ഹോം ← മുൻ ഭാഗങ്ങൾ

അടുത്ത വീട്ടിലെ രഹസ്യം 1

ഞാൻ ഇവിടെ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു അനുഭവമാണ്. കൂടുതൽ വളച്ചൊടിക്കാതെ കാര്യത്തിലേക്ക് കടക്കാം.

 

ഞാൻ സമീർ. വയസ് 27.

 

എന്റെ വീടിനടുത്ത് പുതുതായി വീട് വെച്ച് താമസം തുടങ്ങിയ ജമീലയെയും അവരുടെ ഭർത്താവിന്റെ സഹോദരിയെയും ഞാൻ വളച്ച സംഭവമാണ് നിങ്ങൾക്കായി എഴുതുന്നത്.

 

35 വയസോളം കാണും ജമീലയ്ക്ക്. മൂന്ന് മക്കളുണ്ട്. കുറച്ച് തടിയും, അതിനൊത്ത ഉയരവും, നല്ല മുലയും ചന്തിയും ഒക്കെയുള്ള ഒരു മുതലാണ് ജമീല. ഒറ്റനോട്ടത്തിൽ തന്നെ ഏതൊരു ആണും കൊതിച്ചുപോകുന്ന രൂപം.

 

അവളുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. ആൾ ഒരു ചെറിയ തട്ടിപ്പ് പാർട്ടിയൊക്കെയാണ്.

 

ഇവർ വീടിനടുത്ത് താമസം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ തന്നെ അവരുടെ മൊബൈൽ നമ്പർ ഞാൻ ഒപ്പിച്ചു.

 

ഫോൺ വിളിക്കാൻ ചെറിയ പേടി ഉണ്ടായതുകൊണ്ട് കുറെ ദിവസം അനങ്ങിയില്ല. എല്ലാ രാത്രിയും വിചാരിക്കും — നാളെ എന്തായാലും വിളിച്ച് സംസാരിക്കണം എന്ന്. പക്ഷേ നേരം വെളുത്താൽ ആ കാര്യം ഓർക്കുമ്പോൾ തന്നെ നെഞ്ചിലൂടെ ബുള്ളറ്റ് ഓടുന്ന പോലെ തോന്നും.

 

ഒരു ദിവസം തീരുമാനിച്ചു.

 

വിളിച്ചാൽ എന്ത് സംഭവിക്കും എന്ന് ഓർത്ത് ദിവസങ്ങൾ തള്ളിനീക്കിയാൽ ശരിയാവില്ല. എന്തായാലും വിളിക്കുക. എന്ത് റിയാക്ഷനാണെങ്കിലും അത് സംഭവിക്കട്ടെ.

 

അങ്ങനെ രണ്ടും കല്പിച്ച് വിളിച്ചു.

 

അവർ കോൾ എടുത്തു.

 

“ഹലോ…” എന്ന ശബ്ദം കേട്ടപ്പോൾ ഞാനാകെ വിയർത്തുപോയി. എങ്കിലും പറഞ്ഞു:

 

“ഹായ് ഇത്താ… ഞാനാ സമീർ.”

 

അവർ ചോദിച്ചു:

 

“ഏത് സമീർ?”

 

“നിങ്ങളുടെ വീടിന്റെ മുൻവശത്തുള്ള വീട്ടിലെ…”

 

“ഓ… മനസ്സിലായി. ഞാൻ കണ്ടിട്ടുണ്ട്. പേര് അറിയില്ലായിരുന്നു. ആട്ടെ… എന്താ വിളിച്ചത്?”

 

എന്താണ് പറയേണ്ടത് എന്ന് ഒരു നിമിഷം ആലോചിച്ചു. ചക്കരവർത്തമാനത്തിലേക്ക് കടന്നാൽ പ്രശ്നമായാലോ എന്ന് പേടി തോന്നി. എടുത്ത് ചാടി അങ്ങനെ ഒരു സാഹസം വേണ്ടെന്ന് കരുതി വേറെ എന്തെങ്കിലും ചോദിക്കാമെന്ന് വിചാരിച്ചു.

 

അപ്പോൾ പെട്ടെന്ന് തോന്നിയത് അങ്ങ് ചോദിച്ചു:

 

“നിങ്ങളുടെ നാട്ടിലെ തറവാടിനടുത്ത് ഒരു നിസാം ഉണ്ട്. അറിയാമോ?”

 

“നിസാമോ? ഇല്ല… എന്തിനാ?”

 

“എന്റെ കൂട്ടുകാരന്റെ പെങ്ങൾക്ക് അവന്റെ ആലോചന വന്നിട്ടുണ്ട്. നിങ്ങളുടേ തറവാടിനടുത്തുള്ള പയ്യനായതുകൊണ്ട് ഒന്ന് അന്വേഷിക്കാൻ വേണ്ടി വിളിച്ചതാ.”

 

“അവന്റെ വീട്ടുപേര് അറിയാമോ? അല്ലെങ്കിൽ ഉപ്പയുടെ പേര്? പെങ്ങൾ ഉണ്ടോ?”

 

“ഉപ്പയുടെ പേര് സജീർ. പയ്യന് ജോലി ഗൾഫിലാ.”

 

അപ്പോൾ അവർ അവന്റെ സ്ഥലപേര് ചോദിച്ചു.

 

ഞാൻ ചുമ്മാ എന്തൊക്കെയോ പറഞ്ഞു.

 

അവർ അന്വേഷിച്ച് പറയാമെന്ന് പറഞ്ഞു.

 

കോൾ കട്ട് ചെയ്ത് ഒരു പതിനഞ്ച് മിനിറ്റ് ആയിക്കാണും. അവർ എന്നെ തിരിച്ച് വിളിച്ചു.

 

“എന്റെ നമ്പർ എവിടുന്ന് കിട്ടി?”

 

“അതൊക്കെ കിട്ടി. ഒരു അയൽവാസിയുടെ നമ്പർ കിട്ടാനാണോ പാട്?”

 

അവൾ ഒന്ന് മൂളി. എന്നിട്ട് “ശരി…” എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു.

 

പിന്നെ ഒരു രണ്ട് ദിവസത്തേക്ക് അവരുടെ ഒരു അനക്കവും കണ്ടില്ല.

 

രണ്ട് ദിവസം കഴിഞ്ഞ് ഒരു മിസ്ഡ് കോൾ വന്നു.

 

ഞാൻ പെട്ടെന്ന് തന്നെ തിരിച്ച് വിളിച്ചു.

 

“എന്താ ഇത്ത?”

 

“എനിക്ക് നീ പറഞ്ഞ ആളെ അറിയില്ല. ആ പേരിൽ ഒരാളുണ്ട്. പക്ഷേ ഉപ്പയുടെ പേര് അതല്ല.”

 

“ഓ… ശരി ഇത്ത. അത് വിട്ടുകള. സാരമില്ല. പിന്നെ ഇത്തയോട് ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?”

 

“എന്ത് കാര്യം? പറയ്… എന്നിട്ട് ആലോചിക്കാം.”

 

കുറച്ച് കട്ടിയായിട്ടാണ് അവൾ അത് പറഞ്ഞത്. അത് കേട്ടപ്പോൾ ഞാൻ പേടിച്ചു.

 

“ഒന്നുമില്ല ഇത്ത…”

 

“എന്നാൽ ശരി…” എന്നും പറഞ്ഞ് അവർ കോൾ കട്ട് ചെയ്തു.

 

പക്ഷേ അപ്പോൾത്തന്നെ അവർ തിരിച്ച് വിളിച്ചു.

 

“ഇനി ഈ നമ്പറിൽ വിളിക്കരുത്. ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാവും.”

 

അത് കേട്ടപ്പോൾ എന്തോ ഹൃദയം പൊട്ടിയ പോലെ തോന്നി.

 

പിന്നെ കുറച്ച് ദിവസം അങ്ങോട്ട് നോക്കാൻപോലും ഞാൻ ശ്രമിച്ചില്ല.

 

ഒരു ദിവസം വീട്ടിൽ നിന്ന് കാർ എടുത്ത് പോകുമ്പോൾ അവളും മക്കളും ഗേറ്റിന്റെ അടുത്ത് നിൽക്കുന്നത് കണ്ടു.

 

ഞാൻ കാർ നിർത്തി അവളുടെ മോളോട് ചോദിച്ചു:

 

“എവിടേക്കാ പോകുന്നത് മോളേ? ഞാൻ ഡ്രോപ്പ് ചെയ്യണോ?”

 

അവൾ പറഞ്ഞു മാമന്റെ വീട്ടിലേക്കാണെന്ന്. ഞാൻ അവരെ അവിടെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു. അവർ കാറിൽ കയറി.

 

എന്റെ മനസ്സ് നിറയെ ജമീലയായിരുന്നെങ്കിലും, അത് പുറത്തുകാണിക്കാതെ ഞാൻ വെയിറ്റ് പിടിച്ചു. അവളോട് ഒന്നും മിണ്ടിയില്ല. മകളോട് മാത്രം സംസാരിച്ചു.

 

അപ്പോൾ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി.

 

“എന്ത് പറ്റി? വലിയ മസിൽപിടുത്തം ആണല്ലോ?”

 

“ഹേ… ഒന്നുമില്ല. അയൽപക്കക്കാരനാണെന്ന പരിഗണന പോലും ഇല്ലല്ലോ. അതാണല്ലോ താക്കീത് തന്നത്. ഞമ്മളൊക്കെ വേസ്റ്റ് കേസ് ആണേ… വിട്ടുകള. ജീവിച്ചു പൊയ്ക്കോട്ടെ…”

 

“ഹോ ശരി… ആയ്ക്കോട്ടെ…” എന്നും പറഞ്ഞ് അവർ മിണ്ടാതെ ഇരുന്നു.

 

ഞാനും ഒന്നും മിണ്ടാൻ പോയില്ല.

 

അവരുടെ സ്ഥലം എത്തി. അവർ ഇറങ്ങി. അപ്പോഴും ഞാൻ അവരുടെ മുഖത്ത് നോക്കിയില്ല. മകളോട് മാത്രം ബൈ പറഞ്ഞു.

 

അവർ എന്നെ നോക്കി “താങ്ക്സ്” പറഞ്ഞു.

 

ഞാൻ “ഹോ… ശരി മാഡം…” എന്ന് പറഞ്ഞു.

 

അവർ പോയി.

 

അന്ന് രാത്രി അവർ എന്നെ വിളിച്ചു.

 

“മകളുടെ മുൻപിൽ എന്താ നിന്റെ കളി? അവരുടെ പപ്പ വിളിക്കുമ്പോൾ നീ എന്നോട് ചൂടായി സംസാരിച്ചു എന്ന് മക്കൾ പറഞ്ഞാലോ?”

 

“പറഞ്ഞാലല്ലേ! അത് ഞാൻ നോക്കിക്കോളാം. മാഡം പേടിക്കണ്ട. വേറെ ഒന്നും ഇല്ലല്ലോ? എന്നാൽ ശരി…”

 

എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യാൻ ഒരുങ്ങി.

 

“കട്ട് ചെയ്യണ്ട. വലിയ ഭാവം ആണല്ലോ? സർ ആരാ?”

 

“നമ്മൾ ആരും അല്ലേ… നിങ്ങളൊക്കെ വലിയ വലിയ ആൾക്കാരല്ലേ മാഡം. പിന്നെ എന്തേ എന്റെ നമ്പർ ഡിലീറ്റ് ചെയ്യാത്തത്?”

 

“മതി… കുറെ നേരമായി നീ ആക്കി സംസാരിക്കാൻ തുടങ്ങിട്ട്. ഞാൻ വലിയ ആളും നീ ചെറിയ ആളും എന്ന് വിചാരിച്ചല്ല അന്ന് അങ്ങനെ പറഞ്ഞത്. ഞാൻ ഒരു പെണ്ണാണ്. നാളെ ഒരു പ്രശ്നം വന്നാൽ അത് എന്നെ മാത്രമേ ബാധിക്കൂ. അതാ അങ്ങനെ പറഞ്ഞത്. പിന്നെ നീ അന്ന് എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞല്ലോ. അത് എന്താ?”

 

ആ ചോദ്യം, അതറിയാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്ന തോന്നൽ എന്നിലുണ്ടാക്കി.

 

ഇപ്പോൾ അത് പറയണ്ട എന്ന് തീരുമാനിച്ച് കൊണ്ട് ഞാൻ പറഞ്ഞു:

 

“ഒന്നുമില്ല…”

 

“അത് വെറുതെ… നിനക്ക് സ്നേഹമുണ്ടെങ്കിൽ പറയൂ.”

 

ഓഹോ… “സ്നേഹമുണ്ടെങ്കിൽ പറയൂ” എന്ന്! അപ്പോൾ വഴിക്ക് വരുന്നുണ്ട്. ഇനി ഞാനും അല്പം ബലംപിടുത്തം കുറക്കാം എന്ന് തീരുമാനിച്ച് പറഞ്ഞു:

 

“അത്… എന്റെ ഫ്രണ്ട് ആവാമോ എന്ന് ചോദിക്കാൻ വന്നതാ.”

 

“ഓ… അത്രേ ഉള്ളോ. ശരി. ഇന്ന് മുതൽ നീ എന്റെ ഫ്രണ്ടാണ്.”

 

മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ച് പൊട്ടുന്നതുപോലെ തോന്നി എനിക്ക്.

 

അന്ന് മുതൽ ജമീല എന്റെ ഫ്രണ്ടായി.

 

എല്ലാ രാത്രികളിലും അവർ എന്നെ വിളിക്കും.

 

ആദ്യമൊന്നും ഞാൻ വേറെ രീതിയിലൊന്നും സംസാരിക്കാൻ പോയില്ല.

 

പിന്നെ അവർ അവരുടെ പേഴ്സണൽ കാര്യങ്ങൾ ഒക്കെ എന്നോട് ഷെയർ ചെയ്യാൻ തുടങ്ങി.

 

ഭർത്താവിന്റെ കാര്യങ്ങൾ പറഞ്ഞു. അയാൾ ഭാര്യ എന്നൊരു പരിഗണനപോലും തരുന്നില്ല എന്നൊക്കെ പറഞ്ഞു.

 

ആ ദിവസമാണ് ആദ്യമായി ഞാൻ അവരോട് ഗൂഢാർത്ഥത്തിൽ സംസാരിച്ചത്.

 

“നിങ്ങളെപ്പോലെ ഇത്ര സുന്ദരിയായ പെണ്ണിനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ എന്നും നിങ്ങളെ പറ്റിപ്പിടിച്ച് അടുത്തുതന്നെ ഇരുന്നേനെ…”

 

അങ്ങനെ എന്തൊക്കെയോ ഞാൻ പറഞ്ഞു.

 

അപ്പോൾ എല്ലാ പെണുങ്ങളെയും പോലെ അവളും സെന്റിമെന്റ് ഡയലോഗ് പറഞ്ഞു:

 

“എന്ത് സൗന്ദര്യം… എനിക്ക് വയസായി. മൂന്ന് മക്കളുടെ ഉമ്മയായി…”

 

“ഹോ പിന്നെ… അത് കാണുന്നവർക്കും തോന്നണ്ടേ?”

 

“ആട്ടെ… കാണുന്നവർക്ക് എന്താ തോന്നുന്നത്?”

 

“മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. പക്ഷേ എനിക്ക് മുഴുവനായി കടിച്ചു തിന്നാൻ തോന്നുന്നു. ഇത്തയുടെ ശരീരത്തിന്റെ ഓരോ ഭാഗവും എന്റെ നാവുകൊണ്ട് രുചിച്ചുനോക്കാൻ തോന്നുന്നു…”

 

അത് കേട്ട് അവൾ കുറച്ചുനേരം മിണ്ടാതെ ഇരുന്നു. എന്നിട്ട് പറഞ്ഞു:

 

“മതി… മതി… ഓവർ ആയി.”

 

“ഓവർ അല്ല. ഉള്ളത് പറഞ്ഞതാ. ഇത്ത ഒന്ന് മൂളിയാൽ ഇത്തക്ക് ഇന്ന് വരെ കിട്ടാത്ത സുഖം ഞാൻ തരും.”

 

“ഒന്ന് പോടാ…” എന്ന് പറഞ്ഞ് അവർ ടോപ്പിക്ക് മാറ്റി.

 

വേറെ എന്തൊക്കെയോ സംസാരിച്ചു.

 

എന്നിട്ട് കോൾ കട്ട് ചെയ്യുന്നതിന് മുമ്പ് ഞാൻ വീണ്ടും ചോദിച്ചു:

 

“അപ്പോൾ ഞാൻ പറഞ്ഞ കാര്യം എന്തായി? സമ്മതമാണോ? ഞാൻ നിർബന്ധിക്കുന്നില്ല. സമ്മതമാണെങ്കിൽ നാളെ പറയണം. സമയം എടുത്ത് ചിന്തിച്ചോ…”

 

അവർ ഒന്നും പറഞ്ഞില്ല.

 

ഞാൻ ഗുഡ്നൈറ്റ് പറഞ്ഞു കോൾ കട്ട് ചെയ്തു.

 

പിറ്റെന്നാൾ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് അവരുടെ കോൾ വന്നു.

 

“നീ എവിടെ? എങ്ങും പോയില്ലേ? ഇന്ന് കണ്ടതേ ഇല്ലല്ലോ?”

 

“ഓഹോ… അപ്പോൾ എന്നെ കാണാൻ വേണ്ടി ഇങ്ങോട്ട് നോക്കാറൊക്കെ ഉണ്ടല്ലേ? പിന്നെ പുറത്തു മാത്രം എന്തിനാ ജാഡ കാണിക്കുന്നത്?”

 

“ജാഡയൊന്നും കാണിച്ചിട്ടില്ല. പിന്നെ… നീ പറഞ്ഞ കാര്യം അത്ര എളുപ്പമാണോ? നിങ്ങൾ ആൺപിള്ളേർ ആദ്യം കാണിക്കുന്ന സ്നേഹം പിന്നെ കാണില്ല. കുറച്ചു നാൾ കഴിയുമ്പോൾ കൂട്ടുകാരുടെ മുൻപിൽ ആളാകാൻ വേണ്ടി അവരോടൊക്കെ പറയും — ‘അവളെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്’ എന്നൊക്കെ. അങ്ങനെ വല്ലതുമായാൽ നഷ്ടപ്പെടുന്നത് പെണ്ണിന്റെ ജീവിതമല്ലേ?”

 

അങ്ങനെ ബ്ലാ ബ്ലാ എന്ന് ഒരുപാട് പറഞ്ഞു.

 

എല്ലാം കേട്ടിട്ട് ഞാൻ പറഞ്ഞു:

 

“ശരി… എങ്കിൽ ഞാൻ ഇനി ഒന്നും പറയുന്നില്ല. എല്ലാത്തിനും സോറി. നിങ്ങൾ എന്നെക്കുറിച്ച് അങ്ങനെയല്ലേ വിചാരിച്ചത്. താങ്ക്സ്. എന്നാൽ ശരി… ബൈ…”

 

പറഞ്ഞ് കോൾ കട്ട് ചെയ്തു.

 

അവൾ അപ്പോഴേ തിരിച്ച് വിളിച്ചു.

 

“നീ എന്തിനാ കോൾ കട്ട് ചെയ്യുന്നത്? കാര്യം പറയുമ്പോൾ ദേഷ്യപ്പെടുന്നത് എന്തിനാ? ശരി… നിനക്ക് ഇങ്ങോട്ട് വരണമെന്നുണ്ടെങ്കിൽ ഇന്ന് രാത്രി വന്നോ. പക്ഷേ എന്നെ ടച്ച് ചെയ്യരുത്. അടുത്തിരുന്നു സംസാരിക്കാം. എത്ര നേരം വേണമെങ്കിലും…”

 

“ശരി… അങ്ങനെ ആവട്ടെ…”

 

“നീ എങ്ങനെ വരും? ആരെങ്കിലും കണ്ടാലോ? എത്ര മണിക്ക് വരും? മക്കൾ ഉറങ്ങിക്കഴിഞ്ഞിട്ടേ അകത്തോട്ട് കയറാൻ കഴിയൂ. അവർ ഉറങ്ങുമ്പോൾ പത്ത് മണിയെങ്കിലും കഴിയും…”

 

ഞാൻ പ്ലാൻ ഒക്കെ പറഞ്ഞു കൊടുത്തു. എല്ലാം ഓക്കെയാക്കി ഫോൺ വെക്കുന്നതിന് മുമ്പ് അവർ ഒന്നുകൂടി ഓർമിപ്പിച്ചു:

 

“എന്നെ ടച്ച് ചെയ്യരുത്. ചെയ്താൽ പിന്നെ ഞാൻ നിന്നോട് മിണ്ടത്തില്ല…”

 

(തുടരും)

Leave a Comment

Your email address will not be published. Required fields are marked *