ഹോം ← മുൻ ഭാഗങ്ങൾ

ജിസ്മിയും മണിക്കുട്ടനും 3

"ഒറ്റ മോ …അല്ല മിസ്സിന് ബ്രദേഴ്‌സും സിസ്റ്റേഴ്‌സും ഒന്നും..?"

"ഇല്ല സന്ദീപ്…"

അവർ വീണ്ടും ചിരിച്ചു.

"ഒറ്റ മോളാണ്!"

പിന്നെ സംസാരിച്ചതത്രയും കേൾക്കാതെയാണ് സന്ദീപ് ഉത്തരങ്ങൾ പറഞ്ഞത്. എന്തൊക്കെയാണ് എന്നറിയാതെയാണ് അവൻ അവളോട് ചോദ്യങ്ങൾ ചോദിച്ചത്. കാന്റീനിൽ, കോറിഡോറിൽ,അശോകമരങ്ങളുടെ തണലിൽ…

"ഡൗട്ട്സ് ഒക്കെ അപ്പപ്പോൾ ക്ലിയർ ചെയ്യണം കേട്ടോ,"

സമയം നീങ്ങവേ അവൾ പറഞ്ഞു.

അവൻ തലയാട്ടി.

"എപ്പോഴാണ് എന്നൊന്നും ഓർക്കേണ്ട…"

അവൻ ചിരിച്ചു.

"ഏത്

സമയത്തും ചോദിക്കാം..ഡിപ്പാർട്ട്മെന്റിൽ വെച്ചോ ..തമ്മിൽ കാണുമ്പോഴോ …"

താൻ തലയാട്ടി.

"ഇനി നൈറ്റിൽ ആണെങ്കിലും ചോദിക്കാം ..സന്ദീപിന്റെ നമ്പർ തരൂ.."

അവൻ സുഖം കൊണ്ട് ഞെട്ടിപ്പിടഞ്ഞു.

പിന്നെ നമ്പർ പറഞ്ഞു കൊടുത്തു.

"മിസ്സെവിടെയാ താമസം?"

സുവോളജി ലാബിബിന്റെ പിമ്പിലൂടെയുള്ള വഴിയില്ലേ..അവിടുന്ന് ഒരു അഞ്ച് മിനിറ്റ് സ്‌കൂട്ടി ഓടിച്ചാൽ ഒരു പഴയ വീടുണ്ട്..ഒരു റിട്ടയേഡ് …"

"റിട്ടയേഡ് പട്ടാളക്കാരൻ…അറിയാം മിസ്സ് ..അവിടെ ഒരു ലൈറ്റ് ബ്ലൂ പെയിന്റടിച്ച വീടുണ്ട്…അതിലാണോ?"

"അതെ…"

"തനിച്ച്?"

"അതെ തനിച്ച്.എന്താ തനിച്ചോ എന്ന് ചോദിച്ചത്? വല്ല യക്ഷിയും അവിടെ? നിഴലായി പാടിവരുന്നു ….ഹഹ!"

അവർ പൊട്ടിച്ചിരിച്ചു.

അവളുടെ മുത്തുചിതറുന്ന ചിരിയിലേക്ക് താൻ നോക്കിയിരുന്നു.

"അടുത്ത പീരിയഡ് ലാസ്റ്റ് അല്ലെ? എന്താ അത്?"

"മലയാളം,"

"ഇരിക്കുന്നുണ്ടോ?"

"ഇല്ല,"

"എന്റെ ഡ്യൂട്ടിയും കഴിഞ്ഞു…എന്നാൽ പോയാലോ അങ്ങോട്ട്?"

"മിസ്സിന്റെ വീട്ടിലേക്കോ?"

താൻ അദ്‌ഭുതപ്പെട്ടു. തിരസ്‌ക്കരിക്കാൻ മനസ്സ് വന്നില്ല.

"എന്താ ഇത്ര ആലോചിക്കാൻ സന്ദീപ്? ജസ്റ്റ് ഒന്ന് പോകുന്നു, ഒരു കപ്പ് കാപ്പി

കുടിക്കുന്നു ..വല്ല ബിസ്ക്കറ്റോ ചിപ്സോ കഴിക്കുന്നു …അല്ലാതെ ബിരിയാണി ഒക്കെ കഴിപ്പിച്ച് സന്ദീപിന്റെ വിലയേറിയ സമയം കളയാൻ ഒന്നും എനിക്ക് താൽപ്പര്യമില്ല..കമോൺ!!"

"സ്‌കൂട്ടി ഞാൻ ഓടിക്കണോ സന്ദീപ് ഓടിക്കുന്നോ?"

"മിസ്സോടിച്ചോ,"

"അപ്പോൾ എന്റെ പിമ്പിൽ ഇരിക്കാൻ നാണക്കേട് ഒന്നുമില്ല..കൊള്ളാം മെയിൽ ഷോവനിസ്റ്റ് ഒന്നുമല്ല അല്ലെ?"

"നോ മിസ്..മിസ്സെന്റെ ടീച്ചറല്ലേ..!"

അവർ ചിരിച്ചു.

അവർ സ്‌കൂട്ടിയിൽ കയറി.പിമ്പിൽ താനും. അടുത്ത് ഇരുന്നപ്പോൾ ജാതിമല്ലി പൂത്തമണം. അവരുടെ മൃദുമേനിയിൽ നിന്നൊഴുകുന്ന വശ്യമായ ഇളം സൗരഭ്യം തന്റെ അംഗോപാംഗത്തെ ഉണർത്തിയറിഞ്ഞു. വഴിയിലെ ചില ഒതുക്കുകളിൽ സ്‌കൂട്ടർ ഉലഞ്ഞപ്പോൾ അറിയാതെ അവരുടെ തോളിൽ പിടിക്കാതിരിക്കാൻ കഴിഞ്ഞില്ല.

"ഐ ആം സോറി.."

കൈ വിട്ടുകൊണ്ട് അവൻ പറഞ്ഞു.

"താഴെ വീണ് എല്ലൊടിഞ്ഞ് ബ്ലഡ് പോയി കാലു മുറിഞ്ഞ് ആശുപത്രിയിൽ ഒക്കെ പോയി കിടക്കുന്നതിനേക്കാൾ ഭേദമല്ലേ സന്ദീപ് വീഴാതെ എന്റെ എന്റെ തോളിൽ പിടിക്കുന്നത്? ഐ ഡോണ്ട് മൈൻഡ്..ധൈര്യമായി പിടിച്ചോ! മോശം എന്ന് തോന്നിയാൽ പറയാൻ സോറിയുണ്ടല്ലോ…!"

അങ്ങനെ പറഞ്ഞില്ലെങ്കിലും ഇടയ്ക്ക്

ഒന്ന് രണ്ടു തവണ സന്ദീപ് പിടിക്കുമായിരുന്നു. പൊങ്ങി നിൽക്കുന്ന കല്ലുകൾ ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. അവയെ തൊടാതെ വെട്ടിച്ച് ഡ്രൈവ് ചെയ്യുമ്പോൾ സ്‌കൂട്ടി ഇടയ്ക്ക് വെട്ടി. അപ്പോൾ സന്ദീപിന് അവളുടെ തോളിലോ അരക്കെട്ടിലോ അറിയാതെയെങ്കിലും പിടിക്കാതിരിക്കാനായില്ല.

വഴിയരികിലെ ആ വീടിന്റെ മുമ്പിൽ നിറയെ മാവുകളും കശുമാവിൻ

മരങ്ങളും വളർന്ന് നിന്നിരുന്നു. അവിടെ ഇരുട്ടും തണുപ്പും നിറഞ്ഞ വെളിയിടത്ത് ഇലകൾ അടർന്നു വീണുകൊണ്ടിരുന്നു. വീടിന്റെ പിൻപിൽ മലകൾ ഉയർന്ന് പൊയ്ക്കൊണ്ടിരുന്നു. സായാഹ്നം വളരുന്ന ആ സമയം മലമുകളിൽ നിന്ന് നേർത്ത ശബ്ദത്തിൽ ആരോ പാടുന്നത് പോലെ സന്ദീപിന് തോന്നി.

"തൊട്ടടുത്തൊന്നും ആരും താമസമില്ലല്ലോ മിസ്സ്!"

സ്‌കൂട്ടിയിൽ നിന്നിറങ്ങി ചുറ്റുപാടുകൾ വീക്ഷിച്ച് സന്ദീപ് പറഞ്ഞു.

"ഇപ്പഴാണോ സന്ദീപ് അറിയുന്നേ?"

സ്‌കൂട്ടി ഷെഡിലേക്ക് കയറ്റി വെച്ച് ലത്തീഫ ചിരിച്ചു.

"ഈ സ്ഥലമൊക്കെ അറിയാമെന്ന് പറഞ്ഞിട്ട്?"

"അതെ ..അറിയാം..പക്ഷെ.."

സന്ദീപ് വാക്കുകൾക്ക് വേണ്ടി പരതി.

"വരൂ സന്ദീപ്.."

അകത്തേക്ക്തിരിഞ്ഞ് അവൾ പറഞ്ഞു.

ലത്തീഫയ്ക്ക് പിന്നാലെ

അകത്തേക്ക് കയറുമ്പോൾ വശങ്ങളിലേക്ക് മനോഹരമായി ഓളം വെട്ടുന്ന ചന്തികളിലേക്ക് നോക്കാതിരിക്കാൻ സന്ദീപിനായില്ല. എന്ത് ഭംഗിയാണ് അത് കാണാൻ! ആണായി പിറന്ന ആർക്കും അതിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല.

പെട്ടെന്ന് ലത്തീഫ തിരിഞ്ഞു നോക്കി. പരിഭ്രമത്തോടെ സന്ദീപ് കണ്ണുകൾ പിൻവലിച്ചു. അവൻ ക്ഷമാപണത്തോടെ അവളെ നോക്കി.

"അത് ശരി!"

തിരിഞ്ഞു നോക്കി അവൾ പറഞ്ഞു.

"പുറകിൽ നിന്ന് സീൻ പിടിക്കുവാരുന്നു അല്ലെ? ആള് കൊള്ളാല്ലോ!"

"സോറി മിസ്സ്!"

വിയർപ്പ് തുടച്ചുകൊണ്ട് സന്ദീപ് പറഞ്ഞു.

"ഹ്മ്മ് ..!"

അമർത്തി മൂളിക്കൊണ്ട് ലത്തീഫ പറഞ്ഞു.

"വാ.."

അകത്തേക്ക്, അവളുടെ ഓഫീസ് മുറിയിലേക്കാണ് ഇരുവരും കയറിയത്.

"ഇവിടെ ഇരിക്ക് കേട്ടോ,"

അവനെ അവിടെ നിറുത്തിയിട്ട് ലത്തീഫ അകത്തേക്ക് പോയി.

അവിടെ അവളുടെ കമ്പ്യൂട്ടർ സിസ്റ്റെം, ചെറിയ ഒരു ലൈബ്രറി, പിന്നെ ഹോം തീയേറ്റർ…

സന്ദീപ് ചുറ്റും നോക്കി. ഭംഗിയുള്ള ചിത്രങ്ങൾ.മിക്കതും ഗ്രാമത്തിന്റെ ചില ലാൻഡ്സ്കേപ്പ് പെയിന്റ്റിങ്ങുകൾ.

"ങ്ഹേ ?!"

നോട്ടം തുടർന്ന സന്ദീപ് ചുവരിലെ മദ്ധ്യത്തിൽ കണ്ട ഫ്രെയിം ചെയ്ത ഫോട്ടോ കണ്ടപ്പോൾ ഞെട്ടി തരിച്ചു.

തന്റെ

ഫോട്ടോ എങ്ങനെ മിസ്സിന്റെ കൈയിൽ വന്നു?

ആരിൽ നിന്നും കിട്ടി ഈഫോട്ടോ?

ചുവന്ന ഷർട്ടിട്ട് പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന മുഖം.

"പക്ഷെ തനിക്ക് ഇതുപോലെ ഒരു ഷർട്ട് ഇല്ലല്ലോ!"

അവൻ ചിന്താകുഴപ്പത്തിലായി.

"മാത്രമല്ല,ഞാൻ ഇതുപോലെ ഭംഗിയായി മുടി ചീകിയിട്ടുമില്ല…"

പക്ഷെ,എന്റെ മുഖം,എന്റെ കണ്ണുകൾഎന്റെ ചുണ്ടുകൾ, ഞാൻ പുഞ്ചിരിക്കുന്നതുപോലെ തന്നെ!!

ഇത് ഞാൻ തന്നെ!

പക്ഷെ ലത്തീഫ മിസ്സിന് എങ്ങനെ കിട്ടി എന്റെ ഫോട്ടോ?

സംശയിച്ച് പെട്ടെന്ന് തിരിഞ്ഞപ്പോൾ പിമ്പിൽ ഒരു ട്രേയുമായി ലത്തീഫ!

"ഇത് ഈ ഫോട്ടോ?"

ചുമരിലേക്ക് നോക്കി അവൻ ചോദിച്ചു.

"ഇരിക്ക് സന്ദീപ് ആദ്യം,"

മുഖത്ത് വിവേചിക്കാനാവാത്ത ഒരു ഭാവം കൊണ്ടുവന്ന് അവൾ പറഞ്ഞു.

"കാപ്പി കുടിക്കൂ.."

സന്ദീപ് സോഫയിൽ ഇരുന്നു. അവന് അഭിമുഖമായി അവളും.

കാപ്പി കുടിക്കുമ്പോഴും സന്ദീപിന്റെ കണ്ണുകൾ ഭിത്തിയിൽ നിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ചിത്രത്തിലായിരുന്നു.

"അത് രവി രാജ് തിവാരി…"

കാപ്പി കുടിച്ച് കപ്പ് ട്രേയിലേക്ക് തിരികെ വെച്ചപ്പോൾ ലത്തീഫ പറഞ്ഞു.

"രവി രാജ് !!"

സന്ദീപ് അദ്‌ഭുതത്തോടെ ചോദിച്ചു.

"യെസ്,സന്ദീപ്! രവി

രാജ് തിവാരി…"

അവൾ ആവർത്തിച്ചു.

"പക്ഷെ ആൾ എന്നെപ്പോലെ തന്നെ ..! എന്റെ ഫോട്ടോ പോലെ …!"

ലത്തീഫ ഒന്നും പറയാതെ ഭിത്തിമേൽ തൂങ്ങുന്ന ഫോട്ടോയിലേക്ക് നോക്കി.

"ഞാൻ പി ജി ചെയ്തത് മുംബൈയിലാണ് ..സെയിന്റ്റ് സേവിയേഴ്‌സിൽ…"

നിമിഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ലത്തീഫ പറഞ്ഞു.

"എന്റെ ജൂനിയർ ആയിരുന്നു രവി രാജ് ..ഞാൻ ഫൈനലിൽ അവൻ പ്രീവിയസ്സിൽ…"

"ഇപ്പോൾ?"

സന്ദീപ് ചോദിച്ചു.തന്റെ ചോദ്യത്തിൽ ഭയം നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. എന്തിന്? അവൻ സ്വയം ചോദിച്ചു.

ചുറ്റുപാടും പെട്ടെന്ന് നിശബ്ദമായി.

എണ്ണമറ്റ മൃദുവായ ശബ്ദങ്ങളുടെ താളങ്ങൾ നേർത്ത് അലിഞ്ഞ് മറയുന്നു. അന്തരീക്ഷത്തിൽ നിന്ന് ശബ്ദങ്ങളുടെ താപം പൂർണ്ണമായി മറഞ്ഞ് മൃതനിശബ്ദതയുടെ തണുപ്പ് നിറയുന്നു…

"ഇപ്പോൾ …"

ലത്തീഫയുടെ ശബ്ദം വിറയാർന്നു. അവളുടെ ശബ്ദത്തിൽ ഊഷ്മളതയുണ്ടായിരുന്നില്ല. വികാരങ്ങൾ നിരസിക്കപ്പെടുമ്പോഴുള്ള അസഹ്യമായ തണുപ്പായിരുന്നു അതിൽ.

"ഹീ ഈസ് നോ മോർ…"

വിദൂരമായ, സംഗീതവും പ്രകാശവുമില്ലാത്ത, ശബ്ദത്തിന്റെ കണികകളും ചലങ്ങളുടെ താളവുമില്ലാത്ത ഒരിടത്ത് നിന്ന് മൃതിയുടെ നിറമണിഞ്ഞ് ആ വാക്കുകൾ…

ജനിമൃതികൾക്കപ്പുറം

അദൃശ്യനായി നിന്ന് ആരോ പറയുന്നത് പോലെ…

"…. ഹീ ഈസ് നോ മോർ.."

ശിശിരത്തിലെ വിറങ്ങലിച്ച ഒരു ഭൂവിഭാഗത്തിൽ പൊഴിഞ്ഞടരുന്ന ഇലകൾക്ക് മുമ്പിൽ നിന്ന് ആ വാക്കുകൾ വീണ്ടും വീണ്ടും അവിടേക്ക് കടന്നു വരുന്നു,പ്രതിധ്വനിക്കുന്നു.

"….ഹീ ഈസ് നോ മോർ.."

സന്ദീപ് കണ്ണുനീർ നിറഞ്ഞ കവിളുകളിലേക്ക് നോക്കി. അവന് അവളെ തൊട്ടാശ്വസിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായി. സ്പര്ശനം സാന്ത്വനമാണ്. അവൻ അവളെ തൊട്ടു. തോളിൽ…

"മിസ് …ഐ ആം സോറി ..ഞാൻ അറിഞ്ഞിരുന്നില്ല…"

ലത്തീഫ ആ സാന്ത്വനത്തിൽ നഷ്ട്ടപ്പെട്ടു. അവന്റെ നെഞ്ചിലേക്ക് സ്വയമറിയാതെ ചാരി. അവളുടെ ഉടലിന്റെ മൃദുത്വവും സൗരഭ്യവും അവനിലലിഞ്ഞു. സ്വയമറിയാതെ അവനും അവളുടെ ഉടലിനെ തന്റെ നെഞ്ചോട് ചേർത്ത് സാന്ത്വനിപ്പിച്ചു.

"മിസ്…"

"ആ … രവി…"

"മിസ് ഞാൻ സന്ദീപ്…"

"ഓക്കേ ..സന്ദീപ് …"

" ..പറയൂ… മിസ് ……എങ്ങനെയാണ്…? എങ്ങനെയാണ് രവി സാർ ?"

"അവന്റെ പപ്പയ്ക്ക് രാജസ്ഥാനിൽ ഉദയ്പ്പൂരിൽ ഒരു റിസോർട്ടുണ്ട് ..അവിടെ പിച്ചോളാ ലേക്കിന്റെ കരയിൽ …അവിടെ അവൻ …. രവി എന്നെ ക്ഷണിച്ചു…ഒരു ഓഫ് സീസൺ സമയത്ത്…ഞാൻ അന്ന് ഫറൂഖിലായിരുന്നു തറവാട്ട് വീട്ടിൽ …

എന്റെ മമ്മി കാര്യം ഡോക്റ്ററായിരുന്നെകിലും ഒരു ടിപ്പിക്കൽ കൺസർവേറ്റിവ് മുസ്ലീമിനപ്പുറം പോകാത്ത ആളായിരുന്നു …പക്ഷെ പപ്പാ ..ഫോർ ഹിം റിലീജിയൻ വാസ് നതിങ് ബട്ട് എ ബുൾഷിറ്റ്…പപ്പാ സമ്മതിച്ചു …പോകാൻ അനുവാദം തന്നു…മമ്മി കരഞ്ഞെങ്കിലും പപ്പാ മമ്മിയെ ആശ്വസിപ്പിച്ചു …നീ പേടിക്കുന്ന പോലെയൊന്നും സംഭവിക്കില്ല …നമ്മുടെ മോളാണ് …എന്നിട്ട് എന്നോട് പറഞ്ഞു…മോളിപ്പോൾ പോകുന്നത് ഒരു ഫ്രണ്ട് മറ്റൊരു ഫ്രണ്ടിനെ കാണാൻ പോകുന്ന പോലെയേ പോകാവൂ …ഒരു പെൺകുട്ടി അവളുടെ ലവറിനെ കാണാൻ പോകുന്ന പോലെ പോകരുത്…ഞാൻ പപ്പയെ കെട്ടിപ്പിടിച്ചു …കരഞ്ഞു ..പറഞ്ഞു ..പപ്പാ യൂ ക്യാൻ ട്രസ്റ്റ് മീ …ഐ വിൽ ബി യുവർ ഡിയർ ഡാർലിംഗ് ഡോട്ടർ…."

ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. ഗായത്രി ചന്ദൻ ആണ് .ക്‌ളാസ് മേറ്റ്.

"ലത്തീഫാ.."

"ഹാ..ഗായത്രി …"

"എവിടെയാ നീ?"

"കേരളത്തിൽ..വീട്ടിൽ …എന്താടീ?"

"എടീ …"

ഗായത്രി ഒരു നിമിഷം നിർത്തി.

"ആ പറ! നിന്റെ വോയ്സിന് എന്ത് പറ്റി?"

"ലത്തീഫ രവിയ്ക്ക് …ഒരു ആക്സിഡന്റ്റ് …നീ…"

"ങ്ഹേ!!"

ദേഹം നിറയെ വൈദുതി പൊള്ളിക്കുന്ന ഒരനുഭവമുണ്ടായി. അടുത്ത് നിന്ന

പപ്പയുടെ ദേഹത്തേക്ക് ചാരി.

"എന്താ മോളെ?"

പപ്പ ചോദിച്ചു.

"പപ്പാ രവിയ്ക്ക് ..രവിയ്ക്ക് …ആക്സിഡന്റ്റ്…..!!"

"ങ്ഹേ? "

തകർന്ന മുഖത്തോടെ അദ്ദേഹം തന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.

"ഹലോ രവിയ്ക്ക് എന്ത് പറ്റിയെന്നാ മോളെ?"

പപ്പാ ഗായത്രിയോട് ചോദിച്ചു.

"അങ്കിൾ ലത്തീഫ അറിയരുത്…രവി മരിച്ചു…"

മമ്മിയുടെ കൈകളിൽ പിടിച്ചിരുന്ന തന്നെ പപ്പാ ദയനീയമായി നോക്കി.

"എങ്ങനെയാണ് ഗായത്രി അത്?"

പപ്പായുടെ സ്വരം വിറച്ചത് താൻ കേട്ടു.

"…അത് അങ്കിൾ …രവി ഫാത്തിമ വരുന്നതിന്റെ എക്സൈറ്റ്മെന്റ്റ്റിൽ ..ഒരു ഹൌസ് ബോട്ട് പൂക്കൾ കൊണ്ട് അലങ്കരിക്ക്യാരുന്നു …ബോട്ടിന്റെ എന്ജിന് തീപിടിച്ചു ..ബോട്ട് ബ്ളാസ്റ്റ് ആയി …അതിൽ നമ്മുടെ ..നമ്മുടെ രവി…!!"

"നിങ്ങളൊക്കെ പോകുന്നുണ്ടോ മോളെ?"

പപ്പാ ചോദിച്ചു.

"പോകണം അങ്കിൾ ..പക്ഷേ അവരുടെ ബ്രാഹ്മിൻ ട്രഡീഷൻ പ്രകാരം ബോഡി ആരെയും കാണിക്കില്ല ..അതുകൊണ്ട് നാളെയെ പോകുന്നുള്ളൂ …രവിയുടെ അച്ഛനെയും അമ്മയെയും ഒക്കെ കാണാൻ ..പിന്നെ ഉത്തര ക്രിയകളും ശ്രാദ്ധവും പിണ്ഡദാനവുമൊക്കെ നടക്കുന്നു നാളെ …. അതിന് പങ്കെടുക്കണം…"

പപ്പാ ഫോൺ പോക്കറ്റിൽ വെച്ച് തന്നെ നോക്കി.

"എന്താ

പപ്പാ? എങ്ങനെയാ രവിക്ക് ഇപ്പോൾ…"

ഒന്നും പറയാതെ നിസ്സഹായനായി പപ്പ തന്നെ നോക്കി.

"എന്തെങ്കിലും ഒന്ന് പറ ഇങ്ങള്,"

മമ്മി പപ്പായെ നോക്കി.

"എന്താ രവിയ്ക്ക് പറ്റിയത്..?"

മമ്മി ചോദിച്ചപ്പോൾ പപ്പാ തന്നെ മമ്മിയിൽ നിന്നടർത്തി ചേർത്ത് പിടിച്ചു.

"പപ്പാ പ്ലീസ് ..പറ ..എന്താ?"

"മോളെ ..രവി …രവി ..ഹി ഈസ് നോ മോർ…!"

പപ്പയുടെ നെഞ്ചിലേക്ക് കുഴഞ്ഞ് വീണത് മാത്രം ഓർമ്മയുണ്ട്. പിന്നെ ബോധമുണരുമ്പോൾ ആശുപത്രിയിലാണ്.

പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ലത്തീഫ ഒന്ന് വിതുമ്പി. കവിളിണകൾ നിറയെ കണ്ണീരുപ്പ് നിറഞ്ഞു. കണ്ണുകൾ രണ്ടും സജലങ്ങളായി. കുറെ നേരം അവൾ ഭിത്തിമേൽ നിന്ന് പുഞ്ചിരിക്കുന്ന രവിരാജ് തിവാരിയുടെ ചിത്രത്തിലേക്ക് നോക്കി.

"പിന്നെ…? പിന്നെ എന്തുണ്ടായി മാഡം?"

അവൾ മുഖം തിരിച്ച് സന്ദീപിനെ നോക്കി.

"ഒരുവർഷം മുഴുവൻ ഞാൻ വീടിന് പുറത്തിറങ്ങിയില്ല…"

ലത്തീഫ പറഞ്ഞു.

"ജീവിക്കുന്നുണ്ടായിരുന്നു എന്നൊക്കെ അറിയുന്നത് ഇപ്പോഴാണ്… രാത്രിയും പകലുമൊന്നും സംസാരിക്കാതെ ,ഉറങ്ങാതെ, ആരെടുയും ശബ്ദമോ തൊടലോ അറിയാതെ…"

സന്ദീപ് വിസ്മയത്തോടെ അവളെ നോക്കി.

"പിന്നെ തിരിച്ചറിഞ്ഞു

, പപ്പയെയും മമ്മിയേയും ഒക്കെ ഞാൻ എന്ത് മാത്രം

വിഷമിപ്പിക്കുന്നുണ്ട്, അവരും കരയുന്നുണ്ട് എന്നെ ഓർത്ത് എന്ന്…സാവധാനം ചുറ്റുമുള്ള ഇരുട്ടിനെ വകഞ്ഞു മാറ്റി ഞാൻ പുറത്ത് കടക്കാൻ ശ്രമിച്ചു…എക്സാം എഴുതി ..പിന്നെ എം ഫിൽ ചെയ്തു…പഠിപ്പിക്കാനുള്ള ടെസ്റ്റ് ഒക്കെ എഴുതി ഈ ജോലിയിലൊക്കെയായി …റിസേർച്ച് ഫെലോഷിപ്പ് കിട്ടി…"

സന്ദീപിൻറെ കണ്ണുകൾ വീണ്ടും വിസ്‌മയത്താൽ വിടർന്നു.

"പക്ഷെ …"

ലത്തീഫ തുടർന്നു.

"ഇവിടെ വന്ന ദിവസം ..ഗേറ്റ് കടന്നപ്പോൾ തന്നെ എനിക്ക് കിട്ടി രവിയുടെ ഗന്ധം…രവിയുടെ ശബ്ദം അന്തരീക്ഷത്തിൽ പറ്റിപ്പിടിച്ച് നിൽക്കുന്നത് പോലെ എനിക്ക് തോന്നി…എല്ലാം വെറുതെ യാണ് തോന്നലാണ് എന്നൊക്കെ മനസ്സിനെ പഠിപ്പിക്കാൻ ഞാൻശ്രമിച്ചു …പക്ഷെ…"

അവൾ അവനെ നോക്കി.

"പക്ഷെ ഞാൻ സന്ദീപിന്റെ ക്ലാസ്സിൽ കയറിയ നിമിഷം ..ലക്ച്ചർ തുടങ്ങി ക്ലാസ്സിലേക്ക് നോക്കിയാ നിമിഷം ഞാൻ ശരിക്കും തളർന്ന പോയി..ഒരു ഹാലൂസിനേഷനിൽ പെട്ടത് പോലെ….രവി ക്ലാസ്സിലിരിക്കുന്നു…രവി തന്നെ …പക്ഷേ…"

സന്ദീപിന് കാര്യങ്ങളെല്ലാം മനസ്സിലായി.

"എനിക്കറിയാം …"

അവൾ തുടർന്നു.

"ഞാൻ രവിയുടെ ടീച്ചറാണ്

…മൂത്ത ചേച്ചിയുടെയോ അല്ലെങ്കിൽ അമ്മയുടേയോ ഒക്കെ സ്ഥാനമാണ് …അത് തന്നെയാണ് ..പക്ഷെ .."

സന്ദീപ് പരിഭ്രാന്തിയോടെ ലത്തീഫയെ നോക്കി.

"രവിയുടെ ‘അമ്മയ്ക്ക് ജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമായിരുന്നു…"

ലത്തീഫ തുടർന്നു.

"ഒരിക്കൽ ഒരു ഋഷി അവരോട് പറഞ്ഞു, രവി കല്യാണത്തിന് മുമ്പ് ഒരു മുതിർന്ന സ്ത്രീയുമായി …വെൽ ..സന്ദീപ് പ്രായപൂർത്തിയായ ഒരു പുരുഷനല്ലേ …അത് കൊണ്ട് തുറന്നു പറയാം …രവി കല്യാണത്തിന് മുമ്പ് ഒരു മുതിർന്ന സ്ത്രീയുമായി സെക്സ് ചെയ്യും …അങ്ങനെ സംഭവിക്കുന്നില്ല എങ്കിൽ മരിക്കും എന്നൊക്കെ …."

സന്ദീപ് വാ തുറന്ന് അവളെ നോക്കി.

"എന്ന് വെച്ചാൽ?"

അവൻ ചോദിച്ചു.

"ദാറ്റ് മീൻസ്…"

ലത്തീഫ വിശദമാക്കി.

"രവി വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു മുതിർന്ന സ്ത്രീയുമായി സെക്സ് എന്നുവെച്ചാൽ ലൈംഗിക ബന്ധമുണ്ടായിരിക്കും …മുതിർന്ന ഒരു സ്ത്രീയുമായി ബന്ധപ്പെട്ടതിന് ശേഷമേ രവിയ്ക്ക് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ സാധിക്കൂ എന്ന്.."

"ഓഹോ …ഈ കൈ നോട്ടക്കാരോക്കെ പറയുന്ന പോലെ അല്ലെ?"

"രവിയുടെ ‘അമ്മ അത് വിശ്വസിച്ചു…"

സന്ദീപിന്റെ ചോദ്യം അവഗണിച്ചുകൊണ്ട്

ലത്തീഫ തുടർന്നു.

"അതുകൊണ്ട് അവർ അതിനായി ഒരു സ്ത്രീയെ അന്വേഷിച്ചു…മകന്റെ ലജ്‌ജാശീലമൊക്കെ നന്നായി അറിയാവുന്ന ‘അമ്മയ്ക്ക് ഉറപ്പായിരുന്നു,മകൻ അത്തരമൊരു ബന്ധത്തിന് ശ്രമിക്കില്ലെന്ന്…അതുകൊണ്ട് ബന്ധുകൂടിയായ ഒരു താന്ത്രിക്ക് സുന്ദരിയോട്…"

"താന്ത്രിക്ക് എന്ന് പറഞ്ഞാൽ…?"

"എന്നുവെച്ചാൽ ….എന്താ പറയുക ..എക്സോർസിസ്റ്റ് എന്നൊക്കെ കേട്ടിട്ടില്ലെ…?"

"ഓ! കൂടോത്രം ചെയ്യുന്ന ആൾക്കാരോ? ഈ മൊട്ടയൊക്കേ മണ്ണിൽ കുഴിച്ചിടുന്ന

…?"

ലത്തീഫ അവനെ അസന്തുഷ്ടിയോടെ നോക്കി.

"ആ അതുപോലെ ..ഈ താന്ത്രിക്ക് അങ്ങനെ മുട്ട ,മൊട്ടയല്ല , മുട്ട ഒന്നും കുഴിച്ചിടില്ല ..ഇനി കുഴിച്ചിടുമോന്ന് എനിക്ക് അറിയില്ല …ഞാൻ കണ്ടിന്യൂ ചെയ്യട്ടെ?"

"പ്ലീസ് ചെയ്യ് …"

സന്ദീപ് പെട്ടെന്ന് പറഞ്ഞു.

"അവരുടെ പേരായിരുന്നു ഇന്ദ്രാണി പുരോഹിത്…ഭയങ്കര പേരും പെരുമയുമൊക്കെയുള്ള സുന്ദരി…രവിയുടെ ‘അമ്മ മകന്റെ വിഷയം അവരോട് പറഞ്ഞു ..അവനുമായി സെക്സ് ചെയ്യണമെന്നാവശ്യപ്പെട്ടു രവിയറിയാതെ…"

"എന്നിട്ട്?"

"ഇന്ദ്രാണിയെ രവിയുടെ ‘അമ്മ വീട്ടിലേക്ക് വിളിച്ചു ,കുറച്ച് നാൾ താമസിക്കാൻ ആവശ്യപ്പെട്ടു…രവിയെ

കണ്ടത്തെ ഇന്ദ്രാണിയുടെ മനസ്സിളകി …അവനെ കണ്ടാൽ ഏത് പെൺകുട്ടിയുടെ മനസ്സുമിളകും…"

അത് പറഞ്ഞിട്ട് ലത്തീഫ സന്ദീപിനെ നോക്കി.

"എന്താ മിസ്സ്?"

അവളുടെ നോട്ടം കണ്ടിട്ട് അവൻ ചോദിച്ചു.

"ഞാൻ പറഞ്ഞതെന്താണ് എന്ന് സന്ദീപ് കേട്ടോ?"

"കേട്ടു,"

"ഓഹോ! എന്നാൽ പറഞ്ഞെ എന്താ ഞാൻ പറഞ്ഞത്?"

"മിസ് പറഞ്ഞത് ….ആ ..മിസ് പറഞ്ഞത് ‘…അവനെ കണ്ടാൽ ഏത് പെൺകുട്ടിയുടെ മനസ്സുമിളകും…’എന്നല്ലേ?"

"അവനെന്ന് പറഞ്ഞാൽ?"

"അവനെന്ന് പറഞ്ഞാൽ രവി ..രവി രാജ് തിവാരി …"

അവൾ സന്ദീപിനെ നോക്കി.

"രവി ആരെപ്പോലെയാ ഇരിക്കുന്നെന്നാ ഞാൻ പറഞ്ഞെ?"

"അറീത്തില്ല ..മിസ്സ് അങ്ങനെ പറഞ്ഞില്ലല്ലോ .. ഓ! സോറി ! സോറി !! രവി എന്നെപ്പോലെയാണ് ഇരിക്കുന്നത്അല്ല രവി എന്നെപ്പോലെയാണ് …എസ് ..അതെ …"

സന്ദീപ് വീണ്ടും ഇളം നീല ചുവരിൽ നിന്ന് പുഞ്ചിരിക്കുന്ന രവിയുടെ ചിത്രത്തിലേക്ക് നോക്കി.

"ബാക്കി പറ മിസ്,"

നിന്നെക്കൊണ്ട് ഞാൻ തോറ്റു എന്ന അർത്ഥത്തിൽ ലത്തീഫ തലയിൽ സ്വയം അടിച്ചു.

"ഒരു ദിവസം ഇന്ദ്രാണി അവനെ അവളുടെ കിടപ്പു മുറിയിലേക്ക് വിളിച്ചു..അപ്പോൾ ഇന്ദ്രാണി ഹാഫ് ന്യൂഡായി നിൽക്കുവാരുന്നു.."

അത് പറഞ്ഞ് ലത്തീഫ സന്ദീപിനെ നോക്കി.

"എന്നിട്ട്?"

സന്ദീപ്

പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ ചോദിച്ചു.

"ഹാഫ് ന്യൂഡ് എന്ന് പറഞ്ഞാൽ അറിയാമോ മോന്?"

ലത്തീഫ അവനെ കൊച്ചുകുഞ്ഞുങ്ങളെ ലാളിക്കുന്ന സ്വരത്തിൽ ചോദിച്ചു.

"അതെന്താ മിസ്സെ അങ്ങനെ ചോദിക്കുന്നെ? ഒന്നുമല്ലെങ്കിലും ഞാൻ ഡിഗ്രി

ഫസ്റ്റിയറിന് പഠിക്കുന്ന ഒരു സ്റ്റുഡന്റ്റ് അല്ലെ?"

"അയ്യോടാ ഞാൻ മറന്നു പോയി ..കണ്ടാൽ തോന്നില്ല..അതാ മോന്റെ ടീച്ചർ ഇടകയ്ക്കിടെ ഇങ്ങെന ചോദിക്കുന്നത് കേട്ടോ,"

"എന്നെ കളിയാക്കുവൊന്നും വേണ്ട,"

അവൻ ഗൗരവത്തിൽ പറഞ്ഞു.

"ആഹ്! ബാക്കി പറ!"

"ഓ! പറയാമെ.."

"ഇന്ദ്രാണി രവിയോട് ദേഹത്ത് എണ്ണ തേച്ചു തരാമോ പ്രത്യേക രീതിയിൽ പ്രത്യേക സമയത്ത് ബോഡിയിൽ അപ്ലൈ ചെയാനുള്ള എണ്ണയാണ് എന്നൊക്കെ പറഞ്ഞു…രവിയ്ക്കെന്തോ പന്തികേട് തോന്നി…അവൻ മടിച്ചു…അപ്പോൾ രവിയുടെ ‘അമ്മ പുറത്ത് വന്നു …മോനെ ദീദിയ്ക്ക് എണ്ണ തേച്ച് കൊടുക്ക് എന്ന് അമ്മയും പറഞ്ഞപ്പോൾ രവി സമ്മതിച്ചു… "

ലത്തീഫ സന്ദീപിനെ നോക്കി.

"എന്നിട്ട്?"

സന്ദീപ് ചോദിച്ചു.

"എന്നിട്ട് രവി കയ്യിൽ എന്നാ എടുത്ത് പിമ്പിൽ, എന്ന് വെച്ചാൽ പുറത്ത് എണ്ണ തേച്ചു …പിന്നെ ഇന്ദ്രാണി

തിരിഞ്ഞു നിന്നു ..അപ്പോൾ ഇന്ദ്രാണി മുൻഭാഗത്ത് നിന്ന് ഡ്രസ്സ് മാറ്റിയിരുന്നു…"

സന്ദീപിന്റെ മുഖം ചുവന്നിരിക്കുന്നത് ലത്തീഫ കണ്ടു. അവൻ നാണത്തോടെ അവളുടെ മുഖത്ത് നിന്ന് നോട്ടംമാറ്റി.

"ഹോ!"

ആശ്വസിച്ചു കൊണ്ട് ലത്തീഫ പറഞ്ഞു.

"ഞാൻ ശരിക്കും കരുതി …. ഞാൻ ഇത്ര നേരവും സംസാരിച്ചു കൊണ്ടിരുന്നത് ഒരു റോബോട്ടിനോടൊ കല്ലിനോടൊ ആണോ എന്ന്…! ഒരു ഫീലിങ്ങും ഇമോഷനും കൂടാതെയല്ലേ സ്വന്തംബോയ് ഫ്രണ്ട് വേറൊരു പെണ്ണിന് എണ്ണ തേച്ചു കൊടുക്കുന്ന കഥ ഞാൻ കഷ്ടപ്പെട്ട് വിവരിച്ചപ്പം സന്ദീപ് കേട്ടിരുന്നെ! നല്ല ഒന്നാന്തരം ബി ഗ്രേഡ് മൂവിയ്ക്ക് പറ്റിയ സബ്ജക്റ്റാ …നിങ്ങടെ മലയാളത്തിൽ ഒരു ഫേമസ് ആക്ട്രസ്സില്ലേ ..? എന്താ പേര്? ആ ..ഷക്കീല ..ഷക്കീലയൊക്കെ അഭിനയിക്കുന്ന ഫിലിംസിൽ മാത്രമേ ഇതുപോലെ ഹോട്ട് സീനൊക്കെ കാണൂ..എന്നിട്ട് അതൊക്കെ കേട്ട് ഒരാൾ ചുമ്മാ മരം പോലെ!"

"സന്ദീപുഞ്ചിരിച്ചു.

അവന്റെ ശ്വാസവേഗമേറി.

"അപ്പോൾ രവിയ്ക്ക് ഇന്ദ്രാണിയുടെ മോഹം മനസ്സിലായി…കാര്യം എന്റെ ലവർ ആണെങ്കിലും രവി ഒരാണല്ലേ? സുന്ദരിയായ ഒരു പെണ്ണ് ..അതും മാദകത്തിടമ്പ് …മാറിൽ വസ്ത്രം ഒന്നുമില്ലാതെ

നിൽക്കുമ്പോൾ ഒന്ന് പതറും ..അത് ആസ്വദിക്കാൻ കിട്ടുന്ന അവസരം പാഴാക്കില്ല …രവിയെ ഞാൻ കുറ്റപ്പെടുത്തില്ല ..കാരണം എനിക്ക് പുരുഷന്റെ പ്രകൃതമറിയാം …സാഹചര്യം പുരുഷന്റെ സദാചാരത്തെ ഇല്ലാതെയാകും എന്ന് തിരിച്ചറിയാനുള്ള വിവേകമെനിക്കുണ്ട്…പക്ഷെ…"

സന്ദീപ് ലത്തീഫയെ നോക്കി.

"പക്ഷെ?"

അവൻ ചോദിച്ചു.

"പക്ഷെ …അവിടെയാണ് എനിക്ക് എന്നോട് തന്നെയും ഞാൻ തെരഞ്ഞെടുത്ത രവിയോടും എനിക്ക് അഭിമാനം തോന്നിയത്…ഒരു നിമിഷത്തെ പതർച്ചയിൽ നിന്നും അവൻ പെട്ടെന്ന് ഫ്രീയായി…അവൻ ആ മുറിയിൽ നിന്നും

ഓടിയിറങ്ങി…അപ്പോൾ ഇന്ദ്രാണി വിളിച്ചു പറയുന്നുണ്ടായിരുന്നു…രവി പോകരുത് പോകരുത് ..രവിയുടെ നന്മയ്ക്ക് വേണ്ടിയാണ് എന്നൊക്കെ …അന്ന് നൈറ്റിൽ തന്നെ അവൻ വണ്ടികയറി മുംബൈയിലേക്ക് വന്നു എന്നോട് കാര്യം പറഞ്ഞു…"

സന്ദീപ് ശ്രദ്ധിച്ചു കേട്ടു.

"പിറ്റേ ദിവസം രവിയെ ‘അമ്മ നേരിട്ട് വിളിച്ചു…"

ലത്തീഫ തുടർന്നു.

‘അമ്മ ഒന്നും ഒളിച്ചു വെക്കാതെ അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു…അവന്റെ ജാതകത്തിൽ കണ്ടതും വിവാഹത്തിന് മുമ്പ് മറ്റൊരു സ്ത്രീയുമായി സെക്സ് ചെയ്യണമെന്നും അല്ലെങ്കിൽ ചെറുപ്പത്തിൽ

തന്നെ മരിച്ചുപോകുമെന്നും അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഇന്ദ്രാണിയുടെ ഒരു സമാഗമത്തിന് മനപ്പൂർവ്വം അവസരമുണ്ടാക്കി തന്നതെന്നും ‘അമ്മ രവിയെ ധരിപ്പിച്ചു…"

ലത്തീഫ ഒരു നിമിഷം നിർത്തി ചുവരിൽ നിന്ന് തങ്ങളെ നോക്കി പുഞ്ചിരിക്കുന്ന രവിയുടെ ചിത്രത്തിലേക്ക് നോക്കി.

"എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എനിക്കെന്തോ അരുതായ്ക തോന്നി…"

ലത്തീഫ തുടർന്നു.

"അൽപ്പം ഭയവും ..ഞാൻ പറഞ്ഞു രവീ ..അങ്ങനെയാണെങ്കിൽ …എങ്കിൽ അമ്മയുടെ ഇഷ്ടത്തിന് ..അമ്മയുടെ ഭയം മാറ്റാൻ ആരുമായെങ്കിലും …അപ്പോൾ രവി പൊട്ടിച്ചിരിക്കുകയാണുണ്ടായത് …എന്റെ അന്ധവിശ്വാസത്തെ പരിഹസിച്ച് …എന്നെ ഒരുപാട് കളിയാക്കി …അപ്പോഴാണ് പെട്ടെന്ന് ഒന്ന് രണ്ടു മാസങ്ങൾക്ക് ശേഷം ദീവാലി അവധി വരുന്നത്…അന്ന് പോയതാണ് രവി…"

സന്ദീപ് അവളെ നോക്കി.

ലത്തീഫയുടെ മിഴികൾ നിറഞ്ഞിരുന്നു.

"തന്നെ ചവിട്ടിയരച്ച ദേഷ്യത്തിൽ ..തന്നെ തിരസ്ക്കരിച്ചതിനുള്ള പ്രതികാരമായി അവൾ…"

ലത്തീഫ തുടർന്നു.

"…അവൾ രവിയെ പാലിൽ വിഷം ചേർത്ത് കൊന്നു…"

"എന്നിട്ട് പോലീസ് കേസൊക്കെ…?"

സന്ദീപ് ചോദിച്ചു.

"കുറച്ചു കാലം റിമാൻഡ് പ്രതിയായി സബ്ജയിലിൽ

കിടന്നു..മതിയായ തെളിവില്ലെന്ന് പറഞ്ഞ് കോടതി അവളെ വെറുതെ വിട്ടു…"

അന്ന് ലത്തീഫയുടെ ക്വർട്ടേഴ്‌സിൽ വെച്ച് രവിയുടെ കഥ കേട്ടതിന് ശേഷം സന്ദീപ് മറ്റൊരു ലോകത്തായിരുന്നു. സുന്ദരിയായ ലത്തീഫ തന്റെ അധ്യാപികയാണെങ്കിലും തന്നേക്കാൾ അഞ്ചു വയസിന് മുതിർന്നവളാണെങ്കിലും രാവും പകലും അവൻ അവളെ പ്രണയാർദ്രമായി ധ്യാനിക്കാൻ തുടങ്ങി.ഉറ്റ സുഹൃത്തായ ഹേമന്തിനോട് അക്കാര്യമവൻ പങ്കുവെച്ചു. എല്ലാം കേട്ട് കഴിഞ്ഞ്,എന്ത്‌കൊണ്ടാണ് ലത്തീഫ സന്ദീപിനെ പ്രത്യേകതയോടെ കണ്ടത് എന്നതിന്റെ കാരണവും കേട്ട് കഴിഞ്ഞതിന് ശേഷം ഹേമന്ത് അവനോട് പറഞ്ഞു.

"എടാ സന്ദീപേ.."

ഗൗരവപൂർണമായ ആലോചനയ്ക്ക് ശേഷം ഹേമന്ത് പറഞ്ഞു.

"അളിയാ … മിസ്സ് മിസ്സിന്റെ മനസൊന്ന് ക്ളീൻ ആക്കാനാണ് നിന്നെ വീട്ടിൽ കൊണ്ടുപോയതും പാസ്റ്റ് ഒക്കെ പറഞ്ഞതും ..നീയും കൂടി അതൊന്നറിയുമ്പോൾ ആ ഭാരമങ്ങ് കുറയുമല്ലോ…അല്ലാതെ മിസ്സ് നിന്നെ രവിയുടെ സ്ഥാനത്ത് കാണും എന്നൊന്നും ഞാൻ കരുതുന്നില്ല…"

സന്ദീപിന്റെ മുഖം വാടി.

"എടാ മിസ്സിനെപ്പോലെ ഒരു സുന്ദരി ചരക്ക് നിന്നെ പ്രേമിക്കുന്നേന്റെ അസൂയ ഒന്നുമല്ല..അങ്ങനെ

സംഭവിച്ചാ അതിന്റെ മുമ്പി നിന്ന് നിനക്ക് വേണ്ട സകല പിന്തുണയും തരുന്നത് ഞാൻ ആരിക്കും. ഷ്വർ.പക്ഷെ നീയെന്റെ ബെസ്റ്റ് ഫ്രണ്ടാ.നിനക്ക് ഒരു ഫാൾസ് ഹോപ്പ് തരാൻ എനിക്ക് ഇഷ്ടമല്ല…"

"മിസ്സിന് എന്നോടങ്ങനെ ഇല്ല എന്ന് നിനക്ക് തോന്നാൻ കാരണം?"

"എടാ ബേസിക്കലി ..എന്താ പറയുക ..? എല്ലാവർക്കും ഇല്ലേ ഒരു ബേസിക്കൽ മൊറാലിറ്റി? ഏത് പോക്രി ആണേലും എന്തെങ്കിലും ഒരു മൊറാലിറ്റി ഒക്കെ കാണുകേലേ? മിസ് നിന്റെ ടീച്ചർ അല്ലേടാ? ടീച്ചർ ആയത് കൊണ്ട് നിന്നെ ആ രീതീല് കാണില്ല!"

"ഓ! ഒരു മാതാ പിതാ ഗുരു ദൈവം ലൈൻ! അല്ലെ?"

സന്ദീപ് ചിരിച്ചു.

"മാതാ പിതാ അയൽക്കാരി ദൈവം എന്ന് ആരും പറയാത്തത് കൊണ്ട് നിന്റെ ഭാഗ്യം!"

"എന്ന് വെച്ചാ?"

"എന്ന് വെച്ചാ അയൽക്കാരിയെ പ്രേമിക്കുന്ന അല്ല പ്രേമിക്കുന്ന എന്നല്ല കാമിക്കുന്ന നിനക്ക് എന്നോട് ഈ ഉപദേശം തരാം…കുഴപ്പമില്ല …കുഴപ്പമില്ല …"

"എടാ അത്…"

"എന്നാ എടാ അത്ന്നാ?"

സന്ദീപ് ഒച്ചയിട്ടു.

"ലിസി ആന്റി നിന്റെ അയലോക്കം അല്ലെ? പൂളുമ്മ പൂളുമ്മ ചൊമക്കണ മാങ്ങാന്ന് പറയുന്നപോലെ കിട്ടുന്ന കിട്ടുന്ന ടൈമിലൊക്കെ നീ ലിസി ആന്റീടെ ഷെഡ്‌ഡിയ്ക്കാത്ത് കയ്യിടുന്നുണ്ടല്ലോ!നിനക്കൊക്കെ

എന്തും ആകാം!ബാക്കിയൊള്ളോൻ ടീച്ചറെങ്കി ടീച്ചർ എന്ന് വെച്ച് ഒരാളെ അറ്റ്ലീസ്റ്റ് പ്രേമിക്കാൻ നടക്കുമ്പം. യൂ ടൂ ഹേമന്ത് യൂ ടൂ!!"

"ഞാനെന്നാ പിന്നെ വേണ്ടേ?"

ഹേമന്ത് ഒച്ചയിട്ടു.

"നീയൊന്നും വേണ്ട!"

സന്ദീപ് അതിലുമേറെ ഒച്ചയിട്ടു.

"നീ എനിക്ക് മോറൽ സപ്പോർട്ട് തരേണ്ട.നിന്റെ മോറൽ സപ്പോർട്ട് കിട്ടാതെ വന്ന് ഞാൻ വല്ല വെഷോം അടിച്ച് കെടക്കുമ്പം നീ എന്നെ ചൊമന്ന് ആശൂത്രീൽ കൊണ്ടോകണ്ട. ആശൂത്രീൽ ഞാൻ ഓപ്പറേഷൻ തീയേറ്ററിൽ മരിച്ചു കെടക്കുമ്പം എന്റെ ബോഡി ഏറ്റുവാങ്ങാൻ വരണ്ട. എന്റെ ബോഡി പോസ്റ്റ് മോർട്ടം ചെയ്യുമ്പം നീയെവിടെ വന്നു അതിന്റെ മുമ്പി നിന്ന് സെൽഫി എടുക്കണ്ട…നീയൊന്നും ചെയ്യണ്ട!"

"നിനക്കെന്നാ പ്രാന്ത് ആണോ?"

"ആ പ്രാന്താ! പ്രാന്ത്!"

സന്ദീപിന്റെ വാക്കുകളിൽ നിന്ന് ഒരു കാര്യം ഹേമന്തിന് തീർച്ചയായി.

ലത്തീഫാ മിസ്

മിസ്സിനോട് സന്ദീപിന് തോന്നുന്നത് കേറും അപക്വപ്രണയമല്ല,മറിച്ച് ഒരു ഒബ്‌സഷൻ തന്നെയാണ് എന്ന്.

"എടാ ഇതൊക്കെ ചുമ്മാ ലവ് ജിഹാദിന്റെ ലെവലിൽ ഒക്കെ വരും കേട്ടോ? കാക്കാമാരും സംഘികളും കേറി നിരങ്ങി നിങ്ങടെ രണ്ടിന്റെയും ലൈഫ് കോഞ്ഞാട്ടയാക്കും,"

സന്ദീപ്

ഹേമന്തിനെ പുച്ഛത്തോടെ നോക്കി.

"നീ തന്നെ ഇതൊക്കെ പറയണം. ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട്!"

"എടാ ഓരോ ഡേഞ്ചറും പറഞ്ഞ് നിന്നെ ഒറപ്പിക്കുവല്ലേ ഞാൻ?"

ഹേമന്ത് ചോദിച്ചു.

"ഇപ്പം ഞാൻ ലവ് ജിഹാദിന്റെ പേര് പറഞ്ഞ് നിന്നെ പേടിപ്പിച്ചു. നീ അതിനെ പുല്ലുപോലെ കാണുവാണേൽ ഞാൻ അടുത്ത ടോപ്പിക്ക് എടുത്തിട്ട് നിന്നെ പേടിപ്പിക്കാൻ നോക്കും,"

"ഇനിയിപ്പം എന്നാ ടോപ്പിക്കാ?"

:ഉണ്ടല്ലോ!"

ഹേമന്ത് ചിരിച്ചു.

"നീ എന്നാ എടുത്ത് വീട്ടൂകാര്യോം ചെലവും ഒക്കെ നടത്തും?"

"അതിന് ഇന്ന് ഓടിപ്പോയി ഞാൻ മാഡത്തെ കെട്ടാൻ പോകുവോന്നും അല്ലല്ലോ!"

സന്ദീപ് പറഞ്ഞു.

"ഞാനവിടെ പഠിക്കാൻ വന്നത് എന്നാ വായി നോക്കാൻ ആണെന്നാണോ പട്ടീ നീ വിചാരിച്ചോണ്ട് ഇരിക്കുന്നെ? ഞാൻ ശരിക്ക് പഠിക്കൂടാ. പഠിക്കും ..ടെസ്റ്റ് എഴുതും ..കിട്ടീല്ലേ ബംഗാളിയാകും. കൂലിപ്പണി എടുക്കും. പൈസാ കൂട്ടി വെച്ച് കൂട്ടി വെച്ച് ആദ്യം ഉന്ത് വണ്ടീൽ പച്ചക്കറി കച്ചോടം ചെയ്യും. പിന്നെ പെട്ടിക്കട നടത്തും. പിന്നെ അത് മീൻകടയാകും അരിക്കടയാകും. അരിക്കട പിന്നെ ജനറൽ സ്റ്റോർ ആകും. അവസാനം സൂപ്പർ മാളാകും. എന്നിട്ട് ലാസ്റ്റ്

ലുലു മാളിന്റെ യൂസഫലിനേം നിന്നേം പിടിച്ച് ഞാൻ സെക്യൂരിറ്റിയും ആക്കും!"

ഹേമന്ത് വാ പൊളിച്ച് തലയിൽ കൈവെച്ച് സന്ദീപിനെ നോക്കി.

"എന്റെ മിസ്സിനെ കിട്ടാനല്ലേ? ഇതും ചെയ്യും ഇതിലപ്പുറോം ചെയ്യും! കാണണോ നെനക്ക്!"

"കാണണം അളിയാ കാണണം!"

അവസാനം ഹേമന്ത് പറഞ്ഞു.

"ഞാൻ പേടിപ്പിക്കുന്ന ടോപ്പിക് പറഞ്ഞ് പറഞ്ഞ് നിന്നെ ഞാൻ മച്ചുവേഡ് ആക്കി. ഇനി നീ പോയി പ്രേമിക്ക്! പ്രേമിക്കളിയാ …മുമ്പിലും പിമ്പിലും വശത്തും ഒണ്ടെടാ ഞാൻ! നീ മിസ്സിനെയല്ല! മിസ്സിന്റെ അമ്മേനെ വരെ പ്രേമിച്ചോ! ശ്ശ്യേ! വളിപ്പ്! വളിപ്പ് !! സോറി ! ഒരു താളത്തിന് പറഞ്ഞതാ…ഞാനുണ്ടെടാ നിന്റെ കൂടെ. മോഹൻലാൽ മഞ്ജുവാര്യരോട് പറഞ്ഞ പോലെ എന്നും എപ്പോഴും…!"

സന്ദീപ് അവനെ നന്ദിയോടെ നോക്കി.

"പക്ഷെ പ്രധാനപ്രശ്നം ഇതൊന്നുമല്ല!"

തട്ടത്തിൽ മറയത്തിലെ കഥാപാത്രത്തെ അനുകരിച്ച് ഹേമന്ത് പറഞ്ഞു.

"മാഡത്തിന് എന്റെ പ്രേമം അറിയത്തില്ല എന്നല്ലേ?"

സന്ദീപ് ചോദിച്ചു.

"ആമാ ആമാ!"

"അതിനാണ് നീ!"

സന്ദീപ് ഹേമന്തിനെ നോക്കി വിരൽ ചൂണ്ടി.

"നീ അറിയിക്കും! അത് ഒരു ബെസ്റ്റ് ഫ്രണ്ടിന്റെ ബേസിക് ഡ്യൂട്ടി ആണ്. നാളിന്ന് വരെയുള്ള പ്രണയങ്ങളുടെ

ചരിത്രത്തിൽ ഒരു ബെസ്റ്റ് ഫ്രണ്ട് ഇടം കണ്ടെത്തുന്നതിവിടെയാണ്. ഓക്കേ!"

സന്ദീപ് അവന്റെ കോളറിൽ പിടിച്ച് ഉലച്ച് ഉച്ചത്തിൽ ചോദിച്ചു.

"ഓക്കേ! ഓക്കേ!"

നിവൃത്തിയില്ലാത്ത സ്വരത്തിൽ ശബ്ദം താഴ്ത്തി ഹേമന്ത് പറഞ്ഞു.

പിറ്റേ ദിവസം ഹേമന്ത് ലത്തീഫയെ തനിച്ച് കണ്ട് സംസാരിക്കാൻ ശ്രമിച്ചു.

ആദ്യത്തെ പീരിയഡ് കഴിഞ്ഞ് ബാത്റൂമിലേക്ക് നടക്കുമ്പോൾ അവൾ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ്റിൽ നിന്നിറങ്ങി പുറത്തേക്ക് പോകുന്നത് അവൻ കണ്ടു.

"മിസ്സ് മിസ്സ്…"

അവൻ ഉച്ചത്തിൽ വിളിച്ച് അവളുടെ പിന്നാലെ ചെന്നു.

അവൾ തിരിഞ്ഞു നിന്നു.

"ഒരു എമർജൻസി കാര്യംപറയാൻ…"

"അതിലും വലിയ ഒരു എമെർജെൻസിക്ക് പോകുവാ ഞാൻ!"

ലത്തീഫ ഗൗരവത്തിൽപറഞ്ഞു.

"എന്താ എന്ന അർത്ഥത്തിൽ ഹേമന്ത് അവളെ നോക്കി.

ലത്തീഫ അപ്പോൾ ഗൗരവം വിടാതെ ഇടത് കൈയിലെ ചെറുവിരൽ ഉയർത്തി കാണിച്ചു.

"ഓ! മുള്ളാൻ പോകുവാരുന്നോ?"

അവൻ പെട്ടെന്ന് ചോദിച്ചു.

ലത്തീഫ അവനെ രൂക്ഷമായി നോക്കി.

പിന്നെ പൊട്ടിച്ചിരിച്ചു.

"പോടാ!"

പിന്നെ അവൾ തിരിഞ്ഞ് വാഷ്റൂമിന്റെ നേരെ പോയി.

ഹേമന്തും തിരക്കിട്ട് പോയി മൂത്രമൊഴിച്ച് തിരിച്ചു വന്ന് ലത്തീഫയെ കണ്ട സ്ഥലത്ത്

വന്നു നിന്നു.

അൽപ്പം കഴിഞ്ഞ് വാഷ്‌റൂമിന്റെ വാതിൽ തുറന്ന് ലത്തീഫ പുറത്ത് വന്നു.

"മുള്ളി കഴിഞ്ഞു,"

അവൾ പറഞ്ഞു.

"എന്താ?"

ഹേമന്ത് കണ്ഠശുദ്ധി വരുത്തി.

"പാട്ടുപാടാൻ പോകുവാണോ?"

അവൾ ചോദിച്ചു.

"മാഡം ഞാൻ…"

ഹേമന്ത് പറഞ്ഞു തുടങ്ങി.

"സന്ദീപ് പറഞ്ഞു വിട്ടതല്ലേ?"

അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

"ആ …"

ഹേമന്ത് അവിശ്വസനീയതയോടെ ചോദിച്ചു.

"ഹെ ..ഹെ …എങ്ങനെ മനസ്സിലായി?"

"നീ സന്ദീപിന്റെ കൂട്ടുകാരനല്ലേ? നിങ്ങള് എപ്പഴും സയാമീസ് ഇരട്ടകളെപ്പോലെയല്ലേ പോക്കും വരവും പെൺകുട്ടികളെ നോക്കലും ഒക്കെ? അതായത് ബെസ്റ്റ് ഫ്രണ്ട്! അന്നേരം സിംപിൾ ആയി ഊഹിക്കാവുന്നതല്ലേയുള്ളൂ!"

"ആ ..അത് ശരിയാ!"

"നീ പോയി അവനോട് ..അതായത് സന്ദീപിനോട് നേരിട്ട് വന്ന് കാര്യം പറയാൻ പറ!"

ലത്തീഫ പുഞ്ചിരിച്ചു.

"റിയലി?"

അവിശ്വസനീയതയോടെ ഹേമന്ത് ചോദിച്ചു.

"റിയലി…’

ലോകത്ത് താൻ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ പുഞ്ചിരി അവന് സമ്മാനിച്ച് ലത്തീഫ പറഞ്ഞു.

"ഓക്കേ ..മാഡം…"

അതിരില്ലാത്ത സന്തോഷത്തോടെ ഹേമന്ത് അവളുടെ നേർക്ക് കൈകൾ കൂപ്പി.

"ഇതിൽപ്പരം സന്തോഷം എനിക്ക് ..എന്റെ ലൈഫിൽ …വേറെ …ഇതുവരേം…."

അവന്റെ

കണ്ണുകൾ ഈറനണിയുന്നത് ലത്തീഫ കണ്ടു.

:ക്ലാസ്സിൽ പോടാ ബെസ്റ്റ് ഫ്രണ്ടേ…!"

അവന്റെ കവിളിൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു.

സന്ദീപ് ഇഷ്ടമറിയിച്ച ദിവസം ഏകദേശം രണ്ടു ദിവസങ്ങളോളം നേരിട്ടും ഫോണിലും ഒരു വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ പ്രണയിക്കുമ്പോഴുണ്ടാകാവുന്ന പരിണിത ഫലങ്ങളെക്കുറിച്ച് ലത്തീഫ അവനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

ഓരോ മുന്നറിയിപ്പ് നൽകുമ്പോഴും സന്ദീപിന്റെ പ്രണയത്തിന്റെ ദൃഢത കൂടിയതല്ലാതെ പിന്നോട്ട് പോകുന്നില്ലായെന്ന് അവൾ അദ്‌ഭുതത്തോടെ കണ്ടു. അവസാനം സമൂഹം കുറ്റപ്പെടുത്താതെയിരിക്കാൻ അവരുടെ കൺമുമ്പിൽ എപ്പോഴും നല്ല ഒരദ്ധ്യാപികയും വിദ്യാർത്ഥിയും മാത്രമായി നിലനിൽക്കും എന്നും മിടുക്കനായി പഠിച്ച് ഉന്നത വിജയം നേടും എന്നുമുള്ള ഉറപ്പിൽ സന്തോഷത്തോടെ ലത്തീഫ അവന്റെ പ്രണയം സ്വീകരിച്ചു.

ഒരിക്കൽപ്പോലും അതിരുവിട്ട പ്രവർത്തിയോ നോട്ടം പോലുമോ തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാവാതെയിരിക്കാൻ രണ്ടുപേരും ശ്രമിച്ചു. എന്നും വൈകുന്നേരം അരമണിക്കൂർ ഫോൺ ചെയ്യുമ്പോൾ പോലും പ്രണയമോ കമിതാക്കൾക്കിടയിൽ കടന്നുവരാവുന്ന ചാപല്യം നിറഞ്ഞ

സംസാരമോ സംഭവിക്കാതിരിക്കാൻ സന്ദീപ് ശ്രദ്ധിച്ചു.

അവന്റെ സമർപ്പണവും ദൃഢനിശ്ചയവും ലത്തീഫയെ വിസ്മയപ്പെടുത്തുന്നതായിരുന്നു.

എൻ എസ് എസ്സിന്റെ ഒരു പ്രോഗ്രാമിൽ ഒരു ഗ്രൂപ്പ് ഫോട്ടോ സെഷനിൽ വെച്ച് ഹേമന്ത് ലത്തീഫയോട് രഹസ്യമായി പറഞ്ഞു.

"മിസ്സെ..ഫോട്ടോയ്ക്ക് മിസ്സിന് സന്ദീപിനെ അടുത്ത് നിർത്തത്തില്ലെ?"

ലത്തീഫ പുഞ്ചിരിയോടെ അവനെ നോക്കി.

"സന്ദീപ് വരുമോ?"

"ഏഹ്?"

ഹേമന്ത് അദ്‌ഭുതത്തോടെ അവളെ നോക്കി.

"അപ്പം മിസിന് കുഴപ്പമൊന്നുമില്ലേ?"

അവൾ ഹേമന്തിന്റെ കണ്ണുകളിലേക്ക് നോക്കി.

"കുഴപ്പമോ?"

തരളിതമായ ശബ്ദത്തിൽ അവൾ ചോദിച്ചു.

"എനിക്കോ? എന്റെ മോനല്ലേ അവൻ?"

"എന്റെ ഈശ്വരാ!"

ഹേമന്ത് തലയിൽ കൈ വെച്ചു. പിന്നെ കൂട്ടുകാരോട് വർത്തമാനം പറഞ്ഞുകൊണ്ട് നിൽക്കുകയായിരുന്ന ഹേമന്തിന്റെ അടുത്തെത്തി.

"എടാ,"

സന്ദീപിനെ മാറ്റി നിർത്തി അവൻ പറഞ്ഞു.

"ഫോട്ടോയാ ഇനി. നീ മിസ്സിന്റെ അടുത്ത് നിക്കണം കേട്ടോ,"

സന്ദീപിന്റെ മുഖത്തു സൂര്യനുദിച്ചു.

"എടാ മിസ്സ് …മിസ്സിന് പ്രോബ്ലം…?"

"പോടാ..മിസ്സാടാ എന്നോട് പറഞ്ഞെ!"

സന്ദീപ് ഉത്സാഹത്തോടെ ലത്തീഫയുടെ നേരെ നീങ്ങി.

"അടുത്ത് നിന്നാൽ മാത്രം

മതി,"

ഹേമന്ത് താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.

"നിക്കുമ്പം കാമുകന്റെ ആ ഓഞ്ഞ മോന്തേം കാണിച്ച് നിന്നേക്കരുത്! ദ ബെസ്റ്റ് സ്റ്റുഡന്റ്റ് ഓഫ് ദ ഇയർ പോലെ നിന്നോണം!"

ആ ഫോട്ടോ ലത്തീഫ തന്റെ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തു.

അതിന്റെ പിറ്റേ ദിവസം സന്ദീപ് പരിഭ്രമത്തോടെ ഇംഗ്ലീഷ് ഡിപ്പാർട്മെൻറ്റിലേക്ക് ചെന്നു.

"മിസ്സ്!"

തിരക്കിട്ട് എന്തോ എഴുതുകയായിരുന്നു ലത്തീഫ അവനെ നോക്കി. അവന്റെ മുഖത്തെ ഭാവം കണ്ട് ലത്തീഫ തിടുക്കത്തിൽ എഴുന്നേറ്റ് വെളിയിലേക്ക് , അവന്റെ അടുത്തേക്ക് ചെന്നു.

"എന്താ സന്ദീപ്?"

"മിസ്സ്,"

ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തി അവൻ മൊബൈൽ തുറന്ന് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ എടുത്ത് അവളെ കാണിച്ചു.

ഒരു നിമിഷം ലത്തീഫ ഒന്ന് അന്ധാളിച്ചു.

ഫ്രണ്ട് റിക്വസ്റ്റ്സ്

ഇന്ദ്രാണി പുരോഹിത് സെൻറ്റ് യൂ എ ഫ്രണ്ട് റിക്വസ്റ്റ്സ്….

പിന്നെ അവൻ അവളുടെ പ്രൊഫൈൽ പേജ് എടുത്തു.

"മിസ്സ് ഇതുതന്നെയല്ലേ ആൾ?"

പ്രൊഫൈൽ ചിത്രത്തിലേക്ക് നോക്കി സന്ദീപ് ചോദിച്ചു.

"അതെ മോനു ..ഇത് തന്നെ …ഇത് തന്നെ ആൾ ..പക്ഷെ…?"

"മിസ്സ് …ഇയാൾ എന്നിലേക്ക് എത്തിയ റൂട്ട് ക്ലിയർ ആണ്…ഇയാൾ

മിസ്സിന്റെ പ്രൊഫൈൽ ഒക്കെ ചെക്കുചെയ്യുന്നുണ്ടായിരുന്നു…ഇന്നലെ മിസ് നമ്മുടെ ഗ്രൂപ്പ് ഫോട്ടോ അപ്‌ലോഡ് ചെയ്തില്ലേ ..അങ്ങനെ എന്നെ കണ്ടതായിരിക്കും…പക്ഷെ എന്തിനാ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്?"

ലത്തീഫ ഒരു നിമിഷം ആലോചിച്ചു.

"രവിയുടെ ഫ്രണ്ട് ലിസ്റ്റിൽ ഇന്ദ്രാണിയുണ്ടായിരുന്നു…"

ആലോചനയ്ക്ക് ശേഷം ലത്തീഫ പറഞ്ഞു.

"… അവര് ഫാമിലി ഫ്രണ്ടും റിലേറ്റിവും ഒക്കെയല്ലേ?അങ്ങനെ അവർ എന്നെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവണം…എന്ന് വെച്ചാൽ എനിക്കും രവിയ്ക്കും ഇടയിലുണ്ടായിരുന്ന അഫയർ അടക്കം!"

"അപ്പോൾ …?"

സന്ദീപ് ചോദിച്ചു.

"രവി അവരെ ഇഷ്ടപ്പെടാതിരുന്നത് ഞാൻ കാരണമാണ് ..രവിയ്ക്ക് എന്നോടുള്ള പ്രേമം കാരണമാണ് എന്നവർക്ക് മനസ്സിലായി കാണും…"

ലത്തീഫ തുടർന്നു.

"അപ്പോൾ എന്നോടും ശത്രുതയുണ്ടാവണമല്ലോ..എന്നെ അവർ ചേസ് ചെയ്യാൻ ശ്രമിക്കില്ലേ? അങ്ങനെവരുമ്പോൾ രവിയെപ്പോലെയുള്ള, രവിയെപ്പോലെ തന്നെയുള്ള നിന്നെ എന്റെ കൂടെ കാണുമ്പോഴോ?"

സന്ദീപ് വിസ്മയത്തോടെ ലത്തീഫയെ നോക്കി.

"പക്ഷെ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് എന്തിനാണ്?"

ലത്തീഫയും ആലോചിച്ചു.

"ഏതായാലും

മോനു അത് അക്സെപ്റ്റ് ചെയ്യ്!"

ആലോചനയ്ക്ക് ശേഷം ലത്തീഫ പറഞ്ഞു.

"വേണോ? അത് പ്രശ്നമാവില്ലേ?"

"വേണം!"

ലത്തീഫ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

"എന്നാലേ ഇന്ദ്രാണിയുടെ ഉദ്ദേശ്യമെന്താണ് എന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ മോനു…"

"ഓക്കേ …"

അവൻ പറഞ്ഞു.

പിന്നെ വിരൽ അക്സെപ്റ്റ് ഫീൽഡിൽ അമർത്തി.

******************************

വൈകുന്നേരം, പൂർത്തിയാക്കാനുള്ള പ്രൊജക്റ്റിന്റെ മുമ്പിലിരിക്കവേ മൊബൈലിൽ നോട്ടിഫിക്കേഷൻ ടോൺ കേട്ട് സന്ദീപ് ഫോണെടുത്തു.

മെസ്സഞ്ചറിലാണ്.

അവൻ മെസ്സഞ്ചർ തുറന്നു.

"ഇന്ദ്രാണി പുരോഹിത്!"

മെസ്സേജ് അയച്ചയാളുടെ പ്രൊഫൈൽ ചിത്രം കണ്ടിട്ട് സന്ദീപ് സ്വയം പറഞ്ഞു.

"ഹായ്.."

റെസ്പോണ്ട് ചെയ്യണോ?

അവൻ പെട്ടെന്ന് ലത്തീഫയ്ക്ക് ഡയൽ ചെയ്തു.

"ഹായ് മിസ്…"

"ഹായ് മോനൂ…"

"മിസ്സെ, ഇന്ദ്രാണിയുടെ ഹായ് വന്നിട്ടുണ്ട്….എന്ത് ചെയ്യണം?"

"തിരിച്ച് ഹായ് പറ…എന്താണ് സംസാരിക്കുന്നത് എന്ന് നോക്കാമല്ലോ,"

"ആർ യൂ ഷ്വർ?"

"ഷ്വർ മോനൂ …എങ്കിലേ നമുക്ക് മനസ്സിലാവൂ …അവളുടെ ഉദ്ദേശം…"

ലത്തീഫ പറഞ്ഞത് തന്നെയാണ് ശരി.

സന്ദീപ് തീർച്ചപ്പെടുത്തി.

അവന്റെ വിരലുകൾ കീപാഡിലാമർന്നു.

"ഹായ് …"

അവൻ ടൈപ്പ്

ചെയ്തു.

"ഹൌ ആർ യൂ…?"

"ഫൈൻ ..താങ്ക് യൂ ..യൂ?"

"ഫൈൻ…"

"ഹ്മ്മ് …"

"ഈസ് തലശ്ശേരി എ ബിഗ് ടൌൺ?"

"നോട്ട് ബിഗ് ..യൂ ക്യാൻ ചെക്ക് ഇൻ ഗൂഗിൾ.."

"ഓക്കേ ..ഈസ് ലത്തീഫ വർക്കിങ് ദേർ?"

എന്താണ് ഉത്തരമായി പറയേണ്ടത്? മിസ്സിവിടെ ജോലി ചെയ്യുന്നുണ്ടോ എന്നാണ് ചോദ്യം. അത് വരെയുള്ള ചാറ്റ് സന്ദീപ് സ്‌ക്രീൻ ഷോട്ട് എടുത്ത് ലത്തീഫയ്ക്ക് അയച്ചു.

"ഞാൻ എന്താണ് പറയേണ്ടത്?"

അവൻ ലത്തീഫയ്ക്ക് മെസേജ് ചെയ്തു.

"നമ്മുടെ റിലേഷൻഷിപ്പ് ഒഴിച്ച് ബാക്കിയെല്ലാം ഉള്ളത് പോലെ മോൻ പറഞ്ഞോ,"

ലത്തീഫയുടെ മറുപടി വന്നു.

"യെസ് ..ഷീയീസ് ടീച്ചിങ് ഹിയർ…"

സന്ദീപ് ഇന്ദ്രാണിയ്ക്ക് മെസേജ് ചെയ്തു.

"ഡിഡ് ഷി ടെൽ യൂ എനിതിങ് എബൗട്ട് രവി ..രവിരാജ് തിവാരി?"

ഇന്ദിരയിൽ നിന്നെത്തിയ ആ സന്ദേശം സന്ദീപിനെ കുഴക്കി.

കൂടുതൽ ആലോചിക്കാതെ അവൻ ആ മെസ്സേജിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് ലത്തീഫയ്ക്ക് അയച്ചു.

"പറഞ്ഞിട്ടുണ്ട് എന്ന് പറയൂ,"

ലത്തീഫയുടെ മറുപടി വന്നു.

"ഉണ്ട്, പറഞ്ഞിട്ടുണ്ട്…"

സന്ദീപ് ഇന്ദ്രാണിക്ക്‌ മെസേജ് ചെയ്തു.

സന്ദീപ് അവളുടെ മറുപടിയ്ക്ക് കാത്തു.

നോക്കിയിരുന്നതല്ലാതെ ഇന്ദ്രാണിയിൽ നിന്ന് പ്രതികരണമെന്നുണ്ടായില്ല.

അൽപ്പം

കഴിഞ്ഞ് സന്ദീപ് ഹേമന്തിനെ വിളിച്ചു.

ഉണ്ടായ സംഭവം പറഞ്ഞു.

ഹേമന്ത് ഉടൻ തന്നെ സന്ദീപിന്റെ വീട്ടിലേക്ക് ബൈക്കിൽ വന്നു.

ഏകദേശം നാല് കിലോമീറ്റർ ദൂരമുണ്ട് അവരുടെ വീടുകൾ തമ്മിലുള്ള അകലം.

ഇരുവരും ലത്തീഫയുടെ വീട്ടിലേക്ക് തിരിച്ചു. സന്ദീപിന്റെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്.

പോകുന്നതിന് മുമ്പ് അവർ ലത്തീഫയെ വിളിച്ച് അറിയിച്ചിരുന്നു.

അവർ ലത്തീഫയുടെ വീടിനടുത്തെത്തി.

ദൂരെ നിന്ന് തന്നെ ഗേറ്റിലൂടെ ഒരു കറുത്ത ജീപ്പ് പുറത്തേക്കിറങ്ങിപ്പോകുന്നത് അവർ കണ്ടിരുന്നു.

ഹേമന്ത് വേഗത്തിൽ ബൈക്കോടിച്ച് അകത്തേക്ക് കയറി.

സിറ്റൗട്ടിൽ തന്നെ ലത്തീഫ നിൽക്കുന്നത് അവർ കണ്ടു.

അവരെക്കണ്ട് അവൾ പുഞ്ചിരിച്ചു.

"മാഡം, ആരാ ഇപ്പം ഇവ്ട്ന്ന് പോയത്?"

ബൈക്കിൽ നിന്ന് ചാടിയിറങ്ങി സന്ദീപ് ചോദിച്ചു.

അപ്പോഴേക്കും കോമ്പൗണ്ടിന്റെ ഒതുക്കിൽ ബൈക്ക് പാർക്ക് ചെയ്തതിന് ശേഷം ഹേമന്തും അങ്ങോട്ടേക്ക് വന്നു.

"ആരാ മാഡം , അത്?"

ഹേമന്തും ചോദിച്ചു.

"അത്…"

പുഞ്ചിരി നിലനിർത്തി ലത്തീഫ പറഞ്ഞു.

"ആരാണ് എന്നറിയില്ല …"

ലത്തീഫ പറഞ്ഞു.

"വണ്ടിയുടെ ശബ്ദം

ഞാൻ കേട്ട് പുറത്തിറങ്ങി വന്നപ്പോഴേക്കും …അത് കോമ്പൗണ്ടീന്ന് വിട്ടുപോയി,"

"ങ്‌ഹേ!"

ഹേമന്തും സന്ദീപും പരസ്പ്പരം നോക്കി.

"മിക്കവാറും ഇന്ദ്രാണി പുരോഹിത് ആയിരിക്കണം!"

ലത്തീഫ പറഞ്ഞു.

അവർക്ക് എന്ത് പറയണമെന്ന് ഒരു രൂപവും കിട്ടിയില്ല.

എന്ത് ചെയ്യണമെന്നും.

അവർക്ക് അത്രമേൽ അവിശ്വസനീയമായിരുന്നു ആ വിവരം.

"അവരിപ്പോൾ ഇവിടെ? ഈശ്വരാ?"

സമീപംകിടന്ന കസേരയിൽ ഇരുന്ന് ഹേമന്ത് പറഞ്ഞു.

"എന്തിനാ വന്നേ അവരിവിടെ?"

തീർത്തും അക്ഷമനായി സന്ദീപ് ചോദിച്ചു.

"അത്…"

ലത്തീഫ അവർക്കെതിരെ ഇരുന്നു.

"സംഗതി അൽപ്പം പാനിക്കിങ് ആണ്…"

ലത്തീഫ് അവരുടെ മുഖത്തേക്ക് നോക്കി.

"ആ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ഞാൻ ഇങ്ങനെ ഒരു കാര്യം ..നിങ്ങളെ അപകടത്തിലാക്കുന്ന രീതിയിലേക്ക് …അങ്ങനെ ഞാൻ വിചാരിച്ചിരുന്നില്ല ഹേമന്ത്..ഇതിപ്പോൾ …"

"മാഡം …"

ഹേമന്ത് ലത്തീഫയുടെ നേരെ അൽപ്പം കൂടി അടുത്തിരുന്നു.

"ഞങ്ങളുടെ അപകടത്തെ പറ്റി ഓർത്ത് മാഡം വിഷമിക്കണ്ട…ഞങ്ങളിവിടെ യുള്ളപ്പോൾ മാഡത്തിനും എന്തെങ്കിലും അപകടം ഉനാവുമെന്നും വിചാരിക്കണ്ട…അവർ ഇവിടെ എന്തിനാ വന്നേ? അത് ക്ലിയർ ആയി പറ!"

"ഇന്ദ്രാണി ജസ്റ്റ്

പത്ത് മിനിറ്റായതെ ഉള്ളൂ വന്നിട്ട് ഇവിടെ…"

ലത്തീഫ പറഞ്ഞു.

"എന്റെ എഫ് ബി പ്രൊഫൈലിൽ സന്ദീപിന്റെ ഫോട്ടോ കണ്ടിട്ട് വന്നതാണ്…കണ്ട നിമിഷം തന്നെ ഉദയ്‌പ്പൂരിൽ നിന്ന് അവൾ ഇങ്ങോട്ട് പറന്നു…"

ഹേമന്തും സന്ദീപും അവളെ ഉറ്റുനോക്കി.

"നിങ്ങള് പാനിക്കാവരുത് …"

ലത്തീഫ ശാന്തയായി പറഞ്ഞു.

"മാഡം കാര്യം പറയൂ,"

"എനിക്ക് തോന്നുന്നത്,"

ഇരുവരെയും മാറി മാറി നോക്കി ലത്തീഫ തുടർന്നു.

"ഒരു രവി പോയപ്പോൾ മറ്റൊരു രവിയുടെ കൂടെ ജീവിക്കാം എന്ന് നീ കരുതണ്ട …രവിയുടെയും സന്ദീപിന്റെയും ജനനം ഒരേ നക്ഷത്രമാണ് …ഒരേ രാശിയിലാണ് …അവരുടെ ജനന സമയത്തെ പ്രത്യേകതകൾ ഒക്കെ സിമിലർ ആണ് …അതുകൊണ്ട് എന്നൊക്കെ അവൾ മുറ്റത്ത് നിന്ന് വിളിച്ചു പറയുന്നത് പോലെയൊക്കെ എനിക്ക് തോന്നി ! ഉറക്കെ!"

അവർ പരിഭ്രമത്തോടെ ലത്തീഫയെ നോക്കി.

"ഈ രവിയെ എങ്കിലും നിനക്ക് വിട്ടുതരില്ല …ഈ രവിയെ നിനക്ക് കിട്ടുകയെങ്കിലും അവനോട് ആദ്യം സെക്സ് ചെയ്യുന്ന ആദ്യത്തെ പെണ്ണ് ഞാനായിരിക്കുമ് എന്നൊക്കെ അവൾ വിളിച്ചു പറഞ്ഞു ഈ മുറ്റത്ത് നിന്ന് ..ഞാൻ അകത്ത് നിന്ന് വരുന്നതിന് മുമ്പ്…"

"ഇന്ദ്രാണി സന്ദീപുമായി സെക്സ്

ചെയ്തിരിക്കും …എന്നാണോ പറഞ്ഞെ?"

ഹേമന്ത് ചോദിച്ചു.

അവർ ആകാംക്ഷയോടെ ലത്തീഫായുടെ ഉത്തരത്തിന് കാത്തു.

"അതേ…"

Leave a Comment

Your email address will not be published. Required fields are marked *