പിറ്റേന്ന് രാവിലെ അമ്മ ഉണ്ടാക്കിയ ആഹാരം കഴിച്ച് പുതിയ മനസ്സോടെ പഴയ തേജസ് ആയി മാമന്റെ വർക്ഷോപ്പിലേക്ക് ചെന്നു.
“…ചേട്ട ദാ വരുന്നു ചേട്ടന്റെ പുന്നാര മരുമോൻ…” എന്നെ കണ്ടപാടെ മാമന്റെ കൈക്കാരൻ പുച്ഛത്തോടെ മാമനോട് വിളിച്ചു പറഞ്ഞു.
“… ആഹ് നീ വന്നോ. ചെന്ന് ഡ്രസ്സ് മാറി വാ…” തലകുനിച്ച് മാമൻ പറഞ്ഞത് മൂളി കേട്ട് അകത്തേക്ക് പോയി.
മാമന്റെ കൂടെ പണി ചെയ്യാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു ഇതുവരെ തലയുയർത്തി ആ മനുഷ്യന്റെ മുഖത്തു നോക്കാൻ എന്നെകൊണ്ട് കഴിഞ്ഞിട്ടില്ല. വർഷോപ്പിലെ എന്റെ ആ പഴയ കളി ചിരിയൊന്നും ഇല്ല. എപ്പോഴും ഗൗരവത്തോടെ മാമൻ പറയുന്ന പണി എല്ലാം ചെയ്യും വൈകിട്ട് നേരെ വീട്ടിൽ വന്ന് അമ്മയുടെ മടിയിൽ തലവെച്ച് കിടന്ന് ഓരോ വിശേഷങ്ങൾ പറയും. മദ്യപാനത്തിൽ നിന്നും ഞാൻ ഒരു വിധം കര കയറി അല്ല അമ്മ കരകയറ്റി എന്നുവേണേൽ പറയാം..
“… ആഹാ വണ്ടി നിന്ന് തിളങ്ങുവാണല്ലോ ചേട്ട…” ഓട്ടോക്ക് എന്ത് പെയിന്റിംഗ് വർക്ക് ഉണ്ടെങ്കിലും ഞങ്ങടെ അടുത്തേക്ക് വരുന്ന രഘുവേട്ടൻ പറഞ്ഞതാ.
“…ഇത്തവണ വർക്ക് ഫുൾ ചെയ്തത് തേജസ് ആണ് ഞാൻ കൈ വെച്ചിട്ടില്ല…” പുഞ്ചിരിയോടെ മാമൻ പറഞ്ഞു.
“… ആണോ. ടാ തേജസേ കൊള്ളാട്ടോ…” മറ്റൊരു വണ്ടിക്ക് പുട്ടി ഇട്ടുകൊണ്ട് നിന്ന ഞാൻ ഒന്ന് പുഞ്ചിരിച്ചു.
“…ഞാൻ ഒരു കാര്യം ചോദിക്കട്ടെ…” രഘുവേട്ടൻ മടിച്ചു മടിച്ച് മാമനോട് ചോദിച്ചു.
“…നീ ചോദിക്കടാ…”
“… അത് ചേട്ട എനിക്ക് ഒരു മോൻ ഉണ്ട് അവനെ നിങ്ങളുടെ കൂടെ പണിക്ക് എടുക്കാവോ…” ഏറെ പ്രതീക്ഷയോടെ പുള്ളി ചോദിച്ചു.
“… അയ്യോ ഞാൻ ഇപ്പൊ എങ്ങനാ. രഘുവിന് അറിയാലോ തേജസ് വന്നേ പിന്നെ വർക്ക് ഇച്ചിരി കൂടുതൽ കിട്ടുന്നുണ്ട് എന്നുള്ളത് സത്യ. പക്ഷെ പുതിയൊരു പണിക്കാരന്റെ ആവശ്യം ഇവിടില്ല…”
“… അയ്യോ ചേട്ട അങ്ങനെ പറയല്ലേ…” രഘുവേട്ടൻ മാമന്റെ കൈപിടിച്ചു യാചിക്കുന്ന പോലെ ചോദിച്ചു.
“… നിക്ക് ഞാൻ തേജസിനോട് ചോദിക്കട്ടെ…” രഘുവേട്ടനോട് no പറയാൻ മടിച്ച് മാമൻ എന്നെ അവർക്ക് അരികിലേക്ക് വിളിപ്പിച്ചു.
“…എടാ നമുക്ക് ഇവിടെ വർക്ക് കൂടി വരുകല്ലേ അപ്പൊ പുതിയൊരു പണിക്കാരനെ കൂടി വച്ചാലോ…”
“… എന്താ മാമ ഇപ്പൊ അങ്ങനെ ചോദിക്കാൻ…” സംശയത്തോടെ ഞാൻ മാമനെ നോക്കി.
“… ടാ മോനെ എനിക്ക് ഒരു മോൻ ഉണ്ട് കിച്ചു. അവൻ ITI ഒക്കെ കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ തെണ്ടി തിരിഞ്ഞ് നടക്ക. പണിക്ക് പോവാൻ പറഞ്ഞാൽ അവന് ആരും പണി കൊടുക്കുന്നില്ല എന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഇരിപ്പ…” രഘുവേട്ടൻ പറയുന്നത് എല്ലാം ഞാൻ ശ്രദ്ധയോടെ കേട്ടു.
“… അവന് ഇളയത് ഒരു പെങ്കൊച്ച. ഇവൻ ഇങ്ങനെ കളിച്ചു നടന്നാൽ വീടിന്റെ കാര്യം ആകെ അവധാളത്തിൽ ആകും. എനിക്കും വയസായി വരുവാണല്ലോ ഇനി അങ്ങോട്ട് ഞാൻ മാത്രം കൂടിയാൽ കൂടില്ല…”
“… ചേട്ട അത്…” എനിക്ക് എന്ത് പറയണം എന്ന് ഒരു പിടിയും കിട്ടുന്നില്ല.
“… ഇവിടെ ആണെങ്കിൽ നിങ്ങളുടെ ഒരു കണ്ണ് അവന്റെ മേൽ ഉണ്ടാവും വഴിപിഴച്ച് പോകാത്തുമില്ല. അതുകൊണ്ട് പറ്റില്ലെന്ന് പറയരുത്. എന്തെങ്കിലും ഒരു ചെറിയ പണി കൊടുത്താൽ മതി…”
“… ചേട്ട ഇവിടെ ഞങ്ങൾ മൂന്നുപേർക്ക് ചെയ്യാവുന്ന പണിയെ ഉള്ളു. ചേട്ടന് ഇങ്ങനെ ഒക്കെ പറയുമ്പോൾ…” രഘുവേട്ടന്റെ മുഖം അപ്പോഴേക്കും മങ്ങി. മാമനെ നോക്കിയപ്പോ സമ്മതം മൂളിയപോലെ തോന്നി.
“… ചേട്ടൻ തിങ്കളാഴ്ച അവനെ ഇങ്ങോട്ട് പറഞ്ഞ് വിട് നമുക്ക് നോക്കാം…” അത് കേട്ടതും പുള്ളിയുടെ കണ്ണുകൾ തിളങ്ങി എന്നോടും മാമനോടും നന്ദി പറഞ്ഞ് പുള്ളി ഓട്ടോയും എടുത്ത് പോയി.
“…നീ ചെയ്തത് എന്തായാലും നന്നായി…” തിരികെ വണ്ടിയുടെ അടുത്തേക്ക് നടന്ന എന്നോട് മാമൻ പറഞ്ഞു.
“… ടാ തിങ്കളാഴ്ച മുതൽ പണിക്ക് പുതിയ പയ്യൻ വരും കേട്ടോ…” മാമന്റെ കൈക്കാരനോട് വിവരം പറഞ്ഞു.
“…ഇവിടെ നമുക്ക് ചെയ്യാവുന്ന പണി അല്ലെ ഉള്ളു പിന്നെന്തിനാ പുതിയ പയ്യൻ…” പുതിയ ആളെ പണിക്ക് എടുത്തത് ഇഷ്ടമാവാതെ കക്ഷി പറഞ്ഞു.
“… നമ്മുടെ രഘുവിന്റെ മോനാ. പഠിപ്പ് ഒക്കെ കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ കൂടി കളിച്ച് നടക്ക. അതുകൊണ്ട് ഇവിടെ എന്തെങ്കിലും പണി കിട്ടോന്ന് പുള്ളി ചോദിച്ചപ്പോ എതിർപ്പ് പറയാൻ തോന്നിയില്ല അതാ…”
“… ആ ബെസ്റ്റ്. നിങ്ങൾ ഇവിടെ വർക്ക്ഷോപ്പ് ആണോ നടത്തുന്നത് അതോ ധ്യാനകേന്ദ്രമോ…”
“… അതെന്താടാ നീ അങ്ങനെ ചോദിച്ചത്…” മനസ്സിലാവാതെ മാമൻ ചോദിച്ചു.
“…അല്ല ഈ വഴി പിഴച്ചവന്മാർക്ക് എല്ലാം പണി കൊടുക്കുന്നത് കൊണ്ട് ചോദിച്ചതാ…” പുള്ളി എന്നെയ കുത്തി പറയുന്നത് എന്ന് മനസിലായെങ്കിലും വലിയ മൈൻഡ് കൊടുക്കാതെ ഞാൻ എന്റെ പണിയിൽ തുടർന്നു.
“…നീ വെറുതെ ബാക്കിയുള്ളവരുടെ കാര്യത്തിൽ തലയിടാതെ ആദ്യം നിന്റെ പണി ചെയ്ത് തീർക്കാൻ നോക്ക്…” മാമൻ പുള്ളിയെ പറഞ്ഞ് വിലക്കി പണി എടുപ്പിക്കാൻ തുടങ്ങി.
തിങ്കളാഴ്ച രാവിലെ നേരത്തെ വർഷോപ്പിൽ എത്തിയപ്പോ ന്യൂ-ജൻ എന്ന് പറയിപ്പിക്കുന്ന ഒരു കത്തി വേഷം ഷോപ്പിന് മുന്നിൽ തപ്പി കളിക്കുന്നു.
“… ആരാ മനസ്സിലായില്ലല്ലോ…” അവനെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു ഞാൻ ചോദിച്ചു.
“…നിങ്ങൾ ആരാ…” കണ്ണിലെ സൺഗ്ലാസ് ഊരിമാറ്റി അവൻ എന്നോട് തിരിച്ചു ചോദിച്ചു.
“…എന്റെ പേര് തേജസ്. എവിടെ വർക്ക് ചെയ്യുന്നത…”
“… ഓ തേജസ് നിങ്ങൾ ആയിരുന്നല്ലേ. അച്ഛൻ പറഞ്ഞായിരുന്നു…”
“… അച്ഛനോ, ഏത് അച്ഛൻ…” മനസ്സിലാവാതെ ഞാൻ ചോദിച്ചു.
“…എന്റെ പേര് കിച്ചു. രഘു എന്റെ അച്ഛനാണ്. പുള്ളി പറഞ്ഞില്ലായിരുന്നോ…” എനിക്ക് നേരെ കൈ നീട്ടി അവൻ സ്വയം പരിചയപെടുത്തി.
അപ്പൊ ഇതാണ് രഘുവേട്ടൻ പറഞ്ഞ പരിഷ്കാരി. കണ്ടിട്ട് അല്ലറ ചില്ലറ കുരുത്തക്കേട് കൈയിൽ ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ പലതും ചിന്തിച്ച് ഞാൻ അവന് കൈ കൊടുത്തു.
“…കേറി വാ…” അവനെ അകത്തേക്ക് കൂട്ടികൊണ്ട് പോയി ഡ്രസ്സ് ഒക്കെ മാറി വരാൻ പറഞ്ഞു. ഞാൻ ഡ്രസ്സ് ഒക്കെ മാറി തലേന്നത്തെ ബാക്കി പണി നോക്കാൻ പോയി.
“…ഇതിൽ ഏത് വണ്ടിയ ഞാൻ പെയിന്റ് അടിക്കേണ്ടത്…” ഡ്രെസ്സും മാറി വന്നവൻ എനിക്ക് പിന്നിൽ വന്ന് നിന്ന് ചോദിച്ചു .
“… അതിന് നിനക്ക് പെയിന്റ് അടിക്കാൻ അറിയോ…” അതിന് അവൻ ഇല്ലെന്ന് പറഞ്ഞ് തോൾ അനക്കി.
“… പിന്നെ എന്തിനാ ചോദിക്കുന്നെ…”
“… പിന്നെ പെയിന്റ് അടിക്കുന്ന ഇടത്ത് പെയിന്റ് അല്ലാതെ ചായ അടിക്കാൻ പറ്റോ…” എന്നിട്ട് അവൻ തന്നെ സ്വയം പൊട്ടി ചിരിച്ചു. ഞാൻ കൂടെ ചിരിക്കുന്നില്ല എന്ന് കണ്ടതും അവന്റെ മുഖം മങ്ങി.
“… ഇവിടെ പെയിന്റ് അടിക്കുന്നതിനു മുന്നേ വേറെ ചില പരിപാടികൾ ഒക്കെ ഉണ്ട്. ആദ്യം അതൊക്കെ ഒന്ന് പഠിക്ക് എന്നിട്ട് നമുക്ക് പെയിന്റ് അടിച്ചാൽ പോരെ…”
“… മതി. ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത്…”
“… ആദ്യം നീ ഈ കാണുന്ന വണ്ടിയുടെ പെയിന്റ് ഒക്കെ സാൻഡ്‌പേപ്പർ കൊണ്ട് ചുരണ്ടി ഇളക്കാൻ പഠിക്ക്…” അവനെ ഒരു വണ്ടിയുടെ അടുത്താക്കിയിട്ട് ഞാൻ എന്റെ പണി ചെയ്യാനായി പോയി.
“…സാൻഡ്‌പേപ്പർ😁…” അഞ്ചുമിനിറ്റ് വണ്ടി മുഴുവൻ നോക്കി നിന്നവൻ ഓടി എന്റെ അടുത്ത് വന്ന് കൈയ്യും നീട്ടി നിൽക്കാണ്.
ഇവനെ കൊണ്ട് ശല്യം ആയല്ലോ. അതും ചിന്തിച്ച് ഞാൻ അവന് സാൻഡ്‌പേപ്പർ എടുത്ത് കൊടുത്ത് എങ്ങനെയാ ചെയ്യേണ്ടത് എന്ന് ചെയ്ത് കാണിച്ചു കൊടുത്തു. ഞാൻ തിരിച്ച് പോകാൻ തുടങ്ങവേ വീണ്ടും പിന്നിൽ നിന്നും വിളി വന്നു.
“… ആശാനേ ഇവിടുന്ന് തുടങ്ങാനോ അതോ ഇവിടുന്ന് തുടങ്ങണോ…” വണ്ടിയുടെ മുന്നും പിന്നും ചൂണ്ടി കാണിച്ചു അവന്റെ നിഷ്കളങ്കമായ ഒരു ചിരിയുണ്ട്.
“… നിനക്ക് ഇഷ്ട്ടപെട്ട ഇടത്തിന്ന് തുടങ്ങിക്കോ.പിന്നെ എന്നെ ആശാൻ എന്നൊന്നും വിളിക്കണ്ട ചേട്ടാന്ന് വിളിച്ചാൽ മതി കേട്ടല്ലോ…”
“…പണി പറഞ്ഞു തരുന്നവരെ ബഹുമാനിക്കണ്ടേ. പോരാത്തതിന് ചേട്ട എന്നൊന്നും വിളിക്കാൻ ഒരു രസം ഇല്ല…”
“… നീ ഇഷ്ട്ടം ഉള്ളത് വിളിച്ചോ. തത്കാലം പറഞ്ഞ പണി ചെയ്യ്…”
“…ശെരി ആശാനേ…”
ഇവനെക്കൊണ്ട് തോറ്റല്ലോ. ആളൊരു ശുദ്ധത്മാവ് ആണെന്ന് തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോ മാമനും മാമന്റെ കൈക്കാരനും വന്നു. മാമനെ സംസാരം കൊണ്ട് കിച്ചു കുപ്പിയിൽ ആക്കി. മോശം പറയരുതല്ലോ പറയുന്നത് എല്ലാം അവനെ കൊണ്ട് കഴിയും വിധം കുറഞ്ഞ സമയം കൊണ്ട് വൃത്തിയായി ചെയ്യും.
“…ആശാനേ ഉച്ച ആയി വാ ചോർ കഴിക്കാം…” ഉച്ച ആയപ്പോഴേക്കും കൈയിൽ ചോറുപൊതിയുമായി കിച്ചു വിളിച്ചു.
“…നീ കഴിച്ചോടാ ഞാൻ ഇത് തീർത്തിട്ട് വരാം…”
“…ഇത്ര പെട്ടെന്ന് നീ ആശാൻ ഒക്കെ ആയോടാ…” മാമന്റെ കൈക്കാരൻ കിച്ചുവിന്റെ വിളി കേട്ട് എന്നെ കളിയാക്കി ചിരിച്ചു.
“…നല്ല ബെസ്റ്റ് ആശാനാ. ഇവന്റെയൊക്കെ ശിഷ്യൻ ആയ നിന്നെ സമ്മതിക്കണം…” ഞാൻ അത് കേട്ടില്ല എന്ന മട്ടിൽ എന്റെ പണി തുടർന്നു.
“… എന്താ അവിടെ. ടാ തേജസേ നിന്റെ പണി കഴിഞ്ഞില്ലേ…” അപ്പോഴേക്കും മാമൻ അങ്ങോട്ടേക്ക് വന്നു. മാമൻ ചോദിച്ചതിന് ഞാൻ ഇല്ലെന്നു പറഞ്ഞു.
“… ആഹ് മതിയാക്ക്. ബാക്കി കഴിച്ചിട്ട് ചെയ്യാം…” മാമൻ നിർബന്ധിച്ച് എന്നെ കഴിക്കാൻ വിളിച്ചു. പിന്നെ എല്ലാരും ഒരുമിച്ച് വീട്ടിൽ നിന്നും കൊണ്ട് വന്ന പൊതിച്ചോർ കഴിക്കാൻ തുടങ്ങി.
“…ഹെലോ… ഹെലോ… എങ്ങോട്ടാ ഈ ചാടി തുള്ളി…” രണ്ട് ദിവസം കഴിഞ്ഞപ്പോ ദേവു തേജസിനെ തിരക്കി വർക്ക്‌ഷോപ്പിൽ വന്നതാ. ആൾ അറിയാതെ കിച്ചു ദേവുവിന്റെ വഴി തടഞ്ഞു.
“…അത് ചോദിക്കാൻ നീ ഏതാടാ ചെക്കാ…” ദേവു തിരിച്ചു ചോദിച്ചു.
“… ഞാൻ ഇവിടത്തെ പുതിയ സ്റ്റാഫ് ആണ്. നിങ്ങൾ ആരാ…” കിച്ചുവിന്റെ ആ ചോദ്യം അവൾക്ക് അത്ര പിടിച്ചില്ല.
“… നീ ഇവിടത്തെ സ്റ്റാഫ് അല്ലെ. അല്ലാതെ മുതലാളി ഒന്നും അല്ലല്ലോ😏…” അത് പറഞ്ഞ് ദേവു അവനെയും തട്ടിമറ്റി മുന്നോട്ട് നടക്കാൻ തുടങ്ങി.
“… കണ്ണി കണ്ടവർക്ക് കേറി ഇറങ്ങാൻ പറ്റിയ ഇടം ഒന്നും അല്ല ഇത്. വണ്ടിയുടെ പണി വല്ലതും ആണെങ്കിൽ എന്നോട് പറഞ്ഞാൽ മതി അല്ലാതെ അകത്തേക്കൊന്നും പോകാൻ പറ്റില്ല 😡…” കിച്ചു പിന്നെയും ദേവുവിനെ തടഞ്ഞു.
“…ടാ കിച്ചു എന്താടാ അവിടെ ഒരു ബഹളം…” പുറത്തെ കലപില ശബ്ദം കേട്ട് തേജസ് അകത്ത് നിന്ന് വിളിച്ചു ചോദിച്ചു.
“… ആശാനേ ഒരു പെണ്ണ് വന്ന് കച്ചറ ആക്കുന്ന…” കിച്ചു അകത്തേക്ക് വിളിച്ചു പറഞ്ഞു.
“…പെണ്ണോ? വർക്ക് വല്ലതും ആണെങ്കിൽ മാമൻ വരുന്ന വരെ വെയിറ്റ് ചെയ്യാൻ പറയ്. ഇല്ലെങ്കിൽ പറഞ്ഞു വിടാൻ നോക്ക്…”
“… കേട്ടല്ലോ. വണ്ടി പണി ഒന്നും അല്ലെങ്കിൽ സ്ഥലം കാലിയാക്ക്.. പൊ.. പൊ…” അത് കേട്ടതും ദേവൂന് ദേഷ്യവും സങ്കടവും വന്നു.
“… ഏട്ടാ ഇത് ഞാനാ ദേവു…” ദേവു അകത്തേക്ക് വിളിച്ചു പറഞ്ഞു. അത് കേട്ടതും തേജസ് ഓടി അങ്ങോട്ടേക്ക് വന്നു.
“…ദേവു നീ ആയിരുന്നോ. വന്നിട്ട് എന്താ പുറത്ത് നിന്നത് അകത്തേക്ക് കേറി വന്നൂടായിരുന്നോ…” തേജസിന്റെ മുഖത്ത് അത്രക്കും സന്തോഷവും സ്നേഹവും ഉണ്ടായിരുന്നു.
“… അതിന് ഈ മരങ്ങോടൻ എന്നെ ഉള്ളിലേക്ക് കേറ്റി വിടണ്ടേ…” ദേവു പറഞ്ഞതും തേജസ് കിച്ചൂനെ രൂക്ഷമായി ഒന്ന് നോക്കി.
“… അത് ആശാനേ. ആശാൻ ഉള്ളിൽ നല്ല പണി തിരക്കിൽ ആയിരുന്നല്ലോ. അപ്പൊ വല്ല ഉടായിപ്പ് പാർട്ടി ആണെങ്കിൽ ആശാനേ ബുദ്ധിമുട്ടിക്കാതെ ഞാൻ തന്നെ ഡീൽ ചെയ്യാന്ന് വിചാരിച്ചതാ…”
“…ആരാടാ നിന്റെ ഉടായിപ്പ് പാർട്ടി 😡…” കിച്ചു പറഞ്ഞത് ഇഷ്ടപ്പെടാതെ അവൾ അവനോട് ചൂടാകാൻ തുടങ്ങി.
“… എന്റെ പൊന്ന് ദേവു നീ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഒന്ന് വന്നേ…” കിച്ചുവിനോട് മല്ലിടാൻ പോയവളുടെ കയും പിടിച്ച് ഞാൻ ഉള്ളിലേക്ക് കൂട്ടികൊണ്ട് വന്നു.
“… അല്ല നീ എന്താ ഇവിടെ…” അവളെ അകത്തേക്ക് കൊണ്ടുപോയി ഞാൻ ചോദിച്ചു.
“… എന്റെ ചേട്ടൻ പോകുന്നതിന് മുന്നേ എനിക്ക് ഒരു വലിയ മിഷൻ തന്നിട്ടാ പോയത്…”
“… മിഷനോ എന്ത് മിഷൻ…” ഞാൻ എടുത്ത് ചോദിച്ചു.
“…അല്ല ചേട്ടന് ഒരു തെമ്മാടി കൂട്ടുകാരൻ ഉണ്ട്. പുള്ളി വഴിതെറ്റി പോവാതെ നോക്കാൻ ഏൽപ്പിച്ചേക്കുന്നത് എന്നെയാണ്…” ദേവു ഒളിക്കണ്ണിട്ട് എന്നെ നോക്കി പറഞ്ഞു. ആദ്യം എനിക്ക് കത്തിയില്ല പിന്നെയാ എനിക്ക് സംഭവം പിടികിട്ടിയത്.
“…ആാാഹ് വിട്… വിട്…. വിട്… ഏട്ടാ വേദനിക്കുന്നു…” എന്നെ കളിയാക്കിയതിന്റെ അമർഷത്തിൽ ദേവുവിന്റ ചെവി ഞാൻ പൊന്നാക്കി.
“… മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി…” ചെവി തിരുമിക്കൊണ്ട് അവൾ പറഞ്ഞു.
“… അല്ല മാഷേ ഇപ്പോഴും കള്ളുകുടി ഉണ്ടോ…” വേദന ഷമിച്ചതും അവൾ ചോദിച്ചു. ഞാൻ ഇല്ലെന്ന് മൂളി.
പിന്നെയും എന്നോട് കുറെ സമയം സംസാരിച്ചു നിന്നു. ഇടക്ക് കിച്ചുവിനെ വിട്ട് അവൾക്ക് വേണ്ടി വെള്ളം വാങ്ങിപ്പിച്ചു ശേഷം അതും കുടിച്ചാണ് ദേവു പോയത്.
“… നിങ്ങൾ അറിഞ്ഞോ ഇപ്പൊ ഇവിടെ പെൺപിള്ളാരും കേറി നിരങ്ങാൻ തുടങ്ങിയിട്ടുണ്ട്…” പിറ്റേന്ന് മാമനെ ഒറ്റക്ക് കിട്ടിയതും മാമന്റെ കൈക്കാരന്റെ സ്ഥിരം പരിപാടി തുടങ്ങി.
“…ആര് വന്നെന്ന താൻ പറയുന്നേ ദേവുവോ…” മാമൻ തിരിച്ചു ചോദിച്ചു.
“… ആഹ് പേരൊന്നും എനിക്ക് അറിയില്ല. അവൾ വന്നുകേറി തേജസിനോട് എന്ത് സൃങ്കരം ആയിരുന്നെന്നോ…”
“… നീ വെറുതെ കാര്യം അറിയാതെ സംസാരിക്കരുത്…” മാമൻ അങ്ങേരോട് ചൂടാവാൻ തുടങ്ങി.
“…എന്നോട് ചൂട് ആയിട്ട് എന്താ കാര്യം. പോയി അവനോട് ചോദിക്ക് പണി സമയത്ത് പണിയെടുക്കാതെ ഓരോ പെണ്ണിനേയും വിളിച്ചോണ്ട് വന്ന് അയ്യേ നാണക്കേട്. നാട്ടുകാർ അറിഞ്ഞാൽ എന്താ പറയാ…”
“… ടാ ദേവു അവന്റെ ഫ്രണ്ടിന്റെ പെങ്ങൾ ആണ്. എനിക്ക് അറിയാവുന്ന കൊച്ച്. എന്നോട് പറഞ്ഞത് പോലെ തേജസിന്റെ മുമ്പിൽ എങ്ങാനും പോയി വിളമ്പിയാൽ എല്ലാത്തവണത്തെയും പോലെ നീ പറയുന്നത് കേട്ട് അവൻ മിണ്ടാതിരിക്കില്ല. ദേഷ്യം വന്നാൽ അവനെ അറിയാലോ😡…”
മാമന്റെ മറുപടി അങ്ങേരുടെ വാ അടപ്പിച്ചെന്ന് വേണേ പറയാം. ഇത് തേജസ് അറിഞ്ഞാൽ പിടിച്ചു ചാമ്പും എന്ന് ഭയം ഉള്ളതിനാൽ ആയിരിക്കാം തേജസ് കേൾക്കെ ഇതുംപറഞ്ഞ് ചൊറിയാൻ പോയില്ല.ദിവസങ്ങൾ അങ്ങനെ കടന്നുപോയി ദേവു ഇടക്ക് ഇടക്കായി തേജസിനെ തേടി എത്തി. കിച്ചുവുമായി ദേവു നല്ല കമ്പനി ആയി അങ്ങനെ ഇരിക്കയാണ് ഒരു ദിവസം ദേവു തേജസിനെ വിളിക്കുന്നത്.
“…ഏട്ടാ ഇന്ന് ഉച്ചക്ക് ശേഷം ഫ്രീ ആണോ…” ഫോൺ എടുത്തപാടെ വെപ്രാളത്തോടെ ദേവു ചോദിച്ചു.
“…ഫ്രീ ആണല്ലോ…” ഒന്ന് ആലോചിച്ച ശേഷം അവൻ മറുപടി പറഞ്ഞു.
“… ചേട്ട ഉച്ചക്ക് നമ്മുടെ കോളേജിലേക്ക് ഒന്ന് വരാവോ…”
“… കോളേജിലോ എന്തിന്…”
“… ഏട്ടാ നാളെ കോളേജിൽ ഒരു ഓട്ടോ ഷോ ഉണ്ട്. അപ്പൊ ഒരു ലോഗോ വലിയൊരു ബോർഡിൽ വരക്കണം. വരയ്ക്കാം എന്ന് ഏറ്റവന് ചെറിയൊരു ആക്‌സിഡന്റ് പറ്റി കൈ ഒടിഞ്ഞു…” ഒന്ന് നിർത്തിയ ശേഷം അവൾ പിന്നെയും തുടർന്നു.
“… ഈ അവസാന നിമിഷം വേറെ ആരെയും കിട്ടിയില്ല അപ്പോഴാ ചേട്ടന്റെ കാര്യം ഓർമ വന്നത്. ചേട്ടൻ വന്നൊന്ന് വരച്ച് തരാവോ…” വളരെ പ്രതീക്ഷയോടെ അവൾ ചോദിച്ചു.
“…ഒന്ന് പൊ ദേവു എനിക്കൊന്നും വയ്യ. പോരാത്തതിന് കോളേജിൽ…” ഞാൻ പലതും പറഞ്ഞ് ഒഴിയാൻ നോക്കി.
“…പ്ലീസ് ചേട്ട അത്രക്ക് അത്യാവശ്യം ആയോണ്ട് അല്ലെ…” പിന്നെയും അവൾ കെഞ്ചിയപ്പോ വരാമെന്ന് സമ്മതിക്കേണ്ടി വന്നു.
“…എന്താ ആശാനേ ഒരു ടെൻഷൻ പോലെ…” എന്റെ ഭാവമാറ്റം കണ്ട് കിച്ചു ചോദിച്ചു. അവനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.
“…ആശാൻ എന്തിനാ പേടിക്കുന്നത് ആശാൻ പഠിച്ച കോളേജ് അല്ലെ. പറഞ്ഞത് നന്നായി ഞാൻ വേഗം ഡ്രസ്സ് ഒക്കെ മാറി റെഡി ആവട്ടെ…” കൈയിൽ ഉണ്ടായിരുന്ന പുട്ടി ഒക്കെ ഒതുക്കി കൈ കഴുകാനായി കിച്ചു ഓടി.
“… നീ ഇത് എങ്ങോട്ടാ ചാടി തുള്ളി…” അവന്റെ കോപ്രായങ്ങൾ കണ്ട് ഞാൻ ചോദിച്ചു.
“…നമ്മൾ കോളേജിൽ പോകയല്ലേ ആശാനേ അപ്പൊ നല്ല ലുക്കിൽ പോണ്ടേ…”
“… അയ്യടാ അതിന് നീ വരുന്നില്ല. ഞാൻ മാത്രെ പോകുന്നുള്ളൂ…”
“… അയ്യോ അങ്ങനെ പറഞ്ഞൂടാ. പിന്നെ ആശാന് ഒരു കൈസഹായത്തിന് ആരുണ്ട്…”
“… അതിനൊക്കെ അവിടെ വേറെ ആൾക്കാർ ഉണ്ട്. ഒരു വലിയ സഹായി വന്നേക്കുന്നു. പോയി ചെയ്തോണ്ടിരുന്ന പണി തീർക്കട…” കിച്ചുവിനെ ഒന്ന് വിരട്ടി മാമന്റെ അടുത്ത് കാര്യവും അവതരിപ്പിച്ച് കിച്ചുവിന്റെ വണ്ടിയിൽ കോളേജിലേക്ക് തിരിച്ചു.
കോളേജ് കവാടത്തിന് മുന്നിൽ വണ്ടി നിർത്തി കോളേജിലേക്ക് ഞാൻ ഒന്ന് ഉറ്റി നോക്കി. പഴയ ഓർമ്മകൾ എന്നിൽ വന്ന് നിറഞ്ഞു ഒപ്പം തനുവും.
“… ചേട്ടൻ ഇവിടെ നിക്കാണോ വേഗം വന്നേ…” ദേവു വന്ന് വിളിക്കുമ്പോഴാണ് ചിന്തകളിൽ നിന്നും ഞാൻ ഉണരുന്നത്.
ബൈക്ക് പാർക്ക് ചെയ്ത് ഞാൻ അവൾക്ക് ഒപ്പം പോയി. പടം വരയ്ക്കേണ്ടിടത്തേക്ക് ചെന്നപ്പോ എന്നെ അറിയാവുന്നവർ വന്ന് എന്റെ സുഖ വിവരം അന്വേഷിച്ചു. അതിനെല്ലാം മറുപടി നൽകി അവർ തന്ന ഡിസൈൻ വലിയ ബോർഡിലേക്ക് പകർത്താൻ തുടങ്ങി. അത്യാവശ്യം വല്യ ക്യാൻവാസ് ആയത്കൊണ്ട് തന്നെ നല്ല സമയം എടുക്കും. ഞാൻ വരയ്ക്കുന്നത് കാണാൻ ഉണ്ടായിരുന്നവർ പതിയെ പതിയെ കൊഴിഞ്ഞു പോകാൻ തുടങ്ങി എന്നാൽ ദേവു ആദ്യം മുതൽ എന്റൊപ്പം ഇരുന്ന് ഞാൻ ചെയ്യുന്നത് എല്ലാം ശ്രെദ്ധപൂർവ്വം നോക്കി ഇരുന്നു. ഇടക്ക് ഇടക്ക് ഓരോ കുപ്പി വെള്ളവും ജ്യൂസും വരുത്തിച്ച് എന്നെ നിർബന്ധിച്ചു കുടിപ്പിക്കും. വൈകുന്നേരത്തോടെ പടം വരച്ചു കഴിഞ്ഞു. അവർ തന്ന ചിത്രം അതേപോലെ തന്നെ ക്യാൻവാസിലേക്ക് പകർത്തി. എല്ലാരും എന്നെ അഭിനന്ദച്ചു പൈസ തരാൻ തുനിഞ്ഞപ്പോ സ്നേഹപൂർവ്വം ഞാൻ അത് നിരസിച്ചു. അവസാനം നാളത്തെ പരിപാടിക്ക് എന്തായാലും വരണം എന്നുള്ള ക്ഷണവും കിട്ടി. അധിക നേരം അവിടെ നിൽക്കാതെ ദേവുവിനോട് യാത്ര പറഞ്ഞ് വർഷോപ്പിൽ പോയി കിച്ചുവിന് ബൈക്ക് കൊടുത്ത് ഞാൻ വീട്ടിൽ പോയി. പിറ്റേന്ന് രാവിലെ കിച്ചുവിനെ കണി കണ്ടാണ് ഞാൻ ഉറക്കം എഴുനേൽക്കുന്നത്.
“… ആശാനേ വാ എഴുന്നേൽക്ക് നമുക്ക് പോണ്ടേ…” രാവിലെ തന്നെ കിച്ചു തേജസിനെ കിടക്കപ്പായിൽ നിന്നും വിളിച്ചെഴുൽപ്പിച്ചു.
“… പോവാനോ എവിടേക്ക്…” കട്ടിലിൽ നിന്നും എഴുനേൽക്കാതെ അവൻ ചോദിച്ചു.
“… ആശാൻ മറന്നോ നമുക്ക് ഇന്ന് കോളേജിൽ പോണ്ടെ…”
“… അതിന് നിന്നെ ആരാ വിളിച്ചേ…” സംശയത്തോടെ ഞാൻ അവനെ നോക്കി.
“… ദേവു ചേച്ചി…” ഇളിച്ചുകാട്ടി അവൻ പറഞ്ഞു.
“… ദേവുവോ…” ഞാൻ അവനെ ചൂഴ്ന്ന് നോക്കി.
“… ചേച്ചിയ പറഞ്ഞെ ആശാനെയും കൂട്ടി ചെല്ലണം എന്ന്…”
“… അവൾ അങ്ങനെ പറഞ്ഞോ…”
“… അങ്ങനെ പറഞ്ഞില്ല. ഇന്നലെ ആശാൻ വന്നിട്ട് ഇന്ന് കോളേജിൽ പോണം എന്നൊക്കെ പറഞ്ഞില്ലേ അപ്പൊ ഞാൻ ദേവൂചേച്ചിയെ വിളിച്ചു ചോദിച്ചു ഞാനും വരട്ടെ എന്ന് അതിന് ചേച്ചി ആശാനെയും കൂട്ടി ചെല്ലാൻ പറഞ്ഞു…”
“… ഞാൻ തന്നെ ഇവിടെ പോണോ വേണ്ടയോ എന്ന് ആലോചിക്ക അപ്പോഴാ നിന്നെയും കൊണ്ടുപോണ കാര്യം…”
“… എന്താ ആശാനേ ഇങ്ങനെ ഒക്കെ പറയുന്നേ 🙁. ഇത് കണ്ടോ ഇന്ന് കോളേജിൽ പോയി അവിടത്തെ വണ്ടികളുടെ വീഡിയോസ് എടുക്കാൻ കൂട്ടുകാരന്റെ ഐഫോണും കടം വാങ്ങിയ ഞാൻ വന്നേക്കുന്നു…” പോക്കറ്റിൽ നിന്നും iphone എടുത്ത് എന്നെ കാണിച്ചു വിഷമത്തോടെ കിച്ചു പറഞ്ഞു.
അവന്റെ നിർബദ്ധത്തിന് വഴങ്ങി അവസാനം പോകാം എന്ന തീരുമാനത്തിൽ എത്തി. അവന്റെ വണ്ടിയിൽ തന്നെ കോളേജിലേക്ക് പോയി. ഒരുപാട് മോഡിഫൈഡ് കാർ വന്നിട്ടുണ്ടായിരുന്നു. exhaust സൗണ്ടും drifiting ആയിട്ട് ആകെ ഒരു ജകപുക തന്നായിരുന്നു. വണ്ടികൾ കണ്ടതും കിച്ചു എന്നെ കളഞ്ഞിട്ട് ഫോണും പൊക്കി ഓരോ വണ്ടിയുടെ അടുത്തേക്ക് കുതിച്ചു ചാടി. ഞാൻ ആണെങ്കിൽ ഒതുക്കി നിർത്തിയിരുന്ന ഓരോ വണ്ടിയുടെ അടുത്തേക്ക് പോയി.
“… എന്താ മാഷേ വണ്ടിയെ നോക്കി പേടിപ്പിക്കാണോ…” ഒരു polo GT ഉറ്റു നോക്കിക്കൊണ്ട് ഇരുന്ന എന്റെ പിന്നിൽ നിന്നും ദേവു വിളിച്ചതാണ്.
“… ഏയ്യ് ഒന്നും ഇല്ലടി. ഇതിന്റെ പെയിന്റ് ഫൈഡ് ആയപോലെ. പണി എടുത്തവൻ ഉടായിപ്പ് കാണിച്ചെന്ന തോന്നുന്നേ…”
“… അമ്പോ വർക്ക്ഷോപ്പ് പണിക്കാരൻ ഉണർന്നല്ലോ…” കൈയിൽ ഉണ്ടായിരുന്ന പെപ്സി എനിക്ക് തന്നോണ്ട് അവൾ പറഞ്ഞു.
“… അല്ല ചേട്ട എനിക്ക് ഒരു സംശയം. ഇത്ര ഡീറ്റൈൽ ആയിട്ട് കാര്യങ്ങൾ അറിയാമെങ്കിൽ ചേട്ടനും ഈ പരിപാടി സ്വന്തമായി തുടങ്ങിക്കൂടെ…”
“… ഇത് തന്നെ അല്ലേടി എന്റെ പരിപാടി…” അവൾ പറഞ്ഞതിനെ ഞാൻ ചിരിച്ചു തള്ളി.
“… അതല്ല. ചേട്ടൻ ഇപ്പൊ ചെയ്യുന്നത് സാദാ വണ്ടികൾ തട്ടലും മുട്ടലുമായി വരുന്ന വർക്കും പിന്നെ ടെസ്റ്റ് വണ്ടികളുടെ വർക്കും അല്ലെ. അതിനു പകരം ഇതുപോലെ മോഡിഫൈഡ് കാർ പെയിന്റിംങ്ങും ദേ ഇതുപോലെ ഡിസൈൻ വർക്ക് ഒക്കെ ചെയ്തൂടെ…” അവിടെ ഒരു കാറിന്റെ ബൊണറ്റിന് ഉള്ളിൽ വരച്ചു വച്ചേക്കുന്ന വർക്ക് ചൂണ്ടി അവൾ ചോദിച്ചു.
ദേവു പറയുമ്പോഴാണ് ഞാനും അങ്ങനെ ഒരു സാധ്യതയെ പറ്റി ചിന്തിക്കുന്നത്. അപ്പോഴേക്കും അവളുടെ കൂട്ടുകാർ വിളിച്ചപ്പോ ദേവു പോയി. ഞാൻ അവിടത്തെ വണ്ടികൾ എല്ലാം സൂക്ഷ്മമായി വീക്ഷിച്ചു. വീഡിയോസും ഫോട്ടോസും എടുത്ത ശേഷം കിച്ചു വന്നതും ഞാൻ അവനെയും കൂട്ടി അവിടെന്ന് ഇറങ്ങി. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ ദേവു പറഞ്ഞ കാര്യങ്ങളിൽ ആയിരുന്നു. പിന്നെ രണ്ട് മൂന്നു ദിവസം അതേപറ്റി ഞാൻ റിസർച്ച് ചെയ്തു. എല്ലാ ദിവസത്തെയും പോലെ വർഷോപ്പിൽ ഉച്ചക്ക് ചോർ കഴിക്കാൻ ഇരിക്കവേ ഞാൻ ഈ കാര്യം അവതരിപ്പിച്ചു.
“… സൂപ്പർ ഐഡിയ ആശാനേ. ഇപ്പോഴാണെകിൽ ഇങ്ങനത്തെ ഡീറ്റെയിൽഡ് വർക്ക്ഷോപ്പ് ഒക്കെ കുറവാ…”
“… പിന്നെ ഒരു സൂപ്പർ ഐഡിയ. ആദ്യം കിട്ടുന്ന വർക്ക് ചെയ്യാൻ നോക്ക് എന്നിട്ടല്ലേ പുതിയ ഐഡിയ😏…” എല്ലായിടത്തും ഒരു നെഗറ്റീവോളി ഉണ്ടാവുമല്ലോ ഇവിടെ അത് മാമന്റെ കൈക്കാരൻ ആണ്.
“… നിനക്ക് ഉറപ്പ് ഉണ്ടോ സംഭവം കത്തുമെന്ന്…” മാമൻ പ്രതീക്ഷയോടെ ചോദിച്ചു.
“… ഉറപ്പ് ഉണ്ട് മാമ…”
“…നല്ല ഉറപ്പാ. ഇങ്ങനെ ആണെങ്കിൽ ഈ വർഷോപ്പ് ഇവൻ പൂട്ടിക്കും…”
“… ടാ നീ ഒന്ന് മിണ്ടാതിരുന്നേ…” മാമൻ മാമന്റെ കൈക്കാരനെ ചട്ടം കെട്ടി.
“… അല്ലെങ്കിലും ഞാൻ ഒന്നും പറയുന്നില്ലേ. നിങ്ങൾ മാമനും മരുമകനും എന്താന്ന് വെച്ച കാണിക്ക്…” അതും പറഞ്ഞ് കഴിച്ച പത്രവുമായി പുള്ളി എഴുനേറ്റ് പോയി. ഞാൻ മാമനെ വിശദമായി കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു.
“… നീ പറയുന്നത് ഒക്കെ ശെരി തന്നെ. എന്തായാലും നമുക്ക് ഇവിടെ വർക്ക് ഉണ്ട് അതിന്റെ കൂടെ ഇങ്ങനെ ഒരു പണികൂടി നടന്നു പോകും പക്ഷെ ആദ്യം ഒരു കസ്റ്റമറേ എങ്കിലും കിട്ടണ്ടേ…” സംശയത്തോടെ മാമൻ ചോദിച്ചു.
“…കസ്റ്റമറേ ഓർത്ത് മാമൻ ടെൻഷൻ അടിക്കേണ്ട. എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവന്റെ ഒരു i20 മോഡിഫൈഡ് ചെയ്യണം എന്ന് ഒരുപാട് നാളായിട്ട് എന്നോട് പറയുന്നു. നമുക്ക് ആദ്യം അവന്റെ വണ്ടി എടുത്താലോ…” കിച്ചു അവന്റെ അഭിപ്രായം മുന്നോട്ട് വച്ചു.
“… എന്നാൽ അങ്ങനെ ചെയ്യാം. നീ എന്ത് പറയുന്നു…” മാമൻ എന്നെ നോക്കി. ഞാൻ അതിന് സമ്മതം അറിയിച്ചു.
കിച്ചു ആ പയ്യനെ വിളിച്ചു കാര്യങ്ങൾ ഒക്കെ തിരക്കി ഞങ്ങളുടെ വർക്ക്‌ഷോപ്പിൽ വണ്ടി കേറ്റി. അവന് എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായ ഒരു പ്ലാൻ ഉണ്ടായിരുന്നു. ഞങ്ങൾ അതിൻ പ്രകാരം വർക്ക് തുടങ്ങി. എന്റെയും മാമന്റെയും എക്സ്പീരിയൻസ് വെച്ച് ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചു അത് അവന് ഇഷ്ട്ടായി പിന്നെ കലാപരമായ എന്റെ ചില കഴിവുകളും ഇമ്പ്ലിമെന്റ് ചെയ്ത് ഞങ്ങൾ പറഞ്ഞതിലും ഒരു ദിവസം മുന്നേ വണ്ടി ഇറക്കി. ഞങ്ങളുടെ ആദ്യ വർക്ക് ആയതിനാൽ ഞാനും മാമനും കിച്ചുവും കട്ടക്ക് നിന്ന് ഒരു പിഴവും വരുത്താതെയാണ് പണി പൂർത്തിയാക്കിയത് അതിന്റെ ഗുണം വണ്ടിയിൽ കാണാനും ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ ഈ പണിയൊന്നും മാമന്റെ കൈക്കാരന് ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല. ഒളിഞ്ഞു തെളിഞ്ഞു ഞങ്ങളെ തളർത്താൻ ശ്രെമിച്ചെങ്കിലും അത് ഞങ്ങൾക്ക് കൂടുതൽ വാശിയാണ് തന്നത്. നമ്മളെ കൊണ്ട് ഒരു കാര്യം ചെയ്യാൻ പറ്റില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ മുന്നിൽ അത് ചെയ്ത് കാണിക്കുന്ന ചെറിയൊരു ഈഗോ അത്രെ ഉള്ളു.
ഏറെ സന്തോഷത്തോടെയാണ് ഞങ്ങടെ കൈയിൽ നിന്നും അവൻ വണ്ടി എടുത്തത്. അവൻ മനസ്സിൽ കണ്ടതിനേക്കാൾ നന്നായി ചെയ്തെന്നു പറഞ്ഞ് ഞങ്ങളെ അഭിനദിച്ചു. കിച്ചു ആണെങ്കിൽ കാറിന്റെ പലതരത്തിലുള്ള വീഡിയോസും ഫോട്ടോസും എടുത്ത് എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഞങ്ങടെ വർക്കിന്റെ ഗുണം കൊണ്ടാണോ ദൈവ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല വീഡിയോ കേറി വയറൽ ആയി. പിന്നെ പല ഇടങ്ങളിൽ നിന്നും വർക്ക് വന്നു തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മാർക്കറ്റിലേക്ക് ഞങ്ങളുടെ ചുവട് വെപ്പ്. നല്ല രീതിയിൽ മോഡിഫിക്കേഷൻ വർക്ക് ചെയ്തു കൊടുത്തു. കഴിയുന്ന വർക്കിന്റെ വീഡിയോസ് കിച്ചു മാർക്കറ്റിംഗ് ചെയ്തതോടെ ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ ഒരു ബ്രാന്റ് ആയി മറികഴിഞ്ഞു. ഇതിന്റെ ഇടക്ക് എല്ലാ സപ്പോർട്ടും തന്ന് ദേവനും ദേവൂവും കൂടെ ഉണ്ടായിരുന്നു. നല്ല വർക്ക് കിട്ടിയതോടെ വർക്ക്ഷോപ്പ് ഒന്ന് പുതുക്കി പണിയാമെന്ന് കരുതി. മാമനോട് സംസാരിച്ച് അതിന്റെ പണി തുടങ്ങി. കാർ ലോഞ്ച് ചെയ്യാൻ പറ്റിയൊരു റൂമൊക്കെ സെറ്റ് ചെയ്താണ് വർഷോപ്പിന്റെ പണി. വർക്ക്ഷോപ്പ് പണി നടക്കുന്നത് കൊണ്ട് തന്നെ ഞങ്ങൾക്ക് വർക്ക് ചെയ്യാനുള്ള സ്ഥലവും കുറഞ്ഞു. ഇപ്പൊ വളരെ കുറച്ചു വണ്ടികളുടെ വർക്ക് മാത്രമേ ഞങ്ങൾ എടുക്കാറുള്ളു.
“… ആശാനേ ഒരു പഴയ മോഡൽ ബുള്ളറ്റ് വർക്കിന് വന്നിട്ടുണ്ട്…”
“… അതിനെന്താ നീ നോക്കിയിട്ട് അകത്ത് കയറ്റി വയ്ക്ക്…” പണി തിരക്കിൽ ആയതോണ്ട് ഞാൻ പറഞ്ഞു.
“…ഇത് നല്ല പഴക്കം ചെന്നതാ ആശാൻ കൂടി ഒന്ന് നോക്കിയിട്ട് എടുക്കാം എന്ന് വെച്ചു…”
“… ഇവനെ കൊണ്ട്…”പിറുപിറുത്ത്കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ബൈക്ക് കണ്ടതും എന്റെ കാലുകൾ നിലച്ചു ചങ്ക് പട പടാന്ന് ഇടിക്കാൻ തുടങ്ങി.
“… ഇതാ ആശാനേ വണ്ടി. ടെസ്റ്റ് ആയി അതോണ്ട് മാമൻ പിടിച്ച വർക്ക് ആണ്. നല്ല പഴക്കം ചെന്നത് ആയതോണ്ട് എനിക്കൊരു പേടി അതാ ഞാൻ ആശാനേ വിളിച്ചത്…” ഞാൻ ആ ബൈക്കിന് അരികിലേക്ക് നടന്നു പതിയെ ടാങ്കിന് മുകളിലൂടെ കൈയോടിച്ചു അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി.
“… എന്ത് പറ്റി ആശാനേ. വർക്ക് പാട് ആണെങ്കിൽ നമുക്ക് മാമനോട് പറഞ്ഞ് തിരിച്ചു കൊടുക്കാം…” എന്റെ നിൽപ്പും ഭാവവും കണ്ട് കിച്ചു പറഞ്ഞു.
“… വേണ്ട ഈ വർക്ക് ഞാൻ ചെയ്തോളാം…” ഉറച്ച ശബ്ദത്തോടെ ഞാൻ പറഞ്ഞു.
ഒരു തരം കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ ഞാൻ ചെയ്ത തെറ്റിന്. അച്ഛന്റെ ജീവൻ ഇപ്പോഴും ഈ വണ്ടിയിൽ ഉണ്ട്. ഞാൻ ഇവിടെ പണിക്ക് കയറിയ ശേഷം ഇവനെ തിരിച്ചു വാങ്ങാൻ വിറ്റ ആളുടെ അടുത്തേക്ക് പോയെങ്കിലും പുള്ളിയുടെ കൈയിൽ നിന്നും കൈമറിഞ്ഞ് പോയിട്ടുണ്ടായിരുന്നു. ഒരുപാട് അന്വേഷിച്ചു ഇവനെ കണ്ടെത്താനായില്ല. അവസാനം കറങ്ങി തിരിഞ്ഞ് എന്റെ മുന്നിൽ തന്നെ വന്നു പക്ഷെ ഇവൻ ഇന്ന് എനിക്ക് സ്വന്തം അല്ലെന്ന് മാത്രം🥺.
“… കിച്ചു ഈ വണ്ടിയുടെ മുഴുവൻ പണിയും ഞാൻ ചെയ്തോളാം. തല്ക്കാലം ഞാൻ ചെയ്തോണ്ട് ഇരിക്കുന്ന വർക്ക് എല്ലാം നീ ചെയ്യണം…”
“… ആശാൻ വെറുതെ ബുദ്ധിമുട്ടണ്ട ഈ വണ്ടിയുടെ പണി ഞാൻ ചെയ്യാം ആശാൻ ഒന്ന് കൂടെ നിന്നാൽ മതി…”
“… വേണ്ട. ഞാൻ പറഞ്ഞത് നീ ചെയ്താൽ മതി 😠…” ഞാൻ ഇതുവരെ കിച്ചുവിനോട് ഇത്ര കടുപ്പിച്ചു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാതെ അവൻ അകത്തേക്ക് പോയി.
ഞാൻ ബൈക്കിൽ കേറി കിക്കർ അടിച്ചു ഫസ്റ്റ് അടിയിൽ തന്നെ സ്റ്റാർട്ട് ആയി എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. ചങ്ക് തുളക്കുന്ന പഴയ അതെ ശബ്ദം. അവനെയും കൊണ്ട് ഒരു റൗണ്ട് പോയി. എനിക്ക് ഈ ഭൂമിയിൽ ഏറ്റവുംകൂടുതൽ സന്തോഷം തരുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇവന്റെ ഡ്രൈവിംഗ് സീറ്റ്. മനസ് അറിഞ്ഞ് ഓടിച്ച ശേഷം തിരികെ എത്തിയതും മാമൻ എന്നെ രൂക്ഷമായി നോക്കി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തെ നിവർന്നു നോക്കാനുള്ള ദൈര്യം ഇല്ലായിരുന്നു. ബൈക്കും എടുത്ത് ഉള്ളിലേക്ക് പോയി ഞാൻ എന്റെ പണി തുടങ്ങി.കുറച്ചു ദിവസങ്ങൾ മാത്രമേ ഇവൻ എന്റൊപ്പം ഉണ്ടാവു അതിനാൽ ഓരോ വർക്കും നല്ല ശ്രദ്ധയോടെ ആസ്വദിച്ചാണ് ചെയ്തത്.
“… മാമ നമ്മുടെ ഈ ബൈക്കിന്റെ ഉടമസ്ഥൻ ആരാ…” വർക്ക് കഴിയാറായതും ഞാൻ മാമനോട് ചോദിച്ചു.
“… നമ്മുടെ ബൈക്കോ? അതൊക്കെ എന്ന്…” മാമൻ പുച്ഛത്തോടെ ചോദിച്ചു.
“…അങ്ങനെ ഒന്നും പറയല്ലേ. മാമന് അറിയാലോ ഞാൻ എങ്ങനെയാ അതിനെ കൊണ്ട് നടന്നത് എന്ന്…”
“…തകരപാട്ട ആണെന്ന് പറഞ്ഞ് വിറ്റ് ഒഴുവാക്കിയതും നീ തന്നെയല്ലേ 😏…”
“… മാമ പ്ലീസ് എനിക്ക് അറിയാതെ പറ്റിപ്പോയത് അല്ലെ. ഇപ്പോഴത്തെ ഉടമസ്ഥൻ ആരാണെന്ന് പറയ് ഞാൻ പുള്ളിട കൈയിൽ നിന്നും വാങ്ങിക്കോളാം…” ദൈനീയമായി ഞാൻ പറഞ്ഞു.
“… തേജസേ ആ വണ്ടി ഇവിടെ പണിക്ക് വന്നതാണ് അല്ലാതെ വിൽക്കാൻ കൊണ്ട് വന്നത് അല്ല. അതുകൊണ്ട് ഭാരിച്ച കാര്യങ്ങൾ അനേഷിക്കാതെ എത്രയും പെട്ടെന്ന് അതിന്റെ പണി തീർക്കാൻ നോക്ക്…”
മാമനോട് കൂടുതൽ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായതോടെ ഞാൻ തിരിച്ചു വന്നു. എന്തായലും വർക്ക് കഴിയുമ്പോൾ ബൈക്ക് എടുക്കാൻ ഉടമസ്ഥൻ വരുമല്ലോ പുള്ളിയോട് സംസാരിച്ച് എങ്ങനേലും ഇവനെ തിരിച്ച് വാങ്ങണം.ബൈക്കിന്റെ പണി തീർന്ന് കൊടുക്കാം എന്ന് വാക്ക് പറഞ്ഞ ദിവസം ഇന്നാണ്.
“…മാമൻ അല്ലെ പറഞ്ഞത് ഇന്ന് ഈ ബൈക്കിന്റെ ഉടമസ്ഥൻ ബൈക്ക് എടുക്കാൻ വരുമെന്ന്…” സൈഡ് തിരിഞ്ഞു വണ്ടിയിൽ ഇരുന്ന് വിരലിൽ ബൈക്കിന്റെ താക്കോൽ ഇട്ട് കറക്കികൊണ്ട് കിച്ചു ചോദിച്ചു.
“… അതേലോ. ഓണർ വന്നിട്ടുണ്ട്…” മാമൻ പറഞ്ഞതും ആളെ കാണാനായി ഞാൻ ചുറ്റിനും കണ്ണോടിച്ചു ആരെയും കണ്ടില്ല.
“… അയ്യോ പുള്ളി വന്നോ. എന്നിട്ട് എവിടെ…” ബൈക്കിൽ നിന്നും ചാടി ഇറങ്ങി തിടുക്കത്തിൽ സീറ്റ് തുടച്ചോണ്ട് കിച്ചു ചോദിച്ചു.
“…ദാ നിന്റെ മുന്നിൽ നിക്കുന്ന ഇവന ഈ ബൈക്കിന്റെ ഓണർ…” എനിക്ക് നേരെ വിരൽചൂണ്ടി മാമൻ പറഞ്ഞതും ഞാൻ ആകെ സ്തംഭിച്ചു പോയി.
“… നിനക്ക് ഇത് വെറുമൊരു ബൈക്ക് ആയിരിക്കും എനിക്ക് അങ്ങനെ അല്ല. എന്റെ കൂട്ടുകാരന്റെ പ്രാണനാ ഇത്. അങ്ങനെ ഉള്ള ഈ ബൈക്ക് നീ കള്ളുകുടിക്കാൻ വേണ്ടി വിറ്റു തുലച്ചയത്. ഇപ്പൊ ഈ ബൈക്കിന്റെ വില എന്താണെന്ന് നിനക്ക് മനസിലായികാണും എന്ന് ഉറപ്പുള്ളതുകൊണ്ട തിരികെ ഏല്പിക്കുന്നത്…” സന്തോഷവും സങ്കടവും സഹിക്കവയ്യാതെ ഞാൻ ഓടിപ്പോയി മാമനെ കെട്ടിപിടിച്ചു.
“…മാമന് ഇവനെ എവിടെന്നു കിട്ടി ഞാൻ ഒരുപാടു തിരഞ്ഞിട്ടും എനിക്ക് കിട്ടിയില്ലല്ലോ…” സങ്കടം ഒഴിഞ്ഞതും ഞാൻ ചോദിച്ചു.
“… നീ ഈ വണ്ടി വിറ്റത് കുറച്ചു വൈകിയ ഞാൻ അറിഞ്ഞേ. നീ വണ്ടി കൊടുത്ത ആളെ തിരഞ്ഞു കണ്ട്പിടിച്ചു ആയാൾ പറഞ്ഞ വിലകൊടുത്ത ഞാൻ ഈ ബൈക്ക് തിരിച്ചെടുത്തത്…”
“… എന്നിട്ട് എന്താ ഇത്രയും കാലം എന്നോട് ഇതേപറ്റി പറയാതിരുന്നത്…”
“… നീ ഈ ബൈക്ക് ഓടിക്കാൻ യോഗ്യൻ ആണെന്ന് എനിക്ക് തോന്നുമ്പോഴേ നിന്നെ ഈ വണ്ടി കാണിക്കു എന്ന് എനിക്ക് വാശി ഉണ്ടായിരുന്നു. ഇപ്പൊ അതിനുള്ള സമയം ആയെന്ന് തോന്നി…” ചെറിയ പുഞ്ചിരിയോടെ മാമൻ പറഞ്ഞു. ഞാൻ പിന്നെയും മാമനെ കെട്ടിപിടിച്ചു.
“… നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നേ…” എന്താ ഇവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ വായുപൊളിച്ചു കിച്ചു ചോദിച്ചു.
“… അതൊക്കെ സമയം കിട്ടുമ്പോൾ ഇവൻ നിനക്ക് പറഞ്ഞ് തരും…” അത് പറഞ്ഞ് മാമൻ ഉള്ളിലേക്ക് പോയി. ഞാൻ ബൈക്ക് തിരികെ കിട്ടിയ സന്തോഷത്തിൽ അതുമായി ഒരു റൗണ്ടിന് പോയി.
പതിവുപോലെ വർക്ഷോപ്പിന് പക്കലുള്ള ചായക്കടയിൽ നിന്ന് ചായകുടിക്കുമ്പോഴാ മുന്നിൽ ഒരു ബസ് വന്ന് നിന്നത്. നോക്കുമ്പോൾ ബസ്സിന് ഉള്ളിൽ ദേവു.
“… എവിടെ പോവ…” കൈകൊണ്ട് ആംഗ്യം കാണിച്ച് ഞാൻ ചോദിച്ചു.
“… കോളേജ് 🙁…” കൈയിലെ ബാഗ് പൊക്കി കാണിച്ച് ദേവു പറഞ്ഞു. അപ്പോഴേക്കും ബസ് മുന്നോട്ട് എടുത്തിരുന്നു ഞാൻ കൈ വീശി റ്റാറ്റാ പറഞ്ഞു.
“… ആശാൻ വരുന്നുണ്ടോ നമുക്ക് ഒരു പടത്തിന് പോയാലോ…” ചായ കുടിക്കവേ കിച്ചു ചോദിച്ചു.
“… ഞാൻ ഒന്നും ഇല്ല. ഇവിടെ ഇപ്പോഴ് തന്നെ ഒരുപാട് പണി ഉണ്ട്. പോരാത്തതിന് ഉച്ചക്ക് ശേഷം എനിക്ക് കുറച്ചു പരിപാടി ഉണ്ട്…”
“… എന്താ ആശാനേ. വാ നമുക്ക് പോകാം…” കിച്ചു വാശി പിടിക്കാൻ തുടങ്ങി.
“… അവന്റൊപ്പം പോയിട്ട് വാടാ. എത്ര നാളാ ഈ വർഷോപ്പും വീടും മാത്രമായി കഴിയുന്നെ. പഴയ പോലെ പുറത്തേക്ക് ഒക്കെ ഇറങ്ങ്…” മാമനും കിച്ചുവിന്റെ പക്ഷം ചേർന്നു.
“…മാമ ഞാനും ഇവന്റെ കൂടെ പോയാൽ ഇവിടത്തെ പണിയൊക്കെ ആര് ചെയ്യും…” ഞാൻ ഓരോന്ന് പറഞ്ഞ് ഒഴിയാൻ നോക്കി.
“…പിന്നെ അത്രക്ക് വലിയ പണിയൊന്നും ഇവിടെ ഇല്ല. എനിക്ക് ചെയ്യാവുന്നതേ ഉള്ളു അതുകൊണ്ട് ഓരോന്ന് പറഞ്ഞ് ഒഴിയാതെ അവന്റെ ഒപ്പം പോവാൻ നോക്ക്…” ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായതും വണ്ടിയും എടുത്ത് നേരെ വീട്ടിൽ പോയി കുളിച്ച് അവിടെന്ന് തീയേറ്ററിലേക്ക്.
“… ഏത് സിനിമക്ക് ആട ടിക്കറ്റ് എടുത്തത്…” തിയേറ്ററിലെ പോസ്റ്ററൊക്കെ നോക്കി നിന്നപ്പോ കിച്ചു ടിക്കറ്റുമായി വന്നു.
“…ഇംഗ്ലീഷ് ഹൊറർ മൂവി…” എന്നെ പേടിപ്പിക്കുന്ന ഭാവത്തിൽ അവൻ പറഞ്ഞു.
എന്ത് പുല്ലു വേണേ ആവട്ടെ എന്ന് പറഞ്ഞ് ഞാൻ തിയേറ്ററിന് ഉള്ളിലേക്ക് കേറി. കുഴപ്പം ഇല്ല അത്യാവശ്യം തിരക്ക് ഉണ്ട്. ഞാനും കിച്ചുവും സീറ്റിൽ പോയി ഇരുന്നു പടം തുടങ്ങാൻ ഇനിയും 10 മിനിറ്റ് ഉണ്ട്. കിച്ചു ആണെങ്കിൽ ചുറ്റിനും എന്തൊക്കെയോ വീക്ഷിക്കുന്നുണ്ട് ഞാൻ ഫോണിൽ കുത്തികൊണ്ട് ഇരുന്നു.
“…ആശാനേ… ആശാനേ… അത് ആരാ വരുന്നെന്നു നോക്കിയേ…” കിച്ചു എന്നെ തട്ടിവിളിച്ച് തീയേറ്ററിലെ ഡോറിന്റ ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു.
“… അത് ദേവു ചേച്ചി അല്ലെ…”
അതെ അത് ദേവു തന്നെ കൂടെ രണ്ട് പെൺപിള്ളേർ ഉണ്ട്. കിച്ചുവിനോട് പറഞ്ഞ് അവൾ കാണാതെ ഞങ്ങൾ ഒളിച്ചിരുന്നു. കൃത്യമായി ദേവു എന്റെ പക്കൽ തന്നെ വന്ന് ഇരുന്നു. അടുത്ത് ആരാ ഇരിക്കുന്നത് എന്നൊന്നും ശ്രെദ്ധിക്കാതെ കൂടെ വന്ന പിള്ളേരോട് കത്തി വയ്ക്കാണ് കക്ഷി.
“… നിന്നെയൊക്കെ രാവിലെ പഠിക്കാൻ വിട്ട ക്ലാസും കട്ട് ചെയ്ത് സിനിമക്ക് വരുമല്ലേ…” പരുക്കൻ ശബ്ദത്തോടെ ഞാൻ ചോദിച്ചതും കൂട്ടുകാരികളോട് കാര്യം പറഞ്ഞിരുന്ന ദേവു ഒന്ന് ഞെട്ടി.
“…ഓ ചേട്ടൻ ആയിരുന്നോ. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി…” പേടിയോടെ എന്നെ നോക്കി നെഞ്ചിൽ കൈവച്ച് ദേവു ദീർഘശ്വാസം വലിച്ചു.
“…കോളേജ് ഇപ്പൊ ഇങ്ങോട്ട് ആക്കിയോ. രാവിലെ വലിയ കാര്യത്തിൽ പഠിക്കാൻ പോണെന്നു പറഞ്ഞ് ഇറങ്ങിയത് അല്ലെ…”
“… അത് ചേട്ട കോളേജിൽ നല്ല ബോർ ക്ലാസ്സ് ആയിരുന്നു. അപ്പൊ ഇവളുമാർ പറഞ്ഞു സിനിമക്ക് പോവാന്ന് അതാ ഇങ്ങോട്ട് വന്നത്. അല്ല ചേട്ടൻ എന്താ ഇവിടെ…”
“… എന്നെ ദേ ഈ മരമാക്രി കൊണ്ട് വന്നതാ…” കിച്ചുനെ ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു.
“…ദേവു ചേച്ചി ക്ലാസ്സ് കട്ട് ചെയ്ത് വന്നത് ആണല്ലേ…” ദേവൂനെ ആക്കിക്കൊണ്ട് കിച്ചു പറഞ്ഞു.
“…നീ പോടാ…” ദേവു കിച്ചുവിനെ ശാസിച്ചു
“.. ആഹാ അത്രക്ക് ആയോ. എന്നാ ചേച്ചി ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്ക് വന്നത് ഞാൻ ദേവേട്ടനോട് പറഞ്ഞ് കൊടുക്കും…” കിച്ചുവും വിട്ടുകൊടുക്കാൻ തയ്യാർ അല്ലായിരുന്നു.
“… എന്റെ പൊന്ന് കിച്ചു ചതിക്കല്ലേടാ. ദേവട്ടനോട് പറയല്ലേടാ ഞാൻ നിനക്ക് സ്നാക്സ് വല്ലതും വാങ്ങി തരാടാ …” അതിന് കിച്ചു ഗമയിൽ ആലോചിക്കാം എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് ആണെങ്കിൽ ഇതൊക്കെ കണ്ട് ചിരി വന്നു.
“…എന്താ ഇരുന്ന് ചിരിക്കുന്നേ. നിങ്ങളോടുകൂടിയ പറയുന്നേ ചേട്ടനോട് ഒന്നും പോയി പറയരുത് കേട്ടല്ലോ…” എന്റെ ചിരി കണ്ട് കയ്യിൽ അടിച്ചോണ്ട് ദേവു താകീത് തന്നു.
“…ഉത്തരവ്…” ഇച്ചിരി കുനിഞ്ഞ് ഞാൻ പറഞ്ഞു.
അപ്പോഴേക്കും സിനിമ തുടങ്ങി. അത്രയും നേരം വീരശൂരപരക്രമി പോലെ ഇരുന്നവൾ ഭയപ്പെടുത്തുന്ന ഓരോ സീൻ വരുമ്പോൾ എന്റെ കൈയിൽ മുറുക്കെ പിടിക്കും. അവസാനം സീനിന്റെ കാഠിന്യം കൂടിയതോടെ പൂർണമായും എന്റെ കൈക്ക് പിന്നിൽ ഒളിച്ചിരിക്കാൻ തുടങ്ങി. ഞാൻ നോക്കുമ്പോൾ ഇടക്ക് നത്ത് എടുത്തിനോക്കുമ്പോലെ സ്‌ക്രീനിലേക്ക് എത്തി നോക്കും പോയപോലെ തിരികെ എന്റെ കൈക്ക് പിന്നിൽ ഒളിക്കും. ഇന്റർവെൽ ആയപ്പോ പേടി കാരണം ഞാൻ അവളുടെ പിന്നിൽ ഒളിച്ച പോലെയാ പെണ്ണിന്റെ ഭാവം.
“… ആശാനേ പോപ്‌കോൺ വാങ്ങാൻ പൈസ തന്നെ…” കിച്ചു ചാടി എഴുനേറ്റ് എന്റടുത്തു പൈസ ചോദിച്ചു. അത് കേട്ടതും ദേവൂവും കൂടെ കൂടി.
“… എന്നാ ഞങ്ങൾക്കും വേണം പോപ്‌കോൺ…”
“… ഡെയ് എന്റെ കൈയിൽ പൈസ ഒന്നും ഇല്ല…” ഞാൻ കൈയൊഴിയാൻ നോക്കി.
“… ദേ ഏട്ടാ കളിക്കാതെ പൈസ എടുത്തെ…” എന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയിട്ട് ദേവു പൈസ എടുത്തു കഷ്ടകാലത്തിന് അവളുടെ കൈയിൽ കിട്ടിയത് 500 റിന്റെ നോട്ട്.
“… ഇതാടാ കിച്ചു നീ പോയി വാങ്ങീട്ട് വാ…”
“… അയ്യടാ നിങ്ങൾക്ക് എല്ലാർക്കും ഞാൻ ഒറ്റക്ക് വാങ്ങിക്കൊണ്ട് വരണോ. ആരെങ്കിലും എന്റൊപ്പം വന്നാലേ ഞാൻ പോയി വാങ്ങു…” കിച്ചു കട്ടായം പറഞ്ഞു.
“… എന്നാ ഞാൻ വരാം…” ദേവു അവന്റൊപ്പം ചെല്ലാൻ ചാടി എഴുൽക്കാൻ നോക്കിയതും കിച്ചു അവളെ തടഞ്ഞു.
“…ഈ ചെറിയ കാര്യങ്ങൾക്ക് എന്തിനാ ചേച്ചി വെറുതെ ബുദ്ധിമുട്ടുന്നത്. ഇവരെ ആരെയെങ്കിലും എന്റൊപ്പം പറഞ്ഞ് വിട്ടാൽ മതി…”
“… മോനെ കിച്ചു… ചേച്ചിയോട് ഇത്രക്ക് സ്നേഹം വേണോടാ…”ദേവു കളിയാക്കി ചോദിച്ചതും അതിന് കിച്ചു ഒന്ന് ഇളിച്ചു കാണിച്ചു.
ദേവൂന്റെ ഒപ്പം ഉണ്ടായിരുന്നവരെയും കൂട്ടി കിച്ചു പോപ്‌കോൺ വാങ്ങാൻ പോയി. ഞാനും ദേവൂവും ആ കസേരയിൽ ചാരിയിരുന്ന് ഓരോ കഥകളും കൊച്ചു കൊച്ചു തമാശകളും പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു പെട്ടിക്കട ഞങ്ങളുടെ അടുത്തേക്ക് വരുന്നപോലെ തോന്നി. നോക്കുമ്പോൾ കിച്ചു ആ കട മുഴുവൻ വാങ്ങിയ മട്ടുണ്ട്.
“… ആശാനേ അപ്പുറത്തെ സീറ്റിലേക്ക് മാറി ഇരുന്നേ…” വന്നപാടെ അവൻ എന്നോട് പറഞ്ഞു.
“…ഞാൻ എന്തിനാ മാറുന്നെ അത് നിന്റെ സീറ്റ് അല്ലെ…”
“… ആശാനേ ഇവർക്ക് ഒരേ നിർബന്ധം ഞാൻ അവർക്ക് ഒപ്പം ഇരിക്കണം എന്ന്. ഹൊറർ പടം അല്ലെ അപ്പൊ ഇവര് വെറുതെ പേടിക്കണ്ടല്ലൊ…” ഞാൻ അവനെ ഇരുത്തി ഒന്ന് നോക്കിയതും അവന് കണ്ണുകൊണ്ട് എന്നോട് യാചിച്ചു. അവസാനം ഞാൻ അവന്റെ സീറ്റിൽ ഇരുന്നു എന്റെ സീറ്റിൽ ദേവൂവും. കിച്ചു ആണെങ്കിൽ അവരുടെ അടുത്തും. പടം തുടങ്ങിയതും ദേവു പിന്നെയും എന്റെ തോളിൽ തന്നെ. ഇടക്ക് ദേവു നാമം ജപിക്കുന്നത് ഒക്കെ കേൾക്കാം. അവസാനം എങ്ങനെയോ പടം കണ്ട് ഇറങ്ങി.
“… സൂപ്പർ പടം ആയിരുന്നു അല്ലെ ചേച്ചി…” ദേവൂനോട് കിച്ചു ചോദിച്ചതും അവൾ അതിന് മൂളി.
“… ഏറെ നാൾക്ക് ശേഷ നല്ലൊരു ഹൊറർ മൂവി കാണുന്നത്. ചില സീൻ ഒക്കെ കണ്ട് ഞാൻ തന്നെ പേടിച്ചുപോയി…” കിച്ചു സിനിമയെക്കുറിച്ചു പറഞ്ഞു തുടങ്ങി.
“… ഓ അത്രക്ക് പേടിക്കാൻ ഒന്നും ഇല്ല…” ദേവു സാധാരണമട്ടിൽ പറഞ്ഞു.
“…ചേച്ചിക്ക് പേടിയൊന്നും തോന്നിയില്ലേ…” അതിശയത്തോടെ കിച്ചു ചോദിച്ചതും ദേവു ഇതൊക്കെ എന്ത് എന്ന മട്ടിൽ പുച്ഛിച്ചു.
“…ഈ ധൈര്യശാലി അവിടെ എന്തൊക്കെയാ കാട്ടി കൂട്ടിയത് എന്ന് ഞാൻ അവരോട് പറയട്ടെ…” ആരും കേൾക്കാതെ ദേവൂന്റെ ചെവിയിൽ ഞാൻ ചോദിച്ചു.
“… എന്റെ പൊന്ന് ചേട്ട ചതിക്കല്ലേ. ഞാൻ എന്തോ വലിയ സംഭവം ആണെന്ന അവന്റെ വിചാരം. ഇതെങ്ങാനും അവൻ അറിഞ്ഞാൽ എന്നെ കളിയാക്കി കൊല്ലും…” ദേവു എന്റെ കൈയിൽ ചുറ്റിപിടിച്ച് കെഞ്ചി. ഞാൻ അതിന് പുഞ്ചിരിച്ചു.
“.. നിങ്ങൾ ഇനി എങ്ങോട്ടാ…” ദേവു ഞങ്ങളോട് ചോദിച്ചു.
“…എനിക്ക് സ്വർണക്കടയിൽ പോണം. കിച്ചുന് ആണെങ്കിൽ അവന്റെ അനിയത്തിയെ പിക്ക് ചെയ്യാൻ പോണം…”
“… ആണോ എന്നാ ചേട്ടന്റെ കൂടെ ഞാനും വരട്ടെ…” ദേവു എന്നെ നോക്കി ചോദിച്ചു.
“… നീ എന്തിനാ വരുന്നേ. മര്യതിക്ക് വീട്ടിൽ പോകാൻ നോക്ക്…” ഞാൻ അവളെ ശാസിച്ചു.
“… ഇപ്പോഴേ വീട്ടിൽ പോയാൽ ശെരിയാവില്ല. ഞാനും ഏട്ടന്റെ ഒപ്പം വരാം എനിക്കാണെങ്കിൽ എന്റെ മാല മാറ്റി വാങ്ങണം…” അവസാനം അവളെയും കൊണ്ടാണ് ഞാൻ സ്വർണക്കടയിലേക്ക് പോയത്. എന്നാൽ ഞങ്ങളുടെ നീക്കങ്ങൾ വീക്ഷിച്ചുകൊണ്ട് രണ്ട് കഴുകൻ കണ്ണുകൾ പിന്നാലെ ഉണ്ടായിരുന്നു.
“… അങ്കിളേ…” ഷോപ്പിൽ ചെന്നതും ദേവു ഓടി ഓണറുടെ അടുത്തേക്ക് ചെന്നു.
“… ഹാ ഇത് ആര് ദേവു മോളോ. മോൾ എന്താ ഇവിടെ…” ഞങ്ങളെ കണ്ടപാടെ സന്തോഷത്തോടെ പുള്ളി ചോദിച്ചു.
“… അച്ഛൻ പറഞ്ഞില്ലായിരുന്നോ ഒരു മാല മാറ്റി വാങ്ങുന്ന കാര്യം…”
“… ഓ അവൻ പറഞ്ഞായിരുന്നു ഞാൻ മറന്നതാ. പക്ഷെ മോളാ വരുന്നത് എന്ന് വിചാരിച്ചില്ല. അല്ല ഇത് ആരാ…” കൂടെ നിന്ന എന്നെ നോക്കി ചോദിച്ചു.
“…ഇത് എന്റെ ഫ്രണ്ട് ആണ്…” ഞാൻ പുള്ളിയെ നോക്കി ചിരിച്ചു.
“… എന്നാ മോൾ പോയി മാല നോക്കിക്കോ…” അത് പറഞ്ഞ് ഒരു സെയിൽസ് ഗേളിന്റെ കൂടെ ഞങ്ങളെ പറഞ്ഞു വിട്ടു.
“… നീ എന്തിനാ നിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞെ…”
“…അതിനെന്താ നമ്മൾ ഫ്രണ്ട്സ് അല്ലെ…” ചിരിച്ചോണ്ട് എന്റെ കൈക്ക് ഇടയിലൂടെ അവളുടെ കൈ കോർത്ത് അവരുടെ പിന്നാലെ പോയി. ആദ്യം പോയത് ദേവുന് മാല മാറ്റിയെടുക്കാൻ ആയിരുന്നു അവിടെന്ന് വളകളുടെ സെക്ഷനിലേക്ക് പോയി.
“… ഇത് ആർക്കാ ഏട്ടാ വളയൊക്കെ…”
“… അമ്മക്ക് ആ…” സന്തോഷത്തോടെ ഞാൻ പറഞ്ഞു.
“… ഞാൻ കരുതി കെട്ടാൻ പോകുന്ന പെണ്ണിന് വേണ്ടി ഇപ്പോഴേ വാങ്ങി വയ്ക്കുന്നത് ആണെന്ന്…” എന്നെ കളിയാക്കി കൊണ്ട് ദേവു പറഞ്ഞു.
“… ഒരുത്തി പോയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല അപ്പോഴാ. അവൾ കാരണം ഞാൻ എന്റെ അമ്മയെ ഒരുപാട് വേദനിപ്പിച്ചു. അമ്മക്ക് വേണ്ടി എന്ത് ചെയ്താലും അതിന് പകരമാവില്ല എങ്കിലും എന്റോരു മനസമാധാനത്തിന് ഇതെങ്കിലും ചെയ്യണ്ടേ…”
“… എല്ലാ പെൺപിള്ളാരും അങ്ങനെ അല്ല കേട്ടോ. എന്നെപോലെ നല്ല മനസ്സുള്ളവരും ഉണ്ട്…” ഇമോഷണൽ ആയ എന്റെ മൂഡ്മാറ്റാൻ നോക്കി .
ദേവു അവൾക്ക് ഇഷ്ട്ടപെട്ട രണ്ട് വളകൾ സെലക്ട് ചെയ്തു അത് എനിക്കും ഇഷ്ട്ടപ്പെട്ടു. വളയുടെ ബില്ല് അടച്ച് ദേവുവിനെ വീട്ടിൽ ആക്കി ഞാൻ എന്റെ വീട്ടിൽ പോയി.
എന്നത്തേയും പോലെ രാത്രി അമ്മ എന്നെ മടിയിൽ ചരിച്ചു കിടത്തി തലയിൽ തലോടി കാര്യങ്ങൾ പറയായിരുന്നു. അമ്മ കാണാതെ പോക്കറ്റിൽ മറച്ചു വച്ച സ്വർണ വള ഞാൻ ആ കൈകളിൽ അണിയിച്ചു. അമ്മയുടെ കൈകൾ നിഛലമായി സംസാരം നിലച്ചു. ആ കണ്ണിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ എന്റെ കവിളിൽ പതിച്ചു. അമ്മയുടെ കണ്ണുകൾ നിറയുന്നത് എനിക്ക് ഇഷ്ട്ടല്ല പക്ഷെ ഈ കണ്ണുനീരിന്റെ അർത്ഥം എന്താണെന്ന് എനിക്ക് അറിയാം അതിനാൽ ഞാൻ ആ കൈകളിൽ മുത്തി. അതിൽ ഉണ്ടായിരുന്നു എന്റെ മറുപടി.
പോയതും ഞാൻ നഷ്ടപ്പെടുത്തിയതും എല്ലാം ഓരോന്നായി ഞാൻ തിരിച്ചു പിടിക്കയാണ്. അടുത്ത ആഴ്ച എന്റെ വർഷോപ് പുതുക്കിയതിന്റെ ഉദ്ഘാടനം ആണ്. വീട്ടുകാർ ഉണ്ടാക്കിയ പണത്തിന്റെ ഹുങ്കിൽ എന്നെ ഇട്ടിട്ടു പോയവൾക്ക് മുന്നിൽ ഞാൻ പഠിത്തുയർത്തിയ എന്റെ സാമ്രാജ്യം കാണിക്കണം. ഇത് എന്റെ വാശി ആണ്. കഴിഞ്ഞുപോയ ഓർമകളും വേദനകളും എന്റെ ഉള്ളിൽ വാശിയായി കത്തി ജ്വലിച്ചു.
ഒരാഴ്ച കഴിഞ്ഞതും പറഞ്ഞപോലെ എന്റെ കാർ ഡീറ്റെയിൽ ഷോപ്പ് ഓപ്പൺ ചെയ്തു. ഇപ്പൊ അതിനൊപ്പം ഒരു കാർ അക്സസറി ഷോപ്പും ഞാൻ തുടങ്ങി. അതിനു വേണ്ട സ്റ്റാഫിനെയും വച്ചു. ഇനാഗുറേഷൻ ആയതോണ്ട് ഞങ്ങൾ പണിത വണ്ടികൾ എല്ലാം വന്നു സത്യം പറഞ്ഞാൽ ചെറിയൊരു ഓട്ടോഷോ തന്നെ ഉണ്ടായിരുന്നു. പോരാത്തതിന് ഞങ്ങൾ പണിചെയ്ത പുതിയൊരു കാറിന്റെ ലോഞ്ച് കൂടി ആയിരുന്നു. ദേവു രാവിലെ തന്നെ വന്ന് എല്ലാത്തിനും കട്ടക്ക് കൂടെ ഉണ്ടായിരുന്നു. അമ്മയും മാമനും ആണ് തിരി തെളിച്ചു ഉദ്ഘാടനം ചെയ്തത്. ഈ ഷോപ്പ് ഉത്ഘടനം ചെയ്യാൻ ഇവരേക്കാൾ യോഗ്യന്മാർ വേറെ ഉണ്ടെന്ന് തോന്നിയില്ല. എല്ലാം മാഗളമായി നടന്നു എന്റെ ജീവിതത്തിലെ പുതിയ കാൽവെയിപ്പ്. ദേവു ആണെങ്കിൽ വാല് പോലെ അമ്മയുടെ പിന്നെലെ ഉണ്ട്. ദേവന് ചില തിരക്കുകൾ കാരണം ബാംഗ്ലൂരിൽ നിന്നും എത്താൻ പറ്റിയില്ല. കുറച്ചു കഴിഞ്ഞപ്പോ ദേവു ഓടി നടന്ന് എല്ലാർക്കും ലഡു കൊടുക്കുന്ന തിരക്കിൽ ആണ്. അതെല്ലാം കണ്ട് ആസ്വദിച്ചു ഞാൻ ഒരു മൂലയിൽ നിന്നു.
“… നല്ല കൊച്ച് അല്ലെ…” ഞാൻ അതിന് മൂളി.
“… എല്ലാത്തിനും കൂടെ ഉണ്ട് അല്ലെ…” അതിനും ഞാൻ മൂളി.
“… എന്നാ പിന്നെ അതിനെ അങ്ങ് കെട്ടരുതോ…” അത് കേട്ടതും എന്റെ മുഖം ഒന്ന് ചുളുങ്ങി.
ഇത്രയും നേരം മനസ് മൈരൻ ആണ് സംസാരിച്ചത് എന്ന് ഓർത്ത് എല്ലാം മൂളികേട്ട എനിക്ക് തെറ്റി. ഇത്രയും നേരം എന്നോട് ഇതെല്ലാം മൊഴിഞ്ഞത് കിച്ചു ആയിരുന്നു.
“… ഞാൻ കാര്യം ആയിട്ട് പറഞ്ഞത് ആണ് ആശാനേ ഇത്രയും നല്ല കൊച്ചിനെ ഈ ജന്മത്തിൽ കിട്ടൂല. അതുകൊണ്ട് കണ്ണും പൂട്ടി ദേവു ചേച്ചീനെ കേട്ട് ആശാനേ…” കൈയിൽ കിട്ടിയത് എടുത്ത് കിച്ചുവിനെ എറിയാനായി ഓങ്ങിയതും എറിയല്ലേ എന്നപോലെ കൈയ്യും ആംഗ്യം കാണിച്ച് എന്നെ നോക്കി പിന്നിലേക്ക് നടന്നുകൊണ്ട് കിച്ചു ഇത്രം പറഞ്ഞ് തിരിഞ്ഞ് ഒറ്റ ഓട്ടം.
ഇതെല്ലാം നോക്കി ദേവു നിൽപ്പുണ്ടായിരുന്നു. ഭാഗ്യം ഇച്ചിരി ദൂരത്ത് ആയത് കൊണ്ട് അവൾ ഒന്നും കേട്ടില്ല. പക്ഷെ ഞങ്ങളുടെ കോപ്രായങ്ങൾ കണ്ട് എന്താന്ന് അവൾ മുഖം അനക്കി ചോദിച്ചു. ഞാൻ ഒന്നുമില്ലെന്ന് തോളനക്കി പറഞ്ഞു. അതിന് ഒരു നിറപുഞ്ചിരി തന്ന് അമ്മയുടെ അടുത്തേക്ക് ദേവു പോയി. കുറച്ചു ദിവസങ്ങൾക്ക് ശേഷം പണി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് പോകവേയാണ് ദേവൻ വിളിക്കുന്നത്.
“… അളിയാ നീ ഇപ്പൊ എവിടാ. ഫ്രീ ആണോ…” ഫോൺ എടുത്തപാടെ ദേവൻ ചോദിച്ചു.
“… ഞാൻ പണി കഴിഞ്ഞ് വീട്ടിലേക്ക് പോകാട. എന്താ കാര്യം…”
“… എടാ ദേവു അവളുടെ സ്കൂളിൽ പഠിച്ച ഏതോ കൂട്ടുകാരിയുടെ കല്യാണത്തിന് പോയതാ. കല്യാണം കഴിഞ്ഞപ്പോ അവളുടെ ഫ്രണ്ട്‌സ് എല്ലാരും റിസെപ്ഷനിൽ പോണെന്ന് പറഞ്ഞ് കല്യാണ മണ്ഡപത്തിൽ നിന്നും ഇവളെയും കൂട്ടികൊണ്ട് പോയി. ഇപ്പൊ അവിടെന്ന് തിരിച്ച് വരാൻ ഒരു മാർഗ്ഗവും ഇല്ല. നീ ഫ്രീ ആണെങ്കിൽ ഒന്ന് അങ്ങോട്ട് ചെല്ലോടാ…”
“…കുഴപ്പം ഇല്ലടാ ഞാൻ പൊയ്ക്കോളാം. വീട്ടിൽ ചെന്ന് ഒന്ന് കുളിച്ചു നേരെ അങ്ങോട്ട് ഇറങ്ങാം…”
“… താങ്ക്സ് അളിയാ…”
“… താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ. എന്റെ ഷോപ്പിന്റെ ഇന്നാഗുറേഷന് നീ വന്നില്ല. എന്നാ നമുക്ക് ഒന്ന് നേരിൽ കാണാൻ പറ്റുന്നെ…”
“… എന്ത് പറയാൻ അളിയാ ഇവിടെ ഞാനും കുറച്ചു കൂട്ടുകാരും ചേർന്ന് ഒരു startup തുടങ്ങി. ഇപ്പൊ അതിന്റെ നെട്ടോട്ടത്തില. ഞാൻ ഇന്ന് രാത്രി നാട്ടിൽ വരും നമുക്ക് നാളെ കാണാം…”
“… എടാ നായിന്റെമോനെ ഇന്ന് വരോന്ന് എന്താടാ നേരത്തെ പറയാഞ്ഞേ…”
“… നിനക്ക് ഒരു സർപ്രൈസ് തരാന്നു കരുതിയതാ 😁. എടാ ഞാൻ വയ്ക്കുവാണേ ഇവിടെ ഇച്ചിരി പരിപാടി ഉണ്ട്. Location ഒകെ ദേവുവിനെ വിളിച്ചു ചോദിച്ചാൽ മതി…” അതും പറഞ്ഞ് ദേവൻ ഫോൺ വച്ചു.
ഞാൻ ദേവുവിനെ വിളിച്ചു location ചോദിച്ച് വീട്ടിൽ പോയി കുളിച്ച് എന്റെ ബുള്ളറ്റുമായി ഇറങ്ങി. കുറച്ചു ദൂരെയുള്ള ഒരു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു റിസെപ്ഷൻ. അവിടെ എത്തി ഹാളിലേക്ക് കടക്കാവേ സ്റ്റേജിൽ ഗ്രൂപ്പ് ഡാൻസ് എന്തോ നടക്കുവായിരുന്നു. ഡാൻസേഴ്സിന്റെ മുൻനിരയിൽ തന്നെ ദേവു നിന്ന് കളിക്കുന്നുണ്ടായിരുന്നു. സാരിയിൽ ദേവുവിനെ കാണാൻ പ്രേത്യേക ഭംഗി ആയിരുന്നു ( പിന്നെ സാരി എന്റെ വീക്നെസ് ആണെന്ന് നിങ്ങൾക്ക് അറിയാലോ 🫣). ദേവുവിനെ സാരിയിൽ ആദ്യമായിട്ട് കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു ഞാൻ അവളെത്തന്നെ നോക്കി അവിടെ ഒരു ചെയറിൽ ഇരുന്നു. ഡാൻസിന്റെ ഇടക്ക് അവൾ എന്നെ കണ്ടതും അവളുടെ മുഖം കൂടുതൽ പൂത്തുലഞ്ഞോ എന്നൊരു സംശയം. പിന്നെ ഡാൻസ് കഴിയും വരെ ഇടക്ക് ഇടക്ക് ഒളിക്കണ്ണിട്ട് എന്നെ നോക്കി പുഞ്ചിരിക്കും.
“… ചേട്ടൻ വന്നിട്ട് ഒരുപാട് സമയം ആയോ…” ഡാൻസ് കഴിഞ്ഞതും കിതച്ചോണ്ട് ഓടി വന്ന് എന്നോട് ചോദിച്ചു.
“… ഇല്ല കുറച്ചു സമയം ആയതേ ഉള്ളു. പിന്നെ ഡാൻസ് സൂപ്പർ ആയിരുന്നു കേട്ടോ…” അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു.
“.. വാ ചേട്ട നമുക്ക് ഫോട്ടോ എടുക്കാൻ പോകാം…” എന്റെ കൈയിൽ പിടിച്ചു വലിച്ച ദേവൂനെ ഞാൻ തടഞ്ഞു.
“… എന്റെ പൊന്ന് ദേവു എനിക്ക് ഇവിടെ ആരെയും അറിയില്ല. ആരുടെ കല്യാണം ആണെന്ന് പോലും എനിക്ക് അറിയില്ല അതുകൊണ്ട് ഫോട്ടോ എടുക്കാൻ ഒന്നും ഞാൻ ഇല്ല…” ദേവുവിന്റെ ആ ശ്രമത്തെ ഞാൻ തടയാൻ നോക്കി.
“… ഏട്ടന് എന്നെ അറിയാലോ. തൽകാലം അത് മതി…” എന്നെയും പിടിച്ച് വലിച്ചോണ്ട് സ്റ്റേജിൽ പോയി ചെക്കനെയും പെണ്ണിനേയും പരിചയപ്പെടുത്തി കൂടെ നിർത്തി ഫോട്ടോ എടുപ്പിച്ചു. അത് കഴിഞ്ഞതും അടുത്ത പ്രശ്നം.
“…ചേട്ടൻ ഒന്നും കഴിച്ചു കാണില്ലല്ലോ. അപ്പൊ വിശക്കുന്നില്ലേ…”
അതിന് ഒന്ന് മൂളിയതും അവൾക്കും വിശക്കുന്നു എന്ന് പറഞ്ഞ് എന്നെയും കൂട്ടി നേരെ ഫുഡ് കൗണ്ടഡിൽ പോയി ബൊഫെ ആയിരുന്നു. അവിടെ ചെന്ന് ഒരു ബഹളം തന്നായിരുന്നു. അത് കൊള്ളാം ഇത് കൊള്ളാം എന്നൊക്കെ പറഞ്ഞ് അവിടെ ഉണ്ടായിരുന്ന എല്ലാം എന്റെ പ്ലേറ്റിൽ എടുത്ത് വച്ചു. എനിക്ക് ഒരു പൊറോട്ട വച്ച പയ്യനെ വിരട്ടി അവന്റെന്ന് മൂന്നെണ്ണം വേടിപ്പിച്ചു. തിരക്ക് കുറഞ്ഞതിനാൽ ആരും ഇല്ലാത്ത ഒരു ടേബിളിൽ എന്നെയും കൂട്ടി അവിടെ പോയി ഇരുന്നു.
“… നിന്നെ എവിടെ എല്ലാം തിരക്കി. ആരോടും പറയാതെ ഒറ്റക്ക് വന്നിരുന്ന് കഴിക്കണോ…” ചെറിയൊരു പെണ്ണ്പട ഞങ്ങൾക്ക് അരികിലേക്ക് വന്ന് ദേവുവിനോട് ചോദിച്ചു.
“… അല്ല ഇത് ആരാ…” ദേവുവിന്റെ കൂടെ ഇരിക്കുന്ന എന്നെനോക്കി അവർ ചോദിച്ചു.
“… ഇത് തേജസ് ഏട്ടൻ…” ചെറു പുഞ്ചിരിയോടെ ദേവു പറഞ്ഞു.
“… ചുമ്മാതല്ല ഒരുമിച്ച് കഴിക്കാം എന്ന് പറഞ്ഞ നീ ഞങ്ങളെ വിട്ട് അവിടെന്ന് ഓടിയത്…” സംഭവം എന്താന്ന് മനസ്സിലാവാതെ ഞാൻ ആ പെൺകുട്ടിയെ നോക്കി.
“… കേട്ടോ തേജസ് ഏട്ടാ. ഇന്ന് ഇവളെ കണ്ടപ്പോ തൊട്ട് കേൾക്കുന്നത എന്റെ തേജസ് ഏട്ടൻ അങ്ങനെയാണ് എന്റെ തേജസ് ഏട്ടൻ ഇങ്ങനെയാണ് എന്ന്. ചുരുങ്ങിയത് ഒരു നൂറു തവണ എങ്കിലും ഇവൾ ചേട്ടനെക്കുറിച്ചു പറഞ്ഞു കാണും…” അത് കേട്ടതും ദേവു പോടീ എന്ന് പറഞ്ഞ് അവളെ അടിച്ചു.
“… അയ്യോ പെണ്ണിന്റെ നാണം കണ്ടില്ലേ…”
പിന്നെ എല്ലാരുംകൂടി സങ്കം ചേർന്ന് ദേവുവിനെ കളിയാക്കുന്നത് ഒരു പൊട്ടനെപോലെ കണ്ടിരിക്കാനെ എനിക്ക് ആയോളു. കുറച്ചു സമയംകൂടി അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ അവിടെന്ന് ഇറങ്ങി.
തിരിച്ചുള്ള യാത്രയിൽ ദേവു വാ തോരാതെ ഇന്നത്തെ കല്യാണത്തെ കുറിച്ചും കൂട്ടുകാരികളെ കുറിച്ചും സംസാരിച്ചു. ഞാൻ അതെല്ലാം കേട്ട് ആസ്വദിച്ച് വണ്ടി ഒടിച്ചു. ഏകദേശം ദേവുവിന്റെ വീട് എത്താറായപ്പോ ചെറുതായി മഴ പൊടിയാൻ തുടങ്ങി ഒന്നുകൂടി കടുത്തതും അടുത്തുള്ള ബസ്സ്റ്റോപ്പിൽ വണ്ടി നിർത്തി ഞങ്ങൾ അവിടേക്ക് ഓടി കേറി അപ്പോഴേക്കും മഴ ശക്തിപ്രാപിച്ചു.
“… അയ്യോ ചേട്ടൻ ആകെ നനഞ്ഞല്ലോ. വെറുതെ പനി പിടിക്കേണ്ട ഞാൻ തോർത്തി തരാം…”
ഞാൻ ഒന്നും പറയാതെ പൂർണ അധികാരത്തോടെ എന്റെ മൂക്ക് വരെ പൊക്കം ഉള്ള ദേവു സരിതുമ്പ് കൊണ്ട് എന്റെ തല തോർത്താൻ തുടങ്ങി. ദേവുവിന്റെ പ്രവർത്തിയിൽ തരിച്ചു നിന്ന ഞാൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. എന്റെ തല തോർത്തികൊണ്ടൊരുന്ന ദേവു ശ്രെദ്ധ ഒന്ന് തെറ്റിയതും അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കി. അവളുടെ കൈ നിഛലമായി. ഞാൻ ആ കണ്ണുകളിൽ ഉറ്റുനോക്കി അവ എന്നോട് അഗാതമായ എന്തോ പറയാൻ കൊതിക്കുന്ന പോലെ. ഈ സമയം കൊണ്ട് അവളുടെ സാരിതുമ്പ് എന്റെ തലയിൽ നിന്നും അടർന്നു താഴേക്ക് വീണിരുന്നു. ഞങ്ങൾ ഇതൊന്നും അറിയാതെ അങ്ങനെ നിന്നും. അറിയാതെ ഞങ്ങളുടെ മുഖം അടുത്തു. വെള്ള തുള്ളികൾ പറ്റിയ അവളുടെ ചുണ്ടുകളിലേക്ക് ഞാൻ കൂടുതൽ ആകർഷിക്കപെട്ടു. ഹൃദയം ഇപ്പൊ പൊട്ടു എന്ന അവസ്ഥ.
പെട്ടെന്ന് മഴയത്ത് ഒരു കാർ ഹോൺ മുഴക്കി പായുന്ന സൗണ്ട് കേട്ടതും ഒരു ഞെട്ടാലോടെ ഞങ്ങൾ അടർന്നു മാറി തിരിഞ്ഞു നിന്ന് കിതച്ചു. കുറച്ചു സമയം കഴിഞ്ഞതും കാതരയായി ദേവു എന്നെ വിളിച്ചു. ഞാൻ അവളെ നോക്കി.
“…ഏട്ടൻ കൂടെയുള്ളപ്പോഴുള്ള secure സന്തോഷവും മറ്റാരും ഒപ്പമുള്ളപ്പോ എനിക്ക് കിട്ടിയിട്ടില്ല. ജീവിതവസാനം വരയും ഏട്ടൻ എന്റെ ലൈഫ്പാർട്നർ ആയി ഒപ്പം കാണില്ലേ…” പ്രേതീക്ഷയോടെ ദേവു എന്നെ നോക്കി. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം അലതല്ലുന്നത് എനിക്ക് കാണാം. പക്ഷെ എന്ത് മറുപടി നൽകും എന്ന ആശയകുഴപ്പത്തിലായി ഞാൻ.
“… പെട്ടെന്ന് ഒരു മറുപടി പറയണ്ട ആലോചിച്ച് പറഞ്ഞാൽ മതി. പിന്നെ ഇത് പക്വത ഇല്ലാത്ത ഒരു പെണ്ണിന്റെ കുട്ടിക്കളിയായി മാത്രം കാണരുത്…” മഴ അപ്പോഴേക്കും പെയ്തൊഴിഞ്ഞിരുന്നു.
“…മഴ തീർന്നു നമുക്ക് പോവാം…” ദേവുവിന്റെ മുഖത്ത് നോക്കാതെ ഞാൻ ബൈക്കിന് അരികിലേക്ക് നീങ്ങി.
ബൈക്ക് സ്റ്റാർട്ട് ചെയ്തതും ദേവു വന്ന് കയറി. അവളുടെ വീട് എത്തുന്നവരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. ദേവുവിനെ വീടിന് മുന്നിൽ ഇറക്കി ഞാൻ വണ്ടി തിരിച്ചു. നെഞ്ചിൽ ഒരു കല്ല് എടുത്ത് വെച്ച പോലെ എനിക്ക് തോന്നി. ദേവുവിനോട് എന്ത് മറുപടി പറയും…?
മിററിലൂടെ എനിക്ക് കാണായിരുന്നു ഗേറ്റിനു മുന്നിൽ നിന്ന് ഞാൻ പോകുന്നത് കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന ദേവുവിനെ.
തുടരും…
**__________**_____________** ___________**
happy valentine’s day🥰
കഴിഞ്ഞ പാർട്ടിൽ കുറച്ചു ഡൌട്ട്സ് ചോദിച്ചിരുന്നു അതേപറ്റി സംസാരിക്കാം.
തേജസ് രാഷ്ട്രീയ ഇടപാട് ഉള്ളതിനാലും നാട്ടിലെ അത്യാവശ്യം പൊതുകാര്യങ്ങളിൽ ഇടപെടുന്നതിനാലും നാട്ടുകാർക്ക് എല്ലാം അവനെ നല്ല പരിചിതമാണ്. അങ്ങനെഉള്ള ഒരു വെക്തി കള്ളുകുടിയൻ ആയാൽ സ്വഭാവികമായി നാട്ടിലെ എല്ലാരും അറിയും. അങ്ങനെ അതേപറ്റി അവന്റെ മാമനും അറിഞ്ഞിരുന്നു പക്ഷെ അവനെ നേരിൽ കണ്ടിട്ടില്ലായിരുന്നു. തേജസിന്റെ അമ്മ ബ്രേക്കപ്പിന്റെ വിഷമത്തിൽ ആണ് മകൻ കുടിക്കുന്നത് അതുകൊണ്ട് തന്നെ ഇന്ന് അല്ലെങ്കിൽ നാളെ അവൻ നന്നാവും എന്ന പ്രതീക്ഷയിൽ ആയിരുന്നു അതുകൊണ്ട് ഈ വിവരം മാമനെ അറിയിച്ചില്ല. ഒരുപക്ഷെ പെങ്ങൾ തേജസിനെ കുറിച്ചുള്ള പരാതി ഒന്നും പറയാത്തതിനാൽ ആവും മാമൻ അവന്റെ വീട്ടിലേക്ക് ചെല്ലാത്തതും ഈ വിഷയത്തിൽ ഇടപെടാത്തത്.
ദേവന്റെ കേസ് എടുത്താൽ ദേവന് തേജസുമായി മാത്രമേ കോൺടാക്ട് ഉള്ളു അവനുമായി ബന്ധമുള്ള വേറെ ആരുമായി അവന് കോൺടാക്ട് ഇല്ല. ആദ്യ വിളിക്ക് ശേഷം തേജസിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ദേവൻ അത് വലിയ കാര്യമാക്കി എടുത്തില്ല കാരണം അങ്ങനെ വലിയ കുഴികളിലോ ലഹരിയിലോ ചെന്ന് ചാടുന്ന ഒരാൾ ആയിരുന്നില്ല തേജസ് (ദേവന്റെ ഇൻട്രോഡക്ഷനിൽ തന്നെ തേജസ് അവനെ ഉപദേശിക്കുന്നുണ്ട് ബാംഗ്ലൂർ ആണ് പല ലഹരിയും ഉണ്ട് അതിൽ ഒന്നും ചെന്ന് ചാടരുതെന്ന്). പിന്നെ ദേവനും തിരക്കുകൾ കാണുമല്ലോ. വിളിച്ചാൽ കിട്ടാതായപ്പോ എല്ലാ തവണത്തെയും പോലെ നാട്ടിൽ വന്നശേഷം തേജസിന്റെ വീട്ടിലേക്ക് ചെല്ലുമ്പോഴാണ് അടുക്കളയിൽ നിന്നും അമ്മ തേജസിന്റെ അവസ്ഥയെ കുറിച്ച് കുറ്റപെടുത്തുന്നത് ദേവൻ കേൾക്കുന്നത്. ഒപ്പം അവന്റെ മുറി തുറന്ന് കണ്ട കാഴ്ച കൂടി ആയപ്പോ എല്ലാത്തിനും ഒരു വ്യക്തത അവന് കിട്ടി. താൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ അവന് വരില്ലെന്ന് ഉള്ള കുറ്റബോധം ദേവന് ഉണ്ട്. അവനെ ശ്രെദ്ധിക്കാൻ ഒരാൾ കൂടെ ഇല്ലെങ്കിൽ ചിലപ്പോ വീണ്ടും അവൻ ഈ സഹത്തിന് മുതിരും എന്ന ഭയത്താൽ ആണ് തേജസിനെ നിരീക്ഷിക്കാൻ ദേവുവിനെ ചുമതലപെടുത്തുന്നത്.
ഇപ്പോൾ ഒരു ക്ലാരിഫിക്കേഷൻ ആയെന്ന് പ്രതീക്ഷിക്കുന്നു.ലോജിക് കുറവാണെകിൽ ക്ഷമിക്കുക. മുന്നോട്ടുള്ള കഥയിൽ നിങ്ങളുടെ ബാക്കി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും അല്ലാതെ ആരെയും മൈന്റ് ചെയ്യാത്തത് അല്ല കേട്ടോ😁.
Your email address will not be published.