ഹോം ← മുൻ ഭാഗങ്ങൾ

സുതാര്യമായ തടവറ 8

അന്ന് രാവിലെ മഞ്ഞ് മൂടിയ ആ വലിയ കുന്നിൻ ചെരിവിലൂടെ മാത്യുവിന്റെ കാർ പതുക്കെ ആശുപത്രി ഗേറ്റിന് മുന്നിലെത്തി നിന്നു.

 

വണ്ടിയിൽ നിന്നിറങ്ങിയ അയാളെ സ്വീകരിച്ചത് ഹൈറേഞ്ചിന്റെ ആ പഴയ തണുപ്പായിരുന്നു.

 

വർഷങ്ങൾക്ക് മുൻപ് തന്റെ കരിയർ തുടങ്ങിയ സമയത്തെ അതേ തണുപ്പ്, അതേ മഞ്ഞ്.

 

 

​ആശുപത്രിയുടെ തുരുമ്പിച്ച ഇരുമ്പ് ഗേറ്റ് കടന്ന് അയാൾ അകത്തേക്ക് നോക്കി.

 

ചുറ്റും കനത്ത കോടമഞ്ഞ് മൂടിക്കിടക്കുകയാണ്.

 

സിമന്റ് അടർന്ന ചുവരുകളും, പായൽ പിടിച്ച മേൽക്കൂരയും, ഹോസ്പിറ്റൽ വരാന്തയിലെ ആ പഴയ മങ്ങിയ വെളിച്ചവും…

 

ഒന്നും മാറിയിട്ടില്ല.

 

ഒരുപക്ഷേ, ആ ചുവരുകൾക്കുള്ളിലെ മരണത്തിന്റെ ഗന്ധം പോലും പഴയതുപോലെ തന്നെ നിലനിൽക്കുന്നുണ്ടാകാം.

 

​മാത്യു പതുക്കെ നടന്നു.

 

ഓരോ ചുവടിലും അയാളുടെ മനസ്സ് പന്ത്രണ്ട് വർഷം പുറകോട്ട് പോയി.

 

നഗരത്തിലെ ആഡംബര ആശുപത്രികളിലെ തിളങ്ങുന്ന ടൈലുകൾക്കും എസി മുറികൾക്കും ഇടയിൽ അയാൾ മറന്നുപോയ ഒരു ലോകമാണിത്.

 

ഇവിടെയായിരുന്നു അയാൾ ആദ്യമായി സ്‌റ്റെതസ്കോപ്പ് കഴുത്തിലിട്ടത്.

 

ഇവിടെയായിരുന്നു തന്റെ അഹങ്കാരത്തിന് മുന്നിൽ ആദ്യമായി ഒരു ജീവൻ പൊലിഞ്ഞത്.

 

 

​ആ പഴയ വരാന്തയിലേക്ക് നോക്കി നിന്നപ്പോൾ മാത്യുവിന്റെ ഉള്ളിൽ വല്ലാത്തൊരു നൊസ്റ്റാൾജിയ പടർന്നു.

 

രാത്രി താൻ ചായ കുടിക്കാൻ നിന്നിരുന്ന ആ ചെറിയ കാന്റീൻ, ഷാജിയേട്ടന്റെ കൂടെ ആരും ഇല്ലാതെ അർദ്ധരാത്രികളിൽ സിഗരറ്റ് വലിച്ചു നിൽക്കാറുള്ള ആ മരച്ചുവട്…

 

എല്ലാം അവിടെത്തന്നെയുണ്ട്. മാറ്റം വന്നത് തനിക്ക് മാത്രമാണ്.

 

താൻ വലിയൊരു സർജനായി, വലിയൊരു സമ്പന്നനായി.

 

പക്ഷേ, ഇന്നും ആ പഴയ ജൂനിയർ സർജന്റെ വിറയൽ തന്റെ ഉള്ളിലുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു.

 

 

​മഞ്ഞിന്റെ നേർത്ത പാളികൾക്കിടയിലൂടെ ഹോസ്പിറ്റൽ കെട്ടിടം കാണുമ്പോൾ അത് തന്നെ പരിഹസിക്കുന്നതുപോലെ മാത്യുവിന് തോന്നി.

 

“നീ എത്ര ദൂരം ഓടിയാലും, നിന്റെ വേരുകൾ ഇവിടെയാണ് മാത്യൂ…”

 

ആ പഴയ ചുവരുകൾ മന്ത്രിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.

 

 

​അയാൾ തന്റെ കോട്ടിന്റെ കോളർ പതുക്കെ ഉയർത്തി വെച്ചു.

 

ഏഴര കഴിഞ്ഞിട്ടും സൂര്യൻ മഞ്ഞിനെ ഭേദിച്ചു വന്നിരുന്നില്ല.

 

ഷാജിയേട്ടൻ ഇപ്പോൾ എവിടെയുണ്ടാകും?

 

 

 

തന്റെ പാപങ്ങൾ കുഴിച്ചുമൂടിയ ഈ മണ്ണിൽ കാലുകുത്തുമ്പോൾ, നതാഷയെക്കുറിച്ചുള്ള ചിന്തകൾ പോലും അയാളുടെ മനസ്സിൽ നിന്നും മാഞ്ഞുപോയി.

 

ആ ​ഹോസ്പിറ്റൽ കെട്ടിടം പതുക്കെ ഉണരുന്നേ ഉണ്ടായിരുന്നുള്ളൂ.

 

വരാന്തയുടെ അറ്റത്ത് ഒരു വൃദ്ധ നിലം തുടക്കുന്ന ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാം.

 

ഇടനാഴികളിലെ ആ പഴയ ഫിനോയിൽ ഗന്ധം മാത്യുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി.

 

ആ മഞ്ഞിലും മരുന്നിന്റെ ഗന്ധം കലർന്ന കാറ്റ് അയാളെ ഭൂതകാലത്തിലേക്ക് വീണ്ടും പിടിച്ചു തള്ളി.

 

 

​അയാൾ അവിടെനിന്നും ആശുപത്രി ഗേറ്റിന് പുറത്തുള്ള ആ ചെറിയ ചായക്കട ലക്ഷ്യമാക്കി നടന്നു.

 

പന്ത്രണ്ട് വർഷം മുൻപ്, നീണ്ട ഹോസ്പിറ്റൽ മണിക്കൂറുകൾക്ക് ശേഷം തളർന്ന് ഇറങ്ങി വരുമ്പോൾ ഒരു ഗ്ലാസ് കടുപ്പമുള്ള ചായയ്ക്കായി അയാൾ അഭയം പ്രാപിച്ചിരുന്ന അതേ ഇടം.

 

കടയുടെ തടിപ്പലകകൾക്ക് പഴയതിനേക്കാൾ കറുപ്പ് നിറം ഏറിയിരിക്കുന്നു.

 

പുകയേറ്റ് കറുത്ത ആ ചുവരുകൾക്ക് പോലും മാത്യുവിനെ തിരിച്ചറിയാൻ കഴിയുന്നതുപോലെ തോന്നി.

 

 

​ദൂരെ ആകാശത്ത് മഞ്ഞിനെ കീറിമുറിച്ചുകൊണ്ട് സൂര്യപ്രകാശം പതുക്കെ പടരുന്നുണ്ട്.

 

വെളിച്ചവും മഞ്ഞും ഒരേസമയം ആ മലഞ്ചെരുവിലേക്ക് ഇരച്ചുകയറുന്ന ആ കാഴ്ച അതിമനോഹരമായിരുന്നു.

 

സാധാരണ നിലയിൽ മാത്യു ആസ്വദിക്കുമായിരുന്ന ഒരു കാലാവസ്ഥ.

 

 

പക്ഷേ, അമലയുടെ ഓർമ്മകൾ അയാളുടെ മനസ്സിൽ ഒരു കറുത്ത മേഘം പോലെ തളംകെട്ടി നിന്നു.

 

 

​കടയുടെ മുന്നിലെ ആ പഴയ ബെഞ്ചിൽ അയാൾ പതുക്കെ ഇരുന്നു.

 

​കടക്കാരൻ: “എന്താ എടുക്കണ്ടേ സാറേ? ചായ വേണോ?”

 

​മാത്യുവിനെ ആ പഴയ ജൂനിയർ ഡോക്ടറായി അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

പണ്ടുള്ള ആൾ അല്ല അവിടെ ഉള്ളത് എന്ന് മാത്യുവിനും മനസ്സിലായി.

 

മാത്യുവിന്റെ വേഷവും ആ പ്രൗഢിയും ഒരു വലിയ നഗരത്തിൽ നിന്നുള്ള അതിഥിയുടേതാണെന്ന് അയാൾ കരുതിക്കാണും.

 

​മാത്യു: “ഒരു കടുപ്പമുള്ള ചായ.. പഞ്ചസാര കുറച്ച്.”

 

ചായയ്ക്കായി കാത്തിരിക്കുമ്പോൾ മാത്യുവിന്റെ കണ്ണുകൾ ആശുപത്രിയുടെ കാഷ്വാലിറ്റി ഭാഗത്തേക്ക് നീണ്ടു.

 

പന്ത്രണ്ട് വർഷം മുൻപ്, രക്തത്തിൽ കുളിച്ച അമലയെ സ്ട്രെച്ചറിൽ കിടത്തി ആദ്യമായി അങ്ങോട്ടേക്ക് ഓടിച്ചു കയറ്റിയ ആ ദൃശ്യം മാത്യുവിന്റെ കണ്ണുകളിൽ മിന്നിമറഞ്ഞു.

 

അതൊരു ആക്‌സിഡന്റ് കേസായിരുന്നു.

 

റോഡരികിൽ ചോര വാർന്നു കിടന്ന ആ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവൾക്ക് ജീവനുണ്ടായിരുന്നു.

 

അന്ന് ആ സർജറി കൃത്യമായി ചെയ്തിരുന്നെങ്കിൽ അവൾ ഇന്നും ജീവനോടെ ഇരുന്നേനെ.

 

തന്റെ ദേഷ്യവും അശ്രദ്ധയും കൊണ്ട് അവളുടെ ശ്വാസം നിലച്ച ആ നിമിഷം…

 

 

​ചൂടുള്ള ചായ ഗ്ലാസ് കയ്യിൽ ഇരിക്കുമ്പോഴും മാത്യുവിന്റെ വിരലുകൾ തണുത്തു മരവിച്ചിരുന്നു.

 

അയാൾ ആലോചിക്കുകയായിരുന്നു.. ഷാജിയേട്ടൻ ഇപ്പോൾ എവിടെയുണ്ടാകും? അയാൾ ചായ കുടിക്കാൻ ഇങ്ങോട്ടേക്ക് വരുമായിരിക്കും. പണ്ട് അവർ ഒരുമിച്ചിരുന്നാണ് ഇവിടെ നിന്ന് ചായ കുടിക്കാറുള്ളത്. ആ പഴയ അറ്റൻഡർക്ക് തന്നെ കാണുമ്പോൾ എന്ത് തോന്നും?

 

 

മാത്യു ഗ്ലാസിലെ ചായയുടെ ചൂടിലേക്ക് നോക്കി നിൽക്കുമ്പോഴാണ് ചായക്കടക്കാരൻ തന്റെ കൗതുകം പുറത്തെടുത്തത്.

 

 

​”എവിടുന്നാ സാറേ… ഇത്ര രാവിലെ തന്നെ?”

 

ചായ അടിക്കുന്നതിനിടയിൽ അയാൾ മാത്യുവിനെ ഒന്ന് പാളി നോക്കി ചോദിച്ചു.

 

​മാത്യു ഒന്ന് പതറി.

 

“ഞാൻ… ഞാൻ കുറച്ച് ദൂരെയുന്നാ…”

 

​”ഓഹ്… എന്താ സാറേ കാര്യം? ഇവിടെ അടുത്തായി പുതിയൊരു ഹോസ്പിറ്റൽ വന്നതിൽ പിന്നെ ഇത്ര രാവിലെ ഇവിടെങ്ങും ആൾക്കാർ ഉണ്ടാവാറില്ല.

അടുത്തുള്ള ആളുകൾ മാത്രം വരും. സാറിനെ കണ്ടപ്പോ ഒന്ന് ചോദിച്ചെന്നേയുള്ളൂ.”

 

അയാൾ ചായ ഗ്ലാസുകൾക്കിടയിൽ പതപ്പിക്കുമ്പോൾ മാത്യുവിനെ കൂടുതൽ അറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.

 

 

​മാത്യു ചായ പതുക്കെ ഊതിക്കുടിച്ചു കൊണ്ട് ചോദിച്ചു,

 

“ഞാൻ… ഞാൻ ഇവിടെത്തെ ഷാജിയേട്ടൻ… ഷാജിയേട്ടനെ കാണാൻ വന്നതായിരുന്നു. അങ്ങേര് ഇവിടെയില്ലേ? അറ്റൻഡർ ഷാജി…”

 

 

​ചായക്കടക്കാരൻ ചായ ഗ്ലാസ് ബെഞ്ചിലേക്ക് വെച്ചു.

 

“ഓഹ്… ഷാജിയേട്ടനോ? ആ മൂപ്പർ ഇവിടെത്തന്നെയുണ്ട്. പക്ഷേ… ഇന്ന് അയാളുടെ കുടുംബത്തിലെ ഏതോ കല്യാണം ഉണ്ട്. കുറച്ച് ദൂരെയാ. അങ്ങേര് അതിന് പോയിരിക്കുകയാ… നാളെയേ വരുള്ളൂ എന്ന് പറഞ്ഞിരുന്നു.”

 

 

​ഷാജിയേട്ടൻ അവിടെയില്ല എന്ന വാർത്ത കേട്ടപ്പോൾ മാത്യുവിന്റെ ഉള്ളിലൊരു മരവിപ്പ് പടർന്നു.

 

ഓർമ്മകളുടെ ഈ തീവ്രതയിൽ ഒരു പകൽ മുഴുവൻ തനിച്ച് ഇവിടെ കഴിയേണ്ടി വരുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി.

 

 

​”എന്താ സാറേ… ഞാൻ വിളിക്കണോ? ”

കടക്കാരൻ ചോദിച്ചു.

 

​”വേണ്ട… വിളിക്കണ്ട. ഞാൻ നേരിട്ട് കാണാൻ വന്നതാ. എന്തായാലും നാളെ കാണാം.”

മാത്യു പറഞ്ഞു.

 

​”സാറേ… കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ?”

 

 

​”ഏയ്… ഒന്നും വേണ്ട.”

 

മാത്യു ഒഴിഞ്ഞുമാറി.

 

“ഇവിടെ അടുത്ത് ഏതെങ്കിലും മുറി കിട്ടുമോ? താമസിക്കാൻ…”

 

 

​കടക്കാരൻ ആശുപത്രിക്ക് അപ്പുറത്തെ വളവിലേക്ക് വിരൽ ചൂണ്ടി.

 

“ദേ സാറേ… ആ വളവ് തിരിഞ്ഞാൽ തന്നെ ഒരു ലോഡ്ജ് ഉണ്ട്. അവിടെ താമസിക്കാൻ സൗകര്യം ഉണ്ട്. മോശമില്ലാത്ത സ്ഥലമാ.”

 

 

​”ഓഹ്… ശരി അപ്പോ.”

 

മാത്യു ഗ്ലാസ് ആ തിണ്ണയിൽ വെച്ചു. പൈസ കൊടുത്തു കടയിൽ നിന്നിറങ്ങുമ്പോൾ അയാളുടെ മനസ്സിൽ ഷാജിയേട്ടന്റെ അസാന്നിധ്യം ഒരു വലിയ ശൂന്യത സൃഷ്ടിച്ചു.

 

 

​കാർ സ്റ്റാർട്ട് ചെയ്ത് ആ വളവ് തിരിയുമ്പോഴും മാത്യുവിന്റെ കണ്ണുകൾ കാറിന്റെ മിററിലൂടെ ആ ആശുപത്രിയുടെ ചുറ്റുപാടിൽ ഉടക്കി നിൽക്കുകയായിരുന്നു.

 

 

​ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ മാത്യു ചിന്തിച്ചു: ഈ ഒരു പകൽ മുഴുവൻ… ഈ പഴയ മണ്ണിൽ…

 

അമലയുടെ ആത്മാവ് ചുറ്റിത്തിരിയുന്ന ഈ കുന്നിൻ ചെരിവിൽ താൻ എങ്ങനെ കഴിച്ചുകൂട്ടും?

 

നതാഷയെക്കുറിച്ചുള്ള ഓർമ്മകൾ പോലും അമലയുടെ ആ നിഗൂഢമായ പുഞ്ചിരിക്ക് മുന്നിൽ മങ്ങിപ്പോകുന്നത് അയാൾ ഭയത്തോടെ തിരിച്ചറിഞ്ഞു.

 

ചായക്കടക്കാരൻ പറഞ്ഞ ആ പഴയ ലോഡ്ജിന് മുന്നിൽ മാത്യു കാർ നിർത്തി.

 

മഞ്ഞിന്റെ ആവരണത്തിനുള്ളിൽ ആ കെട്ടിടം അൽപ്പം ഭയാനകമായി തോന്നി.

 

പഴയ സിമന്റ് തേപ്പ് അടർന്നുവീണ ആ ലോഡ്ജിന്റെ റിസപ്ഷനിൽ ചെന്ന് അയാൾ ഒരു മുറി എടുത്തു.

 

റിസപ്ഷനിസ്റ്റ് നൽകിയ തുരുമ്പിച്ച താക്കോലുമായി അയാൾ രണ്ടാം നിലയിലെ 204-ാം നമ്പർ മുറിയിലേക്ക് നടന്നു.

 

 

​മുറി തുറന്ന് അകത്തേക്ക് കയറിയ മാത്യുവിന് അനുഭവപ്പെട്ടത് അടച്ചിട്ട മുറിയുടെ ഗന്ധമല്ല,

 

മറിച്ച് തന്റെ ഭൂതകാലത്തിന്റെ വല്ലാത്തൊരു മരവിപ്പാണ്.

 

അയാൾ ജനാലയ്ക്കൽ ചെന്ന് ആ കർട്ടൻ പതുക്കെ വകഞ്ഞുമാറ്റി. ദൂരെ, കോടമഞ്ഞിന് താഴെ ആ പഴയ ഹോസ്പിറ്റൽ ഒരു കൂമ്പാരം പോലെ കിടക്കുന്നത് അയാൾ കണ്ടു.

 

 

​”നാളെ വരെ… നാളെ വരെ എനിക്ക് ഇവിടെ പിടിച്ചു നിൽക്കണം.” മാത്യു സ്വയം മന്ത്രിച്ചു.

 

 

​അയാൾ ബെഡിൽ തളർന്നിരുന്നു.

 

ഷാജിയേട്ടനെ കാണാൻ കഴിയാത്തത് അയാളെ വല്ലാതെ അസ്വസ്ഥനാക്കി.

 

ഈ ഒരു പകൽ മുഴുവൻ അമലയുടെ ഓർമ്മകൾ തന്നെ വേട്ടയാടുമോ എന്ന് അയാൾ ഭയപ്പെട്ടു.

 

 

അതേസമയം അന്ന് രാവിലെ നതാഷ ഉണരുന്നതിന് വളരെ മുൻപേ സാം ഉണർന്നിരുന്നു.

 

മുറിയിൽ പുലർകാലത്തിന്റെ വെളിച്ചം പൂർണ്ണമായി പടർന്നു. ബെഡിൽ അപ്പോഴും ഷർട്ടിന്റെ ബട്ടൻസ് ഊരി മുലകൾ ബ്രാസറിന് പുറത്തായി അർദ്ധ നഗ്നമായനിലയിൽ ഗാഢനിദ്രയിലായിരുന്നു നതാഷ.

 

അവളുടെ വെളുത്ത ചന്തിപ്പാളികളിൽ പറ്റിപ്പിടിച്ചിരുന്ന തന്റെ പ്രണയത്തിന്റെ അടയാളങ്ങൾ സാം ആ പുതപ്പ് കൊണ്ട് പതുക്കെ തുടച്ചുമാറ്റി.

 

ആ സ്പർശനത്തിൽ പോലും അവൾ ഉണർന്നില്ല.. അത്രമേൽ തളർന്നായിരുന്നു ആ ഉറക്കം.

 

 

​സാം പതുക്കെ എഴുന്നേറ്റ് തന്റെ ഡ്രോയിംഗ് ബോർഡിന് അടുത്തേക്ക് നടന്നു.

 

രാത്രി മുഴുവൻ ഉറക്കമിളച്ച് താൻ പൂർത്തിയാക്കിയ അമലയുടെ ആ ചിത്രം അയാൾ ഒന്നുകൂടി നോക്കി.

 

ചന്ദ്രപ്രകാശത്തിൽ കണ്ടതിനേക്കാൾ ജീവസ്സുറ്റതായിരുന്നു ആ മുഖം. ഒരു നിമിഷം അയാൾ ആ ചിത്രത്തിന് നേരെ നോക്കി നിഗൂഢമായി ഒന്ന് പുഞ്ചിരിച്ചു.

 

 

​അയാൾ ആ ചിത്രം അതീവ ജാഗ്രതയോടെ ഒരു വലിയ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞു.

 

ആ ബെഡ്റൂമിൽ നിന്നും പതുക്കെ പുറത്തിറങ്ങിയ അയാൾ കിച്ചണിലേക്ക് നടന്നു.

 

കിച്ചണിലെ കബോർഡുകൾക്കിടയിൽ അയാൾ മാത്രം അറിയുന്ന ഒരു രഹസ്യ അറയുണ്ടായിരുന്നു.

 

തന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളും ഓർമ്മകളും സൂക്ഷിക്കുന്ന ഇടം. അയാൾ ആ ചിത്രം ആ അറയ്ക്കുള്ളിൽ വെച്ച് ഭദ്രമായി പൂട്ടി.

 

 

​തിരികെ ബെഡ്റൂമിലേക്ക് വരുമ്പോഴും നതാഷ പഴയതുപോലെ തന്നെ കിടക്കുകയായിരുന്നു.

 

അവളുടെ ഷർട്ടിന്റെ ബട്ടണുകൾ അഴിഞ്ഞുമാറി ആ മുലകൾ വെളിയിൽ തന്നെ ഇരുന്നു.

 

പുലർച്ചെ സാം വലിച്ചുതാഴ്ത്തിയ ഷഡ്ഢി അവളുടെ തുടകളിൽ തന്നെ ചുറ്റിക്കിടക്കുന്നുണ്ടായിരുന്നു.

 

സൂര്യപ്രകാശം അവളുടെ ഉടലിൽ തട്ടി പ്രതിഫലിക്കുമ്പോൾ അവളൊരു ഉടഞ്ഞ ശില്പം പോലെ തോന്നി.

 

 

​സാം അവളുടെ അരികിലിരുന്നു. മാത്യുവിന്റെ പ്രാണനായ നതാഷ ഇപ്പോൾ തന്റെ കൈക്കുള്ളിലാണ്.

 

അവളെ താൻ എന്ത് ചെയ്യണം?

 

സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കണോ? അതോ…….?

 

 

 

​നതാഷയുടെ വിരലുകൾ പതുക്കെ ഇളകി. അവൾ ഉണരാൻ തുടങ്ങുകയാണ്. സാം അനങ്ങാതെ അവളെത്തന്നെ നോക്കിയിരുന്നു.

 

നതാഷ പതുക്കെ കണ്ണ് തുറന്നപ്പോൾ കണ്ടത് തന്നെത്തന്നെ നോക്കി ഇരിക്കുന്ന സാമിനെയാണ്.

 

ഉറക്കച്ചടവിൽ അവൾ തന്റെ വസ്ത്രങ്ങളിലേക്ക് ഒന്ന് നോക്കി. ഷർട്ട് അഴിഞ്ഞു കിടക്കുന്നു, ഷഡ്ഢി തുടകളിലേക്ക് താഴ്ന്നു കിടക്കുന്നു!

 

​”ഏഹ്.. ഇതെങ്ങനെ.. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ..”

 

അവൾ വിശ്വസിക്കാനാവാതെ സാമിനെ നോക്കി പറഞ്ഞു. അവളുടെ സ്വരത്തിൽ പരിഭ്രമത്തേക്കാൾ അത്ഭുതമായിരുന്നു.

 

“നീയെന്താടാ… ദുഷ്ടാ… എന്നെ ചെയ്തത്..ഉറങ്ങിക്കിടക്കുന്ന എന്നെ… അയ്യോ…..എന്നെ നശിപ്പിച്ചോ നീ……”

 

അവളുടെ സംസാരം കെട്ട് അയാൾക്ക് ചിരി വന്നു…​സാം ഒന്നും മിണ്ടിയില്ല. അയാൾ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി അവളെ ചേർത്തുപിടിച്ചു. ഒന്നും പറയാൻ അനുവദിക്കാതെ അവളുടെ ചുവന്ന ചുണ്ടുകൾ അയാൾ വലിച്ചൂമ്പി.

 

 

​”ആഹ്ഹ.. സാം… മ്മ്…” നതാഷയുടെ ഉള്ളിലെ വികാരം വീണ്ടും ഉണർന്നു.

 

 

​സാം അവളെ ബെഡിലേക്ക് തള്ളിയിട്ടു.

 

യാതൊരു മുന്നറിയിപ്പുമില്ലാതെ അവളുടെ പൊക്കിക്കിടന്ന പാവാടയ്ക്കുള്ളിലൂടെ അവളുടെ ആർദ്രമായ പൂറിലേക്ക് അയാൾ മുഖമമർത്തി.

 

പുലർച്ചെ അനുഭവിച്ച ആ സുഖം വീണ്ടും ആവർത്തിച്ചപ്പോൾ നതാഷ പുളഞ്ഞുപോയി.

 

 

​”ആഹ്ഹ.. സാം.. രാവിലെ തന്നെ.. ആഹ്.. മതി..”

 

അവൾ തടയാൻ ശ്രമിച്ചെങ്കിലും അവളുടെ ശബ്ദം ഇടറുകയായിരുന്നു.

 

 

​”ഏഹ്ഹ്.. വേണ്ടേ.. അപ്പൊ…?” സാം ചിരിച്ചുകൊണ്ട് തലയുയർത്തി.

 

 

​”ആഹ്ഹ്.. അഹ്.. മതി..” അവൾ കിതച്ചുകൊണ്ട് പറഞ്ഞു.

 

 

​സാം വിടാൻ തയ്യാറായില്ല.

 

അയാൾ അവളുടെ വയറിൽ വിരലുകൾ കൊണ്ട് ഇക്കിളിയാക്കാൻ തുടങ്ങി.

 

നതാഷയ്ക്ക് ഇക്കിളി വല്ലാതെ പേടിയായിരുന്നു.

 

“ആഹ്ഹ.. സാം.. പ്ലീസ്.. മതി..”

 

അവൾ ബെഡിൽ കിടന്ന് പിടഞ്ഞു.

 

അവൾ ചിരിക്കുകയും പിടയുകയും ചെയ്തപ്പോൾ അവളുടെ ആ വലിയ മുലകൾ തുള്ളിച്ചാടിക്കൊണ്ടിരുന്നു.

 

സാം ആ ഇക്കിളിക്കിടയിലും അവളുടെ മുലകളെ തന്റെ വായിലാക്കി നുണഞ്ഞു കൊണ്ടിരുന്നു.

 

​”ആഹ്ഹ്.. ആഹ്..” നതാഷയുടെ നിയന്ത്രണം നഷ്ടപ്പെട്ടു.

 

 

​”എന്താ.. വേണ്ടേ…?” ഇക്കിളിയാക്കുന്നത് നിർത്താതെ സാം ചോദിച്ചു.

 

 

​”വേണ്ട.. മതി.. മതിയേ…!” അവൾ ആർത്തു ചിരിച്ചു കൊണ്ട് പറഞ്ഞു.

 

 

​അയാൾ പതുക്കെ നിർത്തി. അവൾ കിതച്ചുകൊണ്ട് അയാളെ തമാശയോടെ തള്ളിമാറ്റി.

“രാവിലെ തന്നെ കാമപ്രാന്താണ്.. ഹും..!”

 

​അവൾ പതുക്കെ എഴുന്നേറ്റു. അഴിഞ്ഞുലഞ്ഞ ആ വലിയ മുലകളെ തിരികെ ബ്രാസറിനുള്ളിലേക്ക് ഒതുക്കി വെക്കാൻ അവൾ ശരിക്കും പ്രയാസപ്പെടുന്നുണ്ടായിരുന്നു.

 

നതാഷയുടെ ആ കഷ്ടപ്പാട് കണ്ട് സാം ആഞ്ഞു ചിരിച്ചു.

ആ ചിരി കണ്ടപ്പോൾ അവൾക്ക് കപടദേഷ്യം വന്നു.

 

അവൾ തന്റെ തുടകളിൽ കുടുങ്ങിക്കിടന്ന ആ വെളുത്ത ഷഡ്ഢി ഒറ്റ വലിക്ക് ഊരിയെടുത്ത് സാമിന്റെ മുഖത്തിന് നേരെ എറിഞ്ഞു!

 

 

​”പോ അപ്പറത്തേക്ക്!”

 

അവൾ ദേഷ്യം അഭിനയിച്ച് തന്റെ അഴിഞ്ഞുലഞ്ഞ മുടി പതുക്കെ ഒരു ബൺ പോലെ ചുറ്റിക്കെട്ടി.

 

അവൾ ബാത്റൂമിലേക്ക് നടന്നു നീങ്ങുമ്പോൾ, സാം ആ ബെഡിൽ തന്നെ കിടന്ന് അവൾ എറിഞ്ഞ ആ ഷഡ്ഢി കൈയ്യിലെടുത്തു പിടിച്ചു.

 

അതിൽ ഇപ്പോഴും നതാഷയുടെ ശരീരത്തിന്റെ മണവും താൻ നൽകിയ ലഹരിയുടെ നനവും ബാക്കിയുണ്ടായിരുന്നു.

 

 

 

 

കുളി കഴിഞ്ഞ് ഈർപ്പം മാറാത്ത മുടിയുമായി ഇറങ്ങി വന്ന നതാഷ കാണുന്നത്, താൻ നേരത്തെ എറിഞ്ഞ ഷഡ്ഢിയും കയ്യിൽ പിടിച്ചു ഏതോ ലോകത്തെന്ന പോലെ ആലോചിച്ചിരിക്കുന്ന സാമിനെയാണ്.

 

​”എന്റെ ദൈവമേ… ഇതെനിയും വിട്ടില്ലേ… ശേ!”

 

അവൾ ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് നീങ്ങി ആ ഷഡ്ഢി പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു.

 

 

​അപ്പോഴാണ് സാം ശരിക്കും ബോധത്തിലേക്ക് വന്നത്.

 

അയാളുടെ മനസ്സിൽ എപ്പോഴോ അമലയുടെ ഓർമ്മകൾ ചേക്കേറിയിരുന്നു.

 

നതാഷയുടെ ഓരോ ചലനത്തിലും താൻ അമലയെ തിരയുകയാണോ എന്ന് അയാൾ ഭയന്നു.

 

 

​”വരുന്നോ എന്റെ കൂടെ?”

 

ബാഗിൽ നിന്നും ഒരു സാരി കയ്യിലെടുത്ത് നതാഷ ചോദിച്ചു.

 

 

​”എങ്ങോട്ടാ മാഡം അതിരാവിലെ തന്നെ?”

 

സാം പതുക്കെ എഴുന്നേറ്റു.

 

 

​”എപ്പോഴും ഇങ്ങനെ ഇവിടെ ബെഡിൽ കിടന്നാൽ പോരല്ലോ. ഞാൻ ഇന്നലെ പറഞ്ഞ കാര്യം നോക്കുവാ.”

 

 

​”ഇന്നലെ പറഞ്ഞ കാര്യമോ? എന്ത് കാര്യം?”

 

സാമിന്റെ മുഖത്ത് ആശ്ചര്യം തെളിഞ്ഞു.

 

 

​”ഓർമ്മയില്ലേ? ടൗണിൽ ഒരു കടമുറി റെന്റിന് എടുക്കേണ്ട കാര്യം. കൗൺസിലിംഗ് ചെക്കപ്പ് ഒക്കെ ചെയ്യാൻ ഒരു റൂം. പേഷ്യന്റ്സിന് എന്നെ കാണാൻ വരാനൊരു സ്ഥലം. അത്ര തന്നെ.”

 

 

​”ഓഹ്… അത്…” സാം ഒന്ന് ആലോചിച്ചു.

 

 

​”എന്താ വരുന്നോ?”

 

 

​”ഓ… നോക്കട്ടെ.” സാം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. നതാഷയുടെ കണ്ണുകൾ പെട്ടെന്ന് ഡ്രോയിംഗ് ബോർഡിലേക്ക് നീങ്ങി.

 

​”ഇന്നലെ വരച്ച ചിത്രം എവിടെ? കാണുന്നില്ലല്ലോ…”

 

അവൾ മുറിയിലാകെ കണ്ണോടിച്ചു. അത് സാം രഹസ്യ അറയിൽ ഒളിപ്പിച്ചത് അവൾ അറിഞ്ഞിരുന്നില്ല.

 

 

​”ഓഹ് അതോ… അതൊക്കെ ഞാൻ കീറിക്കളഞ്ഞു.”

 

സാം ലാഘവത്തോടെ പറഞ്ഞു.

 

​”അയ്യോ! അതെന്തിനാ?”

 

 

​”നീയല്ലേ പറഞ്ഞത് നിന്നെപ്പോലെ ഇല്ലായിരുന്നു എന്ന്…”

 

 

​”അത് ശരിയാ. പക്ഷെ കാണാൻ നല്ല രസം ഉണ്ടായിരുന്നല്ലോ. ഏതോ പഴയ സിനിമ നടി പോലെ. എന്താടാ… നിന്റെ പണ്ടത്തെ കാമുകി വല്ലതും ആണോ?”

 

നതാഷ തമാശയ്ക്ക് ചോദിച്ചതാണെങ്കിലും ആ ചോദ്യം ഒരു വെടിയുണ്ട പോലെ സാമിന്റെ നെഞ്ചിൽ തറച്ചു. അയാൾ ഒന്ന് പിടഞ്ഞു.

 

 

​”അല്ല… നീ ഒന്ന് മെലിഞ്ഞാൽ എങ്ങനെ ഉണ്ടാകും എന്നോർത്ത് വരച്ചതാ.”

അയാൾ കള്ളം പറഞ്ഞു ഒപ്പിച്ചു.

 

 

​”അപ്പൊ ഞാൻ തടിച്ചിയാണെന്നാണോ? എടാ…!”

 

അവൾ തല തോർത്തിക്കൊണ്ടിരുന്ന തോർത്തെടുത്ത് സാമിന്റെ നേർക്ക് എറിഞ്ഞു.

 

 

​സാം അത് പിടിച്ചെടുത്ത് അവൾക്ക് നേരെ പാഞ്ഞടുത്തു.

 

അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് ആ തോർത്ത് കൊണ്ട് ബലമായി കെട്ടാൻ നോക്കി.

 

“അയ്യോ… വേണ്ട… എനിക്ക് പോകാനുള്ളതാ!”

അവൾ ചിരിച്ചു കൊണ്ട് തടയാൻ ശ്രമിച്ചു.

 

​അയാൾ അവളെ കൂടുതൽ ചേർത്തുപിടിച്ചു ബെഡിലേക്ക് ഇട്ടു.

 

വർഷങ്ങൾക്ക് മുൻപ് അമലയോടൊപ്പം അവസാനിച്ചു എന്ന് കരുതിയ പ്രണയത്തിന്റെ ആ പഴയ നിമിഷങ്ങൾ നതാഷയിലൂടെ തിരിച്ചു വരികയാണെന്ന് അയാൾക്ക് തോന്നി.

 

ആ അറിവ് അയാളെ വല്ലാതെ തളർത്തിക്കളഞ്ഞു.

 

ഒരു നിമിഷം എന്തോ ആലോചിച്ചു അയാൾ നിശ്ചലനായി നിന്നതും നതാഷ അയാളെ തള്ളിമാറ്റി.

 

 

​”എപ്പോഴും കിടക്കയിൽ കിടന്നാൽ ശരിയാവില്ല മോനെ!”

 

അവൾ ചിരിച്ചു കൊണ്ട് ഡ്രസ്സുമായി അടുത്ത മുറിയിലേക്ക് ഓടി.

 

​നതാഷ പോയ വഴിയിലേക്ക് നോക്കി നിൽക്കുമ്പോൾ സാമിന്റെ മുഖത്തെ ചിരി മാഞ്ഞു.

 

താൻ മാത്യുവിനോട് പക വീട്ടാൻ ഉപയോഗിക്കുന്ന ഈ സ്ത്രീ, തന്റെ ഉള്ളിലെ മരവിച്ച പ്രണയത്തെ വീണ്ടും തൊട്ടുണർത്തുകയാണോ?

 

 

 

ഡ്രസ്സ്‌ മാറിവന്ന നാതാഷാ തന്റെ കാറിന്റെ കീ സാമിന് നേരെ നീട്ടി..​

സാം കാർ സ്റ്റാർട്ട് ചെയ്തു.

 

അരികിൽ നതാഷ അതീവ സുന്ദരിയായി ഇരിക്കുന്നു. ഒരു ഇളം നീല നിറത്തിലുള്ള സാരിയിൽ അവൾ കൂടുതൽ പ്രസന്നയായി തോന്നി.

 

ടൗണിലെ തിരക്കുകളിലേക്ക് വണ്ടി ഓടിക്കുമ്പോഴും സാമിന്റെ മനസ്സ് ശാന്തമായിരുന്നില്ല.

 

നതാഷയുടെ ചിരിയും വർത്തമാനങ്ങളും അയാൾ ആസ്വദിക്കുന്നുണ്ടെങ്കിലും, അവളുടെ ഓരോ വാക്കിലും തന്റെ പഴയ ജീവിതത്തിന്റെ ഓർമ്മകൾ വന്നു തറയ്ക്കുന്നുണ്ടായിരുന്നു.

 

 

​”സാം… നീ എന്തിനാ ഇത്ര ഗൗരവത്തിൽ ഇരിക്കുന്നത്? നമ്മൾ ഒരു നല്ല കാര്യത്തിനല്ലേ പോകുന്നത്?”

 

അവൾ അവന്റെ കയ്യിൽ പതുക്കെ തഴുകി.

 

 

​സാം ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. “ഒന്നുമില്ല നതാഷാ… ഞാൻ ആ കടമുറിയുടെ കാര്യം ആലോചിക്കുകയായിരുന്നു.”

 

 

​അവർ ടൗണിലെത്തി.

 

കെട്ടിടങ്ങൾക്കിടയിലുള്ള ഒരു ചെറിയ കടമുറി അവർ നോക്കി.

 

തന്റെ കൗൺസിലിംഗ് സെന്റർ അവിടെ തുടങ്ങുന്നതിനെക്കുറിച്ച് നതാഷ ആവേശത്തോടെ സംസാരിച്ചു കൊണ്ടിരുന്നു.

 

പക്ഷേ, പെട്ടെന്ന് ഒരു നിമിഷം അവൾ നിശബ്ദയായി. ഒരു കടയുടെ ബോർഡിൽ കണ്ട ഡോക്ടറുടെ പേര് അവളെ മാത്യുവിലേക്ക് എത്തിച്ചു.

 

 

​”സാം… മാത്യു ഇപ്പോൾ എവിടെയായിരിക്കും?

അയാൾ എന്നെ തിരയുന്നുണ്ടാകുമോ?”

 

അവളുടെ ശബ്ദത്തിൽ ഒരു ചെറിയ ഭയം കലർന്നിരുന്നു.

 

 

​സാം അവളുടെ കണ്ണുകളിലേക്ക് നോക്കി.

 

“അവൻ എവിടെയാണെങ്കിലും… ഇനി നിന്നെ തൊടാൻ ഞാൻ അനുവദിക്കില്ല.”

 

സാമിന്റെ ആ വാക്കുകളിൽ പ്രതികാരത്തിന്റെ ഒരു കനൽ തിളങ്ങുന്നുണ്ടായിരുന്നു.

 

ടൗണിലെ തിരക്കിലൂടെ സാമിനൊപ്പം നടക്കുമ്പോൾ നതാഷയുടെ ചിന്തകൾ മാത്യുവിലായിരുന്നു.

 

“സാം… എനിക്ക് എന്തോ ഒരു പേടി തോന്നുന്നു. മാത്യുവിനെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു നെഞ്ചിടിപ്പ്…”

 

 

​സാം നതാഷയുടെ തോളിൽ കൈവെച്ചു.

 

“പേടിക്കണ്ട നതാഷാ… മാത്യു ഇനി നിന്റെ നിഴൽ പോലും കാണില്ല. അയാൾ തന്റെ പാപങ്ങളുടെ കണക്ക് പറഞ്ഞു തീർക്കുന്ന തിരക്കിലായിരിക്കും ഇപ്പോൾ.”

 

സാമിന്റെ കണ്ണുകളിൽ ഒരു നിഗൂഢമായ വിജയം മിന്നിമറഞ്ഞു.

 

 

​നതാഷ സാം പറഞ്ഞത് പൂർണ്ണമായി മനസ്സിലാക്കിയില്ലെങ്കിലും അയാളുടെ കൈകളിൽ മുറുകെ പിടിച്ചു.

 

 

അതേസമയം മാത്യുവിന്റെ ആ ആഡംബരം നിറഞ്ഞ കൂറ്റൻ വീട്ടിൽ ലില്ലി ഇപ്പോൾ പൂർണ്ണമായും തനിച്ചാണ്.

 

മാത്യുവും നതാഷയും ഇല്ലാത്ത ആ വീട് അവൾക്ക് ഒരു വലിയ കളിസ്ഥലം പോലെ തോന്നി.

 

ഗ്രാമത്തിലെ തന്റെ കൊച്ചു വീടിന്റെ പരിമിതികളിൽ നിന്നും ഈ ആഡംബരത്തിന്റെ നടുവിലേക്ക് എത്തിയപ്പോൾ അവൾക്ക് എല്ലാം ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്.

 

 

​അവൾ പതുക്കെ ആ വീടിന്റെ ഓരോ മൂലയും കണ്ടു നടന്നു.

 

ഇറ്റാലിയൻ മാർബിൾ വിരിച്ച തറയിൽ കാലുകൾ അമരുമ്പോൾ ലഭിക്കുന്ന ആ തണുപ്പ് അവൾ ആസ്വദിച്ചുകൊണ്ടേയിരുന്നു.

 

വിദേശ നിർമ്മിതമായ ആധുനിക ഉപകരണങ്ങൾ നിറഞ്ഞ ആ വീട്ടിലെ കിച്ചൺ അവൾക്ക് അത്ഭുതമായിരുന്നു.

 

താൻ ഇതുവരെ കാണാത്ത തരം ഓവനുകളും, ഇലക്ട്രിക് ചിമ്മിനികളും അവൾ തൊട്ടു നോക്കി.

 

ആഡംബരം നിറഞ്ഞ ആ കിച്ചണിൽ നിന്ന് ഒരു ഗ്ലാസ് ഫ്രഷ് ജ്യൂസ് എടുക്കുമ്പോൾ താൻ ഈ വീടിന്റെ രാജ്ഞിയാണെന്ന് അവൾക്ക് തോന്നി.

 

​അതുപോലെ രാത്രി അവൾ കിടന്ന നതാഷയുടെയും മാത്യുവിന്റെയും മാസ്റ്റർ ബെഡ്‌റൂം മിലെ ആ വലിയ കട്ടിലും അതിലെ മൃദുവായ മെത്തയും അവൾക്ക് പുതുമയായിരുന്നു.

 

ആ മെത്തയിൽ ഒന്ന് വീണുകിടന്നപ്പോൾ കിട്ടിയ ആ സുഖം അവൾ കണ്ണടച്ച് ആസ്വദിച്ചിരുന്നു…

 

അവിടെയുള്ള വാർഡ്രോബ് തുറന്നപ്പോൾ അവിടെ തൂക്കിയിട്ടിരുന്ന നതാഷയുടെ വിലപിടിപ്പുള്ള സാരികളും വസ്ത്രങ്ങളും അവൾ തൊട്ടു തലോടി.

 

 

​അതിനേക്കാളേറെ അവളെ അത്ഭുതപ്പെടുത്തിയത് അവിടുത്തെ ബാത്റൂം ആയിരുന്നു.

 

ഒരു ചെറിയ വീടിന്റെ അത്രയും വലുപ്പമുള്ള ബാത്റൂം!

 

അവിടെയുള്ള ബാത്ത്ടബ്ബും അതിലെ വെള്ളം ചീറ്റുന്ന ഷവറുകളും കണ്ട് അവൾ വിസ്മയിച്ചു നിന്നു.

 

വിലകൂടിയ പെർഫ്യൂമുകളുടെയും ലോഷനുകളുടെയും സുഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നു.

 

 

​ലില്ലി ആ കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ രൂപം നോക്കി.

 

ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ തന്റെ പഴയ ജീവിതത്തിൽ നിന്ന് ഇത്രയും വലിയൊരു മാറ്റം അവൾ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല.

 

മാത്യുവിനെപ്പോലൊരു വലിയ മനുഷ്യന്റെ വീട്ടിൽ താൻ എത്തിപ്പെട്ടത് തന്റെ ഭാഗ്യമാണെന്ന് അവൾ വിശ്വസിച്ചു.

 

 

​പക്ഷേ, ആ വലിയ വീട്ടിലെ നിശബ്ദത ഇടയ്ക്കിടെ അവളെ ഭയപ്പെടുത്തി.

 

എങ്കിലും, ആ ആഡംബരം നൽകുന്ന ലഹരിയിൽ അവൾ ആ ചിന്തകളെല്ലാം മായ്ച്ചുകളഞ്ഞു.

 

 

ആഡംബരങ്ങളുടെ ലഹരിയിൽ മുഴുകിയിരിക്കുമ്പോഴും മാത്യുവിന്റെ അസാന്നിധ്യം അവളെ അല്പം പരിഭ്രമിപ്പിച്ചു.

 

ഒടുവിൽ അവൾ മാത്യുവിനെ വിളിക്കാൻ തീരുമാനിച്ചു.

 

 

​ലില്ലി: “ഹലോ.. മാത്യു സർ.. എവിടെയാ.. ഇന്ന് തിരിച്ചുവരില്ലേ…?”

 

 

​മറുതലയ്ക്കൽ മാത്യുവിന്റെ ശബ്ദം വളരെ തളർന്നതായിരുന്നു.

 

 

​മാത്യു: “ഇല്ല.. ലില്ലി.. ഇന്ന് വരാൻ പറ്റില്ല.. ടേക്ക് കെയർ..”

 

​മറുപടിക്കായി കാത്തുനിൽക്കാതെ അയാൾ ഫോൺ കട്ട് ചെയ്തു.

 

ആ ശബ്ദത്തിലെ വിറയലും നിരാശയും ലില്ലിയെ വല്ലാതെ ചിന്തിപ്പിച്ചു…

 

​മാത്യു ഫോൺ ബെഡിലേക്ക് എറിഞ്ഞു.

 

പുറത്ത് സന്ധ്യ മയങ്ങാൻ തുടങ്ങിയിരിക്കുന്നു. ഹൈറേഞ്ചിലെ മഞ്ഞിന് ഇപ്പോൾ കൂടുതൽ കടുപ്പമുള്ളതുപോലെ മാത്യുവിന് തോന്നി.

 

ലോഡ്ജ് മുറിയിലെ വീർപ്പുമുട്ടലിൽ നിന്നും രക്ഷപെടാനാണ് ഉച്ചകഴിഞ്ഞുള്ള ഉറക്കത്തിന് ശേഷം മാത്യു പുറത്തിറങ്ങിയത്.

 

ടൗണിന്റെ അറ്റത്തുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്നും അയാൾ ഭക്ഷണം കഴിച്ചു.

 

എരിവുള്ള ആ നാടൻ ഭക്ഷണത്തിന് പോലും അയാളുടെ ഉള്ളിലെ മരവിപ്പ് മാറ്റാൻ കഴിഞ്ഞില്ല.

 

 

​തിരിച്ചു വരുമ്പോൾ അയാൾ വണ്ടി അതീവ സാവധാനത്തിലാണ് ഓടിച്ചത്.

 

വർഷങ്ങൾക്ക് മുൻപ് തന്റെ വിരൽത്തുമ്പിലുണ്ടായിരുന്ന ആ സ്ഥലം അപ്പോൾ അയാൾക്ക് അന്യമായി തോന്നി.

 

വഴിയിലുടനീളം അയാൾ തിരഞ്ഞത് പഴയ അടയാളങ്ങളായിരുന്നു.

 

​പണ്ട് ഡ്യൂട്ടി കഴിഞ്ഞ് രാത്രികാലങ്ങളിൽ തങ്ങൾ നടക്കാറുള്ള ആ വഴിയരികിലെ ഫുട്ബോൾ ഗ്രൗണ്ടിന് മുന്നിൽ അയാൾ വണ്ടി ഒന്ന് നിർത്തി.

 

പക്ഷേ, അവിടെ ഇപ്പോൾ ഗ്രൗണ്ടില്ല.

 

കാടുപിടിച്ചു കിടക്കുന്ന ആ പറമ്പിൽ പഴയ ഗോൾ പോസ്റ്റുകൾ തുരുമ്പെടുത്ത് മണ്ണിലേക്ക് താഴ്ന്നു പോയിരിക്കുന്നു.

 

ഒരിക്കൽ ആവേശത്തോടെ ആൾക്കാർ ആർപ്പുവിളിച്ചിരുന്ന ആ സ്ഥലം ഇന്ന് ശ്മശാനതുല്യമായ നിശബ്ദതയിലാണ്.

 

 

​”എല്ലാം പോയി… എല്ലാം അവസാനിച്ചു,”

 

അയാൾ പതുക്കെ മന്ത്രിച്ചു.

 

​കാലം എത്ര ക്രൂരമായാണ് താൻ സ്നേഹിച്ച ഇടങ്ങളെ മായ്ച്ചു കളഞ്ഞതെന്ന് അയാൾ വേദനയോടെ ഓർത്തു.

 

വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്ത അയാൾ നേരെ വിട്ടത് ഹൈറേഞ്ച് ഹോസ്പിറ്റലിന്റെ മുറ്റത്തേക്കായിരുന്നു.

 

 

​ആശുപത്രി മുറ്റത്ത് വണ്ടി നിർത്തി അയാൾ പുറത്തേക്ക് ഇറങ്ങി.

 

ഉച്ചകഴിഞ്ഞുള്ള ആ സമയത്ത് ഹോസ്പിറ്റലിൽ തിരക്ക് കുറവായിരുന്നു.

 

ഒഴിഞ്ഞു കിടക്കുന്ന വരാന്തകളും, കാറ്റിൽ ആടുന്ന പഴയ ജനാലകളും അയാളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി.

 

അയാൾ പതുക്കെ ആ പഴയ സർജറി തീയേറ്ററിന്റെ ഭാഗത്തേക്ക് നടന്നു.

 

 

​പന്ത്രണ്ട് വർഷം മുൻപ്, രക്തത്തിൽ കുളിച്ച അമലയെയും കൊണ്ട് താൻ ഓടിക്കയറിയ ആ വാതിൽ…

 

ആ വാതിലിന് മുന്നിൽ എത്തിയപ്പോൾ മാത്യുവിന്റെ കാലുകൾ തളർന്നു.

 

തന്റെ ജീവിതം മാറ്റിമറിച്ച ആ നിമിഷത്തിന്റെ ഓർമ്മകൾ ഒരു ഇരമ്പലോടെ അയാളുടെ തലയിലേക്ക് ഇരച്ചുകയറി.

 

 

മാത്യു ആ പഴയ സർജറി റൂമിന് മുന്നിൽ തറഞ്ഞുനിൽക്കുകയായിരുന്നു.

 

അയാളുടെ കണ്ണുകൾ ആ മുറിക്കുള്ളിലെ ഓരോ അണുവിലും അമലയെ തിരഞ്ഞു.

 

പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും ആ കെട്ടിടത്തിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

 

അതേ പഴയ മോസൈക് ഫ്ലോർ, നടക്കുമ്പോൾ ശബ്ദം കേൾക്കുന്ന ആ കോണിപ്പടിയിലെ ഇരുമ്പ് കൈവരികൾ…

 

എല്ലാം പഴയതുപോലെ.

 

അമലയുടെ അവസാന നിലവിളി ഇപ്പോഴും ആ ഭിത്തികളിൽ തങ്ങിനിൽക്കുന്നത് പോലെ മാത്യുവിന് തോന്നി.

 

 

അതേസമയം ​സർജറി റൂമിന് പുറത്ത് വെപ്രാളത്തോടെ ചുറ്റിത്തിരിയുന്ന ആഡംബര വേഷധാരിയായ മാത്യുവിനെ അവിടെയുണ്ടായിരുന്ന ഒരു നേഴ്സ് ശ്രദ്ധിച്ചു.

 

അയാളുടെ നിൽപ്പ് കണ്ടാൽ എന്തോ അപരാധം ചെയ്ത ഒരാളെപ്പോലെയുണ്ട്.

 

​”ആരാ… എന്ത് വേണം?”

 

അവളുടെ ചോദ്യം ഒരു വെടിയുണ്ട പോലെ മാത്യുവിന്റെ ഏകാഗ്രത തകർത്തു.

 

​മാത്യു ഒന്ന് പതറി. തൊണ്ടയിടറി.

 

“ഞാൻ… ഡോക്ടർ മാത്യു. ഇവിടെ പണ്ട് വർക്ക് ചെയ്തിരുന്നു.”

 

അയാൾ പഴയ തിരിച്ചറിയൽ കാർഡില്ലാത്ത ഡോക്ടറായി സ്വയം പരിചയപ്പെടുത്തി.

 

 

​അയാൾ ഒരു വലിയ ഡോക്ടറാണെന്ന് അയാളുടെ വേഷവും പ്രൗഢിയും കണ്ടപ്പോൾ ആ നേഴ്സിന് മനസ്സിലായി.

 

അവൾ ഒന്ന് താഴ്ന്നു വണങ്ങിയെങ്കിലും ഗൗരവം വിട്ടില്ല.

 

“ഡോക്ടർ… കണ്ടതിൽ സന്തോഷം. പക്ഷേ ഇവിടെ സർജറികൾ നടക്കുന്ന സ്ഥലമല്ലേ. ഇവിടെ ഇങ്ങനെ നിൽക്കാൻ പാടില്ല. പ്ലീസ്, ഒന്ന് മാറണം.”

 

ആ നേഴ്സിന്റെ വാക്കുകൾ കേട്ട് ഒരു കുറ്റവാളിയെപ്പോലെ മാത്യു പതുക്കെ ആ ഇടനാഴിയിൽ നിന്നും പുറത്തേക്ക് നടന്നു.

 

പണ്ട് തന്റെ അധികാര പരിധിയിലായിരുന്ന അതേ ഇടനാഴികൾ ഇന്ന് തനിക്ക് അന്യമായിരിക്കുന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഹോസ്പിറ്റൽ മുറ്റത്തെ ആ പഴയ മരത്തണലിൽ അയാൾ കുറച്ചുനേരം നിന്നു.

 

 

 

 

​സൂര്യൻ മലനിരകൾക്ക് പിന്നിലേക്ക് മറയാൻ തുടങ്ങിയിരിക്കുന്നു.

 

ആകാശത്ത് ചുവപ്പും കറുപ്പും കലർന്ന ചായം പടരുന്നത് കണ്ടപ്പോൾ അമലയുടെ രക്തം പുരണ്ട ആ സർജറി ടേബിളാണ് അയാൾക്ക് ഓർമ്മ വന്നത്.

 

ഹൈറേഞ്ചിലെ തണുത്ത കാറ്റ് വീശിയപ്പോൾ അയാൾ തന്റെ കോട്ടിന്റെ ബട്ടണുകൾ മുറുക്കി ഇട്ടു. പക്ഷേ, ഉള്ളിലെ വിറയൽ മാറ്റാൻ ആ കോട്ടിന് കഴിയുമായിരുന്നില്ല.

 

 

​അയാൾ പതുക്കെ തന്റെ കാറിനടുത്തേക്ക് നടന്നു. കാറിൽ കയറി ഇരുന്നിട്ടും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തില്ല.

 

സ്റ്റിയറിംഗിൽ തല ചായ്ച്ച് അയാൾ കുറച്ചുനേരം അങ്ങനെ ഇരുന്നു.

 

ഷാജിയേട്ടൻ നാളെ വരുമ്പോൾ താൻ എന്ത് പറഞ്ഞ് തുടങ്ങണം?!

 

അയാൾ ആലോചിക്കുകയായിരുന്നു..

 

 

​തിരികെ ലോഡ്ജിലേക്കുള്ള യാത്രയിൽ അയാൾ കണ്ട കാഴ്ചകളെല്ലാം ഒരു സിനിമയിലെന്നപോലെ പിന്നിലേക്ക് മറഞ്ഞു.

 

തന്റെ ആഡംബര ജീവിതവും പ്രശസ്തിയും എല്ലാം ഈ മലമുകളിലെ ഒരു പഴയ കെട്ടിടത്തിന് മുന്നിൽ അർത്ഥശൂന്യമാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

 

 

അതേസമയം ​ലില്ലി ആ വലിയ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു.

 

പുറത്ത് നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.

മാത്യുവിന്റെ ഫോൺ സംഭാഷണത്തിലെ ആ തളർച്ച അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

 

അവൾ ടിവി ഓൺ ചെയ്തെങ്കിലും അതിലൊന്നും അവളുടെ ശ്രദ്ധ പതിഞ്ഞില്ല.

 

​ആ വലിയ വീടിന്റെ നിശബ്ദതയിൽ ഓരോ ചെറിയ ശബ്ദവും അവളെ ഞെട്ടിച്ചു.

 

ജനാലയ്ക്ക് പുറത്തെ മരങ്ങൾ കാറ്റിൽ ആടുന്നത് കണ്ടപ്പോൾ ആരോ തന്നെ നോക്കി നിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

 

അവൾ വേഗം എഴുന്നേറ്റ് കിച്ചണിലേക്ക് പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചു. മാത്യുവും നതാഷയും ഇല്ലാത്ത ആ വീട് ഒരു വലിയ കൊട്ടാരത്തേക്കാൾ ഒരു വലിയ സുതാര്യമായ തടവറ പോലെയാണ് അവൾക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്.

 

അതേസമയം സാമിന്റെ വീട്ടിൽ നതാഷ ബെഡിൽ ലാപ്ടോപ്പും തുറന്നിരുന്ന് ഗൂഗിൾ മാപ്പിൽ ഏതോ സ്ഥലങ്ങൾ തിരയുകയായിരുന്നു.

 

സാം അരികിൽ ഇരുന്ന് അവളുടെ ആവേശത്തോടെയുള്ള നീക്കങ്ങൾ ശ്രദ്ധിച്ചു.അവളുടെ കൈ സാമിന്റെ മുടിയിഴകളിലൂടെ ഓടിക്കൊണ്ടിരിക്കുന്നുണ്ട്..ഇന്ന് കണ്ട കടമുറികളൊന്നും അവളുടെ മനസ്സിനെ തൃപ്തിപ്പെടുത്തിയിരുന്നില്ല.

 

 

​”സാം… ഇന്ന് കണ്ട ആ ഒരു റൂമും എനിക്ക് അത്ര പിടിച്ചില്ല.

ഒന്നിന് വായുസഞ്ചാരം കുറവാണ്, മറ്റേത് ഒരുപാട് ഉൾവശത്തായിപ്പോയി,”

 

അവൾ ലാപ്ടോപ്പിൽ വിരലുകൾ ചലിപ്പിച്ചു കൊണ്ട് പറഞ്ഞു.

 

​സാം ഒന്ന് പുഞ്ചിരിച്ചു. “നമ്മൾ ടൗൺ മുഴുവൻ കറങ്ങിയതല്ലേ നതാഷാ? ഇനിയും എവിടെയാണ് നോക്കാനുള്ളത്?”

 

 

​”ഇവിടെ നോക്ക്…” മാപ്പിലെ ഒരു ഭാഗം ചൂണ്ടിക്കാണിച്ച് അവൾ തുടർന്നു.

 

“ഈ ജംഗ്ഷന് അടുത്ത് കുറച്ച് പഴയ കെട്ടിടങ്ങൾ കാണിക്കുന്നുണ്ട്. സാം നാളെ വേറെ കുറച്ച് സ്ഥലത്ത് കൂടെ പോയി നോക്കണം. പേഷ്യന്റ്സിന് വരാൻ എളുപ്പമുള്ള ഒരിടം തന്നെ വേണം.”

 

 

​സാം കപട ദേഷ്യത്തോടെ അവളെ ഒന്ന് നോക്കി.

 

“എന്താ നതാഷാ… എന്നെ നിന്റെ അസിസ്റ്റന്റ് ആക്കുകയാണോ? എനിക്ക് വേറെ പണിയൊന്നുമില്ലെന്നാണോ നിന്റെ വിചാരം?”

 

 

​അതുകേട്ടതും നതാഷ പൊട്ടിച്ചിരിച്ചു.

 

അവൾ ലാപ്ടോപ്പ് വശത്തേക്ക് നീക്കിവെച്ച് സാമിന്റെ മുടിയിഴകളിൽ മുറുകെ പിടിച്ചു.

 

“പിന്നെ അല്ലാതെ! എന്റെ കാര്യങ്ങൾ നോക്കാൻ സാമിനല്ലേ പറ്റൂ? ആ പടം വരയ്ക്കലൊക്കെ ഒന്ന് നിർത്തി വെച്ച് എന്റെ കൂടെ നാളെയും വരണം.”

 

“ആഹ്.. പിന്നെ… മുടി വല്ലാണ്ട് ഊരുന്നുണ്ട് കേട്ടോ”

 

​അവളുടെ ആ ചിരിയും സ്നേഹവും കണ്ടപ്പോൾ സാമിന്റെ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെട്ടു.

 

താൻ മാത്യുവിനോട് പക വീട്ടാൻ ഉപയോഗിക്കുന്ന ഈ സ്ത്രീ തന്നോട് ഇത്രയധികം അടുക്കുന്നത് അയാൾക്ക് അസ്വസ്ഥതയുണ്ടാക്കി. എങ്കിലും അയാൾ ആ ചിരിയിൽ പങ്കുചേർന്നു.

 

 

​”ശരി മാഡം… നാളെയും നമുക്ക് പോയി നോക്കാം. നിനക്ക് ഇഷ്ടമുള്ള സ്ഥലം കിട്ടുന്നത് വരെ തിരയാം,”

 

സാം പറഞ്ഞു.

 

 

​നതാഷ സാമിന്റെ തോളിലേക്ക് തല ചായ്ച്ചു.

 

“മാത്യു പോയതിൽ പിന്നെ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമാധാനം നീയാണ് സാം. അയാൾ എവിടെയാണോ എന്തോ…”

 

 

​മാത്യുവിന്റെ പേര് കേട്ടപ്പോൾ സാമിന്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. അയാൾ ജനാലയ്ക്ക് പുറത്തെ ഇരുട്ടിലേക്ക് നോക്കി.

 

 

 

അതേസമയം അങ്ങ് ഹൈ റൈഞ്ചിൽ പുറത്ത് കാറ്റ് മലനിരകളിൽ തട്ടി മൂളുന്നുണ്ടായിരുന്നു.

 

ജനാലയുടെ വിടവിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ആ ലോഡ്ജിലെ കട്ടി കുറഞ്ഞ കമ്പിളിപ്പുതപ്പിന് കഴിയില്ലെന്ന് മാത്യുവിന് തോന്നി.

 

പക്ഷേ, പുറത്തെ തണുപ്പിനേക്കാൾ അയാളെ ഭയപ്പെടുത്തിയത് ഉള്ളിലെ അമലയുടെ ഓർമ്മകളായിരുന്നു. അവളുടെ കണ്ണുകൾ ഇരുട്ടിൽ തന്നെ തുറിച്ചു നോക്കുന്നത് പോലെ അയാൾക്ക് തോന്നി.

 

 

​അയാൾ തന്റെ ബാഗിൽ നിന്നും ഒരു ചെറിയ സ്ട്രിപ്പ് ഗുളികകൾ പുറത്തെടുത്തു.

 

നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടയിൽ ഉറക്കം നഷ്ടപ്പെട്ടപ്പോഴെല്ലാം അയാൾ കൂട്ടുപിടിച്ചിരുന്ന ആ മരുന്നുകൾ.

 

പക്ഷേ ഇന്ന് അയാൾ പതിവിലും കൂടുതൽ ഡോസ് എടുത്തു.

 

ഈ രാത്രി അയാൾക്ക് അമലയെ കാണണ്ട, അവളുടെ രക്തം പുരണ്ട മുഖവും ഓർക്കണ്ട. ഒന്നും അറിയാതെ ഒരു മരവിപ്പിലേക്ക് വീഴണം.

 

 

​അയാൾ ആ ഗുളികകൾ വെള്ളം പോലും കുടിക്കാതെ വിഴുങ്ങി.

 

 

​”നാളെ രാവിലെ ഉണരുമ്പോൾ എല്ലാം ശരിയാകും. ഷാജിയേട്ടനെ കാണും. ഈ പാപഭാരം അവിടെ ഇറക്കി വെക്കും,”

 

അയാൾ സ്വയം ആശ്വസിപ്പിച്ചു കൊണ്ട് കട്ടിലിൽ കിടന്നു.

 

 

​പതുക്കെ മരുന്നിന്റെ ലഹരി അയാളുടെ സിരകളിലേക്ക് പടരാ ൻ തുടങ്ങി.

 

തലയ്ക്ക് ഒരു കനം തോന്നിയപ്പോൾ അയാൾ കണ്ണുകൾ അടച്ചു.

 

അമലയുടെ മുഖം പതുക്കെ മങ്ങാൻ തുടങ്ങി. ലോഡ്ജ് മുറിയിലെ ഫാനിന്റെ കറക്കവും ദൂരെ കേൾക്കുന്ന പട്ടികളുടെ കുരയും അയാളിൽ നിന്നും അകന്നുപോയി.

 

 

എന്നാൽ ​ഒരു മരുന്നിനും മായ്ക്കാൻ കഴിയാത്ത ചില സത്യങ്ങൾ തന്റെ ഉപബോധമനസ്സിൽ ഉണ്ടെന്ന കാര്യം മാത്യു മറന്നുപോയിരുന്നു.

 

 

പിറ്റേന്ന് രാവിലെ മരുന്നുകളുടെ മയക്കത്തിൽ നിന്നും മാത്യു ഉണർന്നത് പുതിയൊരു പ്രതീക്ഷയോടെയാണ്.

 

ഹൈറേഞ്ചിലെ പുലരിക്ക് ഒരു പ്രത്യേക ഗന്ധമായിരുന്നു..മഞ്ഞിന്റെയും മരങ്ങളുടെയും നനവുള്ള ഗന്ധം.

 

കോടമഞ്ഞ് ഒരു പുതപ്പുപോലെ മലകളെ മൂടിനിൽക്കുന്നു. മാത്യു വേഗം കുളിച്ചു റെഡിയായി. മനസ്സ് ഒന്ന് ശാന്തമാക്കാൻ അയാൾ പതുക്കെ പുറത്തേക്ക് നടന്നു.

 

 

ആ ഹോസ്പിറ്റലിനു പുറത്തെ ​പഴയ അതേ ചായക്കടയിലേക്ക്…

 

അവിടെ രാവിലെ തന്നെ ആളുകൾ കൂടി തുടങ്ങിയിരുന്നു.

 

ജോലിക്ക് പോകാൻ നിൽക്കുന്ന തൊഴിലാളികളും, ഹോസ്പിറ്റലിലെ ചില ജീവനക്കാരും അവിടെയുണ്ട്.

 

മാത്യു കടയ്ക്കടുത്തേക്ക് നടന്നു ചെന്നപ്പോൾ തന്നെ കടക്കാരൻ ചിരിച്ചുകൊണ്ട് അയാളെ എതിരേറ്റു.

 

​”സർ… ഗുഡ് മോർണിംഗ്! ചായ എടുക്കട്ടെ?”

 

​”ആ… മധുരം വേണ്ട,” മാത്യു പതുക്കെ പറഞ്ഞു.

 

​അവിടെ കിടന്ന പത്രം കയ്യിലെടുത്ത് അയാൾ ആ മരബെഞ്ചിൽ ഇരുന്നു.

 

ചായ കിട്ടിയപ്പോഴേക്കും അകലെ നിന്ന് ഒരു ജീപ്പിന്റെ ഇരമ്പൽ കേട്ടു.

 

ആ പൊട്ടിയ താറിട്ട റോഡിലെ വളവുതിരിഞ്ഞ് ഒരു ജീപ്പ് കടയ്ക്കരികിൽ വന്ന് കിതച്ചു നിന്നു.

 

കുറച്ചുപേർ ഇറങ്ങി, വേറെ ചിലർ കയറി. ആ ബഹളങ്ങൾക്കിടയിൽ, ജീപ്പ് ദൂരേക്ക് പോയിക്കഴിഞ്ഞപ്പോഴാണ് മാത്യു ആ മുഖം കണ്ടത്.

 

 

​അവിടെ വന്നിറങ്ങി നിൽക്കുകയാണ് ഷാജിയേട്ടൻ!

 

 

​പഴയ ആ കീറിപ്പറിഞ്ഞ വേഷമൊന്നുമല്ല ഇപ്പോൾ.

 

വെളുത്ത മുണ്ടും ഇസ്തിരിയിട്ട ഷർട്ടും.

 

പ്രായം അയാളുടെ മുഖത്ത് ചില വരകൾ വീഴ്ത്തിയിട്ടുണ്ടെങ്കിലും ആ നരച്ച താടി ഒഴിച്ചുനിർത്തിയാൽ അയാൾക്ക് വലിയ മാറ്റമില്ല.

 

വർഷങ്ങൾക്ക് മുൻപ് അമലയുടെ ജീവൻ പോയ രാത്രിയിൽ തനിക്ക് കാവൽ നിന്ന അതേ ഷാജിയേട്ടൻ.

 

 

​ഷാജിയേട്ടൻ മാത്യുവിനെ കണ്ടില്ല. അയാൾ നേരെ ചായക്കടക്കാരനോട് ഒരു ചായ പറഞ്ഞു.

 

 

​”ആ… ഷാജിയേട്ടാ എത്തിയോ?

 

കല്യാണമൊക്കെ എങ്ങനെ ഉണ്ടായിരുന്നു?”

 

ചായക്കടക്കാരൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

പക്ഷേ ഷാജിയേട്ടൻ മറുപടി പറയുന്നതിന് മുൻപ് തന്നെ അയാൾ മാത്യുവിനെ ചൂണ്ടി തുടർന്നു..

 

“ഷാജിയേട്ടാ… നിങ്ങൾക്ക് ഒരു അതിഥിയുണ്ട്. ഇന്നലെ വന്ന് നിങ്ങളെ കാത്തിരിക്കുകയാ… ദേ അവിടെ!”

 

 

​”അതിഥിയോ? എവിടെ?”

ഷാജിയേട്ടൻ പതുക്കെ തല തിരിച്ചു.

 

​ആ ബെഞ്ചിൽ ഇരിക്കുന്ന ഡോക്ടർ മാത്യുവിനെ കണ്ടതും ഷാജിയേട്ടന്റെ മുഖത്തെ ഭാവം പെട്ടെന്ന് മാറി.

 

ആദ്യമൊരു അമ്പരപ്പ്, പിന്നെ തിരിച്ചറിഞ്ഞപ്പോഴുള്ള നടുക്കം. അയാളുടെ കണ്ണുകൾ വിടർന്നു.

 

 

​”മാത്യു സർ…. നിങ്ങളോ…!”

 

ഷാജിയേട്ടന്റെ ശബ്ദം വല്ലാതെ താഴ്ന്നു പോയിരുന്നു. ആ വിളിയിൽ പന്ത്രണ്ട് വർഷത്തെ രഹസ്യങ്ങളുടെ ഭാരമുണ്ടായിരുന്നു.

 

 

​മാത്യു പതുക്കെ ബെഞ്ചിൽ നിന്നും എഴുന്നേറ്റു.

 

രണ്ടുപേരും പരസ്പരം നോക്കി നിൽക്കുകയാണ്.

 

ചുറ്റുമുള്ള ലോകം നിശ്ചലമായതുപോലെ.

 

ചായക്കടയിലെ സംസാരങ്ങളും പാത്രങ്ങളുടെ ശബ്ദവും മാത്യു കേട്ടില്ല.

 

അയാളുടെ മുന്നിൽ ഇപ്പോൾ ഷാജിയേട്ടൻ എന്ന പഴയ അറ്റൻഡറല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ താക്കോൽ കൈവശം വെച്ചിരിക്കുന്ന ഒരേയൊരു സാക്ഷിയാണ്.

 

 

​ഷാജിയേട്ടൻ മാത്യുവിന്റെ അടുത്തേക്ക് നീങ്ങി.

 

 

 

​”എന്താ സർ… ഇത്രയും കാലം കഴിഞ്ഞ്… ഈ വഴിക്ക് ഒക്കെ?”

 

ഷാജിയേട്ടൻ പതുക്കെ ചോദിച്ചു. അയാളുടെ നോട്ടം മാത്യുവിന്റെ കണ്ണുകളിൽ തറഞ്ഞു നിന്നു..

 

ചായക്കടയിലെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് സംസാരിക്കാൻ മാത്യുവിന് കഴിഞ്ഞില്ല.

 

ഓരോ വാക്കും ഒരു രഹസ്യമായി സൂക്ഷിക്കേണ്ടി വന്നവരാണ് അവർ രണ്ടുപേരും.

 

 

​”ഷാജിയേട്ടാ.. വളരെ കാലത്തിനു ശേഷം അല്ലെ.. ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച..”

 

മാത്യു തന്റെ സ്വരം പതുക്കെ താഴ്ത്തി പറഞ്ഞു.

 

 

​ഷാജിയേട്ടൻ ഒരു ചെറിയ പുഞ്ചിരിയോടെ മാത്യുവിനെ നോക്കി.

 

“എന്താ.. സാറെ.. നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ട്.. നിങ്ങൾക്കൊക്കെ അല്ലെ സമയം ഇല്ലാത്തത്.. നഗരത്തിലെ വലിയ ഡോക്ടറായി മാറിയപ്പോൾ ഈ മലയോരത്തെയൊക്കെ മറന്നുപോയിട്ടുണ്ടാകും അല്ലേ?”

 

 

​ആ വാക്കുകളിൽ പരിഭവം ഉണ്ടായിരുന്നെങ്കിലും അതിനു പിന്നിൽ ഒരുതരം ഗൗരവം മാത്യു തിരിച്ചറിഞ്ഞു.

 

അവർ രണ്ടുപേരും ചിരിച്ചെങ്കിലും, ആ ചിരി കണ്ണുകളിലേക്ക് പടർന്നില്ല.

 

 

​”സർ നിൽക്കാതെ വന്നകാര്യം പറ.. ഷാജിയെ കാണാൻ മാത്രം ഇത്ര ദൂരം ഈ പ്രായത്തിൽ ഓടി വരില്ലല്ലോ.”

 

ഷാജിയേട്ടൻ മാത്യുവിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

 

 

​”ഷാജിയേട്ടാ.. നമുക്ക് അല്പം മാറി സംസാരിക്കാം…”

 

മാത്യു ചുറ്റും നോക്കി പറഞ്ഞു.

 

 

​അവർ രണ്ടുപേരും ആ ചായക്കടയിലെ തിരക്കിൽ നിന്നും പതുക്കെ നടന്നു.

 

ഹോസ്പിറ്റൽ വളപ്പിനുള്ളിലെ പഴയ ഗാർഡൻ ഏരിയയിൽ ഇപ്പോൾ ആരുമില്ല.

 

പായൽ പിടിച്ച ഒരു കോൺക്രീറ്റ് ബെഞ്ചിൽ അവർ ഇരുന്നു. മുകളിൽ മരങ്ങളിൽ നിന്നും മഞ്ഞുതുള്ളികൾ പതുക്കെ ഇറ്റുവീഴുന്നുണ്ടായിരുന്നു.

 

“സർ ഇത്രയും കാലത്തിനു ശേഷം വെറുതെ വന്നതല്ല എന്ന് എന്റെ മനസ്സ് പറയുന്നു..സർ വന്ന കാര്യം പറയ്..”

 

ഷാജിയേട്ടന്റെ മുഖത്തു ഒരു ആവേശം ഉണ്ടായിരുന്നു

 

“വന്നതിൽ കാര്യമുണ്ട് ഷാജിയേട്ടാ.. ഓർമ്മയുണ്ടോ.. ആ പഴയ കേസ്.. പന്ത്രണ്ടു വർഷം മുന്നത്തെ പാളിപ്പോയ സർജറി..”

 

ഷാജിയേട്ടൻ ഒന്ന് മാത്യു വിനെ നോക്കി നിന്നു.. അയാൾ ആലോചിച്ചെടുക്കുകയായിരുന്നു..

 

“പേര് അമല.. ”

 

ഷാജിയേട്ടൻ ഒന്ന് അമ്പരന്ന് മാത്യു വിനെ നോക്കി..

 

“അവരുടെ ഡീറ്റെയിൽസ് അറിയണം ഷാജിയേട്ടാ എനിക്ക്.. അവരുടെ വീട്ടിലൊന്ന് പോകണം.. കുറച്ചു കാര്യം അറിയണം..”

 

ഷാജിയേട്ടൻ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റു..

 

“മാത്യു സർ…… സാറേ നിങ്ങൾക്ക് ഒക്കെ എന്താ പറ്റിയെ…!!” അയാൾ ആകെ പരവേശനായി..

 

“എന്താ ഷാജിയേട്ടാ… എന്താ..എന്ത് പറ്റി”

മാത്യു വും എഴുന്നേറ്റു..

 

“അത് പിന്നെ…”

 

“എന്താ.. ഷാജിയേട്ടാ… തുറന്ന് പറയ്…”

ഷാജിയേട്ടൻ ഒന്ന് ദീർഘാനിശ്വാസം എടുത്ത് പറയാൻ ആരംഭിച്ചു..

 

“ഏകദേശം ഒരു രണ്ടു മൂന്ന് മാസങ്ങൾക്ക് മുന്നേ ആണ് എന്ന് തോന്നുന്നു, അന്ന് സാറിന്റെ ഒപ്പം ഉണ്ടായിരുന്ന അൽവിഷ് സാറും എന്നെ കാണാൻ വന്നത്.. അങ്ങേർക്കും അറിയാൻ വേണ്ടിയിരിന്നത് ഇതേ കേസ് ഡീറ്റെയിൽസ്.. ഇതേ അമലയുടെ വീട്.. എന്താ. സംഭവം..എന്താ നിങ്ങൾക്കൊക്കെ പറ്റിയത്…”

 

മാത്യു ആകെ ഞെട്ടി.. അന്ന് തന്റെ കൂടെ അമല യുടെ സർജറി ചെയ്യാൻ ഒപ്പം ഉണ്ടായിരുന്ന ഡോക്ടർ അൽവിഷും അമലയുടെ ഡീറ്റെയിൽസ് തേടി വന്നിരുന്നു എന്നോ.. അയാൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല..

 

 

ഷാജിയേട്ടന്റെ വാക്കുകൾ കേട്ട് മാത്യു സ്തംഭിച്ചു നിന്നുപോയി.

 

 

 

​”അൽവിഷ്… അൽവിഷ് ഇവിടെ വന്നെന്നോ? എന്നിട്ട്.. ഷാജിയേട്ടാ.. എന്ത് സംഭവിച്ചു? അങ്ങേര് എന്തിനാ വന്നത്?”

 

മാത്യുവിന്റെ ശബ്ദം ആ തണുപ്പിലും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

 

 

​ഷാജിയേട്ടൻ ഒരു ദീർഘനിശ്വാസത്തോടെ ആകാശത്തേക്ക് നോക്കി.

 

“മാത്യു സാറേ.. അൽവിഷ് സാർ വന്നപ്പോഴും ഇതേ പരിഭ്രമം ഉണ്ടായിരുന്നു. പന്ത്രണ്ട് വർഷമായി ആരും അന്വേഷിക്കാത്ത ആ പഴയ ഫയലുകൾ പൊടിതട്ടിയെടുക്കാൻ അങ്ങേരും വല്ലാതെ കഷ്ടപ്പെട്ടു. ഞാൻ അങ്ങേരെയും കൊണ്ട് അമലയുടെ ആ പഴയ വീട്ടിൽ പോയി. ഇവിടെ അടുത്തുതന്നെ ഉള്ള ആ ഓടിട്ട തറവാട് വീട്…ആകെ കാടുപിടിച്ചു നശിക്കാറായ നിലയിലായിരുന്നു അത്.”

 

 

​മാത്യു ശ്വാസമടക്കിപ്പിടിച്ച് കേട്ടു. പന്ത്രണ്ട് വർഷമായി താൻ ചുമന്ന അതേ കുറ്റബോധമാണോ അൽവിഷിനെയും ഇങ്ങോട്ടേക്ക് നയിച്ചത്?!

 

അതോ ഇതിനു പിന്നിൽ താൻ അറിയാത്ത മറ്റെന്തെങ്കിലും ഉണ്ടോ?!!

 

 

​”അമലയുടെ അച്ഛനും അമ്മയും അവൾ മരിച്ച് കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ കിടപ്പിലായി മരിച്ചുപോയി സാറേ.

 

അവിടെ ഇപ്പോൾ അവകാശികളായി ആരുമില്ല. പണ്ട് അവളുടെ അച്ഛന്റെ കൂടെയുണ്ടായിരുന്ന ഏതോ ഒരു ദൂരബന്ധുവായ അമ്മാവൻ മാത്രം അവിടെ ഇടയ്ക്ക് വരാറുണ്ട്.

 

ഞങ്ങൾ അവിടെ ചെന്നപ്പോൾ ആ അമ്മാവൻ അവിടെയുണ്ടായിരുന്നു.

 

അൽവിഷ് സാർ അയാളോട് എന്തൊക്കെയോ ചോദിച്ചു. പക്ഷേ അയാളുടെ മറുപടി കേട്ടതും സാറിന്റെ മുഖം വിളറി വെളുത്തു.”

 

 

​”എന്താ.. എന്താ.. അയാൾ പറഞ്ഞത്?”

 

മാത്യു ഷാജിയേട്ടന്റെ കൈകളിൽ മുറുകെ പിടിച്ചു.

 

 

​”അത് എന്നോട് പറഞ്ഞില്ല സാറേ. പക്ഷേ അൽവിഷ് സാർ ആ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒരു ഭ്രാന്തനെപ്പോലെയായിരുന്നു…

 

വണ്ടിയിലേക്ക് കയറുമ്പോൾ എന്റെ മുഖത്ത് നോക്കാൻ പോലും അങ്ങേർക്ക് പേടിയായിരുന്നു.

 

എന്തോ ഒരു വലിയ അബദ്ധം സംഭവിച്ച മട്ടിലായിരുന്നു അങ്ങേരുടെ പെരുമാറ്റം.

 

ഒന്നും മിണ്ടാതെ വണ്ടി വിട്ടുപോയി. പിന്നെ ഇപ്പൊ മാസങ്ങൾ കഴിഞ്ഞു, ഒരു വിവരവുമില്ല.

 

ഇപ്പോഴിതാ സാറും വന്നിരിക്കുന്നു. സാറേ.. സത്യം പറയ്.. എന്താ കാര്യം? എന്തോ പ്രശ്നം ഉണ്ട്..!!”

 

 

​മാത്യുവിന് മറുപടി ഉണ്ടായിരുന്നില്ല.

 

 

​”ഷാജിയേട്ടാ.. എനിക്ക് ആ വീട് ഒന്ന് കാണണം. എന്നെ ഒന്ന് അങ്ങോട്ടേക്ക് കൊണ്ടുപോകുമോ?”

 

മാത്യുവിന്റെ കണ്ണുകളിൽ ഒരു യാചനയുണ്ടായിരുന്നു.

 

 

​ഷാജിയേട്ടൻ മാത്യുവിനെ അടിമുടി ഒന്ന് നോക്കി.

 

 

“കൊണ്ടുപോകാം സാറേ.. പക്ഷേ ആ പഴയ മുറിവുകൾ വീണ്ടും കുത്തിത്തുറക്കുന്നത് സാറിന് താങ്ങാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല.എന്റെ ഡ്യൂട്ടി തുടങ്ങാൻ ഇനിയും സമയമുണ്ട്.സർ ഓക്കേ ആണെങ്കിൽ നമുക്ക് പോവാം..”

 

 

 

​മാത്യു തന്റെ കാറിനടുത്തേക്ക് നടക്കുമ്പോൾ തലയിൽ ആയിരം വവ്വാലുകൾ ചിറകടിക്കുന്നതുപോലെ അയാൾക്ക് തോന്നി.

 

അൽവിഷ്.. സാം..നാതാഷാ… അമല.. ഷാജിയേട്ടൻ.. എല്ലാവരും ഒരേ ചരടിൽ കോർത്ത മുത്തുകൾ പോലെ തന്റെ ജീവിതത്തെ വരിഞ്ഞുമുറുക്കുകയാണ്. താൻ ഇത്രയും കാലം അറിഞ്ഞത് പകുതി സത്യങ്ങൾ മാത്രമാണോ?!!

 

 

 

 

​”ആഹ്.. മാത്യു സാറെ.. അവിടെ വച്ച് സർ അമലയുടെ സർജറി ചെയ്ത ഡോക്ടർ ആണെന്ന് ഒന്നും പറയാൻ നിക്കണ്ട..

 

അമലയുടെ പണ്ടത്തെ ടീച്ചർ ആണെന്ന് അങ്ങാനും കള്ളം പറയാം..”

 

വഴിമധ്യേ ഷാജിയേട്ടൻ ഉപദേശിച്ചു. മാത്യു ആ മരവിപ്പിനിടയിലും തലയാട്ടി. മാത്യു അയാളെയും കൊണ്ട് വണ്ടി വേഗത്തിൽ വിട്ടു.

 

അമലയുടെ വീട്ടിലേക്ക്…

 

 

​മരങ്ങൾ തിങ്ങിനിറഞ്ഞ ആ ഇടവഴിയിൽ, കാലപ്പഴക്കം ചെന്ന ആ പഴയ തറവാട് വീട് ഒറ്റപ്പെട്ടതുപോലെ നിന്നു.

 

ചുറ്റുമുള്ള വീടുകൾ ദൂരെയാണ്.

 

ആ വീടിന്റെ മുറ്റത്ത് ഒരാൾ കൃഷിപ്പണിയിൽ ഏർപ്പെട്ടിട്ടുണ്ട്.

 

“അത് അമലയുടെ അമ്മാവനാണ്.. അയാൾ ആണ് ഇപ്പോ ഇവിടെ താമസം..”

 

ഷാജിയേട്ടൻ പതുക്കെ പറഞ്ഞു. മാത്യു വണ്ടി സൈഡ് ആക്കി. ഹൃദയമിടിപ്പ് കാതുകളിൽ മുഴങ്ങുന്നതുപോലെ അയാൾക്ക് തോന്നി.

 

 

​ആ കൃഷിപ്പണി ചെയ്തുകൊണ്ടിരുന്ന ആൾ അവരുടെ അടുത്തേക്ക് നീങ്ങി.

 

 

​”ആഹ്.. ചേട്ടാ.. ഇത് അമലയുടെ പഴയ ഒരു ടീച്ചർ ആണ്.. ഈ വഴി വന്നപ്പോ എന്റോഡ് വഴി ചോദിച്ചതാണ്.. ഒന്ന് കയറാം എന്ന് കരുതി..”

 

ഷാജിയേട്ടൻ കള്ളം പറഞ്ഞു ഒപ്പിച്ചു.

 

 

​”ആഹ്.. ഇരിക്ക് കേട്ടോ.. ഞാൻ ഒന്ന് കാലു കഴുകട്ടെ..”

 

അയാൾ സൗമ്യമായി പറഞ്ഞു.

 

​മാത്യുവും ഷാജിയേട്ടനും ആ ഉമ്മറത്തേക്ക് കയറി.

 

മാത്യുവിന്റെ കണ്ണുകൾ ആ വീടിന്റെ ഓരോ മൂലയിലും പരതി. അമല നടന്നിരുന്ന ആ തറയിൽ നിൽക്കുമ്പോൾ അയാൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.

 

 

​”ആ.. വരൂ.. അകത്തേക്ക് വാ..”

 

അയാൾ കാലും മുഖവും കഴുകിവന്നു അവരെ അകത്തെ ചെറിയ ലിവിങ് റൂമിലേക്ക് കൊണ്ടുപോയി.

 

 

​അവർ അവിടെ ഇരുന്നു.

 

മാത്യുവിന്റെ കണ്ണുകൾ പെട്ടെന്ന് ആ ഷെൽഫിലേക്ക് നീങ്ങി.

 

അവിടെ അമലയുടെ സുന്ദരമായ ഒരു ഫോട്ടോ ഉണ്ടായിരുന്നു. ചിരിക്കുന്ന അമല.

 

മാത്യുവിന്റെ ശ്വാസം നിലച്ചു.

 

അയാൾ അറിയാതെ ആ ഷെൽഫിന് അടുത്തേക്ക് നീങ്ങി.

 

എന്നാൽ അമലയുടെ ചിത്രത്തിന് തൊട്ടടുത്ത് കണ്ട മറ്റൊരു ഫോട്ടോ കണ്ടതും മാത്യുവിന്റെ ഉള്ളിൽ ഒരു വലിയ സ്ഫോടനം നടന്നതുപോലെ തോന്നി. അയാൾക്ക് ബാലൻസ് തെറ്റി.

 

 

​ വർഷങ്ങൾക്ക് മുന്നേ എടുത്ത ആ കല്യാണ ഫോട്ടോ!

 

ഏതോ സ്റ്റുഡിയോ ബാക്ക്ഗ്രൗണ്ട് ഇൽ നാണിച്ച് നിൽക്കുന്ന അമലയെ ചേർത്തുപിടിച്ചിരിക്കുന്ന ആ ചെറുപ്പക്കാരൻ…

 

“സാം…!!!”

 

 

അത് സാം ആയിരുന്നു!

 

ഇന്നത്തെ സാമിനേക്കാൾ പ്രസരിപ്പുള്ള, താടിയില്ലാത്ത, എന്നാൽ അതേ തീക്ഷ്ണമായ കണ്ണുകളുള്ള സാം.

 

 

​”ഇത്…?”

 

മാത്യുവിന്റെ വിരലുകൾ വിറച്ചു. ശബ്ദം പുറത്തേക്ക് വന്നില്ല.

 

 

​”അമലയുടെ ഭർത്താവ്.. സാം..”

 

അമ്മാവൻ പതുക്കെ പറഞ്ഞു.

 

​”അയാൾ ഇപ്പോ എവിടെ.. നാട്ടിലില്ലേ..?”

 

മാത്യുവിന് പകരം ഷാജിയേട്ടനാണ് ചോദിച്ചത്. മാത്യു അപ്പോഴും ആ ഫോട്ടോയിൽ തറച്ചു നിൽക്കുകയായിരുന്നു.

 

 

​”എവിടുന്ന്.. അങ്ങേര് എവിടെയൊക്കെയോ പറന്നു നടക്കുവാണ്..

അമല പോയതിൽ പിന്നെ അങ്ങനെയാ..

പ്രണയവിവാഹം ആയിരുന്നു.. ഏറെ കാലത്തെ പ്രണയത്തിനു ശേഷം വീട്ടുകാരുടെ എതിർപ്പ് ഒരുവിധത്തിൽ മാറിയപ്പോ അവർ കല്യാണം കഴിഞ്ഞു.. എന്നാലോ അയാൾ കല്യാണം കഴിഞ്ഞ് ഒരുകൊല്ലം കഴിയുന്നതിനു മുന്നേ തന്നെ വിദേശത്തേക്ക് പറന്നു..

പൈസ ഉണ്ടാക്കാൻ തന്നെ..

 

അപ്പോഴേക്ക് അമല പോയില്ലേ..

 

അവസാനമായി അയാൾക്ക് ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല..

 

ലീവും വിസ പ്രശ്നവും ഒക്കെ കാരണം അന്ന് അവസാനമായി അവളെ കാണാൻ അടക്കത്തിനു വരാൻ പോലും പറ്റിയില്ല അയാൾക്ക്.. കൊറേ കഴിഞ്ഞാണ് അയാൾക്ക് നാട്ടിലേക്ക് വരാൻ പറ്റിയത് തന്നെ..

 

പിന്നെ അയാൾ ഇങ്ങോട്ടൊന്നും വരാറില്ല.. വേറെ കല്യാണവും കഴിച്ചില്ല.. ഒറ്റത്തടി.. എവിടെയാണാവോ എന്തോ..”

 

 

​മാത്യു ആകെ തകർന്നുപോയി.

പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നേ ആ സർജറി റൂമിൽ ഇല്ലാതായത് വെറുമൊരു പെൺകുട്ടിയെയായിരുന്നില്ല, മറിച്ച് ഒരു പ്രണയത്തെയായിരുന്നു.

 

തങ്ങൾക്ക് കൈപ്പിഴമൂലം നഷ്ടമായത് സാമിന്റെ സർവ്വസ്വത്തെയും ആയിരുന്നു. ആ ബോധം അയാളെ ചുട്ടുപൊള്ളിച്ചു.

 

അവിടെ ഇനിയും നിന്നാൽ താൻ ബോധം കെട്ടു വീഴുമെന്ന് അയാൾ ഭയന്നു.

 

ഒന്നും പറയാതെ, ഒരു യാത്ര പോലും പറയാതെ അയാൾ അവിടെനിന്നും ഇറങ്ങി ഓടുന്നത് പോലെ നടന്നു.

 

 

​അയാൾ പെട്ടെന്ന് ഇറങ്ങുന്നത് കണ്ട് ആ വീട്ടുകാരനും അമ്പരപ്പായി.

 

“ഏത് ക്ലാസ്സിലാ അമലയെ സർ പഠിപ്പിച്ചത്…?”

 

​ഷാജിയേട്ടൻ പരുങ്ങി.

 

“അത്.. പ്രീഡിഗ്രി..”

 

അയാൾ എങ്ങനെയൊക്കെയോ തപ്പിപ്പറഞ്ഞു മാത്യുവിന്റെ പിന്നാലെ ഇറങ്ങി.

 

മാത്യു കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് കുതിച്ചു.

 

ഷാജിയേട്ടൻ ആ വീട്ടുകാരനെ നോക്കി ഒരു വിധത്തിൽ ‘ബൈ’ പറഞ്ഞ് ഓടിക്കയറി.

 

മാത്യു വണ്ടി സ്പീഡ് കൂട്ടിക്കൊണ്ടിരുന്നു. അയാൾക്ക് ഈ ഹൈറേഞ്ചിൽ നിന്നും എത്രയും വേഗം ഓടി രക്ഷപെടണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

 

​”എന്റെ മാത്യു സാറേ.. ഒന്ന് പതിയെ പോ.. ആകെ ഒരു വണ്ടിക്ക് പോകാൻ പറ്റുന്ന സ്ഥലമേ ഉള്ളു… എന്താ പറ്റിയെ.. സർ എന്തിനാ പെട്ടെന്ന് ഇറങ്ങിയത്…?”

 

മാത്യുവിന്റെ വിറയ്ക്കുന്ന കൈകൾ സ്റ്റിയറിംഗിൽ മുറുകുന്നത് കണ്ട് ഷാജിയേട്ടൻ പേടിയോടെ ചോദിച്ചു.

 

 

മാത്യു വണ്ടി വളരെ വേഗം ഹോസ്പിറ്റൽ പരിസരത്തേക്ക് തിരികെ എത്തിച്ചു.

 

ആ പഴയ ഗേറ്റിന് അല്പം മാറി അയാൾ വണ്ടി നിർത്തി. ഷാജിയേട്ടൻ അപ്പോഴും മാത്യുവിന്റെ മുഖത്തെ ആ നിഗൂഢ ഭാവം കണ്ട് ഭയന്നു നിൽക്കുകയായിരുന്നു.

 

​മാത്യു തന്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ പത്ത് നോട്ടുകൾ എടുത്ത് ഷാജിയേട്ടന് നേരെ നീട്ടി.

 

“ഇത് വച്ചോളൂ ഷാജിയേട്ടാ…”

 

​ഷാജിയേട്ടൻ കൈകൾ പിന്നിലേക്ക് വലിച്ചു.

 

“അയ്യോ… വേണ്ട സാറേ.. എന്തിനാ ഇതൊക്കെ? ഞാൻ സർ വന്നപ്പോ ഒന്ന് സഹായിച്ചു എന്നല്ലേ ഉള്ളൂ. ഇതിന്റെ ആവശ്യമില്ല.”

 

 

​”ഇരിക്കട്ടെ ഷാജിയേട്ടാ… ഇത് വാങ്ങി വച്ചോളൂ.”

 

മാത്യുവിന്റെ ശബ്ദത്തിലെ ഗാംഭീര്യം കണ്ട് ഷാജിയേട്ടന് മറുത്തു പറയാൻ കഴിഞ്ഞില്ല.

 

അയാൾ വിറയ്ക്കുന്ന കൈകളോടെ ആ പണം വാങ്ങി പോക്കറ്റിലിട്ടു.

 

​”ഷാജിയേട്ടാ.. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല. ഇവിടെ ഒരു കാര്യം അറിയാൻ വന്നതായിരുന്നു. അത് നടന്നു. എനിക്കിപ്പോൾ പോകണം. വീണ്ടും കാണാം…”

 

മാത്യുവിന്റെ വാക്കുകളിൽ ഒരു വിടവാങ്ങലിന്റെ ഭാരമുണ്ടായിരുന്നു.

 

 

​ഷാജിയേട്ടന് ഒന്നും മനസ്സിലായില്ല. പന്ത്രണ്ട് വർഷം മുൻപ് ആ കൈവിട്ട സർജറി കഴിഞ്ഞു കണ്ട അതേ വെപ്രാളവും ഭയവും അന്ന് ആ മുഖത്ത് അയാൾ വീണ്ടും കണ്ടു.

 

ഷാജിയേട്ടൻ കാറിൽ നിന്നിറങ്ങി ആ റോഡരികിൽ നിന്നു. മാത്യു വണ്ടി വേഗത്തിൽ തിരിച്ച് മെയിൻ റോഡിലേക്ക് കുതിക്കുന്നത് അയാൾ നോക്കി നിന്നു.

 

 

​”എന്താ ഈ മനുഷ്യന് പറ്റിയത്? എന്തിനാ ഇത്ര പരിഭ്രമിച്ചത്?”

 

ഷാജിയേട്ടൻ ആത്മഗതം ചെയ്തു.

 

അയാൾക്ക് അറിയില്ലായിരുന്നു, മാത്യു ഇപ്പോൾ പാഞ്ഞുപോകുന്നത് തന്റെ ജീവിതം തകർക്കാൻ കാത്തിരിക്കുന്ന സാമിന്റെ അടുത്തേക്കാണെന്ന്.

 

 

​മാത്യു ഹൈറേഞ്ചിലെ ഓരോ വളവുകളും അതിവേഗത്തിൽ പിന്നിട്ടു.

 

അയാളുടെ ചെവിയിൽ അമലയുടെ അമ്മാവൻ പറഞ്ഞ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു.

 

“അമലയുടെ ഭർത്താവ്… പ്രണയവിവാഹം… സാം…”

 

 

​”സാം… നീ എന്നോട് പ്രതികാരം ചെയ്യുകയായിരുന്നു അല്ലേ? എന്റെ ഭാര്യ നതാഷയെ നീ എനിക്കെതിരെ ആയുധമാക്കി മാറ്റി.

 

അമലയോടുള്ള നിന്റെ പ്രണയത്തിന് പകരം എന്റെ ജീവിതമാണ് നീ എടുത്തത്.”

 

മാത്യുവിന്റെ കണ്ണുകളിൽ നിന്നും ദേഷ്യം കൊണ്ട് നീരുറവകൾ പൊടിഞ്ഞു.

 

 

​അയാൾ ഫോൺ എടുത്ത് നതാഷയെ വിളിക്കാൻ ഒരുങ്ങി, പക്ഷേ വേണ്ടെന്ന് വെച്ചു. നേരിട്ട് കാണണം. സാമിനെയും നതാഷയെയും ഒന്നിച്ച് നേരിടണം. വണ്ടി നഗരം ലക്ഷ്യമാക്കി പാഞ്ഞു.

 

 

പക്ഷെ അയാൾ എന്തോ ആലോചിച്ചത് പോലെ ​ഹൈറേഞ്ചിലെ കൊടുംവളവുകൾക്കിടയിൽ ഒരിടത്ത് വണ്ടി നിർത്തി ..പിന്നിൽ നിന്നും വന്ന ഒരു വണ്ടി ശക്തമായ ഹോൺ അടിച്ചു അയാളെ കടന്നുപോയി..

 

അപ്പോൾ മാത്യുവിന്റെ മനസ്സിൽ ഇപ്പോൾ അമലയേക്കാൾ വലിയൊരു ചോദ്യചിഹ്നമായി ഡോക്ടർ അൽവിഷ് നിറഞ്ഞുനിന്നു.

 

ഷാജിയേട്ടൻ പറഞ്ഞ കാര്യങ്ങൾ വെച്ചുനോക്കിയാൽ, താൻ അറിയുന്നതിനും മുൻപേ അൽവിഷ് ഈ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിച്ചിട്ടുണ്ട്.

 

അൽവിഷിന്റെ ജീവിതത്തിലും സാം നിഴൽ വീഴ്ത്തിയിട്ടുണ്ടാകുമോ?!!

 

. അയാളുടെ വിരലുകൾ വിറയലോടെ ഫോണിൽ അൽവിഷിന്റെ നമ്പർ തിരഞ്ഞു.

 

പന്ത്രണ്ട് വർഷമായി കാര്യമായ ബന്ധമൊന്നുമില്ലെങ്കിലും ആ പഴയ നമ്പർ അപ്പോഴും കോൺടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്നു. അയാൾ വിളിച്ചു നോക്കി.

 

 

​”ഈ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ്‌ ആണ്…”

 

മറുപുറത്തെ റെക്കോർഡ് ചെയ്ത ശബ്ദം മാത്യുവിനെ കൂടുതൽ അസ്വസ്ഥനാക്കി.

 

വേറെ നമ്പറുകൾ ഒന്നും അയാളുടെ കയ്യിലില്ലായിരുന്നു. താൻ തനിച്ചല്ല, തന്റെ കൂടെ അന്ന് ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന അൽവിഷും ഈ ചക്രവ്യൂഹത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന് അയാൾക്ക് ഉറപ്പായി.

 

 

​അയാൾ ഉടനെ തന്റെ മെഡിക്കൽ കോളേജ് കാലത്തെ മറ്റൊരു സുഹൃത്തിനെ വിളിച്ചു.

 

 

​”ഹലോ… ഡോക്ടർ മാത്യു ആണ്. നമ്മുടെ അൽവിഷ് ഡോക്ടറുടെ വീട് എവിടെയാ വരുന്നത്? ലൊക്കേഷൻ ഒന്ന് പറഞ്ഞു തരാമോ?”

 

 

​മറുപുറത്ത് നിന്ന് ആ സുഹൃത്ത് അൽവിഷിന്റെ പുതിയ വീടിനെക്കുറിച്ചും ലൊക്കേഷനെക്കുറിച്ചും വിശദമായി പറഞ്ഞു കൊടുത്തു.

 

“ആ ഹൈവേ സൈഡിൽ തന്നെയാണോ? ഓക്കേ… ഓക്കേ… താങ്ക്സ് കേട്ടോ.”

 

 

​ഫോൺ കട്ട് ചെയ്തതും മാത്യു വണ്ടി സ്റ്റാർട്ട് ചെയ്തു.

 

നഗരത്തിലേക്കുള്ള മടക്കയാത്രയിൽ അയാൾക്ക് ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ…

 

അൽവിഷിനെ കാണുക.

 

അൽവിഷ് അമലയുടെ അമ്മാവനിൽ നിന്ന് കേട്ട ആ സത്യം എന്താണ്?

 

ഷാജിയേട്ടനോട് പറയാതെ അൽവിഷ് എന്തിനാണ് അവിടെ നിന്നും ഓടിപ്പോന്നത്?!!

 

 

അയാൾ ഓർത്തെടുക്കുകയായിരുന്നു..

 

 

 

 

​വണ്ടി ഹൈവേയിലൂടെ പാഞ്ഞു.

മാത്യുവിന്റെ കണ്ണുകളിൽ പ്രതികാരവും ഭയവും മാറിമാറി തെളിഞ്ഞു.

 

സാമിന്റെ ഓരോ ചലനവും തന്റെ ജീവിതത്തെ തകർക്കുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

 

പക്ഷേ അൽവിഷ് ഇതിൽ എവിടെ നിൽക്കുന്നു? അൽവിഷിനെ സാം എന്ത് ചെയ്തു കാണും?!!

 

 

​മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം മാത്യു ആ ലൊക്കേഷനിൽ എത്തിച്ചേർന്നു.

 

ഹൈവേയ്ക്ക് അരികിൽ തന്നെയുള്ള പ്രൗഢമായ ഒരു വീട്.

 

മാത്യു വണ്ടി നിർത്തി പതുക്കെ ആ വീടിന്റെ ഗേറ്റിലേക്ക് നടന്നു.

 

പക്ഷേ ആ വീടിന്റെ പരിസരം കണ്ടപ്പോൾ മാത്യുവിന് എന്തോ ഒരു പന്തികേട് തോന്നി.

 

ഗേറ്റ് പകുതി തുറന്നു കിടക്കുന്നു, ഉമ്മറത്തെ ലൈറ്റുകൾ തെളിച്ചിട്ടില്ല.

 

ആ ആഡംബര വീട് കണ്ടാൽ മാസങ്ങളായി അവിടെ ആരും താമസിച്ചിട്ടില്ലെന്ന് തോന്നും.

 

മുറ്റത്തെ മാവിൽ നിന്നും വീണ ഇലകൾ ചീഞ്ഞളിഞ്ഞ് ഒരു കുന്നുകൂടി കിടക്കുന്നു.

 

കാറ്റിൽ അവ പറന്നു നടക്കുന്നുണ്ടായിരുന്നു.

 

​മാത്യുവിന്റെ കണ്ണുകൾ പോർച്ചിലേക്ക് നീങ്ങി.

 

അവിടെ ഒരു ആഡംബര കാർ കിടപ്പുണ്ട്. പക്ഷേ, അതിന്റെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു.

 

മാസങ്ങളായുള്ള പൊടിപടലങ്ങൾ ആ കാറിനെ മൂടിയിരിക്കുന്നു.

 

അതിനപ്പുറത്തായി ഇരുന്ന ഒരു ബൈക്കിന്റെ സീറ്റിലും ടാങ്കിലും പക്ഷികൾ കാഷ്ഠിച്ച് വൃത്തികേടാക്കിയിരിക്കുന്നു.

 

ഒരു ഡോക്ടറുടെ വീട് ഇത്രയും അശ്രദ്ധമായി കിടക്കണമെങ്കിൽ എന്തോ വലിയ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മാത്യുവിന് ഉറപ്പായി.

 

 

മാത്യു വാതിലിൽ ശക്തിയായി മുട്ടിക്കൊണ്ടിരുന്നു. ഉള്ളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാവാത്തതിനാൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ്,

 

ഭാരമേറിയ ആ മരവാതിൽ പതുക്കെ തുറന്നത്.

 

​വാതിൽ തുറന്നതും പുറത്തേക്ക് തള്ളിവന്നത് മദ്യത്തിന്റെ രൂക്ഷമായ ഗന്ധമായിരുന്നു.

 

മാത്യു ഒന്ന് മൂക്കുപൊത്തി.

 

വാതിലിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്ന രൂപത്തെ കണ്ട് മാത്യുവിന്റെ കണ്ണുകൾ തള്ളിപ്പോയി.

 

അത് അൽവിഷ് തന്നെയായിരുന്നു. പക്ഷേ, താൻ അറിഞ്ഞിരുന്ന ആ സുമുഖനായ, പ്രസന്നനായ അൽവിഷ് ഡോക്ടറല്ലായിരുന്നു അത്.

 

 

​മദ്യപിച്ച് ചുവന്ന കണ്ണുകൾ…

 

മുഖം മുഴുവൻ നരച്ചുതുടങ്ങിയ കുറ്റിത്താടി…

 

വസ്ത്രങ്ങൾ ആകെ അലങ്കോലമായിരിക്കുന്നു.

 

അയാൾക്ക് നേരെ നിൽക്കാൻ പോലും പ്രയാസമുണ്ടായിരുന്നു.

 

വർഷങ്ങൾക്ക് ശേഷം തന്റെ പഴയ സുഹൃത്തിനെ ഈ അവസ്ഥയിൽ കാണേണ്ടി വരുമെന്ന് മാത്യു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

 

“ആൽവിഷ്!!!”

 

​”മാത്യു… നീയാണോ?”

 

അൽവിഷിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 

​മാത്യു അയാളെ അടിമുടി നോക്കി നിന്നു.

 

“അൽവിഷ്… നിനക്കിതെന്താ പറ്റിയത്? നിന്റെ വീടും കാറും… എല്ലാം ഇങ്ങനെ…”

 

 

 

അതൊന്നും അയാൾ കേട്ടമട്ടില്ല..

 

മാത്യു.. താൻ എന്താ.. വന്നത്..? വാ.. അകത്തേക്ക് വാ..”

 

അൽവിഷ് ഒരു വിധത്തിൽ വാക്കുകൾ ഒപ്പിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.

 

ആ നടത്തത്തിൽ ഒരു ഡോക്ടറുടെ നിശ്ചയദാർഢ്യമല്ല, മദ്യത്തിന്റെ ലഹരിയിൽ ആടിയുലയുന്ന ഒരു മനുഷ്യന്റെ തളർച്ചയായിരുന്നു ഉണ്ടായിരുന്നത്.

 

 

​മാത്യു അമ്പരപ്പോടെ അകത്തേക്ക് കയറി.

 

“അൽവിഷ്.. എന്താ.. ഇത്.. എന്താ ഇങ്ങനെ.. ഇതെന്ത് കോലം..?” മാത്യുവിന്റെ ശബ്ദത്തിൽ വേദനയും അതിലേറെ അവിശ്വാസവും നിറഞ്ഞു നിന്നു.

 

 

​അൽവിഷ് ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരുതരം നിസ്സംഗതയായിരുന്നു.

 

“താൻ ഇരിക്ക്.. എന്താ വന്നത്..? ഒന്ന് ഒഴിക്കട്ടെ തനിക്ക്..?”

 

അയാൾ കൈകൊണ്ട് അരികിലെ സോഫയിലേക്ക് ചൂണ്ടി.

 

 

​മാത്യുവിന്റെ കണ്ണുകൾ ആ ലിവിങ് റൂമിലെ ഷെൽഫിലേക്ക് നീങ്ങി.

 

അവിടെ പുസ്തകങ്ങൾക്ക് പകരം നിരനിരയായി ഇരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മദ്യക്കുപ്പികളാണ്.

 

വിദേശ ബ്രാൻഡുകളുടെ ഒരു വലിയ ശേഖരം തന്നെ അവിടെയുണ്ട്.

 

പകുതി കാലിയായ കുപ്പികളും ഗ്ലാസുകളും ടീപ്പോയിയിൽ ചിതറിക്കിടക്കുന്നു.

 

ആ ആഡംബര വീട് ഇപ്പോൾ ഒരു വലിയ ബാർ ആയി മാറിയിരിക്കുന്നു. മാത്യു അത് കണ്ട് അന്തം വിട്ടു നിന്നു.

 

 

​”എന്താ അൽവിഷ്.. താൻ ഇത് എന്തിനാ ഇങ്ങനെ കുടിക്കുന്നത്..?”

 

മാത്യു അയാളുടെ അരികിലേക്ക് നീങ്ങി ചോദിച്ചു.

 

“നമ്മളൊക്കെ പണ്ട് വല്ലപ്പോഴും ഒരു സന്തോഷത്തിന് കുടിച്ചിരുന്നവരല്ലേ.. ഇതിപ്പോ നിന്റെ ജീവിതം തന്നെ ഇതിലായോ..?”

 

 

​അൽവിഷ് ഒരു വലിയ ഗ്ലാസിലേക്ക് മദ്യം പകർന്നു കൊണ്ട് തലയുയർത്തി.

 

“സന്തോഷത്തിനോ..? അല്ല മാത്യു.. ഇത് സന്തോഷത്തിനല്ല.. മറക്കാൻ വേണ്ടിയാ.. ഉറങ്ങാൻ വേണ്ടിയാ..”

 

അയാൾ ഒരു വലിയ കവിൾ കുടിച്ചു കൊണ്ട് സോഫയിലേക്ക് ചാരി ഇരുന്നു.

 

 

​”എന്ത് മറക്കാൻ..?”

 

മാത്യു വിടാതെ ചോദിച്ചു.

​അൽവിഷ് മാത്യുവിനെ ഒന്ന് സൂക്ഷിച്ചു നോക്കി.

 

“താൻ എന്തിനാ ഇപ്പോ എന്നെ തിരഞ്ഞു വന്നത് മാത്യു..? ”

 

അയാൾ വീണ്ടും ഒരു വലിയ കവിൾ കുടിച്ചു കൊണ്ട് സോഫയിലേക്ക് ചാരി.

 

​”എന്താടോ.. താൻ ഒന്ന് തെളിച്ചു പറയ്.. എന്താ സംഭവിച്ചത്…?”

 

 

​മാത്യു അൽവിഷിനോട് ചോദിച്ചുകൊണ്ടേ ഇരുന്നു.

 

അയാളുടെ ഉള്ളിലെ വെപ്രാളം വാക്കുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു.

 

പക്ഷെ അൽവിഷിനു ഉത്തരം ഇല്ലായിരുന്നു.

 

അയാൾ ആ വലിയ മദ്യഗ്ലാസിലെ ദ്രാവകത്തിലേക്ക് നോക്കി ശൂന്യമായ കണ്ണുകളോടെ ഇരുന്നു.

 

 

​”അൽവിഷ്.. താൻ എന്തിനാ ആ ഹൈ റേഞ്ച് ഹോസ്പിറ്റലിൽ പോയത്..? താൻ അമലയുടെ കേസ് നോക്കിയില്ലേ..? അവളുടെ വീട്ടിൽ പോയില്ലേ…?”

 

 

മാത്യുവിന്റെ ​ആ ചോദ്യം കേട്ടതും അൽവിഷ് ഒന്ന് ഞെട്ടി.

 

അയാളുടെ ഉള്ളിലെ ഏതോ രഹസ്യത്തിൽ മാത്യു തൊട്ടതുപോലെ.

 

പക്ഷെ ഉടനെ തന്നെ ആ ഞെട്ടൽ മറച്ചുപിടിച്ചുകൊണ്ട് അയാൾ കൈയിലിരുന്ന ഗ്ലാസ് ഒറ്റയടിക്ക് വായിലേക്ക് മോന്തി.

 

എന്നിട്ട് പതർച്ചയോടെ പറഞ്ഞു:

 

“എന്ത്.. ഏത് അമല…? എനിക്കറിയില്ല…”

 

 

​”അൽവിഷ്.. പ്ലീസ്.. എനിക്കറിയാം.. നീ കള്ളം പറയരുത്…ഒന്ന് തെളിച്ചുപറയ്.. എന്താ സംഭവിച്ചത്..?”

 

മാത്യു അയാളുടെ തോളിൽ പിടിച്ചുലച്ചു.

 

 

​”ഓഹ്.. അതോ.. പണ്ട് നമ്മൾക്ക് കൈപ്പിഴ കൊണ്ട് ജീവൻ പോയ ആ പെണ്ണ്.. അവളുടെ വീട്ടിൽ ഒന്ന് പോകണോന്ന് തോന്നി.. ഒരു പാപമോചനം പോലെ..”

 

അൽവിഷ് ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു.

 

 

​പക്ഷെ മാത്യുവിന് അയാളുടെ ഉത്തരം ഒട്ടും ബോധിച്ചില്ല.

 

അൽവിഷിന്റെ കണ്ണുകളിലെ ഭയം മറ്റൊരു സത്യമാണ് വിളിച്ചുപറയുന്നത്.

 

മാത്യു തന്റെ ഫോൺ പുറത്തെടുത്തു. എന്നിട്ട് സാമിന്റെ ഫോട്ടോ സ്ക്രീനിൽ തെളിച്ചു അൽവിഷിനു നേരെ നീട്ടി.

 

 

​ഫോട്ടോ കണ്ടതും അൽവിഷ് ആകെ തകർന്നുപോയി. അയാളുടെ കയ്യിലിരുന്ന ഗ്ലാസ് താഴെ വീഴാൻ പോയി.

 

 

​”മാത്യു… ഇത്.. ഇയാൾ.. സാം.. നിനക്കെങ്ങനെ.. അറിയാം…?”

 

അയാൾ വിക്കി വിക്കി ചോദിച്ചു. അയാളുടെ മുഖം വിളറി വെളുത്തു.

 

 

​”അൽവിഷ്.. എന്താ സംഭവിച്ചത്..?!

 

ഇത്രയും നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന താൻ എന്താ ഇങ്ങനെ..?!

 

എവിടെ.. ഈ വീട്ടിൽ ആരും ഇല്ലേ..?!!

 

തന്റെ ഭാര്യ എവിടെ..?!!”

 

മാത്യുവിന്റെ ശബ്ദം ഉയർന്നു. അയാൾ അല്പം ചൂടായിത്തന്നെ തുടർന്നു.

 

“എന്താടാ നിനക്ക് പറ്റിയത്? എല്ലാം ഒന്ന് തുറന്നു പറ!”

 

 

അൽവിഷ് തന്റെ ദയനീയാവസ്ഥയ്ക്ക് പിന്നിലെ ആ വലിയ സത്യം വെളിപ്പെടുത്താൻ തുടങ്ങുകയായിരുന്നു. ആ വലിയ വീടിന്റെ നിശബ്ദതയിൽ അയാളുടെ വിറയ്ക്കുന്ന ശബ്ദം മാത്രം മുഴങ്ങിക്കേട്ടു…

 

​അൽവിഷ് സോഫയിലേക്ക് തളർന്നിരുന്നു. അയാളുടെ തൊണ്ടയിടറി.

 

“മാത്യു.. ഞാൻ… പറയാം……അത്…………… അത്….പിന്നെ………………………..!!”

 

 

 

 

(തുടരും…

എന്ന് എഴുതാൻ അതിയായ ആഗ്രഹം ഉണ്ട് എങ്കിലും പറയട്ടെ,

ഈ സുതാര്യമായ തടവറ എന്ന കഥ ഞാൻ എഴുതി ഇതുവരെ എട്ടു പാർട്ടുകൾ പോസ്റ്റ്‌ ചെയ്തു കഴിഞ്ഞിട്ടും ഈ കഥ വായിച്ചു അഭിപ്രായം കമന്റ്‌ ചെയ്ത് അറിയിക്കുന്നത് വിരലിലെന്നാവുന്നവർ പോലും ഇല്ലാ എന്ന കാര്യം എനിക്ക് ഒരേ സമയം നിരാശയും നാണക്കേടും ഉണ്ടാക്കുന്നു..

ഈ കഥ വായിക്കുന്ന നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് തുടർന്ന് എഴുതാനുള്ള ഊർജ്ജം എന്നിരിക്കെ ഇങ്ങനെ വായിക്കാനും അഭിപ്രായം രേഖപ്പെടുത്താനും ആൾക്കാറില്ലാതെ ഈ കഥ തുടർന്ന് കൊണ്ടുപോവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. അതുകൊണ്ട് തന്നെ ഞാൻ ഒരു കാര്യം തീരുമാനിച്ചിരിക്കുകയാണ്.. ഈ കഥ ഇതുവരെ വായിക്കുന്ന ഒരു ചുരുങ്ങിയത് അൻപത് പേരുടെയെങ്കിലും പോസിറ്റീവ് റെസ്പോൺസ് ഈ 8 ആം ഭാഗത്തിന്റെ കമെന്റ് സെക്ഷനിൽ ലഭിച്ചാൽ മാത്രമേ ഞാൻ അടുത്തഭാഗം എഴുതാൻ തുടങ്ങുകയുള്ളൂ…. അതുവരേയ്ക്കും അനിവാര്യമായ ഒരു ഇടവേള എടുക്കുന്നു..

 

ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ.)

Leave a Comment

Your email address will not be published. Required fields are marked *