപ്പെടുത്തിയിരുന്നു. ഇപ്പോഴുള്ള അയാളുടെ അസാമീപ്യം മൂന്ന് നാല് ദിവസങ്ങളോളം പേടിച്ച് കഴിഞ്ഞതിൽ നിന്നും ചെറിയൊരു മോചനം പോലെ അവൾക്ക് തോന്നി. ഒരു പക്ഷെ താൻ ചിന്തിക്കുന്നത്ര മോശക്കാരനായിരിക്കില്ലേ അയാൾ…? പക്ഷെ ബസ്സിൽ വച്ച് ചെയ്തത്..? ഒരു ചോദ്യ ചിഹ്നമാണ്..! മാധവനന്റെ സ്വഭാവം എങ്ങനെയെന്ന് ഒരു പിടിയുമില്ല.

ഉച്ച സമയം, കൊച്ചുങ്ങൾക്ക് ഭക്ഷണം കൊടുത്ത് അവളും കഴിച്ചു.

പ്രസാദിനെ ഒന്ന് വിളിച്ചു നോക്കി. കോൾ എടുത്തെങ്കിലും സംസാരിക്കുന്നത് ക്ലിയർ അല്ലാത്തത് കൊണ്ട് കട്ട് ചെയ്യേണ്ടി വന്നു. വീണ്ടും ശ്രമിച്ചെങ്കിലും കിട്ടിയില്ല. പണിയെല്ലാം തീർന്നത് കൊണ്ട് ഒന്ന് മയങ്ങി.

കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടുന്നത്. ഭാഗ്യത്തിന് മക്കളുടെ ഉറക്കം ഞെട്ടിയില്ല.

ഏട്ടനാവും..!

അവൾ വേഗം എഴുന്നേറ്റ് മുടി വാരി കെട്ടി ഡോർ തുറക്കാൻ നടന്നു. വീണ്ടും കോളിങ് ബെൽ മുഴങ്ങി.

“ദാ വരുന്നു ഏട്ടാ….”

തത്തി തുള്ളിക്കൊണ്ട് വാതിൽ തുറന്നു. നോക്കുമ്പോൾ മാധവൻ…! അടി വയറ്റിൽ നിന്നൊരു ആന്തൽ പടർന്ന അവസ്ഥ. അയാളുടെ തുറിച്ച കണ്ണുകൾ..! അവൾ വേഗം മുല ഭാഗങ്ങളെ സാരി വച്ച് മറച്ചു.

“ഉറങ്ങുവാണോ..നി..?”

അയാളുടെ പൗരുഷമായ ശബ്ദത്തിന് മറുപടി കൊടുക്കാൻ തന്നെ അവൾക്ക് പേടി തോന്നി. അയാളും അത് മനസിലാക്കി.

“വാ പിള്ളേരെ..”

പുതിയ എസി യും താങ്ങി പിടിച്ച് സ്റ്റെയറിൽ നിൽക്കുന്ന പയ്യന്മാരോട് അയാൾ പറഞ്ഞു. അവൾക്കത് മനസിലായില്ല. മാധവൻ ഉള്ളിലേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ പേടിയോടെ അവൾ പുറകിലേക്ക് മാറി. പെണ്ണിന്റെ മണം അയാളുടെ നാസാരന്ദ്രങ്ങളിലേക്ക് ഇരച്ചു കയറി. ഓർമ വന്നത് ബസ്സിൽ വെച്ച് അവളുടെ പൊക്കിളിച്ചുഴിയുടെ ആഴമളന്നപ്പോൾ മൂക്കിലേക്ക് ഇരച്ചു കയറിയ മേനി ഗന്ധമാണ്.

എസിയും താങ്ങി പിടിച്ചു നടന്ന പയ്യന്മാരും അവളുടെ മുന്നിലൂടെ ഉള്ളിലേക്ക് കയറി.

അത് കണ്ട് അശ്വതി വാ പൊളിച്ചു പോയി. എസി യൊക്കെ എന്തിനാണ്.. ആര് ആവിശ്യപ്പെട്ടിട്ടാണെന്നാണ് അവളുടെ ഭാവം.

“അശ്വതി ഈ മുറിയിലല്ലേ കിടത്തം.?”

മാധവൻ മുറിക്കുള്ളിലേക്ക് നോക്കി ചോദിച്ചപ്പോൾ മക്കൾ അവിടെ കിടക്കുന്നതും കണ്ടു.

“ആ ഇത് തന്നെ.. ഇവിടെ ഫിറ്റ്‌ ചെയ്തോ.”

മാധവൻ പയ്യന്മാർക്ക് ആഗ്ജ്ഞ നൽകി. അവർ ഏസിയും എടുത്ത് മുറിയിലേക്ക് കടന്നു.

“എന്താ അശ്വതി പന്തം കണ്ടത് പോലെ നിൽക്കുന്നത്.. നല്ല ചൂടല്ലേ.. അതാ എസി വാങ്ങിയത്.. താമസക്കാർ വരുമ്പോ ചെയ്യാമെന്ന് വിചാരിച്ചതാ.. ഇപ്പോ നിങ്ങൾ വന്നില്ലേ..”

അയാൾ പറഞ്ഞു തീർത്തു. അശ്വതിക്ക് എന്തു പറയണമെന്ന് ഒരു പിടിയുമില്ല.

“നി ചായ വെക്ക്.. എനിക്ക് കോഫീ മതി കേട്ടോ..”

അയാളുടെ അധികാരത്തോടെയുള്ള സംസാരം അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പക്ഷെ പണിയെടുക്കാൻ വന്ന പിള്ളേർ എന്ത് കരുതുമെന്ന് വിചാരിച്ച് അടുക്കളയിലേക്ക് നടന്നു. കുറച്ച് നേരമെങ്കിലും അയാളുടെ മുന്നിൽ നിന്ന് മാറിനിൽക്കാമല്ലോ എന്നും ചിന്തിച്ചു.

പിന്നേ… കോഫി മതി പോലും.. ഞാൻ അയാളുടെ ഭാര്യയല്ലേ പറയുന്നത് ഉണ്ടാക്കി കൊടുക്കാൻ..

സാരി വച്ച് പരമാവധി എങ്ങനെ ശരീരത്തെ മറക്കാം അതു പോലെ അവൾ മറച്ചു വച്ചു. തിളയ്ക്കുന്ന വെള്ളത്തിലേക്ക് കോഫീ പൊടി വീണതിന്റെ മാസ്മരിക ഗന്ധം അടുക്കളയിൽ നിറഞ്ഞു.

രണ്ടു കപ്പിൽ ചായയും ഒന്നിൽ കോഫിയുമായി ട്രെയിൽ വച്ച് അവൾ തിരികെയെത്തി.

എസിക്ക്‌ വേണ്ട കണക്ഷനും കാര്യങ്ങളും മുൻപേ എടുത്ത് വച്ചത് കൊണ്ട് പണി എളുപ്പമായിരിന്നു. പയ്യന്മാരുടെ പണിയും നോക്കി പുറം തിരിഞ്ഞു നിൽക്കുകയാണ് മാധവൻ.

അയാളെ എങ്ങനെ വിളിക്കുമെന്ന് കരുതി അവൾ അങ്കലാപ്പിലായി. അവസാനം മുരടനക്കി വിളിച്ചു.

“ആ.. റെഡി ആയോ..?”

അയാൾ തിരിഞ്ഞു കൊണ്ട് ചോദിച്ചു. ഒന്നും മിണ്ടാതെ തല കുമ്പിട്ട് നിക്കുകയാണ് അശ്വതി. അതയാൾക്കും സൗകര്മമായി. സാരി മറഞ്ഞിട്ടാണെങ്കിലും അവളുടെ മാറിടത്തിന്റെ വലുപ്പം തൊട്ട് മുന്നിൽ അയാൾ കണ്ടു. കണ്ണ്കൊണ്ട് വീണ്ടുമൊന്നളന്നു.

“ഇതെന്താ പുതുപ്പെണ്ണിന്റെ നാണം പോലെ..”

അത് കേട്ടപ്പോൾ അവൾക്ക് കലി കയറി. പുഞ്ചിരിയോടെ അയാളാ ട്രേ വാങ്ങി മുറിയിലെ മേശയിൽ വച്ച സമയം അശ്വതി വേഗം തിരികെ മാറി നിന്നു.

പത്തു മിനുട്ട് വേണ്ടി വന്നുള്ളൂ. പണി കഴിഞ്ഞ് പിള്ളേർ ഇറങ്ങി.

“സൂപ്പർ കോഫീ..”

അശ്വതിക്ക് നേരെ തിരിഞ്ഞ്, രുചിച്ചു കൊണ്ടയാൾ പറഞ്ഞു. അവൾ അയാളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല.

കപ്പുകൾ കാലിയായി.

പണി കഴിഞ്ഞതിന്റെ പൈസ അയാൾ പേഴ്സിൽ നിന്നുമെടുത്ത് പിള്ളേർക്ക് നൽകി. സന്തോഷത്തോടെ അവർ പുറത്തേക്കിറങ്ങി.

“അശ്വതി.. ഇനി മക്കൾക്ക് സുഖമായി കിടക്കാം.. നിനക്കും..”

പറഞ്ഞു കൊണ്ട് അയാൾ മെല്ലെ അവളുടെ അടുത്തേക്ക് കാലെടുത്ത് വച്ചു. അവൾ മെല്ലെ പുറകോട്ടും. കൂടുതൽ അടുത്തേക്ക് വരികയാണ് എന്ന പേടിയിൽ അവൾ തല ഉയർത്തി. വിചാരിച്ചിട്ടു കൂടി ദേഷ്യഭാവം പുറത്തേക്ക് വന്നിരുന്നില്ല. കാരണം അയാളുടെ ബലമാണ് ഓർമ വരുന്നത്.

പെണ്ണിന്റെ വിടർന്ന കണ്ണുകളുടെ നോട്ടം അയാൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതിലൊരു പേടിയും ഉത്കണ്ഠയും കണ്ടു. പാവം പെണ്ണ്..!

“പ്രസാദ് എവിടേക്ക് പോയതാ..?”

ചെറു പുഞ്ചിരിയോടെ അയാൾ ചോദിച്ചു. ഉത്തരം പറയാൻ വേണ്ടി വിറക്കുകയാണ് അവളുടെ ചുണ്ടുകൾ. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. മാധവന് അത് മനസിലായി. അയാൾ പുറകിലേക്ക് നീങ്ങി.

“എന്നെ പേടിക്കേണ്ട അശ്വതി..അന്ന് നടന്നത് എനിക്ക് പറ്റിയ തെറ്റാണ്.  നിന്നോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അതിന് ക്ഷമ പറയാൻ കൂടിയ ഞാൻ വന്നത്..”

സൗമ്യതയോടു കൂടിയ അയാളുടെ സംസാരം അവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല. നോട്ടത്തിനും ഒരലിവ്.

“നി എന്നോട് ക്ഷമിക്കണം.. ഇനി ഒരിക്കിലും എന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെയൊരു മോശം നിനക്ക് ഉണ്ടാകില്ല.. ഞാൻ ഉറപ്പ് തരുന്നു.”

“പ്രസാദ് എവിടെ പോയതാ..?”

“പുറത്തേക്ക്…”

അവളുടെ വായിൽ നിന്നും വിക്കി വന്ന സ്വരം. കേൾക്കാൻ ഇമ്പം തോന്നുന്ന സ്വര മാധുര്യം..!

“എന്താ കാര്യം..?”

“ജോലിക്ക് വേണ്ടി..”

“ആഹ..! കിട്ടുമോ എന്നിട്ട്..?”

അവളൊന്നും മിണ്ടിയില്ല.

“ഞാൻ ഇവിടെ ഉണ്ടായിട്ട് അവനെന്തിനാ ജോലി അന്വേഷിച് പുറത്തേക്ക് പോയത്.. ഞാൻ കൊടുക്കില്ലേ അവന് പണി..”

“മോളെ നിങ്ങളെന്നെ അന്യനായി കാണരുത്.. മാത്രമല്ല നിന്നോട് എനിക്കൊരു ഇഷ്ടവുമുണ്ട്.. ഞാൻ മറച്ചു വെക്കുന്നില്ല.”

ഞെട്ടലോടെ അവൾ അയാളെ നോക്കി.

“സത്യം.. അന്യന്റെ ഭാര്യയെ മോഹിക്കുന്നത് നല്ലതല്ല.. പക്ഷെ നിന്റെ കഷ്ടപ്പാട്.. ഇങ്ങനെയൊന്നും ജീവിക്കേണ്ടവൾ അല്ല നി..”

“നിന്റെയീ വസ്ത്രം നോക്ക്..എത്റ പഴയതാ ഇത്…? പെണ്ണിനെ അണിയിച്ചൊരുക്കുന്നവൻ ആണ് ഭർത്താവ്.. കാതുകളിൽ കമ്മൽ.. താലിക്ക് പുറമെ കഴുത്തിൽ വീതിയും നീളവുമുള്ള സ്വർണ മാല. ഇരു കൈകളിലും നാലഞ്ച് വളകൾ.. അത് സ്വർണത്തിന്റെയായാലും കുപ്പി വാളയായാലും അഴകാണ്. അരക്കെട്ടിൽ അരഞ്ഞാണമാവാം.. കാലുകളിൽ പാദസരം.. എല്ലാം അണിയണ്ടേ.. എന്നാലല്ലേ ഒരു പെണ്ണ് പെണ്ണാകു…”

അയാളുടെ സംസാരം കേട്ട് അശ്വതിയുടെ വാ പൊളിഞ്ഞിരുന്നു. സ്ത്രീ വിഷയത്തിൽ ഇയാൾക്ക് ഇത്ര പഥ്യമുണ്ടോ എന്നാണ് ചിന്തിച്ചത്. അറിയാതെ ആണെങ്കിലും ആ നിമിഷം ഉള്ളിലൊരു ഭ്രമം തോന്നി പോയി. ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കി നിൽക്കുകയാണ്.

“ഞാൻ കാട് കയറിയല്ലേ… ശെരി ഇറങ്ങുവാ..”

തമാശ രൂപത്തിൽ പറഞ്ഞ് അയാൾ പുറത്തേക്ക് നടന്ന് വാതിൽ പടിയിൽ നിന്നു. അപ്പഴും അവളുടെ നോട്ടം അയാളുടെ നേരെ തന്നെയുണ്ട്. മാധവനും ഒരത്ഭുതം തോന്നി. പെണ്ണിന്റെ മനസ്സിൽ എന്തൊക്കെയോ ഉണ്ടെന്ന് മനസിലായി.

“നിന്നെ പോലൊരു പെണ്ണിനോട് പറയേണ്ടത് മാത്രമേ ഞാൻ പറഞ്ഞുള്ളു എന്നൊരു വിശ്വാസം എനിക്കുണ്ട്. ബസ്സിൽ വച്ച് സംഭവിച്ച കാര്യത്തിൽ ഞാൻ വീണ്ടും മാപ്പ് ചോദിക്കുന്നു.”

കൂടുതൽ നിക്കാതെ സിനിമ സ്റ്റയിലിൽ അയാൾ സ്റ്റെയർ ഇറങ്ങി. ഞെട്ടാലോ അശ്ചര്യമോ നിസംഗതയോ എന്താണെന്ന് മനസിലാവാതെ അവളെങ്ങനെ നിന്നു.

എന്തൊക്കെയാണ് അയാൾ പറഞ്ഞത്..?

തനിക്കങ്ങനെ ആഭരണങ്ങളണിഞ്ഞു നടക്കാൻ മോഹമുണ്ടോ..? പുത്തൻ വസ്ത്രങ്ങൾ ധരിക്കാൻ..? ഇല്ല..

അവൾ പതിയെ നടന്ന് മുറിയിലേക്ക് കയറി. പുതു പുത്തൻ എസി ചുമരിൽ തിളങ്ങുന്നുണ്ട്. അവളതിന്റെ റിമോട്ട് പരിശോധിക്കുമ്പോൾ ചിന്നുമോൾ എണീറ്റിരുന്നു.

“അമ്മേ…”

“ആ  അമ്മേടെ പൊന്നു മോൾ എണീറ്റോ..?”

അശ്വതി ബെഡിൽ ചെന്നിരുന്നു.

“മോൾക്ക്‌ എസി യുടെ തണുപ്പ് ഇഷ്ടമാണോ..?”

“എനിക്കറിയില്ലല്ലോ അമ്മേ..”

“ദാ കണ്ടോ..”

അവൾ റിമോട്ട് ഉയർത്തി എസി ഓൺ ചെയ്തു. തണുത്ത കാറ്റ് പ്രവഹിപ്പിച്ചു കൊണ്ട് എസി ഓൺ ആയി.

“ഹായ്.. അമ്മേ ഇതെപ്പോ വാങ്ങി..?”

“ഇപ്പൊ..”

“നല്ല തണുപ്പ് വരുമോ..?”

“ഉം..”

അവൾ മകളെ ചേർത്ത് പിടിച്ചു. അൽപ സമയമേ വേണ്ടി വന്നുള്ളൂ. റൂമിനെയാകെ കുളിരണിയിപ്പിച്ചു കൊണ്ട് നനുത്ത തണുപ്പ് പടർന്നു. അവളുടെ മനസ്സും ഒന്ന് കുളിരണിഞ്ഞത് പോലെ തോന്നി.

പിന്നീടങ്ങോട്ട് ഒരു തരം പാതി ബോധമുള്ള മനസ്സുമയാണ് അവൾ നീങ്ങിയത്. ചായ കുടി കഴിഞ്ഞു. അടിച്ചു വാരലും മക്കളെ കുളിപ്പിക്കലും കഴിഞ്ഞു. പക്ഷെ പൂർണമായും മനസ്സ് ഇവിടെ ഇല്ലാത്ത അവസ്ഥ. പുറത്ത് കാറ് സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ടപ്പോൾ അവൾ ജനലരികിൽ എത്തിയിരുന്നു.

അയാൾ എന്തിനാവും ക്ഷമ ചോദിച്ചത്. ഇനിയൊരു പക്ഷെ അയാളുടെ നികൃഷ്ട ചിന്തകൾ എല്ലാം പോയി നല്ല കുട്ടിയായോ.. പക്ഷെ ഇഷ്ടമുണ്ടെന്ന് പറഞ്ഞത് ഏതർത്ഥത്തിലാണ്.. അന്യന്റെ ഭാര്യയെ മോഹിക്കുന്നത് തെറ്റാണെന്നും പറഞ്ഞു. അപ്പോ അയാൾക്ക് അങ്ങനൊരു മോഹമുണ്ടെന്നല്ലേ അർത്ഥം.. അതിന് വേണ്ടി തന്നെയല്ലേ ബസിൽ വച്ച് തന്നോട് അങ്ങനെ കാട്ടിയത്.

മാധവൻ പറഞ്ഞ ആഭരണങ്ങളുടെ ലിസ്റ്റാണ് പിന്നെ അവളുടെ മനസ്സിൽ വന്നത്. തന്റെ കഴുത്തിൽ ആണെങ്കിൽ ആകെ ഒരു താലി ചരടും. അയാൾ പറഞ്ഞ വേറെയൊന്നും ഇല്ല. ചിന്തകളിലാഴ്ന്ന നിമിഷങ്ങൾ നീങ്ങിയതറിഞ്ഞില്ല കോളിങ് ബെൽ ശബ്ദം മുഴങ്ങി. ചിന്തകളിൽ ഒരു മിന്നൽ പ്രഹരണം പോലെയാണ് അവൾക്ക് തോന്നിയത്. പ്രസാദേട്ടൻ..!

തറയിൽ ഇരുന്നു കളിക്കുന്ന കൊച്ചുങ്ങളുടെ വശത്തൂടെ വേഗമവൾ വാതിൽ തുറക്കാൻ നടന്നു. പ്രസാദാണ്.

“ഏട്ടാ.. എവിടെയായിരുന്നു..? ഫോണിൽ വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ..”

“ഇന്നൊരു വകയായി അച്ചൂ.. വല്ലാതെ അലഞ്ഞു..”

“ശോ.. ഇങ്ങ് വാ ഒരു കൂട്ടം കാണിച്ചു തരാം.”

അവൾ അവനെയും വിളിച്ചു കൊണ്ട് മുറിയിലേക്ക് കയറി എസി ഓൺ ചെയ്തു.

“എസിയോ..?”

ആശ്ചര്യത്തോടെ അവന്റെ ചോദ്യം..

“ഉം..”

“എങ്ങനെ..? എവിടുന്ന്..?”

“വേറെ എവിടുന്ന്… നിങ്ങടെ മാധവേട്ടൻ..!”

പറഞ്ഞു കഴിഞ്ഞതും അയ്യടാന്നായിപ്പോയി. അത്ര വരെയും അയാൾ, ഇയാൾ, കാമഭ്രാന്തൻ എന്ന് പറഞ്ഞ് പെട്ടെന്ന് മാധവേട്ടൻ എന്ന് വിളിച്ചപ്പോഴുണ്ടായ വിളറിയ വികാരം. പക്ഷെ പ്രസാദിന് അത് മനസിലായില്ലെന്ന് അവൾക്ക് മനസിലായി. എസി നോക്കി സന്തോഷത്തോടെ ഇരിക്കുന്ന തന്റെ ഭർത്താവ്.

“ഏട്ടനിവിടെ തണുപ്പ് കൊണ്ടിരിക്ക്.. കുറച്ച് ആശ്വാസം കിട്ടട്ടെ… ഞാൻ കുടിക്കാൻ കൊണ്ടു വരാം..”

അവൾ വേഗം അടുക്കളയിലേക്ക് നടന്നു. മനസ്സിൽ എന്തോ ഒരു തരം വെപ്രാളവും സന്തോഷവും.

ഒറ്റ വലിക്ക് അവൻ ഒരു മൊന്ത വെള്ളം കുടിച്ചിറക്കി.

ഇന്നത്തെ അലച്ചിലൊക്കെ മാറി ഒന്ന് ഉഷാറാവട്ടെ എന്നിട്ട് ഏട്ടനോട് സംസാരിക്കാം എന്ന് കരുതി അവൾ രാത്രിയിലേക്കുള്ള പാചകത്തിലേക്ക് കടന്നു. അത്താഴമൊക്കെ കഴിഞ്ഞ് അവർ റൂമിലെത്തി കിടക്കാനൊരുങ്ങി.

“ഇന്നെങ്ങനെ ഉണ്ടായിരുന്നു..? വല്ലതും നടക്കുമോ..?”

“നി പേടിക്കേണ്ട.. ശെരിയാക്കാം..”

“ഉം..”

“മാധവേട്ടൻ എപ്പോ വന്നു..?”

“നാല് മണിയായിക്കാണും..”

“എന്നിട്ട്..?”

“എസി ഫിറ്റാക്കിച്ചിട്ട് പോയി..”

“നീ നിന്റെ വെറുമുഖം കാണിച്ചാണോ സ്വീകരിച്ചത്..?”

“അല്ല.. പെട്ടന്ന് വന്നപ്പോ ഞാൻ പേടിച്ചു പോയി..”

“ആളോട് എന്തെങ്കിലും നല്ല വാക്ക് മിണ്ടിയാരുന്നോ..?”

“ഇല്ല.. പറഞ്ഞത് കൊണ്ട് ചായ വച്ചു കൊടുത്തു.. അത് പോരെ..?”

“മ്മ്.. മതി.. ഇത്രേം സഹായമൊക്കെ ചെയ്തു തരുന്ന ആളെ മൊത്തത്തിൽ അവഗണിക്കരുത് കെട്ടാ..അല്പമൊക്കെ മയമാകാം..”

“മ്മ്.. എന്നാലും ഏട്ടാ.. നമ്മുക്ക് സ്വന്തമായി ഒരു പുരോഗതി വേണ്ടേ..”

“മ്മ്.. അതിന് ഒരു ജോലി റെഡി ആക്കട്ടെ..”

“ആ പിന്നെ.. പറയാൻ മറന്നു. ഏട്ടനോട് അയാളെ കാണാൻ പറഞ്ഞിരുന്നു. അയാൾ ഇവിടെ ഉണ്ടായിട്ട് ഏട്ടനെന്തിനാ പുറത്ത് ജോലി അന്വേഷിച്ച് പോയതെന്ന് ചോദിച്ചു.”

“ആണോ..?”

“ഉം.. നാളെ രാവിലേ ഒന്ന് പോയി കണ്ട് നോക്ക്.. എന്തെങ്കിലും നല്ല ജോലി കിട്ടാതിരിക്കില്ലാ..”

“നോക്കട്ടെ.. നിനക്ക് മാധവേട്ടനെ പിടിക്കാത്തത് കൊണ്ടല്ലേ ഞാൻ പിന്നെ..”

“മ്മ്.. ജോലിക്കാര്യമല്ലേ നോക്കിനോക്ക്..”

പിറ്റേ ദിവസം രാവിലേ.., പ്രസാദിന് ബ്രേക്ഫാസ്റ് വിളമ്പി കൊടുക്കുകയാണ് അശ്വതി.

“ഏട്ടാ.. ഇന്നും എവിടേം പോയി അലയാൻ നിക്കേണ്ട.. ഇപ്പോ തന്നെ മാധവേട്ടനെ കണ്ടോളു..”

“മ്മ്…”

“എന്തെങ്കിലും ജോലി ഒപ്പിക്ക്.. ദിവസവും ഇങ്ങനെ അലഞ്ഞാൽ ആകെയുള്ള പൈസയും തീരും..”

“ആടി..”

ഭക്ഷണം കഴിച്ച് കഴിഞ്ഞ് രണ്ട് മക്കൾക്കും സ്നേഹ ചുംബനങ്ങൾ നൽകി അവനിറങ്ങി. മാധവന്റെ പക്കലേക്ക്.

“ആ പ്രസാദേ.. എങ്ങനെയുണ്ട്..? എല്ലാം ഒക്കെയല്ലേ..”

“ആണ്..”

“നീ എവിടെയൊക്കെയോ ജോലി അന്വേഷിച്ചു നടക്കുകയാണെന്ന് കേട്ടല്ലോ..”

“ആ അത്.. മാധവട്ടാ..”

“മ്മ് എന്തേ..?? എന്നോട് ചോദിക്കാൻ പാടിലെ നിനക്ക്..?”

“മാധവേട്ടൻ ഒരു പാട് സഹായം ചെയ്ത് തന്നു. ഇതും കൂടെ എങ്ങനെയാ ഞാൻ..”

“അത് ശെരി.. ഇപ്പോഴും നിങ്ങൾക്ക് ഞാൻ അന്യൻ തന്നെ അല്ലേ..”

“അയ്യോ അങ്ങനെ അല്ല..”

“മ്മ്.. നീയാ തടിമില്ലിലെ ബിസിനെസ്സ് നോക്കുമോ..? അവിടെ ഉള്ളവരെല്ലാം ഇപ്പോ അലമ്പൻമാര..”

“ഞാൻ നോക്കിക്കോളാം..”

“സമയം ഇത്തിരി വൈകും.. രാത്രിയൊക്കെ പണി നടക്കുന്ന ഇടമാ..”

“കുഴപ്പമില്ല മാധവേട്ടാ..”

“ശെരി.. നീയെന്ന അങ്ങോട്ട് വിട്ടോ.. ഞാൻ വിളിച്ചു പറഞ്ഞേക്കാം.. അൽപം ഗമയോടെ തന്നെ പൊക്കോ..”

“ശെരി..”

അവൻ ചിരിച്ചു കൊണ്ട് മൂളി.  മനസ്സിൽ സന്തോഷം വന്ന് കനത്തു. തൊട്ടടുത്തു അവസരം വച്ചിട്ടാണ് നാട്ടിൽ നീളെ അലഞ്ഞത്. അവൻ വേഗം തടിമില്ലിലേക്ക് വിട്ടു.

മാധവന് നല്ല സന്തോഷമായി. തന്റെ കീഴിൽ പണിയെടുക്കുമ്പോൾ വേണ്ട വിധത്തിൽ അവനെ കൈകാര്യം ചെയ്യാമല്ലോ. ഇത്രയും ശാലീന സുന്ദരിയായ ഭാര്യയെ കിട്ടിയിട്ട് കഷ്ടപ്പെടുത്തുന്ന ഒരു പോങ്ങൻ..!

ഇന്നലത്തെ തന്റെ പെരുമാറ്റവും ക്ഷമ പറിച്ചിലും അശ്വതിയെ ചെറുതായെങ്കിലും സ്വാധീനിച്ചിട്ടുണ്ടാവണം. അവളുമായി കൂടുതൽ അടുത്തേ പറ്റു. പക്ഷെ തന്റെയുള്ളിലെ കാമനെ പ്രത്യക്ഷമായി കാണിക്കാനും പാടില്ല. മാധവൻ സമയം കാത്തു.

അന്ന് ഉച്ചവരെയും അശ്വതിയെ പുറത്തേക്കൊന്നും കണ്ടില്ല. സ്വന്തം വീടിന്റെ മുകളിലത്തെ നിലയിൽ വെണ്ണക്കൽ പോലൊരു പെണ്ണിനെ വച്ചിട്ട് അടങ്ങിയിരിക്കാൻ അയാൾക്കും മനസ്സ് വന്നില്ല. ഉച്ച കഴിഞ്ഞ് പുറത്ത് പോകുന്നതിനു മുമ്പ് അശ്വതിയെ കാണാൻ വേണ്ടി അയാളുടെ മനസ്സ് വിറളി പിടിച്ചു.

കുളിച്ചു കുട്ടപ്പനായി കസവിന്റെ മുണ്ടും ചുവന്ന ഷർട്ടും ധരിച് മാധവൻ സ്റ്റെയർ കയറി അവളുടെ വാതിൽ മുന്നിലെത്തി. കോളിങ്ങ് ബെല്ലടിക്കാനൊരു മടി. അജാനബഹുവായ അയാളുടെ ഹൃദയവും ഒരു നിമിഷത്തേക്ക് പടപാടാന്ന് ഇടിക്കാൻ തുടങ്ങി. ഈ പെണ്ണിനോട് താൻ ഉദ്ദേശിച്ചത് പോലെ കാമം മാത്രമല്ലെന്ന് അയാൾക്ക് മനസിലായി. രണ്ടും കല്പിച്ച് കോളിങ്ങ് ബെല്ലടിച്ചു.

ശബ്ദം കേട്ട് അടുക്കളയിൽ പാത്രങ്ങൾ കഴുകിയെടുക്കുന്ന അശ്വതിയുടെ നെഞ്ചിലും മിടിപ്പ് വേഗത്തിലായി. വെള്ളം നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ച് അവൾ വാതിൽ തുറക്കാനായി നടന്നു.

ഇതുവരെ കണ്ട വേഷങ്ങളിൽ നിന്നും അൽപം സുന്ദരനാവാൻ ശ്രമിച്ചു കൊണ്ട് മുന്നിൽ നിന്ന മാധവനെ കണ്ട് അവളൊന്ന് പകച്ചു.

“അശ്വതി എന്തെടുക്കുവാ..?”

ഇളം പുഞ്ചിരിയോടു കൂടിയുള്ള അയാളുടെ ചോദ്യ ഭാവത്തെ അധിക നേരം അവൾക്ക് നോക്കി നിൽക്കാനായില്ല.

“പണി ഉണ്ടായിരുന്നു..”

“മ്മ്.. ഞാൻ പുറത്തേക്ക് പോകാൻ ഇറങ്ങിയതാ.. പിന്നെ രാവിലത്തെ കാര്യം നിന്നോട് പറഞ്ഞിട്ട് പോകാമെന്ന് കരുതി.”

എന്ത് കാര്യമാണെന്ന ഭാവത്തിൽ അവൾ അയാളെ നോക്കി. മാധവന് സന്തോഷമായി. പഴയത് പോലെ തന്നെ നോക്കാൻ മടിച്ചു കൊണ്ട് നിന്നിരുന്ന അശ്വതിയിൽ നിന്നും നോട്ടങ്ങൾ കിട്ടുമ്പോഴുള്ള ഒരു തരം സുഖം.

“ഞാൻ അകത്തേക്ക് കേറിക്കോട്ടെ..?”

ചോദ്യം കേട്ട് അശ്വതി വീണ്ടുമൊന്ന് പകച്ചു. എങ്കിലും ഒന്നും മിണ്ടാതെ രണ്ടു മനസ്സോടെ വഴി മാറി കൊടുത്തു.

അതീവ സന്തോഷത്തോടെ, അധികാരത്തോടെ ഉള്ളിലേക്ക് കയറി മാധവൻ അവിടെ ഡൈനിങ് ചെയറിലിരുന്നു. അവൾ പക്ഷെ വാതിൽ ചെരിവിൽ തന്നെ നിന്നു. സാരിയുടുത്ത ഇടുപ്പഴകിനു ശാലീനമായ ഭംഗി. നഗ്നമായ പാർശ്വ ഭാഗവും കാണാം. കൂടുതൽ നോക്കാതിരിക്കാൻ അയാളും ശ്രമിച്ചു.

“പ്രസാദ് രാവിലേ വന്നു. നി പറഞ്ഞിട്ടായിരിക്കുമെന്ന് എനിക്കറിയാം. നമ്മുടെ തടിമില്ലിൽ അവന് മോശമല്ലാത്ത പണി കൊടുത്തിട്ടുണ്ട്. അവന് കൂട്ടിയാൽ കൂടുമോ എന്ന് നോക്കാം..”

അത് കേട്ടപ്പോൾ അശ്വതിയുടെ കണ്ണുകൾ തിളങ്ങി. നന്ദി സൂചകമായ ഭാവത്തോടെയാണ് അവൾ നിന്നത്.

“കുറച്ച് കാഷും അവനെ ഏല്പിച്ചിട്ടുണ്ട്.. നിങ്ങളുടെ ആവശ്യങ്ങൾക്കായി.., മക്കൾ എവിടെ..?”

“മുറിയിലുണ്ട്..”

അവളല്പം താമസിച്ച് പറഞ്ഞു.

“ഇന്നലെ എങ്ങനെ എല്ലാർക്കും സുഖമായി ഉറങ്ങാൻ പറ്റിയോ..?”

അവളൊന്നും മിണ്ടിയില്ല. വീണ്ടുമയാൾ ആവർത്തിച്ചപ്പോൾ ചെറുതായൊന്നു മൂളി.

“അത് കേട്ടാൽ മതി എനിക്ക്. നി ഇവിടെ ഒരു കുറവും ഇല്ലാതെ കഴിയണം.. അതാണ് എനിക്ക് വേണ്ടത്..”

അയാളുടെ സംസാരഗതിമാറി വരുന്നുണ്ടോ എന്നവൾക്ക് തോന്നി. ഉത്തരം കൊടുക്കാതെ, അയാളെ നോക്കാതെ നിന്നു.

“അശ്വതി..”

വിളി കേട്ട് അവളുടെ വിടർന്ന കണ്ണുകൾ അയാളുടെ നേരെ ചലിച്ചു.

“അന്നത്തെ കാര്യത്തിൽ നിനക്കിപ്പോഴും എന്നോട് ദേഷ്യമുണ്ടോ..?”

“ഞാനതു മറന്നു..”

“മ്മ്..”

വേറെന്ത് പറയണം ചോദിക്കണം എന്നറിയാതെ പെണ്ണിന്റെ മുന്നിൽ അയാൾ വെരുകി. മൗനമായ നിമിഷങ്ങൾ നീണ്ടുപോകുമ്പോൾ അവൾക്കും അത് അസഹ്യമായി തോന്നി. കാരണം ഭർത്താവോ കാമുകനോ ഒന്നുമല്ലോ മുന്നിൽ ഇരിക്കുന്നത്.

“നിങ്ങൾക്ക് പോകാൻ സമയമായില്ലേ..?”

അശ്വതിയുടെ ചോദ്യം.

“മ്മ്.. ആയി പോകുവാ..”

അയാൾ എഴുന്നേറ്റു.

“ഞാനൊരു സമ്മാനം തന്നാൽ നി വാങ്ങുമോ..”

അവളുടെ നേരെ മുമ്പിൽ നിന്ന് ചോദിച്ചു.

ഷേർട്ടിന്റെ പോക്കെറ്റിൽ നിന്നും അയാൾ ഒരു റോസ് കടലാസ് പൊതി എടുത്ത് തുറന്നു. രണ്ട് സ്വർണ്ണ കൊലുസ്സുകൾ..!

മാധവൻ അത് അവൾക്ക് നേരെ നീട്ടി.

“വേണ്ട..!”

അവളുടെ സ്വരം വിറക്കുന്നുണ്ടായിരുന്നു.

“പ്ലീസ്‌ അശ്വതി.. നീയിതു വാങ്ങണം..”

“എനിക്ക് വേണ്ട.. നിങ്ങൾ ഒന്ന് പോകു..”

“എന്റെയൊരു ക്ഷമാപണം പോലെ കണ്ടാൽ മതി..”

“പ്ലീസ്‌.. ദയവ് ചെയ്ത് നിങ്ങൾ പോ…”

അയാൾക്കൊന്നും മിണ്ടാനായില്ല.. അവൾ നിരസിച്ചതിന്റെ ഒരു ദേഷ്യം ഉള്ളിൽ വന്നെങ്കിലും ഒരു പുഞ്ചിരി നൽകി അയാൾ ഇറങ്ങി പോയി. അവൾ വേഗം ഡോർ ലോക്ക് ചെയ്ത് വച്ചു. ചെറിയൊരു ഭയം അവളുടെ ഉള്ളിൽ തളം കെട്ടി നിന്നു.

സമയം രാത്രിയിലേക്ക് നീങ്ങിയപ്പോൾ പ്രസാദ് വരാൻ കാത്തിരിക്കുകയായിരുന്നു അശ്വതി. ജോലി കിട്ടിയത് തന്നോട് പറയാഞ്ഞതിന്റെ ചെറിയ ദേഷ്യവും ഉണ്ടായിരുന്നു അവൾക്ക്.

രാത്രി ഒൻപത് മണിയോടെ അവനെത്തി.

“ഏട്ടാ.. ജോലി റെഡി ആയല്ലേ.. എന്നിട്ടെന്താ എന്നോട് പറയാഞ്ഞത്..?”

“ആഹ.. നീയെങ്ങനെ അറിഞ്ഞു..?”

“എന്തേ ഞാൻ അറിയണ്ടേ..?”

“മ്മ്.. ഞാൻ ഇങ്ങോട്ടല്ലേ വരേണ്ടത്.. അപ്പോ പറയാമെന്ന് കരുതി..”

“ഓഹോ.. അത്ര പോലും വിളിച്ചു പറയാൻ കഴിയില്ലെന്ന് അല്ലേ..?”

“സോറി…”

“മ്മ് എങ്ങനെ ഉണ്ട് പുതിയ പണി…?”

“കുഴപ്പമില്ല..”

“അത്രയേ ഉള്ളോ.?”

“എന്തേ..? കുഴപ്പം ഉണ്ടെങ്കിലും എടുത്തല്ലേ പറ്റു..”

“പൈസ എന്തെങ്കിലും ഉണ്ടോ കയ്യിൽ..?”

“ഇല്ല..”

അവനൊരു പരുങ്ങാലോടെ പറഞ്ഞു. അത് കള്ളമാണെന്ന് അറിയുന്ന അശ്വതിക്ക് ദേഷ്യം വന്നിരുന്നു. എങ്കിലും സൗമ്യത കൈവിടാതെ ചോദിച്ചു.

“കറച്ച് പൈസ തന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ.”

“ആര്..?”

“അയാൾ..”

“അയാളോ..?”

“മാധവേട്ടൻ..”

“ഹ.. അപ്പോ മാധവേട്ടൻ എന്നൊക്കെ വിളിക്കാൻ അറിയാം അല്ലേ..?”

“നിങ്ങള് കാര്യം പറയ്..”

“മാധവേട്ടൻ എപ്പഴാ വന്നേ..?”

“വൈകുന്നേരം..”

“മ്മ്..”

അവൻ അനിഷ്ടത്തോടെ മൂളി. പൈസക്കാര്യമൊക്കെ അയാൾ ഇവളോടെന്തിനാ പറഞ്ഞതെന്ന നീരസം അവനു തോന്നി.

“ആ പൈസ എവിടെ.?”

“എന്റെ കയ്യിലുണ്ട്..”

“എന്നിട്ടാണ് ഇല്ലെന്ന് പറഞ്ഞതല്ലേ..”

“നിനക്കെന്താ ഇപ്പോ പൈസടെ ആവിശ്യം..?”

“നമുക്ക് ആവിശ്യങ്ങളല്ലേ ഉള്ളു ഏട്ടാ.. എന്നെ ഏൽപ്പിച്ചൂടെ..”

അവൾ താഴ്മയോടെ ചോദിച്ചു.

“തല്ക്കാലം ഇവിടുത്തെ കാര്യങ്ങളെല്ലാം നടക്കുന്നില്ലേ…”

“ഏട്ടനെന്തിനാ പൈസ..? ഇനി ദിവസവും പണിക്കല്ലേ പോകേണ്ടത്.. ഇനിയിപ്പോ സ്കൂൾ തുറക്കുമ്പോൾ ചിന്നുമോളുടെ ഫീസും കുറേ ചിലവുകളും വരില്ലേ..?”

“ആ അതപ്പോ നോക്കാം..”

“ഏട്ടന്റെ കയ്യിൽ വച്ചാൽ അനാവശ്യമായി പൈസ തീരും.”

“ഹൊ ഒന്ന് മിണ്ടാതെ നിക്ക്..”

“എന്താ ഏട്ടാ ഇങ്ങനെ.. ജോലി കിട്ടുമ്പഴേക്ക്..?, അന്ന് മുതലേ ഒരു സമ്പാദ്യവും ഇല്ലാഞ്ഞിട്ടാ നമ്മൾ ഇപ്പോഴും ഇങ്ങനെ അന്യന്റെ വീട്ടിലും ചിലവിലും കഴിയേണ്ടി വരുന്നത്..”

“എന്റച്ചൂ.. നി പോയി കിടക്ക്.. ഒരു സോയിരം ഇല്ലല്ലോ…”

“അധ്വാനിക്കാത്ത പൈസ കാണുമ്പോൾ ഏട്ടൻ മാറും. എനിക്കറിയാം..”

“നി ഒന്ന് പോയേ..”

“പ്ലീസ്‌..ഏട്ടൻ വീണ്ടും കുടിയിലേക്ക് നീങ്ങുമോ എന്ന് എനിക്ക് പേടിയുണ്ട്..”

“നീങ്ങില്ല..”

എങ്കിലും അവന്റെ വാക്കുകളെ വിശ്വസിക്കാൻ അവൾക്ക് മടി തോന്നി. വാടിയ മുഖത്തോടെ അവൾ മുറിയിലേക്ക് നടക്കാനൊരുങ്ങി.

“നി ചോറെടുത്തു തരുന്നുണ്ടോ..?”

അവളൊന്നും മിണ്ടിയില്ല. മേശപ്പുറത് ഭക്ഷണം എടുത്ത് വച്ച് റൂമിലേക്ക് പോയി. ദേഷ്യം കൊണ്ട് അവൻ മുഷ്ടി ചുരുട്ടി പിടിച്ചു. എല്ലാ സൗകര്യങ്ങളും വരുമ്പോഴേക്കും പെണ്ണിന് കുന്തളിപ്പ് തുടങ്ങി.

അവൻ പിറു പിറുത്തു.

അടുത്ത ദിവസം രാവിലെ തന്നെ  പ്രസാദ് പണിക്കിറങ്ങി. അവളോടൊന്നും മിണ്ടാതെ. ഭക്ഷണം കഴിക്കാതെ..

അശ്വതിക്ക് സങ്കടം വന്നു. ഏട്ടന്റെ സ്വഭാവം മാറുന്നുണ്ട്. ഇങ്ങനെ പോയാൽ കിട്ടുന്ന പണമൊക്കെ ദൂർത്തടിച്ചു ഒരു കാലത്തും രക്ഷപെടാൻ പോകുന്നില്ലെന്ന് വേവലാതി പെട്ടു. പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാവുകയാണെങ്കിൽ പിന്നെ പറയേണ്ട. പ്രസാദേട്ടന് ഇനി ഇങ്ങനെ പണം കൊടുക്കരുതെന്ന് മാധവനോട് പറയണമെന്നവൾക്ക് തോന്നി.

ഉച്ച സമയം ചിന്നുമോൾക്കൊപ്പം ഇളയ കൊച്ചിനെ കളിപ്പിക്കുമ്പോഴാണ് പുറത്ത് കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടത്. അശ്വതി എണീറ്റ് ജനലരികിൽ എത്തി. അയാൾ ഒന്ന് ഇങ്ങോട്ട് വന്നെങ്കിൽ എന്നവൾ ചിന്തിച്ചു.

മാധവൻ കാറിലിരിക്കുന്നത് കാണുന്നുണ്ട്. പെട്ടെന്നാണ് അയാൾ മുകളിലേക്ക് നോക്കിയത്. അവൾ വേഗത്തിൽ ജനലിന് വശത്തേക്ക് നീങ്ങി.

ശേഹ്.. കണ്ടു കാണുമോ ഈശ്വരാ..എന്തു വിചാരിക്കും. അവൾ സ്വയം തലക്ക് ഒരു കിഴുക്ക് കൊടുത്തു. നേരെ ഹാളിലേക്ക് വന്നു.

“ചിന്നു.. വാവനേം കൊണ്ട് മുറിയിൽ പോയി കളിക്ക്..”

“എന്തേ അമ്മേ..?”

“ഒന്നുല്ല.. മക്കള് അവിടുന്ന് കളിച്ചോ.. തണുപ്പൊക്കെ കൊണ്ട്..”

“ആ..!”

അപ്പോൾ തന്നെയാണ് കോളിങ് ബെൽ ശബ്ദം കേൾക്കുന്നത്.

“അമ്മേ ആരോ വന്നിറ്റ..”

“ആ അമ്മ നോക്കിക്കോളാം.. മക്കള് ചെല്ല്..”

ചിന്നുമോൾ തല കുലുക്കി വാവയേം കൊണ്ട് മുറിയിലേക്ക് പോയി. സാരി തലപ്പ് വയറിനു മുകളിലൂടെ ചുറ്റി മറച്ച് അവൾ വാതിൽ തുറന്നു.

പള പളക്കുന്ന വെളുത്ത ഷർട്ടും മുണ്ടും ധരിച് മാധവൻ. കണ്ണുകളിൽ വല്ലാത്ത ഒരു സന്തോഷം.

“അശ്വതി..നിയെന്നെ നോക്കിയിരുന്നോ..?”

“ഇ.. ഇല്ല..”

“സത്യം..?”

“ഉം..”

“എങ്കി എനിക്ക് തോന്നിയതാവും അല്ലേ..?”

“ആ..”

“സമ്മാനം തരാനൊന്നുമല്ല ഞാൻ വന്നത്. പേടിക്കേണ്ട.. ഒന്ന് കാണണം എന്ന് തോന്നി..”

അവളൊന്നും മിണ്ടിയില്ല.

“നിന്നെ കാണുന്ന ദിവസങ്ങളിൽ എനിക്ക് നല്ലതാണ്..ഭാഗ്യമാണ്..ഇന്നലെ പുതിയൊരു ബിസിനെസ്സ് സ്റ്റാർട്ട്‌ ആയി.. താങ്ക്സ്..”

അശ്വതി കണ്ണുകൾ ഉയർത്തി.

“ഇറങ്ങട്ടെ എന്നാ..?”

“എനിക്കൊരു കാര്യം പറയാനുണ്ട്..”

പുറകിലേക്ക് മാറി നിന്നുകൊണ്ട് അവൾ പറഞ്ഞു. ഉള്ളിലേക്കുള്ള ക്ഷണത്തോടെ അവളുടെ നീക്കം കണ്ട് അയാളുടെ ഉള്ളൊന്ന് തുടിച്ചു. ഉള്ളിലേക്ക് കയറി.

“എന്താ അശ്വതി..??”

“പ്രസാദേട്ടന് ഇനി പണം കൊടുക്കരുത്..?”

“എന്ത് പറ്റി..?”

“അങ്ങേർക്ക് അനാവശ്യ ചിലവാണ്..ഇവിടേക്ക് എത്തില്ല..”

“കള്ള് കുടിയുണ്ടോ അവന്..?”

“ഉണ്ടായിരുന്നു..  ഇങ്ങനെ പണം കാണുമ്പോൾ ഇനി എങ്ങനെയാവുമെന്ന് അറിയില്ല..”

“മ്മ്.. അപ്പൊ നിങ്ങടെ കാര്യം എന്തു ചെയ്യും..?”

“പണിയുടെ വേതനം മാത്രം നൽകിയാൽ മതി.”

“അതും നിങ്ങടെ കയ്യിൽ എത്തുമോ..?

അവളൊന്നും മിണ്ടിയില്ല..

“നിനക്കും കൊച്ചിനും ഒരു ബുദ്ധിമുട്ട് ഇല്ലാതെ വരാനാണ് അവന് ഞാൻ പണിക്ക് കേറുന്നതിനു മുൻപ് തന്നെ കുറച്ചധികം പണം കൊടുത്തത്..”

“ഇനി അങ്ങനെ വേണ്ട..”

കൗശലക്കാരനായ മാധവൻ വേറൊന്നും പറയാതെ ഇറങ്ങി. മുന്നിൽ ഒരായിരം അവസരങ്ങൾ തുറന്ന് കിട്ടുന്നത് പോലെയാണ് അയാൾക്ക് തോന്നിയത്. അവന്റെ ഈ സ്വഭാവം തന്നെയാണ് ഈ പെണ്ണിങ്ങനെ പെരുവഴിയിൽ ആവുന്നത്. ഒന്നാലോചിച്ചാൽ അത് തന്നെയാണ് അവളെ നേടാനുള്ള വഴിയും. അടുത്ത കരുക്കൾ നീക്കാനുള്ള വക്ര ബുദ്ധി അയാൾ ആലോചിച്ചു. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്നത് പോലെ. അശ്വതിയുടെ ചോര കുടിക്കാൻ….!

അന്ന് രാത്രി പ്രസാദ് വരുമ്പോൾ രണ്ടെണ്ണം വീശിയാണ് വന്നത്. മദ്യത്തിന്റെ മണം അടിച്ചപ്പോഴേ അവൾക്ക് ഓക്കാനം വന്നു. പ്രസാദിന്റെ നിൽപ് കണ്ട് ദേഷ്യം വന്ന് കണ്ണുകൾ ചുവന്നു.

“നിങ്ങൾ വീണ്ടും തുടങ്ങിയല്ലേ..?, ഞാൻ വിചാരിച്ചിരുന്നു ഇതിങ്ങനെയേ വരൂന്ന്..”

“ഇല്ലെടി.. ഒരു രണ്ടെണ്ണം.. പണിയുടെ ക്ഷീണത്തിന്..”

“പൈസ ഇനി ഇതിലേക്കും പോയാൽ നമ്മൾ എങ്ങനെയാ ജീവിക്കുന്നെ..?”

“അതൊന്നും ഓർത്ത് പേടിക്കേണ്ട.. എല്ലാം ശെരിയാകും..”

“ഏട്ടൻ ശെരിയാകാതെ എങ്ങനെ ആവനാണ്..?”

“ഒച്ച വെക്കല്ലെടി.. മാധവേട്ടൻ കേൾക്കും..”

“നിൽക്കാനൊരിടവും കയ്യിൽ പൈസയും കിട്ടിയപ്പോൾ പഴയത് പോലെയാവുകയാണോ..?”

“നി ഒന്ന് മിണ്ടാതെ നിന്നെ അച്ചൂ..”

“പറ്റില്ല.. ഞങ്ങളെ എന്തിനാ ഇവിടെ കൊണ്ടുവന്നത്..? നിങ്ങൾക്ക് നിങ്ങടെ ഇഷ്ടം പോലെ ആയിക്കൂടെ..?”

“ഒഹ്.. ഇനി കുടിക്കില്ല. സത്യം.. ഇന്ന് കൂടെയുള്ളവർ പറഞ്ഞപ്പോ ചുമ്മാ ഒന്ന് അടിച്ചതാ..”

“ഓ.. അപ്പൊ കൂടെയുള്ളവർ ഒക്കെ ആയി..”

“നി ഒന്ന് മിണ്ടാതെ നിന്നെ.. പോ.. പോയി കിടക്കാൻ നോക്ക്. എസിയുടെ തണുപ്പ് കൊണ്ട് കിടക്ക് ചൂടൊന്നു മാറട്ടെ നിന്റെ..”

“അതും നിങ്ങൾ ആക്കിയതല്ലല്ലോ.. അന്യന്റെ ഔദാര്യമല്ലേ..”

“എന്തായാലും നിനക്ക് സുഖമായില്ലേ…?”

അത് കേട്ടപ്പോൾ അവളാകെ അടിമുടി വിറച്ചു.

“നിങ്ങൾ ഒരു കാലത്തും നന്നാവില്ല. നിങ്ങളോടൊപ്പം ഇറങ്ങി തിരിച്ച എന്നെ കൊല്ലണം ആദ്യം..”

അവളുടെ തൊണ്ടയിടറി…

സങ്കടം വന്ന മുഖവുമായി റൂമിലേക്ക് പോയി വാതിൽ വലിച്ചടച്ചു. മദ്യ ലഹരിയിൽ ആണെങ്കിലും പറഞ്ഞത് കൂടിപ്പോയോ എന്നവന് തോന്നി.

അടുത്ത ദിവസം രാവിലെ പ്രസാദിന് വേണ്ടി അവൾ ഒന്നും ഉണ്ടാക്കിയില്ല. ഈ കുടി ഇനി വീണ്ടും ശീലമാകും. നേർവഴിക്കു വരുത്താൻ പറ്റുമോ നോക്കട്ടെ എന്ന് തന്നെ അവൾ ചിന്തിച്ചു. കടിഞ്ഞാൺ ഇട്ടേ മതിയാകു. പ്രസാദ് പോകുന്നത് വരെ അവന്റെ അടുത്തേക്കും പോയില്ല. കയ്യിലെ പൈസ തീരുമ്പോ താനേ വന്നോളും. ഇനി മാസാവസാനം അല്ലേ പൈസ കിട്ടു. അതിന് മുൻപ് മാധവട്ടനോട് പറഞ്ഞു അതിനും ഒരു പരിഹാരം കാണണം. അയാളുടെ ഇപ്പോഴുള്ള പെരുമാറ്റം വലിയ പന്തിക്കേടില്ലാത്തതാണ്.

ചിന്നു മോൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴാണ് കാർ സ്റ്റാർട്ട്‌ ചെയ്ത ശബ്ദം കേൾക്കുന്നത്. വേഗം തന്നെയവൾ ജനലരികിൽ എത്തി. നോക്കുമ്പോൾ മുകളിലേക്ക് നോക്കി നിൽക്കുന്ന മാധവനെയാണ് കണ്ടത്. ഉള്ളിലൊരു നൂറായിരം ചമ്മൽ വികാരം ഇരച്ചു കയറി. അയാളുടെ പുഞ്ചിരി കൂടെ കണ്ടപ്പോൾ അങ്ങ് ഇല്ലാതായി.

തിരിച്ചു ചിരിക്കാൻ ശ്രമിക്കാതെ നോട്ടം മാറ്റികൊണ്ട് അവൾ ഉൾവലിഞ്ഞു.

ശേ.. വേണ്ടായിരുന്നു.. നോക്കുന്നത് കണ്ടു നാശം..!

അയാൾ എന്തായാലും വരും. അതിനു മുൻപേ അവൾ വാതിലിന്റെ സാക്ഷ ഇളക്കി വച്ചു. നെഞ്ചിൽ വല്ലാത്തൊരു താള മേളം.

ഡോറിൽ തട്ടുന്ന ശബ്ദം കേട്ട് വീണ്ടുമൊന്ന് മുറുകി.

“അമ്മേ ആരോ വന്നിട്ട..”

ചിന്നു മോളുടെ സ്വരം. അതിനുത്തരം നൽകാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല. പകരം ഒന്ന് പുഞ്ചിരിച്ച് ഡോർ തുറക്കാൻ നടന്നു.

ചെറിയൊരു പുഞ്ചിരിയോടെ മുന്നിൽ നിൽക്കുകയാണ് മാധവൻ. അവളുടെയുള്ളിലെ ചമ്മൽ പുറത്ത് കാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു.

“ഇന്ന് നീയെന്നെ നോക്കിയില്ലേ..അശ്വതി..?”

“അ അത്…”

“ചമ്മണ്ട.ഞാൻ കണ്ടു..”

“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.”

“പറഞ്ഞോളൂ..”

“പ്രസാദേട്ടൻ ഇന്നലെ കുടിച്ചിട്ടാണ് വന്നത്..”

“ഓഹ്.. അപ്പൊ അവൻ തുടങ്ങിയല്ലേ..”

“അല്ല.. എല്ലായിപ്പോഴും ഉണ്ടാവില്ല.. പക്ഷെ നിങ്ങൾ അതിനൊരു കാരണക്കാരനായി മാറരുത്..”

അവളൊന്ന് നിർത്തിയിട്ട് തുടർന്നു.

“ഏട്ടന് നിങ്ങൾ കൊടുക്കുന്ന പൈസ എത്രയാ..?”

“എന്തേ..? അവന്റെ പണിക്കനുസരിച് എത്റ വേണേലും കൊടുക്കാം..”

“മുഴുവൻ കൊടുക്കേണ്ട. ഒരു പകുതി മാത്രം നൽകിയാൽ മതി..”

“ബാക്കി എന്തു ചെയ്യും..?”

“എന്നെ ഏൽപിച്ചോ..”

“പൈസ കുറഞ്ഞാൽ അവൻ എന്നോട് ചോദിക്കില്ലേ..”

“അത് നിങ്ങൾ എന്തെങ്കിലും പറയണം..നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കും..”

“ഉം. ശെരി. ഞാൻ നോക്കിക്കോളാം..”

“വേറൊന്നും തോന്നരുത്. ഏട്ടന്റെ കയ്യിലിരുന്നാൽ പൈസ എനിക്ക് കിട്ടില്ല ചിലവിനുള്ളത് പോലും..”

“ഇവിടെ എന്ത് ചിലവാണ് അശ്വതി.. എന്നോട് പറഞ്ഞാൽ പോരെ..”

ആ സംസാരം കേട്ട് അശ്വതിക്ക് ചെറിയ ദേഷ്യം വന്നെങ്കിലും പുറത്ത് കാണിച്ചില്ല. അയാളെ വെറുതെ മുഷിപ്പിക്കേണ്ടെന്ന് കരുതി തുടർന്നു.

“എല്ലാ കാര്യത്തിനും നിങ്ങളെ എങ്ങനെയാ..”

“അതിനെന്താ..?”

“വേണ്ട..”

“മ്മ്..അശ്വതി പേടിക്കേണ്ട.. ഞാൻ ശെരിയാക്കാം..”

അത് കേട്ടപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി. ആ ഭാവം കണ്ട് മാധവനും.

“പകരം എനിക്കൊരു സഹായം ചെയ്ത് തരുമോ..?”

മാധവന്റെ സംസാരം കേട്ട് പെട്ടെന്നാണ് അവളുടെ മുഖം മാറി ഭയം നിഴലിച്ചത്.

“എന്താ..?”

“ദിവസവും എനിക്ക് നിന്നെ കണ്ട് പുറത്തേക്കിറങ്ങണം. സമ്മതമാണോ..?”

അത് കേട്ട് ഇടി വെട്ടിയ അവസ്ഥയിലായി അവൾ. ഒന്നും മിണ്ടാതെ..

“വേറൊന്നുമല്ല.. ഞാൻ പറഞ്ഞല്ലോ ദിവസവും നിന്നെ രാവിലെ കാണുന്നത് എനിക്ക് ഭാഗ്യമാണ്. ആ ഒരു ചെറിയ സഹായം എനിക്ക് ചെയ്ത് തന്നുകൂടെ..?”

“അത്.. ഞാൻ..”

“മുടക്ക് പറയരുത്..പ്ലീസ്..”

“ഉം..”

“സമ്മതമാണോ..?”

“ഉം..”

അശ്വതിയുടെ സമ്മതം മൂളൽ കേട്ട് ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു മാധവന്റെ മുഖത്ത്. അത് കണ്ട് അവൾക്ക് തന്നെ അത്ഭുതം തോന്നി. സന്തോഷത്തോടെ കോണിപ്പടി ഇറങ്ങി പോകുന്ന മാധവനെ അവൾ നോക്കി നിന്നു പോയി.

പ്രണയിക്കുന്ന സമയത്ത് പ്രസാദേട്ടൻ പോലും ഇങ്ങനെ പറഞ്ഞിട്ടില്ല. ഓരോ അടവുകൾ..!

ഹൊ.. സഹായം ചോദിക്കാൻ ചെന്ന ഞാനൊരു സഹായമായി മാറി.

ഇനി താനായിട്ട് അയാളുടെ ഭാഗ്യം കളയേണ്ട.. ഒന്നുമില്ലേലും തന്റെ ആവിശ്യം കേട്ടതല്ലേ..

അവൾ ഹാളിലേക്ക് നടന്നു.

“ആരാ അമ്മേ സംസാരിച്ചത്..?”

“അതോ.. അത് താഴത്തെ അങ്കിൾ.. നമ്മുടെ ഹൌസ് ഓണർ..”

“ചോക്ലേറ്റ് തരുന്ന അങ്കിൾ..”

“മ്മ്..”

“എന്തിനാ.. ചോക്ലേറ്റ് തരാനാണോ വന്നേ..?”

“അല്ല.. ആ അതെ.. പക്ഷെ ചോക്ലേറ്റ് അലിഞ്ഞു പോയി. പുതിയ ചോക്ലേറ്റ് നാളെ തരാമെന്ന് പറഞ്ഞു..”

“ഹായ്…”

ചിന്നുമോൾ ഇളകി ചിരിച്ചു.

“മ്മ്.. മോൾ വേഗം കഴിക്ക്..”

“ആ…”

ചിന്നുമോളെയും നോക്കി അവളവിടെ ഇരുന്നു. അശ്വതിയുടെ ചിന്തകൾ അവൾക്ക് തന്നെ പിടികിട്ടിയില്ല.

അല്ലെങ്കിലും പകരമില്ലാതെ സഹായം ചെയ്യാൻ അയാളാരാ എന്റെ.. എങ്കിലും വിവാഹിതയും അമ്മയുമായ ഒരു സ്ത്രീക്ക് നിരക്കുന്നതാണോ ഞാൻ സമ്മതം മൂളി കൊടുത്തത്.

തെറ്റുണ്ടോ അതിൽ..? അയാൾക്ക് എന്നെ കാണുന്നത് ഭാഗ്യമാണെന്നല്ലേ പറഞ്ഞത്. അതിന് വേണ്ടി ചെറിയൊരു സഹായം അല്ലേ ഞാൻ ചെയ്യുന്നുള്ളൂ..

അയാൾ ചെയ്ത് തന്നതോ.. നിൽക്കാനൊരു ഇടം നൽകി. ഭർത്താവിന് ജോലി നൽകി. ഏട്ടന്റെ സ്വഭാവം അനുസരിച് പൈസ കാര്യത്തിൽ എന്നെ സഹായിക്കേം ചെയ്യുന്നു. മാത്രമല്ല അന്ന് എന്നോട് തെറ്റ് ചെയ്തതിന് രണ്ട് തവണ ക്ഷമ ചോദിക്കുകയും ചെയ്തു. അയാളുടെ ആവിശ്യം തന്നെ മോശക്കാരി ആക്കുന്ന തരത്തിലുള്ളതല്ല.

തന്റെ കുടുംബത്തിനോ തനിക്കോ കുഴപ്പം ഉണ്ടാവുന്ന പ്രവർത്തിക്കല്ല താൻ സമ്മതം കൊടുത്തതെന്ന് അശ്വതി അവളുടെ മനസിനെ വിശ്വസിപ്പിച്ചു.

അന്ന് രാത്രി പ്രസാദ് മദ്യപിക്കാതെയാണ് വന്നത്. പക്ഷെ അശ്വതിയോട് മിണ്ടാനോ പറയാനോ ഒന്നിനും നിന്നില്ല. അവൾക്കത് നല്ല സങ്കടമായി. കിടക്കുന്നതിനു മുൻപേ അവനോട് മിണ്ടാൻ വേണ്ടി അവൾ കാത്തു.

“ഏട്ടാ..”

“അശ്വതി.. നി എന്നോട് മിണ്ടേണ്ട..”

“എന്തേ..?”

“ഞാനൊരു രണ്ടെണ്ണം അടിച്ച് വന്നിട്ട് നി എന്തൊക്കെ പുകിലുകളാണ് ഉണ്ടാക്കിയത്.”

“അത് പിന്നെ ഏട്ടൻ നിർത്തി ന്ന് പറഞ്ഞിട്ട് വീണ്ടും തുടങ്ങിയിട്ടല്ലേ..”

“ഞാൻ നിർത്തിയിട്ടില്ല.. എന്റെ ഒരു സമാധാനത്തിനു വേണ്ടി ഞാൻ കുടിക്കും..”

“പക്ഷെ ഏട്ടന് കുറച്ചൊന്നും കുടിച്ചാൽ പോരല്ലോ..”

അവനവളെ ദേഷ്യത്തോടെ നോക്കി പേടിപ്പിച്ചു.

“ഇപ്പോഴല്ലേ നമുക്കൊരു പുതു ജീവിതം ഉണ്ടായത്. അപ്പോ പൈസയൊക്കെ സമ്പാദിച്ചു ഒരു വീടൊക്കെ വെക്കണ്ടേ..എപ്പഴും ഇങ്ങനെ വാടക വീട്ടിൽ നിന്നാൽ മതിയോ..?”

“അതിന് ഇത് വേറെയാരുടെയും വീടല്ല.. എന്റെ ബന്ധുവിന്റെയാണ്. നമ്മളാ തുടക്കം മുതൽ ഇവിടെ നിന്നിരുന്നെങ്കിൽ കാര്യങ്ങൾ നി പറയുന്നത് പോലെ നീങ്ങിയേനെ.. നിനക്ക് അയാളോടുള്ള അനാവശ്യ സംശയം കാരണമേല്ല ഇറങ്ങേണ്ടി വന്നത്…”

അത് കേട്ട് അവളൊന്നും മിണ്ടിയില്ല. അൽപ നേരത്തെ മൗനത്തിനു ശേഷം ചെറിയ തന്റേടത്തോടെ തുടർന്നു.

“അത്കൊണ്ട് ഇതുപോലെ ഇവിടെ ജീവിക്കാനാണോ പ്ലാൻ..?”

“നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..?”

“ഉണ്ടെങ്കിൽ..?”

“ഉണ്ടെങ്കിൽ.. എന്നെക്കൊണ്ട് പറയീക്കേണ്ട…”

അവൻ ദേഷ്യത്തോടെ പറഞ്ഞു. ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റ് മുറിയിലേക്കും നടന്നു.

അതിന് ഇനി ഏട്ടന് പൈസ കിട്ടിയാൽ അല്ലേ.. പണിയെടുക്കുന്നതിന്റെ പൈസ തന്നെ മുഴുവൻ കിട്ടില്ല. ഇങ്ങനെ വിട്ടാൽ ശെരിയാകില്ലല്ലോ. തനിക്കുമുണ്ട് വാശി. നിൽക്കാനൊരിടവും ജോലിയും കിട്ടുമ്പഴേക്ക് ഞാനായോ കുറ്റക്കാരി.

വെറുതെ ഈ പ്രണയത്തിനും കല്യാണത്തിനുമൊക്കെ നിന്നു.

സങ്കടം വന്നെങ്കിലും അവൾ പുറത്ത് കാണിച്ചില്ല.

അടുത്ത ദിവസം രാവിലെ പ്രസാദിന് വേണ്ടുന്ന ബ്രേക്ക്‌ ഫാസ്റ്റ് മേശയിൽ എടുത്തു വച്ച് രാവിലെ തന്നെ അവൾ അലക്കാൻ ഇറങ്ങി. മാധവൻ എന്തായാലും ആ നേരത്ത് എഴുന്നേൽക്കാൻ സാധ്യത ഇല്ലെന്ന് കണക്കു കൂട്ടിക്കൊണ്ട്

ഉദ്ദേശിച്ചത് പോലെ തന്നെയായിരുന്നു കാര്യങ്ങൾ. അലക്ക് കഴിഞ്ഞവൾ വീട്ടിലേക്ക് കയറി.

മേശയിൽ എടുത്തു വച്ച ഭക്ഷണം കഴിക്കാതെ പ്രസാദ് പോയിക്കഴിഞ്ഞിരുന്നു. അവൾക്ക് വല്ലാത്ത സങ്കടമായി. വന്ന് വന്ന് ഏട്ടന്റെ സ്വഭാവം മാറുകയാണോയെന്ന് അവളോർത്തു. ഇങ്ങോട്ടേക്കു കൊണ്ടുവരാൻ വേണ്ടി എന്തൊക്കെ അഭിനയമായിരുന്നു. വന്ന് കിട്ടിയാൽ കാര്യം കഴിഞ്ഞല്ലോ.. ഞാൻ ഇവിടെ എങ്ങനെയെങ്കിലും പൊരുത്തപ്പെട്ട് കഴിയണമെന്നായിരിക്കും ചിന്ത.

എന്തൊരു വിധിയാണ് ഭഗവാനെ.. ഈ ജീവിതത്തിൽ ഒരു നല്ലകാലമൊന്നും ഇല്ലേ.. അവൾ നെടുവീർപ്പിട്ടു.

തന്റെ നീക്കങ്ങൾ ഉദ്ദേശിക്കുന്നത് പോലെ തന്നെയാണ് മുൻപോട്ട് പോകുന്നതെന്ന് പ്രസാദുറപ്പിച്ചു. അതിലിടക്ക് അവനവിടെ തടിമില്ലിലെ അലമ്പന്മാരുമായി കൂട്ടുകൂടിയിരുന്നു. അതിന്റെ പിന്നിലും മാധവന്റെ തലയിലെ സൂത്ര ബുദ്ധി തന്നെയാണ് കാരണം. അലമ്പൻമാരിൽ പ്രധാനി ലോറെൻസ് ആണ് മാധവന്റെ ഏറ്റവും വിശ്വസ്ഥൻ. കുടിക്ക് പുറമെ അവരുമായി പണം വച്ചുള്ള ചൂത് കളിയിലും പ്രസാദ് ഏർപ്പെട്ടു തുടങ്ങി. അങ്ങനെയുള്ള പൈസ കാണുന്നുന്നതും ഉണ്ടാക്കുന്നതും പ്രസാദിന് ലഹരിയായി മാറുകയാണ്.

പത്തു മണി ആകുമ്പോഴേക്കും എണീറ്റ മാധവൻ ഓഫീസിലേക്ക് പോകാൻ ഒരുങ്ങുന്ന തിരക്കിലാണ്. ഉള്ളിൽ തുടിക്കുന്ന സന്തോഷമെന്തെന്നാൽ തന്റെ കണ്ണുകൾക്ക് കണിയായി സൗന്ദര്യ ശില്പമായ അശ്വതി വന്ന് നിൽക്കുമല്ലോ എന്ന കാര്യം തന്നെ. കുളിച്ചു കുട്ടപ്പനായി പൗഡരും പൂശി അയാൾ പുറത്തിറങ്ങി.

കാറിന്റെ വിൻഡോയിലൂടെ സ്റ്റാർട്ട്‌ ചെയ്ത് എഞ്ചിൻ സൗണ്ട് കേൾപ്പിച്ച ശേഷം ഓഫ്‌ ചെയ്തു. മുകളിലെ വിൻഡോയിലേക്ക് ആകാംഷയോടെ നോക്കി നിൽക്കുകയാണ് അയാൾ. ഉദ്ദേശിച്ചത് പോലെ അശ്വതി ജനലരികിൽ വന്നു.

മാധവന്റെ നോട്ടത്തിന് മുന്നിൽ പെട്ട അശ്വതി വേഗം പുറകിലേക്ക് വലിഞ്ഞു.

അയാൾക്ക് ചിരിയാണ് വന്നത്. ചുവന്ന സാരിയുടുത്തു കുളിച്ചൊരുങ്ങിയ അവളെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ അയാളുടെ മനസ്സ് ഭ്രമിച്ചു.

സൗന്ദര്യം വിളിച്ചോതുന്ന മുഖശ്രീ യുള്ള പെണ്ണിനെ തന്റെ ഭാര്യയാക്കി ഇവിടെ വാതിൽ പടിമ്മൽ വന്ന് തനിക്ക് കൈവീശി യാത്രയയ്ക്കുന്ന രംഗം അയാളുടെ മനസ്സിൽ തിരശീലയിൽ തെളിയുന്നത് പോലെ തെളിഞ്ഞു. ഉള്ളൊന്ന് തുടിച്ചു.

വേഗത്തിൽ സ്റ്റെയർ കയറാൻ തുടങ്ങുമ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അടുത്ത പടിയിലേക്ക് കാലെടുത്ത വച്ച മാധവൻ നിന്നു.

അശ്വതി പുറത്തേക്കിറങ്ങി വന്നു. ഇരുവരുടെയും നോട്ടങ്ങൾ ഉടക്കി, തീവ്രതയിലേക്ക് കടക്കുമെന്ന് തോന്നിയപ്പോൾ അവൾ നോട്ടം മാറ്റി.  ചിരിക്കണോ വേണ്ടയോ എന്ന തരത്തിൽ മുഖത്ത് എന്തെന്നറിയാത്ത ഭാവം.

“അശ്വതി…”

അവളെ വിളിച്ചുകൊണ്ട് അയാൾ മെല്ലെ മുകളിലേക്ക് കയറി. അടുത്തേക്ക് വരുന്ന മാധവനെ കണ്ട് തെല്ലൊന്ന് ഭയന്നിരുന്നു പെണ്ണ്. മനസ്സ് വായിച്ചത് പോലെ അയാൾ അധികം നീങ്ങാതെ മൂന്ന് പടിയുടെ അകലത്തിൽ നിന്നു. അവളുടെ മുഖത്തേക്ക് നോക്കി. അശ്വതി വല്ലാതെ നേർവസ് ആയിരുന്നു.

“താങ്ക്സ് അശ്വതി..”

അവളൊന്നും മിണ്ടിയില്ല.

“പുതിയ സാരിയാണല്ലേ..?”

“ഉം..” കനം കുറഞ്ഞ സ്വരത്തിൽ മൂളി.

“പുറത്തേക്ക് പോകാനുണ്ടോ..?”

“ഇല്ലാ..”

“അപ്പോ എനിക്ക് വേണ്ടിയാണോ..?”

ആ ചോദ്യം അവളിൽ അപ്രതീക്ഷിതമായ ഞെട്ടലുണ്ടാക്കി. അതിനുത്തരം ഉണ്ടായില്ല. സത്യം പറഞ്ഞാൽ എന്ത് പറയണമെന്ന് കിട്ടിയില്ല.

അവളുടെ മൗനം അയാളിൽ വല്ലാത്തൊരു ഉന്മേഷം ജനിപ്പിച്ചു.

“താങ്ക്സ് അശ്വതി.. ഞാനിന്ന് വളരെ സന്തോഷവാനാണ്..

എന്താ ഒന്നും മിണ്ടാതെ..?”

“ഒന്നുമില്ല..” അവൾ ചുണ്ടുകളനക്കി.

അത്യധികം പ്രസരിച്ച മുഖവുമായി മാധവൻ തിരികെയിറങ്ങി. മറയുന്നതിനു മുമ്പ് ഒരു തിരിഞ്ഞു നോട്ടവും. അപ്പോഴും അയാളവിടെ അശ്വതിയെ കണ്ടു.

ഉള്ളിലേക്ക് കയറുമ്പോൾ വല്ലാത്തൊരു ചമ്മലായിരുന്നു അശ്വതിക്ക് തോന്നിയത്. ചെന്ന് ഡിനിംഗ് ടേബിളിനു മുന്നിലിരുന്നു.

പുതിയ സാരി ഉടുത്ത നിമിഷം, പഴയ നരച്ച സാരിയുടുത്തു അയാളുടെ മുന്നിൽ നിൽക്കണ്ടേ എന്നൊരു ജാള്യത മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു.

കാരണം ഒരു ഭാഗ്യം പോലെ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോൾ ഒരു മെന വേണ്ടേ.. പക്ഷെ അതിപ്പോൾ അയാൾക്ക് വേണ്ടി പുതിയ സാരി ഉടുത്ത് നിന്നു എന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അവൾക്കതിൽ ഒരു വല്ലായ്മ തോന്നി. നിമിഷങ്ങൾ തന്നെയൊരു ചതിക്കുഴിയിൽ പെടുത്തിയത് പോലെ..

ആ സമയം ചിന്നുമോൾ പുറത്തേക്ക് വന്നിരുന്നു.

“അമ്മേ.. എവിടെ പോകുവാ..?”

“അമ്മ എവിടേം പോന്നില്ല മോളെ..”

“പിന്നെ പുതിയ സാരിയൊക്കെ ഇട്ടിട്ട്..”

അവൾ കൊച്ചിനെ എടുത്ത് മടിയിലിരുത്തി.

“അതോ.. അമ്മ ചുമ്മാ ഒന്ന് ഇട്ടുനോക്കിയതാ. ബാക്കി സാരിയൊക്കെ പഴയതായില്ലേ..”

“നല്ല ഭംഗിയുണ്ട് കാണാൻ..”

വാത്സല്യത്തോടെ പുഞ്ചിരിച്ച് അവൾ ചിന്നുമോളുടെ കവിളിൽ ഉമ്മ കൊടുത്തു.

“അമ്മ ഇനി എപ്പോഴും പുതിയ സാരി ഉടുത്താൽ മതി..”

“അച്ചോട.. അതിന് അമ്മക്ക് ഒരുപാട് സാരികളൊന്നും ഇല്ലല്ലോ..”

“അച്ഛനോട് പറഞ്ഞാൽ മതില്ലേ..?”

“ഉം..”

ഒരു നെടുവീർപ്പോടെ മൂളി മോൾടെ തലയിൽ കവിളമർത്തി.

പ്രസാദ് അവിടെ തടിമില്ലിൽ പണിയെടുക്കുകയാണ്. സ്വയമുള്ള ജീവിത രീതി മാറ്റി നിർത്തിയാൽ തന്റെ കുടുംബ ജീവിതം എങ്ങനെയാണ് നീങ്ങുന്നതെന്ന് അവനൊരു പേടിയുണ്ട്. അശ്വതിയോട് ഒന്നും മിണ്ടാതെ ഇറങ്ങിയതിൽ അവന് നല്ല വിഷമം ഉണ്ടായിരുന്നു. തന്റെ സ്വകാര്യ താല്പര്യങ്ങൾക്ക് കുടുംബ ജീവിതം ഒരു വിലങ്ങു തടിയാണെന്ന് അവനോർത്തു..

“ശെഹ്.. പെണ്ണിന്റെ ഒരു ഫോട്ടോ കിട്ടിയിരുന്നെങ്കിൽ..”

ലക്ഷ്മി ഫിനാൻസിയെഴ്സിന്റെ ഹെഡ് ഓഫീസിൽ ഇരിക്കുമ്പോൾ മാധവന്റെ വായിൽ നിന്ന് വന്ന വാക്കുകളാണ്. അയാളുടെ ഉള്ളിൽ അശ്വതിയുടെ രൂപം അൾത്താരയിൽ കാണുന്ന മെഴുക് പ്രതിമ പോലെ പതിഞ്ഞിട്ടുണ്ട്.

തനിക്ക് വേണ്ടി അവൾ പുതിയ സാരി ഉടുത്ത് വന്നതിൽ അയാൾക്കുണ്ടായ ആവേശം ചില്ലറയല്ല. കാമിക്കാനുള്ള മോഹത്തോടൊപ്പം അവളെ സ്നേഹിക്കാനും മോഹങ്ങൾ ഉടെലെടുത്തു തുടങ്ങി.

രാത്രി സമയം.

പിള്ളേർക്ക് ഭക്ഷണം കൊടുത്ത് പ്രസാദിനെ കാത്തിരിക്കുകയാണ് അശ്വതി. തന്നെ താലി കെട്ടിയ പുരുഷനാണ് പ്രസാദേട്ടൻ. എന്റെ കൊച്ചുങ്ങളുടെ അച്ഛൻ. ഈ പരിഭവ പിണക്കങ്ങൾ തുടർന്ന് കൊണ്ടു പോയാൽ ശരിയാകില്ല. ഏട്ടനറിയാതെ മുതലാളിയെ വച്ച് പൈസ നിയന്ത്രണം ചെയ്തില്ലേ.. ഒരു തരത്തിൽ അത് തന്നെ ഞാൻ ഏട്ടനോട് ചെയ്യുന്ന ചതിയാണ്. പക്ഷെ ഒരു ഭാര്യയുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചാൽ ഭർത്താവിന്റെ അനാവശ്യ പണ ചിലവുകളും മദ്യപാനവും നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത് ഭാര്യയുടെ കടമയാണ്. അത് തന്നെയാണ് ഞാൻ ചെയ്തത്. പക്ഷെ കണ്ടു പിടിച്ച വഴി.. അതോർത്തപ്പോൾ അവൾക്കും ഒരു വല്ലായ്മ തോന്നി. കുറച്ച് കുടിക്കുന്നെങ്കിൽ കുടിക്കട്ടെ. ഞാനായിട്ട് എതിർക്കാൻ നിക്കേണ്ട.

പ്രസാദ് വരാൻ പത്തു മണി കഴിഞ്ഞിരുന്നു. മദ്യപിച്ചിട്ടാവും വരാൻ വൈകിയത് എന്നോർത്ത അശ്വതിക്ക് ചെറിയ തോതിൽ സങ്കടം വന്നിരുന്നു. കുടിച്ചിട്ടാണെങ്കിലും നേരത്തെയിങ്ങു വന്നൂടെ..

വാതിൽ തുറന്നപ്പോൾ നോട്ടം മാറ്റി ഉള്ളിലേക്ക് കയറുന്ന പ്രസാദിന്റെ മണം പിടിച്ചെടുക്കാൻ അവൾ ശ്രമിച്ചു. അവളുടെയുള്ളിൽ സന്തോഷത്തിന്റെ നിറപ്പൂതിരിയായിരുന്നു കത്തിയത്.

ഏട്ടൻ കുടിച്ചിട്ടില്ല. പക്ഷെ മുഖത്ത് എന്തോ ഒരു തരം മ്ലാനത..

കലങ്ങിയ കണ്ണുകൾ തുടച്ച് അവളവന്റെ പുറകെ പോയി.

“ഏട്ടാ…”

“ഏട്ടാ…”

റൂമിലേക്ക് കയറും മുൻപേ അവൻ നിന്നു.

“ഏട്ടാ എന്തു പറ്റി ഒരു വയ്യായ്ക പോലെ..?”

“ഒന്നുമില്ല..”

“അല്ല എന്തോ ഉണ്ട് പറയ്..”

“ഇന്ന് നല്ല വർക്ക്‌ ഉണ്ടായിയുന്നു.. ക്ഷീണം.”

അത് കേട്ടപ്പോൾ അവൾക്ക് വല്ലാതെയായി.

“വേഷം മാറ്.. ഞാൻ ജ്യൂസ്‌ ഉണ്ടാക്കിയിട്ടുണ്ട്. കൊണ്ടു വരാം..”

അവൾ വേഗം അവരുടെ കൊച്ചു കിച്ചണിലേക്ക് നടന്നു.

ഒരു നിമിഷം ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി അവൻ ഷർട്ട്‌ അഴിച്ചു കൊളുത്തി. റാക്കിൽ നിന്ന് ലുങ്കി എടുത്ത് പുറത്തേക്ക് വന്നു.

ചൂതാട്ടത്തിൽ നഷ്ടപ്പെട്ട പൈസ ആയിരുന്നു അവന് വിഷയം. ഒന്ന് നേടിയെടുത്ത് ഒരുപാട് പൈസ കയ്യിൽ വന്ന നിമിഷമായിരുന്നു. പക്ഷെ എല്ലാം ഇന്ന് നഷ്ട്ടെപ്പെട്ടു. പണിയെടുത്തുണ്ടാക്കുന്ന പൈസയിൽ ഒന്നും നേടാനാവില്ല. അതിൽ കൂടുതൽ ഉണ്ടാക്കിയാൽ കുടുംബവുമായി ഇവിടുന്ന് മാറാമെന്നാണ് അവൻ കരുതിയത്. അതിന് കണ്ടു പിടിച്ച വഴിയായിരുന്നു ചൂതാട്ടം..! പക്ഷെ അതൊരു അല്പബുദ്ധിയായി പോയി.

“ഏട്ടാ..ഇത് കുടിക്ക്.. ക്ഷീണമൊക്കെ ഒന്ന് പോവട്ടെ..”

അശ്വതി ജ്യൂസുമായി അവന്റെ അടുക്കലെത്തി.

“എനിക്ക് വേണ്ട നി കുടിക്ക്..”

“ഞാനൊക്കെ കുടിച്ചു..”

ഗ്ലാസ്‌ അവന്റെ കയ്യിൽ പിടിപ്പിച്ച് സാരി തലപ്പ് കൊണ്ട് കൈ തുടച്ചു നിന്നു. അവനത് പകുതി വരെ കുടിച്ച് മേശയിൽ വച്ചു.

“ഏട്ടാ.. നല്ല കഷ്ടമുള്ള പണിയാണോ അവിടെ..?”

“മ്മ് അത്യാവിശ്യം..”

“കുളിച്ചിട്ട് വാ.. ഭക്ഷണം എടുത്ത് വെക്കാം..”

“നി കഴിച്ചോ..?”

“ഏട്ടൻ വരാൻ വൈകിയപ്പോ..”

“മക്കളോ..?”

“അവരും കഴിച്ചു.”

“മ്മ്..”

പ്രസാദ് ബാത്‌റൂമിലേക്ക് നടന്നു. അവളവിടെ ഡിനിംഗ് മേശയുടെ ചെയറിലിരുന്ന് ചിന്തിക്കുകയാണ്. ഏട്ടന് കിട്ടേണ്ട പൈസക്ക് നിയന്ത്രണം വരുത്തിയത് ശരിയാണോ എന്ന തരത്തിൽ. സാരമില്ല പകുതി എന്നെ ഏല്പിക്കണമെന്നല്ലേ അയാളോട് പറഞ്ഞത്. അവൾ സ്വയം ആശ്വസിച്ചു.

ഭക്ഷണം കഴിച്ച് അവർ ഉറങ്ങാൻ കിടന്നു. പിള്ളേര് നേരത്തെ തന്നെ കിടന്നുറങ്ങിയത് കൊണ്ട് ഭർത്താവിന്റെ ചൂട് പകർന്ന് കിട്ടാൻ അവൾക്ക്‌ മോഹമുണ്ടായിരുന്നു. പക്ഷെ പ്രസാദിന്റെ മുഖ ഭാവവും ക്ഷീണവും അവളുടെ ചിന്തകൾക്ക് മങ്ങലേകി. വന്ന് വന്ന് സെക്സും അകന്നു പോവുന്നത് പോലെ..

അടുത്ത ദിവസം രാവിലെ പ്രസാദ് പണിക്കിറങ്ങി.

പത്തു മണിക്ക് കാറിന്റെ ശബ്ദം കേട്ടിട്ടും അവൾ ജനലരികിൽ വന്നിരുന്നില്ല. പക്ഷെ കുളിച്ച് റെഡിയായിരുന്നു. പഴയ നരച്ച സാരിയും ഉടുത്തിട്ട്.

പിന്നേ.. ആദ്യ ദിവസം നല്ല സാരി ഉടുത്ത് കണ്ടില്ലേ.. ഇനി ഇതൊക്കെ മതി. അവൾ പിറുപിറുത്തു കൊണ്ട് വാതിൽ തുറക്കാൻ നടന്നു. ഉടുക്കാൻ വേറെ പുതിയ സാരി ഇല്ലെന്ന കാരണം സ്വയം ന്യായീകരിച്ചു കൊണ്ട്.

വാതിൽ തുറന്ന് പുറത്തേക്ക് കാലെടുത്ത് വച്ച് അവൾ താഴേക്ക് നോക്കി. മാധവൻ പകുതിക്ക് വച്ച് നിന്നു. അയാളുടെ മുഖത്ത് അധികം പ്രസന്നത ഉണ്ടായിരുന്നില്ല. പക്ഷെ പുഞ്ചിരിച്ചു കൊണ്ട്, ഒന്നും മിണ്ടാതെ തിരികെയിറങ്ങി നടന്നു. മറയുന്നതിനു മുൻപ് തിരിഞ്ഞു നോക്കിക്കൊണ്ട്.

മാധവന്റെ അപ്രസന്നമായ മുഖം അശ്വതി കാര്യമാക്കിയില്ല. കാരണം ഇങ്ങനൊക്കെ മതിയെന്ന് അവൾ കണക്കു കൂട്ടി. ഞാനെന്തായാലും അയാളുടെ ഭാര്യയൊന്നുമല്ലല്ലോ..

അടുത്ത ദിവസം അയാളുടെ മുന്നിൽ പോകാൻ വേണ്ടി അവൾക്ക് ഇഷ്ടമെ ഉണ്ടായിരുന്നില്ല. എങ്കിലും കൊടുത്ത വാക്ക് പാലിച്ച് റെഡിയായി.

ഉടുത്തുടുത്ത് പഴകി നേർത്ത ഇളം മഞ്ഞ സാരിയിൽ അവളുടെ അംഗലാവണ്യം എടുത്തു കാണിക്കുന്നത് പോലെ തോന്നി മാധവന്.

അയാളുടെ കണ്ണുകൾ തെന്നി, തന്നെ അടിമുടി നോക്കുന്നത് കണ്ട് ഭയത്തിന്റെ ചെറിയ വിറയലോട് കൂടി അവൾ സാരിയുടെ അരികുകൾ അടുപ്പിച്ചു.

അയാളുടെ ചിരിക്ക് തിരിച്ച് ചിരിക്കാനും തോന്നിയില്ല.

“ഈ സാരിയൊക്കെ ഉപേക്ഷിക്കാറായില്ലേ അശ്വതി..?”

ചോദ്യം കേട്ട് അവളൊന്ന് പകച്ചെങ്കിലും തന്റേടത്തോടെ പറഞ്ഞു.

“വേറെയില്ല..”

“പുതിയത് ഇല്ലെന്നല്ലേ..? അറിയാം..”

അവളൊന്നും മിണ്ടിയില്ല.

“ഞാൻ പറഞ്ഞിട്ടില്ലേ നിന്നെപോലെയുള്ള പെണ്ണൊക്കെ നന്നായി ഒരുങ്ങി നിൽക്കുന്നതാണ് വേണ്ടതെന്ന്..വീട്ടിലെ ആണുങ്ങൾക്ക് ഐശ്വര്യം..!”

“നിങ്ങൾക്ക് എന്നെ കാണുകയല്ലേ വേണ്ടു. പിന്നെന്താ..?”

“അങ്ങനെയല്ല.. നിന്നെ കാണുന്നു എന്ന് പറഞ്ഞാൽ നിന്റെ മുഖവും രൂപവുമല്ലേ.. അപ്പോ അതിനൊത്ത സൗന്ദര്യത്തിൽ അണിഞ്ഞൊരുങ്ങണ്ടേ..”

അയാൾ രണ്ട് പടികൾ കൂടെ കയറി മുകളിലേക്ക് വന്നു. അവളുടെ കാലുകൾ വിറക്കുന്നത് പോലെ തോന്നി.

“ദാ നോക്ക്.. ചുമലിൽ കീറലുണ്ട്..”

പേടിയോടെ അവൾ വേഗം ബ്ലൗസിൽ വിരലുകൾ നീക്കയപ്പോൾ ബ്രാ വള്ളിയുടെ ഭാഗം തടഞ്ഞു.

“ഇപ്പൊ മനസ്സിലായോ..?”

അയാളുടെ വാക്കുകളിൽ ചൂളി, കണ്ണാടി നോക്കാതെ വരാൻ തുനിഞ്ഞ നിമിഷത്തെ അവൾ ശപിച്ചു.

“അശ്വതി.. വേറൊന്നും തോന്നരുത്. സാരികൾ ഞാൻ വാങ്ങി തരാം. നി ഉടുക്കുമോ..?”

“ഇല്ല..”

അവൾ കട്ടായം പറഞ്ഞു.

“വാശി കാണിക്കല്ലേ.. അവന് എന്തായാലും നിനക്കിപ്പോൾ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി തരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല അവന് കുടിയും അധിക ചിലവുണ്ടെന്ന് നി തന്നെയാ എന്നോട് പറഞ്ഞത്.. അത്കൊണ്ട് ഞാൻ നിനക്ക് രണ്ട് സാരി വാങ്ങി തന്നെന്നു വിചാരിച്ച് അവൻ പോലും നിന്നെ കുറ്റപ്പെടുത്തില്ല..”

“പ്ലീസ്.. നിങ്ങൾ പറഞ്ഞത് പോലെ ഉടുത്തൊരുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന പെണ്ണല്ല ഞാൻ. നിങ്ങൾ എനിക്കൊരു സഹായം ചെയ്ത് തരുന്നതിനു പകരം തിരിച്ചു സഹായിക്കുന്നു. അത്രയേ കാണേണ്ടു..”

“പക്ഷെ എനിക്ക് നി ചെയ്ത് തരുന്നത് എത്റ വലിയ സഹായമാണെന്ന് നിനക്കറിയില്ല. നിന്നെ കണ്ടിറങ്ങുന്ന ദിവസങ്ങളിൽ ഞാൻ എത്റ മാത്രം സന്തോഷവാനാണെന്നോ…”

അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് അയാൾ വീണ്ടും തുടർന്നു.

“അത്കൊണ്ട് നീയിത് അനുസരിക്കണം. നി പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ കൃത്യമായി ചെയ്യാം. അത് കൂടാതെ എന്തെങ്കിലും സഹായം ആവിശ്യമാണേൽ പറയാൻ മടിക്കരുത്..”

അവളുടെ വാക്കുകൾ കേൾക്കുന്നതിനു മുൻപ് അയാളിറങ്ങി നടന്നു. ഒരു ഫോട്ടോ എടുക്കാൻ അനുവാദം ചോദിക്കണമെന്ന് കരുതിയെങ്കിലും ഇപ്പോ പന്തിയല്ലെന്ന് അയാൾക്ക് മനസിലായി.

അവൾ അല്പം ദേഷ്യത്തോടെ ഉള്ളിലേക്ക് കയറി വാതിലടച്ചു. പുതിയ പുതിയ ആവിശ്യങ്ങളാണ് അയാൾ ഉന്നയിക്കുന്നത്. വേണ്ടാത്ത പണിയാണല്ലോ ചെയ്ത് വച്ചത്..

ഈ കാര്യങ്ങൾ പ്രസാദിനോട് പറയണമെന്ന് തോന്നിയെങ്കിലും എന്ത് രീതിയിൽ പറയും.ഞാൻ തന്നെ എടുത്തു വച്ച വിനയല്ലേ.. പക്ഷെ ഏട്ടന്റെ പൈസ കൺട്രോൾ ചെയ്യാനല്ലേ ഞാൻ. അല്ലാതെ വേറെന്താ എനിക്കൊരു വഴി..

ശെഹ്..വേലിയിൽ ഇരുന്ന പാമ്പിനെയാണോ ഈശ്വരാ തോളത്തു വച്ചത്..??

വൈകുന്നേരം അഞ്ചു മണിയായപ്പോഴാണ് കോളിങ്ങ് ബെല്ലിന്റെ ശബ്ദം. അടിച്ചു വാരിക്കൊണ്ടിരുന്ന അശ്വതി വാതിൽ തുറക്കാൻ നടന്നു. വിയർപ്പ് കണികകൾ ഉരുണ്ടോഴുകുന്ന ശരീരത്തോടെ, സാരിയുടെ പല്ലു നീങ്ങി വിയർപ്പിൽ ബ്ലൗസ് ഒട്ടിപിടിച്ച മുല മാംസളതയുടെ ചാലും മുന്താണി തിരുകി വച്ച കൊഴുത്ത ഇടുപ്പഴകും അവൾ ശ്രദ്ധിച്ചിരുന്നില്ല.. മുടിയുടെ കുത്തഴിഞ്ഞ് ഇളകി നിൽക്കുന്നുണ്ട്.

വാതിൽ തുറന്നപ്പോൾ മാധവനെ കണ്ട് അവളുടെ ഹൃദയമിടിപ്പ് കൂടി. കയ്യിൽ നാലഞ്ച് സഞ്ചികളും.

കണ്ട വേളയിൽ തന്നെ അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിലേക്ക് ചൂഴ്ന്നു കയറി. ആ നോട്ടത്തിന്റെ ഭീതിയിൽ സാരി ഭാഗങ്ങൾ നേരെയിടാൻ അവൾ പാടു പെട്ടു. അയാളുടെ നോട്ടം ഇഷ്ടപെടാത്ത രീതിയിൽ മുഖം കനപ്പിച്ചു.

അതിനിടയിൽ അശ്വതി കാണാതെ നാവ് നുണഞ്ഞിറക്കിയിരുന്നു മാധവൻ. കഴുത്തിലൂടെ ബ്ലൗസ്സിനുള്ളിലേക്ക് പോകുന്ന വിയർപ്പ് തുള്ളിയെ നോക്കി.

ക്ഷണിക്കില്ലെന്ന് അറിയാം.. എങ്കിലും അവളുടെ ക്ഷണന്തിനു കാത്തു നിൽക്കാതെ അയാൾ ഉള്ളിലേക്ക് കയറി. വാതിലിന്റെ ഭാഗത്തേക്ക് പേടിയോടെ അവൾ ഒതുങ്ങി നിന്നു.

ഇരുപതിയെട്ട്കാരിയുടെ ചൂടുള്ള ചൂര് നിറഞ്ഞിരുന്നു അവിടെയാകെ. സിരകളെ ഉണർത്തുന്ന വശ്യമായ മദഗന്ധം. അയാളൊന്ന് കണ്ണടച്ച് തുറന്ന് അവളുടെ നേരെ തിരിഞ്ഞു.

“അശ്വതി ഇത് വാങ്ങു..”

“വേണ്ട..” അവൾ മുഖം നോക്കാതെ പറഞ്ഞു.

“വാശി മാറിയില്ലേ നിന്റെ..?

മൗനം തന്നെയായിരുന്നു പ്രതികരണം.

“മ്മ് ശെരി..”

കവറുകൾ അയാൾ മേശപ്പുറത്തു വച്ചു.

“നിനക്ക് മാത്രമല്ല ചിന്നുമോൾക്കുമുണ്ട്. വയസ്സ് പറഞ് വാങ്ങിയതാ..”

മുഖം താഴ്ത്തി നിൽക്കുന്നതല്ലാതെ അവളൊന്നും മിണ്ടിയില്ല.

“അശ്വതി പ്ലീസ്.. എന്റെ സമ്മാനങ്ങൾ ഇങ്ങനെ നിരസിക്കുന്നത് നല്ലതല്ല. ഞാൻ നിങ്ങളോട് ഇവിടെ നിൽക്കുന്നതിന്റെ വാടക പോലും ചോദിക്കില്ല.. കാരണമെന്താ…? ഞാൻ നിങ്ങളെയൊക്കെ സ്വന്തമായി കാണുന്നു. തിരിച്ചും എന്നെ അങ്ങനെ കാണണമെന്നല്ലേ ഞാൻ പറയുന്നുള്ളു..”

സംസാരങ്ങൾ കേട്ട് ചിന്നു മോൾ പുറത്തേക്കോടി വന്നു.

“ഹായ്..അങ്കിൾ..”

“മോളിങ്ങു വാ..”

അടുത്തേക്ക് വന്ന ചിന്നുമോളെ അയാൾ എടുത്തുയർത്തി പോക്കെറ്റിൽ നിന്നും ചോക്ലേറ്റ് പൊതി എടുത്തു കൊടുത്തു.

സന്തോഷം വന്നു നിറഞ്ഞിരുന്നു കൊച്ചു നിഷ്കളങ്ക മുഖം..!

“അങ്കിൾ മോൾക്ക് ഡ്രസ്സ്‌ കൊണ്ടു വന്നിട്ടുണ്ട്. അമ്മയോട് എടുത്തു തരാൻ പറയണം കേട്ടോ..”

“ഉം..”

ചോക്ലേറ്റ് രുചിക്കുന്നതിനിടയിൽ അവൾ മൂളി. കൊച്ചിന്റെ തലയിൽ ഒരു മുത്തം നൽകി താഴെയിറക്കി.

അശ്വതിയുടെ മൗനം അയാളെ വല്ലാതെ അലട്ടി തുടങ്ങിയപ്പോൾ പോകാൻ വേണ്ടി നടന്ന് അവളുടെ മുൻപിൽ ഒന്ന് നിന്നു.

“ഇനി രണ്ട് ദിവസം കഴിഞ്ഞാൽ മാസം തീർന്നു. തൊഴിലാളികൾക്ക് പൈസ കൊടുക്കണ്ടേ..ങ്ങേ..”

അവളുടെ മുഖം നോക്കാതെ പറഞ്ഞു.

“കുറച്ചേ ഉണ്ടാവു.. നിന്നെ ഏൽപ്പിക്കണോ അതോ അവനെയോ…?”

ഭീഷണിയുടെ സ്വരമുയർന്ന ആ ചോദ്യത്തിന് മുൻപിൽ അവൾ ഒന്നുമല്ലാതെയാവുകയായിരിന്നു. പെണ്ണിന്റെ കൈത്തുടയും മുലയും അമരുന്ന കക്ഷ വിടവിലെ നനവിലേക്കാണ് അയാളുടെ നോട്ടം.

“വിയർത്തിട്ടുണ്ട്. പണിയൊക്കെ തീർന്ന് കുറച്ച് നേരം തണുപ്പ് കൊണ്ടിരിക്ക്.. നിനക്ക് വേണ്ടിയാ ഞാൻ എസി പിടിപ്പിച്ചത്. എന്നോടുള്ള ചൂടും ഒന്ന് തണുക്കട്ടെ..”

അത് കേട്ട് അവളുടെ മുഖം ഉയരുമ്പോൾ വിടർന്ന കണ്ണുകൾ ചുവന്നിരുന്നു. ആ നോട്ടത്തിന്റെ നിസ്സഹായതക്ക് തിരിച്ചൊരു പുഞ്ചിരി നൽകി അയാളിറങ്ങി.

ചോക്ലെറ്റുകൾ തിന്നു കൊണ്ട് ഡിനിംഗ് ചെയറിൽ ഇരിക്കുന്ന ചിന്നുമോളെ കാണുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

രാത്രി സമയം പതിനൊന്നു മണി. സമയം വൈകുന്നതോർത്ത് പേടിയോടെ ഉറങ്ങാതെ പ്രസാദിനെ കാത്തിരിക്കുകയാണ് അശ്വതി. പുറത്തെ ബഹളങ്ങൾ കേട്ട് വേഗം തന്നെ അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി. കൂടെ പ്രസാദിന്റെ അലർച്ചയും..!

അവന്റെ വരവ് കണ്ട് അശ്വതി മൂക്കത്തു വിരൽ വച്ചു പോയി.  കണ്ണുകൾ കലങ്ങി നിറയാൻ അധിക സമയം വേണ്ടി വന്നില്ല.

ആടി കുഴഞ്ഞു പടികൾ കയറാൻ പാടു പെടുകയാണ് പ്രസാദ്. കൂടെ താങ്ങി പിടിച്ച് ലോറെൻസും..!

“പെങ്ങളെ ഒന്ന് വന്ന് പിടിച്ചേ.. എനിക്കൊറ്റക്കാവുന്നില്ല…”

അവൾ വേഗം പടികളിറങ്ങി പ്രസാദിന്റെ അടുത്തെത്തി. അവന്റെ ഇടത്തെ കൈ എടുത്ത് ചുമലിലിൽ പിടിപ്പിച്ച് ഏങ്ങുകയാണ് പാവം.

“ഏട്ടാ.. എന്തായിത്..?”

അവളുടെ വാക്കുകൾ മുറിഞ്ഞു.

“അച്ചൂ മോളെ…”

“ചതിച്ചതാ.. എന്നെ ഇവർ ചതിച്ചതാ…”

കണ്ണ് മിഴിയാതെ പ്രസാദ് പുലമ്പിക്കൊണ്ടിരുന്നു. അവന്റെ ഇരു വശവും ചേർന്ന് താങ്ങി പിടിച്ച് അശ്വതിയും ലോറെൻസും പടികൾ കയറി.

“നന്നായി അടിച്ചിട്ടുണ്ട്..”

ലോറിൻസിന്റെ വാക്കുകൾ കേട്ട് വെള്ളം ചിന്തിയ മിഴികളുമായി അവൾ അയാളെ ഒരു നോക്ക് നോക്കി. ലോറെൻസ് വേറൊന്നും മിണ്ടിയില്ല. പടികൾ കയറി ഉള്ളിലേക്ക് എത്തുമ്പോൾ അവളുടെ മാറിലെ സാരി നീങ്ങി താഴെയെത്തിയിരുന്നു. ആ ഒരവസ്ഥയിൽ അവളത് ചിന്തിച്ചില്ല. കണ്ണുകളിലൂടെ കുടുക്കൂടാ വെള്ളമൊഴുകുന്നുണ്ട്.

പക്ഷെ ലോറിൻസിന്റെ കണ്ണുകൾ ലക്ഷ്യ് സ്ഥാനത്തായിരുന്നു. നര വീണ നീല ബ്ലൗസിൽ പൊതിഞ്ഞു വച്ച അശ്വതിയുടെ വലിയ മുലക്കുടങ്ങളുടെ മാംസം തിങ്ങിയ മുലചാല്..! ലോറെൻസ് അത് നോക്കി വെള്ളമിറക്കി ചോദിച്ചു.

“എവിടെയാ കിടത്തേണ്ടത്..?”

മുറിയിലേക്ക് കിടത്താൻ അവൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ദേഷ്യമായിരുന്നു അവൾക്കവനോട്.

മറുപടി പറയാതെ അവൾ കുനിയാൻ ശ്രമിക്കുകയാണ്. ലോറെൻസിനു മനസിലായി ഇവിടെ തറയിൽ കിടത്താനാണ് അവൾ ആഗ്രഹിക്കുന്നതെന്ന്.

അവനും മണങ്ങി. അശ്വതിയുടെ അകിടുകൾക്കിടയിലേക്ക് നോക്കിക്കൊണ്ട്. പെണ്ണിന്റെ പകുതി ഭാഗം മുല നിറവും അവൻ കണ്ടു. രക്ഷയില്ലായിരുന്നു അവന്റെ വികാരത്തിന്. കൂടാരം കെട്ടിയ ഷഡി നേരെയാക്കാൻ അവൻ പ്രസാദിനെ കിടത്തിയപാടും നിവർന്നു. അശ്വതി അവനെ മലർത്തി കിടത്താൻ ശ്രമിക്കുകയാണ്.

ബ്ലൗസ് മറഞ്ഞ അവളുടെ വീതിയൊത്ത പുറവും നടുകുഴിയും തള്ളി വിരിഞ്ഞ കുണ്ടി വണ്ണവും അവൻ കണ്ണുകൊണ്ടുഴിഞ്ഞു.

സാരി മാറിലേക്ക് വലിച്ചിട്ട് അശ്വതി എഴുന്നേറ്റു. ലോറെൻസിന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ നിന്നും മാറ്റാൻ വേണ്ടി പാടു പെട്ടത് കൃത്യമായി കണ്ടു. വളിച്ചു ചിരിക്കുകയാണ് ലോറിൻസ്.

“നമ്മളല്ല കുടിപ്പിച്ചത്. വേണ്ടെന്ന് പറഞ്ഞതാ കുറേ..”

“നിങ്ങള് പോ..”

കണ്ണുകൾ കലങ്ങിയ ദേഷ്യത്തോടെ അവൾ പറഞ്ഞു. പിന്നെ അവന് അവിടെ നിൽക്കാനായില്ല. വേഗം തന്നെ പുറത്തിറങ്ങി. അവൾ വാതിലടച്ചു കുറ്റിയിട്ടു.

“ചതിച്ചതാ.. എന്നേ…”

“അശ്വതീ… അവർ…”

ഏതോ ഒരു വഷളന്റെ മുന്നിൽ തന്നെ കൊത്തി വലിക്കാൻ ഇട്ടു കൊടുത്ത്, മദ്യപിച്ചു ലക്ക് കെട്ട പ്രസാദിന്റെ പുലമ്പലുകൾ കേട്ട് അരിശത്തോടെ അവനെ നോക്കുകയാണ് അവൾ. ഡിനിംഗ് ചെയറിലിരുന്ന് തലയിൽ കൈ വച്ചു പോയി. കണ്ണുകളിൽ നിന്നുതിരുന്ന തുള്ളികളെ നിയന്ത്രിക്കാനാവാതെ..

“മൊതലാളി.. ആറ്റം ഐറ്റം തന്നെ ആ പെണ്ണ്..”

“…ഠപ്പേ….”

പറഞ്ഞു തീർന്നതും ലോറെൻസിന്റെ കാരണത്ത് മാധവന്റെ കൈകൾ പതിഞ്ഞു. വിശ്വസിക്കാനാവാതെ അവൻ കവിളും തടവി മുതലാളിയെ നോക്കുകയാണ്.

ചിരിച്ചു കൊണ്ടയാൾ അവന്റെ തോളിൽ കയ്യിട്ട് മുന്നോട്ട് നടന്നു.

“അവളെ കുറിച്ച് അങ്ങനെയൊരു വാക്ക് പോലും പറയരുത്..”

“മൊതലാളി..”

“അതേടാ.. കുറച്ച് നാളുകളായി അവളെന്റെ നെഞ്ചിൽ കേറി കൂടിയിട്ട്..”

“അപ്പോ അതാണല്ലേ കാര്യം..?”

“മ്മ് ഇന്ന് എങ്ങനെ ഉണ്ടായിരുന്നു മില്ലിൽ.?”

“അവനൊരു മണ്ടൻ..! ആദ്യം കുറച്ച് കേറ്റികൊടുത്തിട്ട് മുഴുവൻ ഇങ്ങ് തൂക്കി. അതിന്റെ വിഷമത്തിൽ അവന് കുടിക്കാതിരിക്കാൻ ആവില്ലല്ലോ.. എല്ലാരും ചേർന്ന് രണ്ട് ഫുള്ള് തീർത്തു..”

“മ്മ്..??”

ചോദ്യ രൂപത്തിൽ മാധവൻ ഗൗരവത്തോടെ മൂളി.

“അല്ല.. അവൻ തന്നെയാ ഒന്നിന്റെ മുക്കാലും തീർത്തത്..”

“മ്മ്..”

“അല്ല മൊതലാളി.. അവളെ എന്തിനാ.?”

ഉത്തരം പറയാതെ മാധവൻ ലോറെൻസിനെ നോക്കി. ചെറുപുഞ്ചിരിയോടെ.

“പൊറുപ്പിക്കാനോ.? അതോ… പിഴപ്പിക്കാനോ..?”

“നി ചെല്ല്..”

“മുതലാളീടെയൊക്കെ ഒരു യോഗം..”

അത് കേട്ട് സ്വർണം കെട്ടിയ പല്ല് കാണിച്ച് ചിരിച്ചു കൊണ്ട് ലോറെൻസിന്റെ പുറത്ത് തട്ടി അയാൾ അവനെ പറഞ്ഞയച്ചു.

അടുത്ത ദിവസം രാവിലെ പത്തു മണി ആയിരുന്നു പ്രസാദ് എഴുന്നേൽക്കാൻ. അശ്വതിയുടെ മുഖം കടന്നൽ കുത്തിയത് പോലെ പത്തു കിലോ ഉണ്ട്.

മിണ്ടാൻ ശ്രമിച്ചാൽ ഒരു സ്ഫോടനം തന്നെ നടക്കുമെന്ന് മനസിലാക്കി പണിക്ക് പോകാൻ ഇറങ്ങുകയാണ്.

മേശപ്പുറത്തു ഭക്ഷണം ഉണ്ടായിരുന്നില്ല. അശ്വതിയെ നോക്കിയപ്പോൾ അടുക്കളയിൽ ഏതോ അഗാദ്ധമായ ചിന്തയിൽ മുഴുകി പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

വിളിക്കാൻ മടി തോന്നിയത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ ഇറങ്ങി.

പതിനൊന്നു മണിക്ക് പുറത്ത് കാറിന്റെ ശബ്ദം കേട്ടു. ഡൈനിങ് ടേബിളിൽ കൈ നീട്ടി തല ചാർത്തി കിടക്കുന്ന അശ്വതി പെട്ടെന്ന് ഉയർന്നു.

എഴുന്നേറ്റ് മുഖം കഴുകി, കവിളുകളിൽ വരണ്ടുണങ്ങിയ കണ്ണ് നീർ തുടച്ച് മുഖത്തെ അപാകതകൾ മാറ്റിയെടുക്കാൻ ശ്രമം നടത്തി.

സാഹചര്യമോ ഗതികേടോ അവളെ വാതിൽ തുറന്ന് പുറത്ത് വരാൻ വിവശയാക്കിയിരുന്നു.

കുളിക്കാതെ, തലേന്നുടുത്ത സാരി മാറാതെ, ഇളകി കിടക്കുന്ന മുടിയിഴകളുമായി നിൽക്കുന്ന അശ്വതിയെ കണ്ണിമ വെട്ടാതെ നോക്കുകയാണ് മാധവൻ.

ആ നിലയിലും പെണ്ണിനെ അയാൾക്ക് അതീവ സുന്ദരിയായി തോന്നിച്ചു.

മാധവൻ പതിയെ പടികൾ കയറുമ്പോൾ മുഖം കുത്തനെയിട്ട് അവളവിടെ തന്നെ നിന്നു. ഇത്തവണ രണ്ടു പടികളുടെ അകലത്തിൽ അയാളെത്തി.

“അശ്വതി..”

വിളി കേട്ടിട്ടും അവൾക്കായാളെ നോക്കാൻ തോന്നിയില്ല.

“നിന്റെ കണ്ണീർ വാർന്ന മുഖമാണോ ഞാൻ കാണണമെന്ന് പറഞ്ഞത്..?”

അയാൾ താഴ്മയോടെ ചോദിച്ചു. അവളുടെ കണ്ണുകൾ നിറയുന്നത് കാണുന്നുണ്ട്.

“എനിക്ക് മനസിലാകും അശ്വതി.. നിന്റെ അവസ്ഥ.. പക്ഷെ..”

പറയാൻ വന്നത് വിഴുങ്ങി അയാൾ അവളെ നോക്കി.

“പുതിയ സാരി ഉടുത്ത് വരുമെന്ന് പ്രതീക്ഷിച്ചു. സാരമില്ല…”

അവളൊന്നും മിണ്ടിയില്ല. കൈകൾ കൂട്ടി പിടിച്ച് മുഖം താഴ്ത്തി നിൽക്കുവാണ്.

“അവനെ കൗൺസിലിംഗിനോ മറ്റോ കാണിക്കണോ..?”

അയാളുടെ കൂടുതൽ ചോദ്യങ്ങൾ നേരിടാൻ ത്രാണി ഉണ്ടായില്ല. അവൾ ഉളിലേക്ക് കയറി.

“അശ്..”

വിളി മുഴുവിക്കാതെ അയാളും നിന്നു. മെല്ലെ താഴിക്കറങ്ങി നടന്നു. അവളിന്ന് വരാൻ സാധ്യത ഇല്ലെന്ന് കരുതുയിടത്ത് അവളുടെ വരവ് അയാളെ നന്നായി സന്തോഷിപ്പിച്ചിരുന്നു. പക്ഷെ അശ്വതിയുടെ സങ്കടവും രൂപവും നെഞ്ചിൽ തറച്ചത് പോലെയൊരു വിങ്ങൽ..!

പതിവിലും നേരത്തെ, രാത്രി ഒൻപത് മണിയാകുമ്പോൾ പ്രസാദ് വീട്ടിലെത്തി. വാതിൽ തുറന്ന് കൊടുത്ത് ഒരു ഭാവവ്യത്യാസവും ഇല്ലാതെ തിരികെ നടക്കുന്ന അശ്വതിയെ കണ്ട് അവന് ഉൾക്കൊള്ളനായില്ല..

അശ്വതിക്കറിയാം പ്രസാദ് ഇന്ന് എന്തായാലും കുടിച്ചിട്ട് വരാൻ പോകുന്നില്ലെന്ന്. ഭാര്യയെ സോപ്പിടെണ്ടത് ഭർത്താവിന്റെ കടമയാണല്ലോ.

“അച്ചൂ..”

വിളി കേട്ടിട്ടും അവൾ കൂസാക്കിയില്ല. അവസാനം അവളുടെ കയ്യിൽ പിടിച്ച് തിരിച്ചു നിർത്തി.അവന്റെ പിടി അവൾ വേഗത്തിൽ അഴിച്ചു കളഞ്ഞു.

“എടി..”

“ഒച്ച വെക്കേണ്ട..”

അവളുടെ ഭാവബേധമില്ലാത്ത സ്വരം അവനെ അൽപം ആശയകുഴപ്പിത്തലാക്കി.

“സോറി.. ഇന്നലെ ഞാൻ..”

“സാരമില്ല…”

അത്ര മാത്രം പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് നടന്നകലാൻ ശ്രമിക്കുകയാണ്. അവൻ വീണ്ടും അവളെ തടഞ്ഞു.

“എന്താ…?”

അവൾ അനിഷ്ടത്തോടെ ചോദിച്ചു.

“സാരമില്ലെന്നോ..?”

“പിന്നേ… ഞാനെന്താ വേണ്ടേ..?? കുടിക്കരുതെന്ന് കാല് പിടിച്ച് പുറകെ വരണോ.. അതോ നിങ്ങൾക്ക് ഞാനും മക്കളും ഉണ്ടെന്ന് ഓർമിപ്പിച്ചു പുറകെ വരണോ.?”

അവളുടെയാ ഭാവവും ചോദ്യവും തെല്ലൊന്നുമല്ല അവനെ കുഴപ്പിച്ചത്.

“എടി ഞാൻ..”

അവന് വാക്കുകൾ കിട്ടിയില്ല. അവളുടെ കണ്ണുകളിലാണെങ്കിൽ ഇതു വരെ കാണാത്ത തരത്തിൽ ഒരു തീഷ്ണത.

“മ്മ് ശെരി.. എന്നോട് ക്ഷമിക്ക് ഇത്തവണത്തേക്ക് കൂടി. ഇനി കുടിക്കില്ല..”

“അയ്യോ.. ഞാനൊരു പാവമാ ഏട്ടാ വിശ്വസിച്ചു പോകും..”

കളിയാക്കിയതാണെന്ന് അവന് മനസിലായി. പക്ഷെ തന്റെ മറുപടിക്ക് ഒട്ടും അർഹിക്കില്ല ഈ നിമിഷം. താലി കെട്ടിയ പെണ്ണിന്റെ മുന്നിൽ ഇനിയും പൊട്ടൻ കളിക്കുന്നതിൽ അർത്ഥമില്ലാത്തത് കൊണ്ട് അവൻ പറഞ്ഞു.

“നി കഴിക്കാൻ എടുത്ത് വെക്ക്..”

അവളുടെ മുൻപിൽ നിന്ന് വലിയലായിരുന്നു അവന്റെ ലക്ഷ്യം.

“എന്ത്..?”

“ഒന്നും ആക്കിയില്ലേ..?”

“ഉണ്ടാക്കാൻ നിങ്ങൾ ഇവിടെ എന്തെങ്കിലും വേടിച്ചു വച്ചിട്ടുണ്ടോ..?”

“എടി മാധവേട്ടൻ തന്നതൊക്കെ കഴിഞ്ഞോ.?”

“ആഹ.. നാണമാകുന്നില്ലേ ഏട്ടന് ഇങ്ങനെ ചോദിക്കാൻ..?”

“എന്തിന്..?”

“ഏട്ടന് കിട്ടിയ പൈസയൊക്കെ കുടിച്ചും ദൂർത്തടിച്ചും തീർത്ത് അന്യനായ ഒരാൾ വേണോ ഇവിടെ ചിലവ് നടത്താൻ..?

എന്റേത് പോട്ടെ.. മക്കളെ എങ്കിലും നിങ്ങൾക്ക് ആലോചിച്ചൂടെ..?”

“അതിന് എനിക്കാരും പൈസ തന്നിട്ടൊന്നുമില്ല..”

എന്തെങ്കിലും പറഞ്ഞൊപ്പിച് വലിയാനുള്ള ശ്രമത്തിൽ അവൻ അടുക്കളയിലേക്ക് നടന്നു. ഷർട്ടിന്റെ ഓരോ കുടുക്കുകൾ വിടുവിച്ചു കൊണ്ട്.

“കള്ളം പറയല്ലേ ഏട്ടാ.. പിന്നെയീ കുടിച്ചതിന്റെയൊക്കെ പൈസ എവിടുന്നാ..?”

അവൾ പുറകെ കൂടി. കിച്ചണിലെ ഓരോ പത്രങ്ങളും പരിശോധിക്കുകയാണവൻ.

“അതൊക്കെ നിന്റെ….”

വായിൽ വന്ന തെറി വിഴുങ്ങി അവനവളെ നോക്കി.

“എന്നോട് ചൂടായിട്ട് കാര്യമില്ല. കാര്യവിചാരം വേണം..”

“ഇപ്പോ എന്തെങ്കിലും കഴിക്കാൻ എന്താചെയ്യണ്ടേ..?”

“ഒന്നുമില്ല..”

അവൻ ദേഷ്യത്തോടെ ഹാളിലേക്ക് വന്നു. മൂലയിൽ ഇരിക്കുന്ന നാല് കവറുകൾ അവന്റെ ശ്രദ്ധയിൽ പെട്ടു. അവനത്തെടുത്തു തുറക്കാൻ തുടങ്ങി.

അശ്വതിയുടെ നെഞ്ചിൽ ചെറുതായി ഹൃദയമിടിപ്പ് കൂടി. പക്ഷെ കാണട്ടെ എന്നാണ് അവളും വിചാരിച്ചത്. കുടുംബത്തെ ഇങ്ങനെ കഷ്ടപ്പെടുത്തുമ്പോൾ ഭാര്യയെ മുതലെടുക്കാൻ എവിടെയായാലും ആൾക്കാർ ഉണ്ടാകും എന്ന് നന്നായി മനസിലാക്കട്ടെ..

“എടി എന്താ ഇത്..?”

അവനോരോ കവറുകൾ പൊട്ടിച്ച് വസ്ത്രങ്ങൾ പുറത്തെടുക്കാൻ തുടങ്ങി. മൂന്ന് സാരിയും രണ്ട് കുഞ്ഞുടുപ്പും.

“കണ്ടിട്ട് മനസിലാവുന്നില്ലേ..?”

“ഇതെവിടെ നിന്നാണെന്ന്..?”

“നിങ്ങടെ ഏട്ടൻ ന്ന് പറയുന്നയായാളോട് ചോദിക്ക്..”

“ഐവ.. ഇതാണോ നിനക്കവിടെ സൗകര്യക്കുറവ്..?”

“ഏട്ടാ…”

അവളലല്പം ഞെട്ടലോടെ വിളിച്ചു.

“വേറൊരുത്തൻ കൊണ്ടുത്തരുന്ന തുണികളാണോ ഞാൻ ഉടുക്കേണ്ടത്..?”

ദേഷ്യത്തോടെ ചോദിച്ചു.

“അതിനെന്താ..? നിന്റെ തെറ്റിദ്ധാരണ പോലെ അയാൾ നിന്നോട് എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടോ..? ഇല്ലല്ലോ..ഇത്ര നാളുകളും ഒരു കുഴപ്പവും ഇല്ലാതെ ഇവിടെ കഴിഞ്ഞില്ലേ..”

അവൻ വസ്ത്രങ്ങൾ മേശയിലിട്ട്. ഷർട്ടിന്റെ ബട്ടണുകൾ ഇടാൻ തുടങ്ങി.

“അന്യന്റെ ചിലവിൽ ജീവിക്കാനാണേൽ എന്നെയെന്തിനാ നിങ്ങടെ ഭാര്യയാക്കിയത്..?”

സങ്കടവും ദേഷ്യവും വന്ന ഭാവത്തിൽ അവളവന് നേരെ ചീറി.

“പണ്ണാൻ…!”

എടുത്ത വായിൽ അവൻ വിളിച്ചു പറഞ്ഞു. അവൾക്കാ നിമിഷങ്ങളെ വിശ്വസിക്കാനായില്ല.

അവൻ പുറത്തേക്ക് പോകാൻ തുടങ്ങുകയാണ്.

“നിങ്ങളെവിടെക്കാ..?”

“ഏട്ടാ…”

അടുത്തേക്ക് നടന്നു വന്ന അശ്വതിയെ വകവെക്കാതെ അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി. പുറകെ അവളും. കുടിക്കാനോ മറ്റോ പോവുകയാണെന്ന് പേടിച്ചിരുന്നു അശ്വതി.

അവൻ താഴെയിറങ്ങി നേരെ മാധവന്റെ അടുത്തേക്ക്. പക്ഷെ അയാളവിടെ എത്തിയിട്ടില്ലായിരുന്നു. ദേഷ്യത്തോടെ അവൻ പിറു പിറുത്തു കൊണ്ട് തിരിച്ചു വന്നു.

നന്നായിപ്പോയി എന്ന ഭാവമായിരുന്നു അശ്വതിയുടെ മുഖത്ത്.

“നിന്നെ എപ്പോ കെട്ടി കൊണ്ടു വന്നോ അന്ന് തുടങ്ങിയതാ എന്റെ ഗതികേട്..”

വാതിൽ പടിമ്മൽ നിൽക്കുന്ന അവളുടെ മുഖം നോക്കി ദേഷ്യത്തോടെ പറഞ്ഞ് അവൻ മുറിയിലേക്ക് നടന്നു.

കണ്ണ്നീർ തളം കെട്ടിയ മിഴികളുമായി അവൾക്കാ വാക്കുകൾ സഹിക്കാനായില്ല. വാതിലടച്ച് ഡിനിംഗ് ടേബിളിന്റെ മുൻപിൽ കുറച്ചു നേരമിരുന്നു. മണം മാറാത്ത പുതിയ വസ്ത്രങ്ങളെയും നോക്കി.

അവളവന്ന് താഴെ പായ വിരിച്ചാണ് കിടന്നത്.

അടുത്ത ദിവസം രാവിലെ തന്നെ പ്രസാദ് പണിക്കിറങ്ങി. മില്ലിൽ നിന്നാണ് അവന് വിവരം കിട്ടുന്നത് മാധവൻ സ്ഥലത്തില്ലാ എന്നത്.

ഉച്ചയായിരുന്നു അശ്വതി അതറിയാൻ വേണ്ടി. പതിനൊന്നര മണി കഴിഞ്ഞിട്ടും കാറിന്റെ ശബ്ദവും കേട്ടില്ല. ആൾടെ ഒരനക്കവുമില്ല. എന്തു പറ്റിയെന്നറിയാൻ ഒരു വേള അവൾ താഴേക്ക് ചെന്നിരുന്നു. പതിവായി യാത്ര ചെയ്യുന്ന കാറവിടെയില്ല . ഷെഡിൽ ഒരു ആഡംബര കാർ മാത്രം. വീടും പൂട്ടിയിട്ട്. മാധവൻ എവിടെ പോയതെന്നറിയാൻ അവൾക്കൊരു ആകാംഷ തോന്നിയിരുന്നു. കാരണം കഴിഞ്ഞ ദിവസം അയാളുടെ മുൻപിൽ അത്ര നല്ലതല്ലായിരുന്നല്ലോ..

തടി മില്ലിൽ, പ്രസാദ് വീണ്ടും ചൂതാട്ടം തുടങ്ങി. ഇത്തവണ ചതിക്കുഴിയിൽ പെടാതെ പൈസ ഉണ്ടാക്കണം എന്നായിരുന്നു അവന്റെ ചിന്ത.

സമയം വൈകുന്നേരം കഴിഞ്ഞു. രാത്രിയിലേക്കും കടന്നു. പ്രസാദുമായി വാക്ക് പോക്കുകൾക്ക് നിൽക്കാതെ രാത്രിയും നീങ്ങി. കാരണം സാഹചര്യങ്ങൾ അവളെ മടുപ്പിച്ചു തുടങ്ങിയിരുന്നു.

അടുത്ത ദിവസവും മാധവന്റെ സാനിധ്യം വീട്ടിൽ ഉണ്ടായിരുന്നില്ല. ഉള്ളിലെവിടെയോ അവൾക്ക് അതിന്റെ കാരണമറിയാൻ അവൾക്ക് ആകാംഷ കൂടിയിരുന്നു. ദിവസത്തിന്റെ സമയങ്ങൾ നീങ്ങും തോറും താൻ ചെയ്ത പ്രവർത്തിയോർത്ത് ഒരു കുറ്റബോധം. ഒരു ഭ്രാന്തിയുടെ രൂപത്തിൽ അയാളുടെ മുന്നിൽ ചെല്ലാൻ പാടില്ലായിരുന്നു.

രാത്രിയാവുമ്പോൾ പ്രസാദേട്ടൻ കുടിച്ചിട്ട് വരരുതേ എന്നാണ് പ്രാർത്ഥന. രണ്ടു ദിവസം നേരെ വന്നാൽ പിറ്റേന്ന് കൂടിയാണ് ഇപ്പോ പ്രസാദിന്റെ രീതി. അവളൊരു നെടുവീർപ്പിട്ടു കൊണ്ട് ചിന്നുമോൾക്ക് കഞ്ഞി ഉണ്ടാക്കി കൊടുത്തു. ഇളയ കൊച്ചിന് പാല് കൊടുത്തുറക്കി.

പത്തു മണിയാകുമ്പോൾ പച്ചയായ മനുഷ്യനായി തന്നെയാണ് പ്രസാദ് വന്നത്. കയ്യിൽ അൽപം സാധനങ്ങളുമായി. എങ്കിലും വലിയ ഭാവവ്യത്യസം ഇല്ലാതെ തന്നെയാണ് അവൾ ഇടപെട്ടത്. മോളുടെ കാര്യമായത് കൊണ്ട് മാത്രം. ഭക്ഷണം കഴിക്കാൻ ഇരുന്ന സമയം അവൾ തന്നെ സംസാരം തുടങ്ങി.

“നാളെ ചിന്നുവിനെ സ്കൂളിൽ ചേർക്കണ്ടേ..?”

“വേണം..”

“കയ്യിൽ എന്തെങ്കിലും ഉണ്ടോ..?”

“വൈകുന്നേരമെ പൈസ കിട്ടു..”

“അപ്പോ എന്തു ചെയ്യും..?”

“ഗവണ്മെന്റ് സ്കൂളിൽ ചേർക്കുന്നതിനെന്തിനാ പൈസ..?”

അത് കേട്ടപ്പോൾ അവൾക്കല്പം സങ്കടം തോന്നി.

“രണ്ടു വരെ പ്രൈവറ്റിൽ അല്ലേ പഠിപ്പിച്ചത്..?”

“ഇപ്പോഴുള്ള സ്ഥിതി നിനക്കറിയാലോ..?”

“നിങ്ങൾ ഉണ്ടാക്കി വച്ചതല്ലേ..പിന്നെയെന്തിനാ  കൊച്ചിനെ ആദ്യമേ ഇംഗ്ലീഷിൽ കൊണ്ടു ചേർത്തത്..?”

അവനത് കേട്ട് ദേഷ്യം വന്നു. ഒന്നും മിണ്ടിയില്ല അവൾ തുടർന്നു.

“ഗവണ്മെന്റിൽ ചേർത്താലും ഇങ്ങനെയങ്ങു അയക്കാനാണോ..?  അവൾക്ക് വേണ്ടതൊക്കെ വാങ്ങണ്ടേ..?”

“നാളെ കഴിയട്ടെ..”

അവൾ വേറൊന്നും മിണ്ടിയില്ല. മാധവൻ എവിടെ പോയെന്നോ എവിടെയാണെന്നോ പ്രസാദിന്റെ വായിൽ നിന്ന് കേൾക്കണമെങ്കിൽ അതിനെ കുറിച് എന്തെങ്കിലും മിണ്ടിയല്ലേ പറ്റു. പക്ഷെ അവൾക്കവനോട് അയാളുടെ കാര്യം തിരക്കാൻ മടി തോന്നി. രാത്രി സമയം നീങ്ങി. ഓരോന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാതെ, ഉറക്കം കിട്ടാതെ അർദ്ധ രാത്രി കഴിഞ്ഞു അവളുറങ്ങാൻ.

പിറ്റേന്ന് പുതിയ മാസം..!

വേനൽ ചൂടിന്റെ പൊള്ളലിൽ നിന്ന് കാല വർഷം കൈപിടിക്കുന്ന ജൂൺ മാസം. കുരുന്നുകൾ മുതൽ അധ്യായനത്തിലേക്ക് കാലെടുത്ത് വെക്കുന്ന പഠന കാലം.

മൂന്നാം ക്ലാസിലേക്ക് ജയിച്ച ചിന്നുമോളും വളരെ ആവേശത്തിലാണ്. പക്ഷെ അവളെ അവിടെ പുതിയ സ്കൂളിലേക്ക് ചേർക്കുന്നത് വെല്ലുവിളിയായിരുന്നു അശ്വതിക്ക്‌.

രണ്ടാം ക്ലാസ്സ്‌ വരെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചിട്ട് ഗവണ്മെന്റിലേക്ക് മാറ്റുന്നത് കുഴപ്പമുണ്ടായിട്ടല്ല. ഇതിനിങ്ങനെയേ വരൂ എന്നവൾ ഊഹിച്ചിരുന്നു കഴിഞ്ഞു പോയ ഒരു മാസം കൊണ്ട് തന്നെ.

ഗവണ്മെന്റ് സ്കൂളിൽ ചേർക്കാമെന്നു വച്ചാലും യൂണിഫോമും പുസ്തകവുമായി എന്തെല്ലാം ആവിശ്യ സാധന സാമഗ്രികികൾ കിടക്കുന്നു. അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല.

ദിവസവും എന്തിനെന്നറിയാതെ പണിയെന്ന് പറഞ് ഇറങ്ങി തിരിക്കുന്ന പ്രസദേട്ടന് ഇതൊക്കെ ഇപ്പോൾ അനാവശ്യങ്ങളാണ്. അതൊന്നും ചിന്തിച്ചിട്ട് കൂടിയില്ല, പൈസ കണ്ടു വച്ചിട്ടില്ല. ഇന്നലെ ഞാൻ സൂചിപ്പിച്ചിട്ടും വലിയ കൂസൽ കാണിച്ചില്ല.

ചിന്നുവിനെ സ്കൂളിൽ ചേർക്കാനാവില്ലേയെന്ന് അവൾ വേവലാതിപ്പെട്ടു.

മാധവൻ തിരിച്ചെത്തിയോ എന്നറിയാൻ വേണ്ടി ശ്രമം നടത്തി. അയാളുടെ സ്ഥിര യാത്രികനായ കാറ് കണ്ടപ്പോൾ അവൾ ഉറപ്പിച്ചു. ഉള്ളിലെവിടെയോ ഒരാശ്വാസം തോന്നി.

പ്രസാദേട്ടന് ഇന്ന് പൈസ കിട്ടുന്ന ദിവസമാണല്ലോ. പക്ഷെ അത് അങ്ങേരുടെ കയ്യിൽ കിട്ടിയാൽ ഇവിടെയെത്താൻ ഒരിക്കലും ചാൻസില്ല. അത്കൊണ്ട് മാധവനോട് സഹായം ചോദിച്ചതിന്റെ ആശ്വാസത്തിലായിരുന്നു അശ്വതി. നാളെയെങ്കിലും മോളെ ചേർക്കാനാവുമല്ലോ.

പക്ഷെ മാധവൻ അവസാനം പറഞ്ഞ വാക്കുകൾ അവളെ ആശയകുഴപ്പത്തിലാക്കിയിരുന്നു.

“ഇനി രണ്ട് ദിവസം കഴിഞ്ഞാൽ മാസം തീർന്നു. തൊഴിലാളികൾക്ക് പൈസ കൊടുക്കണ്ടേ..”

“കുറച്ചേ ഉണ്ടാവു.. നിന്നെ ഏൽപ്പിക്കണോ അവനെയോ…?”

അതിലൊരു ഭീഷണിയുടെ സ്വരം ഉള്ളത് പോലെ. തന്നെയേൽപ്പിക്കാതെ മുഴുവൻ പണവും പ്രസാദേട്ടന് കൊടുക്കുമോ എന്നൊരു പേടി അവളുടെ ഉള്ളിൽ നിഴലിച്ചു. കാരണം അനിഷ്ടത്തോടെയാണ് അവസാനം മാധവനോട് പെരുമാറിയത്.

അത്കൊണ്ടവൾ പതിനൊന്നു മണിയാകുമ്പോഴേക്കും കുളിച്ചൊരുങ്ങി.

മാധവൻ കൊണ്ടു വന്ന സാരി ഉടുക്കാമെന്ന് ചിന്തിച്ചെങ്കിലും ബ്ലൗസ്..! ഇതിലിപ്പോ തുണി പീസ് മാത്രമല്ലെ ഉള്ളു.

ഇയാള് പിന്നെ എന്ത് ഭാവിച്ചാണ് പുതിയ സാരി ഉടുത്തില്ലേന്ന് ചോദിച്ചത്.

ഇനിയിപ്പോ ഉടുക്കേണ്ട.. ഭാഗ്യം..! അവൾ പഴയ സാരി തന്നെ ഉടുത്ത് നേരത്തെ ജനലരികിലെത്തി. അയാളെ കാണാഞ്ഞതിന്റെ കൊണ്ട് വേവലാതി കൊണ്ട് ഓരോ അഞ്ച് മിനുട്ട് കൂടുമ്പോഴും വന്ന് നോക്കുകയാണ്.

മാധവൻ കാറിനടുത്തേക്ക് നടക്കുന്നത് കണ്ടു. അവൾ അൽപം പുറകിലേക്ക് മാറി നിന്നു. നോക്കണോ വേണ്ടയോ എന്ന് ശങ്കിക്കുകയാണ്.

നോക്കിയേക്കാം. അഥവാ ഇങ്ങോട്ടേക്കു വന്നില്ലെങ്കിലോ. പൈസയുടെ ആവിശ്യം തനിക്കായിപ്പോയല്ലോ.

കാർ സ്റ്റാർട്ട്‌ ചെയ്ത ശബ്ദം കേട്ട് അവൾ എത്തിനോക്കി. പക്ഷെ മാധവൻ കാറിനുള്ളിലിരുന്നിട്ടാണുള്ളത്. പോകാനുള്ള പുറപ്പാടാണോ എന്നോർത്ത് അവൾക്കൊരല്പം പേടിയായി. തന്നെ മുഴുവനായി കാണുന്ന തരത്തിൽ ജനലിനോട് ചേർന്ന് നിന്നു.

ഏതോ ഒരു ചിന്തയുടെ അമിത ഭാരം, കാറിനുള്ളിൽ നിന്നും മാധവൻ തല ചെരിച് മുകളിലേക്ക് കണ്ണുകളയർത്തി. അശ്വതിയുടെ ഇടുപ്പഴകിന് മുകളിലേക്ക്  വരെ നന്നായി കാണാം.

കുളിച്ചു സുന്ദരിയായി ഭംഗിയുള്ള മുടി കെട്ടോടെ മാറിടങ്ങൾ ജനൽക്കമ്പിയിൽ മുട്ടിയിരുമ്മി നിൽക്കുന്നത് കണ്ട് അയാളുടെ ഉള്ളൊന്ന് തുടിച്ചു.

തന്റെ നോട്ടത്തിന് മുന്നിൽ മാറാതെ നിൽക്കുകയാണ് പെണ്ണ്..!

അതീവ സന്തോഷം നിറഞ്ഞ ഭാവത്തിൽ അയാൾ പുഞ്ചിരിച്ചു. ആദ്യമായി അയാളുടെ നോട്ടത്തിന് മുൻപിൽ ഇങ്ങനെ നിന്ന് കൊടുത്തതിന്റെ നേർവസോടെ അവൾ പുറകിലേക്ക് മാറി.

മാധവൻ കാറിൽ നിന്നിറങ്ങി.

അശ്വതി വേഗം വാതിൽ തുറക്കാൻ നടന്നു. തൊട്ടു മുന്നിൽ നിൽക്കുകയാണ് ചിന്നു മോൾ.

“അമ്മേ.. ഇന്ന് സ്കൂളിൽ പോവണ്ടേ..?”

“ആ പോണം.. കുറച്ചു കഴിഞ്ഞ് പോവാട്ടോ..”

“ഉം..”

“വാവ എണീറ്റോ ന്ന് നോക്കിക്കേ.. അമ്മയിപ്പോ വരാം..”

“എവിടെ പോകുവാ..?”

“ഇപ്പോ വരാം മോളെ.. വാവയുടെ അടുത്ത് ചെന്നിരിക്ക്..”

“ഉം..”

ചിന്നുമോൾ മൂളിക്കൊണ്ട് മുറിയിലേക്ക് പോകുന്നത് നോക്കി നിന്ന് കഴുത്തിലെ വിയർപ്പ് സാരിതലപ്പിൽ തുടച്ച് അവൾ വാതിൽ തുറന്നു.

പടികൾ കയറാൻ തുടങ്ങുകയാണ് മാധവൻ. അവൾ രണ്ട് പടികൾ ഇറങ്ങി നിന്നു. പെണ്ണിന്റെ മേനിയഴക് കണ്ണുകളിൽ പതിഞ്ഞതിന്റെ ഉല്സാഹമുണ്ടായിരുന്നു അയാളുടെ മുഖത്ത്.

“അശ്വതി..”

“മ്മ്..”

“രണ്ട് ദിവസം ഞാൻ ഇവിടെ ഇല്ലായിരുന്നു. പറയാൻ വിട്ടു പോയി.”

“മ്മ്..”

“ബിസിനെസ്സിൽ ചെറിയൊരു പാളിച്ച. എറണാകുളം വരെ പോയതാ..”

“മ്മ്..” അവളത് മൂളി കേട്ടു.

“സത്യം പറഞ്ഞാൽ നിന്നെ അന്ന് അങ്ങനെ സങ്കടത്തോടെ കണ്ടതിന്റെ വിഷമം എന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല എങ്കിലും നി വന്നത് എനിക്കൊരു ആശ്വാസമായി തോന്നി.”

അയാളുടെ കൗശല പരമായ വാക്കുകൾ അവളുടെ ഉള്ളിലെവിടെയോ തട്ടിയതിന്റെ ആർദ്രതയിൽ അവളുടെ കണ്ണുകൾ അയാളുടെ മുഖത്തേക്ക് നീണ്ടു.

“അതിന്റെ ഒരു പ്രഭാവമായിരിക്കും ബിസിനസിൽ എന്റെ കണക്കു കൂട്ടലുകൾ തെറ്റിയത്..”

“അതത്ര കാര്യമാക്കേണ്ട.  ഞാൻ അത്രക്ക് ഭാഗ്യമുള്ളവളൊന്നുമല്ല..”

“ആര് പറഞ്ഞു..?”

അവളൊന്നും മിണ്ടിയില്ല.

“എന്റെ അനുഭവമാണ് ഞാൻ പറയുന്നത്. എന്റെ കാര്യത്തിൽ നി എനിക്ക് ഭാഗ്യമാണ്.”

ആ വാക്കുകൾ അവളെ ഉള്ളിലെവിടെയോ സന്തോഷിപ്പിച്ചിരുന്നു. പക്ഷെ മുഖത്ത് പ്രകടമാക്കാൻ തോന്നിയില്ല.

“എന്തേ പുതിയ സാരി ഉടുക്കാഞ്ഞേ..?”

അവൾ പ്രതീക്ഷിച്ച ചോദ്യമായിരുന്നു. മറുപടി മനസിലുയർന്നെങ്കിലും നാക്ക് വിട്ട് വരാനുള്ള മടിയോടെ അവൾ അയാളെ നോക്കി.

“പറയ്..”

“ബ്ലൗസ്…”

അവളുടെയാ വാക്കുകൾ കേട്ടപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു മാധവന്.  താൻ കൊടുത്ത കവറുകൾ അവളൊരിക്കിലും നോക്കില്ലെന്ന് കരുതിയിടത്തു അവളത് പരിശോധിച്ചു എന്നറിയുമ്പോൾ ഉള്ള അടങ്ങാത്ത സന്തോഷം..!

കാരണം സാരി വാങ്ങിയ മാധവന് അറിയാം അതിൽ റെഡി മെയ്ഡ് ബ്ലൗസുകൾ ഇല്ലെന്ന്. അതുമല്ല ഏതളവിൽ വാങ്ങും.. ലൂസ് ആയാലോ ടൈറ്റ് ആയാലോ അവളത് ഒരിക്കിലും ഇടാൻ മെനക്കേടില്ല. അതുകൊണ്ടാണ് കൂർമ ബുദ്ധി തന്നെ പ്രയോഗിച്ചത്.

ഉദ്ദേശിച്ച മറുപടി കിട്ടിയ അയാൾ തുടർന്നു.

“അളവറിയാത്തത് കൊണ്ട് ബ്ലൗസ് പീസാണ് വാങ്ങിയത്..”

അയാൾ പേഴ്സിൽ നിന്ന് പൈസ എടുത്തു അവൾക്ക് നേരെ നീട്ടി.

“നി അത് തയ്പ്പിക്കാൻ കൊടുക്കില്ലേ..?”

അവൾ മുഖം നോക്കാതെ തലകുലുക്കി.

“ഇന്നാ ഇത് വാങ്ങു..”

മടിയോടെ അവളാ പൈസ വാങ്ങി. എണ്ണത്തിൽ അധികമുള്ള നോട്ടുകൾ…!

“വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളും വാങ്ങിക്കോ.. നിനക്കും..”

“അമ്മേ..”

അശ്വതിയെ നോക്കി ചിന്നുമോൾ പുറത്തേക്ക് വന്നു. സ്റ്റെയർ പടിമ്മൽ നിൽക്കുന്ന അവളും മാധവനും ചിന്നുമോളെ നോക്കി.

“അമ്മേ വാവ കിടക്കേല് മുള്ളി..”

“മോളിങ്ങു വാ..”

മാധവന്റെ ലാളന വിളി കേട്ട് അവൾ വേഗത്തിൽ മാധവന്റെ അടുത്തേക്ക് സ്റ്റെയർ ഇറങ്ങി. അയാൾ അവളെ കോരിയെടുത്തു.

“മോൾക്ക് സ്കൂളിൽ പോവണ്ടേ..?”

“അതിന് അമ്മയെന്നെ കൊണ്ടാക്കിയില്ലല്ലോ…”

“ഇവളെ ചേർത്തില്ലേ..?”

മാധവന്റെ മുഖം അശ്വതിയുടെ നേരെ ഉയർന്നു.

“ഇല്ല..”

“എന്തേ..?”

പറയാനാവാതെ നിന്നുരുകുകയായിരുന്നു അവൾ. കാരണം അതിന് വേണ്ടിയുള്ള പൈസ ചോദിക്കാനാണ് അവൾ പ്രധാനമായും മാധവന്റെ മുന്നിൽ എത്തിയത്. അയാൾ വാച്ചിൽ സമയം നോക്കി.

“ശെരി വാ പോകാം..”

ഞെട്ടലോടെ അവൾ അയാളെ നോക്കി.

“അശ്വതി കേട്ടില്ലേ..?”

“അ അത്..”

മാധവൻ കൊച്ചിനെ താഴെയിറക്കി.

“വേഷം മാറി കൊച്ചുങ്ങളെയും കൊണ്ട് വാ.. ഞാൻ ഇവിടുണ്ട്..”

അവളൊന്ന് മടിച്ചു. ആ അവസ്ഥ അയാൾക്ക് മനസിലാക്കാവുന്നതേ ഉള്ളു എങ്കിലും നിർബന്ധം മുഴക്കി.

“ചെല്ല് അശ്വതി..”

അവൾ മെല്ലെ ചിന്നുവിന്റെ കൈ പിടിച്ച് മുകളിലേക്ക് കയറി. സാഹചര്യം വ്യത്യസ്തമാണെങ്കിലും അവളുടെ ഇളകുന്ന നിതംബ ഭംഗിയിലേക്ക് നോക്കാതിരിക്കാനായില്ല അയാൾക്ക്.

“പിന്നേ.. പുതിയ തുണികളും എടുത്തോ.. വരുമ്പോ അടിക്കാൻ കൊടുക്കാം..”

തിരിഞ്ഞു നോക്കിയ അശ്വതിയുടെ മുഖം സങ്കോചമായിരുന്നു . അവൾക്കതിനൊരു മറുപടി കൊടുക്കാൻ തോന്നിയില്ല. എങ്കിലും ചെയ്യാം എന്നൊരു മുഖഭാവത്തോടെ അവൾ ഉള്ളിലേക്ക് കയറി.

കാരണം അനുസരിക്കുക എന്നത് നമ്മൾ അത്രമേൽ ഇഷ്ടപെടുന്ന ഒരാളുടെ വാക്കുകൾ ആണല്ലോ..ഇവിടെ അവളെ അനുസരിക്കാൻ പ്രേരിപ്പിക്കുന്നത് സാഹചര്യമാണ്.

മാധവൻ കൊണ്ടു വന്ന ഉടുപ്പ് തന്നെയാണ് അവൾ മോളെ ഉടുപ്പിച്ചത്. കാരണം ചിന്നു മോൾക്ക് പുറത്ത് പോകുമ്പോൾ ഇടാൻ നല്ലൊരു ഡ്രെസ്സില്ലെന്നതാണ് സത്യം.

ബെഡ്ഷീറ്റ് മാറ്റി വൃത്തിയായി കിടത്തിയ ഇളയ കൊച്ചിനെയും ഡ്രസ്സ്‌ ഉടുപ്പിച്ച് ഒക്കത്തെടുത്തു. ചിന്നുമോളെയും കൂട്ടി പുറത്തിറങ്ങി വാതിൽ പൂട്ടി.

പറമ്പിലേക്ക് മാറി നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു മാധവൻ. അവളെ കണ്ട് കുറ്റി കളഞ്ഞ് അയാൾ മുന്നോട്ടേക്ക് നടന്നു. അവളുമത് കണ്ടു.

സിഗരറ്റ് കളഞ്ഞത് എന്തിനാണെന്ന് അവൾക്ക് നല്ല ബോധ്യമുണ്ട്. ഒരു മാതിരി കാമുകന്മാർ ചെയ്യുന്നത് പോലെ. പക്ഷെ അവളത് മൈൻഡ് ചെയ്തില്ല.

കാറിന്റെ പിൻവാതിൽ തുറന്ന് കൊടുത്ത് അയാൾ അവളെ കയറ്റി. എന്തു ചെയ്തിട്ടും അയാളുടെ നീക്കങ്ങളൊന്നും അവൾക്ക് പൊരുത്തപ്പെടുന്നില്ലായിരുന്നു. തന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ചെയ്യുന്ന കോപ്രായങ്ങൾ പോലെയാണ് തോന്നുന്നത്.

“അമ്മേ ഞാൻ മുൻപിൽ ഇരുന്നോട്ടെ..?”

പെട്ടെന്നുള്ള ചിന്നുമോളുടെ ചോദ്യം അവളെയൊന്ന് കുഴക്കി. അവസാനം തല കുലുക്കി സമ്മതം കൊടുത്തു.

സന്തോഷത്തോടെ ചിന്നുമോൾ മാധവന്റെ സഹായത്തോടെ മുൻ സീറ്റിലെത്തി. അയാൾക്കുമത് ഒരു പോസിറ്റീവ് കാര്യമായിരുന്നു .

ചിന്നുമോളോട് പഠിത്തതിന്റെ ഓരോ കാര്യങ്ങൾ ചോദിച്ച് മിററിലൂടെ അയാൾ അശ്വതിയെ ശ്രദ്ധിക്കുന്നുണ്ട്. അവളുമത് കണ്ടു. നീങ്ങിയിരിക്കാനൊന്നും ശ്രമിച്ചില്ല. എങ്കിലും മിററിലൂടെ നോട്ടങ്ങൾ കൊടുത്തില്ല.

കുട്ടികളും പേരെന്റ്സും നിറഞ്ഞ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുറ്റത്ത് അവരുടെ വണ്ടി ചെന്നിറങ്ങി.

ചുറ്റിലും നോക്കി അതിശയപ്പെടുകയാണ് അശ്വതി.

“ഇറങ്ങ്..”

മാധവന്റെ വാക്കുകളിൽ അവളൊന്ന് മടിച്ചു.

“ഗവണ്മെന്റ് സ്കൂളിൽ ചേർക്കാനാണ് പ്രസാദേട്ടൻ പറഞ്ഞത്..”

“നിനക്കോ..?”

അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.

“ഇവൾ പ്രൈവറ്റ് സ്കൂളിൽ തന്നെയല്ലേ പഠിച്ചോണ്ടിരുന്നത്.. എനിക്കറിയാം..”

“ഇറങ്ങ്..”

നിർബന്ധത്തിന് മുന്നിൽ അശ്വതിക്ക് ഇറങ്ങേണ്ടി വന്നു. ഇതിന്റെയൊക്കെ വലിയ ഫീസും പോകെ പോകെയുള്ള ചിലവുകളുമാണ് അവളുടെ മനസ്സിൽ മുള്ള് പോലെ കുത്തുന്നത്.

മാധവൻ ചിന്നുവിന്റെ കൈ പിടിച്ച് മുന്നിൽ നടന്നു. ഒക്കത്തുള്ള കൊച്ചുമായി അശ്വതി പുറകെയും.

ആൾക്കാരുടെ നോട്ടങ്ങളിൽ അവരെ ഭാര്യാ ഭർത്താക്കന്മാരായി കാണുന്നതിന്റെ ചമ്മൽ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.

അത് തന്നെയാണ് തന്റെ ആവിശ്യമെന്ന ഭാവമാണ് മാധവന്റെ മുഖത്ത്. അത് കൊണ്ട് തന്നെ അശ്വതിക്ക് അയാളുടെ മുഖത്ത് നോക്കാനായില്ല.

അവരവിടെ ചിന്നുവിനെ മൂന്നാം ക്ലാസ്സിൽ ചേർത്തു. ചിലവുകൾ മുഴുവൻ മാധവൻ തന്നെ. കൊച്ചിന്റെ അമ്മയെന്ന റോളിൽ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു. കാരണം അച്ഛനെന്ന രീതിയിൽ സ്കൂൾ അധികൃതരോട് മാധവന്റെ സംസാരങ്ങളൊക്കെ അവളെ വല്ലാതെയാക്കി.

പക്ഷെ ചിന്നുമോളുടെ ഭാഗ്യമോർത്ത് ഒന്നും മിണ്ടിയില്ല. മാത്രമല്ല ലോക്കൽ ഗാർഡിയൻറെ കോളത്തിലാണ് മാധവൻ ഒപ്പിട്ടത്. അതവൾക്കൊരു ആശ്വാസമായിരുന്നു. യൂണിഫോമിന്റെ തുണികൾ അവിടെ നിന്ന് തന്നെ വാങ്ങി. സ്കൂൾ ബസ് റെഡിയാക്കി. എല്ലാ ചിലവുകളും മാധവൻ എടുക്കുന്നത് കണ്ട് എന്തൊക്കെയോ ഭാരങ്ങൾ അശ്വതിയുടെ തലയിൽ അമരുന്നത് പോലെയൊരു ഫീല്..

നാളെ മുതൽ സ്കൂളിലേക്ക് വരാമെന്ന സന്തോഷത്തിൽ ചിന്നുവിന്റെ നിറഞ്ഞ മുഖവുമായി അവരവിടുന്ന് ഇറങ്ങി.

ടൗണിൽ മാധവന് അറിയാവുന്ന ടൈലർ ഷോപ്പാണ് അടുത്ത ലക്ഷ്യം. കാറിൽ യാത്ര ചെയ്യുമ്പോഴും അശ്വതിയെ ഒരു തരം മ്ലാനത അലട്ടിയിയിരുന്നു. പ്രസാദിന് പകരം മാധവൻ വന്നതിന്റെ വികാരം തന്നെയാണ് കാരണം. പക്ഷെ മാധവന്റെ സഹായമില്ലാതെ ഇതൊന്നും നടക്കില്ലെന്ന സത്യം മനസ്സിലുറക്കുന്നില്ല..

പക്ഷെ സാഹചര്യങ്ങൾ ഇങ്ങനെയാണ് സ്വാഗതം ചെയ്തേ പറ്റു.

ചെറുതായി ഉറക്കം പിടിച്ച് തുടങ്ങിയ ചിന്നുമോൾ കാറിന്റെ മുൻ സീറ്റിലിരുന്ന് ഉറങ്ങിയിരുന്നു.

“അശ്വതി.. മോളുറങ്ങുകയാണ്..”

അവൾ ഉടൻ തന്നെ മുന്നിലേക്കേന്തി.

“അവൾ വീണു പോകും..”

“കാറൊതുക്കാം.. നീ മുന്നിൽ വന്നിരിക്ക്‌..”

അവളുടെ മുഖം അനിഷ്ടത്തിലേക്ക് മാറി. ഒന്നും പറയാനാവാതെ നിന്നപ്പോൾ അയാൾ ഒരു സൈഡിലേക്ക് കാറുതുക്കി കഴിഞ്ഞിരുന്നു.

“മോളേയിങ് തന്നാൽ മതി.. ഇവിടെ ഇരുത്തിക്കോളാം..”

“നിനക്ക് മുൻപിൽ ഇരുന്നാൽ എന്താ കുഴപ്പം..?”

“അത് വേണ്ട..”

“അശ്വതി.. നീ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾക്ക് വാശി കാണിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല..”

“പ്ലീസ്.. നിങ്ങൾ എങ്ങനെയാണ് എന്നെ കാണുന്നത്.. അതെനിക്ക് ഉൾകൊള്ളാനാവുന്നില്ല..”

“ഞാൻ എങ്ങനെയും കണ്ടില്ലല്ലോ അതിന്..? ഒഹ്. സ്കൂളിൽ വച്ച് ചിന്നുമോളുടെ അച്ഛനെന്ന തരത്തിൽ സംസാരിച്ചതാണോ നിനക്ക് പ്രശ്നം..? അതാണോ ഞാൻ ചെയ്ത തെറ്റ്…? അതാണോ ഈ മുഖം വീർപ്പിച്ചിരിക്കുന്നതിന്റെ കാരണം..?”

തിരിഞ്ഞു നോക്കി സംസാരിച്ച മാധവന്റെ കണ്ണുകളിൽ നിസ്സായമായി നോക്കുകയാണവൾ.

“നീ എന്നോട് ചെയ്യുന്നത് ഒട്ടും ശരിയല്ല അശ്വതി..”

മാധവൻ ഡോർ തുറന്ന് പുറത്തിറങ്ങി ചിന്നു മോളെ എടുത്ത് പുറകിലെ സീറ്റിലിരുത്തി. തന്നെ നോക്കാതെ അവൾ കുഞ്ഞിനെ വാങ്ങുമ്പോൾ നല്ല ദേഷ്യം തോന്നിയിരുന്നു മാധവന്. തിരികെ ഡ്രൈവർ സീറ്റിലേക്ക്‌ കയറി.

“എന്നെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് മര്യാദയല്ല..”

നേരെ നോക്കി പറഞ്ഞു കൊണ്ട് അയാൾ കാറെടുത്തു. മിററിലൂടെ നോക്കുമ്പോൾ പെണ്ണിന്റെ കണ്ണുകളിൽ വെള്ളം തളം കെട്ടിയിട്ടുണ്ട്.

“നീ കരയാനും മാത്രം ഞാനെന്താ പറഞ്ഞത്…?”

അത് കേട്ടവൾ വേഗത്തിൽ കണ്ണുകളിലെ വെള്ളം തുടച്ചു കളഞ്ഞു. ഗതികേട് കാരണമാണ് ഈ കാറിൽ ഇരിക്കുന്നത് തന്നെ. പക്ഷെ തന്റെയീ സാഹചര്യം ഇയാൾ മുതലെടുക്കാനുള്ള ചിന്തയാണോ എന്ന പേടി അവളുടെ മനസ്സിൽ മുള്ള് പോലെ തറക്കുന്നുണ്ട്.

ടൈലർ ഷോപ്പ് എത്തുന്നത് വരെ അയാളൊന്നും വേറെ ചോദിക്കുകയോ പറയുകയോ ചെയ്തില്ല.

“അശ്വതി ഇറങ്ങ്..”

കാർ നിർത്തിയപ്പോൾ അവളൊന്നു ചുറ്റിലും നോക്കി. ഇടത് ഭാഗത്ത്‌ ടൈലർ ഷോപ്പ് കണ്ടു.

‘ലേഡീസ് ടെയ്ലറിങ്’

“മോൾടെ തുണി മാത്രമല്ല.. നിന്റെയും എടുക്കണം..!

അതും പറഞ് മാധവൻ കാറിൽ നിന്നിറങ്ങിയപ്പോൾ അവളാ കവറെല്ലാം എടുത്തു പിടിച്ച് ചിന്നുവിനെ എഴുന്നേൽപ്പിച്ചു. അയാൾ അവളുടെ ഡോർ തുറന്നു.

കൊച്ചിനെ എടുക്കാൻ നീട്ടിയ കൈകളിൽ അവൾ കവർ കൊടുത്തു. പിന്നെ അയാൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. മാറി നിന്നപ്പോൾ അവളും ചിന്നുവും പുറത്തേക്കിറങ്ങി.

മാധവൻ മുന്നിൽ നടന്ന് ഷോപ്പിലേക്ക് കയറി. പുറകെ അവളും പിള്ളേരും.

“മാധവേട്ടാ…”

സിന്ധുവിന്റെ ശബ്ദം.

മാധവന്റെ പരിചയത്തിലുള്ള സിന്ധുവിന്റെ ഷോപ്പയിരുന്നു അത്. ഉടമസ്ഥൻ മാധവൻ തന്നെ. പരിചയം എന്ന് പറഞ്ഞാൽ അയാളുടെ അടുപ്പക്കാരി. എല്ലാ തരത്തിലും.

കൈവിരലുകൾ വച്ച് സിന്ധുവിനോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച് അയാൾ കേറി നിന്നപ്പോൾ പുറകെ അശ്വതിയും കുഞ്ഞും കയറി.

അശ്വതിയുടെ കണ്ണുകളിൽ, നാൽപതിനോട് പ്രായം തോന്നിക്കുന്ന സ്ത്രീയും അവരുടെ ഇരുപത് വയസ്സ് പ്രായമായുള്ള മകളുമാണ് ഷോപ്പിൽ. അവൾ ഇരുവരെയും നോക്കി. സുന്ദരിയായ അശ്വതിയോട് രണ്ടു പേരും ചിരിച്ചു. അവളും.

“ദേ.. കുറച്ച് തുണികൾ അടിക്കാനുണ്ട്..”

പറഞ്ഞു കൊണ്ട് മാധവൻ അശ്വതിയുടെ കയ്യിൽ നിന്ന് കവർ വാങ്ങി സിന്ധുവിന്റെ മുന്നിൽ വച്ചു.

“അടിക്കാലോ..”

“കൊച്ചിന്റെ യൂണിഫോം പിന്നെ ഇവൾക്ക് ബ്ലൗസ്..”

സിന്ധു വീണ്ടും അശ്വതിയെ നോക്കിയപ്പോൾ അവളുടെ കവിൾത്തടങ്ങൾ ചുവന്നിരുന്നു. മാധവന്റെ മുഖത്ത് നോക്കി അശ്വതി കാണാതെ ഒരാക്കിയ ചിരി ചിരിച്ച് സിന്ധു മകളെ വിളിച്ചു.

“ശാലു കൊച്ചിന്റെ അളവെടുക്ക്..”

മെഷീനിനിലിരുന്ന് സ്റ്റിച് ചെയ്യുന്ന ഇരുപതു കാരിയായ പാവാടയും ടോപ്പുമിട്ട മെലിഞ്ഞ പെണ്ണ്. സിന്ധുവിന്റെ മകൾ ശാലിനി.

വളർന്നു വന്ന കാലത്തിനിടയിൽ ശാലിനിക്കറിയാം മാധവൻ ആരാണെന്ന്. എത്രയോ രാത്രികളിൽ അമ്മയുടെ മുറിയിലേക്ക് ഒളിഞ്ഞു നോക്കുമ്പോൾ കണ്ട പരിചയമായ മുഖം. മുതിർന്നതിനു ശേഷം അമ്മയെ കുറ്റപ്പെടുത്താൻ അവൾക്ക് തോന്നിയിരുന്നില്ല. തോന്നിയെങ്കിൽ മൂന്നു നേരവും ആത്മാഭിമാനം തിന്ന് ചാവാം..!

മാധവനെ നോക്കിയൊന്ന് ചിരിച്ച്, ശാലിനി ചിന്നുവിനെ മുന്നിലേക്ക് പിടിച്ച് നിർത്തി അളവെടുക്കാൻ തുടങ്ങി. മാധവൻ പുറകിലെ സോഫയിലേക്ക് ചാർരുന്നു.

“അശ്വതി ഇരിക്ക്..”

അത് കേട്ട് അവളും പുറകിലേക്ക് കാലെടുത്ത് വച്ച് മാധവനുമായി കൃത്യമായ അകലം പാലിച്ചിരുന്നു. വേറെ നിവർത്തിയില്ല.

ശാലിനി കൊച്ചിന്റെ അളവുകൾ എടുത്ത് സിന്ധുവിന് പറഞ്ഞു കൊടുത്തു. എല്ലാം നോട്ടിൽ കുറിച്ച് വച്ചു.

“മോളെ ഇവൾക്കും വേണം..”

മാധവൻ ശാലിനിയോട് പറഞ്ഞു.

“ചേച്ചിക്കും അളവെടുക്കണ്ടേ..?”

“പിന്നെ വേണ്ടാതെ… ചെല്ല് അശ്വതി.”

മാധവന്റെ സ്വരം കേട്ട് അൽപം മടിയോടെ അവൾ എഴുന്നേറ്റു.

“കൊച്ചിനെ ഇങ്ങ് താ..”

ആൾക്കാരുടെ മുന്നിലെ സംസാരമായത് കൊണ്ടും മാധവന്റെ ഉറച്ച ശബ്ദത്തിലും അവൾ അനിഷ്ടത്തോടെ കൊച്ചിനെ അയാളുടെ കയ്യിലേക്ക് കൊടുത്തു. ബലിഷ്ടമായ കൈത്തണ്ടയിൽ മുല ഉരസിയ നിമിഷം അവൾ വേഗം നിവർന്നു മുഖം കനപ്പിച്ചു കൊണ്ട്.

സ്പർശനം അറിഞ്ഞിരുന്നെങ്കിലും അയാളാ ഭാവം പുറത്ത് കാണിച്ചില്ല. അവളെ നോക്കിയതുമില്ല. പക്ഷെ മാധവന്റെ നെഞ്ചിൽ കോറിയിട്ടിരുന്നു അവളുടെ ഓമന മുലകളിലൊന്നിന്റെ മാർദ്ദവം..!

ആദ്യമായാണ് അശ്വതിയുമായി അത്തരത്തിൽ ഒരനുഭവം..!

ആ നിമിഷം അത്യധികം അനിഷ്ടം തോന്നിയ അശ്വതി ശാലിനിയുടെ മുന്നിലെത്തി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

“സാരി മാറ്റിക്കെ ചേച്ചി..”

ശാലിനി പറഞ്ഞത് കേട്ട് അവൾ ഉള്ളാലെ ഉരുകി. മടിയോടെ ഇടം കണ്ണിൽ മാധവനെ നോക്കി. അയാളുടെ നോട്ടവും മറിച്ചായിരുന്നില്ല. മാധവൻ വേഗം നോട്ടം തെറ്റിച്ച് കൈകളിൽ ഇരിക്കുന്ന കൊച്ചിന്റെ മുഖത്തേക്കാക്കി. ആ നിമിഷങ്ങൾ ശ്രദ്ധിച്ച ശാലുവിന് ചെറിയൊരു പുഞ്ചിരിയോടെ അശ്വതിയോട് ചോദിച്ചു.

“കർട്ടൻ ഇടണോ..?”

ആശ്വാസം പോലെയായിരുന്നു ശാലിനിയുടെ ചോദ്യം. അശ്വതി വേഗം തലകുലുക്കി. ട്രാൻസ്‌പേരെന്റായ കർട്ടൻ അവരുടെ നടുവിൽ മറയായി വീണു. നിഴൽ രൂപങ്ങളായാണ് മാധവൻ ഇപ്പോ അവരെ കാണുന്നത്.

അശ്വതി അവളുടെ മുന്നിൽ സാരി നീക്കി കൊടുത്തു. വിടവിൽ തിങ്ങിയ മാംസളത കാണിച്ച് അശ്വതിയുടെ വലിയ മുലകൾ കണ്ട് ശാലിനിക്കും കൊതി തോന്നിപോയി.

“ചേച്ചി ഒന്ന് കൈകൾ പൊക്കുവോ..?..”

അശ്വതി ഇരു കൈകളും അല്പം മുകളിലേക്ക് ഉയർത്തി.

“കുറച്ചൂടെ..”

അവളതും അനുസരിച്ചു.

ബ്ലൗസിന് പുറത്തൂടെ ശാലിനി അശ്വതിയുടെ വലത്തേ മുല മുനമ്പിൽ അളവ് ടേപ്പ് കൂട്ടിപിടിച്ചു.

“മു.. മുപ്പത്തിയെട്ട്…”

ശാലിനി വിളിച്ചു പറഞ്ഞത് കേട്ട് അശ്വതി ചൂളി പോയിരുന്നു. മാധവൻ കേട്ടല്ലോ എന്നോർത്തപ്പോൾ ബ്ലൗസ് അടിക്കണമെന്ന് പറഞ്ഞ നിമിഷത്തെ സ്വയം ശപിച്ചവൾ വെരുകി.

മാധവന്റെ മുഖത്ത് പത്തു വാട്ട് ബൾബ് കത്തിയ പ്രകാശമായിരുന്നു.

മാധവനെ നോക്കി ചിരിച്ചു കൊണ്ട് സിന്ധു അളവ് കുറിച്ചിട്ടു. ശാലിനി അവളുടെ മുലകൾക്കടിയിൽ ടേപ്പ് പിടിച്ചു.

“മുപ്പത്തി..മുപ്പത്തി രണ്ട്.”

നാശം.. അശ്വതി മനസ്സിൽ പിറു പിറുത്തു. ശാലിനി അവളുടെ ഓരോ അളവുകളായി അളന്നു വിളിച്ചു പറയാൻ തുടങ്ങി.

യഥാക്രമം ചുമലുകളുടെ അകലം, സ്ലീവിന്റെ നീളം. കൈത്തുടയുടെ വണ്ണം, കക്ഷത്തിന്റെ വണ്ണം, എല്ലാം കേട്ട് കൊണ്ടിരിക്കുന്ന മാധവൻ ഉള്ളിൽ ദൃതങ്ക പുളകിതനാവുകയായിരുന്നു.

അശ്വതിക്കാനെങ്കിൽ ചമ്മലും ദേഷ്യവും ഒരുമിച് വന്ന് ഒന്ന് മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ.

“മുൻപിൽ കൂടുതൽ ഇറക്കം വേണോ ചേച്ചി..?”

“ഏയ്‌..”

അശ്വതി പൊടുന്നനെ വേണ്ടെന്ന തരത്തിൽ തലകുലുക്കി പറഞ്ഞു. മാധവന്റെ ചുണ്ടുകളിൽ പുഞ്ചിരി പൊട്ടുകയാണ്. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് സിന്ധുവും.

“പുറകിലോ..?”

“കണക്കായിട്ട് മതി..”

ശാലിനി ആ രണ്ടളവുകളും പറഞ്ഞ് ടേപ്പ് എടുത്ത് അശ്വതിയെ നോക്കി ചിരിച്ചു. മോചനം കിട്ടിയ പ്രതീതിയായിരിന്നു അവൾക്ക്. കർട്ടൻ നീക്കി വേഗം തന്നെ വന്ന് മാധവനെ നോക്കാതെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി. അയാൾ എഴുന്നേറ്റ് സിന്ധുവിന്റെ അടുത്തേക്ക് നീങ്ങി.

“എല്ലാം ഒക്കെയല്ലേ..?”

“ആ..”

“ശെരി, എങ്കിൽ ആയിട്ട് വിളിക്കണേ..”

മാധവൻ സിന്ധുവിന് കാർഡ് കൊടുത്തു കൊണ്ട് പറഞ്ഞു.

ഹൊ എന്തൊരഭിനയം..! സിന്ധു അയാളെ നോക്കി മനസ്സിൽ മൊഴിഞ്ഞു. അശ്വതി പുറത്തേക്കിറങ്ങാൻ വേണ്ടി തിടുക്കപെടുകയായിരുന്നു.

പുറകെ ഇറങ്ങി അയാൾ അശ്വതിയെ കാറിലേക്ക് കയറ്റി.

“അശ്വതി, ഒരു മിനുട്ട് ഇപ്പൊ വരാം..”

കാറിന്റെ ഡോർ അടച്ച് മാധവൻ തിരികെ നടന്നു.

മാധവന് പരിചയമുള്ളതാണോ ആ സ്ത്രീ എന്നാണ് അശ്വതി ആലോചിച്ചത്. കാരണം എന്തോ ഒരു വശപിശക്. ഇയാൾക്ക് മുന്നിൽ ചെന്ന് നിൽക്കാനാണല്ലോ ബ്ലൗസിന്റെ അളവ് എടുപ്പിച്ചതെന്ന് ഓർക്കുമ്പോൾ അവൾക്ക് അവളോട് തന്നെ അരിശം തോന്നി.

മാധവൻ തിരികെ ഷോപ്പിലേക്ക് കയറി ഡോർ അടഞ്ഞതും സിന്ധു എഴുന്നേറ്റു.

“ഏതാ മാധവേട്ടാ ഏതാ ആ പെണ്ണ്..?”

“വകയിൽ ഉള്ളതാടി..”

“ഇങ്ങനെ എത്റ ഇടവകകൾ..”

പറഞ്ഞു നിർത്തി സിന്ധു മോളെ നോക്കി.

“എടി ഈ തുണികളൊക്കെ ഉള്ളിൽ കൊണ്ടു വെക്ക്..”

ശാലിനി അതനുസരിച്ച് അവരുടെ തുണി കവറുകൾ എടുത്ത് ഉള്ളിലുള്ള റൂമിലേക്ക്‌ നടന്നു. ഇപ്പൊ വന്ന ചേച്ചിയും ഇങ്ങേരുടെ സെറ്റപ്പ് ആയിരിക്കും. അതാണ് അമ്മ എന്റെ മുന്നിൽ വച്ച് സംസാരം നിർത്തിയത്. ശാലിനിയുടെ ചിന്തകളിൽ മാധവനോട് ഒരാരാധന ഉടലെടുത്തോ എന്നൊരു സംശയം. കാരണം അമ്മയും അങ്ങേരുടെ കാമുകി ആയിരുന്നല്ലോ. അങ്ങനെ വിടാൻ പറ്റില്ലെന്ന് വിചാരിച്ച് ചുമർ മറവിൽ വന്ന് അവരുടെ സംസാരങ്ങൾക്ക് കാതോർത്തു.

“ഇങ്ങനെ എത്രണ്ണം ഉണ്ട് മാധവേട്ടാ..”

“പോടി..”

“ആ കൊച്ചുങ്ങൾ നിങ്ങടേത് ആണോ..?”

“ശേ.. നീ എന്തൊക്കെയാ പറയുന്നേ.. ബന്ധത്തിലുള്ള പെണ്ണാ അത്. ഒരു പാവമാ..”

“ഹാ പാവങ്ങളെയല്ലേ മാധവട്ടന് നോട്ടമുള്ളു..”

അയാൾ ചിരിച്ചു.

“മുൻപ് ഇതുപോലെ ഒരു പാവം പെണ്ണായിരുന്നു ഞാനും.”

“എന്നിട്ട് നിനക്കിപ്പോ എന്തിനേലും ഒരു ബുദ്ധിമുട്ടുണ്ടോ.?”

“അതില്ല.. നിങ്ങക്ക് ഇടക്കൊക്കെ ഇങ്ങോട്ടേക്ക്‌ ഇറങ്ങിയ എന്താ മനുഷ്യാ.. കുറേ ആയില്ലേ ഇങ്ങോട്ട് വന്നിട്ട്..?”

“തിരക്കാണെടി.. ഒന്നിനും വേണ്ട സമയം കിട്ടുന്നില്ല..”

“ചുമ്മാ.. കള്ളം..”

“അല്ലെടി..”

വഷളൻ പുഞ്ചിരി തൂകി നിൽക്കുന്ന സിന്ധുവിന്റെ കൈത്തുടയിൽ ഒന്ന് തടവി പിടിച്ച കൊണ്ട് പറഞ്ഞു

“നീയൊന്ന് കൊഴുത്തു.”

“മ്മ്.. ഇങ്ങനെ നിക്കാൻ തുടങ്ങീട്ട് കുറച്ചായി..നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ..”

“ഹ..നിന്റെ പഴം ചക്കയുടെ ചുള വിരിഞ്ഞത് പോലെയുള്ള പൂറിൽ എത്ര നെയ്യുരുക്കിയതാടി ഞാൻ..”

“ഹൊ ഒന്ന് മെല്ലെ പറയ് മനുഷ്യ.. പെണ്ണുണ്ട് അകത്ത്..”

“അവളും അങ്ങ് വളർന്നു പോയല്ലോ..”

“വേണ്ടാത്തീനം പറയല്ലേ മാധവേട്ടാ..”

“മ്മ് ഞാൻ ഇറങ്ങുവാ..”

“പോയിട്ടെന്താ വലിയ തിരക്ക്..?”

സംസാരങ്ങൾ കേട്ട് ശാലിനിയുടെ കണ്ണുകൾ തള്ളി. ശരീരം വിറച്ചത് പോലെ..! ബാക്കിയുള്ള സംഭാഷണങ്ങൾ ഒന്നും ചെവിയുടെ അടുത്തൂടെ പോലും പോയില്ല. അല്പസമയം കഴിഞ്ഞപ്പോൾ സംസാരവും നിന്നു.

മാധവൻ ഇറങ്ങുന്നതിനു മുൻപ് ഒന്ന് കാണാൻ വേണ്ടി ശാലിനി വേഗം പുറത്തേക്ക് നടന്നു. മകളുടെ വരവ് കണ്ട് സിന്ധു വേഗത്തിൽ തന്റെ മേൽ നിന്നും അയാളുടെ കൈ തട്ടി മാറ്റി.

“ഇനി എപ്പഴാ ഇങ്ങോട്ട്..?”

“ഇതെടുക്കാൻ വരണമല്ലോ..”

“മ്മ്..”

മാധവൻ അവിടുന്ന് ഇറങ്ങി. സിന്ധു ശാലിനിയുടെ മുഖത്ത് നോക്കുമ്പോൾ ഉംഭിച്ച് പുഞ്ചിരിക്കുകയാണ് പെണ്ണ്.

“എന്താടി..?”

“മ്ച്ചും.”

അവൾ ചുമലനക്കി..

അശ്വതിയെയും കൊണ്ട് മാധവൻ തിരികെയുള്ള യാത്ര തുടങ്ങി.

“അശ്വതി മുടക്ക് പറയരുത്.. ഇവിടുന്ന് കഴിച്ചിട്ട് പോകാം.. നീ ഒന്നും ഉണ്ടാക്കിയിട്ടൊന്നുമില്ലല്ലോ..?”

ആ ചോദ്യത്തിന് അവൾക്കൊരു ഉത്തരമില്ലായിരുന്നു. ചിന്നു മോളിപ്പോ വിശക്കുന്നു എന്ന് പറഞ്ഞതെ ഉള്ളു.

“സമ്മതമല്ലേ..?”

“ഉം..”

അവൾ മൂളി. മാധവന് നല്ല സന്തോഷമായി. വലിയൊരു ഹോട്ടലിൽ തന്നെ കാറ് നിർത്തി. അശ്വതിയെ ഒരു ഭാര്യയെ പോലെ കൊണ്ടു നടക്കുന്നതിന്റെ ത്രില്ലിലാണ് അയാൾ.

എല്ലാവരുടെയും മുന്നിലേക്ക് നല്ല ചൂടുള്ള ബിരിയാണി വന്നു.

“കഴിക്ക് മോളെ..”

അയാൾ ചിന്നുവിനോട് പറഞ്ഞു.

“അശ്വതി..”

അയാളെ ഒന്ന് നോക്കി അവളും കഴിക്കാൻ തുടങ്ങി.

“വേറെ എന്ത് വേണേലും പറഞ്ഞോളൂ കേട്ടോ..”

“വേണ്ട..”

“മ്മ്.. ചിന്നുവിന് വേണോ..?” ജ്യൂസ്‌..?”

“ആ വേണം..”

അശ്വതിയുടെ നോട്ടം വീണ്ടും അയാളുടെ നേർക്ക് നീങ്ങിയപ്പോൾ പുഞ്ചിരിയായിരുന്നു തിരികെ. അവൾക്കെന്തോ ആ നിമിഷം ദേഷ്യം തോന്നിയില്ല.

ജ്യൂസും കുടിച് കഴിഞ്ഞ് അവർ ഹോട്ടലിൽ നിന്നിറങ്ങി. നേരെ കിഡ്സ്‌ സെന്ററിലേക്ക്. ചിന്നുമോൾക്ക് പുതിയ ബാഗും കുടയും സ്കൂൾ സാമഗ്രികികൾ എല്ലാം വാങ്ങാൻ വേണ്ടി.

ഇത്തവണ അയാളുടെയാ നീക്കത്തിൽ പകക്കുകയാണ് അശ്വതി. നിർബന്ധത്തിന് മുന്നിൽ വഴങ്ങേണ്ടി വന്ന് ചിന്നുമോൾടെ സന്തോഷത്തിനു മുന്നിൽ  ഒന്നുമല്ലാതാവുകയയായിരുന്നു ആ നിമിഷങ്ങൾ. തന്റെയും കൊച്ചിന്റെയും മേൽ പൂർണ സ്വാതന്ത്ര്യം നേടുന്നത് പോലെ.

സ്വന്തം മോൾക്ക് ഒന്നും വാങ്ങിക്കൊടുക്കാൻ കഴിവില്ലാത്തതിന്റെ നിസ്സഹായത. പ്രസാദിനോട്  നല്ല ദേഷ്യം തോന്നുന്ന സമയങ്ങൾ . തന്നോടൊരിക്കൽ കാമവെറി കാണിച്ച പുരുഷനിൽ നിന്നും മകൾക്ക് വേണ്ടുന്ന സഹായങ്ങൾ സ്വീകരിക്കുമ്പോൾ അവളുടെ അസ്ഥ്വിത്വം ചോദ്യം ചെയ്യപ്പെടുകയായിരുന്നു അവിടെ.

പർച്ചേസിങ് എല്ലാം കഴിഞ്ഞ് മടങ്ങിയപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു.

എസി കാറിലെ യാത്രയുടെ സുഖം കാരണം അശ്വതിയുടെ കണ്ണുകളിൽ ചെറിയൊരു മയക്കത്തിന്റെ സൂചനകളുണ്ട്.

വണ്ടി ഹൈവെയിൽ നിന്ന് മാറിയപ്പോൾ ദേ മൂന്ന് പേരും ഉറങ്ങുന്നു.

“അശ്വതി..,

“അശ്വതി..”

വിളികെട്ടവൾ കണ്ണ് തുറന്നു.

“ഉറങ്ങുവാണോ..? എങ്കി കൊച്ചിനെ ശെരിക്ക് പിടിച്ച് ഇരിക്ക്..”

അത് കേട്ട് ഇളയ കൊച്ചിനെ അവൾ വശത്തേക്കാക്കി ശെരിക്ക് ഇരുത്തിച്ചു. ചിന്നുമോൾ ചാരിയിരുന്ന് സുഖമായി ഉറങ്ങുകയാണ്.

“ഉറങ്ങിക്കോ..എത്തിയാൽ ഞാൻ വിളിക്കാം..”

“വേണ്ട..”

“ഒഹ്..”

വേണ്ടേ വേണ്ട മനസ്സിൽ പറഞ്ഞു കൊണ്ട് അയാൾ വണ്ടിയുടെ വേഗം അല്പം കൂട്ടി. അശ്വതിയുടെ കണ്ണുകൾ അടഞ്ഞടഞ്ഞു പോകുന്നത് മാധവൻ ശ്രദ്ധിക്കുന്നുണ്ട്. ഒരു പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴേക്കും വീണ്ടും അവൾ ഉറങ്ങിപ്പോയി.

അയാൾ പതിയെ കാറൊരു സൈഡിൽ ഒതുക്കി.

എത്ര നിഷ്കളങ്കമായാണ് പെണ്ണുറങ്ങുന്നത്.

ചിന്നുമോളോട് ഞാൻ കാണിക്കുന്ന സ്നേഹം നീ ചിന്തിക്കുന്നത് പോലെ നിന്നെ സ്വന്തമാക്കാൻ വേണ്ടി തന്നെയാണ് അശ്വതി.

നീയെന്നെ സ്നേഹിച്ചേ പറ്റു. എന്റെ സ്പർശനങ്ങൾ അനുഭവിച്ചേ പറ്റു. നിന്റെ ചൂട് എന്നിലേക്ക് പകരും വിധം ശരീര തുടിപ്പുകൾ എന്റെ മുന്നിൽ അടിയറവ് വച്ചേ മതിയാകു.

ബ്രായുടെ നിഴലിപ്പ് കാണുന്ന ചുമലിൽ നിന്നും അയാൾ താഴേക്ക് കണ്ണുഴിഞ്ഞു. ഉയർന്നു താഴുന്ന അവളുടെ വലിപ്പമുള്ള മുലകളിൽ നോക്കി പതിഞ്ഞ മന്ത്രണമായി മൊഴിഞ്ഞു.

ഒരിക്കൽ കൈത്തുമ്പത് നഷ്ടമായ നിന്റെ മുലകളുടെ മാർധവം നീ അറിയാതെ തന്നെ ഇന്നെന്റെ കൈത്തണ്ടയിൽ പതിഞ്ഞില്ലേ..

വരും.. പ്രസാദിന്റെ ഭാര്യയായി തന്നെ നിന്നെ ഞാൻ വച്ചനുഭവിക്കുന്ന നാളുകൾ വരും. അപ്പോൾ മതിയെനിക്ക് നീയീ പൊതിഞ്ഞു കെട്ടി കൊണ്ടുനടക്കുന്ന മുപ്പത്തിയെട്ടുകൾ..!

മുടിയിൽ വിരലുകളഴച്ച് നീയെന്നെ നിന്റെ നിറഞ്ഞ മാറിടങ്ങൾക്കിടയിലേക്ക് ചേർത്ത് പിടിക്കും. മുത്തി കുടിക്കുമ്പോൾ നീയെന്റെ മുന്നിൽ കിടന്ന് തേങ്ങും..

ഹാ….

ഇന്ന് നീയെന്റെ കാറിൽ ഉറങ്ങി. നാളെ എന്റെ കൂടെ.. ഒരു കുറവും വരുത്താതെ പൊന്നു പോലെ നോക്കാം ഞാൻ..!’

പറഞ്ഞു നിർത്തി മാധവൻ അയാളുടെ ഷഡിയിൽ പിടയുന്ന വികാരത്തെ പിടിച്ചമർത്തി.

നെടുവീർപ്പോടെ തിരിഞ്ഞ് വണ്ടിയെടുത്തു. മിററിലൂടെ അവളെ നോക്കിക്കൊണ്ട്.

വീട്ടുമുറ്റത്തു കാറിൽ നിന്നിറങ്ങുമ്പോൾ മാധവൻ ചിന്നുമോളെ ചുമലിൽ എടുത്തു. അത് മുടക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. തടസ്സം ചെയ്താൽ ഭംഗം വരുന്ന ചിന്നുമോളുടെ ഉറക്കം തന്നെ.

“നടക്ക് അശ്വതി. ചെന്ന് വാതിൽ തുറക്ക് മോളെ ഞാൻ കൊണ്ട് വന്നോളാം..”

ഒന്നും പറയാനാവാതെ അവൾ മുന്നിൽ നടന്നു. പുറകെ അയാളും.

നൃത്തം ചെയ്യുന്ന കുണ്ടി പന്തുകൾ അയാളുടെ നെഞ്ചിൽ വേലിയെറ്റങ്ങൾ നടത്തുകയാണ്. അതിലൊന്ന് കൈത്തലമമർത്താൻ മുറവിളികൾ ഉയരുന്നു.

അക്ഷമനാക്കി കൊലക്ക് കൊടുക്കല്ലേ..

അശ്വതി വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി.

“കൊച്ചിനെ മുറിയിൽ കിടത്താമല്ലേ..?”

മനസുലഞ്ഞു വെപ്രാളംപ്പെട്ട അയാളുടെ സ്വരം.

“മ്മ്..”

അശ്വതിക്ക് പുറകെ അയാളും മുറിയിൽ കയറി കൊച്ചിനെ ബെഡിൽ കിടത്തി. ഇളയ കൊച്ചിനെ അവൾ തൊട്ടിലിലും കിടത്തി.

പാതി കുനിഞ്ഞ അവളുടെ പിന്നഴകും പാർശ്വ ഭംഗിയും കണ്ട് അയാൾ കണ്ണ് മിഴിച്ച് നോക്കി നിന്നുപോയി. കനത്ത മുലകളുടെ ഭാരം താഴേക്ക് തൂങ്ങിയ കാഴ്ചയും തുളുമ്പുന്ന അടിവയറും തിന്നാനുള്ള ആർത്തിയോടെ.

അവൾ നിവരുന്നത് കണ്ട് വെപ്രാളത്തോടെ അയാൾ പുറത്തിറങ്ങി.

“ഞാൻ ബാക്കിയുള്ള സാധങ്ങൾ എടുത്തിട്ട് വരാം..”

അശ്വതി തലകുലുക്കി.

“പിന്നെ.. ഒരു ചായ കിട്ടുമോ..?”

“മ്മ്..”

“കോഫി മതി..”

അയാൾ ചിരിച്ചു. ഒന്നും മിണ്ടാതെ അവൾ കിച്ചണിലേക്ക് നടന്നു. ആ നിമിഷം അയാളെ അനുസരിക്കാൻ അവൾക്ക് മടി തോന്നിയില്ല. ചിന്തകളിലെ പിരിമുറുക്കങ്ങൾ അയാളുടെ വാക്കുകളെ പൊരുത്തപ്പെടാൻ നിർബന്ധിക്കുന്നത് പോലെ.

സന്തോഷമെന്തെന്നാൽ ചിന്നുമോളെ നല്ല സ്കൂളിൽ ചേർത്തതും അവൾക്ക് വേണ്ടുന്ന പഠന സാമഗ്രികികൾ കിട്ടിയതുമാണ്. അതിന്റെ ചിലവുകൾ വഹിച്ച മാധവന് ഒരു കോഫി ഉണ്ടാക്കി കൊടുക്കുന്നതിൽ എന്താണ് തെറ്റ്..

ഭർത്താവുണ്ടായിട്ടും കടമകൾ നിർവഹിക്കാൻ മടിക്കുമ്പോൾ അന്യ പുരുഷനിൽ നിന്ന് സഹായം സ്വീകരിക്കേണ്ടി വന്ന വിവശതകൾ അവൾ മറക്കാൻ ശ്രമിക്കുകയാണ്

ഇന്നത്തെ ദിവസം അയാളോടൊപ്പം ചിലവഴിക്കേണ്ടി വന്നിട്ടും യാതൊരു മോശം പ്രവർത്തിയും കാട്ടിയിട്ടില്ല. ഇനി അയാൾക്ക് അധികം ഇഷ്ടക്കേട് ഉണ്ടാക്കാത്ത തരത്തിൽ പെരുമാറാൻ ശ്രമിക്കണം. അതൊരു പക്ഷെ എന്നിലെ ഭാര്യയെ, അമ്മയെ കളങ്കപ്പെടുത്തുമോ എന്നുള്ള ഭയം..!

അതാണിപ്പോൾ ഒരു ചോദ്യ ചിഹ്നം..

“അശ്വതി..”

മാധവന്റെ വിളി. അവൾ വേഗം കോഫിയുമായി ഹാളിലേക്ക് വന്നു. തന്നെ നോക്കി നിൽക്കുന്ന മാധവന്റെ മുന്നിലേക്ക് അവൾ ട്രേ നീട്ടി. അവളുടെ ഭാവത്തിൽ മയമുള്ളതായി അയാൾക്ക് തോന്നി.

“നിന്റെ കോഫിക്ക് ഞാൻ ഇതുവരെ കുടിച്ചതിൽ നിന്നു വളരെ വ്യത്യസ്തമായ രുചിയുണ്ട്.”

പുഞ്ചിരിയോട് കൂടി അയാളത് പറയുമ്പോൾ അവൾ നോട്ടം താഴ്ത്തി.

“നീ ഇവിടിരിക്ക്..”

അയാളവിടെ ഡിനിംഗ് ചെയറിൽ ഇരുന്നുകൊണ്ട് പറഞ്ഞു. ഒരല്പം നേർവസ്സോടെ അവളത് അനുസരിച്ചു.

“പ്രസാദിന്റെ ശമ്പളത്തിന്റെ പകുതി നിന്നെ ഏല്പിക്കണമെന്ന് പറഞ്ഞപ്പോഴേ ഞാൻ ഊഹിച്ചു. മോളുടെ ആവിശ്യത്തിനായിരിക്കുമെന്ന്. അവനറിയാതെ വേണമെന്ന് പറഞ്ഞപ്പോഴാണ് പ്രസാദിന്റെ നിങ്ങളോടുള്ള സമീപനം മനസിലായത്.”

പറഞ്ഞ് നിർത്തിക്കൊണ്ട് അയാൾ അവളെ നോക്കി. കണ്ണുകൾ അൽപം താഴ്ത്തി കേട്ടിരിക്കുകയാണവൾ.

“ആ പണം കൊണ്ട് നീ നടത്തേണ്ടിയിരുന്ന ചെറിയ കാര്യം.. അതിന് മുകളിൽ ചിലവാക്കി ഭംഗിയായി ഞാൻ ചെയ്ത് തന്നു. ചിന്നു മോളെ കുറിച് ഓർക്കുമ്പോൾ ആശ്വാസം തോന്നുന്നില്ലേ നിനക്കിപ്പോ..?”

ഇരു കൈകളും ട്രെയിൽ മുറുകെ പിടിച്ച് ഒന്നും മിണ്ടാതെ ഇരിക്കുകയാണ് അശ്വതി.

“ഞാൻ കണക്കു പറയുന്നത് പോലെ കാണരുത്. നീ മനസിലാക്കണം നിന്റെ എതാവിശ്യവും നടത്തി തരാൻ കെല്പുള്ളവനാണ് ഈ മാധവനെന്ന്.

കോഫി രണ്ട് സിപിറക്കി അയാൾ വീണ്ടും തുടർന്നു.

“അവന്റെ ശമ്പള പണം എന്റെ കയ്യിലുണ്ട്. പകുതി നിന്നെ ഏല്പിക്കട്ടെ..?

“വേണ്ട..”

“എന്തേ..?”

“പ്രസാദേട്ടന് തന്നെ കൊടുത്തോളു. ഏട്ടൻ പണിയെടുത്തതിന്റെ അല്ലേ..”

“അപ്പോ നിന്റെ ആവിശ്യങ്ങൾക്ക് എന്തു ചെയ്യും..?”

“എനിക്കൊരാവശ്യവുമില്ല. ചിന്നുമോളുടെ കാര്യമായോണ്ടാ ഞാൻ..”

“മ്മ്.. പക്ഷെ രാവിലെ തന്നത് ഞാനെന്തായാലും വാങ്ങില്ല.”

അവളൊന്നും മിണ്ടിയില്ല.

“നീയൊരു നല്ല പെണ്ണാണ് അശ്വതി. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മൂല്യം കൂടിയവൾ. സ്വഭാവം ആയാലും…. ശരീരമായാലും..”

കേട്ടപ്പോഴുള്ള ചെറിയ ഞെട്ടൽ, മുഖത്ത് പ്രകടമായ വിളർച്ച.

“നിങ്ങളൊരു കാര്യം മനസിലാക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയുള്ള പെണ്ണല്ല ഞാൻ..”

“ഒന്നും ഉദ്ദേശിച്ചു കൊണ്ടല്ല പറയുന്നത്.”

അയാൾ കോഫി കുടിച്ചു തീർത്ത് ടേബിളിൽ വച്ചു.

“പക്ഷെ നിന്നോട് തോന്നുന്ന എന്റെ അമിതമായ സ്നേഹം എന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല..”

എഴുന്നേറ്റ് കൊണ്ടാണ് അയാളത് പറഞ്ഞത്. തനിക്ക് നേരെ ഉയർന്ന അശ്വതിയുടെ കണ്ണുകളെ അയാൾ ആസ്വാദ്യമായി നോക്കി.

“പിന്നെ.. രണ്ടു ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാവില്ല.. തിരിച്ചു വന്നിട്ട് കാണാം..”

അയാൾ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

മാധവന്റെ വാക്കുകളിലെ സ്വര പകർച്ചയിൽ അവളുടെ മനസ്സിലെ ഭയവും ഉത്കണ്ഠയും നിറഞ്ഞ ചിന്തകൾക്ക്‌ വീണ്ടും പൂർണത കിട്ടാത്തത് പോലെയായി.

“പക്ഷെ നിന്നോട് തോന്നുന്ന എന്റെ അമിതമായ സ്നേഹം എന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല..!!!”

Leave a Comment

Your email address will not be published. Required fields are marked *