അങ്ങനെ എല്ലാം വളരെ സുഗമമായി തന്നെ പോയി കൊണ്ടിരുന്നു.
ഇന്ത്യയിലുള്ള ചില കാടുകളില്‍ ഔഷധ ഗുണവിശേഷങ്ങളുള്ള അരുവികള്‍ കുറെ ഉണ്ട്, അതിനെ കുറിച്ച് ഗവണ്മെന്റിനും ഗവേഷകർക്കുമൊക്കെ അറിയുകയും ചെയ്യാം. പക്ഷേ അവര്‍ക്ക് പോലും അറിയാത്ത ഒരുപാട് അപൂര്‍വമായ അരുവികള്‍ ചില സ്ഥലങ്ങളിലുള്ള ഉള്‍ കാടുകളില്‍ ഉണ്ട്. അതിനെ കുറിച്ചുള്ള ഒരുത്തരി വിവരം പോലും പുറംലോകത്തുള്ള ആര്‍ക്കും തന്നെ അറിയുകയുമില്ല. മൂപ്പൻമാരും, പിന്നെ ചില സ്പെഷ്യൽ ആദിവാസികളും ഒഴികെ, ഭൂരിപക്ഷ ആദിവാസികൾക്കും ആ സ്ഥലങ്ങളെ കുറിച്ചും അരുവികളേ കുറിച്ചും അറിയില്ല എന്നതാണ് സത്യം. പക്ഷേ ഇന്ത്യയിലുള്ള എല്ലാ കാടുകളുടേയും രഹസ്യങ്ങള്‍ എല്ലാം, അലഞ്ചി മൂപ്പനും, പിന്നെ മറ്റനേകം കാടുകളിലുള്ള മൂപ്പൻമാരും ചേര്‍ന്ന് എന്നെ നേരിട്ട് കൂട്ടിക്കൊണ്ടു പോയി കാണിച്ച് തരികയും, ആര്‍ക്കൊക്കെ അറിയാവുന്ന വിശേഷ കാര്യങ്ങൾ ഒക്കെയും വിശദമായി തന്നെ എല്ലാം എനിക്ക് പഠിപ്പിച്ച് തരികയുമൊക്കെ ചെയ്തിട്ടുണ്ടായിരുന്നു.
ആ വിശേഷ സ്ഥലങ്ങളില്‍ ഒക്കെ ഏറ്റവും പുരാതനമായ ഒരു പ്രത്യെകതരം ഗോത്രങ്ങളിൽ പെട്ട ആദിവാസികളാണ് കാവൽക്കാരായി നിശ്ചയിക്കപ്പെട്ടിരുന്നത്. അവർ ഓരോരുത്തരുടെ കൂടേയും ഏതെങ്കിലും ഇനത്തില്‍ പെട്ട ഓരോ വന്യ മൃഗവും ഉണ്ടാവും. കാടിന്റെ രഹസ്യ പ്രദേശങ്ങളുടെ പരിപാലകർ എന്നാണ് അവർ അറിയപ്പെടുന്നത്. പുറം ലോകത്തുള്ള ആരെയും ആ പ്രദേശങ്ങളിൽ പോകാൻ ഇവർ അനുവദിക്കില്ല. ഭയപ്പെടുത്തി ഓടിക്കുകയാണ് അവർ ചെയ്യാറുള്ളത്.
പക്ഷേ കാടിന്റെ പുത്രനായി എന്നെ സെർനു അംഗീകരിച്ച നിമിഷം തൊട്ട് കാടിനകത്ത് എനിക്കൊരു വിലക്കും ഇല്ലായിരുന്നു. സാധാരണ ആദിവാസികൾക്ക് പോലും പോകാൻ വിലക്കുള്ള സ്ഥലങ്ങളില്‍ വരെ എനിക്ക് പോകാൻ കഴിയും. എനിക്ക് 8 വയസ്സുള്ളപ്പോ അലഞ്ചി മൂപ്പൻ എന്റെ പുറങ്കൈയിൽ സെർനു വിന്റെ ഒരു ടാറ്റു പച്ചക്കുത്തി തന്നായിരുന്നു. ഔഷധ ഇനത്തില്‍ പെട്ട ഒരു മരത്തിൽ നിന്നും അടർത്തിയെടുത്ത വലിയൊരു മുള്ളും, പിന്നെ ആ മരത്തിൽ നിന്നു തന്നെ കിട്ടുന്ന നെല്ലിക്ക പോലത്തെ പഴങ്ങളുടെ വിത്തുകൾ അരച്ചു പിഴിഞ്ഞെടുത്ത കടും നീല മഷിയും ഉപയോഗിച്ചാണ് മൂപ്പൻ എനിക്ക് പച്ച കുത്തി തന്നത്. എന്റെ പുറങ്കൈയിൽ ഉള്ള സെർനു ആനയുടെ ടാറ്റു കണ്ടാൽ ഞാൻ ആരാണെന്ന് കാടിന്റെ കാവല്‍ക്കാർ പോലും തിരിച്ചറിഞ്ഞ് എന്നെ തടയാറില്ല.
എന്റെ ശേഖരണത്തിനിടയ്ക്ക് ആ രഹസ്യ സ്ഥലങ്ങളിലും ഞാൻ ഒറ്റക്ക് പോയി. അവിടെയുള്ള ആ അരുവികളിൽ നിന്നൊക്കെ ഔഷധ ഗുണങ്ങളുള്ള വെള്ളം വേണ്ടത്ര ഞാൻ ശേഖരിച്ചു. വെള്ളം കൂടാതെ വേറെയും ഒരുപാട് അപൂര്‍ ധാതുപദാര്‍ത്ഥങ്ങളും ഔഷധ ചെടികളും തുടങ്ങി ഒരുപാട് ശേഖരണങ്ങളും നടത്തി.
എന്റെ ചില സ്പെഷ്യൽ നാട്ട് മരുന്നുകള്‍ തയാറാക്കി എടുക്കാൻ ഈ അപൂര്‍വ്വ വെള്ളവും മറ്റ് ചില ധാതുക്കളുടേ പങ്കും വളരെ നിര്‍ണായകമാണ്. ഈ മരുന്നുകള്‍ ഉപയോഗിച്ചാല്‍ : ചില ടൈപ്പ് ക്യാൻസർ കാരണം തുടർച്ചയായി നില്‍ക്കുന്ന കടുത്ത വേദനകളും, പിന്നെ വിട്ടുമാറാത്ത ചില മാരകമായ അസുഖങ്ങള്‍ കാരണം നിത്യമായി നിലനില്‍ക്കുന്ന തീവ്രമായ വേദനകളൊക്കെ രണ്ട് ദിവസത്തേക്ക് പൂര്‍ണമായി ഒഴിഞ്ഞു മാറി നില്‍ക്കും. അതുകൊണ്ട് എന്റെ ആ മരുന്നുകള്‍ക്ക് വില കൂടുതൽ ആണെങ്കിലും ഡിമാന്റും കൂടുതലാണ്. മിസ്സിനോടൂം ടീച്ചറോടും പറഞ്ഞത് പോലെ ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലേക്ക് പോലും എന്റെ സ്വന്തം മരുന്ന് കമ്പനികൾ ഈ മരുന്ന് വകകളെ എക്സ്പോർട്ട് ചെയ്യുന്നുമുണ്ട്.
അങ്ങനെ ഇതുപോലത്തെ ഒരുപാട് ഔഷധ ഗുണങ്ങൾ നിറഞ്ഞ പല വസ്തുക്കളും ഞാൻ പല കാടുകളില്‍ നിന്നൊക്കെ ശേഖരിച്ചു. ഒടുവില്‍ ഞാൻ വിചാരിച്ചതിനേക്കാളും എത്രയോ വേഗത്തിലാണ് ഞാൻ എന്റെ അവസാനത്തെ സ്റ്റോപ്പായ മധ്യപ്രദേശിൽ, മാർച്ച് 7ന്, എത്തിയത്. അത് എന്നെ ശെരിക്കും ആശ്ചര്യപ്പെടുത്തുകയാണ് ചെയ്തത്.
ആദ്യം ഞാൻ മധ്യപ്രദേശിലുള്ള എന്റെ ലാബും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ചില പരീക്ഷണങ്ങളും മറ്റും അവിടെ ഞാൻ നടത്തി. മണിക്കൂറുകൾ അവിടെയൊക്കെ തന്നെ ബിസിയായി പോയി.
രാത്രിക്ക് മുമ്പ് ഞാൻ ചില ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥരേയും ചില ഉന്നത പോലീസ് മേധാവികളേയും ചെന്ന് കണ്ടായിരുന്നു. അതിൽ ചിലരൊക്കെ എന്റെ സൈലന്റ് പാർട്നർസ് കൂടിയാണ്. അത് കഴിഞ്ഞ് എന്റെ ബിസിനസ്സിന്റെ ലീഗൽ കാര്യങ്ങൾ നോക്കുന്ന എന്റെ ഒരു സുഹൃത്ത് കൂടിയായ ഒരു ലോയറേയും മീറ്റ് ചെയ്ത് ഒരുപാട് കാര്യങ്ങൾ ഡിസ്കസ് ചെയ്യുകയും, ചില ഏര്‍പ്പാടുകളൊക്കെ ചെയ്തതിന് ശേഷവുമാണ് എന്റെ ലാബിലേക്ക് ഞാൻ തിരികെ പോയത്. രാത്രി ഞാൻ അവിടേ തന്നെ കൂടി.
അടുത്ത ദിവസം, 8 ാം തിയതി വെളുപ്പിന്, ഞാൻ കാട്ടിലേക്ക് തിരിച്ചു. ഏറ്റവും വലിയ കാടാണ് അത്. ഒരുപാട് രഹസ്യ പ്രദര്‍ശങ്ങൾ ആ കാട്ടില്‍ ഉണ്ടായിരുന്നു. അത്കൊണ്ട് നാല് ദിവസം ഞാൻ കാട്ടിനകത്ത് എനിക്ക് കഴിയേണ്ടി വന്നു. ഒടുവില്‍ എന്റെ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് കാട് വിട്ടിറങ്ങിയപ്പോ പാതിരാത്രി ആയിരുന്നു.
തുടർച്ചയായുള്ള യാത്രയും, കഠിനമായ അധ്വാനവും കാട്ടിലൂടേയുള്ള അലച്ചിലും തിരച്ചിലും കാരണമുണ്ടായ ക്ഷീണവും, ഉറക്കക്കുറവും കാരണം ഞാൻ ശെരിക്കും ഒരു ശവത്തെ പോലെയായി പോയെന്ന് തോന്നിപ്പോയി.
ഇനി നല്ലോണം റെസ്റ്റ് എടുത്തിട്ട് നാളെ ഉച്ചക്ക് വീട്ടിലേക്കുള്ള മടക്ക യാത്ര തുടങ്ങാം, അതാണ് നല്ലത്. മനസ്സിൽ ഞാൻ തീരുമാനിച്ചു.
**************
എന്തുകൊണ്ടെന്നറിയില്ല, എന്റെ മനസ്സ് എന്റെ തലച്ചോറിന്റെ കണ്ട്രോള്‍ ഏറ്റെടുത്ത് എന്നെ നയിച്ചത് പോലെയാണ് ഞാൻ വണ്ടി ഓടിച്ച് കുറച്ച് ഒതുങ്ങിയ ഭാഗത്തുള്ള ആ 6 നിലകളുള്ള പഴയ മോഡൽ ലോഡ്ജിന്റെ പാർക്കിംഗിൽ കൊണ്ട് നിര്‍ത്തിയത്.
ആ ലോഡ്ജിന് സെക്യൂരിറ്റിയായി ആരും തന്നെ ഇല്ലായിരുന്നു. സിസിടിവി ക്യാമറ സംവിധാനങ്ങളും ഇല്ലായിരുന്നു. എന്റെ ശേഖരണം കഴിഞ്ഞ് വരുമ്പോ ഒരിക്കലും ഞാൻ ഇങ്ങനത്തെ ലോഡ്ജ് ഞാൻ സെലക്റ്റ് ചെയ്ത് റിസ്ക് എടുക്കാറില്ല. അത്രമാത്രം വിലപിടിപ്പുള്ള സാധനങ്ങളാണ് എന്റെ വണ്ടിക്കകത്തും, വണ്ടിക്ക് മുകളിലുള്ള കംപാർട്മെന്റിലും ഉള്ളത്. പലർക്കും ഇതൊക്കെ കണ്ടാല്‍ എന്താണെന്ന് പോലും മനസ്സിലാവില്ല, കൂടാതെ അതിന്റെയൊക്കെ വില പോലും അറിയില്ല… പക്ഷേ എന്നാലും അത്രമാത്രം കഷ്ടപ്പെട് ശേഖരിച്ച സാധനങ്ങൾ ആയതുകൊണ്ടും, കോടികൾ വിലമതിക്കുന്ന സാധനങ്ങൾ ആയതുകൊണ്ടും എന്റെ അസ്വസ്ഥതയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഈ ലോഡ്ജ് കണ്ടപ്പോ ഞാൻ ഒന്ന് മടിച്ചത്.
പക്ഷേ എന്തുകൊണ്ടോ വേറെ എവിടെയെങ്കിലും പോകാൻ അനുവദിക്കാതെ എന്റെ മനസ്സാണ് എന്നെ ഇങ്ങോട്ട് നയിച്ചത്. ഇങ്ങനെയുള്ള തോന്നലുകളും, ചിലപ്പോഴൊക്കെ എന്റെ മനസ്സ് എന്നെ നിയന്ത്രിച്ച് എന്നെ എവിടെയെങ്കിലും എത്തിക്കുമ്പോഴുമൊക്കെ ഞാൻ അതിനെ നിസ്സാരമായിട്ട് എടുക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് എന്റെ മനസ്സ് സ്വയം തീരുമാനിച്ചത് പോലെ നടക്കട്ടെ എന്ന് ഞാൻ വിട്ടത്.
ഞാൻ വണ്ടി ഓഫ് ചെയ്തിട്ട് ഇറങ്ങി. ലോഡ്ജിന് ചുറ്റും ലൈറ്റ് പോളുകൾ സെറ്റ് ചെയ്തിരുന്നത് കൊണ്ട് പുറത്ത് പകൽ പോലത്തെ നല്ല വെളിച്ചം ഉണ്ടായിരുന്നു. ലോഡ്ജിനുള്ളില്‍ മങ്ങിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് ഗ്ളാസ് ഡോറിലൂടേ ഞാൻ കണ്ടു.
ഞാൻ എന്റെ വണ്ടിയുടെ സകല ഡോറും ലോക്ഡ് ആണെന്ന് നന്നായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഞാൻ പോയി ലോഡ്ജിന്റെ ആ വലിയ ഗ്ലാസ്സ് ഡോർ തള്ളി തുറന്ന് അകത്തേക്ക് കേറി.
വലിയൊരു റിസപ്ഷൻ പാനൽ ചന്ദ്രക്കല പോലെ വളഞ്ഞ് അതിന്റെ രണ്ട് അറ്റവും ചെന്ന് ചുമരിനോട് ചേര്‍ന്നിരുന്നു. പാനലിന്റെ വലത് സൈഡിൽ, അകത്തും പുറത്തും പോകാനുള്ള, ചെറിയൊരു ഒപ്പണിങ് ഉണ്ടായിരുന്നു. റിസപ്ഷനിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. അപ്പോഴാണ് ആ റിസപ്ഷൻ പാനലിന് മുകളിലായി കുത്തനെ നിര്‍ത്തി വച്ചിരുന്ന ചെറിയ വെള്ള ബോർഡ് ഞാൻ കണ്ടത്.
അതിൽ “കോൾ മി” എന്നും, അതിന് താഴെയായി മാർക്കർ പെൻ ഉപയോഗിച്ച് ഒരു മൊബൈൽ നമ്പറും എഴുതി വച്ചിട്ടുണ്ടായിരുന്നു. പക്ഷേ മങ്ങിയ വെളിച്ചത്തിൽ നമ്പർ വ്യക്തമായി കാണാന്‍ കഴിയാത്തത് കൊണ്ട് ഞാൻ അവിടെ ചുമരില്‍ കണ്ട വലിയ ഒരു സ്വിച്ചിനെ ഓണാക്കി. ഉടനെ റിസപ്ഷനിൽ ഉണ്ടായിരുന്ന സകല ലൈറ്റും തെളിഞ്ഞു. ആ പ്രകാശത്തില്‍ എന്റെ കണ്ണുകൾ പെട്ടന്ന് കുറുകി പോയി.
അല്‍പ്പനേരം അങ്ങനെ നിന്ന ശേഷം ഞാൻ ആ ബോർഡിൽ ഉണ്ടായിരുന്ന നമ്പർ എന്റെ മൊബൈലില്‍ സേവ് ചെയ്തിട്ട് അതിലേക്ക് വിളിച്ചു. നാലഞ്ച് റിംഗ് കഴിഞ്ഞാണ് ഒരു പെണ്ണ് എടുത്തത്.
“ഹലോ…?” സോഫ്റ്റ് സ്വരം ആണെങ്കിലും, നല്ല ബോള്‍ഡായ, നല്ല ആകര്‍ഷണിയമായ, നല്ല ഇമ്പമുള്ള ഒരു ധ്വനി ഉണ്ടായിരുന്നു. ആ സ്വരത്തിന് ഞാൻ പെട്ടന്ന് അട്രാക്റ്റായി പോകുകയും ചെയ്തു.
“ഹലോ, ആരാ..!?” ഇപ്പുറത്ത് നിന്നും മറുപടി കിട്ടാത്തത് കൊണ്ട് മറുവശത്ത് നിന്നും കുറച്ച് ഉയർന്ന ശബ്ദത്തിൽ ഹിന്ദിയില്‍ ചോദ്യം വന്നു.
“ഹലോ മേഡം,” അവളുടെ ശബ്ദത്തിൽ മയങ്ങി നിന്നിരുന്ന ഞാൻ പെട്ടന്ന് ബോധവാനായി മാറി സംസാരിച്ചു. “ഞാൻ ഇവിടെ ലോഡ്ജ് റിസപ്ഷനിൽ നില്‍ക്കുകയാണ്. എനിക്കൊരു റൂം ബുക്ക് ചെയ്യണം.” ഹിന്ദിയില്‍ ഞാൻ പറഞ്ഞു.
“ഓക്കെ, അവിടെ വെയിറ്റ് ചെയ്യൂ. പത്ത് മിനിറ്റിൽ ഞാൻ വരാം.” ആ സ്ത്രീ ശബ്ദം എന്നോട് പറഞ്ഞിട്ട് കോൾ കട്ടാക്കി.
എന്റെ മൊബൈൽ പോക്കറ്റിലിട്ടിട്ട് ഞാൻ പോയി അവിടെ ഉണ്ടായിരുന്ന വലിയ കൂഷൻ ബെഞ്ചിന്റെ ഒരു അറ്റം ചേര്‍ന്നിരുന്നു.
ആറു മിനിറ്റിൽ തന്നെ റിസപ്ഷന്റെ സൈഡിലായി കുറച്ച് മാറി ഉണ്ടായിരുന്ന ലിഫ്റ്റിൽ നിന്നും ബെല്ല് ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി.
അതിസുന്ദരിയായ ഒരു പെണ്ണാണ് ലിഫ്റ്റിൽ നിന്നിറങ്ങിയത്. ലിഫ്റ്റിൽ നിന്നിറങ്ങിയ ഉടനെ അവളുടെ നോട്ടം എന്റെ മേല്‍ വീണു. അവള്‍ പുഞ്ചിരിച്ചു. എന്നെത്തന്നെ നോക്കി പഠിച്ചു കൊണ്ട് നടന്നു വന്ന് അവള്‍ റിസപ്ഷനിൽ കേറി. ഞാനും എഴുനേറ്റ് റിസപ്ഷനു മുന്നില്‍ പോയി നിന്നു.
അവള്‍ക്ക് വെറും 22 വയസ്സ് എന്നെ ആരും പറയുകയുള്ളു. പക്ഷേ കണ്ണിലൂടെ വളരെ ഡീപ്പായി നോക്കി മനസ്സിലാക്കാൻ സ്വയം പഠിച്ചിരുന്നത് ഞാൻ അവളുടെ യഥാർത്ഥ വയസ് ഊഹിച്ചു. 28 അല്ലെങ്കിൽ 29. അപ്പൊ എന്റെ അതേ പ്രായമാണ് അവള്‍ക്ക്.
അവളുടെ കൈകളിൽ പല ഭാഗത്തായി പല ഷേപ്പിലുള്ള മങ്ങിപോയ പഴയ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. അതുപോലെ കഴുത്തിൽ ചില ഭാഗങ്ങളിൽ ഉണ്ടായിരുന്നു. മനപ്പൂര്‍വ്വം ആരോ അവളെ പൊള്ളിച്ച് ടോർച്ചർ ചെയ്ത പാടുകളാണെന്ന് എനിക്ക് വ്യക്തമായി തന്നെ പറയാന്‍ കഴിയുമായിരുന്നു. എന്റെ മനസ്സ് പെട്ടന്ന് വിറങ്ങലിച്ചു പോയി.
ഏത് അപരാധിയാണ് ഈ ക്രൂരത കാണിച്ചത്..!! എന്തിനായിരിക്കും മനുഷ്യത്വമിലാലാതെ അവളോട് അങ്ങനെ ചെയ്തത്..!! എനിക്ക് നല്ല ദേഷ്യവും സങ്കടവും വന്നുപോയി.
എന്തൊക്കെയായാലും അവളുടെ കണ്ണുകളിൽ ഒരു അസാധാരണ കരുത്തിന്റെ തിളക്കം ഉണ്ടായിരുന്നു. പക്ഷേ ആത്മവിശ്വാസം നിറഞ്ഞ കണ്ണുകൾ ആണെങ്കിലും കൂടി ജീവിതം മടുത്തത് പോലത്തെ ഒരു നെഗറ്റീവ് എനർജിയാണ് അവളിൽ നിന്നും വരുന്നതായി എനിക്ക് ഫീൽ ചെയ്തു കൊണ്ടിരുന്നത്. ചിലപ്പോ ഒരു വൈദ്യന്‍ ആയത് കൊണ്ടാവും ഇങ്ങനെയുള്ള കാര്യങ്ങൾ എനിക്ക് പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. അപ്പൊ അവളുടെ സൂക്ഷ്മതയുള്ള നോട്ടം എന്റെ കണ്ണുകളിലൂടെ തുളച്ച് എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി ചെന്നത് പോലെ തോന്നി.
അവള്‍ വന്നത് തൊട്ടേ ഒരു സത്യസന്ധമായ പുഞ്ചിരി അവളുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും അവളുടെ മനസ്സിൽ വെറും വിഷമങ്ങളും ഭാരങ്ങളും മാത്രം നിറഞ്ഞു നില്‍ക്കുന്നത് അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞായിരുന്നു. കൂടാതെ വര്‍ഷങ്ങളായി ശെരിക്കുള്ള റെസ്റ്റ് കിട്ടാത്തത് പോലത്തെ ക്ഷീണവും അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു.
എന്നെ ഏറ്റവും കൂടുതലായി ആകര്‍ഷിച്ചത് എന്തെന്ന് വച്ചാല്‍, അവളെ പൂര്‍ണമായി വിശ്വസിക്കാൻ കഴിയുമെന്ന് എന്റെ മനസ്സിൽ പെട്ടന്ന് നിറഞ്ഞു തുളുമ്പി നിന്ന ചിന്തയാണ്…, അത്ര പെട്ടന്ന് എനിക്ക് ആരോടും തോന്നാത്ത ഒരു വികാരമായിരുന്നു അത്.
അവളെ വിശ്വസിച്ച് എത്ര വലിയ ഉത്തരവാദിത്തങ്ങളും ഏല്പിക്കാൻ കഴിയുമെന്നും എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. അവളെ എന്റെ ഏതെങ്കിലും പ്രധാനപ്പെട്ട ബിസിനസ്സിന്റെ ഹെഡ് സ്റ്റാഫായി നിയമിക്കാന്‍ അര്‍ഹയായവളാണ് എന്നും എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
സാധാരണയായി എന്റെ മനസ്സിൽ ചിലരോട് ഇങ്ങനത്തെ തോന്നലുകള്‍ ഉണ്ടായപ്പോൾ മാത്രമാണ് അവരെ ഞാൻ സെലക്റ്റ് ചെയ്ത് എന്റെ പല ബിസിനെസ്സുകളുടേയും നടത്തിപ്പുകിരായി ഞാൻ നിയമിച്ചിരുന്നത്.
ഇപ്പൊ ദാ, ഈ സുന്ദരി പെണ്ണിനെ കണ്ടപ്പോഴും അതേ സൂചനകൾ എന്റെ മനസ്സ് തന്നു കൊണ്ടിരിക്കുന്നു. ഈ നല്ല സൂചനയേ ഞാൻ സീരിയസ്സായി തന്നെ എടുക്കാൻ തീരുമാനിച്ചു. ഇവളെ പോലെയുള്ളവരേയാണ് എനിക്ക് എന്റെ ബിസിനസ്സിൽ വേണ്ടത്. പക്ഷേ ഇവൾക്ക് താൽപര്യം ഉണ്ടാവുമോ എന്നാണ് ആദ്യം അറിയേണ്ടത്. എന്തായാലും വഴിയേ നോക്കാം.
എന്റെ മനസ്സിനെ വായിച്ച ശേഷം അതൊക്കെ അവളെ തൃപ്തിപ്പെടുത്തിയത് പോലെ അവളുടെ പുഞ്ചിരി വലുതായി വിടര്‍ന്നു. എന്നെ വിശ്വസിക്കാൻ കഴിയുന്ന കൂട്ടത്തിൽ പെടുത്തിയത് പോലെ അവളുടെ ശരീരവും കണ്ണുകളും റിലാക്സായി.
“എനിക്കൊരു റൂം വേണമായിരുന്നു, മേഡം.. കഴിയുമെങ്കിൽ ഏറ്റവും താഴത്തെ ഫ്ലോറിൽ തന്നെ വേണം. എന്തേ റൂം ഒഴിവുണ്ടോ..?” ബഹുമാനപൂർവ്വം ഞാൻ ഹിന്ദിയില്‍ ചോദിച്ചു.
“റൂം ഇല്ലായിരുന്നെങ്കിൽ നിങ്ങളോട് വെയിറ്റ് ചെയ്യാൻ പറയില്ലായിരുന്നു, സർ.” അവള്‍ നര്‍മ്മം ചേര്‍ത്ത് പുഞ്ചിരി മാറാതെ പക്വതയോടെ പറഞ്ഞു.
കൊള്ളാം, നല്ല മറുപടി.
പക്ഷേ എന്റെ ബഹുമാനപൂർവ്വമായ സംസാരം കാരണം അവളുടെ മുഖം സന്തോഷത്തില്‍ ഭയങ്കരമായി പ്രകാശിച്ചു. ഞാൻ കോൾ ചെയ്ത ശേഷം അവൾ വെപ്രാളത്തിൽ ഡ്രെസ്സ് മാറി വന്നത് കൊണ്ട് അവളുടെ ലൂസ് ടോപ്പിന് മുകളില്‍ ഷോൾ ഇടാൻ മറന്നു പോയിരുന്നു. ഞാൻ അത് ശ്രദ്ധിച്ചെങ്കിലും ആ സാഹചര്യം മുതലെടുത്ത് ആ വിടവിലൂടേ നോക്കാനൊന്നും എനിക്ക് മനസ്സ് വന്നില്ല. അതൊക്കെ അവളുടെ ശ്രദ്ധയിൽ പെട്ടപ്പോ എന്നോട് ഒരു ബഹുമാനം അവളുടെ കണ്ണിലും മനസ്സിലും പടരുന്നത് പോലെ എനിക്ക് ഫീൽ ചെയ്തു.
അവളുടെ മുഖത്ത് ഉണ്ടായിരുന്ന സാധാരണ പുഞ്ചിരിക്ക് പകരം ഇപ്പൊ നല്ല പ്രകാശപൂർണ്ണമായ ഒരു വലിയ പുഞ്ചിരി തന്നെ വിടര്‍ന്നപ്പോ അവൾ പെട്ടന്ന് ഒരു മാലാഖയായി മാറിയത് പോലെയാണ് എനിക്ക് തോന്നിയത്. അതോടെ എനിക്ക് അവളോടുള്ള അട്രാക്ഷൻ കൂടിക്കൂടി വന്നു. പക്ഷേ മോശമായ ചിന്തകൾ ഒന്നും ഇതുവരെ അവളോട് എനിക്കുണ്ടായതുമില്ല.
“സർ മലയാളിയാണോ…?” ഹിന്ദിയില്‍ തന്നെ അവൾ പെട്ടന്ന് ചോദിച്ചു.
ആണെന്ന് ഞാൻ തലയാട്ടി.
“ഇവിടെ മുറി ഉണ്ട് സർ, പക്ഷേ താഴെ ഒന്നും ഒഴിവില്ല.” അവള്‍ ബോള്‍ഡായി പറഞ്ഞു. “പിന്നേ എത്ര ദിവസത്തേയ്ക്കാണ് റൂം വേണ്ടത്..?” അല്‍പ്പം ഉച്ചാരണ പിശക് ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ തന്നെ അവള്‍ എന്നോട് സംസാരിച്ചു.
“മലയാളം എങ്ങനെ അറിയാം..?” അവള്‍ ചെറിയ ഉചാരണ പിശകോടേയാണെങ്കിലും വളരെ ക്യൂട്ടായി മലയാളം സംസാരിക്കുന്നത് കേട്ടപ്പോ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഉടനെ അവളുടെ മുഖം മങ്ങിപ്പോയി. പുഞ്ചിരി പതിയെ ഉരുകി ഒലിച്ചു പോയി. സങ്കടം വന്ന് അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു പോകുകയും ചെയ്തു. പെട്ടന്നുണ്ടായ ചെറിയൊരു തേങ്ങലിനെ അവള്‍ എങ്ങനെയോ നിയന്ത്രിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ എന്തോ പഴയ ഓര്‍മകളില്‍ വീണത് പോലെ അവള്‍ കണ്ണുകൾ നിറച്ച് നിന്നു.
ഈ വിഷയം അവളെ വേദനിപ്പിക്കുന്നുവെന്ന് മനസ്സിലായപ്പോള്‍ ഞാൻ ഉടനെ കാര്യം മാറ്റി.
“ഓക്കെ, മേഡം. എനിക്ക് ഒരു ദിവസത്തേക്ക് മാത്രം റൂം മതി. നാളെ ഉച്ച കഴിഞ്ഞാവൂം ഞാൻ വെക്കേറ്റ് ചെയ്യുക.”
“ഓക്കെ സർ.” അവൾ പെട്ടന്ന് കണ്ണും മുഖവും തുടച്ചിട്ട് പിന്നെയും പുഞ്ചിരിച്ചു. “പക്ഷേ നാല് തൊട്ട് ആറാം നില വരെയുള്ള കുറച്ച് റൂമുകൾ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്, താഴെ ഇല്ല. മുകളില്‍ ആയതുകൊണ്ട് ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടോ..?” അവള്‍ ചോദിച്ചു.
“മുകളില്‍….,” ഞാൻ ഒന്ന് മടിച്ചു. പക്ഷേ അവളെ എന്തുകൊണ്ടോ നിരാശപ്പെടുത്താൻ എനിക്ക് മനസ്സ് വരാത്തത് കൊണ്ട് ഞാൻ പറഞ്ഞു. “മുകളില്‍ ആണെങ്കിലും സാരമില്ല, മേഡം.”
അപ്പോ അവളുടെ പുഞ്ചിരി വലുതായി. എനിക്ക് മനസ്സിൽ സന്തോഷം ഉണ്ടാവുകയും ചെയ്തു.
“പക്ഷേ അവിടെ റൂമിൽ നിന്നുകൊണ്ട് തന്നെ താഴെ പാർക്കിംഗിൽ നോക്കാൻ കഴിയുന്ന വിന്‍ഡോ ഉള്ള റൂംസ് വല്ലതും ഇവിടേയുണ്ടെങ്കിൽ കിട്ടുമോ..?” ഞാൻ പ്രതീക്ഷയില്‍ ചോദിച്ചു.
ഉടനെ എന്റെ വ്യത്യസ്തമായ റിക്വസ്റ്റ് കേട്ട് അവള്‍ ചോദ്യ ഭാവത്തിൽ പുരികമുയർത്തി പിടിച്ചുകൊണ്ട് ചോദിച്ചു, “ഈ പാതിരാത്രി മുകളില്‍ റൂമിൽ നിന്നുകൊണ്ട് പാർക്കിംഗിൽ എന്തിന് നോക്കണം..?”
“അല്ലാ.., എന്റെ വണ്ടി പാർക്കിംഗിൽ കിടപ്പുണ്ട്. ഇവിടെ സെക്യൂരിറ്റിയും ഇല്ല ക്യാമറ സംവിധാനങ്ങളും ഇല്ല. ഒരുപാട് സാധനങ്ങളാണ് എന്റെ വണ്ടിയിലുള്ളത്. കള്ളന്മാരുടെ ശല്യം ഉണ്ടെങ്കിൽ പ്രശ്നമാണ്. അത്ര നിസ്സാരമായി എന്റെ വണ്ടിയില്‍ നിന്നും മോഷണം നടത്താനൊന്നും കഴിയില്ലെങ്കിലും ഒരു സമാധാനത്തിന് വേണ്ടി ഇടക്കിടക്ക് നോക്കാമല്ലോ.” ഞാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
ഉടനെ, റിസപ്ഷൻ പാനലിനകത്ത് നിന്നും ഇറങ്ങി വന്നിട്ട് ഗ്ളാസ് ഡോറിലൂടേ അവള്‍ പുറത്തേക്ക് നോക്കി. പെട്ടന്ന് പേടി മൂലം അവളുടെ കണ്ണുകൾ വിരിഞ്ഞ് വികസിച്ചു. അവള്‍ പെട്ടന്ന് തിരികെ പഴയ സ്ഥാനത്ത് തന്നെ പോയി നിന്നിട്ട് എന്നെ വിടര്‍ന്ന കണ്ണുകളോടെ നോക്കി.
“ആ സാധനം…. ആ കാട്ടാന പോലെ നില്‍ക്കുന്ന മഹീന്ദ്ര ഥാറ് വണ്ടിയാണോ നിങ്ങളുടേത്..?!”
“മ്മ്, അതേ. ആ വണ്ടി തന്നെയ എന്റേത്…!” അവളുടെ റിയാക്ഷൻ കണ്ടിട്ട് ചിരി വന്നെങ്കിലും ചിരിക്കാതെ അഭിമാനത്തോടെ ഞാൻ പറഞ്ഞു. പല ആളുകളും എന്റെ വണ്ടിയെ പലതരം വന്യ മൃഗങ്ങളായിട്ടാണ് ഉപമിച്ച് സംസാരിച്ചിട്ടുള്ളത്. പക്ഷേ കാട്ടാന പോലെയെന്ന് ഈ സുന്ദരി മാത്രമാണ് പറഞ്ഞത്.
“എന്തിനാ ഇങ്ങനെ ആളുകളെ പേടിപെടുത്തുന്ന തരത്തിൽ ആ വണ്ടിയെ മോഡിഫൈ ചെയ്തേക്കുന്നത്..?!” അവളുടെ വിടര്‍ന്ന കണ്ണുകളോടേയുള്ള കോമഡി പോലത്തെ ചോദ്യം കേട്ട് എനിക്ക് ചിരിയടക്കാൻ കഴിയാതെ ഞാൻ ചിരിച്ചുപോയി.
“സോറി മേഡം.. നിങ്ങളെ കളിയാക്കി ചിരിച്ചതല്ല. എന്റെ പാവം വണ്ടിയെ അങ്ങനെയൊക്കെ പറയുന്നത് കേട്ടാണ് ചിരിച്ചു പോയത്..” ഞാൻ പെട്ടന്ന് ക്ഷമ ചോദിച്ചു.
പക്ഷേ അവളും എന്തോ തമാശ കേട്ടപോലെ ആദ്യമായി പൊട്ടിച്ചിരിച്ചു. എന്നിട്ട്, വർഷങ്ങൾക്ക് ശേഷം ആദ്യമായി പൊട്ടിച്ചിരിക്കുന്നത് പോലെ അവൾ ആശ്ചര്യപ്പെട്ട് സ്വന്തം കവിളിൽ ഒന്ന് തടവിയ ശേഷം പൊട്ടിച്ചിരി നിര്‍ത്തുകയും ചെയ്തു. എന്നിട്ട് എന്നോട് കുറച്ച് അടുപ്പം തോന്നിയത് പോലെ അവള്‍ നല്ല റിലാക്സ്ഡായി എന്റെ കണ്ണില്‍ നോക്കി.
“ആ വണ്ടിയെ കാണുമ്പോ പേടി തോന്നുമെക്കിലും അവള്‍ക്ക് ഒരു വൈൽഡ് ഭംഗിയുണ്ട്. എനിക്ക് സത്യത്തിൽ അവളെ ഇഷ്ടായി.” അവള്‍ അഭിപ്രായം പറഞ്ഞു.
“അവളോ..?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. അവന്‍ എന്നാണ് ചിലപ്പോഴൊക്കെ ഞാൻ പറയാറുള്ളത്.”
“ഓഹ്, അവൾ എന്നതാണ് ശെരി. എത്ര ഭാരം അവൾ ചുമക്കുന്നു എന്നത് തന്നെയാണ് കാരണം. ഒരു പെണ്ണിന് മാത്രമേ ഒരുപാട് വേദനയും ഭാരവും ചുമക്കാൻ കഴിയൂ.” അവൾ എന്നെ ചലഞ്ച് ചെയ്യുന്നത് പോലെയാണ് വാശിയോടെ പറഞ്ഞത്.
അവൾ സ്വന്തം വേദനയും, മനസ്സിൽ ചുമക്കുന്ന ഭാരത്തേയും മുൻ നിർത്തി സംസാരിക്കുന്നത് പോലെ തോന്നിയത് കൊണ്ട് ഞാൻ ആ പാവം പെണ്ണിനോട് തര്‍ക്കിക്കാന്‍ തുനിഞ്ഞില്ല.
“ഓക്കെ മേഡം, ഞാൻ സമ്മതിച്ചു. ‘അവൾ’ തന്നെയാണ് കറക്റ്റ്.”
ഞാൻ പെട്ടന്ന് സമ്മതിച്ച് കൊടുത്തത് കണ്ട് അവളുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു. പക്ഷേ ഉടനെ അവള്‍ക്ക് എന്നോട് കുറച്ചുകൂടി അടുപ്പം തോന്നിയത് പോലെ നല്ല ക്യാഷ്വലായി അവൾ ചിരിച്ചു.
“ഓക്കെ സർ, എന്തിനാ അവളെ ഇങ്ങനെ ചെയ്തു വച്ചിരിക്കുന്നത്..?” അവള്‍ ജിജ്ഞാസയോടെ ചോദിച്ചു. “ഞാൻ ചോദിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയെങ്കിൽ പറയേണ്ട.” അവള്‍ പെട്ടന്ന് കൂട്ടിച്ചേര്‍ത്തു.
ഞാൻ എന്റെ ബിസിനസ്സ് കാര്യങ്ങളെ കുറിച്ച് അജ്ഞാതരോട് സംസാരിക്കാൻ താല്പര്യം കാണിക്കാത്ത ടൈപ്പാണ്. പക്ഷേ ഇവളെ കണ്ടത് തൊട്ടേ വല്ലാത്തൊരു അടുപ്പവും വിശ്വാസവുമാണ് തോന്നിയത്. എന്റെ മനസ്സ് അവളെ എന്റെ ബിസിനസ്സ് ഫാമിലിയിലെ ഒരു അംഗമായി അംഗീകരിച്ചും കഴിഞ്ഞിരുന്നു. അതുപോലെ, ഇവളോട് എന്തും തുറന്ന് സംസാരിക്കാനുള്ള ഒരു ഉള്‍പ്രരണയും മനസ്സിൽ ജനിച്ചു.. അതുകൊണ്ട് അവളോട് ചിലതൊക്കെ പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.
“ബുദ്ധിമുട്ടൊന്നുമില്ല മേഡം. ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു ബിസിനസ്സ് മാനാണ്.” ഞാൻ അവളോട് പറഞ്ഞു.
“ഓഹോ, അപ്പോ വിശദമായി പറയുകയാണെങ്കിലോ..?” ചെറിയ കുസൃതി ചിരിയോടെ അവള്‍ ചോദിച്ചു.
“വിശദമായി പറയുകയാണെങ്കില്‍, ഞാൻ പല തരത്തിലുള്ള ഒരുപാട് ബിസിനെസ്സുകൾ ചെയ്യുന്നുണ്ട്. അതിൽ നാട്ടു വൈദ്യവും ഒന്നാണ്.”
“ങേ…. ജനങ്ങൾക്ക് വൈദ്യം ചെയ്യുന്നതിനെ ബിസിനസ്സ് എന്ന് പറയാൻ കഴിയുമോ…?” അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.
“പ്രതിഫലം വാങ്ങുന്ന എന്തുതന്നെ നമ്മൾ ചെയ്താലും അത് ബിസിനെസ്സ് തന്നെയാണ്, മേഡം.” ഞാൻ പുഞ്ചിരിയോടെ, പക്ഷേ വളരെ വ്യക്തമായി ഞാൻ പറഞ്ഞു. “അതുകൊണ്ട് അതിലൊരു സംശയവും വേണ്ട.”
“അങ്ങനെ ചിന്തക്കുമ്പോ നിങ്ങൾ പറഞ്ഞത് കറക്റ്റാണ്.” പുഞ്ചിരിയോടെ അവളും സമ്മതിച്ചു. “ഓക്കെ നിങ്ങൾ തുടർന്നോളു.”
“മ്മ്. പുതിയ മരുന്നുകളും പലതരം ഉല്‍പ്പന്നങ്ങളും ഉണ്ടാക്കുന്ന കുറെ ലാബുകൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായി എനിക്കുണ്ട്.”
“സത്യമാണോ…!!” അവൾ പെട്ടന്ന് ഇടക്ക് കേറി ചോദിച്ചു. “ഇവിടെ മധ്യപ്രദേശിലും ഉണ്ടോ..?”
“മ്മ്, ഉണ്ട്. ലാബ് മാത്രമല്ല, വേറെയും ചില ബിസിനെസ്സുകളും ഇവിടെ എനിക്കുണ്ട്.” ഞാൻ മറുപടി പറഞ്ഞു. എന്നിട്ട് തുടർന്നു, “മരുന്ന് ചെടികള്‍ക്ക് വേണ്ടിയും, ചില അപൂര്‍വ്വ വസ്തുക്കൾക്ക് വേണ്ടിയും, പിന്നെ മറ്റു പല ആവശ്യങ്ങള്‍ക്കായും ഇന്ത്യയിലുള്ള എല്ലാ കൊടും വനപ്രദേശങ്ങളിലും ഞാൻ ഇടക്കിടക്ക് പോകാറുണ്ട്. അപ്പോ സാധാരണ വണ്ടി ഒന്നും അവിടെയൊക്കെ ഉപയോഗിക്കാൻ കഴിയില്ല, സ്പെഷ്യൽ വണ്ടി തന്നെ വേണം. അതുകൊണ്ടാണ് എന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും ആ വണ്ടിയുടെ കമ്പനിയിൽ തന്നെ പറഞ്ഞ് അവരിൽ നിന്നുതന്നെ ഇത്തരത്തിൽ ഞാൻ സ്പെഷ്യലായിട്ട് കസ്റ്റമൈസ് ചെയ്യിച്ച് ഈ വണ്ടിയെ ഞാൻ വാങ്ങിയത്.”
“ഓഹ് അങ്ങനെയാണോ..!!” ആശ്ചര്യം കലര്‍ന്ന കൗതുകത്തിൽ അവള്‍ പറഞ്ഞു. “ആ വണ്ടിയില്‍ എന്തൊക്കെ സംവിധാങ്ങളാണുള്ളത്..?” ആകാംഷയോടെ അവള്‍ ചോദിച്ചു.
“സ്റ്റോറേജ്, സ്പേസ്, പ്രൊട്ടക്ഷൻ. ഏറ്റവും ലോ തൊട്ട് അത്യാവശ്യം ഭയങ്കര ഹൈ ഇന്റെൻസിറ്റി ലെവലിലുള്ള ലൈറ്റ് സിസ്റ്റവും.. പല ഫ്രീക്വൻസിയിലുള്ള സൗണ്ട് സിസ്റ്റവും ഉണ്ട്. നാല് പേര്‍ക്ക് സുഖായി നിവര്‍ന്ന് കിടന്നുറങ്ങാൻ കഴിയും. വാട്ടർ ടാങ്ക് ഉണ്ട്. സേഫായിട്ട് പാചകം ചെയ്യാൻ കഴിയും. മിനി ഗ്രീന്‍ ഹൗസ് സംവിധാനങ്ങൾ ഉണ്ട്. മരുന്ന് ചെടികള്‍ പരീക്ഷിക്കാനുള്ള മിനി ലാബ് സംവിധാനങ്ങൾ ഉണ്ട്….. പിന്നെ വേറെയും ഒരുപാട് സംവിധാനങ്ങളും അടങ്ങിയതാണ് എന്റെ ആ വണ്ടി.”
അഭിമാനത്തോടെ അത്രയും പറഞ്ഞിട്ട്, അവള്‍ പറഞ്ഞത് പോലെ കാട്ടാന പോലെയാണോ ഇരിക്കുന്നതെന്ന് അറിയാനായി ഞാനും പുറത്തേക്ക് എന്റെ വണ്ടിയെ എത്തിനോക്കി. ശെരിയാണ് എന്റെ മോഡിഫൈ ചെയ്ത വണ്ടിയേ കാണാന്‍ കാട്ടാന പോലെ തന്നെയാണിരുന്നത്.
വലിയ ടയറുകൾ കാരണം വണ്ടിക്ക് നല്ല പൊക്കം ഉണ്ടായിരുന്നു, ടയറുകൾക്കും.. വിന്റ ഷീൽഡിനും.. പിന്നെ വണ്ടിയുടെ ബോഡിക്കുമുള്ള ഗാർഡുകൾ കാരണം വണ്ടിയെ കാണാന്‍ ഒരു സ്ട്രോംഗ് ഹോള്‍ഡ് പോലെയായിരുന്നു, പിന്നെ മിനി ഗ്രീന്‍ ഹൗസ് ബോക്സ് സെറ്റ് ചെയ്യാൻ വേണ്ടിയും മറ്റ് സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടിയുള്ള സ്പേസിനായി വണ്ടിക്ക് ഒരു അഡിഷണൽ ഹോളോ ക്യാബിൻ കൂടി ചേര്‍ത്തിരുന്നത് കൊണ്ട് വണ്ടിക്ക് നല്ല നീളവും ഉണ്ടായിരുന്നു. ആ ക്യാബിൻ ഫ്ലോർ തന്നെയാണ് വാട്ടർ ടാങ്ക് സിസ്റ്റം. പിന്നെ മുകളില്‍ സെറ്റ് ചെയ്തിരുന്ന റസ്റ്റ് പ്രൂഫായ വലിയ സ്റ്റീല്‍ സ്റ്റോറേജ് കംപാർട്മെന്റ വണ്ടിയുടെ ഉയരത്തെ പിന്നെയും കൂട്ടുകയാണ് ചെയ്തത്. മൊത്തത്തില്‍ എന്റെ വണ്ടിയെ കാണുമ്പോ എന്തോ ഒരുതരം ഭയത്തേയാണ് മനസ്സിൽ ആദ്യം സൃഷ്ടിക്കുക. പക്ഷേ എന്തൊക്കെയായാലും ഭയങ്കര എടുപ്പും, അവൾ പറഞ്ഞത് പോലെ വന്യമായ ഒരു ഭംഗിയുമൊക്കെ എന്റെ വണ്ടിക്ക് ഉണ്ടായിരുന്നു.
“നിങ്ങൾ ഒരുപാട് ബിസിനസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് സത്യം തന്നെയാണോ, അതോ ഇവിടെ വരുന്ന ചിലർ പൊങ്ങച്ചം പറഞ്ഞ് ആളുകളെ വശീകരിക്കാൻ ശ്രമിക്കുന്നത് പോലെ നിങ്ങളും പറഞ്ഞതാണോ..!” എന്നെ സൂക്ഷിച്ചു നോക്കി പഠിച്ച് കൊണ്ട് അവള്‍ ചോദിച്ചു.
“ഹാ, നിങ്ങൾ ആള് കൊള്ളാമല്ലോ..! എല്ലാം മുഖത്ത് നോക്കി ധൈര്യമായി സംസാരിക്കുന്ന ടൈപ്പാണല്ലേ.” ഞാൻ ചിരിച്ചു. “പെട്ടന്നൊന്നും ആരുടെ ചതിയിലും വീണുപോകാത്ത ടൈപ്പ്, ശെരിക്കും ചിലര്‍ക്ക് മാത്രം കിട്ടാറുള്ള സെൻസാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്.” ബഹുമാനപൂർവ്വം ഞാൻ പറഞ്ഞു. “പക്ഷേ കാണുന്ന എല്ലാവരെയും സംശയിക്കരുത്, മേഡം. എനിക്ക് ആരോടും എന്നെക്കുറിച്ച് പൊക്കി പറയേണ്ട കാര്യമോ ഞാൻ ആരാണെന്ന് ബോധിപ്പിക്കേണ്ട കാര്യമോ വെറുതെ പെണ്ണുങ്ങളെ വശീകരിക്കേണ്ട ആവശ്യവുമില്ല. അതുകൊണ്ട് കള്ളമല്ല, സത്യം മാത്രമാണ് ഞാൻ നിങ്ങളോട് പറഞ്ഞത്.” അവളുടെ മുഖത്തടിച്ചത് പോലെ വെട്ടിത്തുറന്ന് ആണെങ്കിലും ഒരു പുഞ്ചിരിയോടെ അല്‍പ്പം സൗമ്യമായിട്ടുമാണ് ഞാൻ പറഞ്ഞു.
അപ്പോ അവൾ കുറച്ച് നേരത്തേക്ക് എന്റെ മുഖത്ത് തന്നെ നോക്കി നിന്നു. എന്നിട്ട് എന്റെ വാക്കുകൾ വിശ്വസിക്കുന്നു എന്ന് എന്നെ കാണിക്കുന്നത് പോലെ പുഞ്ചിരിച്ചു.
“ഞാൻ വിശ്വസിക്കുന്നു.” അവള്‍ ഭംഗിയായി മന്ദഹാസം തൂകി. “അപ്പോ ഒരുപാട് പേര്‍ക്ക് നിങ്ങൾ ജോലി കൊടുത്തിട്ടുണ്ടാകുമല്ലോ..?” ഒരു പ്രതീക്ഷയോടേ അവള്‍ ചോദിച്ചു. “എന്തെങ്കിലും ജോലി ഒഴിവ് ഇനിയുമുണ്ടോ..? ഒരാള്‍ക്കെങ്കിലും കൊടുക്കാൻ..!!?”
“മ്മ്, അതേ, ഒരുപാട് പേര്‍ക്ക് ഞാൻ ജോലി കൊടുത്തിട്ടുണ്ട്. പല ബിസിനസ്സുകളിലുമായി ഒരുപാട് സ്റ്റാഫ്സ് എനിക്കുണ്ട്.” ഞാൻ അവളുടെ ആദ്യത്തെ ചോദ്യത്തിന് മറുപടി കൊടുത്തു. “പിന്നേ ഒഴിവുണ്ടോന്ന് എന്തിനാ ചോദിച്ചത്, എന്താ, ആർക്കെങ്കിലും എന്തെങ്കിലും ജോലി അത്യാവശ്യമായി വേണോ..?” ഞാൻ തിരക്കി.
പക്ഷേ ഞാൻ സംസാരിച്ചത് കേള്‍ക്കാത്ത പോലെ എന്തോ ആലോചനയിൽ അവള്‍ പരിസരം മറന്ന് നിന്നു. ഞാനും, അവള്‍ എന്താണ് പരിസരം മറന്ന് ഇത്രമാത്രം ചിന്തിക്കുന്നതെന്ന് അറിയാതെ അവളുടെ മുഖത്ത് തന്നെ നോക്കി നിന്നു. അപ്പോഴാണ് അവളുടെ കവിളിലും പൊള്ളിയ പാടുകള്‍ ഞാൻ ശ്രദ്ധിച്ചത്.
പാവം പെണ്ണ്, ആരാണാവോ ഇവളെ ഇങ്ങനെ ഉപദ്രവിച്ചത്. ആ പിശാചിനെ എന്റെ കൈയിൽ കിട്ടിയാല്‍ ഇവള്‍ അനുഭവിച്ച വേദനയുടെ പത്തിരട്ടി ഞാൻ കൊടുത്തിരിക്കും.
ഒടുവില്‍ പരിസരബോധം തിരികെ വന്നതും അവള്‍ എന്നെ അല്‍പ്പനേരം സൂക്ഷിച്ച് നോക്കി പിന്നെയും പഠിച്ചു.
“ഇന്ന് മുഴുവനും നിങ്ങൾ കാട്ടിലൊക്കെ കറങ്ങിയിട്ടാണോ വന്നത്..?” അവസാനം അവള്‍ എന്നെ പഠിക്കുന്നത് മതിയാക്കി ചോദിച്ചു.
“ഇന്ന് മാത്രമല്ല, കഴിഞ്ഞ മാസം 15ന് തുടങ്ങിയതാണ്. പല സംസ്ഥാനങ്ങളിലും പോയി അവിടെയുള്ള കാടുകളിലും മലകളിലുമൊക്കെ കറങ്ങിയെടുത്ത് ഇങ്ങോട്ട് വന്ന ശേഷം നാല് ദിവസം ഇവിടെ മധ്യപ്രദേശ് കാട്ടിനകത്തും ഉണ്ടായിരുന്നു. എന്നിട്ട് ഇന്ന് ഇപ്പോഴാണ് ഞാൻ പുറത്ത് വന്നത്.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
അവള്‍ വിടര്‍ന്ന കണ്ണുകളോടെ ചുണ്ടുകൾ അനക്കി വിരലുകൾ ഓരോന്നായി നിവർത്തുന്നത് കണ്ടപ്പോ അവള്‍ മനസ്സിൽ കണക്ക് കൂട്ടുന്നുവെന്ന് ഞാൻ മനസ്സിലാക്കി.
“വെറുതേയല്ല നിങ്ങളുടെ വണ്ടി ഇത്രക്ക് ചെളിയും അഴുക്കും പിടിച്ചിരിക്കുന്നത്.” ഒടുവില്‍ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
“ശെരിയാണ്…,” ഞാനും സമ്മതിച്ചു. “സാധാരണയായി എന്റെ വണ്ടിയെ ഇത്രയും മോശമായ അവസ്ഥയില്‍ ഞാൻ എത്തികാറില്ല. അതെനിക്ക് ഇഷ്ട്ടവുമല്ല, മേഡം. പക്ഷേ എന്തു ചെയ്യാനാ, എന്റെ വനയാത്രകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ പല കാര്യങ്ങൾ കൊണ്ടും ക്ഷീണിച്ച അവസ്ഥയിലായിരുന്നു ഞാൻ. അതുകൊണ്ടാണ് എന്റെ വണ്ടിയെ കഴുകി സൂക്ഷിക്കാനുള്ള ക്ഷമയും ചിന്തയും ഇല്ലാതെ പോയത്.” ഞാൻ ഒരിക്കൽ കൂടി പുറത്തേക്ക് എത്തി നോക്കി. സത്യത്തിൽ ഇപ്പോഴാണ് എന്റെ വണ്ടിയുടെ കോലം ഞാൻ ശ്രദ്ധിച്ചത്. ഇഷ്ട്ടപെടാതെ ഞാൻ മുഖം ചുളിച്ചു പോയി.
കാട്ടില്‍ കണ്ട ഏതെങ്കിലും കുളത്തിലോ മറ്റോ നിര്‍ത്തി കഴുകേണ്ടതായിരുന്നു. എന്റെ അശ്രദ്ധ വിചാരിച്ച് ഞാൻ തലയാട്ടി.
“അത് വിചാരിച്ച് വിഷമിക്കേണ്ട സർ,” എന്റെ മനസ്സ് വായിച്ചത് പോലെ അവള്‍ പെട്ടന്ന് പറഞ്ഞു. “എനിക്കൊരു സർവീസ് ചെയുന്ന ടീമിനേ അറിയാം. നമ്മൾ പറയുന്ന സ്ഥലത്തേക്ക് വന്ന് സർവീസ് ചെയ്തു തരാരുണ്ട്. എന്താ ഞാൻ വിളിച്ചു പറയട്ടേ..? കാശ് കുറച്ച് കൂടുതൽ കൊടുക്കേണ്ടി വരും”
“ഓഹ്, ഇപ്പൊ എനിക്ക് ഉറങ്ങിയാൽ മാത്രം മതി, മേഡം. ഇവിടെ നില്‍ക്കാനുള്ള ക്ഷമ പോലും ഇപ്പൊ എനിക്കില്ല. അത്രമാത്രം ക്ഷീണം ഉണ്ട്.” ഞാൻ പറഞ്ഞു.
“അതിന് നിങ്ങൾ ഇവിടെ നിന്ന് നോക്കേണ്ട ആവശ്യമൊന്നുമില്ല, അവർ വന്ന് ചെയ്തിട്ട് പൊക്കോളും, താക്കോലും കാശും മാത്രം എന്റെ കൈയിൽ തന്നാൽ മതി, അവർ വരുമ്പോ ഞാൻ കൊടുക്കാം. എന്നിട്ട് എനിക്കും പോയി കുറച്ച് നേരം ഉറങ്ങണം. സർവീസ് കഴിഞ്ഞാല്‍ അവർ എന്നെ വിളിച്ച് താക്കോൽ തിരികെ തന്നോളും.”
“യോ, അത് ശരിയാവില്ല. എന്റെ വണ്ടിക്കകത്ത് ഒരുപാട് സാധനങ്ങൾ ഉണ്ട്…!” ഞാൻ പറഞ്ഞു. പക്ഷേ പെട്ടന്ന് എന്റെ മനസ്സിൽ തോന്നിയ കാര്യം ഞാൻ അവളോട് പറഞ്ഞു, “പക്ഷേ നിങ്ങൾ അവരുടെ കൂടെ നിന്ന് നിങ്ങളുടെ നേതൃത്വത്തിൽ സർവീസ് ചെയ്യിക്കുകയാണെങ്കിൽ എനിക്ക് ഓക്കെയാണ്.”
“ഓക്കെ.. ഞാൻ ചെയ്യാം.” ഒട്ടും ആലോചിക്കാതെ അവള്‍ സമ്മതിച്ചപ്പോ ഞാൻ അന്തംവിട്ട് അവളെ നോക്കി.
“അപ്പോ നിങ്ങള്‍ക്ക് ഉറങ്ങണ്ടേ..?” അവളോട് ഞാൻ ചോദിച്ചു.
“അതൊന്നും സാരമില്ല സർ. ഇങ്ങനെയൊക്കെ ശീലിച്ചു പോയി.” അവൾ പുഞ്ചിരിച്ചു. “ശെരി, കാശും കീയും തന്നിട്ട് നിങ്ങൾ പൊയ്ക്കോളു. നിങ്ങളുടെ റൂം നമ്പർ 407 ആണ്.” അതും പറഞ്ഞ് അവൾ റൂം റെന്റ് എത്രയാണെന്ന് കൂടി പറഞ്ഞപ്പോ ആ കാശ് ഞാൻ എടുത്ത് നീട്ടി.
“സോറി സർ…. റൂം റെന്റ് കാശായിട്ട് വാങ്ങാന്‍ എനിക്ക് അനുവാദമില്ല… ജി പേ ചെയ്യാമോ…!!” പെട്ടന്ന് ആരോടോ തോന്നിയ ദേഷ്യം അവള്‍ മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് എന്നോട് മാന്യമായി സംസാരിച്ചു.
“ഓക്കെ, ഞാൻ ചെയ്യാം.” അവള്‍ പറഞ്ഞ പോലെ ഞാൻ ചെയ്തു കൊടുത്തു. അവള്‍ എനിക്ക് റെസിപ്റ്റ് തന്ന ശേഷം കീ റാക്കിൽ തൂകിയിട്ടിരിക്കുന്ന ചാവികളിൽ നിന്നും എനിക്കുള്ള താക്കോൽ എടുത്തു തന്നു.
“ഓക്കെ മേഡം. ആ സർവീസ് ടീമിന്റെ ഫീ എത്രയാണെന്ന് പറഞ്ഞാൽ—”
“ഒരു മിനിറ്റ്.., അവർ വണ്ടി അനുസരിച്ചാണ് റേറ്റ് പറയാറുള്ളത്. പിന്നെ നിങ്ങടെ ഈ വണ്ടിയെ കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ വണ്ടിയുടെ ഫോട്ടോ എടുത്ത് അയച്ച് കൊടുക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ..?” അവള്‍ ചോദിച്ചു.
“ഇല്ല, എടുത്തോളു.” ഞാൻ അനുവാദം കൊടുത്തതും അവള്‍ പുറത്തേക്ക് പോയി ഫോട്ടോ എടുത്ത് അയച്ചു കൊടുത്തിട്ട് ആ സർവീസ് തീമിനേ വിളിച്ച് കാര്യങ്ങൾ സംസാരിച്ച് കൊണ്ട് നടന്ന് അകത്തേക്ക് വന്നു.
അവർ ചോദിച്ചതിന് എല്ലാം വ്യക്തമായ മറുപടി കൊടുത്തിട്ട് അവള്‍ വച്ച ശേഷം എന്നെ നോക്കി. എന്നിട്ട് സർവീസ് ടീം അവളോട് പറഞ്ഞ റേറ്റ് എന്നെ അറിയിച്ചു.
“എങ്ങനെ, കാശ് കൈയിൽ വേണോ അതോ—”
അന്നേരം അവളുടെ മുഖത്ത് വല്ലാത്ത കോപം ഇരച്ചു കേറി വന്നു. പക്ഷേ അതിനെ അവള്‍ കടിച്ചമർത്തി കൊണ്ട് പറഞ്ഞു, “കൈയിൽ മതി, സർ. ഇതിന്റെ കണക്കൊന്നും എന്റെ വൃത്തികെട്ട മാമനെ അറിയിക്കേണ്ട കാ—” പെട്ടന്ന് അവള്‍ ബോധം വന്നത് പോലെ നിര്‍ത്തിയിട്ട് ഇടിവെട്ടേറ്റ പോലെ നിന്നിട്ട് ഒന്ന് തല കുലുക്കി. “സോറി, ഞാൻ അറിയാതെ എന്തൊക്കെയോ പറഞ്ഞുപോയി.” അവള്‍ പെട്ടന്ന് അസ്വസ്ഥയായി കൈകൾ തിരുമ്മി. “ഓക്കെ, കാശ് എന്റെ കൈയിൽ തന്നോളു.” പതിഞ്ഞ ശബ്ദത്തിൽ അവള്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
ഞാൻ കൊടുത്ത കാശ് അവള്‍ വാങ്ങിച്ചപ്പോഴാണ് അവളുടെ കൈയിൽ കിടക്കുന്ന ഇടി വള ഞാൻ കണ്ടത്. അതുകൊണ്ട് മുഖത്ത് ഒരിടി കിട്ടിയാൽ ബോധം പോകുമെന്നതിൽ സംശയമില്ല. അപ്പോഴാണ് മറ്റൊരു കാര്യം കൂടി എന്റെ ശ്രദ്ധയിൽ പെട്ടത് — പാനലിനകത്തുള്ള ഒരു ഡ്രോ തുറന്ന് കിടക്കുന്നത് കണ്ടു. അതിനകത്ത് ഒരു വണ്ണമുള്ള ലാത്തിയും ഒരു നീണ്ട മൂര്‍ച്ചയുള്ള കത്തിയും ഉണ്ടായിരുന്നു. ലാത്തിയുടെ രണ്ട് അറ്റവും അലൂമിനിയം കൊണ്ട് പൊതിഞ്ഞിരുന്നു.
“ഇതൊക്കെ എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് സർ.” അവളുടെ ഇടി വളയും മറ്റും നോക്കുന്നത് കണ്ടപ്പോ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “നിങ്ങളെ പോലെ എല്ലാവരും മാന്യന്‍മാര്‍ ഒന്നുമല്ല സർ, ചിലർ ദുരുദ്ദേശത്തോടഞയാണ് പാതിരാത്രി ഇങ്ങോട്ട് കേറി വന്ന് എന്നെ വിളിച്ചിട്ടുള്ളത്, അപ്പോഴൊക്കെ ഇതൊക്കെയായിരുന്നു എന്നെ തുണച്ചത്. ഇപ്പോഴൊക്കെ ആരും എന്നെ ശല്യം ചെയ്യാറില്ല.” അവള്‍ അഭിമാനത്തോടെ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.
“ഒരു തികഞ്ഞ അഭ്യാസിക്ക് മുന്നില്‍ അതൊന്നും ഗുണം ചെയ്തില്ല, മേഡം. അതുകൊണ്ട് അതിൽ മാത്രം വിശ്വസിക്കരുത്. ഓവർ ക്കോൺഫിഡന്റും അത്ര നല്ലതല്ല, നിങ്ങൾ വളരെ സൂക്ഷിക്കണം. ഇതുപോലെ രാത്രി സമയങ്ങളില്‍ ഒറ്റക്ക് വരാതെ കൂടെ ആരെയെങ്കിലും കൂട്ടുന്നതാവും ബുദ്ധി.” ഞാൻ കാര്യമായി അവളെ ഉപദേശിച്ചു.
അപ്പോ കുറെ നേരം എന്റെ കണ്ണില്‍ നോക്കി അവള്‍ പഠിച്ചു. “നിങ്ങൾ തികഞ്ഞൊരു അഭ്യാസിയാണോ..? അതുകൊണ്ടാണോ കാട്ടിലും മലകളിലും ഒക്കെ ഒറ്റക്ക് പോകാൻ ഇത്രയും ധൈര്യം കിട്ടിയത്..?”
അതിന് മറുപടി കൊടുക്കാതെ ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. പക്ഷേ അവള്‍ക്ക് അത് മതിയായില്ല.
“പറയൂ സർ, നിങ്ങൾ എന്നോട് അതിക്രമം ചെയ്യാൻ ശ്രമിച്ചാൽ എന്റെ ഈ ഇടി വളയും, ആ ലാത്തിയും, കത്തിയും കൊണ്ട് നിങ്ങളെ എനിക്ക് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്..?” അവള്‍ വെല്ലുവിളിക്കും പോലെ ചോദിച്ചു.
“സോറി മേഡം നിങ്ങളെ വെല്ലുവിളിക്കാനും പരീക്ഷിക്കാനും ഞാൻ ശ്രമിച്ചതല്ല. ഒരു സത്യം ഉൾപ്പെടുത്തി കൊണ്ട് ഉപദേശിച്ചെന്നേയുള്ളു. വേണമെങ്കിൽ നിങ്ങള്‍ക്ക് സ്വീകരിക്കാം ഇല്ലെങ്കിൽ തള്ളിക്കളയാം, എല്ലാം നിങ്ങളുടെ ഇഷ്ട്ടം.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
ഉടനെ അവളുടെ കണ്ണുകൾ പെട്ടന്ന് സോഫ്റ്റായി മാറി. ഒരു ബഹുമാനം പെട്ടന്ന് അവളുടെ കണ്ണുകളിൽ നിറഞ്ഞു.
“ശെരിക്കും നിങ്ങൾ വിചാരിച്ചാല്‍ എന്റെ ഈ ആയുധങ്ങൾ ഒന്നും മതിയാവില്ലെന്ന് ഇപ്പൊ ഞാൻ വിശ്വസിക്കുന്നു” എന്നെ ഞെട്ടിച്ച് കൊണ്ട് അവള്‍ പറഞ്ഞിട്ട് പുഞ്ചിരിച്ചു. “മോശപ്പെട്ട ആളുകള്‍ക്ക് മുന്നില്‍ നിങ്ങൾ വളരെയേറെ അപകടകാരിയാണെന്ന ഫീൽ നിങ്ങളെ കണ്ട നിമിഷം തൊട്ടേ എന്റെ മനസ്സിൽ ശെരിക്കും കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്റെ മനസ്സ് എന്നോട് പറയുന്നത് എന്തും കറക്റ്റായിരിക്കും. പക്ഷേ എനിക്ക് നിങ്ങളെ പൂര്‍ണമായി വിശ്വസിക്കാൻ കഴിയുമെന്നുമാണ് ആദ്യം നിങ്ങളെ കണ്ടപ്പോഴേ എന്റെ മനസ്സ് പറഞ്ഞത്. അതുകൊണ്ടാണ് നിങ്ങളെ ഞാൻ ഭയപ്പെടാത്തത്. ആ കാരണം കൊണ്ടാണ് നിങ്ങളോട് ഞാൻ ഇത്രയും ധൈര്യത്തിൽ ഇത്രയും നേരം ഞാൻ സംസാരിച്ചത്.”
എന്റെ അന്തംവിട്ടുള്ള നില്‍പ്പ് കണ്ടിട്ട് അവള്‍ കുറച്ച് ഉറക്കെ തന്നെ ചിരിച്ചു. “ഇങ്ങനെയൊക്കെ ചിരിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായി, കേട്ടോ സർ.” അവളൊരു നെടുവീർപ്പോടെ തലയാട്ടി.
അപ്പോഴും ഞാൻ ആശ്ചര്യത്തോടെ തന്നെ അവളെ നോക്കി നിന്നു. പക്ഷേ ശെരിക്കും ഞങ്ങൾക്കിടയിൽ എന്തോ ഒരു ബോണ്ട് ക്രിയേറ്റാവുകയും, അത് വളരെ വേഗത്തിൽ തന്നെ ശക്തിയാർജിച്ച് കൊണ്ടേ പോകുന്നുമുണ്ടായിരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അവൾക്കും അങ്ങനെ തന്നെയാണെന്ന് അവളുടെ കണ്ണില്‍ നിന്ന് എനിക്ക് മനസ്സിലാക്കാനും കഴിഞ്ഞു.
“ഓക്കെ മേഡം. എനിക്ക് നിങ്ങളെ വിശ്വസമുള്ളത് കൊണ്ടാണ് എന്റെ വണ്ടിയുടെ താക്കോൽ നിങ്ങളെ ഞാൻ ഏല്‍പ്പിക്കുന്നത്.” അതും പറഞ്ഞ് അവള്‍ നേരത്തെ എന്നോട് പറഞ്ഞ വണ്ടിയുടെ സർവീസ് ഫീസും വണ്ടി ചാവിയും എടുത്തു നീട്ടി.
ഉടനെ ഒരു സന്തോഷം നിറഞ്ഞ പുഞ്ചിരിയുടെ അവള്‍ അതൊക്കെ എന്റെ കൈയിൽ നിന്നും വാങ്ങി.
“പിന്നേ, എന്റെ വണ്ടിക്ക് മുകളിലുള്ള കംപാർട്മെന്റിനെ തൊടാൻ പോലും അവരെ അനുവദിക്കരുത്. വണ്ടിക്കകത്തുള്ള ഒറ്റ സാധനം പോലും അത് ഇരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറ്റാനും അവരെ അനുവദിക്കരുത്. പിന്നെ ഇത്രയും ഹെല്പ് ചെയ്യുന്നതിന് ഒരുപാട് താങ്ക്സ് മേഡം.” അത്രയും പറഞ്ഞിട്ട് ഞാൻ എന്റെ ബാഗും എടുത്തുകൊണ്ട് ലിഫ്റ്റിന് നേരെ തിരിഞ്ഞു.
പക്ഷേ പെട്ടന്ന് ഒരു കാര്യം ഓര്‍ത്ത് ഞാൻ അവളുടെ നേര്‍ക്ക് തന്നെ തിരിഞ്ഞു നിന്നു. അപ്പോ എന്നെ തന്നെ നോക്കി ഭയങ്കരമായി ആലോചിച്ച് എന്തോ തീരുമാനം എടുക്കാന്‍ ശ്രമിക്കുന്നത് പോലെ അവള്‍ നില്‍ക്കുന്നതാണ് കണ്ടത്. ഞാൻ അവളെ നോക്കി തിരിഞ്ഞു നിന്നതും അവളുടെ മുഖ ഭാവങ്ങള്‍ പെട്ടന്ന് നോർമലായി മാറി.
“പിന്നേ മേഡം, എന്റെ പേര് ജിനു മാര്‍ക്കോ. എന്താ നിങ്ങളുടെ പേര്..?” അവളുടെ കണ്ണിലും മുഖത്തും മാറിമാറി വന്നുകൊണ്ടിരിക്കുന്ന വികാരങ്ങളെ കാണാത്ത പോലെ ഞാൻ സംസാരിച്ചു.
“ധ്വനി.” പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
“നല്ല പേര്.” ഞാനും പുഞ്ചിരിച്ചു. “പിന്നേ ധ്വനി മേഡം—”
“നല്ല പേരെന്ന് പറഞ്ഞിട്ട് എന്തിനാ അതിന്റെ കൂടെ മേഡം ചേര്‍ത്ത് ബോറാക്കുന്നേ…! കൂടാതെ നമ്മൾ തമ്മില്‍ സെയിം ഏജ് എന്നാണ് തോന്നുന്നത്, ഈ അര മണിക്കൂറില്‍ തന്നെ നിങ്ങൾ എനിക്ക് നല്ലോരു ഫ്രണ്ടായി മാറിയത് പോലെ തോനുന്നു. അതുകൊണ്ട് ധ്വനി എന്ന് വിളിച്ചാല്‍ മതി. നിങ്ങൾ, നിങ്ങൾ എന്നൊക്കെയുള്ള ആ ബോറൻ ബഹുമാനവും എനിക്ക് വേണ്ട… എന്റെ പ്രായം കൂടിപ്പോയത് പോലെയാണ് ജിനു അങ്ങനെ പറയുമ്പോ എനിക്ക് തോന്നി പോകുന്നത്.” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓക്കെ ധ്വനി, എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. അതുകൊണ്ട് നീയും എനിക്ക് ആ ബോറൻ ബഹുമാനം തരേണ്ട.” ഞാനും തിരിച്ച് പറഞ്ഞു. “പിന്നേ നാളെ രാവിലെ നിന്റെ ഷിഫ്റ്റ് മാറി വേറെ ആരെങ്കിലും വരില്ലേ..? അപ്പൊ പിന്നെ എന്റെ വണ്ടി താക്കോൽ—”
“ഇവിടെ ഷിഫ്റ്റ് ഒന്നും മാറില്ല ജിനു. ഞാൻ തന്നെയാണ് രാത്രി പകല്‍ എന്നില്ലാതൈ എന്റെ നശിച്ച മാമാന്റെ ഈ ലോഡ്ജ് നോക്കി നടത്തുന്നത്..!!” പെട്ടന്ന് ധ്വനി നല്ല ദേഷ്യവും സങ്കടത്തോടും നിസ്സഹായതയോടും പറഞ്ഞു. “സ്വാര്‍ത്ഥനായ എന്റെ മാമനും മാമിയുടേയും ലോഡ്ജാണിത്. എനിക്ക് ആഹാരവും, വസ്ത്രങ്ങളും, ആറാം നിലയില്‍ ഒരു റൂമും മാത്രമാണ് എന്റെ പ്രതിഫലം.” ഒടുവില്‍ വര്‍ഷങ്ങളായി അടക്കി വച്ചിരുന്ന നിയന്ത്രണം വിട്ടത് പോലെ ധ്വനിക്ക് ഇനി അടക്കി വയ്ക്കാൻ കഴിയാത്തത് പോലെ ദേഷ്യത്തില്‍ പറഞ്ഞിട്ട് മുഖം പൊത്തി കരഞ്ഞു.
ഞാൻ ഷോക്കായി അവളെ തന്നെ നോക്കി നിന്നു.
“അപ്പൊ നിന്റെ അച്ഛനും അമ്മയും..?” ഒടുവില്‍ കരച്ചില്‍ നിര്‍ത്തി അവള്‍ കണ്ണുകൾ തുടച്ചപ്പോ ഞാൻ ചോദിച്ചു.
പക്ഷേ അര മണിക്കൂര്‍ മാത്രം പരിചയമുള്ള ഒരു അജ്ഞാതനോടാണ് ഇത്രയും ഓപ്പണായി സംസാരിച്ചതെന്ന ബോധം ഉണ്ടായത് പോലെ ധ്വനി പേടിയോടെ എന്നെ ഒന്ന് നോക്കി. എന്നിട്ട് അവള്‍ ശബ്ദം അടക്കിപ്പിടിച്ച് സ്വയം ഹിന്ദിയില്‍ ശപിച്ചു.
“സോറി ജിനു. ഞാൻ പറഞ്ഞത് ഒന്നും നിങ്ങള്‍… അല്ല… നി കാര്യമായി എടുക്കേണ്ട. ജിനു റൂമിൽ പോയി റെസ്റ്റ് എടുക്ക്.” അവള്‍ പെട്ടന്ന് അസ്വസ്ഥതയോടെ പറഞ്ഞു.
അവളുടെ പ്രശ്നങ്ങൾ അറിയാൻ ഭയങ്കര ആഗ്രഹം തോന്നിയെങ്കിലും അവളുടെ അസ്വസ്ഥത കണ്ടിട്ട് ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല.
ഞാൻ പോകാനായി തിരിഞ്ഞു.
“ജിനു ഒന്ന് നിന്നെ..!” അപ്പോ എന്തോ പെട്ടന്ന് തീരുമാനിച്ച പോലേയാണ് അവള്‍ ധൃതിയില്‍ പറഞ്ഞത്.
ഞാനും നിന്നിട്ട് തിരിഞ്ഞ് അവളെ നോക്കി. അപ്പൊ എന്റെ നേര്‍ക്ക് അവള്‍ കൈ നീട്ടി, “ആ ചാവി ഇങ്ങ് തന്നെ, ആ റൂമിലേ ബാത്റൂമിൽ എന്തോ ബ്ലോക്ക് കാരണം വെള്ളം വരുന്നില്ലെന്ന് ഇപ്പോഴാണ് ഓര്‍ത്തത്. ഞാൻ വേറെ റൂമിന്റെ ചാവി തരാം.”
അവൾ പറഞ്ഞ ആ ബ്ലോക്ക് ഒരു കള്ളമാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ എന്തോ തക്കതായ കാരണം കൊണ്ടാണ് അവള്‍ അങ്ങനെ പറഞ്ഞതെന്ന് മനസിലായി, അതുകൊണ്ട് ഒന്നും മിണ്ടാതെ എന്റെ കൈയിൽ ഉണ്ടായിരുന്ന ചാവി ഞാൻ തിരികെ കൊടുത്തു.
അതിനെ വാങ്ങിയ ശേഷം കൊണ്ടുപോയി കീ റാക്കിൽ തൂക്കി ഇട്ടിട്ട് മറ്റൊരു ചാവി എടുത്ത് കൊണ്ട് വന്ന് എനിക്ക് തന്നു.
“റൂം നമ്പർ 602.” അവള്‍ പറഞ്ഞു. “ആറാമത്തെ നിലയിലാണ് റൂം, പ്രശ്നം ഇല്ലല്ലോ..?” അവള്‍ ചോദിച്ചു.
“ഇല്ല.” ഞാൻ പറഞ്ഞു.
“ഓക്കെ. പോയി ഉറങ്ങിക്കോ. വണ്ടിയുടെ കാര്യം വിചാരിച്ച് പേടി വേണ്ട. ഞാൻ നോക്കിക്കോളാം.” അത്ര മാത്രം പറഞ്ഞിട്ട് അവൾ അവിടെ ഉണ്ടായിരുന്ന കസേരയില്‍ തളർന്ന പോലെ ഇരുന്നിട്ട് മുഖം മുന്നോട് നീട്ടി ആ റിസപ്ഷൻ പാനല്‍ ടോപ്പിൽ നെറ്റി മുട്ടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു.
അല്‍പ്പനേരത്തേക്ക് ഞാൻ അവളെ തന്നെ നോക്കി നിന്നു. അവള്‍ക്ക് ഇവിടെ എന്തൊക്കെയോ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രം മനസ്സിലായി. എത്ര വലിയ പ്രശ്നം ആണെങ്കിലും, എത്ര കോടി ചിലവായാലൂം സാരമില്ല പക്ഷേ അവളെ എങ്ങനെയും സഹായിക്കണം എന്ന ചിത മാത്രമാണ് എന്റെ മനസ്സിൽ നിറഞ്ഞു നിന്നത്.
പക്ഷേ ഞാനായിട്ട് പറഞ്ഞാൽ ശരിയാവില്ലെന്ന് തോന്നി. അതുകൊണ്ട് മനസ്സില്ലാമനസ്സോടെ ഞാൻ അവിടം വിട്ട് നടന്നു പോയി ലിഫ്റ്റിൽ കേറി ആറാം നമ്പര്‍ ബട്ടണിൽ ഞെക്കി.
ലിഫ്റ്റ് ഡോർ അടഞ്ഞതും എന്റെ മനസ്സ് ധ്വനി പറഞ്ഞ ഓരോ വാക്കുകളെയും ചികഞ്ഞു കൊണ്ടിരുന്നു. അവള്‍ അറിഞ്ഞും അറിയാതെയും പറഞ്ഞതൊക്കെ എന്റെ മനസ്സിലിട്ട് അവളുടെ പ്രശ്നങ്ങൾ എന്തായിരിക്കുമെന്ന് മനസ്സിലാക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.
എന്തുതന്നെയായാലും അവള്‍ ഇവിടെ ഹാപ്പി അല്ലെന്നും, ഇവിടെ നിൽക്കാൻ അവള്‍ക്ക് താൽപര്യം ഇല്ലെന്നും മാത്രം എനിക്ക് വ്യക്തമായി മനസ്സിലായി. ഇവിടെ നിന്നും രക്ഷപ്പെടാൻ വിചാരിച്ചായിരിക്കും അവൾക്കും ജോലി കൊടുക്കാൻ എനിക്ക് കഴിയുമെന്ന പ്രതീക്ഷയില്‍ ഇനിയും ഒഴിവുണ്ടോന്ന് അവൾ ചോദിക്കാനുള്ള കാരണം.
വിധി പോലെ എല്ലാം താനേ നടക്കുമെന്ന് ഞാൻ പൂര്‍ണമായി വിശ്വസിക്കുന്ന ടൈപ്പല്ല. വിധി നമ്മളേ കുറച്ചൊക്കെ നയിക്കും എന്നത് സത്യമാണ്, പക്ഷേ നമ്മളും പ്രയത്നിച്ച് നമ്മുടെ ഇഷ്ടത്തിനുള്ള ഫലം കൊയ്യാനാണ് പരമാവധി ശ്രമിക്കേണ്ടത്.
എന്നെ ഇവിടെ ഇവൾക്ക് മുന്നില്‍ എത്തിച്ചത് വിധി തന്നെയാണ്. പക്ഷേ ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് വിധി ഒരിക്കലും തീരുമാനിക്കില്ല, ഞാൻ തന്നെയാണ് ഇനി വേണ്ടതൊക്കെ തീരുമാനിക്കേണ്ടത്. പക്ഷേ അതിനുമുമ്പ് ധ്വനിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ എനിക്ക് അറിയണം.
ഇത് അന്യ സംസ്ഥാനം ആണെങ്കിലും എനിക്കൊരു പേടിയും ഇല്ലായിരുന്നു. കാരണം ഇവിടെ പോലും എന്നെ സഹായിക്കാൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് പലരുമുണ്ട്. അതുകൊണ്ട് ഒരു കൈ നോക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.
എന്തായാലും നാളെ ആവട്ടെ. ഇപ്പൊ നല്ലപോലെ ഇറങ്ങിയിട്ട് ഫ്രെഷ് മൈന്റോടേ നാളെ എല്ലാം പ്ലാൻ ചെയ്യാം.
ഒരു ബെല്ലോടേ ലിഫ്റ്റ് ഡോർ തുറന്നതും ഞാൻ ലിഫ്റ്റിൽ നിന്നിറങ്ങി ചുറ്റുപാടും നോക്കി.
ലോഡ്ജിന് നടുവിലായിട്ടാണ് ലിഫ്റ്റ് സ്ഥിതി ചെയ്തിരുന്നത്. ലിഫ്റ്റിന്റേ രണ്ട് വശത്തുമായി റൂമുകൾ ഉണ്ടായിരുന്നു. അതുപോലെ ലിഫ്റ്റിന് എതിര്‍ വശത്തും റൂമുകൾ ഉണ്ടായിരുന്നു. ലിഫ്റ്റിന് എതിർ വശത്ത് കണ്ട റൂം നമ്പർ 606 ആയിരുന്നു. അതിന്റെ ഇടത് വശത്ത് 605 ഉം.
Your email address will not be published.